ന്യൂഡൽഹി: രാജ്യത്തുനിന്ന് ശേഖരിച്ച പായ്ക്ക് ചെയ്ത പാലിൽ 41 ശതമാനം സാമ്പിളുകളും സുരക്ഷിതമല്ലെന്ന് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തി. ഇതിൽതന്നെ ഏഴ് സാമ്പിളുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നവയാണെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്റേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ)പറയുന്നു. 2018 മെയ്ക്കും 2019 മെയ്ക്കുമിടയിലാണ് പരിശോധനയ്ക്കുളള സാമ്പിളുകൾ ശേഖരിച്ചത്. സുരക്ഷിതമല്ലാത്ത പാൽ സാമ്പിളുകൾ അധികവും ലഭിച്ചത് ഡൽഹി, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽനിന്നാണ്....