121

Powered By Blogger

Sunday 9 May 2021

വളർച്ചയുടെകാര്യത്തിൽ റിലയൻസ് റീട്ടെയിൽ ലോകത്ത് രണ്ടാമതെത്തി

ശതകോടീശ്വരനായ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് റീട്ടെയിൽ ലോകത്ത് അതിവേഗ വളർച്ചയുള്ള രണ്ടാമത്തെ റീട്ടെയിലറായി. 250 ചില്ലറ വ്യാപാരികളുടെ ആഗോളപട്ടികയിൽ ഇന്ത്യയിൽനിന്ന് റിലയൻസ് മാത്രമാണ് സ്ഥാപനംപിടിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 41.8ശതമാനമാണ് കമ്പനിയുടെ വളർച്ച. കൺസ്യൂമർ ഇലക്ട്രോണിക്സ്, ഫാഷൻ-ലൈഫ്സ്റ്റൈൽ ഉത്പന്നങ്ങൾ, പലചരക്ക് തുടങ്ങിയ മേഖലയിലാണ് റിലയൻസിന് ആധിപത്യമുള്ളത്. റീട്ടെയിൽ സ്റ്റോറുകളുടെ എണ്ണത്തിൽ 13.1ശതമാമാണ് വർധന. ആഗോള പട്ടികയിൽ യുഎസ് റീട്ടെയിൽ ഭീമനായ വാൾമാർട്ടിനാണ് ഒന്നാംസ്ഥാനം. ആമസോൺഡോട്ട്കോം രണ്ടാംസ്ഥാനത്തുമുണ്ട്. യുഎസിലെതന്നെ കോസ്റ്റ്കോ മൊത്തവ്യാപാര കോർപറേഷനാണ് മൂന്നാംസ്ഥാനത്ത്. ജർമനിയിലെ ഷ്വർസ് ഗ്രൂപ്പിനാണ് നാലാംസ്ഥാനം. ആദ്യപത്ത് സ്ഥാനങ്ങളിൽ യുഎസിൽനിന്നുള്ള ഏഴ് റീട്ടെയിലർമാരുണ്ട്. അതിവേഗംവളരുന്ന വ്യാപാര ശൃംഖലയുടെ കാര്യത്തിലാണ് ഇന്ത്യയിൽനിന്നുള്ള റിലയൻസ് റീട്ടെയിൽ രണ്ടാമതെത്തിയത്. Reliance Retail second-fastest growing retailer in world

from money rss https://bit.ly/3o3pQ6L
via IFTTT

പ്രകാശ് ജോണിന് വർക്ക് ഫ്രം ഹോം അല്ല, ഫാം ആണ്!

തൃശ്ശൂർ: കോവിഡ് കാലത്ത് ജോലിയോടൊപ്പം സ്വപ്നത്തിൽപ്പോലും ചിന്തിക്കാത്ത മറ്റൊരു ലോകം പടുത്തുയർത്തുകയാണ് പൂമല പത്താഴക്കുണ്ട് സ്വദേശി പ്രകാശ് ജോൺ. സിങ്കപ്പൂരിൽനിന്ന് എം.ബി.എ. കഴിഞ്ഞ് അവിടെ മാർക്കറ്റിങ് ജോലിയായിരുന്നു പ്രകാശിന്. കോവിഡ് വ്യാപനത്തിനു മുന്നേ നാട്ടിലെത്തി. പക്ഷേ, തിരികെ പോകാനായില്ല. തൃശ്ശൂരിൽ ഒരു കൺസൾട്ടൻസി തുടങ്ങി. അതിന്റെ ഭാഗമായും സിങ്കപ്പൂരിലെ സ്ഥാപനത്തിനായും വർക്ക് ഫ്രം ഹോം രീതിയിൽ ജോലിചെയ്തു. വീട്ടിലിരുന്നുള്ള ജോലിയിൽ യഥേഷ്ടം സമയം കിട്ടി. അതിനിടെയാണ് കോവിഡ് കാലത്ത് പലരും വീട്ടിൽ കൃഷിയിൽ പരീക്ഷണങ്ങൾ നടത്തുന്നത് വായിച്ചും സാമൂഹികമാധ്യമങ്ങളിലൂടെയും അറിഞ്ഞത്. ഒന്നും ചെയ്യാതിട്ടിരിക്കുന്ന വീട്ടുപറമ്പിൽ കൃഷി തുടങ്ങി. പുതിയ മേഖലയിലേക്കുള്ള ചുവടുവെയ്പിന് യു ട്യൂബിലൂടെയുള്ള അറിവുകളാണ് പ്രയോജനപ്പെടുത്തിയത്. എഴ് ലക്ഷം ലിറ്ററിന്റെ കുളമുണ്ടാക്കി മീൻ വളർത്തി. അതിൽ ചിത്രലാഡ എന്നയിനം 8,000 മത്സ്യക്കുഞ്ഞുങ്ങളെയിട്ടു. കുളത്തിലെ വെള്ളം ഇടയ്ക്ക് മാറ്റുന്നത് വളമാക്കി ഉപയോഗപ്പെടുത്താൻ പുൽകൃഷി തുടങ്ങി. പുല്ല് പ്രയോജനപ്പെടുത്താൻ നാലു പശുക്കളെ വാങ്ങി ഫാം തുടങ്ങി. ചാണകം ഉപയോഗപ്പെടുത്തി കപ്പയും വാഴയും കൃഷിയിറക്കി,കോഴി,ആട്.,മുയൽ,താറാവ് തുടങ്ങിയവയുടെയും ഫാമുകളുണ്ട്. ഇപ്പോൾ എല്ലാം വൻവിജയം. ഇപ്പോൾ മീൻ വിളവെടുപ്പ് കാലമാണ്. ഇതേവരം 1,200 കിലോ മീൻ വിറ്റു. തൃശ്ശൂർ ജില്ലാ ഫാർമേഴ്സ് സഹകരണ സംഘം ഡയറക്ടറുമാണ് മുപ്പത്താറുകാരനായ പ്രകാശ് ജോൺ.

from money rss https://bit.ly/2RGeWaY
via IFTTT

ഇനി സാധ്യത കുതിക്കുന്ന മേഖലകളിലെ കരുത്തുറ്റ ഓഹരികളിൽ

മെയ് എട്ടിന് അവസാനിച്ചവാരം ഓഹരി വിപണിയുടെ പ്രകടനത്തെ നിർണയിച്ചത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലവും, കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ വർധനയും നാലാം പാദഫലങ്ങളും ആഗോളചലനങ്ങളുമായിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വിപണിയുടെ പ്രതീക്ഷയ്ക്കനുസരിച്ചായിരുന്നില്ല. കോവിഡ് പ്രോട്ടോക്കൊൾ പാലിക്കാതെ വൻ ജനസാന്നിധ്യമുണ്ടായിരുന്ന ഇലക്ഷൻ റാലികൾ നടത്തിയതിന്റെ പേരിലും രണ്ടാംതരംഗം നിയന്ത്രിക്കാനാവാതെ കൈവിട്ടുപോയതിന്റെ പേരിലും കേന്ദ്രസർക്കാർ വിമർശിക്കപ്പെട്ടു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം കേന്ദ്രനയങ്ങളേയും സാമ്പത്തിക കാര്യങ്ങളേയും ബാധിക്കാനിടയില്ല. തെരഞ്ഞെടുപ്പു ഫലങ്ങൾ വിപണിയുടെ പ്രവണതകളെ ഇടക്കാലത്തേക്കോ ദീർഘകാലയളവിലോ സ്വാധീനിച്ച ചരിത്രമില്ല. ചാഞ്ചാട്ടങ്ങൾ ഈയാഴ്ച തന്നെ അവസാനിക്കുകയും കാര്യങ്ങൾ സാധാരണ നില വീണ്ടടുക്കുകയും ചെയ്തു. കോവിഡ് രോഗികളുടെ എണ്ണംകൂടിയത് ആരോഗ്യ പ്രതിസന്ധിയിലേക്കു നയിക്കുകയും ഉൽപാദനത്തിൽവന്ന കുറവ് ഉപഭോഗത്തിലും വിപണി ചലനങ്ങളിലും നിശ്ചലതയ്ക്കു കാരണമാവുകയുംചെയ്തു. ഇന്ത്യയുടെ ഉൽപാദന സൂചിക ഏപ്രിൽ മാസം 55.5 ൽനിന്നു. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് അന്തർദേശീയ തലത്തിലുള്ള ഡിമാന്റ് കാരണമാണ് മാർച്ച് മാസത്തെ 55.4 ൽനിന്ന് ചെറിയ മാറ്റമുണ്ടായത്. സേവന രംഗത്തെ സൂചികയാവട്ടെ 2021 മാർച്ചിലെ 54.6ൽ നിന്ന് ഏപ്രിൽ മാസം 54.0 ആയി. വിദേശ ഡിമാന്റിലുണ്ടായ കുറവും രോഗവ്യാപനത്തിലുണ്ടായ കുതിപ്പുമാണിതിനുകാരണം. മെയ്, ജൂൺ മാസങ്ങളിൽ ഇത് വീണ്ടും കുറയുമെന്നാണ് കണക്കാക്കിയിട്ടുള്ളത്. 2022 സാമ്പത്തികവർഷം ഒന്നാം പാദഫലങ്ങൾ കൂടുതൽ മോശമാകാനാണ് സാധ്യത. എന്നാൽ രണ്ടാം പാദഫലങ്ങളോടെ മുൻവർഷത്തെയപേക്ഷിച്ച് ഇതു മെച്ചപ്പെടും. കൂടുതൽ പണമെത്തിക്കുന്നതുൾപ്പടെ കോവിഡ് ബാധിത മേഖലകൾക്ക് ആർബിഐ കൈക്കൊണ്ട സഹായകമായ നടപടികൾ പ്രചോദനകരമായി. കോവിഡ് കാരണം നാലാംപാദ ഫലപ്രഖ്യാപനങ്ങളുടെ വേഗത കുറവാണ്. പകുതിയിൽ താഴെ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഫലങ്ങൾ പ്രതീക്ഷിച്ചതിനേക്കാൾവളരെ താഴെയായിരുന്നു. പാദഫലങ്ങളുടെ സീസൺ തുടക്കത്തിൽ പ്രതീക്ഷച്ചതുപോലെയായിരുന്നെങ്കിലും ഏറ്റവും പുതിയ ഫലങ്ങൾ ദുർബ്ബലമാണ്. ഐടി ഫലങ്ങൾ പ്രതീക്ഷയ്ക്കൊത്തുയർന്നെങ്കിലും ഭാവിയുടെ പ്രതീക്ഷയ്ക്കൊപ്പമെത്തിയില്ല. രണ്ടാംതട്ടിലെ പുതിയ ഫലങ്ങൾ പ്രതീക്ഷിച്ചതിലും വളരെ താഴെയായി. കിട്ടാക്കടങ്ങളിലെ വർധനയും മറ്റുചിലവുകളുംചേർന്ന് ധനകാര്യ സ്ഥാപന ഫലങ്ങളെ നേരത്തേ കണക്കു കൂട്ടിയതിലും താഴെഎത്തിച്ചു. ലോഹം, ഊർജ്ജം, ഫാർമ, കെമിക്കൽസ്, ഘനവ്യവസായം എന്നീ മേഖലകളിലാണ് ഇപ്പോഴും പ്രതീക്ഷയുള്ളത്. കോവിഡാനന്തര കാലത്ത് സ്ഥിതിഗതികൾ തീർച്ചയായും മെച്ചപ്പെടുമെന്നു തന്നെയാണ് കമ്പനി മാനേജ്മെന്റുകളുടെ വിശ്വാസം. വിലക്കയറ്റത്തിന്റെ സമ്മർദ്ദം കുറയ്ക്കുന്നതിന് യുഎസ് കേന്ദ്ര ബാങ്ക് പലിശ നിരക്കു വർധിപ്പിച്ചേക്കുമെന്ന ഉൽക്കണ്ഠ കാരണം ഇടയ്ക്ക് ആഗോള വിപണിയിൽ ചാഞ്ചാട്ടം അനുഭവപ്പെട്ടിരുന്നു. നേരത്തേ വിശദീകരിച്ചതുപോലെ യുഎസ് സർക്കാരും കേന്ദ്ര ബാങ്കും ഉദാരനയവും വൻ ഉത്തേജകനടപടികളും തുടരുമെന്നു വ്യക്തമാക്കിയതോടെ ഈആശങ്കയ്ക്കു ശമനമുണ്ടായി. യുഎസിലും യൂറോപ്യൻ യൂണ്യൻ നാടുകളിലും ഹ്രസ്വകാലം മുതൽ ഇടക്കാലംവരെ പണപ്പെരുപ്പം കൂടുതൽ തന്നെ ആയിരിക്കും. ടെക്നോളജി രംഗത്തെ വൻശക്തികൾക്കു വീഴ്ചയുണ്ടാകുമെന്ന കണക്കുകൂട്ടൽ തെറ്റായിത്തീർന്നു, വാരാന്ത്യത്തോടെ യുഎസിലും യൂറോപ്പിലും ഓഹരികളിൽ ഉയർച്ച രേഖപ്പെടുത്തി. വിപണിയെ സംബന്ധിച്ചേടത്തോളം സമീപകാലത്ത് അനുകൂലവും പ്രതികൂലവുമായ അനേകം കാര്യങ്ങൾ ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പുഫലങ്ങൾ, കൂടുതൽ ലോക്ഡൗണുകൾ, ആർബിഐയുടേയും യുഎസ് കേന്ദ്ര ബാങ്കിന്റേയും അനുകൂല നടപടികൾ എന്നിങ്ങനെ. എന്നാൽ വ്യക്തമായൊരു ദിശയിലേക്കു നീങ്ങാൻ വിപണി മടിച്ചുനിൽക്കുകയാണ്. പ്രതികൂല മുൻവിധിയോടെ കുതിപ്പിനിടയിൽ വിൽപന എന്നതാണ് തന്ത്രം. രാജ്യത്ത് വർധിക്കുന്ന കോവിഡ് കേസുകളുടെ പശ്ചാത്തലത്തിൽ ബെൽ കെർവിൽ താഴ്ചയുണ്ടാകാനും സാമ്പത്തികമേഖലയിൽ പുതിയതുടക്കത്തിനും സാധ്യത കാണുന്നില്ല. മെയ്, ജൂൺ മാസങ്ങളിൽ കുത്തനെയുള്ള പതനം ഉണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇക്കാര്യം ഉറപ്പാകുന്നതുവരെ വിദേശസ്ഥാപന നിക്ഷേപങ്ങളുടെ വിൽപനയും നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വരവിലുള്ള കുറവും പ്രതികൂലമായിത്തീരും. എന്നാൽ സർക്കാരിന്റെ സാമ്പത്തികനയങ്ങളും അനുബന്ധ പ്രഖ്യാപനങ്ങളും, റിസർവ് ബാങ്കിന്റേയും ആഗോള ചലനങ്ങളുടേയും ആനുകൂല്യവും വിപണിയിൽ നിലനിൽക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽ കോവിഡ് വ്യാപനത്തിൽ ഇനിയുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ നിർണായകമാണ്. ദീർഘകാല പ്രവണതുകൾക്കു വലിയ മാറ്റമുണ്ടാവുകയില്ല. മഹാമാരിയുടെ ഗുണഭോക്താക്കളേയും അവരുടെ അതിജീവനശേഷിയേയും മനസിലാക്കി, ഓഹരികളും മേഖലകളും ജാഗ്രതയോടെ തെരഞ്ഞെടുത്തുകൊണ്ടുള്ള നിക്ഷേപത്തിനായിരിക്കും ഇനി സാധ്യത. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3o2nyVs
via IFTTT

സെൻസെക്‌സിൽ 320 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,900നരികെ

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനം ഓഹരി വിപണിയിൽ മുന്നേറ്റം. നിഫ്റ്റി 14,900നടുത്തെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. സെൻസെക്സ് 320 പോയന്റ് നേട്ടത്തിൽ 49,526ലും നിഫ്റ്റി 69 പോയന്റ് ഉയർന്ന് 14,893ലുമാണ് വ്യാപാരം ആരഭിച്ചത്. ഡോ.റെഡ്ഡീസ് ലാബ്, ഒഎൻജിസി, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, എൻടിപിസി, ടൈറ്റാൻ, ഏഷ്യൻ പെയിന്റ്സ്, ടിസിഎസ്, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ബജാജ് ഫിനാൻസ്, മാരുതി, നെസ് ലെ, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. മെറ്റൽ സൂചിക രണ്ടുശതമാനം ഉയർന്നു. ഫാർമ, എനർജി സൂചികകൾ ഒരുശതമാനംവീതം നേട്ടത്തിലാണ്. ചെംമ്പൽ ഫെർട്ടിലൈസേഴ്സ്, വെങ്കീസ്, ജെഎംസി പ്രൊജക്ട്സ്, സൈഡസ് വെൽനെസ് തുടങ്ങി 22 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്. Indices open higher with Nifty near14,900

from money rss https://bit.ly/3vVykji
via IFTTT

തുടർഭരണവും വികസന സമന്വയവും

കേരളവികസന ചരിത്രത്തിലെ അടിസ്ഥാനപരമായ പൊളിച്ചെഴുത്തിന് തുടർഭരണം സാധ്യത തുറക്കുകയാണ്. നമ്മുടെ സാമൂഹികക്ഷേമ നേട്ടങ്ങൾ പ്രസിദ്ധമാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ സുപ്രധാനമായ ഒരു കാൽവെപ്പുകൂടി നാം നടത്തി. കിഫ്ബിയിലൂടെ 60,000 കോടി രൂപയുടെ നിർമാണപ്രവൃത്തികൾക്ക് തുടക്കംകുറിച്ചു. അടുത്ത മൂന്നുവർഷംകൊണ്ട് അവ പൂർത്തിയാകുന്നതോടെ പശ്ചാത്തലസൗകര്യങ്ങളിലും നാം മുന്നിലാകും. ഇതിന്റെ അടിസ്ഥാനത്തിൽ ഇനി സാമ്പത്തികാടിത്തറ പൊളിച്ചുപണിയണം. അതോടെ സമ്പദ്ഘടന പുതിയൊരു വിതാനത്തിലേക്കുയരും. തൊഴിലില്ലായ്മ കുറയും. അഭ്യന്തര വരുമാനവളർച്ചയുടെ വേഗം കൂടും. സാമ്പത്തികനീതിയും വളർച്ചയും ഒരേപോലെ ഉറപ്പുവരുത്തുന്ന പുത്തൻ കേരള വികസന മാതൃകയിലേക്ക് നാം മാറും. ഈയൊരു പരിവർത്തനത്തിന്റെ വിജയത്തിന് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും പിന്തുണ അനിവാര്യമാണ്. തിരഞ്ഞെടുപ്പു കഴിഞ്ഞു. എല്ലാവരുടെയും വിമർശനങ്ങളും മറുപടിയുമെല്ലാം കേട്ട് ജനങ്ങൾ തീരുമാനമെടുത്തു. രാഷ്ട്രീയ നിലപാടുകളൊന്നും മാറ്റേണ്ടതില്ല. എന്നാൽ, നാടിന്റെ വികസനകാര്യത്തിൽ യോജിച്ച നിലപാട് സ്വീകരിച്ചേ മതിയാകൂ. ക്ഷേമസൗകര്യങ്ങൾ ശക്തിപ്പെടുത്തിയേ തീരൂ കേരളമാതൃകയുടെ ആദ്യ പടവായ ക്ഷേമപ്രവർത്തനങ്ങളെക്കുറിച്ച് അഭിപ്രായഭേദങ്ങളൊന്നും ഉണ്ടാവേണ്ടതില്ല. യു.ഡി.എഫിന്റെയും എൽ.ഡി.എഫിന്റെയും പ്രകടനപത്രികയിൽ ഇക്കാര്യം സംബന്ധിച്ച് വിയോജിപ്പിനെക്കാൾ സമാനതകളാണുള്ളത്. 2001-ലെ എ.കെ. ആന്റണി സർക്കാരിന്റെ മുണ്ട് മുറുക്കിയുടുക്കൽ നയത്തിൽനിന്നും യു.ഡി.എഫ്. വളരെയേറെ മാറിയിരിക്കുന്നു. ക്ഷേമസൗകര്യങ്ങൾ ശക്തിപ്പെടുത്തിയേ തീരൂ. സ്കൂളുകളുടെയും ആശുപത്രികളുടെയും സൗകര്യങ്ങൾ മെച്ചപ്പെടുത്തി. ഇനി ഇവയുടെ സേവനനിലവാരം ഉയർത്തണം. ഭിന്നശേഷിക്കാരുടെ ക്ഷേമം, വയോജനങ്ങളുടെ സംരക്ഷണം, കുടിവെള്ളം, ശുചിത്വം തുടങ്ങിയ സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെട്ടേ തീരൂ. ഇതിലെല്ലാം നിർണായക പങ്കുവഹിക്കുന്ന പ്രാദേശിക സർക്കാരുകളിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും പങ്കാളിത്തമുണ്ട്. തൊഴിലുറപ്പുപദ്ധതി, ചെറുകിട സംരംഭങ്ങളിലൂടെയുള്ള തൊഴിൽ വർധന, കാർഷിക ഉത്പാദന വർധന, മണ്ണു-ജല സംരക്ഷണം, പരിസ്ഥിതി സന്തുലനാവസ്ഥ, സ്ത്രീ ശാക്തീകരണം എന്നിവ യാഥാർഥ്യമാക്കുന്നതിന് സഹായകരമായ ഒട്ടേറെ നിർദേശങ്ങൾ പ്രകടനപത്രികകളിലുണ്ട്. കോവിഡ് പ്രതിരോധത്തിലും തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സുപ്രധാന പങ്കുണ്ട്. പ്രാദേശിക സർക്കാരുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഇരു മുന്നണികൾക്കും ജനകീയമായൊരു മത്സരത്തിൽത്തന്നെ ഏർപ്പെടാം. കിഫ്ബിയും യു.ഡി.എഫും കിഫ്ബിയുടെ കാര്യത്തിൽ യു.ഡി.എഫ്. ഒരു തിരുത്തലിനു തയ്യാറായേ തീരൂ. ഇന്നു തുടങ്ങിെവച്ചിരിക്കുന്ന പശ്ചാത്തലസൗകര്യ നിർമാണം പൂർത്തീകരിക്കുന്നതിന് വേറൊരു മാർഗവും യു.ഡി.എഫ്. മാനിഫെസ്റ്റോ ചൂണ്ടിക്കാണിക്കുന്നില്ല. സത്യം പറഞ്ഞാൽ കിഫ്ബിയെക്കുറിച്ച് പരാമർശംപോലും ഇല്ല. ഇതുവരെ പറഞ്ഞിരുന്ന വാദം വലിയ കടഭാരം വരാൻ പോകുന്ന യു.ഡി.എഫ്. സർക്കാരിനുമേൽ അടിച്ചേൽപ്പിക്കുന്നു എന്നായിരുന്നല്ലോ. ഏതായാലും അടുത്ത അഞ്ചുവർഷത്തേക്ക് ഇത് ഉണ്ടാകില്ലായെന്നകാര്യം ഉറപ്പായല്ലോ. തിരിച്ചടവിന്റെ ചുമതല ജനങ്ങൾ എൽ.ഡി.എഫിനെയാണ് ഏൽപ്പിച്ചത്. ഇനി അക്കാര്യത്തിൽ യു.ഡി.എഫിന് ബേജാറു വേണ്ടാ. പ്രതിപക്ഷമെന്ന നിലയിൽ ന്യായമായ വിമർശനങ്ങൾ ഉണ്ടാവാം. നിശ്ചയമായും അവ ഉന്നയിക്കപ്പെടണം. എന്നാൽ, കഴിഞ്ഞ ഒരു വർഷക്കാലത്തിനിടയിൽ നടത്തിയിട്ടുള്ള ചെളിവാരിയെറിയലിനും ആക്ഷേപങ്ങൾക്കും അവസാനം കേന്ദ്ര ഏജൻസികളുമായി ചേർന്നുള്ള കുത്തിത്തിരിപ്പുകൾക്കും ന്യായീകരണമില്ല. ഒരു ധനകാര്യ സ്ഥാപനത്തോട് ഇതിലേറെ നിരുത്തരവാദപരമായി ഒരു രാഷ്ട്രീയകക്ഷിക്കും പെരുമാറാനാവില്ല. കിഫ്ബിയുടെ ഏറ്റവും വലിയ സ്വത്ത് അതിന്റെ വിശ്വാസ്യതയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് വായ്പ തരാൻ ബാങ്കുകളും നിക്ഷേപകരും തയ്യാറാവുന്നത്. അതിനെ തകർക്കുന്നതിനുള്ള ഗൂഢശ്രമങ്ങളിൽനിന്ന് പിൻവാങ്ങിയേ തീരൂ. പ്രതിപക്ഷത്തിന് കിഫ്ബിയെ സംബന്ധിച്ച് സംശയവും ആക്ഷേപവും എന്തുണ്ടെങ്കിലും കിഫ്ബിയുമായി ബന്ധപ്പെട്ടവരുമായി ചർച്ച ചെയ്തു വ്യക്തത വരുത്താവുന്നതാണ്. ഈയൊരു ഉത്തരവാദിത്വബോധം പ്രതിപക്ഷത്തിന് ഉണ്ടായേതീരൂ. കിഫ്ബി മുഖേനയും വ്യവസായ ഇടനാഴി പദ്ധതികൾ വഴിയും ഏറ്റെടുത്തിരിക്കുന്ന പദ്ധതികൾ ഏതെങ്കിലും അനാവശ്യമാണെന്ന് ആർക്കെങ്കിലും പറയാനാകുമോ? പക്ഷേ, സാധാരണഗതിയിൽ ബജറ്റിൽനിന്ന് പണം കണ്ടെത്തി ഇവയൊക്കെ പൂർത്തിയാക്കണമെങ്കിൽ 20 വർഷമെങ്കിലുമെടുക്കും. അന്ന് ചെലവ് എത്ര കൂടുമെന്ന് ഓർത്തുനോക്കൂ. കടമെടുത്തിട്ടാണെങ്കിലും അവയൊക്കെ ഇന്നുതന്നെ പൂർത്തിയാക്കുന്നതായിരിക്കും ലാഭം. ഈ പദ്ധതികളുടെ നേട്ടം നമുക്ക് ഇന്നു മുതൽ കിട്ടും. സാമ്പത്തിക വളർച്ച കൂടുതൽ മെച്ചപ്പെടും. ഇതുമൂലം കടബാധ്യതകൾ ജഡഭാരമാവില്ല. കുതിപ്പിനുള്ള അവസരങ്ങൾ പശ്ചാത്തല വികസന സൗകര്യങ്ങൾ എങ്ങനെയാണ് കേരളത്തിന്റെ സാമ്പത്തിക അടിത്തറ പൊളിച്ചുപണിയുന്നതിനു സഹായിക്കുകയെന്ന് ഉദാഹരണംകൊണ്ട് വ്യക്തമാക്കാം. കെ-ഫോൺ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പുവരുത്തും. ട്രാൻസ്ഗിഡ് - 2 ഉം, ദ്യുതിയും എല്ലായിടത്തും വീഴ്ചയില്ലാതെ വൈദ്യുതി ലഭ്യമാക്കും. ഇവ രണ്ടും ഉപയോഗപ്പെടുത്തി 20 ലക്ഷം അഭ്യസ്തവിദ്യർക്ക് അവരുടെ വീടുകളിലിരുന്ന് ഡിജിറ്റൽ ജോലികൾ ചെയ്യുന്നതിനുള്ള അവസരം നമുക്കു സൃഷ്ടിക്കാനാവും. കോവിഡിനുമുമ്പ് അമ്പതുലക്ഷം ആളുകളാണ് വീട്ടിലിരുന്നു ഡിജിറ്റൽ വേലകൾ ചെയ്തിരുന്നത്. കോവിഡിന്റെ ഒന്നാം വ്യാപനത്തിൽ അത് മൂന്നുകോടി ആളുകളായി വർധിച്ചു. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അത് 18 കോടിയായി ഉയരും. നമ്മൾ ആസൂത്രിതമായി ശ്രമം നടത്തിയാൽ ഇതിൽ ഇരുപതുലക്ഷം തൊഴിലവസരങ്ങൾ കേരളത്തിലേക്കു കൊണ്ടുവരുന്നതിനു പ്രയാസമുണ്ടാവില്ല. ഇതിനുവേണ്ടി കിഫ്ബി പോലെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു സ്ഥാപനമായി കെ-ഡിസ്കിനെ രൂപാന്തരപ്പെടുത്തണം. അതുവഴി അന്താരാഷ്ട്ര തൊഴിൽദായകരോട് സംവദിക്കാനാവണം. അതോടൊപ്പം അടുത്ത അഞ്ചുവർഷത്തിനുള്ളിൽ 40 ലക്ഷം പേരെയെങ്കിലും വിവിധ ഡിജിറ്റൽ സ്കില്ലുകളിൽ പ്രാവീണ്യമുള്ളവരാക്കാനും ഒരു യുദ്ധകാല പദ്ധതി വേണം. ഈ യജ്ഞത്തിൽ കേരളം മുഴുവൻ ഒന്നിക്കണം. ഡിജിറ്റൽ ഗാർഹിക തൊഴിലവസരപദ്ധതിയുടെ വിജയം ഐ.ടി. സേവനങ്ങളെ കേരളത്തിലെ ഏറ്റവും വലിയ തൊഴിൽ മേഖലയാക്കും. തൊഴിലില്ലാതെ വീട്ടമ്മമാരെന്നമട്ടിൽ കഴിഞ്ഞുകൂടുന്ന പത്തുലക്ഷം സ്ത്രീകളെയെങ്കിലും തൊഴിൽ മേഖലയിലേയ്ക്കു കൊണ്ടുവരാനാകും. അഭ്യസ്തവിദ്യരായ യുവതയുടെ തൊഴിലില്ലായ്മയ്ക്കു ശമനമുണ്ടാകും. ഇതൊന്നുകൊണ്ടു മാത്രം കേരളത്തിന്റെ അഭ്യന്തര വരുമാന വളർച്ച പ്രതിവർഷം 1-2 ശതമാനം വീതമെങ്കിലും വർധിക്കും. നിക്ഷേപകേന്ദ്രമായി മാറും കിഫ്ബി വഴി നടപ്പാക്കുന്ന പതിനായിരം ഏക്കർ വ്യവസായ പാർക്കുകൾക്കും മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങൾക്കും വൈദ്യുതിക്കുമൊപ്പം ഈസ് ഓഫ് ഡൂയിങ് ബിസിനസ് റാങ്കിങ്ങിൽ ഉയരാനുംകൂടി കഴിഞ്ഞാൽ കേരളം ഒരു പ്രധാന നിക്ഷേപകേന്ദ്രമായി മാറും. വിജ്ഞാനസാന്ദ്രമോ സേവനപ്രധാനമോ നൈപുണി കേന്ദ്രീകൃതമോ ആയ വ്യവസായങ്ങളിലേക്കായിരിക്കണം ഈ നിക്ഷേപകരെ ആകർഷിക്കേണ്ടത്. ഇതോടൊപ്പം കാർഷിക മൂല്യവർധിത ഉത്പന്നങ്ങളുടെ ചെറുകിട വ്യവസായ ശൃംഖലയിലൂടെയും സ്റ്റാർട്ടപ്പുകളിലൂടെയും പുതിയൊരു സംരംഭകതലമുറയെ വളർത്തിയെടുക്കണം. ഇതിനാവശ്യമായ വിജ്ഞാനവും ഇന്നൊവേഷൻ അഥവാ നൂതനവിദ്യകളും സൃഷ്ടിക്കുന്ന വിജ്ഞാനസമൂഹമായി കേരളം മാറണം. നമ്മുടെ സമൂഹത്തിന്റെ എല്ലാതലങ്ങളിലും നൂതനവിദ്യാ സങ്കേതങ്ങൾ സന്നിവേശിക്കപ്പെടണം. ഇപ്രകാരം കേരളം ഒരു വിജ്ഞാനസമൂഹമായി മാറണമെങ്കിൽ നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖല അടിമുടി മാറണം. ചില ആശയങ്ങൾ കഴിഞ്ഞ ബജറ്റ് മുന്നോട്ടുവെച്ചിട്ടുണ്ട്. ഇവ സംബന്ധിച്ച് ചർച്ച ചെയ്ത് ഒരു അഭിപ്രായസമന്വയം നാട്ടിലുണ്ടാക്കണം. വികസനതന്ത്രം വെറുമൊരു ചാട്ടമല്ല കേരളത്തിന്റെ വികസനതന്ത്രം വെറുമൊരു ചാട്ടമല്ല. ഒരു ഹോപ്പ് സ്റ്റെപ്പ് ജംപാണ്. കേരളത്തിന്റെ വികസനതന്ത്രത്തിലെ ക്ഷേമകാര്യങ്ങളെക്കുറിച്ച് യോജിപ്പിലെത്തുക എളുപ്പമാണ്. ഇക്കാര്യത്തിൽ കേരളത്തിൽ ഒരു വലതുപക്ഷം ഇല്ലായെന്നു പറയാം. എന്നാൽ, അടുത്ത ചുവട് ശ്രമകരമാണ്. കിഫ്ബിയുടെ കാര്യത്തിൽ നിയമം പാസാക്കിയപ്പോൾ എല്ലാവരും സ്വീകരിച്ച സമീപനത്തിലേക്ക് തിരിച്ചുപോകണം. ഈ ചുവടെടുത്താലേ അവസാന ചാട്ടത്തിലേക്കു പോകാനാകൂ. അതായത് വിജ്ഞാനസമൂഹത്തിലേക്കുള്ള പരിവർത്തനം. യു.ഡി.എഫ്. മാനിഫെസ്റ്റോയിൽ ഇത്തരമൊരു കാഴ്ചപ്പാടില്ല. എന്നാൽ, ഇതിന് അനിവാര്യമായ ഒട്ടേറെ കാര്യങ്ങൾ പരാമർശിക്കുന്നുണ്ട്. അവയൊക്കെ ചർച്ചചെയ്തു വ്യക്തത വരുത്താം. യു.ഡി.എഫിന്റെ ഇന്നത്തെ പതനത്തിനു പല കാരണങ്ങളുണ്ട്. അതിലൊരു മുഖ്യകാരണം കഴിഞ്ഞ ഒരുവർഷമായി സ്വീകരിക്കുന്ന കണ്ണടച്ച നിഷേധാത്മക സമീപനമാണ്. അതു മാറ്റിെവച്ച് അർഥവത്തായ വികസന സംവാദത്തിനു യു.ഡി.എഫ്. മാനിഫെസ്റ്റോയുടെ ശില്പികളെങ്കിലും തയ്യാറാകണം.

from money rss https://bit.ly/3o18d7E
via IFTTT