121

Powered By Blogger

Wednesday 12 January 2022

അടുക്കള ഒരുക്കാം മനോഹരമായി; കിച്ചൺ അപ്ലൈയൻസസ് വാങ്ങാൻ ഇത് നല്ല സമയം

മികച്ച അടുക്കള ഉപകരണങ്ങൾ എല്ലാവരുടേയും സ്വപ്നമാണ്. പലപ്പോഴും വിലയാണ് ഈ സ്വപ്നത്തിന് തടസ്സമാകുന്നത്. എന്നാൽമോഡേൺ കിച്ചൺ അപ്ലൈയൻസസ് കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ ഇപ്പോൾ അവസരമുണ്ട്. ആമസോണിൽകിച്ചൺ അപ്ലൈയൻസസിന് വൻ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 5000 രൂപയുടെ ലെവററ്റ് മൾട്ടി പർപ്പസ് സ്പൈസ് റാക്ക് വെറും 499 രൂപയ്ക്ക് ലഭിക്കും. ലെവററ്റ് എയർറ്റൈറ്റ് കണ്ടയ്നർ ജാർ സെറ്റ്(6 പീസസ്) 94 ശതമാനം ഡിസ്ക്കൗണ്ടിലാണ് വിൽക്കുന്നത്.5999 വിലമതിക്കുന്ന ഈ കണ്ടയ്നർ ജാർ സെറ്റിന് വില വെറും 375 രൂപ മാത്രം. LEVERET Multipurpose Plastic Big Revolving Spice Rack 16 in 1 / Masala Rack Set/Condiment Set/Spice Container സ്കാഫ എയ്റ്റ് റ്റയേഴ്സ് അയൺ പോട്ട്സ് ആന്റ പാൻ ഹോൾഡർ റാക്ക്77 ശതമാനം ഡിസ്ക്കൗണ്ടിൽ 699 രൂപയ്ക്ക് ലഭിക്കുന്നു. 2599 രൂപയുടെ സായിമണി ഫോർ ലെയർ സ്പേസ് സേവിങ്ങ് പ്ലാസ്റ്റിക്ക് റാക്ക് വിത്ത് വീൽസ് 73 ശതമാനം ഡിസ്ക്കൗണ്ടിൽ 699 രൂപയ്ക്കും ലഭിക്കും. Amazon Brand - Solimo Revolving Plastic Spice Rack set (16 pieces,Silver) കൂടാതെ 44 ശതമാനം ഡിസ്ക്കൗണ്ടിൽ ഗ്ലാസ്സ് സെറ്റ്, 70 മുതൽ 84 ശതമാനം ഡിസ്ക്കൗണ്ടിൽ കിച്ചൺ അപ്റോൺസുകളും ബേക്ക് വെയറുകളും ലഭിക്കുന്നു. Amazon Brand - Solimo Plastic Cutting/Chopping Board വെജിറ്റബിൾ ചോപ്പർ, പ്ലേറ്റ്, വാട്ടർ ബോട്ടിൽ, കട്ടിങ്ങ് പ്ലേറ്റ്, പാൻ എന്നിവയ്ക്കെല്ലാംവൻ ഓഫറുണ്ട്.നിങ്ങളുടെ അടുക്കളനവീകരിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തു.

from money rss https://bit.ly/3fm39ao
via IFTTT

സെന്‍സെക്‌സില്‍ 138 പോയന്റ് നേട്ടം: നിഫ്റ്റി 18,200ന് മുകളില്‍|Market Opening

മുംബൈ: വിപണിയിൽ അഞ്ചാം ദിവസവും നേട്ടം. നേരിയ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നിട് നേട്ടത്തിലെത്തുകയായിരുന്നു. സെൻസെക്സ് 138 പോയന്റ് ഉയർന്ന് 61,288ലും നിഫ്റ്റി 38 പോയന്റ് നേട്ടത്തിൽ 18,250ലുമാണ് വ്യാപാരം നടക്കുന്നത്. നടപ്പ് സാമ്പത്തികവർഷത്തെ മൂന്നാംപാദഫലങ്ങൾ ടിസിഎസ് ഉൾപ്പടെയുള്ള കമ്പനികൾ പുറത്തുവിട്ടത് വപണിയിൽ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. അതേസമയം, ഉപഭോക്തൃ വില സൂചിക തുടർച്ചയായ മാസങ്ങളിൽ ഉയർന്നത് വിപണിയെ ബാധിച്ചേക്കാം. പവർഗ്രിഡ്, ടാറ്റ സ്റ്റീൽ, സൺ ഫാർമ, എൻടിപിസി, മാരുതി സുസുകി, എൽആൻഡ്ടി, റിലയൻസ് ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ, യുപിഎൽ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി മെറ്റൽ, ഐടി, ഫാർമ സൂചികകളിൽ 0.4ശതമാനം മുതൽ ഒരുശതമാനംവരെ ഉയർന്നാണ് വ്യാപാരം നടക്കുന്നത്. ബാങ്ക്, ഓട്ടോ, ധനകാര്യസേവനം, റിയാൽറ്റി സൂചികകൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/3fjIeoI
via IFTTT

ജി.പി.എസ്. മുതല്‍ ഹൃദയമിടിപ്പ് വരെ; പുത്തന്‍ വാച്ചുകള്‍ കെട്ടി നടക്കാം, വൻ വിലക്കുറവിൽ

കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണ് വാച്ചുകൾ. എല്ലാ വാച്ചുകളും ഒരേ സമയമാണ് കാണിക്കുന്നതെങ്കിലും വാച്ചുകൾ ഒന്നല്ല, പല വിധമാണ്. ഇന്ന് വാച്ചുകൾ സമയം നോക്കാനുള്ള വെറുമൊരുപകരണം മാത്രമല്ല. നമ്മുടെയൊക്കെ സൗന്ദര്യസങ്കൽപ്പങ്ങളുടെ വാഹകർ കൂടിയാണ്. വിവിധങ്ങളായ രൂപത്തിലും നിറത്തിലുമൊക്കെയുള്ള വാച്ചുകൾ വിപണിയിലുണ്ട്. പലതും സാങ്കേതികാത്ഭുതങ്ങൾ കാണിക്കുന്നവ. വിപണികളിലെ വാച്ചുകളുടെ വൈവിധ്യം കണ്ട് ഏത് തിരഞ്ഞെടുക്കുമെന്ന ആശങ്കയിൽ നാം വീർപ്പുമുട്ടുമെന്നുറപ്പാണ്. സ്ത്രീകളും കുട്ടികളും പുരുഷൻമാരും ഇന്ന് പുത്തൻ ട്രെൻഡുകളുടെ പിറകെയാണ്. കൈകളിൽ നാം അണിയുന്ന വാച്ചുകൾ നമ്മുടെ വ്യക്തിത്വത്തിന്റെ കൂടി അടയാളമായി മാറിയിരിക്കുന്നു. Buy NOW:വാങ്ങാം ആകർഷകമായ വാച്ചുകൾ 70% വരെ വിലക്കിഴിവിൽ വാച്ചുകൾ പലവിധം ഏത് വാച്ച് കെട്ടണമെന്നത് വലിയ ചോദ്യമാണ്. കാരണം വിപണികൾ കീഴടക്കുന്ന വാച്ചുകൾ പല തരത്തിലുളളതാണ്. അനലോഗ്, ഡിജിറ്റൽ, സ്മാർട്ട് എന്നിങ്ങനെ പലതരമുണ്ട്. വിവിധ ഫീച്ചറുകൾക്കനുസരിച്ച് അവയുടെ ഘടനയും വിലയും മാറിക്കൊണ്ടിരിക്കുന്നു. ജി.പി.എസ് മുതൽ നമ്മുടെ ഹൃദയമിടിപ്പ് വരെ അളക്കാനുളള സാങ്കേതികവിദ്യ ഇന്നത്തെ വാച്ചുകളിലുണ്ട്. ആദ്യകാലത്ത് അനലോഗ് വാച്ചുകളാണ് കൈകളിലെ സ്ഥിരസാന്നിദ്ധ്യം. സ്ട്രാപ്പുകളുടേയും ഡയലുകളുടേയും ഘടന ഓരോ ഫാഷനാണ്. ഡയലുകളുടെ വലിപ്പവും നിറവും വാച്ചുകളുടെ ആകർഷണമാണ്. ഒറ്റനോട്ടത്തിൽ ചിലത് നമ്മളെ മാടിവിളിക്കും. ലെതർ വാച്ചുകളായിരുന്നുആദ്യ താരമെങ്കിൽ പിന്നീട് സ്റ്റീൽ, റബ്ബർ സ്ട്രാപ്പുകൾ സജീവമായി. യുവാക്കളുടെ കമ്പം ഡിജിറ്റൽ വാച്ചുകളോടാണ്. സ്ത്രീകൾക്ക് പ്രിയം വൈറ്റും പിങ്കും ഡയലുകളുളള വാച്ചുകളോടാണ്. സ്പോർട്സ് വാച്ചുകളാണ് പെൺകുട്ടികളിലെ ട്രെൻഡ്. വസ്ത്രത്തിനനുയോജൃമായ വാച്ചുകളണിയുന്നവരും ഏറെയാണ്. സ്മാർട്ട് വാച്ചുകളുടെ വരവ് വിപണികളിലിപ്പോഴും തരംഗമാണ്. സമയമെത്രയായാലും വാച്ച് സ്മാർട്ടായാൽ മതിയെന്നാണ് ഇപ്പോഴത്തെ ചൊല്ല്. മുൻനിര ഇ-കൊമേഴ്സ് സേവനങ്ങളിൽ നിന്ന് സ്മാർട് വാച്ചുകൾ ഉൾപ്പടെയുള്ള നിരവധി വാച്ചുകൾ ഇപ്പോൾ വാങ്ങാനാവും. അത്യാകർഷകമായ ഓഫറുകൾ നൽകുന്ന വിൽപനമേളകൾ അത്യാധുനിക വാച്ചുകൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് പറ്റിയ അവസരമാണ്. Content Highlights:watches are getting smarter amazon sale offers

from money rss https://bit.ly/3zOJ1aB
via IFTTT

സെന്‍സെക്‌സില്‍ 533 പോയന്റ് നേട്ടം: നിഫ്റ്റി 18,200 കടന്നു|Market Closing

മുംബൈ: തുടർച്ചയായി നാലാമത്തെ ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 18,200ന് മുകളിലെത്തി. ഓട്ടോ, റിയാൽറ്റി, മെറ്റൽ, പവർ ഓഹരികളാണ് സൂചികകളെ ചലിപ്പിച്ചത്. 533.15 പോയന്റാണ് സെൻസെക്സിലെ നേട്ടം. 61,150.04ലിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 156.50 പോയന്റ് ഉയർന്ന് 18,212.30ലുമെത്തി. ഒമിക്രോൺ ഭീഷണിയെതുടർന്ന് ഡിസംബറിൽ വിപണിയിൽ തിരുത്തലുണ്ടായെങ്കിലും പ്രതിരോധകുത്തിവെപ്പ് വ്യാപകമായതിനാൽ ഒന്നും രണ്ടും തരംഗങ്ങളിലുണ്ടായതുപോലെ മൂന്നാംതരംഗത്തിൽ ആവർത്തിക്കില്ലെന്ന പ്രതീക്ഷ നിക്ഷേപകരിൽ ആത്മവിശ്വാസമുയർത്തി. മൂന്നുമാസത്തോളം തുടർച്ചയായി വില്പനക്കാരായിരുന്ന വിദേശ നിക്ഷേപകരുടെ പുനഃപ്രവേശനവും ഇന്നുമുതൽ പുറത്തുവരുന്ന ഡിസംബർ പാദത്തിലെ കമ്പനികളുടെ പ്രവർത്തനഫലങ്ങളിലെ പ്രതീക്ഷയുമൊക്കെയാണ് വിപണിയിലെ തുടർച്ചയായ നേട്ടത്തിനുപിന്നിൽ. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, ഒഎൻജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും ബുധനാഴ്ച നേട്ടമുണ്ടാക്കിയത്. ടൈറ്റാൻ, ടിസിഎസ്, ബ്രിട്ടാനിയ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. സെക്ടർ സൂചികകളിൽ മെറ്റൽ, പവർ, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ്, റിയാൽറ്റി സൂചികകൾ 1-2ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് സ്മോൾ ക്യാപ് സൂചികകളിലെ നേട്ടം 0.7-1ശതമാനമാണ്. ഐടി, ഫാർമ സൂചികകൾ നേട്ടമില്ലാതെയാണ് ക്ലോസ് ചെയ്തത്.

from money rss https://bit.ly/3njpzxy
via IFTTT

ആഘോഷവേളകളില്‍ തീര്‍ക്കൂ നൂലിഴകളുടെ വസന്തം; ആമസോണിൽ വൻ ഓഫർ

ആഘോഷങ്ങളുടെ നിറപ്പകിട്ടിൽ പുത്തൻ വസ്ത്രങ്ങൾക്കുളള സ്ഥാനം എത്രത്തോളമാണെന്ന് കാലാകാലങ്ങളായി നമ്മൾ മനസ്സിലാക്കി വന്നതാണ്. ഒത്തുചേരലുകൾ, ആഘോഷവേളകൾ ഉണ്ടെന്നറിയുമ്പോൾ തന്നെ നമ്മുടെ മനസ്സിലുദിക്കുന്ന ആദ്യ ചോദ്യം ഏത് ഡ്രസ്സാണ് ധരിക്കേണ്ടതെന്നാണ്. ഏതൊരു ഉത്സവങ്ങൾക്കും ഒത്തുചേരലും മധുരപലഹാരങ്ങളും പോലെ തന്നെ വർണ്ണാഭമായ നൂലിഴകളും അവിഭാജ്യഘടകമാണ്. മറ്റുളളവരുടെ ശ്രദ്ധയാകർഷിക്കാൻ ട്രെൻഡിങ്ങിൽ ആദ്യം തന്നെയുള്ള വസ്ത്രങ്ങൾ കരസ്ഥമാക്കാൻ കിണഞ്ഞുതന്നെ പരിശ്രമിക്കുന്നവരാണ് നാം ഓരോരുത്തരും. എന്നും തന്മയത്വം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നവരും ഒരേ തരത്തിലുളള വസ്ത്രങ്ങൾ ആഘോഷവേളകളിൽതിരഞ്ഞെടുക്കുന്നവരും ഒരുപോലയാണ് നമ്മുടെ നാട്ടിൽ. ഈ ഡ്രസ്സിടുമ്പോൾ എനിക്ക് വല്ലാത്ത കോൺഫിഡൻസാണെന്ന് നമ്മൾ തന്നെ പലപ്പോഴും പറയാറുണ്ട്. വസ്ത്രം വ്യക്തിത്വത്തിന്റെബിംബം എന്ന് തീർത്തു പറയാൻ സാധിക്കില്ലെങ്കിലും അത് ആത്മവിശ്വാസത്തിന്റെ ഒരു ഘടകമാണെന്ന് തീർച്ചയായും പറയാൻ കഴിയും. Womanista Womens Crepe Saree (WM1726_Beige) വിവാഹങ്ങൾക്ക് വധുവരൻമാർ അണിയുന്ന വസ്ത്രങ്ങൾക്കൊപ്പം തന്നെ വിവാഹത്തിന് പങ്കെടുക്കുന്നവരുടെ വസ്ത്രധാരണ ശൈലിയും ഒരുപോലെ ശ്രദ്ധിക്കപ്പെടുന്നു. പുതിയതും ട്രെൻഡിങ്ങിൽ ഒന്നാമതുമായ വേറിട്ട വസ്ത്രങ്ങൾ പലരെയും നിങ്ങളുടെ ഫാഷന്റെ ആരാധകരും അതിനെ പിന്തുടരുന്നവരുമാക്കി മാറ്റുന്നു. ശരീരം മറയ്ക്കാനായി തുണിചുറ്റുക എന്ന ഒറ്റ ഉദ്ദേശത്തിൽ നിന്ന് മറ്റുള്ളവർക്ക് പ്രചോദനമാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തിലേക്ക് നാം ചുവടുവെച്ചു കഴിഞ്ഞു. വിലയിലും മേൻമയിലും ഒരുപോലെ നിൽക്കുന്നതും കുടുംബാംഗങ്ങൾക്കെല്ലാം ഒരേതരത്തിൽ ലഭിക്കുന്ന വസ്ത്രങ്ങളാണ് നാം പൊതുവേ അന്വേഷിക്കുന്നത്. ഇതാ ആഘോഷങ്ങൾക്ക് ആവേശമായി വിലയിലും മേൻമയിലും മികച്ച എത്നിക്ക് വെയറുകൾ ആമസോണിൽ. അതും വൻ വിലക്കുറവിൽ. സ്ത്രീകൾക്കും, പുരുഷൻമാർക്കും, കുട്ടികൾക്കുമുള്ള എല്ലാ ബ്രാൻഡഡ് എത്നിക്ക് വെയറുകൾക്ക് 65 ശതമാനം വരെ ഓഫറുണ്ട്. ലെഹങ്ക, ഷർവാണി, കുർത്ത, സൽവാർ എന്നിവ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ലഭ്യമാണ്. വേറിട്ട ശൈലിയിൽ ഒരുപോലെ തിളങ്ങാൻ ഈ ആഘോഷകാലത്ത് നിങ്ങൾക്ക് സാധിക്കട്ടെ. Buy Now: Fashion Brands Products

from money rss https://bit.ly/3FpIPzr
via IFTTT

രാജ്യംകണ്ട ഏറ്റവുംവലിയ ഐപിഒയ്ക്കായി എല്‍ഐസി: മൂല്യം 15 ലക്ഷംകോടിയായി നിശ്ചയിച്ചേക്കും

മുംബൈ: രാജ്യത്തെ ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവുംവലിയ പ്രാരംഭ ഓഹരി വില്പനയ്ക്കായി ലൈഫ് ഇൻഷുറൻസ് കോർപറേഷൻ ഓഫ് ഇന്ത്യ. 15 ലക്ഷംകോടി മൂല്യത്തോടെയാകും പൊതുമേഖല സ്ഥാപനമായ എൽഐസി ഐപിഒ വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ടുകൾ. നടപടിക്രമങ്ങൾക്കായി ജനുവരി അവസാനത്തോടെ സെബിയെ സമീപിക്കുമെന്നാണ് സൂചന. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ് എന്നീ മുൻനിര കമ്പനികളോടൊപ്പമാകും അതോടെ എൽഐസിയുടെ സ്ഥാനം. 17 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ നിലവിലെ വിപണിമൂല്യം. ടിസിഎസിന്റേതാകട്ടെ 14.2 ലക്ഷം കോടിയുമാണ്. ഭാവിയിലെ ലാഭം ഉൾപ്പടെ കണക്കാക്കി ആസ്തികളും വിലയിരുത്തി നാലുലക്ഷംകോടിയിലേറെ രൂപയാണ് നിലവിൽ മൂല്യം നിശ്ചയിച്ചിട്ടുളളത്. അതിന്റെ മൂന്നു മുതൽ അഞ്ച് ഇരട്ടിവരെയാകാം വിപണിമൂല്യം. നിക്ഷേപക താൽപര്യം, ലാഭക്ഷമത, ഇൻഡസ്ട്രിയിലെ സാധ്യതകൾ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് അന്തിമ മൂല്യനിർണയംനടത്തുക. കോവിഡനെതുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുക, ധനകമ്മി കുറയ്ക്കുക എന്നിവ ലക്ഷ്യമിട്ടാണ് എൽഐസിയുടെ ഓഹരികൾ വിറ്റഴിക്കാൻ സർക്കാർ തയ്യാറെടുക്കുന്നത്. കമ്പനിയിലെ അഞ്ചുമുതൽ 10ശതമാനംവരെ ഓഹരികൾ വിൽക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. നിലവിൽ ലക്ഷ്യമിടുന്ന മൂല്യത്തിലാണെങ്കിൽ അഞ്ചുശതമാനം ഓഹരി വിറ്റാൽ 75,000 കോടി രൂപ സമാഹരിക്കാനാകും. മാർച്ച് അവസാനത്തോടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

from money rss https://bit.ly/3345yUZ
via IFTTT