121

Powered By Blogger

Wednesday 27 May 2020

പദ്ധതി പിന്‍വലിക്കുന്നു: ഉയര്‍ന്ന പലിശയുള്ള സര്‍ക്കാര്‍ ബോണ്ടില്‍ ആര്‍ക്കുംനിക്ഷേപിക്കാം

ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ ഉയർന്ന പലിശ നൽകുന്ന ആർബിഐയുടെ സേവിങ്സ്(ടാക്സബിൾ)ബോണ്ടുകളിൽ നിക്ഷേപിക്കാനുള്ള അവസരം മെയ് 28വരെമാത്രം. മെയ് 27നാണ് ഇതുസംബന്ധിച്ച വിജ്ഞാപനം കേന്ദ്ര ബാങ്ക് പുറത്തിറക്കിയത്. വ്യാഴാഴ്ച ബാങ്ക് സമയത്തിനുള്ളിൽ നിക്ഷേപിച്ചാൽമാത്രമെ, കൂടുതൽ പലിശ നൽകുന്ന സർക്കാർ സെക്യൂരിറ്റിയുള്ള പദ്ധതിയിൽ പണംമുടക്കാനാകൂ. ബാങ്കുകൾ ശരാശരി ആറുശതമാനം പലിശ നൽകുന്നിടത്താണ് റിസർവ് ബാങ്ക് പുറത്തിറക്കിയിട്ടുള്ള ബോണ്ടുകൾക്ക് 7.75ശതമാനം വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നത്. ബാങ്കുകൾവഴി ആർക്കും ബോണ്ടുകളിൽ നിക്ഷേപം നടത്താം. ഏഴുവർഷമാണ് ബോണ്ടുകളുടെ കാലാവധി. മുതിർന്ന പൗരന്മാർക്ക് നേരത്തെ പണംപിൻവലിക്കാൻ അനുവദിക്കും. 60നും 70നും ഇടയിൽ വയസ്സുള്ളവർക്ക് ആറുവർഷംകഴിഞ്ഞാൽ പണം പിൻവലിക്കാം. 70നും 80നും ഇടയിലുള്ളവർക്ക് അഞ്ചുവർഷവും 80നുമുകളിലുള്ളവർക്ക് നാലുവർഷവും കഴിഞ്ഞാൽ പണംതിരിച്ചെടുക്കാൻ കഴിയും. വ്യക്തികൾക്ക് പരമാവധി എത്രതുകവേണമെങ്കിലും നിക്ഷേപിക്കാം. ചുരുങ്ങിയ നിക്ഷേപം 1000 രൂപയാണ്. കാലാവധിയെത്തുമ്പോൾ മൊത്തമായോ അല്ലെങ്കിൽ ആറുമാസംകൂടുമ്പോഴോ പലിശ പിൻവലിക്കാൻ കഴിയും. 2018 ജനുവരി 10നാണ് ബോണ്ട് ആർബിഐ പുറത്തിറക്കിയത്. Issue of RBI 7.75% bonds closes on May 28, 2020

from money rss https://bit.ly/3c6EClH
via IFTTT

മാളുകളില്‍നിന്ന് പ്രമുഖ ബ്രാന്‍ഡുകള്‍ ഒറ്റപ്പെട്ട ഷോപ്പുകളിലേയ്ക്ക് മാറുന്നു

രാജ്യം രണ്ടുമാസത്തിലേറെ അടച്ചിട്ടതോടെ മാളുകളിൽനിന്ന് പ്രമുഖ ബ്രാൻഡുകൾ ഒറ്റപ്പെട്ട ഷോപ്പികളുളള ചെറുകിട വ്യാപാര കേന്ദ്രങ്ങളിലേയ്ക്ക് മാറുന്നു. മക് ഡൊനാൾഡ് ഉൾപ്പടെയുള്ള പ്രമുഖ ഭക്ഷണ ബ്രാൻഡുകളാണ് മാളുകളിൽനിന്ന് ആദ്യംപടിയിറങ്ങുന്നത്. കോവിഡ് വ്യാപനത്തിന് ഏറെസാധ്യതയുള്ളതിനാലാണ് സർക്കാരുകൾ മാളുകൾ തുറക്കാൻ ഇനിയും അനുമതി നൽകാത്തത്. തിരക്കേറിയ നഗരങ്ങളിലാണ് പ്രധാനമാളുകളെല്ലാം പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹ വ്യാപനമുണ്ടാകാതിരിക്കാനുള്ള മുൻകരുതലെന്നനിലയിലാണ് മാളുകൾ തുറക്കാത്തത്. അതേസമയം, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പ്രവർത്തനത്തിന് തടസ്സമില്ലാത്തതാണ് മാറിചിന്തിക്കാൻ ബ്രാൻഡുകളെ പ്രേരിപ്പിക്കുന്നത്. വാടകയും പരിപാലന ചെലവും കുറവാണെന്നതും കമ്പനികൾക്ക് ഗുണകരമായി. 2000ലാണ് മാൾ വിപ്ലവം രാജ്യത്ത് ആരംഭിക്കുന്നത്. പ്രമുഖ ബ്രാൻഡുകളുടെ ഷോപ്പുകളോടൊപ്പം വിനോദത്തിനുള്ള സൗകര്യങ്ങൾക്കൂടിവന്നതോടെ മാളുകൾ ജനപ്രിയ ഷോപ്പിങ് കേന്ദ്രങ്ങളായി. രാജ്യത്തെ എട്ട് പ്രമുഖ നഗരങ്ങളിലായി 126 മാളുകളാണുള്ളത്.

from money rss https://bit.ly/2AbUXbA
via IFTTT

നേട്ടംതുടരുന്നു; സെന്‍സെക്‌സ് 279 പോയന്റ് ഉയര്‍ന്നു

മുംബൈ: ഓഹരി വിപണിയിൽ നേട്ടംതുടരുന്നു. സെൻസെക്സ് 279 പോയന്റ് നേട്ടത്തോടെ 31885ലും നിഫ്റ്റി 79 പോയന്റ് ഉയർന്ന് 9383ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 809 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 257 ഓഹരികൾ നഷ്ടത്തിലുമാണ്. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഗെയിൽ, യുപിഎൽ, എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ. ഒഎൻജിസി, എച്ച്ഡിഎഫ്സി, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഇൻഫോസിസ്, ഐടിസി, എച്ച്സിഎൽ ടെക്, എംആൻഡ്എം, വിപ്രോ, ടിസിഎസ്, സിപ്ല, സൺ ഫാർമ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ടിവിഎസ് മോട്ടോർ, ലുപിൻ, ഫെഡറൽ ബാങ്ക് തുടങ്ങിയ 24 കമ്പനികളാണ് ഇന്ന് മാർച്ച് പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. സെൻസെക്സ് 996 പോയന്റ് നേട്ടത്തിലാണ് കഴിഞ്ഞ ദിവസം ക്ലോസ് ചെയ്തത്.

from money rss https://bit.ly/2X8Ylgo
via IFTTT

പ്രവാസി പുനരധിവാസം: പദ്ധതി വിപുലീകരിക്കുന്നു

കൊച്ചി: കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നാട്ടിലേക്കുമടങ്ങുന്ന പ്രവാസികളുടെ സമഗ്ര പുനരധിവാസത്തിന് പദ്ധതിയൊരുങ്ങുന്നു. നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിലാണിത്. നിലവിലുള്ള പദ്ധതി ഇപ്പോഴത്തെ സാഹചര്യത്തിനനുസരിച്ചു വിപുലീകരിക്കുകയാണ് ചെയ്യുന്നതെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി പറഞ്ഞു. പ്രവാസികൾ പലരും ജോലി നഷ്ടപ്പെട്ടാണ് മടങ്ങുന്നത്. ഇവർക്കെല്ലാം ഉത്പാദന നിർമാണമേഖലയ്ക്കൊപ്പം സേവനമേഖലയിൽ സംരംഭങ്ങൾ തുടങ്ങുന്നതിനും സഹായംകിട്ടും. പ്രവാസികൾ കൂടുതലായി മടങ്ങിയെത്തിയ മേഖലകൾ കേന്ദ്രീകരിച്ചു പദ്ധതികൾക്ക് പ്രചാരംനൽകും. 2019-20 സാമ്പത്തികവർഷം 1043 പേരാണ് പുനരധിവാസപദ്ധതി ഉപയോഗപ്പെടുത്തിയത്. കോവിഡിനെത്തുടർന്നുള്ള പ്രവാസിമടക്കം അവസരമായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് സ്വദേശത്തേക്ക് മടങ്ങാൻ 4.75 ലക്ഷം പേരാണ് നോർക്കയിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

from money rss https://bit.ly/36J7vDC
via IFTTT

ട്രൂകോളറിലെ വിവരങ്ങൾ ഡാർക്ക്‌വെബിൽ വിൽപ്പനയ്ക്ക്

മുംബൈ: കോളർ ഐ.ഡി. ആപ്പായ ട്രൂകോളറിലെ 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങൾ ഡാർക്ക്വെബിൽ വിൽപ്പനയ്ക്ക്. അമേരിക്ക ആസ്ഥാനമായുള്ള സൈബിൾ എന്ന സൈബർ സെക്യൂരിറ്റി പ്ലാറ്റ്ഫോം ആണ് ഇത് റിപ്പോർട്ടുചെയ്തത്. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ വിവരങ്ങളാണ് ഇതിലുൾപ്പെട്ടിരിക്കുന്നതെന്നും വെറും ആയിരം ഡോളർ(ഏകദേശം 75,000 രൂപ)മാത്രമാണ് ഇതിനായി ചോദിച്ചിട്ടുള്ളതെന്നും ഇവർ പറയുന്നു. മഹാരാഷ്ട്ര, ബിഹാർ, ആന്ധ്രപ്രദേശ്, ഡൽഹി, ഹരിയാണ, മധ്യപ്രദേശ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഒഡിഷ, പഞ്ചാബ് എന്നിവിടങ്ങളിൽനിന്നുള്ള വിവരങ്ങളാണ് കൂടുതലും. ഫോൺ നന്പർ, ആളുടെ പേര്, സ്ഥലം, ഇ-മെയിൽ, ഫെയ്സ്ബുക്ക് പ്രൊഫൈലിലെ വിവരങ്ങൾ, മൊബൈൽ കന്പനി തുടങ്ങിയ വിവരങ്ങളെല്ലാം തിരിച്ചാണ് നൽകിയിട്ടുള്ളത്. ഇതേക്കുറിച്ച് രാജ്യത്തെ സൈബർ കുറ്റാന്വേഷണ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

from money rss https://bit.ly/2TKMLG1
via IFTTT

Kathangal Kinavil Lyrics: Darvinte Parinamam Malayalam Movie Song

Movie: Darvinte Parinamam
Year: 2016
Singer: Haricharan
Music: Sankar Sharma
Lyrics: Harinarayanan B K
Actor: Prithviraj
Actress: Chandini Sreedharan
Kathangal kinavil paranne
Mohangal nilaavai pozhinje
Kaalathin churangal kadanne
Thenoorum dinangal varunne
Kunju koottil manju thookaan vaa
Meghame nee

Tuuuu tuuuu tuuuu
Tuuuu tuuuu tuuuu tu

Kathangal kinavil paranne
Mohangal nilaavai pozhinje
Kaalathin churangal kadanne
Thenoorum dinangal varunne
Kunju koottil manju thookaan vaa
Meghame nee

Tuuuu tuuuu tuuuu
Tuuuu tuuuu tuuuu tu

Ee vaathiloram
Onnu vaa nee maarivilley
Raavin chela maati
Thooviral thumbal chaayamekumo
Ullil ullam thunni Vechu nammal
Thammil thammil
Neytheduthu jeevitham…
Melle melle

Tuuuu tuuuu tuuuu
Tuuuu tuuuu tuuuu tu

Ee kayalaazham
Kandu njaan nin kanninullil
Eeran kaattin eenam
Njaan arinju nin shwaasa thaalamay
Oro novum peythozhinju thaane
Innen munnil thoovelichamayi
Vaa minni minni

Tuuuu tuuuu tuuuu
Tuuuu tuuuu tuuuu tu

Kathangal kinavil paranne
Mohangal nilaavai pozhinje
Kaalathin churangal kadanne
Thenoorum dinangal varunne
Kunju koottil manju thookaan vaa
Meghame nee

Tuuuu tuuuu tuuuu
Tuuuu tuuuu tuuuu tu


* This article was originally published here

നിഫ്റ്റി 9,300ന് മുകളില്‍: സെന്‍സെക്‌സ് 996 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

3.30 P.M സെൻസെക്സ് 995.92 പോയന്റ് നേട്ടത്തിൽ 31,605,22ലും നിഫ്റ്റി 285.90 പോയന്റ് ഉയർന്ന് 91314.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക് ഏഴുശതമാനം നേട്ടമുണ്ടാക്കി. ഐടി, ലോഹം, ഊർജം സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫാർമ സൂചിക നഷ്ടത്തിലുമായിരുന്നു. 2.30 P.M ഉച്ചയ്ക്കുശേഷമുള്ള വ്യാപരത്തിനിടെ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും കുതിച്ചു. സെൻസെക്സ് 1000 പോയന്റും നിഫ്റ്റി 292 പോയന്റുമാണ് ഉയർന്നത്. ബാങ്കിങ്, ഇൻഫോർമേഷൻ ടെക്നോളജി ഓഹരികളാണ് നേട്ടത്തിനുപിന്നിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, ടിസിഎസ് എന്നീ ഓഹരികളിലെകുതിപ്പ് സെൻസെക്സിൽ 350 പോയന്റ് നേട്ടത്തിന് കാരണമായി. നിഫ്റ്റി ബാങ്ക് സൂചിക 3.6ശതമാനവും നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, ഐടി, പൊതുമേഖല ബാങ്ക്, സ്വകാര്യ ബാങ്ക്, റിയാൽറ്റി സൂചികകൾ 1 ശതമാനം മുതൽ 3.7ശതമാനംവരെ കുതിച്ചു. ആക്സിസ് ബാങ്കാണ് നേട്ടത്തിൽ മുന്നിൽ(13%). ഗ്രാസിം ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, യുപിഎൽ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരത് പെട്രോളിയം, വിപ്രോ, ഭാരതി ഇൻഫ്രാടെൽ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. അൾട്രാടെക് സിമെന്റ്, ഇന്ത്യൻ ഓയിൽ, സീ എന്റർടെയൻമെന്റ്, ടൈറ്റാൻ, ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. Sensex jumps 995 pts

from money rss https://bit.ly/2M52GL8
via IFTTT

ബാങ്കിങ് ഓഹരികള്‍ കുതിച്ചു; സെന്‍സെക്‌സ് ഉയര്‍ന്നത് 1000ലേറെ പോയന്റ്

ഉച്ചയ്ക്കുശേഷമുള്ള വ്യാപരത്തിനിടെ ബിഎസ്ഇ സെൻസെക്സും എൻഎസ്ഇ നിഫ്റ്റിയും കുതിച്ചു. സെൻസെക്സ് 1000 പോയന്റും നിഫ്റ്റി 292 പോയന്റുമാണ് ഉയർന്നത്. ബാങ്കിങ്, ഇൻഫോർമേഷൻ ടെക്നോളജി ഓഹരികളാണ് നേട്ടത്തിനുപിന്നിൽ. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, കൊട്ടക് മഹീന്ദ്ര, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഫോസിസ്, ടിസിഎസ് എന്നീ ഓഹരികളിലെകുതിപ്പ് സെൻസെക്സിൽ 350 പോയന്റ് നേട്ടത്തിന് കാരണമായി. നിഫ്റ്റി ബാങ്ക് സൂചിക 3.6ശതമാനവും നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ്, ഐടി, പൊതുമേഖല ബാങ്ക്, സ്വകാര്യ ബാങ്ക്, റിയാൽറ്റി സൂചികകൾ 1 ശതമാനം മുതൽ 3.7ശതമാനംവരെ കുതിച്ചു. ആക്സിസ് ബാങ്കാണ് നേട്ടത്തിൽ മുന്നിൽ(13%). ഗ്രാസിം ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, യുപിഎൽ, ബജാജ് ഫിനാൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരത് പെട്രോളിയം, വിപ്രോ, ഭാരതി ഇൻഫ്രാടെൽ തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. അൾട്രാടെക് സിമെന്റ്, ഇന്ത്യൻ ഓയിൽ, സീ എന്റർടെയൻമെന്റ്, ടൈറ്റാൻ, ഡോ.റെഡ്ഡീസ് ലാബ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. Sensex jumps 1,000 pts

from money rss https://bit.ly/2X5c3Rf
via IFTTT

ധനകമ്മി നേരിടാന്‍ പണമിറക്കുന്നത് രാജ്യത്തെ സമ്പദ് വ്യവസ്ഥയെ തകിടംമറിക്കും

രാജ്യത്തെ സമ്പദ്ഘടന മാത്രമല്ല ധനാരോഗ്യവും മുമ്പൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. 2021 സാമ്പത്തികവർഷത്തെ ധനകമ്മി ലക്ഷ്യമായ ജിഡിപിയുടെ 3.5 ശതമാനം എന്നത് സർക്കാരിനെ സംബന്ധിച്ചേടത്തോളം അസാധ്യം തന്നെയാണെന്നുവ്യക്തം. അനിശ്ചിതമായ സാമ്പത്തികാവസ്ഥയിൽ കുറയുന്ന നികുതി വരുമാനവും വിറ്റഴിക്കൽ ലക്ഷ്യം പൂർത്തിയാക്കുന്നതിലുള്ള ബുദ്ധിമുട്ടുമെല്ലാംചേർന്ന് ഖജനാവ് ശുഷ്കമാക്കിയിരിക്കുന്നു. 2021 സാമ്പത്തികവർഷം ജിഡിപി വളർച്ചാനിരക്ക് പ്രതികൂലമായിരിക്കുമെന്ന റിസർവ് ബാങ്കിന്റെ കണ്ടെത്തൽ ഇതിന് ആക്കംകൂട്ടുന്നു. ഇന്ത്യാ ഗവണ്മെമെന്റ് 2021 സാമ്പത്തികവർഷം വിപണിയിൽ നിന്നുള്ള മൊത്തംകടമെടുപ്പ് 7.8 ലക്ഷംകോടി രൂപയിൽനിന്ന് 12 ലക്ഷം കോടിരൂപയായി വർധിപ്പിച്ചിരിക്കുന്നു. കടമെടുപ്പിൽ 54 ശതമാനം വർധനവാണുണ്ടായിട്ടുള്ളത്. ഈപശ്ചാത്തലത്തിൽ ധന കമ്മി ജിഡിപിയുടെ ശതമാനം എന്നനിലയിൽ ഇരട്ട സംഖ്യ മറികടന്നാൽ അതിശയിക്കാനില്ല. 20 ലക്ഷം കോടിരൂപയുടെ സാമ്പത്തിക പാക്കേജ് സാമ്പത്തിക സ്ഥിതി വീണ്ടെടുക്കാൻ അപര്യാപ്തമാണെന്നാണു മനസിലാകുന്നത്. കാരണം ഈ തുകയുടെ വലിയൊരു ഭാഗം റിസർവ് ബാങ്കിന്റെ സാമ്പത്തിക ഉത്തേജക പദ്ധതിയുടെ ഭാഗമാണ്. മോശംധനസ്ഥിതി സർക്കാരിന്റെ സാമ്പത്തിക ഉത്തേജന ലക്ഷ്യം പരിമിതപ്പെടുത്തി എന്നുവേണം പറയാൻ. സാധാരണക്കാരന്റെ ഭാഷയിൽ കമ്മി പണമാക്കുക എന്നാൽ കൂടുതൽ കറൻസി അടിച്ചിറക്കുക എന്നാണ്. മറ്റുവാക്കുകളിൽ പറഞ്ഞാൽ സർക്കാർ ചിലവുകൾക്കായി പ്രാഥമിക വിപണിയിൽ നിന്ന് റിസർവ് ബാങ്ക് സർക്കാർ സെക്യൂരിറ്റികൾ വാങ്ങുമ്പോഴാണ് ധനകമ്മിയുടെ പണവൽക്കരണം സംഭവിക്കുന്നത്. ധനകമ്മി നികത്താൻ പണമിറക്കുന്നത് 1997വരെ നടന്നിട്ടുള്ളതാണ്. അഡ്ഹോക് ട്രഷറി ബില്ലുകൾ ഇറക്കി ധനവൽക്കരിച്ചുകൊണ്ട് റിസർവ് ബാങ്ക് സർക്കാരിന്റെ കമ്മികുറയ്ക്കുകയായിരുന്നു. 1994ലും 1997ലും റിസർവ് ബാങ്കും ഗവണ്മെന്റും തമ്മിൽ ഒപ്പിട്ട കരാർ പ്രകാരം അഡ്ഹോക് ബിൽ വഴിയുള്ള ധനവൽക്കരണം പൂർണ്ണമായി നിർത്തലാക്കപ്പെട്ടു. കൂടാതെ 2003ലെ FRBM ആക്ടുപ്രകാരം 2006 ഏപ്രിൽ ഒന്നുമുതൽ ആർബിഐ പ്രാഥമിക വിപണിയിൽനിന്നുസർക്കാരിന്റെ സെക്യൂരിറ്റീസ് വാങ്ങുന്ന പ്രക്രിയയും തടയപ്പെട്ടു. ധനകമ്മിയുടെ പണവൽക്കരണം ചിലവേറിയതുതന്നെയാണ്. വിലക്കയറ്റനിരക്കുവർധനയാണിതിന്റെ പ്രധാനപ്രത്യാഘാതം. ഇന്ത്യൻ സാഹചര്യത്തിൽ, സാമ്പത്തിക മേഖലയിലെ ഡിമാന്റ്കുറവു കാരണം വിലക്കയറ്റനിരക്കു പെട്ടെന്നു വർധിക്കുകയില്ല. എന്നാൽ സാമ്പത്തികരംഗം വീണ്ടെടുപ്പിന്റെ പാതയിലേക്കുപ്രവേശിച്ചാൽ കൂടിയ പണവിതരണം പതിവിൽക്കവിഞ്ഞുള്ള വിലക്കയറ്റത്തിനു കാരണമാവും. മാർച്ചുമാസം ഉപഭോക്തൃ വിലസൂചികയനുസരിച്ച് വിലക്കയറ്റനിരക്ക് 5.84 ശതമാനവും അടിസ്ഥാന വിലക്കയറ്റനിരക്ക് 4.1 ശതമാനവുമായിരുന്നു. ഇപ്പോഴത്തെ വിലക്കയറ്റത്തിനു പ്രധാനമായും കാരണമാകുന്നത് ഭക്ഷ്യവസ്തുക്കളുടെ വിലയിലെ ചാഞ്ചാട്ടമാണ്. ഇതോടൊപ്പം അടിസ്ഥാനവിലയിലും വർധന ഉണ്ടാകുന്നതോടെ മൊത്തത്തിലുള്ള വിലക്കയറ്റമുണ്ടാകുന്നു. വിലക്കയറ്റ നിരക്ക് +/ 4 ശതമാക്കാൻ പ്രയത്നിക്കുന്ന റിസർവ് ബാങ്കിന് ഇതു വെല്ലുവിളിയായിത്തീരും. യുഎസ് ഡോളർ പോലൊരു സുരക്ഷിതപദവി ഇന്ത്യൻ രൂപയ്ക്കില്ല. ഫെഡറൽ റിസർവ് കൂടുതൽ കറൻസി അടിച്ചിറക്കിയാലും യുഎസ് ഡോളറിന് ലോകമെങ്ങും ആവശ്യക്കാരേറെയാണ്. എന്നാൽ ഇന്ത്യൻ രൂപയുടെകാര്യം അങ്ങനെയല്ല. ഇന്ത്യൻ കറൻസി കൂടുതൽ വിതരണത്തിലെത്തിയാൽ രൂപയുടെ മൂല്യംഇടിയാനും വിദേശ നിക്ഷേപകരുടെ ഒഴിഞ്ഞുപോക്കിനും കാരണമാകും. ഇന്നത്തെ സാഹചര്യത്തിൽ രൂപയുടെ വിലയിടിവ് കയറ്റുമതി മെഖലയ്ക്ക് ഗുണകരമാവുമെന്ന് ആർക്കുംപറയാൻ കഴിയില്ല. ആഗോള സമ്പദ്വ്യവസ്ഥയും ഡിമാന്റിൽ ഇടിവുനേരിടുകയാണ്. 2020 സാമ്പത്തിക വർഷം ആഗോള സമ്പദ് വ്യവസ്ഥയുടെ ജിഡിപി വളർച്ച പ്രതികൂലമായിരിക്കുമെന്നാണ് അന്തരാഷ്ട്ര നാണയ നിധിയുടെ കണക്കുകൂട്ടൽ. അത്തരമൊരു സാഹചര്യത്തിൽ രൂപയുടെ വിലയിടിവിന് സാമ്പത്തികമേഖല വലിയ വിലനൽകേണ്ടിവരും. റിസർവ് ബാങ്കാകട്ടെ വിദേശ നാണ്യവിപണിയിൽ പ്രവേശിച്ച് ഡോളർ വിറ്റ് രൂപയെ താങ്ങി നിർത്തേണ്ടിവരും. ഇന്ത്യക്ക് 487 ബില്യൺ അമേരിക്കൻ ഡോളറിന്റെ മെച്ചപ്പെട്ട വിദേശനാണ്യ ശേഖരമുണ്ട്. എന്നാൽ അതിന്റെപേരിൽ ആർബിഐക്ക് രൂപയെ താങ്ങിനിർത്തുന്നതിന് യഥേഷ്ടം വിദേശ നാണ്യവിപണിയിൽ ഇടപെടാനാവില്ല. കമ്മിയുടെ പണവൽക്കരണത്തിന് തുറന്നവിപണിയിലെ പരിശ്രമങ്ങളിലൂടെ നേരിട്ടല്ലാതെയുള്ള ഇടപെടൽ ആർബിഐ നടത്താറുണ്ട്. രാജ്യത്തിന്റെ സൂക്ഷ്മമായ അടിസ്ഥാന സാമ്പത്തികഘടകങ്ങളെ നേരിട്ടുള്ള പണവൽക്കരണം ദുർബ്ബലമാക്കുകയും വായ്പാ റേറ്റിംഗ് ഏജൻസികൾ ഗ്രേഡ് താഴ്ത്തുന്നത് സാമ്പത്തിക മേഖലയ്ക്ക് വലിയ ആഘാതമുണ്ടാക്കുകയുംചെയ്യും. ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക മേഖലയെ സംബന്ധിച്ചേടത്തോളം അപകടകരമായ നീക്കമായിരിക്കും അത്. (ജിയോജിത് ഫിന്ാൻഷ്യൽ സർവീസസിലെ സാമ്പത്തിക കാര്യ വിദഗ്ധയാണ് ലേഖിക)

from money rss https://bit.ly/2ZFwxlq
via IFTTT

ഗൂഗിളിന്റെ ഓഫീസുകള്‍ ജൂലായ് ആറുമുതല്‍ തുറക്കും; ജീവനക്കാര്‍ക്കെല്ലാം 75,000 രൂപവീതം നല്‍കും

സാൻഫ്രാൻസിസ്കോ: ജൂലായ് ആറുമുതൽ ഗൂഗിളിന്റെവിവിധ രാജ്യങ്ങളിലുള്ള ഓഫീസുകൾ തുറക്കും. പരിമിതമായ ജീവനക്കാരെവെച്ചായിരിക്കും ഓഫീസുകൾ പ്രവർത്തിക്കുക. വീട്ടിലിരുന്ന് ജോലിചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിന് ജീവനക്കാർക്കെല്ലാം 75,000 രൂപവീതം(1000 ഡോളർ)നൽകുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബറോടെ ഓഫീസുകളുടെ പ്രവർത്തനം 30ശതമാനമെങ്കിലും പുനഃരാരംഭിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി സിഇഒ സുന്ദർ പിച്ചായ് പറഞ്ഞു. കലണ്ടർവർഷത്തിൽ ചുരുക്കം ജീവനക്കാർമാത്രമായിരിക്കും ഓഫീസിലെത്തി പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. വർഷവസാനമാകുന്നതോടെ എല്ലാജീവനക്കാർക്കും ഓഫീസിലേയ്ക്ക് തിരിച്ചെത്താൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. Google gives workers ₹75,000 each, to reopen offices from 6 July

from money rss https://bit.ly/2TYTbSn
via IFTTT

ഒരുമാസത്തിനിടെ രണ്ടാംതവണയും എസ്ബിഐ നിക്ഷേപ പലിശ കുറച്ചു

ഒരുമാസത്തിനിടെ രണ്ടാംതവണ എസ്ബിഐ നിക്ഷേപ പലിശ കുറച്ചു. എല്ലാ കാലാവധിയിലുമുള്ള പലിശയിൽ 40 ബേസിസ് പോയന്റിന്റെ കുറവാണ് വരുത്തിയത്. ഇതുപ്രകാരം 7 ദിവസം മുതൽ 45 ദിവസംവരെയുള്ള നിക്ഷേപങ്ങളുടെ പലിശ 2.9ശതമാനമായി. 46 ദിവസം മുതൽ 179 ദിവസംവരെയുള്ള പലിശ 3.9ശതമാനവുമാണ്. 180 ദിവസംമുതൽ ഒരുവർഷത്തിനുതാഴെ-4.4ശതമാനം ഒരുവർഷം മുതൽ 3വർഷംവരെ-5.1 ശതമാനം 3വർഷംമുതൽ 5 വർഷംവരെ-5.3ശതമാനം 5 മുതൽ 10വർഷംവരെ-5.4ശതമാനം. മുതിർന്ന പൗരന്മാർക്ക് അരശതമാനം പലിശ അധികം ലഭിക്കും. പുതുക്കിയ പലിശനിരക്കുകൾ മെയ് 27 മുതൽ നിലവിൽവന്നു. ആർബിഐ കഴിഞ്ഞയാഴ്ചയിൽ റിപ്പോ നിരക്കിൽ 40 ബേസിസ് പോയന്റിന്റെ കുറവുവരുത്തിയതിന്റെ പിന്നാലെയാണ് പലിശനിരക്കുകൾ ബാങ്ക് വീണ്ടും പരിഷ്കരിച്ചത്. മൂന്നുവർഷംവരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശഇതിനുമുമ്പ് കുറച്ചത് മെയ് 12നാണ്. 20 ബേസിസ് പോയന്റാണ് അന്നുകുറച്ചത്.

from money rss https://bit.ly/2XBJ5HI
via IFTTT