121

Powered By Blogger

Thursday, 9 December 2021

എസ്.ഐ.പി ടോപപ്: ദീര്‍ഘകാലയളവില്‍ മികച്ച ആദായംനേടനുള്ളവഴി

മിക്കവാറും എല്ലാ സേവനങ്ങൾക്കും ടോപപ് അഥവാ കൂട്ടിച്ചേർക്കൽ ഇപ്പോൾ സാധ്യമാണ്. ഡാറ്റ പ്ലാനിനും ഭവന വായ്പക്കും വ്യക്തിഗത വായ്പയ്ക്കും ടോപപ് സൗകര്യമുണ്ട്. വരുമാനം വ്യത്യാസമില്ലാതെ നിലനിർത്തിക്കൊണ്ടുതന്നെ ടോപപിലൂടെ കൂടുതൽ വായ്പ നേടാൻ കഴിയും. ഇതുപോലെ ഇൻഷുറൻസ് പോളിസിക്കും ടോപപ് അവസരമുണ്ട്. എന്നാൽ മ്യൂച്വൽ ഫണ്ടിലെ സിസ്റ്റമാറ്റിക് ഇൻവസ്റ്റ്മെന്റ് പ്ലാ(എസ്ഐപി)നിലും ടോപപ്പ് ചെയ്യാനുള്ള അവസരമുണ്ട്. മ്യൂച്വൽ ഫണ്ടിലേക്ക് ഓരോ മാസവും നിക്ഷേപിക്കുന്ന അടവുതുക വർധിപ്പിക്കാൻ ടോപപ് എസ്ഐപിയിലൂടെ കഴിയും. നിങ്ങൾ തീരുമാനിക്കുന്ന നിശ്ചിതശതമാനമോ, യഥാർത്ഥ എസ്ഐപിയുടെ നിശ്ചിത...

സെന്‍സെക്‌സില്‍ 148 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 17,500ന് താഴെയെത്തി

മുംബൈ: മൂന്നുദിവസത്തെ തുടർച്ചയായ നേട്ടത്തിനുശേഷം വിപണിയിൽ നഷ്ടത്തോടെ തുടക്കം. നിഫ്റ്റി 17,500ന് താഴെയെത്തി. യുഎസിലെ പണപ്പെരുപ്പ നിരക്കുകൾ പുറത്തുവരാനിരിക്കെ നിക്ഷേപകർ കരുതലെടുത്തതാണ് വിപണിയിൽ പ്രതിഫലിച്ചത്. ഏഷ്യൻ സൂചികകളിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് 148 പോയന്റ് താഴ്ന്ന് 58,658ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തിൽ 17,478ലുമാണ് വ്യാപാരം ആരംഭിച്ചത്. ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസർവ്, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ സ്റ്റീൽ, ടിസിഎസ്, എസ്ബിഐ, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ്...

നിഫ്റ്റി 17,500 തിരിച്ചുപിടിച്ചു; സെന്‍സെക്‌സിലെ നേട്ടം 157 പോയന്റ് |Closing

മുംബൈ: മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 157.45 പോയന്റ് ഉയർന്ന് 58,807.13ലും നിഫ്റ്റി 47 പോയന്റ് നേട്ടത്തിൽ 17,516.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്താതിരുന്നതും ഒമിക്രോൺ ഭീതിയൊഴിഞ്ഞതുമാണ് വിപണിയിൽ പ്രതിഫലിച്ചത്. എങ്കിലും പിന്നിട്ട രണ്ടുദിവസങ്ങളിലെ മുന്നേറ്റം സൂചികകൾക്ക് തുടരാനായില്ല. ദിനവ്യാപാരത്തിനിടയിൽ കനത്ത ചാഞ്ചാട്ടമാണ് വിപണി നേരിട്ടത്. ഐടി, ധനകാര്യ ഓഹരികൾ സമ്മർദംനേരിട്ടു. റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് സൂചികകൾക്ക് കരുത്തേകിയത്. ഏഷ്യൻ പെയിന്റ്സ്,...

ജീവനക്കാര്‍ക്ക് 1.2 ലക്ഷം രൂപ അധിക ബോണസായി ഈ ടെക് കമ്പനി നല്‍കും

ആഗോള ടെക് ഭീമനായ ഗൂഗിൾ (ആൽഫബെറ്റ്) ജീവനക്കാർക്ക് 1.2 ലക്ഷം രൂപ ബോണസ് പ്രഖ്യാപിച്ചു. എല്ലാ ജീവനക്കാർക്കും ബോണസ് ലഭിക്കും. 1,600 ഡോളറോ അവരവരുടെ രാജ്യത്തെഅതിന് തത്തുല്യമായ തുകയോ ആണ് നൽകുക. കോവിഡ് വ്യാപന സമയത്ത് ജീവനക്കാർക്ക് അനുവദിച്ച വർക്ക് ഫ്രം ഹോം അലവൻസിനും ക്ഷേമ ബോണസിനും പുറമെയാണിത്. കഴിഞ്ഞ മാർച്ചിൽ നടത്തിയ ആഭ്യന്തര സർവെയിൽ ജീവനക്കാരുടെ സുസ്ഥിതിയിൽ ഇടിവുണ്ടായതായി കണ്ടെത്തിയതിനെതുടർന്നാണ് ക്ഷേമ ബോണസ് അനുവദിച്ചത്. 500 ഡോളറിനോടൊപ്പം മറ്റ് ആനുകൂല്യങ്ങളും അടങ്ങുന്നതായിരുന്നു അത്. ഒമിക്രോൺ വകഭേദത്തിന്റെ വ്യാപനവും വാക്സിനേഷനോട് ചില ജീവനക്കാർ എതിർപ്പ്...