121

Powered By Blogger

Tuesday 28 September 2021

രൂപം മാറിയെത്തുന്നു, മണിചെയിൻ തട്ടിപ്പ്

തൃശ്ശൂർ: ചെറിയ മുതൽമുടക്കിന് വൻ വരുമാനം വാഗ്ദാനം ചെയ്യുന്ന മണിചെയിൻ തട്ടിപ്പ് രൂപംമാറ്റി തിരിച്ചെത്തിത്തുടങ്ങി. സാമൂഹികമാധ്യമങ്ങളിലൂടെയാണ് ഇതിന്റെ പ്രചാരണം. ഒാൺലൈൻ ഹെൽപ്പിങ് പ്ലാറ്റ്ഫോം എന്ന േപരിലാണ് മണിചെയിൻ പ്രത്യക്ഷപ്പെട്ടത്. വ്യക്തികളുടെ വ്യക്തിപരമായ ആവശ്യങ്ങളിലേക്ക് മറ്റു വ്യക്തികളിൽനിന്ന് സഹായം സ്വീകരിക്കുന്നതിന് നിയമപരമായി ആരംഭിച്ച െഹൽപ്പിങ് പ്ലാറ്റ്ഫോമാണിതെന്നാണ് പരസ്യം. 150 രൂപ വീതം രണ്ടുപേർ ഇതിൽ നിക്ഷേപിക്കുന്നതോടെ മണിചെയിനിൽ അംഗമായി. ഇതിനു പുറമേ പ്ലാറ്റ്ഫോം മെയിന്റനൻസ് ഫീസിനത്തിലും തുക കൊടുക്കണം. പുതിയ അംഗങ്ങളെ കണ്ടെത്തിനൽകുന്നതോടെ മുടക്കിയ പണവും പുതിയ അംഗങ്ങളുടെ ഒാഹരിയും കിട്ടിത്തുടങ്ങുമെന്നാണ് വാഗ്ദാനം. പത്ത് കണ്ണികളെ ചേർക്കുമ്പോൾ അത് ചെയ്ത വ്യക്തിക്ക് 83 ലക്ഷം രൂപ കിട്ടുമെന്നും തട്ടിപ്പുകാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. ചെറിയ മുതൽമുടക്ക് ആണെന്നതിനാൽ നിരവധിപേരാണ് ഇതിൽ അംഗങ്ങളാകുന്നത്. പ്ലാറ്റ്ഫോം മെയിന്റനൻസ് ഫീസിന് 19 ശതമാനം ജി.എസ്.ടി. ബാധകമാണെന്നും പരസ്യത്തിൽ പറയുന്നു. ജി.എസ്.ടി.യിൽ 19 ശതമാനം എന്ന സ്ലാബ് ഇല്ല എന്ന പൊതുധാരണപോലുമില്ലാത്തവരാണ് തട്ടിപ്പിന്റെ സംഘാടകരെന്ന് തിരിച്ചറിയാത്തവരാണ് കെണിയിൽ കുടുങ്ങുന്നത്.ഇതിലേക്ക് അംഗങ്ങളെ കൂട്ടുന്നതിനായി മിക്കദിവസങ്ങളിലും ഒാൺലൈൻ പ്ലാറ്റ് ഫോമുകളിൽ യോഗം ചേരാറുണ്ട്. അതിൽ പത്ത് കണ്ണികൾ പൂർത്തിയാക്കി 83 ലക്ഷം രൂപ സ്വന്തമാക്കിയ ആളെന്ന പേരിൽ ഒരാളെ അണിനിരത്താറുണ്ട് തട്ടിപ്പുകാർ. ഇത്തരം വിശ്വാസം നേടിയെടുത്താണ് മണിചെയിൻ തട്ടിപ്പ് മുന്നേറുന്നത്. 225 ദിവസംകൊണ്ട് 83 ലക്ഷം സമ്പാദിക്കാമെന്ന വാഗ്ദാനമാണിവർ മുന്നോട്ടുവെക്കുന്നത്.

from money rss https://bit.ly/3ooKWP8
via IFTTT

നിഫ്റ്റി 17,800ന് താഴെ ക്ലോസ്‌ചെയ്തു: സെൻസെക്‌സിൽ നഷ്ടം 410 പോയന്റ്

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയതു. വ്യാപാരത്തിനിടെ സെൻസെക്സ് ആയിരത്തോളം പോയന്റ് ഇടിഞ്ഞെങ്കിലും ഒടുവിൽ തിരിച്ചുകയറി 410 പോയന്റ് നഷ്ടത്തിൽ 59,667.60ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 106.50 പോയന്റ് നഷ്ടത്തിൽ 17,748.60 ലുമെത്തി. അനുകൂലമല്ലത്ത ആഗോള സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ നിക്ഷേപകർ വൻതോതിൽ ലാഭമെടുത്തതുമാണ് സൂചികകളെ ബാധിച്ചത്. യുഎസ് ബോണ്ട് ആദായവർധനയും ചൈനീസ് വിപണിയിലെ പ്രതികൂലസാഹചര്യങ്ങളുമാണ് ആഗോള വിപണിയിലെ ചാഞ്ചാട്ടത്തിന് കാരണമായത്. ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. പവർഗ്രിഡ് കോർപ്പ്, കോൾ ഇന്ത്യ, ഐഒസി, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. റിയൽറ്റി, ഐടി സൂചിക 2-3 ശതമാനം താഴ്ന്നു. മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചിക യഥാക്രമം 0.71 ശതമാനം, 0.62 ശതമാനവും ഇടിഞ്ഞു. Content Highlights:Nifty ends below 17,800, Sensex falls 410 pts

from money rss https://bit.ly/3uh5evb
via IFTTT

സെൻസെക്‌സ് 1000 പോയന്റ് ഇടിഞ്ഞു; രൂപയുടെ മൂല്യവും താഴ്ന്നു: കാരണങ്ങളറിയാം

ആഗോളകാരണങ്ങൾ രാജ്യത്തെ ഓഹരി സൂചികകളെയും സമ്മർദത്തിലാക്കി. ഐടി, ബാങ്കിങ് ഓഹരികൾ കനത്ത വില്പന സമ്മർദംനേരിട്ടപ്പോൾ സെൻസെക്സിന് 1000ത്തോളം പോയന്റ് നഷ്ടമായി. സെൻസെക്സ് 59,045ലും നിഫ്റ്റി 17,600 നിലവാരത്തിലേക്കും താഴ്ന്നു. രൂപയുടെ മൂല്യത്തിലും ഇടിവുണ്ടായി. ഡോളറിനെതിരെ ഒരുമാസത്തെ താഴ്ന്ന നിലവാരമായ 74.07ലേക്ക് പതിച്ചു. 73.83 നിലവാരത്തിലായിരുന്നു തിങ്കളാഴ്ച ക്ലോസ് ചെയ്തത്. വീഴ്ചക്കുപിന്നിലെ കാരണങ്ങൾ യുഎസ് ബോണ്ട് ആദായവർധിച്ചത് ഓഹരിയെ ബാധിച്ചു. എവർഗ്രാൻഡെയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ, ചൈനയിലെ ഊർജ പ്രതിസന്ധി എന്നിവ ലോകത്തിലെതന്നെ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കകൾ നിക്ഷേപകരുടെ ആത്മവിശ്വാസംകെടുത്തി. ഗോൾഡ്മാൻ സാക്സ് ചൈനയുടെ വളർച്ചാ അനുമാനംകുറക്കുകയുംചെയ്തു. ആവശ്യംവർധിക്കുമെന്ന കണക്കുകൂട്ടലും വിതരണശൃംഖലകളിലെ തടസ്സവും ആഗോളവിപണിയിൽ എണ്ണവില ബാരലിന് 80 ഡോളറിന് മുകളിലെത്തിച്ചു. മൂന്നുവർഷത്തിനിടെ ഇതാദ്യമായാണ് വില ഇത്രയും ഉയരുന്നത്. യുഎസ് ബോണ്ട് ആദായത്തിൽ വർധനവുണ്ടാകുന്നത് ഇന്ത്യപോലുള്ള വികസ്വര വിപണികൾക്ക് ഭീഷണിയാണ്. വിദേശനിക്ഷേപകർ കൂട്ടത്തോടെ രാജ്യത്തെ വിപണിയിൽനിന്ന് പിൻവാങ്ങാൻ അതിടയാക്കുമെന്നാണ് വിലയിരുത്തൽ.അസംസ്കൃത എണ്ണവിലയിലെ വർധന പെട്രോൾ, ഡീസൽ വിലയിൽ പ്രതിഫലിക്കുകയും സമസ്തമേഖലകളിലും വിലക്കയറ്റം ഉണ്ടാകാനുമിടയാക്കും. താഴ്ന്നുകൊണ്ടിരിക്കുന്ന ഉപഭോക്തൃ വിലസൂചിക വീണ്ടും ഉയരാൻ അത് കാരണവുമാകും.

from money rss https://bit.ly/2XSUHu2
via IFTTT

എവിടെ നിക്ഷേപിച്ചാൽ കൂടുതൽ നേട്ടമുണ്ടാക്കാം?/Infographics

ഓരോരുത്തരുടെയും പോർട്ട്ഫോളിയോയിൽ വിവിധ നിക്ഷേപ ആസ്തികളുണ്ടാകും. ഓഹരി, സ്വർണം, മ്യൂച്വൽ ഫണ്ട്, ബാങ്ക് നിക്ഷേപം, റിലയൽ എസ്റ്റേറ്റ് എന്നിവയണവയിൽ പ്രധാനം. ഓരോ ആസ്തിയും വ്യത്യസ്ത നിരക്കിലുള്ള ആദായമാണ് കാലാകാലങ്ങളിൽ നിക്ഷേപകന് നൽകിവരുന്നത്. ഇതിൽ ഏറെക്കുറെ സ്ഥിരതയുള്ള ആദായംതരുന്നത് ബാങ്ക് നിക്ഷേപംമാത്രമാണ്. എന്നാൽ പണപ്പെരുപ്പത്തെ അതിജീവിക്കാനുതകുന്ന നേട്ടംനൽകാൻ ബാങ്ക് നിക്ഷേപത്തിന് കഴിവില്ല. ഈ സാഹചര്യത്തിൽ ഒന്ന്, മൂന്ന്, അഞ്ച്, പത്ത് വർഷക്കാലയളവുകളിൽ വിവിധ നിക്ഷേപ പദ്ധതികൾ നൽകിയ ആദായം പരിശോധിക്കാം. ഓഹരി ഒരുവർഷക്കാലയളവിൽ 59.41 ശതമാനവും മൂന്നുവർഷക്കാലയളവിൽ 18.26 ശതമാനവും അഞ്ച് വർഷക്കാലയളവിൽ 15.94 ശതമാനവം ആദായം നൽകിയതായി കാണുന്നു. മറ്റുനിക്ഷേപ പദ്ധതികളിലെ നേട്ടവും പരിശോധിക്കാം.

Monday 27 September 2021

സ്വര്‍ണവില പവന് 120 രൂപ കുറഞ്ഞ് 34,560 ആയി

സംസ്ഥാനത്ത് സ്വർണവില താഴ്ന്നു. പവന് 120 രൂപ കുറഞ്ഞ് 34,560 ആയി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4320 ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1756 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 45, 984 ആയി താഴ്ന്നു. ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില. ഡോളർ കരുത്താർജിച്ചതാണ് സ്വർണവിപണിയിൽ പ്രതിഫലിച്ചത്. Content Highlights: gold price decrease by 120 ruppees

from money rss https://bit.ly/2Y3eirC
via IFTTT

വിപണിയിൽ ചാഞ്ചാട്ടം: നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും സൂചികകൾ താമസിയാതെ നഷ്ടത്തിലായി. സെൻസെക്സ് 89 പോയന്റ് താഴ്ന്ന് 59,995ലും നിഫ്റ്റി 10 പോയന്റ് നഷ്ടത്തിൽ 17,845ലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവില കുതിക്കുന്നതും ഏഷ്യൻ വിപണികളിലെ ചഞ്ചാട്ടവുമാണ് സൂചികളെ ബാധിച്ചത്. കഴിഞ്ഞ ദിസങ്ങളിലെ റെക്കോഡ് നേട്ടത്തിൽനിന്ന് നിക്ഷേപകർ ലാഭമെടുപ്പ് തുടരുന്നതിനാൽ സൂചികകൾ സമ്മർദത്തിലാണ്. ഐടി സൂചിക ഒരു ശതമാനവും റിയാൽറ്റി രണ്ടുശതമാനവും നഷ്ടംനേരിട്ടു. പൊതുമേഖല ബാങ്ക്, ഓട്ടോ, ഓയിൽ ആൻഡ് ഗ്യാസ് നേട്ടമുണ്ടാക്കി. ഹിന്ദുസ്ഥാൻ യൂണിലെവർ, ആക്സിസ്ബാങ്ക്, പവർഗ്രിഡ്, ടൈറ്റാൻ, ഭാരതി എയർടെൽ, റിലയൻസ്, ബജാജ് ഫിൻസർവ്, ബജാജ് ഓട്ടോ, ടാറ്റാസ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. മാരുതി, കൊട്ടക്ബാങ്ക്, സൺഫാർമ, എച്ച്ഡിഎഫ്സിബാങ്ക്, ഏഷ്യൻപെയിന്റ്, ടിസിഎസ്, എച്ചസിഎൽടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.22 ശതമാനം നഷ്ടത്തിലും സ്മോൾക്യാപ് 0.09 ശതമാനം നേട്ടത്തിലുമാണ്. Indices trade flat; realty stocks drag, metal, PSU Banks gain

from money rss https://bit.ly/3AOUoyW
via IFTTT

ആദ്യ കോവിഡ് അടച്ചിടൽ: തൊഴിൽ നഷ്ടപ്പെട്ടത് 24 ലക്ഷം പേർക്ക്

ന്യൂഡൽഹി: ആദ്യ കോവിഡ് അടച്ചിടൽ കാലയളവിൽ ഒമ്പത് കാർഷികേതര തൊഴിൽമേഖലകളിൽ 23.6 ലക്ഷം പേർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര തൊഴിൽമന്ത്രാലയത്തിന്റെ സർവേ പറയുന്നു. 2020 മാർച്ച് 25-ന് അടച്ചിടൽ ഏർപ്പെടുത്തുന്നതിനുമുമ്പ് 3.07 കോടി തൊഴിലാളികളുണ്ടായിരുന്നു. ഇതിൽ 2.17 പേർ പുരുഷന്മാരും 90 ലക്ഷം സ്ത്രീകളും ഉൾപ്പെടും. അടച്ചിടലിനുശേഷം 2020 ജൂലായ് ഒന്നിലെ കണക്കനുസരിച്ച് തൊഴിലാളികളുടെ എണ്ണം 2.84 കോടിയായി കുറഞ്ഞു. പുരുഷന്മാർ 2.1 കോടിയും സ്ത്രീകൾ 83.3 ലക്ഷവുമായി. 16.6 ശതമാനം പേർക്ക് വേതനം കുറഞ്ഞെന്നും 2.17 ശതമാനം പേർക്ക് വേതനം കിട്ടിയിട്ടില്ലെന്നും സർവേ വെളിപ്പെടുത്തുന്നു. അടച്ചിടൽ കാലയളവിൽ ഉത്പാദന മേഖലയിലാണ് വലിയ തൊഴിൽനഷ്ടം. ഈ രംഗത്ത് 1.25 കോടി തൊഴിലാളികൾ ഉണ്ടായിരുന്നത് 1.11 കോടിയായി. നിർമാണമേഖലയിൽ 7.6 ലക്ഷം തൊഴിലാളികളുള്ളത് 6.6 ലക്ഷമായി. വിദ്യാഭ്യാസരംഗത്ത് 67.7 ലക്ഷം 64.9 ലക്ഷമായും ആരോഗ്യമേഖലയിൽ 25.6 ലക്ഷം 24.9 ലക്ഷമായും കുറഞ്ഞു. ഐ.ടി.-ബി.പി.ഒ.കളിലാവട്ടെ 19.9 ലക്ഷം 18.9 ലക്ഷമായി.

from money rss https://bit.ly/3kKcNXR
via IFTTT

ആമസോൺ ‘ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ ഒക്ടോബർ മൂന്നു മുതൽ

കൊച്ചി: ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിൽ 'ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ' ഒക്ടോബർ മൂന്നിന് ആരംഭിക്കും. വില്പനമേള എത്ര ദിവസത്തേക്കാണെന്ന കാര്യം കമ്പനി വ്യക്തമാക്കിയിട്ടില്ല. രാജ്യത്താകെയുള്ള ചെറുകിട-ഇടത്തരം ബിസിനസുകൾ, 450 നഗരങ്ങളിൽനിന്നുള്ള 75,000 ലോക്കൽ ഷോപ്പുകൾ എന്നിവയിൽനിന്നുള്ള തനതായ നിരവധി ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ആമസോൺ ലോഞ്ച്പാഡ്, ആമസോൺ സഹേലി, ആമസോൺ കരിഗാർ തുടങ്ങിയ ആമസോൺ പ്രോഗ്രാമുകളിൽനിന്ന് ഇന്ത്യയിലെയും ലോകത്തിലെയും മുൻനിര ബ്രാൻഡുകളിൽനിന്നുള്ള ഉത്പന്നങ്ങളും ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ലഭ്യമാകും. ഇതോടൊപ്പം ആകർഷകമായ ഫിനാൻസ് ഓഫറുകളും ഇ.എം.ഐ. സ്കീമുകളും ആമസോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

from money rss https://bit.ly/3kLONDI
via IFTTT

ചാഞ്ചാട്ടത്തിനിടയിലും ഉയർന്ന് സൂചികകൾ: ഓട്ടോ നേട്ടമുണ്ടാക്കി, ഐടി നഷ്ടത്തിലായി

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനിടയിൽ സൂചികകൾ നേരിയ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. വിപണി ഉയർന്ന മൂല്യത്തിൽ തുടരുന്നതിനാൽ കരുതലെടുത്തായിരുന്നു നിക്ഷേപകരുടെ ഇടപെടൽ. സെൻസെക്സിൽ 525 പോയന്റിന്റെ ചാഞ്ചാട്ടമുണ്ടായെങ്കിലും ഒടുവിൽ 29.41 പോയന്റ് നേട്ടത്തിൽ 60,077.88ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 1.90 പോയന്റ് ഉയർന്ന് 17,855.10 ലുമെത്തി. വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 60,412 എന്ന റെക്കോഡ് ഉയരംതൊട്ടിരുന്നു. മാരുതി സുസുക്കി, ടാറ്റാ മോട്ടോഴ്സ്, ഹീറോ മോട്ടോർകോപ്, ഒഎൻജിസി, എംആൻഡ്എം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്സിഎൽ ടെക്നോളജീസ്, ഡിവിസ് ലാബ്, വിപ്രോ, ടെക് മഹീന്ദ്ര, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഓട്ടോ, റിയൽറ്റി സൂചികകൾ 2.5-3 ശതമാനം നേട്ടമുണ്ടാക്കി. ഐടി 3 ശതമാനത്തോളം താഴുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾക്ക് കാര്യമായ നേട്ടമുണ്ടാക്കാനുമായില്ല.

from money rss https://bit.ly/3ockloK
via IFTTT

ചൈനക്കിതെന്തുപറ്റി: എവർഗ്രാൻഡെക്കുപിന്നാലെ മറ്റൊരു ആഘാതംകൂടി

എവർഗ്രാൻഡെ പ്രതിസന്ധി ആഘാതമുണ്ടാക്കിയതിനുപിന്നാലെ ഏഷ്യയിലെ ഏറ്റവുംവലിയ സമ്പദ്ഘടനക്ക് മറ്റൊരു ആഘാതംകൂടി. വർധിക്കുന്ന വൈദ്യുതി ആവശ്യംനിറവേറ്റാൻ പാടുപെടുകയാണ് ചൈന. നേരത്തെ നിശ്ചയിച്ച ഉപഭോഗലക്ഷ്യത്തെ ചൈനയിലെ പകുതിയോളം പ്രദേശങ്ങളിലും മറികടന്നതാണ് പ്രതിസന്ധിക്കിടയാക്കിയത്. ഇതോടെ വൈദ്യുതി മേഖലയിൽ നിയന്ത്രണമേർപ്പെടുത്തേണ്ട സാഹചര്യമാണ് ചൈന നേരിട്ടത്. ഉപഭോഗംവർധിക്കുന്നതോടൊപ്പം കൽക്കരി, ഗ്യാസ് എന്നിവയുടെ വിലകുതിക്കുന്നതും നിയന്ത്രണംകർശനമാക്കാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നു. അലുമിനിയം മുതൽ ടെക്സ്റ്റൈൽവരെയുള്ള വൻകിട വ്യവസായങ്ങൾ വൻപ്രതിസന്ധിയാണ് നേരിടുന്നത്. സോയാബീൻ പ്രൊസസിങ് പ്ലാന്റുകൾവരെ പ്രവർത്തനംകുറക്കാൻ നിർബന്ധിതമായിരിക്കുകയാണ്. പല വ്യവസായ കേന്ദ്രങ്ങളും ഉത്പാദനംവെട്ടിക്കുറക്കുകയോ അടച്ചപൂട്ടുകയോ ചെയ്തതായി റിപ്പോർട്ടുകളുണ്ട്. ആപ്പിളിന്റെ ഉത്പന്നനിർമാതാക്കളായ ഫോക്സ്കോൺ, വാഹന നിർമാതാക്കളായ ടെസ് ല തുടങ്ങിയ സ്ഥാപനങ്ങൾ കഴിഞ്ഞദിവസം വിവിധ കേന്ദ്രങ്ങളിലെ ഉത്പാദനം നിർത്തിവെച്ചു. ഉത്പാദനം കുറക്കാനോ നിയന്ത്രിക്കാനോ നിർദേശംനൽകിയതായി നിരവധി ചെറിയ കമ്പനികൾ സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ചിട്ടുണ്ട്. തുണിത്തരങ്ങൾ മുതൽ ഇലക്ട്രോണിക് ഘടകങ്ങളുടെ വിതരണത്തെവരെ ആഗോളതലത്തിൽ ഇത് ബാധിച്ചേക്കാം. കാനഡയുടെ അത്രതന്നെ സാമ്പത്തികശക്തിയായ ജിയാങ്സു(ഷാങ്ഹായ്ക്കുസമീപമുള്ള പ്രവശ്യ)യിൽ ഉരുക്കുവ്യവസായശാലകൾ അടച്ചു. ചില നഗരങ്ങളിൽ തെരുവുവുളക്കുകൾപോലും കത്തിക്കുന്നില്ല. ഷെജിയാങിന് സമീപം ഊർജ ഉപയോഗംകൂടുതലുള്ള 160ഓളം കമ്പനികൾ താൽക്കാലികമായി പ്രവർത്തനംനിർത്തി. ലിയോണിങിന് വടക്കേ അറ്റത്തുള്ള 14 നഗരങ്ങളിൽ പവർകട്ടിന് നടപ്പാക്കി. ചൈനയിലെ വൈദ്യുതി പ്രതിസന്ധി യൂറോപ്പ് ഉൾപ്പടെ ആഗോളതലത്തിലേക്കും വ്യാപിച്ചേക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കോവിഡ് ലോക്ക്ഡൗണിൽനിന്നുള്ള ഘട്ടംഘട്ടമായി പിന്മാറുന്ന സാഹചര്യത്തിൽ നേരിടുന്ന ഈ പ്രതിസന്ധി സാമ്പത്തിക വീണ്ടെടുക്കലിനുതന്നെ തടസ്സംസൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ. അടുത്ത ഫെബ്രുവരിയിൽ ബെയ്ജിങിൽ നടക്കാനിരിക്കുന്ന ശീതകാല ഒളിമ്പിക്സിന് മുന്നോടിയായി കാർബൺ രഹിത സമ്പദ് വ്യവസ്ഥക്ക് ഊന്നൽനൽകുന്നതായി അന്താരാഷ്ട്ര സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള പ്രസിഡന്റ് ഷീ ജിൻപിങിന്റെ ശ്രമത്തിന്റെ ഭാമായാണ് ഈ നിയന്ത്രണമെന്നും ആരോപണമുണ്ട്.

from money rss https://bit.ly/3ogwokV
via IFTTT

രണ്ട് ലക്ഷം ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ എച്ച്ഡിഎഫ്‌സി ബാങ്ക്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഇതിനായി ആറുമാസത്തിനകം 2,500 പേരെ പുതിയതായി നിയമിക്കും. രണ്ടുവർഷത്തിനകംരണ്ടു ലക്ഷം ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ശാഖകൾ, കോമൺ സർവീസ് സെന്ററുകൾ ഉൾപ്പടെയുള്ളവ സ്ഥാപിച്ചായിരിക്കും വിപുലീകരണം. രാജ്യത്തെ മൂന്നിലൊന്ന് ഗ്രാമങ്ങളിലെങ്കിലും സാന്നിധ്യമുറപ്പാക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം. നിലവിൽ 550ലേറെ ജില്ലകളിൽ ബാങ്ക് സേവനംനൽകുന്നുണ്ട്. എല്ലാ പിൻകോഡുകളിലും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഗ്രൂപ്പ് ഹെഡ്(കമേഴ്സ്യൽ ആൻഡ് റൂറൽ ബാങ്കിങ്) രാഹുൽ ശുക്ല പറഞ്ഞു.

from money rss https://bit.ly/39G8Cq0
via IFTTT

Sunday 26 September 2021

സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ ഉയര്‍ന്ന് 34,680 ആയി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 120 രൂപ ഉയർന്ന് 34,680 ആയി. ഗ്രാമിന് 15 രൂപ കൂടി 4335 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1752 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10ഗ്രാമിന് 46,149 നിലവാരത്തിലാണ്. ആഗോള വിപണിയിലുണ്ടായ വർധനയാണ് വില വർധനയ്ക്ക് കാരണം. Content Highlights: gold price shows a hike of ruppes 120

from money rss https://bit.ly/3CLn7oT
via IFTTT

വിപണിയിൽ മുന്നേറ്റംതുടരുന്നു: സെൻസെക്‌സിൽ 273 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: വിപണിയിൽ റാലിതുടരുന്നു. വ്യാപാരംആരംഭിച്ചയുടനെ സെൻസെക്സ് 273 പോയന്റ് നേട്ടത്തിൽ 60,321ലും നിഫ്റ്റി 107 പോയന്റ് ഉയർന്ന് 17,960ലുമെത്തി. ആഗോള വിപണികളിൽനിന്നുള്ള അനുകൂല സൂചനകളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ. മികച്ച നിലവാരത്തിലുള്ള ഓഹരികളിൽനിന്ന് ലാഭമെടുപ്പുണ്ടകാൻ സാധ്യതയുള്ളതിനാൽ വിപണി സമ്മർദംനേരിട്ടേക്കാം. മാരുതി, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ആക്സിസ്ബാങ്ക്, ബജാജ് ഫിൻസർവ്, കൊട്ടക് ബാങ്ക്, ടൈറ്റാൻ, സൺഫാർമ, റിലയൻസ്, പവർഗ്രിഡ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.ഹിന്ദുസ്ഥാൻ യൂണിലെവർ, ഏഷ്യൻപെയിന്റ്, ഭാരതി എയർടെൽ, ടാറ്റാസ്റ്റീൽ,നെസ് ലെ, തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, മീഡിയ, മെറ്റൽ, റിയൽറ്റി സെക്ടറുകൾ നേട്ടത്തിലാണ്. എഫ്എംസിജി, ഐടി തുടങ്ങിയ സെക്ടറുകൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് 0.17 ശതമാനം നഷ്ടത്തിലും സ്മോൾക്യാപ് സൂചിക 0.37 ശതമാനം നേട്ടത്തിലുമാണ്വ്യാപാരം നടക്കുന്നത്. Content Highlights: sensex cross 60,000, nifty above 17,800

from money rss https://bit.ly/2XPsdRV
via IFTTT

Saturday 25 September 2021

അടുത്തയാഴ്ച പ്രവചനാതീതം: കിതപ്പും കുതിപ്പും പ്രതീക്ഷിക്കാം

യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലിനും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിക്കും അവകാശപ്പെട്ടതായിരുന്നു പോയവാരത്തെ വിപണിയിലെനേട്ടം. ഉത്തേജന പാക്കേജുകൾ ഘട്ടംഘട്ടമായി പിൻവലിക്കുമെന്ന് സൂചിപ്പിക്കുകമാത്രമല്ല, 2022 പകുതിയോടെ അതിന് അവസാനംകുറിക്കുമെന്നും അദ്ദേഹം അടിവരയിട്ടു. അധികസമയമൊന്നുംവേണ്ടിവന്നില്ല, സെൻസെക്സിന് 60,000 പിന്നിടാൻ. എവർഗ്രാൻഡെയുടെ പൊട്ടിത്തെറി വിപണിയിൽ ആശയക്കുഴപ്പമുണ്ടാക്കിയെങ്കിലും പവലിന്റെ പ്രഖ്യാപനം അതിനെ വഴിതിരിച്ചുവിട്ടു. ബാങ്കിങ് സംവിധാനത്തെ ശക്തിപ്പെടുത്താനായി ചൈനീസ് കേന്ദ്ര ബാങ്ക് വൻതോതിൽ പണമിറക്കിയതും വിപണികൾക്ക് അനുകൂലമായി. ചൈനീസ് റിയൽ എസ്റ്റേറ്റ് ഭീമനായ എവർഗ്രാൻഡെ പ്രതിസന്ധി നേരിട്ടപ്പോഴും രാജ്യത്തെ റിയൽ എസ്റ്റേറ്റ് ഓഹരികളിൽ അടുത്തകാലത്തൊന്നുമില്ലാത്ത കുതിപ്പുണ്ടായി. കോവിഡ് വ്യാപനംകുറയുന്ന സാഹചര്യത്തിൽ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വൻതോതിൽ നിക്ഷേപം നടത്തിയതുമൊക്കെയാണ് വിപണിയിലെ കുതിപ്പിന് പിന്നിൽ. സെപ്റ്റംബർ 24ന് സെൻസെക്സ് 60,333 എന്ന പുതിയ ഉയരംതൊട്ടു. നിഫ്റ്റിയാകട്ടെ 17,947.65ലുമെത്തി. പോയആഴ്ചമാത്രം സെൻസെക്സ് 1,032.58 പോയന്റ്(1.75ശതമാനം) കൂട്ടിച്ചേർത്ത് 60,048.47ൽ ക്ലോസ്ചെയ്തു. നിഫ്റ്റി 268.05 പോയന്റ് (1.52ശതമാനം)ഉയർന്ന് 17,853.20ലും വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.59ശതമാനം ഉയർന്നു. സ്മോൾ ക്യാപാകട്ടെ കാര്യമായ നേട്ടമുണ്ടാക്കിയുമില്ല. വിപണിമൂല്യത്തിൽ (സെൻസെക്സിൽ) റിലയൻസ് ഇൻഡസ്ട്രീസാണ് കൂടുതൽ മുന്നേറ്റമുണ്ടാക്കിയത്. ഇൻഫോസിസ്, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ ഓഹരികളുടെ വിപണിമൂല്യവും ഉയർന്നു. ടാറ്റ സ്റ്റീൽ, എസ്ബിഐ തുടങ്ങിയ ഓഹരികളുടെ മൂല്യത്തിൽ ഇടിവുമുണ്ടായി. സെക്ടറൽ സൂചികകളിൽ നിഫ്റ്റി റിയാൽറ്റി സൂചിക 20 ശതമാനത്തിലേറെയാണ് കുതിച്ചത്. മീഡിയ 11ശതമാനവുംനേട്ടമുണ്ടാക്കി. അതേസമയം, നിഫ്റ്റി മെറ്റൽ, പൊതുമേഖല ബാങ്ക് സൂചികകൾ 3-4ശതമാനം താഴുകയുംചെയ്തു.പൊയവാരം വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 8.38 കോടി രൂപ മൂല്യമുള്ള ഓഹരികൾ വിറ്റൊഴിഞ്ഞു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ വെറുംകയ്യോടെ നോക്കിനിന്നില്ല. 3,048.3 കോടി രൂപയുടെ ഓഹരികൾ സ്വന്തമാക്കി വിപണിയെ താങ്ങി. വരുംആഴ്ച ഉയർന്ന മ്യൂല്യത്തിലുള്ള വിപണിയിൽനിന്ന് ലാഭമെടുക്കാനുള്ള പ്രവണത നിലനിൽക്കുന്നതിനാൽ ചാഞ്ചാട്ടത്തിനുള്ള സാധ്യത കൂടുതലാണ്.ഫ്യൂച്ചർ കരാറുകളുടെ കാലാവധി അവസാനിക്കുന്നകാര്യവും ഓർക്കണം. സാമ്പത്തിക ഡാറ്റകളൊന്നും അടുത്തയാഴ്ച പുറത്തുവരാനില്ലാത്തതിനാൽ വിപണി സ്ഥിരതകൈവരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. എവർഗ്രാൻഡെക്ക് ഇനി സെപ്റ്റംബർ 29നാണ് പണംതിരികെ നൽകാനുള്ള തിയതി.എവർഗ്രാൻഡെയുടേതടക്കമുള്ള ആഗോള സൂചനകളുമാകും അടുത്തയാഴ്ച വിപണിയുടെ ഗതിനിർണയിക്കുക. ചഞ്ചലവും പ്രവചനാതീതവുമായതിനാൽ അടിസ്ഥാനപരമായി മികച്ച ഓഹരികളിൽമാത്രം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക.

from money rss https://bit.ly/3CLOC1v
via IFTTT

Friday 24 September 2021

21 രൂപയിൽനിന്ന് 343ലേക്ക്: മൂന്നുമാസത്തിനിടെ ഈ ഓഹരി നിക്ഷേപകർക്ക് നൽകിയത് 1,500% നേട്ടം

ഓഹരി സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുന്നതിനിടെ നിരവധി ഓഹരികളാണ് നിക്ഷേപകർക്ക് മികച്ചനേട്ടം സമ്മാനിച്ചത്. ആ വിഭാഗത്തിൽ എടുത്തുപറയേണ്ട ഓഹരിയാണ് കോണ്ടിനെന്റൽ കെമിക്കൽസ്. മൂന്നുമാസത്തിനിടെ ഓഹരി 1,500ശതമാനത്തിലേറെ കുതിപ്പാണ് രേഖപ്പെടുത്തിയത്. 2021 ജൂൺ 24ലെ 21.49 രൂപയിൽനിന്ന് 343.5 രൂപയായാണ് ഓഹരി വില ഉയർന്നത്. കൃത്യമായി കണക്കാക്കിയാൽ മൂന്നുമാസത്തിനിടെ 1,497.25ശതമാനം വർധന. ഇതുപ്രകാരം മൂന്നുമാസംമുമ്പ് ഓഹരിയൊന്നിന് 21.49 രൂപ നിരക്കിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നതിന്റെ മൂല്യം 15.98 ലക്ഷമാകുമായിരുന്നു. ഈകാലയളവിൽ സെൻസെക്സിലുണ്ടായ മുന്നേറ്റം 13.49ശതമാനംമാത്രമാണ്. 2021 ജൂണിലവസാനിച്ച പാദത്തിലെ കണക്കുപ്രകാരം കമ്പനിയിലെ 61.57 ശതമാനം ഓഹരിയും കൈവശംവെച്ചിരിക്കുന്നത് രണ്ട് പ്രൊമോട്ടർമാരാണ്. 38.43ശതമാനം ഓഹരികളാണ് പൊതുവിഭാഗത്തിലുള്ളത്. വിദേശ നിക്ഷേപ സ്ഥാപനങ്ങളോ മ്യൂച്വൽ ഫണ്ടുകളോ ഓഹരിയിൽ നിക്ഷേപം നടത്തിയിട്ടില്ല. നോയ്ഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ 0.03 കോടി രൂപയാണ് അറ്റാദായംനേടിയത്. 200ശതമാനമാണ് വർധന. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തികവർഷത്തെ മൊത്തംലാഭം 0.14 കോടി രൂപയുമാണ്. മുൻസാമ്പത്തികവർഷം ഇത് 0.08 കോടി രൂപമാത്രമായിരുന്നു. സോപ്പ്, ഡിറ്റർജന്റ് തുടങ്ങിയവയാണ് കമ്പനിയുടെ ഉത്പന്നങ്ങൾ. നിലവിൽ ഉയർന്ന മൂല്യത്തിൽ കുതിക്കുന്ന ഓഹരിയിൽ കരുതലോടെവേണം നിക്ഷേപം നടത്താനെന്ന് ബിഎസ്ഇയും എൻഎസ്ഇയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഗ്രേഡഡ് സർവെയ്ലൻസ് മെഷ(ജിഎസ്എം)റിന്റെ കീഴിലാണ് സ്റ്റോക്ക് എക്സ്ചേഞ്ചുകൾ ഈ ഓഹരിയെ ഉൾപ്പെടുത്തിയിട്ടുള്ളത്. മുന്നറിയിപ്പ്: ഓഹരി വിപണിയിൽ സമീപകാലയളവിലുണ്ടായ കുതിപ്പിൽ മികച്ചനേട്ടമുണ്ടാക്കിയ ഓഹരികൾ പരിചയപ്പെടുത്തുകമാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നിക്ഷേപത്തിനുള്ള ശുപാർശയായി കാണേണ്ടതില്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപംനടത്താൻ.

from money rss https://bit.ly/3kF3dpd
via IFTTT

സെൻസെക്സ് 60,000 ത്തിന് മുകളിൽ ക്ലോസ്‌ചെയ്തു: നിഫ്റ്റി 17,850 കടന്നു

മുംബൈ: റെക്കോഡ് ഉയരംകുറിച്ച് മുന്നേറിയെങ്കിലും തുടക്കത്തിലെനേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. എങ്കിലും സെൻസെക്സ് 60,000ന് മുകളിൽതന്നെ ക്ലോസ്ചെയ്തു. 163.11 പോയന്റ് നേട്ടത്തിൽ 60,048.47ലാണ് സെൻസെക്സ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 30.20 പോയന്റ് ഉയർന്ന് 17,853.20ലുമെത്തി. ഏഷ്യൻ പെയിന്റ്സ്, ഐഷർ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്സിഎൽ ടെക്നോളജീസ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, എസ്ബിഐ, ഡിവീസ് ലാബ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ഐടി, ഓട്ടോ, റിയാൽറ്റി ഒഴികെയുള്ള സൂചികകളാണ് നഷ്ടത്തിലായി. ലോഹം, എഫ്എംസിജി, പൊതുമേഖല ബാങ്ക് സൂചികകൾ 1-2ശതമാനം താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്മോൾക്യാപ് 0.3ശതമാനവും നഷ്ടംനേരിട്ടു.

from money rss https://bit.ly/3kAvXQ4
via IFTTT

ഇൻഡൽ മണി കടപ്പത്രങ്ങൾ പുറത്തിറക്കി

കൊച്ചി: സ്വർണപ്പണയ വായ്പാ മേഖലയിലെ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനമായ 'ഇൻഡൽ മണി' ഓഹരിയാക്കി മാറ്റാനാകാത്ത കടപ്പത്രങ്ങൾ (എൻ.സി.ഡി.) പുറത്തിറക്കി. 1,000 രൂപയാണ് മുഖവില. ഒക്ടോബർ 18 വരെയാണ് വില്പനയെങ്കിലും അതിനു മുമ്പുതന്നെ നിശ്ചിത പരിധിയിലേറെ സബ്സ്ക്രൈബ് ചെയ്യപ്പെട്ടാൽ പബ്ലിക് ഇഷ്യു അവസാനിപ്പിക്കും. കടപ്പത്രങ്ങളിലൂടെ 75 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കൂടിയ സമാഹരണ പരിധി 150 കോടി രൂപയാണ്. ഇഷ്യുകൾക്ക് ക്രിസിൽ റേറ്റിങ് ഏജൻസി 'ബി.ബി.ബി. സ്റ്റേബിൾ' റേറ്റിങ് നൽകിയിട്ടുണ്ട്. സെക്വർ ചെയ്ത എൻ.സി.ഡി.കളുടെ കാലാവധി 366 ദിവസം മുതൽ 54 മാസം വരെയും അല്ലാത്തവയുടേത് 61 മുതൽ 71 മാസം വരെയുമാണ്. 71 മാസം കൊണ്ട് നിക്ഷേപം ഇരട്ടിക്കുന്ന സ്കീമും ഉണ്ട്. കടപ്പത്രങ്ങൾ ബി.എസ്.ഇ.യിൽ ലിസ്റ്റ് ചെയ്യും.

from money rss https://bit.ly/3lTZOlY
via IFTTT

60,000കടന്നത് റെക്കോഡ് വേഗത്തിൽ: 10,000 പോയന്റ് പിന്നിടാനെടുത്തത് 166 ദിനങ്ങൾമാത്രം

എക്കാലത്തെയും റെക്കോഡ് വേഗത്തിലാണ് സെൻസെക്സ് 10,000 പോയന്റ് മുന്നേറ്റം നടത്തിയത്. വെള്ളിയാഴ്ച 60,000 പിന്നിട്ടതോടെ ചരിത്രനേട്ടമാണ് ബിഎസ്ഇ സെൻസെക്സ് സ്വന്തമാക്കിയത്. ഇവർഷം ജനുവരി 21നാണ് സെൻസെക്സ് 50,000 തൊട്ടത്. 166 വ്യാപാരദിനംകൊണ്ടാണ് സൂചിക 50,000ത്തിൽനിന്ന് 60,000ത്തിലേക്കെത്തിയത്. ഇതിനുമുമ്പ് പതിനായിരം പോയന്റ് പിന്നിടാൻ(40,000ത്തിൽനിന്ന് 50,000ത്തിലേക്കെത്താൻ) 415 വ്യാപാര ദിനങ്ങളാണ് വേണ്ടിവന്നത്. 2006 ഫെബ്രുവരി മുതൽ 2007 ഒക്ടോബർവരെയുള്ള കാലയളവിൽ 432 ട്രേഡിങ് സെഷനെടുത്താണ് 10,000ത്തിൽനിന്ന് സൂചിക 20,000ത്തിലെത്തിയത്. ഇതിനുമുമ്പുള്ള സമാന മുന്നേറ്റങ്ങൾക്കെല്ലാം 1000 ദിവസത്തിൽക്കൂടുതലെടുക്കുകയുംചെയ്തു. ചെറുകിട നിക്ഷേപകരുടെ എക്കാലത്തുമുണ്ടായിട്ടില്ലാത്ത പങ്കാളിത്തവും വിപണിയിലേക്കുള്ള പണമൊഴുക്കും മികച്ച കോർപറേറ്റ് പ്രവർത്തനഫലങ്ങളും ആഗോളകാരണങ്ങളൊക്കെയുമാണ് മുന്നേറ്റത്തിന് പിന്നിൽ. അതേസമയം, നിലവിലെ ഉയർന്നമൂല്യം വരുദിവസങ്ങളിൽ ചാഞ്ചാട്ടവും തിരുത്തലുകളുമുണ്ടാക്കിയേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നൽകിയത് 150-370ശതമാനം ആദായം 50,000ത്തിൽനിന്ന് 60,000ത്തിലേക്കുള്ള അതിവേഗമുന്നേറ്റത്തിനിടെ 42 ഓഹരികളാണ് നിക്ഷേപകർക്ക് അത്ഭുതകരമായനേട്ടം സമ്മാനിച്ചത്. ജെഎസ്ഡബ്ല്യു എനർജി, ബാലാജി ആംമ്നീസ്, ഹാപ്പിയസ്റ്റ് മൈൻഡ്സ്, അദാനി ടോട്ടൽ ഗ്യാസ്, അദാനി ട്രാൻസ്മിഷൻ, ദീപക് ഫെർട്ടിലൈസേഴ്സ്, ഐആർസിടിസി തുടങ്ങിയ ഓഹരികൾ അവയിൽ ചിലതുമാത്രം. ഈ ഓഹരികൾ എട്ടുമാസംകൊണ്ട് 150 മുതൽ 370ശതമാനംവരെയാണ് ഉയർന്നത്.

from money rss https://bit.ly/2XUGPzG
via IFTTT

നിക്ഷേപലോകത്ത് വിപ്ലവകരമായ തീരുമാനം: എംഎഫ് സെൻട്രൽ | Step by step guide

വിപ്ലവകരമായമാറ്റങ്ങളെ എക്കാലത്തും രണ്ടുകയ്യുംനീട്ടി സ്വീകരിച്ചിട്ടുള്ള നിക്ഷേപമേഖലയാണ് മ്യൂച്വൽ ഫണ്ട്. മൂന്നുപതിറ്റാണ്ട് ചരിത്രമുള്ള ഇന്ത്യൻ മ്യൂച്വൽ ഫണ്ട് വ്യവസായം അതുകൊണ്ടുതന്നെ അത്രയധികം വളർച്ചനേടുകയുംചെയ്തു. സാങ്കേതിക പുരോഗതിയുടെനേട്ടംകൂടി പ്രയോജനപ്പെടുത്തിയാണ് ഈമുന്നേറ്റം സ്വന്തമാക്കിയതെന്നുകാണാം. സെബിയുടെ നിയന്ത്രണത്തിൽ നിക്ഷേപകർക്ക് അനുകൂലമായ തീരുമാനം നടപ്പാക്കിമുന്നേറുകയാണ് മ്യൂച്വൽ ഫണ്ട് സമൂഹം. 2013ൽ ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ച് ചരിത്രംസൃഷ്ടിച്ച ഇൻഡസ്ട്രി പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് 2021ൽ വീണ്ടുംശ്രദ്ധാകേന്ദ്രമാകുന്നത്. നൂറുകണക്കിന് ഫണ്ടുകളിൽനിന്ന് യോജിച്ചത് തിരഞ്ഞെടുത്ത് നിക്ഷേപം നടത്തുകയെന്നത് ആദ്യപടിമാത്രമാണ്. തുടർന്നും നിരവധി സേവനങ്ങൾ ഭാവിയിൽ ആവശ്യമായിവന്നേക്കാം. മൊത്തം നിക്ഷേപത്തിന്റെ അവലോകനം, ബാങ്ക് അക്കൗണ്ട് വിവരങ്ങൾമാറ്റൽ, സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ(എസ്ടിപി), സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി) എന്നിങ്ങനെ നിരവധികാര്യങ്ങൾ നിക്ഷേപകന്റെ മുന്നിലുണ്ട്. ഇ-മെയിൽ വിലാസം, നോമിനേഷൻ എന്നിവ ചേർക്കൽ, മരണശേഷം യുണിറ്റുകളുടെ കൈമാറ്റം തുടങ്ങിയവയുടെ നൂലാമാലകൾ നിക്ഷേപകൻ നേരിടേണ്ടിവരുന്നു. ഇതിനായി വ്യത്യസ്തയിടങ്ങളിൽ കയറിയിറങ്ങേണ്ടസാഹചര്യമാണുള്ളത്. ഇതിനൊക്കെ പരിഹാരമായാണ് കഴിഞ്ഞ ജൂലായിൽ പൊതുവായി ഒരുപ്ലാറ്റ്ഫോം വികസിപ്പിക്കാൻ രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ ഏജന്റുമാരോട്(ആർടിഎ)സെബി ആവശ്യപ്പെട്ടത്. എംഎഫ് സെൻട്രൽ രാജ്യത്തെ രണ്ട് പ്രമുഖ ആർടിഎമാരായ കാംസ്, കെഫിൻടെക് എന്നിവർചേർന്നാണ് ആംഫിയുടെ പിന്തുണയോടെ ഓൾ ഇൻ വൺ പോർട്ടൽ വികസിപ്പിച്ചത്. നിക്ഷേപകരെ മുന്നിൽകണ്ട് സൗകര്യപ്രദമായി ഇടപാട് നടത്തുകയെന്ന കാഴ്ചപ്പാടോടെയാണ് പൂർണമായും സൗജന്യമായ ഈ സംവിധാനം രൂപപ്പെടുത്തിയിട്ടുള്ളത്. മൂന്നുഘട്ടങ്ങളിലായാണ് പോർട്ടൽ പൂർണമായും പോർട്ടൽ പ്രവർത്തന സജ്ജമാകുക. നിക്ഷേപവിരവങ്ങളും അതിന്റെ ഓരോദിവസത്തെയും മൂല്യവുംമറ്റുമായിരിക്കും ആദ്യഘട്ടത്തിൽ ലഭ്യമാകുക. ഡിസംബറോടെ സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾ നടത്താൻ സജ്ജമാക്കുകയാണ് ലക്ഷ്യം. നിക്ഷേപകനാണോ: ലോഗിൻ ചെയ്തോളൂ നിലവിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമുള്ളയാളാണെങ്കിൽ നിമിഷനേരംകൊണ്ട് പോർട്ടലിൽ ലോഗിൻചെയ്യാം. അതിനുള്ള വഴിയിതാ. എംഎഫ് സെൻട്രൽ വെബ്സൈറ്റ് തുറന്ന് സൈൻഅപ്പ് ക്ലിക്ക് ചെയ്യുക. പാൻ, മൊബൈൽ നമ്പർ എന്നിവ നൽകുക. മൊബൈലിൽ ലഭിക്കുന്ന ഒടിപി ചെർക്കുക. പാസ് വേഡ് നൽകുക. സുരക്ഷാ ചോദ്യങ്ങൾക്ക് മറുപടികൂടി നൽകിയാൽ പൂർത്തിയായി. ഇനി പാനും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യാം. അതുവരെ നടത്തിയിട്ടുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപവിവരങ്ങൾ പോർട്ടലിൽ തെളിയും. ഇക്വിറ്റി, ഡെറ്റ്, ലിക്വിഡ് കാറ്റഗറികളിലായുള്ള മൊത്തം നിക്ഷേപവും ഫണ്ടുകൾ തിരിച്ചുള്ള വിവരങ്ങളും സൈറ്റിൽകാണാം. ഒരുകുടക്കീഴിൽ എല്ലാസേവനങ്ങളും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയിട്ടുള്ള പോർട്ടലിൽ നിക്ഷേപകർക്കുതന്നെ നേരിട്ട് സാമ്പത്തിക-സാമ്പത്തികേതര ഇടപാടുകൾക്ക് അവസരമുണ്ട്. മ്യൂച്വൽ ഫണ്ട് ഫോളിയോകൾ ഏകീകരിക്കൽ, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം എന്നിവ മാറ്റൽ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അപ്ഡേറ്റ്ചെയ്യൽ, നോമിനിയെ മാറ്റൽ എന്നിവയെല്ലാം സാധ്യമാകും. എല്ലാസേവനങ്ങളും ഒരിടത്ത് ട്രാക്ക് ചെയ്യാനും സാധിക്കും. ക്ലയിംചെയ്യാത്ത നിക്ഷേപവിവരങ്ങൾ അറിയാമെന്നതാണ് മറ്റൊരുപ്രത്യേകത. കൈപ്പറ്റാത്ത ലാഭവിഹിതം, ബാങ്ക് അക്കൗണ്ടിലേക്ക് ക്രഡിറ്റ്ചെയ്യാത്ത പണത്തിന്റെ വിശദാംശങ്ങൾ എന്നിവ ഒരിടത്തായി കാണാൻ കഴിയും. മൂന്നാംഘട്ടമായി ഡിസംബർ അവസാനത്തോടെയാകും നിക്ഷേപം നടത്താനും നിക്ഷേപം പിൻവലിക്കാനും സൗകര്യമൊരുങ്ങുക. രണ്ടാംഘട്ടത്തിൽ ആപ്പും തയ്യാറാകും. ഇതിനെല്ലാംപുറമെ, ഫണ്ട് ഹൗസുകൾക്കോ സെബിക്കോ പരാതിനൽകാനും കഴിയും. അതിന്റെ പുരോഗതി വിലയിരുത്താനും അവസരമുണ്ട്. മൂലധനനേട്ടം, നഷ്ടം എന്നിവയുടെ വിവരങ്ങളും ലഭ്യമാകും. ഇടനിലക്കാരെ ഒഴിവാക്കി അതേദിവസത്തെ എൻഎവിയിൽ എളുപ്പത്തിൽ ഇടപാടുനടത്താനുള്ള അവസരമാണ് നിക്ഷേപകർക്ക് പുതിയപോർട്ടലിലൂടെ ലഭിക്കുക.

from money rss https://bit.ly/3kDVecg
via IFTTT

Thursday 23 September 2021

സംസ്ഥാനത്ത് സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 34,560 ആയി

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി.ഈ മാസത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലാണ് സ്വർണവില. പവന് 320 രൂപ കുറഞ്ഞ് 34,560 ആയി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,320 രൂപയിലെത്തി.ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1758 ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,015ഡോളറാണ്.ആഗോള വിപണിയിലെ ചാഞ്ചാട്ടങ്ങളാണ് വിലയെ ബാധിച്ചത്. Content Highlights: gold price in kerala shows decline, decrease by 320 ruppees

from money rss https://bit.ly/3zFi9rL
via IFTTT

ചരിത്രനേട്ടംകുറിച്ച് വിപണി: 60,000 പിന്നിട്ട് സെൻസെക്‌സ്, നിഫ്റ്റി 17,900വും

മുംബൈ: മറ്റൊരുനാഴികക്കല്ലുകൂടി പിന്നിട്ട് സെൻസെക്സ് ഇതാദ്യമായി 60,000 കടന്നു. നിഫ്റ്റിയാകട്ടെ 17,900വും പിന്നിട്ടു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 325 പോയന്റ് നേട്ടത്തിൽ 60,211ലും നിഫ്റ്റി 93 പോയന്റ് ഉയർന്ന് 17,916ലുമെത്തി. ആഗോള വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. പലിനിരക്ക് ഉയർത്തൽ, ഉത്തേജനപാക്കേജ് എന്നിവ സംബന്ധിച്ച് യുഎസ് ഫെഡ് റിസർവിന്റെ നിലപാടിൽ നിക്ഷേപകർ ആത്മവിശ്വാസംപുലർത്തിയതാണ് ആഗോളതലത്തിൽ വിപണികൾക്ക് കരുത്തായത്. ഡൗ ജോൺസ് സൂചിക 1.48ശതമാനവും എസ്ആൻഡ്പി 500 1.21ശതമാനവും നേട്ടത്തിലായിരുന്നു ക്ലോസ്ചെയ്തത്. നാസ്ദാക്ക് സൂചിക 1.04ശതമാനവും ഉയർന്നു. വിപണിയിൽ കാളകൾ പിടിമുറുക്കിയതിന്റെ സൂചനയായാണ് കഴിഞ്ഞ ദിവസം 950 പോയന്റിലേറെ നേട്ടമുണ്ടായത്. മിക്കവാറും ഏഷ്യൻ സൂചികകളിലും നേട്ടംപ്രകടമാണ്. ജപ്പാന്റെ ടോപിക്സ് ദക്ഷിണകൊറിയയുടെ കോസ്പി എന്നിവ നേട്ടത്തിലാണ്. എവർഗ്രാൻഡെ ഭീഷണി നിലനിൽക്കുന്നതിനാൽ ചൈനീസ് വിപണികൾ നഷ്ടത്തിൽ തുടരുകയാണ്. ടാറ്റ മോട്ടോഴ്സ്, ഒഎൻജിസി, ഇൻഫോസിസ്, വിപ്രോ, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടത്തിൽ . Sensex crosses 60k for the first time, Nifty at fresh record high.

from money rss https://bit.ly/3o27OE5
via IFTTT

റെക്കോഡ് നേട്ടത്തിൽ വീണ്ടും: സെൻസെക്‌സ് 958 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: അനുകൂലമായ ആഗോള സാഹചര്യങ്ങൾ സൂചികകൾ നേട്ടമാക്കി. റെക്കോഡ് ക്ലോസിങ് നിലവാരത്തിലാണ് വിപണി വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 958.03 പോയന്റ് നേട്ടത്തിൽ 59,885.36ലും നിഫ്റ്റി 276.30 പോയന്റ് ഉയർന്ന് 17,823ലുംതൊട്ടു. ബജാജ് ഫിൻസർവ്, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, എൽആൻഡ്ടി, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, ഡോ.റെഡ്ഡീസ് ലാബ്, നെസ് ലെ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. നിഫ്റ്റി റിയാൽറ്റി സൂചികയിൽ കുതിപ്പ് തുടർന്നു. ഒമ്പത് ശതമാനമാണ് നേട്ടമുണ്ടാക്കിയത്. ഐടി, ലോഹം, ബാങ്ക്, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒരുശതമാനത്തോളം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. Content Highlights: sensex close in record high, nifty 276 points up

from money rss https://bit.ly/3kASi00
via IFTTT

മ്യൂച്വൽ ഫണ്ട് ഇടപാടിന് പൊതു പ്ലാറ്റ്‌ഫോം പ്രഖ്യാപിച്ചു: എംഎഫ് സെൻട്രൽ

മ്യൂച്വൽ ഫണ്ടുകളിൽ എളുപ്പത്തിൽ നിക്ഷേപിക്കാനുള്ള പൊതുപ്ലാറ്റ്ഫോം പ്രഖ്യാപിച്ചു. എംഎഫ് സെൻട്രൽ എന്നപേരിലുള്ള ഓൺലൈൻ പ്ലാറ്റ്ഫോംവഴി ആദ്യഘട്ടത്തിൽ സാമ്പത്തികേതര ഇടപാടുകളാകും നടത്തനാകുക. ഡിസംബർ 31നുമുമ്പായി നിക്ഷേപിക്കാനും പണംപിൻവലിക്കാനുമുൾപ്പടെയുള്ള സൗകര്യങ്ങളോടെ മൊബൈൽ ആപ്പും വെബ്സൈറ്റും പൂർണമായും സജ്ജമാകും. മ്യൂച്വൽ ഫണ്ട് രജിസ്ട്രാർമാരായ കംപ്യൂട്ടർ ഏജ് മാനേജുമെന്റ് സർവീസസ്(കാംസ്), കെഫിൻടെക്നോളജീസ് എന്നിവയുടെ സംയുക്തസംരംഭമാണ് എംഎഫ് സെൻട്രൽ. നിലവിൽ മ്യൂച്വൽ ഫണ്ടിൽ നിക്ഷേപമുള്ളവർക്കാണ് ആദ്യഘട്ടത്തിൽ പ്ലാറ്റ്ഫോം പ്രയോജനപ്പെടുത്താൻ കഴിയുക. എൻആർഐക്കാർക്ക് തൽക്കാലം ഉപയോഗിക്കാനാവില്ല. ബാങ്ക് അക്കൗണ്ട്, മൊബൈൽ നമ്പർ, ഇ-മെയിൽ എന്നിവ മാറ്റാനും സ്റ്റേറ്റ്മെന്റുകൾ ലഭിക്കാനും ആദ്യഘട്ടത്തിൽ പ്ലാറ്റ്ഫോമിലൂടെ കഴിയും. മൊത്തംനിക്ഷേപം, ഒരോദിവസത്തെയുംമൂല്യം, വാർഷിക ആദായം എന്നിവയും കാണാനാകും. രണ്ടാംഘട്ടത്തിൽ മൊബൈൽ ആപ്പ് പുറത്തിറക്കും. നിക്ഷേപം, പിൻവലിക്കൽ തുടങ്ങിയ സാമ്പത്തിക ഇടപാടുകൾ മൂന്നാംഘട്ടത്തിലാകും സാധ്യമാകുക. എങ്ങനെ രജിസ്റ്റർ ചെയ്യാം? പെർമനെന്റ് അക്കൗണ്ട് നമ്പർ(പാൻ), മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് എംഎഫ് സെൻട്രൽ വെബ്സൈറ്റിൽ രജിസ്റ്റർചെയ്യാം. മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി കൂടി ചേർത്താൽ രജിസ്ട്രേഷൻ പൂർത്തിയാകും. സൈൻ ഇൻ പൂർത്തിയായാൽ എല്ലാ മ്യൂച്വൽ ഫണ്ടുകളിലെയും നിക്ഷേപം ഒരിടത്ത് കാണാൻകഴിയും. പാൻ അടിസ്ഥാനമാക്കി എല്ലാ ഫണ്ടുകളുടെ വിവരങ്ങളും ഒരിടത്ത് കാണിക്കുകയാണ്ചെയ്യുക. പ്ലാറ്റ് ഫോം ഉപയോഗം സൗജന്യമായിരിക്കും. മറ്റ് സാധ്യതകൾ പ്രയോജനപ്പെടുത്തിയാകും പ്ലാറ്റ്ഫോമിൽനിന്ന് രജിസ്ട്രാർമാർ വരുമാനംനേടുക. ഫണ്ടുകമ്പനികളുടെ പരസ്യങ്ങളുംമറ്റും ഉൾപ്പെുടത്താൻ ഇതിന് സെബി അനുമതി നൽകിയിട്ടുണ്ട്. ഇതുവരെ കൈപ്പറ്റാത്ത ലാഭവിഹിതത്തെക്കുറിച്ചുള്ളവിവരങ്ങളും സൈറ്റിലുണ്ടാകും. കഴിഞ്ഞ ജൂലായിലാണ് ഇതുംബന്ധിച്ച നിർദേശം മ്യൂച്വൽ ഫണ്ട് രജിസ്ട്രാർമാർക്ക് സെബി നൽകിയത്.

from money rss https://bit.ly/3u5wc8H
via IFTTT

ഈ ഐടി കമ്പനിയിലെ 500ലധികം ഇന്ത്യൻ ജോലിക്കാർ നിമിഷനേരംകൊണ്ട് കോടീശ്വരന്മാരായി

500ലേറെ ഇന്ത്യൻ ജീവനക്കാരാണ് നിമിഷനേരംകൊണ്ട് കോടീശ്വരന്മാരായത്. കാലിഫോർണിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്പനിയായ ഫ്രഷ് വർക്സിന്റെ ഓഹരി വിപണിയിലേക്കുള്ള ചുവടുവെപ്പാണ് ഈനേട്ടത്തിന്റെ കഥപറയുന്നത്. ബില്യൺ ഡോളർ ഐപിഒയുമായിവന്ന് നാസ്ദാക്ക് സ്റ്റോക്ക് എക്സചേഞ്ചിൽ ലിസ്റ്റ് ചെയ്തയുടെനെ ഓഹരി വില 32ശതമാനമാണ് കുതിച്ചത്. ഐടി കമ്പനിയുടെ ഓഹരികൾ ബുധനാഴ്ച ക്ലോസ് ചെയ്തത് 47.55 ഡോളർ നിലവാരത്തിലാണ്. വിപണിമൂല്യമാകട്ടെ 13 ബില്യൺ ഡോളറായി ഉയരുകയുംചെയ്തു. കോടീശ്വരന്മാരായ ഇന്ത്യൻ ജീവനക്കാരിൽ 70ഓളംപേർ 30വയസ്സിന് താഴെയുള്ളവരാണ്. ഫ്രഷ് വർക്സിന്റെ സിഇഒയും സ്ഥാപകനുമായ ഗിരീഷ് മാതൃഭൂതം നാസ്ദാക്കിലെ അരങ്ങേറ്റത്തെ സ്വപ്ന സാക്ഷാത്കാരമെന്നാണ് ട്വിറ്ററിൽ വിശേഷിപ്പിച്ചത്. തമിഴ്നാട്ടിലെ ട്രിച്ചിയിൽ ചെറിയതോതിൽ ആരംഭിച്ച സ്ഥാപനമാണ് 11 വർഷംകൊണ്ട് ഈനേട്ടം സ്വന്തമാക്കിയത്. 2010ൽ ആരംഭിച്ച സ്ഥാപനം സിലിക്കൺ വാലിയിലേക്ക് മാറിയെങ്കിലും ചെന്നൈയിലും ഓഫീസ് പ്രവർത്തിച്ചിരുന്നു. ആഗോളതലത്തിൽ കമ്പനിക്ക് 4,300 നിലവിൽ ജീവനക്കാരുണ്ട്. ജീവനക്കാരിൽ 76ശതമാനംപേരും കമ്പനിയുടെ ഓഹരികൾ സ്വന്തമാക്കിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ഇന്ത്യൻ സോഫ്റ്റ് വെയർ സ്ഥാപനം യുഎസ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ്ചെയ്യുന്നത്. സെക്വേയ ക്യാപിറ്റൽ, ക്യാപിറ്റൽ ജി എന്നീ സ്ഥാപനങ്ങളിൽനിന്ന് 150 മില്യൺ ഡോളർ നിക്ഷേപം കമ്പനി നേരത്തെ സമാഹരിച്ചിരുന്നു. Today is a dream come true for me - from humble beginnings in #Trichy to ringing the bell at @Nasdaq for the FreshWorks IPO. Thank you to our employees, customers, partners, and investors for believing in this dream. #Freshworks #IPO #NASDAQ pic.twitter.com/fXz73YxXXR — Girish Mathrubootham (@mrgirish) September 22, 2021

from money rss https://bit.ly/2XH9jMG
via IFTTT

എൽഐസിയെ ചൈന ഹൈജാക്ക് ചെയ്യുമോ? തടയാൻ സർക്കാർ നീക്കംതുടങ്ങി

പൊതുമേഖല ഇൻഷുറൻസ് കമ്പനിയായ എൽഐസിയിലേക്ക് ചൈനീസ് നിക്ഷേപകരെ അടുപ്പിക്കാതിരിക്കാൻ സർക്കാർ നീക്കംതുടങ്ങി. നടപ്പ് സാമ്പത്തിക വർഷം ഐപിഒയുമായെത്തുന്ന എൽഐസിയിൽ ചൈനയിൽനിന്നുള്ള നിക്ഷേപകർക്ക് വിലക്കേർപ്പെടുത്തിയേക്കുമെന്ന് സർക്കാരുമായി ബന്ധപ്പെട്ട ഉന്നതവൃത്തങ്ങൾ സൂചിപ്പിച്ചു. ഇരുരാജ്യങ്ങളുംതമ്മിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. ചൈനീസ് മൊബൈൽ ആപ്പുകൾ പലതും രാജ്യത്ത് നിരോധിച്ചതും അതിന്റെ ഭാഗമായാണ്. രാജ്യത്തെ തന്ത്രപ്രധാന മേഖലകളിലും കമ്പനികളിലും ചൈനീസ് നിക്ഷേപംതടയുന്നതിന് ഇതിനകം സർക്കാർ നടപടികളെടുത്തിരുന്നു. രാജ്യത്തെ ഏറ്റവുംവലിയ ഇൻഷുറൻസ് സ്ഥാപനമായ എൽഐസിക്കാണ് രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ 60ശതമാനം വിപണിവിഹിതവുമുള്ളത്. മൊത്തം ആസ്തിയാകട്ടെ 500 ബില്യൺ ഡോളറിലേറെയുമാണ്. നിലവിലെ നിയമപ്രകാരം വിദേശികൾക്ക് എൽഐസിയിൽ നിക്ഷേപിക്കാനാവില്ല. അതേസമയം നിയമഭേദഗതിയിലൂടെ വിദേശ നിക്ഷേപകരെക്കൂടി പങ്കാളികളാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഐപിഒയുടെ 20ശതമാനംവരെ നിക്ഷേപമാകും ഇവർക്ക് പരമാവധി അനവദിക്കുക. നടപ്പ് സാമ്പത്തികവർഷം എൽഐസിയുടെ 5 മുതൽ 10ശതമാനംവരെ ഓഹരികൾ വിറ്റഴിച്ച് 90,000 കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഒന്നിലധികം ഘട്ടമായിട്ടായിരിക്കും ഓഹരി വില്പനയെന്നറിയുന്നു. നിർദിഷ്ട ഭേദഗതിയനുസരിച്ച് ആദ്യ അഞ്ചുവർഷം കമ്പനിയുടെ 75ശതമാനം ഓഹരി കൈവശംവെക്കാനും പിന്നീട് ഇത് 51ശതമാനമായി കുറക്കാനുമാണ് ശ്രമം. ഐപിഒയുടെ 10ശതമാനം പോളിസി ഉടമകൾക്കായി നീക്കിവെക്കാനും പദ്ധതിയുണ്ട്.

from money rss https://bit.ly/3zKs1kd
via IFTTT

Wednesday 22 September 2021

സംസ്ഥാനത്ത് സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 34,880 ആയി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് . പവന് 200 രൂപ കുറഞ്ഞ് 34,880 ആയി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 4360 ആയി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1764 ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,335 നിലവാരത്തിലാണ്.ആഗോള വിപണിയിൽ സ്വർണവിലയിടിഞ്ഞതാണ് വിപണിയിൽ പ്രതിഫലിച്ചു കണ്ടത് Content Highlights: gold price in kerala shows a decline

from money rss https://bit.ly/3nYjo32
via IFTTT

ആഗോള വിപണികളുടെ പിൻബലത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം

മുംബൈ: ആഗോള വിപണികളുടെ പിൻബലത്തിൽ സൂചികകളിൽ നേട്ടത്തോടെ തുടക്കം.. സെൻസെക്സ് 351 പോയന്റ് നേട്ടത്തിൽ59,278 ലും നിഫ്റ്റി 115 പോയന്റ് ഉയർന്ന്17,661 ലുമാണ് വ്യാപാരം ആരംഭിച്ചത്. ടാറ്റാസ്റ്റീൽ, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, റിലയൻസ്, പവർഗ്രിഡ്, ബജാജ് ഓട്ടോ, സൺഫാർമ, പജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യൂണിലെവർ, മാരുതി, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടിസിഎസ്, ടൈറ്റാൻ, ടിസിഎസ്, ടെക്മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.9 ശതമാനവും സ്മോൾക്യാപ് സൂചിക ഒരു ശതമാനവും ഉയർന്നു. നിഫ്റ്റി ഐടി, മെറ്റൽ, ഓട്ടോ, ഹെൽത്ത്കെയർ, എഫ്എംസിജി തുടങ്ങിയ സെക്ടറുകളിലെല്ലാം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Content Highlights: indian indices open in profit, sensex trades above 351 points

from money rss https://bit.ly/3o194ay
via IFTTT

നിക്ഷേപ ഇൻഷുറൻസ് പരിരക്ഷ: അക്കൗണ്ടുടമകളുടെ പട്ടിക നൽകാൻ സഹ. ബാങ്കുകൾക്ക് നിർദേശം

മുംബൈ: നിക്ഷേപ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹരായ അക്കൗണ്ടുടമകളുടെ പട്ടിക തയ്യാറാക്കി നൽകാൻ മൊറട്ടോറിയത്തിലുള്ള സഹകരണ ബാങ്കുകൾക്ക് റിസർവ് ബാങ്കിന് കീഴിലുള്ള നിക്ഷേപ ഇൻഷുറൻസ്, വായ്പാ ഗാരന്റി കോർപ്പറേഷന്റെ (ഡി.ഐ.സി.ജി.സി.) നിർദേശം. കേരളത്തിലെ അടൂർ സഹകരണ അർബൻ ബാങ്കടക്കം 21 സഹകരണ ബാങ്കുകളാണ് ഇത്തരത്തിലുള്ളത്. പുതിയ നിയമ പ്രകാരം 90 ദിവസത്തിനകം അഞ്ചു ലക്ഷം രൂപ ലഭിക്കേണ്ടവരുടെ പട്ടിക ഒക്ടോബർ 15-നകം കൈമാറാനാണ് നിർദേശിച്ചിരിക്കുന്നത്.ഒക്ടോബർ 15-നകം ആദ്യപട്ടിക കൈമാറണം. ഇൻഷുറൻസ് പരിരക്ഷ കൈപ്പറ്റുന്നതിനുള്ള സമ്മതപത്രം ഇവരിൽനിന്ന് വാങ്ങണം. ഇതുൾപ്പെടെ 2021 നവംബർ 29 വരെയുള്ള ഇവരുടെ മൂലധനവും പലിശയും ഉൾപ്പെടുത്തി അന്തിമ പട്ടിക നവംബർ 29-നകം നൽകണം. ഇതുലഭിച്ച് ഒരു മാസത്തിനകം തുക കൈമാറുമെന്നാണ് ഡി.ഐ.സി.ജി.സി. അറിയിച്ചിട്ടുള്ളത്.കഴിഞ്ഞമാസമാണ് നിക്ഷേപ ഇൻഷുറൻസ്, വായ്പാ ഗാരന്റി കോർപ്പറേഷൻ ഭേദഗതി ബിൽ പാർലമെന്റ് പാസാക്കിയത്. ഇതനുസരിച്ച് ആർ.ബി.ഐ. മൊറട്ടോറിയം ഏർപ്പെടുത്തിയാൽ 90 ദിവസത്തിനകം നിക്ഷേപകർക്ക് ഇൻഷുറൻസ് പരിരക്ഷാ തുകയായ അഞ്ചു ലക്ഷം രൂപ ലഭ്യമാക്കണമെന്ന് നിർദേശിക്കുന്നു. സെപ്റ്റംബർ ഒന്നുമുതൽ നിയമം പ്രാബല്യത്തിലായി. നിർദിഷ്ട 90 ദിവസ കാലാവധി നവംബർ 30-ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് ഡി.ഐ.സി.ജി.സി. നിർദേശം വന്നിരിക്കുന്നത്. രാജ്യത്താകെ 21 സഹകരണ ബാങ്കുകളാണ് ആർ.ബി.ഐ.യുടെ മൊറട്ടോറിയം പരിധിയിലുള്ളത്. ഇതിൽ 11 എണ്ണം മഹാരാഷ്ട്രയിൽനിന്നും അഞ്ചെണ്ണം കർണാടകയിൽനിന്നുമാണ്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, പഞ്ചാബ്, കേരളം, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഓരോന്നുവീതമാണുള്ളത്. 2019 സെപ്റ്റംബറിൽ വായ്പാ തിരിമറിയെത്തുടർന്ന് പ്രതിസന്ധിയിലായ പി.എം.സി. ബാങ്കാണ് ഇതിൽ ഏറ്റവും വലുത്.ഈ ബാങ്കുകളിലെ അക്കൗണ്ടുടമകളെല്ലാം പുതിയ നിയമത്തിന്റെ പരിധിയിൽ വരും. ഇവരിൽ നിക്ഷേപമുള്ളവർക്കാണ് ഇൻഷുറൻസ് പരിരക്ഷയായി പരമാവധി അഞ്ചുലക്ഷം രൂപ ലഭിക്കുക. 27 വർഷത്തിനുശേഷം ആദ്യമായി കഴിഞ്ഞ വർഷമാണ് നിക്ഷേപ ഇൻഷുറൻസ് പരിരക്ഷ ഒരു ലക്ഷത്തിൽനിന്ന് അഞ്ചു ലക്ഷമായി കേന്ദ്രസർക്കാർ വർധിപ്പിച്ചത്. 2020 ഫെബ്രുവരി നാലിന് ഇതു പ്രാബല്യത്തിലായി. 100 രൂപയുടെ നിക്ഷേപത്തിന് ബാങ്ക് 12 പൈസയാണ് പ്രീമിയമായി നൽകേണ്ടത്. ഇത് ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ പാടില്ല.

from money rss https://bit.ly/3zz9dUE
via IFTTT

സീ എന്റർടെയ്ൻമെന്റ് സോണി പിക്‌ചേഴ്‌സുമായി ലയിക്കുന്നു

ബെംഗളൂരു: മീഡിയ ബ്രോഡ്കാസ്റ്റിംഗ് രംഗത്തെ ഭീന്മാരായ സീ എന്റർടെയിൻമെന്റും സോണി പിക്ച്ചേഴ്സ് ഇന്ത്യയും ലയിക്കുന്നു. ലയനത്തിന് സീ എന്റർടെയിൻമെന്റ് എന്റർപ്രൈസസ് ലിമിറ്റ്ഡ് ബോർഡ് അനുമതി നൽകി. ലയനത്തിന് 90 ദിവത്തെ ഇടവേള ലഭിക്കും. ലയനത്തിനുശേഷം പുനീത് ഗോയങ്ക കമ്പനിയുടെ മാനേജിംഗ് ഡയറക്ടും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാകും. ലയന കരാർപ്രകാരം സീയിലെ ഓഹരി ഉടമകൾക്ക് 47.07 ശതമാനം ഓഹരി പങ്കാളിത്തമാകും ഉണ്ടാകുക. ബാക്കി ഓഹരികൾ സോണി ഇന്ത്യയ്ക്കും അവകാശപ്പെട്ടതാണ്. സീയുടെ ബ്രോഡ്കാസ്റ്റിംഗ് സേവനങ്ങൾ രാജ്യത്തിനുള്ളിലാണെങ്കിൽ സോണിക്ക് ആഗോളതലത്തിൽ സാന്നിധ്യമുണ്ട്. Content Highlights: zee and sony india to merge

from money rss https://bit.ly/3Az7FeD
via IFTTT

മിഡ്,സ്‌മോൾ ക്യാപുകളിൽ വിശ്വാസമർപ്പിച്ച് നിക്ഷേപകർ: സെൻസെക്‌സ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ ക്ലോസ്ചെയ്തു. അതേസമയം, മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കുതിക്കുകയുംചെയ്തു. മൂല്യനിർണയ ആശങ്ക നിലനിൽക്കുന്നതിനാൽ വൻകിട ഓഹരികളിൽനിന്ന് നിക്ഷേപകർ കൂട്ടത്തോടെ പിന്മാറിയതാണ് പ്രധാന സൂചികകളെ ബാധിച്ചത്. അതേസമയം, മിഡ്, സ്മോൾ ക്യാപുകളിൽ നിക്ഷേപതാൽപര്യം വർധിക്കുകയുംചെയ്തു. സമ്പദ്ഘടനയുടെദ്രുതഗതിയിലുള്ള വീണ്ടെടുക്കലിനടയിൽ ചെറുകിട മധ്യനിര ഓഹരികളിൽനിന്ന് നേട്ടമുണ്ടാക്കാനുള്ള നീക്കമാണ് നിക്ഷേപകരുടെ ഭാഗത്തുനിന്നുണ്ടായത്. സെൻസെക്സ് 77.94 പോയന്റ് താഴ്ന്ന് 58,927.33ലും നിഫ്റ്റി 15.30 പോയന്റ് നഷ്ടത്തിൽ 17,546.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കോൾ ഇന്ത്യ, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി, നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, എഫ്എംസിജി സൂചികകൾ ഒഴികെയുള്ളവ നേട്ടമുണ്ടാക്കി. നിഫ്റ്റി മീഡിയ 14ശതമാനത്തോളം ഉയർന്നു. റിയാൽറ്റി സൂചിക എട്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3CFig8L
via IFTTT

ഭവന വായ്പക്ക് എക്കാലത്തെയും കുറഞ്ഞ പലിശ പ്രഖ്യാപിച്ച് ബാങ്കുകൾ: വിശദാംശങ്ങൾ അറിയാം

ഉത്സവസീസണിൽ ഭവനവായ്പക്ക് ആവശ്യക്കാർ കൂടുമെന്ന കണക്കുകൂട്ടലിൽ ബാങ്കുകൾ പലിശനിരക്ക് വീണ്ടും കുറക്കുന്നു. വർധിച്ച പണലഭ്യതയും വായ്പയെടുക്കുന്നവരിലുണ്ടായ കുറവുമാണ് ഓഫറുകൾ മുന്നോട്ടുവെക്കാൻ ധനകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുന്നത്. എസ്ബിഐ, പിഎൻബി, ബാങ്ക് ഓഫ് ബറോഡ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹൗസിങ് ഫിനാൻസ് ഡെവലപ്മെന്റ് കോർപറേഷൻ(എച്ച്ഡിഎഫ്സി) എന്നിവർ ഇതിനകം ഉത്സവ ഓഫറുകൾ പ്രഖ്യാപിച്ചുകഴിഞ്ഞു. പലതവണയായി ഇതിനകം 2.50ശതമാനമാണ് ആർബിഐ റിപ്പോ നിരക്ക് കുറച്ചത്. തുടക്കത്തിൽ അതിന്റെ ഗുണം ഉപഭോക്താക്കൾക്ക് കൈമാറാൻ ബാങ്കുകൾ മടിച്ചെങ്കിലും സ്ഥിരനിക്ഷേപ പലിശയോടൊപ്പം ഘട്ടംഘട്ടമായി വായ്പാപലിശയിലും ബാങ്കുകൾ കുറവുവരുത്തി. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പതുക പരിഗണിക്കാതെ ക്രഡിറ്റ് സ്കോറുമായി ബന്ധിപ്പിച്ച ഭവനവായ്പയുടെ പലിശ 6.70ശതമാനക്കി നിശ്ചയിച്ചു. 2019 ഫെബ്രുവരിയിലെ പലിശയായ 8.7ശതമാനത്തിൽനിന്ന് എസ്ബിഐ കുറച്ചത് രണ്ടുശതമാനം. 2022 മാർച്ച് 31നകം 60,000 കോടി രൂപയെങ്കിലും ഭവനവായ്പയിനത്തിൽ നൽകാനാണ് എസ്ബിഐ ലക്ഷ്യമിടുന്നത്. നിലവിൽ 5.05 ലക്ഷം കോടി രൂപയാണ് ഭവനവായ്പയിനത്തിൽ ബാങ്ക് നൽകിയിട്ടുള്ളത്. മൊത്തംവായ്പയുടെ 23.4ശതമാനമാണിത്. പൂർണമായും ഓൺലൈനിലേക്കുമാറിയതിനാൽ ചുരുങ്ങിയ സമയംകൊണ്ട് വായ്പ അനുവദിക്കാൻ കഴിയുമെന്നും ബാങ്ക് അധികൃതർ പറയുന്നു. എസ്ബിഐക്കുപുറമെ, സ്വകാര്യമേഖലയിലെ പ്രമുഖ ബാങ്കായ കൊട്ടക് മഹീന്ദ്ര പലിശ 6.5ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. പിഎൻബി 6.6ശതമാനം, ബാങ്ക് ഓഫ് ബറോഡ 6.75ശതമാനം എന്നിങ്ങനെയാണ് പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. ഉത്സവകാലയളവിൽ 6.7ശതമാനം നിരക്കിൽ ഭവനവായ്പ നൽകുമെന്ന് എച്ച്ഡിഎഫ്സിയും അറിയിച്ചിട്ടുണ്ട്.

from money rss https://bit.ly/3lMmjt0
via IFTTT

ഹരിത ഊർജ മേഖല:10 വർഷംകൊണ്ട് 1.5 ലക്ഷം കോടിയുടെ നിക്ഷേപത്തിന് അദാനി ഗ്രൂപ്പ്

മുംബൈ: അടുത്ത പത്തുവർഷംകൊണ്ട് ഹരിത ഊർജ രംഗത്ത് 1.5 ലക്ഷം കോടി രൂപയുടെ (2,000 കോടി ഡോളർ) നിക്ഷേപം നടത്തുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. പുനരുത്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽനിന്നുള്ള ഊർജോത്പാദനം, ഈ മേഖലയ്ക്കാവശ്യമായ ഘടകങ്ങളുടെ നിർമാണം, ഊർജ വിതരണം, ഹൈഡ്രജൻ ഉത്പാദനം എന്നിങ്ങനെയാകും നിക്ഷേപം. ലോകത്തിൽ ഏറ്റവും ചെലവുകുറഞ്ഞ വൈദ്യുതിയാണ് കമ്പനിയുടെ ലക്ഷ്യമെന്നും ജെ.പി. മോർഗൻ ഇന്ത്യ നിക്ഷേപക സമാഗമത്തിൽ പറഞ്ഞു. നാലു വർഷത്തിനകം പുനരുത്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽനിന്നുള്ള കമ്പനിയുടെ ഊർജോത്പാദനം മൂന്നുമടങ്ങു വർധിപ്പിക്കും. ഇതോടൊപ്പം ഗ്രീൻ ഹൈഡ്രജൻ ഉത്പാദനത്തിലേക്കും കടക്കും. 2030-ഓടെ കമ്പനിയുടെ ഡേറ്റ സെന്ററുകളെല്ലാം ഹരിത ഊർജത്തിലാക്കും. 2025-ഓടെ അദാനി ഗ്രൂപ്പ് തുറമുഖങ്ങൾ കാർബൺ ന്യൂട്രലാക്കിമാറ്റും. 2025 വരെയുള്ള മൂലധന ചെലവിൽ 75 ശതമാനവും ഹരിത സാങ്കേതികവിദ്യയ്ക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നുവർഷത്തിനകം ഹരിത ഊർജമേഖലയിൽ 75,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഗ്രൂപ്പ് ഉടമ മുകേഷ് അംബാനി വെളിപ്പെടുത്തിയതിനു പിന്നാലെയാണ് സമ്പത്തിൽ രാജ്യത്ത് രണ്ടാമതുള്ള ഗൗതം അദാനിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. അദാനിഗ്രൂപ്പിന് നിലവിൽ 4,920 മെഗാവാട്ടിന്റെ ഹരിത ഊർജോത്പാന ശേഷിയാണുള്ളത്. 5,124 മെഗാവാട്ടിന്റെ പദ്ധതി അന്തിമഘട്ടത്തിലാണ്. 2030 -ഓടെ പുനരുത്പാദിപ്പിക്കാവുന്ന സ്രോതസ്സുകളിൽനിന്നുള്ള ഊർജോത്പാദനത്തിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനിയായി മാറുകയാണ് ലക്ഷ്യമെന്നും അദാനി പറഞ്ഞു. കഴിഞ്ഞ എട്ടുവർഷത്തിനിടെ 1,200 കോടി ഡോളറിന്റെ അമ്പതോളം ആസ്തികൾ ഗ്രൂപ്പ് ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights: gautam adani to invest 20 billion us dollar in renewable energy

from money rss https://bit.ly/3AKD8uN
via IFTTT

പാഠം 143| ഇന്ന് റൊക്കം നാളെ കടം അല്ല, ബൈ നൗ പേ ലേറ്റർ: സാമ്പത്തിക സമവാക്യങ്ങൾ മാറുന്നു

ഇന്ന് റൊക്കം നാളെ കടം-നാട്ടിൻപുറത്തെ കടകൾക്കുമുന്നിൽ എഴുതിപ്പിടിപ്പിച്ച ഈവാക്കുകൾക്ക് പ്രസക്തിയില്ലാതായിരിക്കുന്നു. ഇപ്പോൾ കൊണ്ടുപോയ്ക്കോളൂ പണം പിന്നെതന്നാൽ മതിയെന്ന് വൻകിട വ്യാപാരികളും ഇ-കൊമേഴ്സുകാരും കച്ചവടംപിടിക്കാൻ ഉപഭോക്താവിനോട് പറയുന്നു. നേരത്തെ ഈ ആശയം ലോകമാകെ, പ്രത്യേകിച്ച് യുഎസിലും ഓസ്ട്രേലിയയിലും പ്രചാരത്തിലാകാൻ തുടങ്ങിയിരുന്നു. കോവിഡ് ഇതിനൊരുനിമിത്തമായെന്ന് വേണമെങ്കിൽ പറയാം. ജനപ്രിയ വായ്പാ പദ്ധതികളിലൊന്നായി ഇതിനകം ബൈ നൗ പേ ലേറ്റർ(ബിഎൻപിഎൽ)മാറിക്കഴിഞ്ഞു. തത്വത്തിൽ ക്രഡിറ്റ് കാർഡിന് സമാനമായ പ്രവർത്തനരീതിയാണെങ്കിലും ബാങ്ക് അക്കൗണ്ടോ പേപ്പർ വർക്കുകളോ ഇല്ലാതെ സാധാരണക്കാർക്കുപോലും എളുപ്പത്തിൽ ഉത്പന്നം സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. നാട്ടിൻപുറത്തെ പറ്റുപുസ്തകത്തിന്റെകാലം ഇനിയും കഴിഞ്ഞിട്ടില്ലെന്നാണ് ബിഎൻപിഎൽ ഓർമിപ്പിക്കുന്നത്. ഫിൻടെക് സ്ഥാപനങ്ങളോടൊപ്പം ബാങ്കുകളും പറ്റ് പുസ്തകത്തെ പുതിയകുപ്പിയിലാക്കി പേരുമാറ്റിയെന്നുമാത്രം. ജോലികഴിഞ്ഞ് പോകുമ്പോൾ വീട്ടിലേക്കുള്ള പലചരക്ക് സാധനങ്ങൾ വാങ്ങി പറ്റുപുസ്തകത്തിൽചേർത്ത് ആഴ്ചയുടേയോ മാസത്തിന്റെയോ അവസാനം പണംനൽകുന്ന കച്ചവട സംസ്ക്കാരം ഇന്നലെ തുടങ്ങിയതല്ല. കടംതീർക്കാൻ വീട്ടുകാരനും പണംതിരികെ ലഭിക്കാൻ കടക്കാരനും ആശാന്തപരിശ്രമംനടത്തുന്നത് പതിവാണെന്നത് വേറെകാര്യം. ഇപ്പോൾ കൊണ്ടുപോയ്ക്കോളൂ, പണം ഞങ്ങൾ വാങ്ങിയെടുത്തോളാം എന്ന പുതിയതന്ത്രവുമായി ആദ്യമെത്തിയത് ഫിൻടെക് സ്ഥാപനങ്ങളാണ്. ബാങ്കുകൾക്കും അവരെ പിന്തുടരാതെതരമില്ലെന്നായി. മധ്യവയസ്കരും പ്രായമായവരുമാണ് പറ്റുപുസ്തകത്തിന്റെ വരിക്കാരെങ്കിൽ 20-30 പ്രായക്കാരായ യുവാക്കളാണ് ബിഎൻപിഎലിലേക്ക് പറന്നടുക്കുന്നത്. കയ്യിൽ കാശില്ലെങ്കിലും ഭാവിയിൽ ലഭിക്കാനിടയുള്ള പണം മുൻകൂട്ടി ചെലവാക്കാനുള്ള അവസരംതേടിയ തലമുറയെക്കാത്ത് സ്മാർട്ട് ഗാഡ്ജറ്റുകളുടെ പുതിയമോഡലുകൾ തുടരെതുടരെ വിപണിയിലെത്തുന്നുണ്ട്. ബിഎൻപിഎലിന്റെ പ്രസക്തി വർധിച്ചുവരുന്ന ആവശ്യകത വിലയിരുത്തുമ്പോൾ 2024 ഓടെ 99 ബില്യൺ ഡോളറിന്റെ ഇടപാടുകളാകും രാജ്യത്തെ ഇ-കൊമേഴ്സ് മേഖലയിൽ പിഎൻപിഎൽവഴിനടക്കുകയെന്ന് ഗോൾഡ്മാൻ സാക്സ് വിലിയിരുത്തുന്നു. ഏഴുവർഷത്തിനകം (2021-28)പദ്ധതിയുടെ ഭാഗമാകുന്നവരുടെ എണ്ണത്തിൽ 24.2ശതമാനം വാർഷിക വർധനവുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ റീട്ടെയിൽ, ഇ-കൊമേഴ്സ് മേഖലയിലാണ് പ്രചാരംകൂടുതലെങ്കിലും വൈകാതെ എല്ലാ മേഖലകളിലേക്കും പടർന്നുകയറുമെന്നകാര്യത്തിൽ സംശയമില്ല. മെഷീൻ ലേണിങിന്റെയും നിർമിത ബുദ്ധിയുടെയും സാധ്യതകൾ പ്രയോജനപ്പെടുത്തി ഉപഭോക്താവിന്റെ ചെലവഴിക്കൽ ശേഷി ഉൾപ്പടെയുള്ളവ വിശകലനചെയ്താണ് ബിഎൻപിഎൽ പ്ലാറ്റ്ഫോമുകളുടെ മുന്നേറ്റം. പ്രമുഖ ഫിനാഷ്യൻ ടെക്നോളജി സ്ഥാപനമായ എഫ്ഐഎസിന്റെ സർവെ പ്രകാരം, മഹാമാരിക്കുശേഷം പണം-ചെക്ക് ഇടപാടുകൾ അസ്തമിച്ചമട്ടാണ്. എല്ലാവരുംതന്നെ ഡിജിറ്റലായിക്കഴിഞ്ഞു. സർവെയിൽ പങ്കെടുത്ത 32ശതമാനംപേരും ബിഎൻപിഎൽ ആപ്പുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയെന്ന് കമ്പനി പറയുന്നു. ഒറ്റക്ലിക്കിൽ കാര്യംനടത്താം ക്രഡിറ്റ് കാർഡിന് സമാനമാണ് പ്രവർത്തനരീതിയെന്ന് പ്രത്യക്ഷത്തിൽ തോന്നാമെങ്കിലും അന്തരംഏറെയാണ്. ബാങ്ക് അക്കൗണ്ടോ, പേപ്പർവർക്കുകളോ ഇല്ലാതെ ഇക്കാലത്ത് വായ്പയായി ഉത്പന്നംവാങ്ങാൻ കഴിയുമെന്നത് ചില്ലറകാര്യമല്ലല്ലോ. അതായത്, നോ കോസ്റ്റ് ഇഎംഐ, ക്രഡിറ്റ് കാർഡ് തുടങ്ങിയവയേക്കാൾ എളുപ്പത്തിലും കുറഞ്ഞ ചെലവിലും ഒറ്റക്ലിക്കിൽ കാര്യംനടത്താൻ കഴിയുമെന്നതാണ് പദ്ധതിയെ ജനപ്രിയമാക്കുന്നത്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവെൽ, ബിഗ്ബില്യൺ ഡെയ്സ് തുടങ്ങിയ ഷോപ്പിങ് ഉത്സവങ്ങൾക്കുപുറമെ, ഫ്ളാഷ് സെയിലുകളിൽവരെപണമില്ലെങ്കിലും വൻവിലക്കിഴിവ് പ്രയോജനപ്പെടുത്താൻഉപഭോക്താവിന് കഴിയും. പദ്ധതിയെക്കുറിച്ചറിയാം മൂൻകൂർ പണംകൊടുക്കാതെ ഉത്പന്നങ്ങൾ വാങ്ങാൻ കഴിയുമെന്നതാണ് പദ്ധതിയുടെ പ്രത്യേകത. പണത്തിന്റെമൂല്യമനുസരിച്ച് തിരികെ നൽകാൻ 30 ദിവസംമുതൽ 36 മാസംവരെ സമയംലഭിക്കും. അതിൽതന്നെ 15 ദിവസംമുതൽ 45 ദിവസംവരെ പലിശ ഈടാക്കാത്ത കാലയളവുമുണ്ട്. എത്രതുകയുടെ വാങ്ങൽ നടത്താമെന്നത് വായ്പ അനുവദിക്കുന്ന സ്ഥാപനങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഫ്ളിപ്കാർട്ട് 10,000 രൂപവരെ പദ്ധതിപ്രകാരം അനുവദിക്കുന്നു. മറ്റൊരു സേവനദാതാവായ സെസ്റ്റ്മണി 60,000 രൂപവരെ ക്രഡിറ്റ് നൽകുന്നു. BUY NOW PAY LATER (BNPL) BNPL Lender Intial Credit* Interest Free Period Flipkart Pay Later Rs 10,000 Up to 35 days Amazon Pay Later Rs 10,000 Up to 45 days HDFC Bank FlexiPay Rs 1000-60,000 Up to 15 days ICICI Bank Paylater Rs 5,000-9,999 Up to 45 days Lazypay Pay Later Rs 500-9,999 Up to 15 days Mobikwik Zip Rs 500-30,000 Up to 15 days *For one month ക്രഡിറ്റ് കാർഡിൽനിന്നുള്ള വ്യത്യാസം ക്രഡിറ്റ് കാർഡിന് നൽകുന്നതുപോലെ ബിഎൻപിഎൽ വായ്പക്കാരും പലിശരഹിത കാലയളവ് വാഗ്ദാനംചെയ്യുന്നു. ക്രഡിറ്റ് കാർഡ് പർച്ചേയ്സിന് 12 മാസംമുതൽ 36മാസംവരെ പ്രതിമാസ തിരിച്ചടവ് കാലയളവുള്ളതുപോലെ 3 മാസംമുതൽ 12മാസംവരെയാണ് ബിഎൻപിഎൽവഴി ലഭിക്കുക. ഹ്രസ്വകാലയളവിലെ ഇടപാടാണ് ബിഎൻപിഎൽ പ്രോത്സാഹിപ്പിക്കുന്നത്. എല്ലാവരും ഇഎംഐ സൗകര്യം നൽകുന്നില്ലെന്നകാര്യവും ഓർക്കുക. ചെലവ് ജോയ്നിങ് ഫീസ്, വാർഷിക ഫീസ്, പ്രൊസസിങ് ഫീ തുടങ്ങിയവ ക്രഡിറ്റ് കാർഡിന് ബാധകമാകുമ്പോൾ ബിഎൻപിഎലിൽ ഇതൊന്നുമില്ല. ദീർഘകാലയളവിലുള്ള തിരിച്ചടവ് തിരഞ്ഞെടുക്കുമ്പോൾമാത്രമാണ് പലിശ നൽകേണ്ടിവരിക. ക്രഡിറ്റ് കാർഡിന് 42ശതമാനംവരെ വാർഷിക പലിശ നൽകേണ്ടിവരുമ്പോൾ ബിഎൻപിഎലിൽ പരമാവധി ഈടാക്കുന്നത് 30ശതമാനംവരെയാണ്. ഉദാഹരണത്തിന്, എച്ച്ഡിഎഫ്സി ബാങ്ക് 3,000 രൂപയുടെ പർച്ചെയ്സിന് 30 ദിവസത്തേക്ക് 70 രൂപയാണ് ഈടാക്കുന്നത്. വാർഷിക പലിശകണക്കാക്കുകയാണെങ്കിൽ ഇത് 28ശതമാനമാണ്. എന്നാൽ മിക്കവാറും ഫിൻടെക് സ്ഥാപനങ്ങളുടെ പലിശ നിരക്ക് 2.5ശതമാനമാണ്. അതായത് വാർഷിക പലിശ 30ശതമാനത്തോളം. മറഞ്ഞിരിക്കുന്ന ചാർജുകളോ കൂടുതൽ പലിശയോ ഇല്ലെന്നതാണ് ക്രഡിറ്റ് കാർഡുകളിൽനിന്ന് പദ്ധതിയെ വ്യത്യസ്തമാക്കുന്നത്. എവിടെയും സൗജന്യംലഭിക്കില്ല ആനുകൂല്യങ്ങളും സവിശേഷതകളും ആകർഷകമാണെങ്കിലും ഉപഭോക്താവിന്റെ ചെലവിടൽശേഷിയിലാണ്കമ്പനികളുടെ കണ്ണ്. നിലവിലുള്ള വായ്പ സംവിധാനങ്ങൾ പരിഷ്കരിച്ച് ആകർഷകമാക്കി പുതിയ പേരിൽ അവതരിപ്പിക്കുന്നു. ബിഎൻപിഎൽ-വായ്പയാണെന്നകാര്യം ഓർക്കണം. തിരിച്ചടവിൽ വീഴ്ചയുണ്ടായാൽ അത് ക്രഡിറ്റ് സ്കോറിനെതന്നെ ബാധിച്ചേക്കാം. പിഴയും വൈകിയാൽ പലിശയും ഈ പദ്ധതിക്കുമുണ്ട്. അടുത്തമാസം കിട്ടാനിരിക്കുന്ന ശമ്പളംനോക്കി ഇപ്പോൾ സാധനങ്ങൾ വാങ്ങിക്കൂട്ടുന്നത് ഉചിതമാണോയെന്ന് ആലോചിക്കുക. അത്രതന്നെ അത്യാവശ്യമില്ലാത്ത കാര്യങ്ങൽ നിറവേറ്റാൻ പണംകയ്യിൽവരാൻ കാത്തിരിക്കുക. ഉയർന്ന ക്രഡിറ്റ് സ്കോർ, ശമ്പളവരുമാനം തുടങ്ങിയവ പരിഗണിച്ചാണ് ക്രഡിറ്റ് കാർഡ് നൽകുന്നത്. ഇക്കാരണങ്ങൾകൊണ്ടുതന്നെ രാജ്യത്തെ മൂന്നുകോടി പേരിൽമാത്രമായി ക്രഡിറ്റ് കാർഡ് ഉപയോഗം ചുരുങ്ങിയിരിക്കുന്നു. അതിനുമപ്പുറത്തേക്ക് വ്യാപിക്കാനുള്ള സാധ്യതയാണ് ഫിൻടെക് സ്ഥാപനങ്ങൾ ബിഎൻപിഎൽവഴി പ്രയോജനപ്പെടുത്തുന്നത്. feedback to: antonycdavis@gmail.com കുറിപ്പ്: അധികം ആലോചിക്കാൻ വകനൽകാതെ ഉപഭോക്താക്കളെ കടക്കെണിയിലാക്കാൻ പദ്ധതിക്ക് കഴിയും. ആവശ്യംഅറിഞ്ഞുമാത്രം പദ്ധതി പ്രയോജനപ്പെടുത്തുക. ഭാവിയിലേക്ക് നീക്കിവെക്കേണ്ട സമ്പത്താണ് വായ്പയുടെപലിശയിനത്തിൽ നഷ്ടപ്പെടുത്തുന്നതെന്നകാര്യം മനസിലാക്കുക. വ്യക്തിഗത വായ്പ, ക്രഡിറ്റ് കാർഡ് ലോൺ എന്നിവക്കൊപ്പമാണ് ബിഎൻപിഎലിനെയും പരിഗണിക്കേണ്ടത്. അത്യാവശ്യമായി പ്രയോജനപ്പെടുത്തേണ്ടിവന്നാൽ പലിശ രഹിതകാലയളവിൽ പണംതിരിച്ചടക്കാൻ ശ്രദ്ധിക്കുക.

from money rss https://bit.ly/3Aw7P6x
via IFTTT

Tuesday 21 September 2021

സംസ്ഥാനത്ത് സ്വര്‍ണവില പവന് 280 രൂപ കൂടി 35,080 ആയി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമന്മാരായ എവർഗ്രാന്റെയുടെ കടബാധ്യത ഉയർത്തിയ ആശങ്കയുടെ അനിശ്ചിതത്വങ്ങൾക്കിടയിലാണിത്. പവന് 280 രൂപ കൂടി 35,080 ആയി. ഗ്രാമിന് 35 രൂപ കൂടി 4385 ആയി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1776 ആയി ഉയർന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,603 നിലവാരത്തിലാണ്. വരാനിരിക്കുന്ന യു.എസ് ഫെഡർ റിസർവ് നിരക്കിൽ മാറ്റം വരുത്തുന്നതിനെ ആശ്രയിച്ചാകും സ്വർണവിലയുടെ മുന്നോട്ടുള്ള ഗതി നിർണയിക്കുക. Content Highlights: gold price in kerala increase by 280 ruppees

from money rss https://bit.ly/3zwnfX2
via IFTTT

പ്രത്യാശയില്ലാതെ തുടക്കം; സെന്‍സെക്‌സ് 33 പോയന്റ് താഴ്ന്നു വ്യാപാരം ആരംഭിച്ചു

മുംബൈ: അനുകൂലമല്ലാത്ത ആഗോള സാഹചര്യങ്ങളെ തുടർന്ന് സെൻസെക്സ് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 33 പോയന്റ് താഴ്ന്ന 58,971 ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന 17,550 ലുമാണ് വ്യാപാരം ആരംഭിച്ചത്. ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമന്മാരായ എവർഗ്രാന്റെയുടെ കടബാധ്യതയിൽ നിക്ഷേപകർ കരുതെലടുത്തതും വരാനിരിക്കുന്ന യു.എസ് ഫെഡറൽ റിസർവ് പണനയവുമെല്ലാമാണ് വിപണിയിലെ ചലനങ്ങൾക്ക് കാരണമായത്. എച്ച്സിഎൽടെക്, ഐടിസി, എൻടിപിസി, ഹിന്ദുസ്ഥാൻ യൂണിലിവർ, ബജാജ് ഫിനാൻസ്, സൺഫാർമ, മാരുതി, കൊട്ടക് ബാങ്ക്, റിലയൻസ്, ഭാരതി എയർടെൽ, ടൈറ്റാൻ, ഏഷ്യൻ പെയിന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.എൽആൻഡ്ടി, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ്ബാങ്ക്, നെസ്ലേ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.75 ശതമാനവും 0.92 ശതമാനവും ഉയർച്ച രേഖപ്പെടുത്തി. നിഫ്റ്റി ഓട്ടോ, ഐടി, എഫ്എംസിജിസി, മെറ്റൽ, ഹെൽത്ത്കെയർ തുടങ്ങിയ സെക്ടറുകൾ ലാഭത്തിലും ബാങ്ക് സെക്ടർ നഷ്ടത്തിലുമാണ്. Content Highlights; sensex starts down 33 points and nifty 11 points down

from money rss https://bit.ly/3hSdEUQ
via IFTTT

നേട്ടം തിരിച്ചുപിടിച്ച് വിപണി: സെൻസെക്‌സ് 514 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടം അപ്പാടെ തിരിച്ചുപിടിച്ച് വിപണി. നിഫ്റ്റി വീണ്ടും 17,500ന് മുകളിൽ ക്ലോസ് ചെയ്തു. അനുകൂലമല്ലാത്ത ആഗോള സാഹചര്യത്തിലും റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലാണ് വിപണിനേട്ടമാക്കിയത്. സെൻസെക്സ് 514.34 പോയന്റ് നേട്ടത്തിൽ 59,005.27ലും നിഫ്റ്റി 165.10 പോയന്റ് ഉയർന്ന് 17,562ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കനത്ത ചാഞ്ചാട്ടത്തിന്റെ ദിനമായിരുന്നെങ്കിലും ഉച്ചക്കുശേഷംവിപണി സ്ഥിരതനിലനിർത്തി. ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിനാൻസ്, ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. മാരുതി സുസുകി, ബിപിസിഎൽ, ഹീറോ മോട്ടോർകോർപ്, ബജാജ് ഓട്ടോ, നെസ് ലെ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിടുകയുംചെയ്തു. ഓട്ടോ സൂചിക സമ്മർദംനേരിട്ടു. റിയാൽറ്റി, മെറ്റൽ, ഐടി സൂചികകൾ 2-3ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്മോൾക്യാപ് 0.2ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/2XKpeKK
via IFTTT

ആമസോണിനെതിരെ കൈക്കൂലി ആരോപണം: അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

ന്യൂഡൽഹി: ആമസോൺ ഇന്ത്യയുടെ നിയമകാര്യപ്രതിനിധികൾ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകിയെന്ന ആരോപണം അന്വേഷിക്കുമെന്ന് സർക്കാർ. കൈക്കൂലി നൽകിയതുമായി ബന്ധപ്പെട്ട് പേരുവെളിപ്പെടുത്താതെയുള്ള പരാതി നേരത്തെ ആമസോണിന് ലഭിച്ചിരുന്നു. ഒരു ഓൺലൈൻ പോർട്ടലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ആരോപണം ഗൗരവമായി കാണുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷിച്ച് ഉചിതമായ നടപടിയെടുക്കുമെന്നും ആമസോൺ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ആമസോൺ ലീഗൽ ഫീസായി നൽകിയ തുകയിൽ ഒരുഭാഗം നിയമകാര്യപ്രതിനിധികൾ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിക്കായി നൽകിയെന്നാണ് പരാതി. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കമ്പനിയുടെ സീനിയർ കോർപ്പറേറ്റ് കോൺസൽ അവധിയിൽ പ്രവേശിച്ചു. വിദേശത്ത് സർക്കാരുദ്യോഗസ്ഥർക്ക് കൈക്കൂലിനൽകിയെന്ന തരത്തിലുള്ള ആരോപണം അമേരിക്കൻ കമ്പനി വളരെ ഗൗരവത്തോടെയാണ് എടുത്തിട്ടുള്ളത്.

from money rss https://bit.ly/3EF99GX
via IFTTT

രാജ്യത്തെ വിപണിമൂല്യം മൂന്നുവർഷത്തിനുള്ളിൽ അഞ്ച് ലക്ഷംകോടി ഡോളർ മറികടക്കും

രാജ്യത്തെവിപണിമൂല്യം വൈകാതെ അഞ്ച് ലക്ഷംകോടി ഡോളർ പിന്നിടുമെന്ന് ഗോൾഡ്മാൻ സാക്സ്. ഇപ്പോഴത്തെ 3.5 ലക്ഷം കോടി ഡോളറിൽനിന്ന് മൂന്നുവർഷംകൊണ്ടാണ് ഈനേട്ടമുണ്ടാകുകയെന്നും ഗോൾഡ്മാന്റെ അനസില്റ്റുകൾ പറയുന്നു. നിക്ഷേപകർ വൻതോതിൽ വിപണിയിലേക്ക് പണമൊഴുക്കുന്നത് തുടരും. അതോടെ വിപണിമൂല്യത്തിന്റെകാര്യത്തിൽ അഞ്ചാമത്തെരാജ്യമാകും ഇന്ത്യ. മൂന്നുവർഷത്തിനുള്ളിൽ 400 ബില്യൺ ഡോളർ ഐപിഒവഴി വിപണിയിലെത്തുമെന്നും ഗോൾഡ്മാൻ സാക്സിലെ അനലിസ്റ്റായ സുനിൽ കൗൾ വിലയിരുത്തുന്നു. ഈവർഷംമാത്രം 10 ബില്യൺ ഡോളറാണ് ഐപിഒവഴി സ്റ്റാർട്ടപ്പുകൾ സമാഹരിച്ചത്. അടുത്ത രണ്ടുവർഷം ഈ മുന്നേറ്റം നിലനിർത്താൻ കമ്പനികൾക്കാകും. 36 മാസത്തിനുള്ളിൽ 150 കമ്പനികളെങ്കിലും വിപണിയിൽ ലിസ്റ്റ്ചെയ്യുമെന്നുമാണ് ഇൻവസ്റ്റ്മന്റ് ബാങ്കിന്റെ വിലയിരുത്തൽ.

from money rss https://bit.ly/3lMDlXJ
via IFTTT

പ്രകൃതി വാതക വില കുതിക്കുന്നു; പതിറ്റാണ്ടിലെ ഏറ്റവും ഉയരത്തിലേക്ക്

ന്യൂയോർക്ക് ഉൽപന്ന എക്സ്ചേഞ്ചായ നൈമെക്സിൽ പ്രകൃതി വാതകവില ഏഴുവർഷത്തെ ഉയരത്തിലെത്തി. യുഎസിലെ തീവ്രകാലാവസ്ഥയും ഹൈഡ കൊടുങ്കാറ്റിനെത്തുടർന്നുണ്ടായ വിതരണതടസങ്ങളുമാണ് വിലയിലെ കുതിപ്പിനുതുടക്കമിട്ടത്. ഈ ശിശിരകാലത്ത് വാതകത്തിന് ദൗർലഭ്യം നേരിടുമെന്നതോന്നലും കഴിഞ്ഞ വർഷം മഹാമാരിയെത്തുടർന്നുണ്ടായ മാന്ദ്യത്തിൽനിന്നുള്ള ഉയിർപ്പ് ഉപഭോഗത്തിൽ സൃഷ്ടിച്ചവർധനയും വിലഇനിയും വർധിക്കാനിടയാക്കുമെന്ന് വ്യാപാരികൾ കണക്കുകൂട്ടുന്നു. വർഷാരംഭത്തിലെ വിലയേക്കാൾ ഇരട്ടിയാണ് നൈമെക്സ് സൂചികയിൽ പ്രകൃതി വാതകത്തിന്റെ വില. ആദ്യപാദത്തിൽ സ്ഥിരമായിനിന്ന വില ക്രമേണ വിതരണതടസങ്ങളും ഉപഭോഗ വർധനയും ചേർന്നപ്പോൾ കൂടാനിടയാക്കി. മുംബൈ വിവിധോൽപന്ന എക്സ്ചേഞ്ചായ എംസിഎക്സിലും 2008 ഓഗസ്റ്റിനുശേഷമുണ്ടായ ഏറ്റവുംവലിയ വിലയായ 414.80 ലേക്കാണുയർന്നത്. കഴിഞ്ഞവർഷം കോവിഡ് വ്യാപനത്തെതുടർന്ന് ആഗോള തലത്തിൽ പ്രകൃതി വാതകവില ഒരുമില്യൺ ബ്രിട്ടീഷ് തെർമൽ യൂണിറ്റിന് 1.59 ഡോളറായി ഇടിഞ്ഞിരുന്നു.1995 നു ശേഷമുണ്ടായ ഏറ്റവുംകുറഞ്ഞ വിലയായിരുന്നു ഇത്. ഖനനത്തിൽ വന്നകുറവും വ്യവസായരംഗത്ത് ഉടനീളമുണ്ടായ പരമാവധി നിക്ഷേപവും ആഗോള ഉൽപാദനം കുറച്ചു. ഉൽപാദനവർധനയ്ക്കു മുമ്പുതന്നെ ഉപഭോഗം വർധിച്ചതാണ് വിലയിൽ ഇപ്പോൾ കാണുന്ന കുതിപ്പു സൃഷ്ടിച്ചത്. യുഎസാണ് പ്രകൃതി വാതകത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉൽപാദകർ. മഹാമാരിയെത്തുടർന്നുണ്ടായ അടച്ചിടലും കുറഞ്ഞവിലയും അവിടെ ഉൽപാദനം കുറയാനിടയാക്കി. 2020 ജൂണിൽ യുഎസിലെ പ്രകൃതിവാതക ഉൽപാദനം 2019 ഡിസമ്പറിലെ 85 ബില്യൺ ക്യുബിക്ക് മീറ്ററിൽനിന്ന് ഒറ്റയടിക്ക് 75 മില്യൺ ക്യുബിക് മീറ്റായി കുറഞ്ഞു. ഇക്കാലത്ത് റിഗ്ഗുകളുടെ എണ്ണത്തിലും കുറവുവന്നു. ഉൽപാദനത്തിലെകുറവ് യുഎസിലെ കയറ്റുമതിയിലും കുറവു വരുത്തി. ഉൽപാദനത്തിന്റെ 10 ശതമാനം അവർ കയറ്റുമതി ചെയ്യാറുണ്ട്. ദക്ഷിണ കൊറിയ, ജപ്പാൻ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് യുഎസിൽനിന്ന് ഏറ്റവും കൂടുതൽ പ്രകൃതി വാതകം ഇറക്കുമതി ചെയ്യുന്നത്. ആഗോള തലത്തിൽ ഉൽപാദനം കുറഞ്ഞതുകാരണം പ്രധാന ഉപഭോക്താക്കളായ യുഎസിലും യൂറോപ്പിലും പ്രകൃതി വാതകത്തിന്റെ സംഭരണത്തിലും കുറവുണ്ടായി. അഞ്ചുവർഷത്തെ ശരാശരിയേക്കാൾ 7.6 ശതമാനംകുറവാണ് യുഎസിലെ സംഭരണം. ഉൽപാദനതടസ്സവും കഴിഞ്ഞ ശിശിരകാലത്തെ അസാധാരണമായ തണുപ്പും ബാക്കിയുണ്ടായിരുന്നവ മിക്കവാറും ഉപയോഗിച്ചു തീരനിടയാക്കുകയും ചെയ്തു. യുഎസിന്റെ പലഭാഗങ്ങളിലും സാധാരണയിൽ കവിഞ്ഞ ചൂടനുഭവപ്പെട്ടതുകാരണം വൈദ്യുതി ഉൽപാദനത്തിന്റെ ആവശ്യം വർധിപ്പിച്ചതും ഡിമാന്റു വർധിക്കാനിടയാക്കിയിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ പെസഫിക്കിൽ രൂപംകൊണ്ട ഉഷ്ണ വാതവും ബ്രസീലിലുണ്ടായ വരൾച്ചയും ജലവൈദ്യുത അണക്കെട്ടുകളിൽനിന്നുള്ള ഉൽപാദനം കുറയാനിടയാക്കിയതും ഡിമാന്റുവർധിക്കാൻ കാരണമായി. കഴിഞ്ഞ കുറേമാസങ്ങളായി വൈദ്യുതിമേഖലയ്ക്കു വെളിയിൽ നിന്നുള്ള ഡിമാൻും കൂടുതലായിരുന്നു. കോവിഡനന്തരം ചൈനയിൽനിന്നുള്ള ഡിമാന്റും കുത്തനെ വർധിക്കുകയുണ്ടായി. വ്യവസായ, ഗാർഹിക ഉപഭോക്താക്കളിൽനിന്നുള്ള വർധിച്ച ആവശ്യവും ചൈനയിൽ പ്രകൃതി വാതകത്തിന്റെ ഇറക്കുമതി വർധിക്കാനിടയാക്കി. ദീർഘകാല അടിസ്ഥാനത്തിലുള്ള പാരിസ്ഥിതിക പരിഗണനകളും ചൈനയിലെ പ്രകൃതിവാതക ഉപയോഗം വർധിപ്പിച്ചിട്ടുണ്ട്. കൂടിയവില നിലനിൽക്കുന്നതുകാരണം ഖനനവും ഉൽപാദനവും വർധിക്കാനിടയാക്കുമെന്നതിനാൽ അടുത്ത വർഷത്തോടെ വിപണിയിൽ സന്തുലനം കൈവരുമന്നാണു കരുതുന്നത്. റിപ്പോർട്ടുകൾപ്രകാരം വൈദ്യുതി ഉൽപാദനത്തിന് വിലകൂടിയ പ്രകൃതിവാതകത്തിനുപകരം വിലകുറഞ്ഞ കൽക്കരി ഉപയോഗിക്കാൻ തുടങ്ങുകയാണ്. പ്രകൃതി വാതകത്തിന്റെ ഡിമാന്റുകുറയാൻ ഈനീക്കം ഇടയാക്കുമെന്നും കരുതപ്പെടുന്നു. യുഎസിൽ ഊർജ്ജ ഉപഭോഗകണക്കുകളനുസരിച്ച് അവരുടെ ഉപഭോഗത്തിന്റെ 38 ശതമാനവും ഉപയോഗിക്കപ്പെടുന്നത് വൈദ്യുതി ഉൽപാദനത്തിനാണ്. വിലയുടെ കാര്യത്തിൽ 4.20 ഡോളറിന്റെ താങ്ങു നിലനിൽക്കുകയാണെങ്കിൽ നൈമെക്സ് സൂചികയിൽ കുതിപ്പു തുടരാനിടയുണ്ടെന്നാണു കണക്കാക്കുന്നത്. എന്നാൽ താങ്ങ് 3.84 ഡോളറിൽ താഴെയായാൽ വിലകുറയാനിടയാക്കും. എംസിഎക്സിൽ 428 രൂപ, 452 രൂപ എന്നീ ക്രമത്തിലാണ് പ്രധാന പ്രതിരോധം. കുറഞ്ഞ പിൻമാറ്റ നിരക്ക് 320 രൂപയാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3hSNEIS
via IFTTT

Monday 20 September 2021

എവർഗ്രാൻഡെയുടെ കടക്കെണിഭീതി: ശതകോടീശ്വരന്മാർക്ക് നഷ്ടമായത് 10 ലക്ഷംകോടി രൂപ

ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമനായ എവർഗ്രാൻഡെ വൻകടക്കെണിയിലാണെന്ന വാർത്ത ആഗോളതലത്തിൽ ഓഹരി വപിണികളെ ബാധിച്ചപ്പോൾ ശതകോടീശ്വരന്മാർക്ക് ഒറ്റദിവസംകൊണ്ട് നഷ്ടമായത് 135 ബില്യൺ (10 ലക്ഷം കോടി രൂപ)ഡോളർ. ബ്ലൂംബർഗർ ബില്യണയേഴ്സ് സൂചിക പ്രകാരം ടെസ് ല കോർപറേഷൻ ഉടമ ഇലോൺ മസ്കിന്റെ ആസ്തിയിൽ 7.2 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായി. ഇതോടെ അദ്ദേഹത്തിന്റെ മൊത്തം ആസ്തി 198 ബില്യണായി. ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 5.6 ബില്യൺ കുറഞ്ഞ് 194.2 ബില്യണുമായി. ചൈനീസ് സർക്കാരിന്റെ നിയന്ത്രണങ്ങളോടൊപ്പം കടക്കെണികൂടിയായപ്പോൾ ഇടപാടുകൾക്കുള്ള പണംപോലും കയ്യിലില്ലാത്ത സ്ഥിതിയാണ് എവർഗ്രാൻഡെ നേരിട്ടത്. ആഗോളതലത്തിലേക്ക് വ്യാപിച്ചേക്കാവുന്ന സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനയായി അത് വ്യാഖ്യാനിക്കപ്പെട്ടു. യുഎസ് ഫെഡറൽ റിസർവ് യോഗത്തിൽ വരാനിരിക്കുന്നതീരുമാനങ്ങളുംകൂടിയായപ്പോൾ മെയ് മാസത്തിനുശേഷം ഇതാദ്യമായി എസ്ആൻഡ്പി 500 സൂചിക 1.7ശതമാനം തകർച്ചനേരിട്ടു.

from money rss https://bit.ly/3zqk9Eg
via IFTTT

സംസ്ഥാനത്ത് സ്വര്‍ണവില പവന് 160 രൂപ കൂടി 34,800 ആയി

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. പവന് 160 രൂപ കൂടി 34,800 ആയി. ഗ്രാമിന് 20 രൂപ കൂടി 4350 ആയി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1764 ആയി ഉയർന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 20 ഗ്രാമിന് 46,185 നിലവാരത്തിലാണ്. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഇന്നലെയാണ് ഇടിവ് രേഖപ്പെടുത്തിയത്. ഈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിലവാരത്തിലായിരുന്നു ഇന്നലെ സ്വർണവില. Content Highlights;gold price shows hike today

from money rss https://bit.ly/3Cvqmk3
via IFTTT

ആഗോള വിപണികളിലെ നഷ്ടംമറികടന്ന് സെൻസെക്‌സിൽ 278 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: പ്രതികൂലമായ ആഗോള സാഹചര്യങ്ങൾ മറികടന്ന് സൂചികകളിൽആശ്വാസത്തോടെ തുടക്കം. സെൻസെക്സ് 278 പോയന്റ് ഉയർന്ന 58,769 ലും നിഫ്റ്റി 73 പോയന്റ് ഉയർന്ന 17,470 ലുമാണ് വ്യാപാരം ആരംഭിച്ചത്. ചൈനയിലെ റിയൽ എസ്റ്റേറ്റ് കമ്പനിയായ എവർഗ്രാൻഡെയുടെ കടബാധ്യതയും ഈയാഴ്ചയിലെ ഫെഡറൽ റിസർവ് യോഗവുമൊക്കെയാണ് കരുതലെടുക്കാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നത്. യുഎസ് വിപണി ഉൾപ്പടെയുള്ളവ കനത്തനഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ടിസിഎസ്, ഹിന്ദുസ്ഥാൻ യൂണിലെവർ, ഏഷ്യൻ പെയിന്റ്, ടൈറ്റാൻ, ബജാജ് ഫിനാൻസ്, റിലയൻസ്, ബജാജ് ഫിൻസർവ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർഗ്രിഡ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, കൊട്ടക് ബാങ്ക്, ആക്സിസ് ബാങ്ക്, മാരുതി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ഓട്ടോ, മെറ്റൽ തുടങ്ങിയ സെക്ടറുകൾ നഷ്ടത്തിലും എഫ്എംസിജി, ഐടി, ഹെൽത്ത്കെയർ തുടങ്ങിയ സെക്ടറുകൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.31 ശതമാനവും സ്മോൾക്യാപ് 0.25 ശതമാനവും ഉയർന്നു. Content Highlights: benchmark indice rose defying global market sentiments

from money rss https://bit.ly/3hRLdpI
via IFTTT

വിപണിയിൽ ആഗോള ആശങ്ക: സെൻസെക്‌സ് 525 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: പ്രതികൂലമായ ആഗോള സൂചനകൾ രാജ്യത്തെ ഓഹരി വിപണിയിൽ രണ്ടാംദിവസവും നഷ്ടംവിതച്ചു. സെൻസെക്സ് 524 പോയന്റ് താഴ്ന്ന് 58,490 ലും നിഫ്റ്റി 188 പോയന്റ് നഷ്ടത്തിൽ 17,396 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ചൈനയിലെ എവർഗ്രാന്റെ റിയൽ എസ്റ്റേറ്റ് ഭീമന്റെ കടബാധ്യതയും കമ്മോഡിറ്റി വിലയിടിവും വരാനിരിക്കുന്ന യുഎസ് ഫെഡറൽ റിസർവ് യോഗവുമൊക്കെയാണ് നിക്ഷേപകരെ ആശയക്കുഴപ്പത്തിലാക്കിയത്. ഇതേതുടർന്ന് വിപണി വില്പന സമ്മർദംനേരിട്ടു. ടാറ്റാ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടനേരിട്ടത്. ഐടിസി, ബജാജ് ഫിൻസർവ്, എച്ച്സിഎൽ ടെക്നോളജീസ്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി എഫ്എംസിജി ഒഴികെയുള്ള സെക്ടറുകൾ നഷ്ടത്തിലായി. ലോഹ സൂചിക ഏഴ് ശതമാനവും പൊതുമേഖല ബാങ്ക് സൂചിക നാല് ശതമാനവും തകർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 2 ശതമാനം വീതം ഇടിഞ്ഞു.

from money rss https://bit.ly/3CrWd5d
via IFTTT

കെ ഫിൻ ടെക്‌നോളജീസിൽ കൊട്ടക് മഹീന്ദ്ര ബാങ്ക് 310 കോടി രൂപ നിക്ഷേപിക്കും

മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ ഉൾപ്പടെയുള്ളവക്ക് സേവനംനൽകുന്ന ഫിനാഷ്യൽ ടെക്നോളജി കമ്പനിയായ കെഫിൻ ടെക്നോളജീസിൽ 310 കോടി രൂപ കൊട്ടക് മഹീന്ദ്ര ബാങ്ക് നിക്ഷേപിക്കും. 9.98ശതമാനം ഓഹിരിയാകും ഇതിലൂടെ ബാങ്കിന് ലഭിക്കുക. തീരുമാനം പുറത്തുവന്നതോട കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ ഓഹരിവിലയിൽ ഒരുശതമാനത്തിലേറെ കുതിപ്പുണ്ടായി. ഇതോടെ വിപണിമൂല്യം നാല് ലക്ഷം കോടി രൂപ പിന്നിട്ടു. കെ ഫിൻ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ 1,67,25,100 ഓഹരികളാണ് ബാങ്കിന് ലഭിക്കുക. മ്യൂച്വൽ ഫണ്ട് കമ്പനികളുടെ രജിസ്ട്രാർ ഏജൻസി സർവീസ്, കോർപറേറ്റുകളുടെ ബാക്ക് ഓഫീസ് പ്രവർത്തനങ്ങൾ, വെൽത്ത് മാനേജുമെന്റ് സർവീസ്, ഡാറ്റ പ്രൊസസിങ് തുടങ്ങിയവയാണ് കെഫിൻ ടെക്നോളജീസിന്റെ പ്രവർത്തനമേഖല. നാഷണൽ പെൻഷൻ സിസ്റ്റത്തിന്റെ റെക്കോഡ് കീപ്പിങ് ഏജൻസിയായും പ്രവർത്തിക്കുന്നുണ്ട്.

from money rss https://bit.ly/39ieKV8
via IFTTT

വിപണിയിലെനേട്ടം ശ്വാശ്വതമല്ല: നിക്ഷേപകർ തയ്യാറെടുക്കേണ്ടത് എങ്ങനെ?

ഓഹരി വിപണിയെപ്പോലെ ചാഞ്ചാടുന്ന- എന്നത് ഇംഗ്ലീഷിലെ ഒരു പ്രയോഗമാണ്. വിപണികളിൽ എക്കാലത്തും അനിശ്ചിതത്വം നിറഞ്ഞതായിരുന്നു ഓഹരി വിപണി. എന്നാൽ ജനുവരിയിലെ ചില ചെറിയ ചാഞ്ചാട്ടങ്ങൾ മാറ്റിനിർത്തിയാൽ 2020 ഏപ്രിൽ മുതൽ ആഗോളതലത്തിൽ ഓഹരി വിപണി അതിശയകരമാംവണ്ണം സ്ഥിരത പുലർത്തുകയാണ്. എന്തായിരിക്കും ഇതിന്റെ കാരണം? അസാധാരണമായ ഈസ്ഥിരത എത്രകാലം നീണ്ടുനിൽക്കും? വലിയതോതിലുള്ള തിരുത്തൽ ആസന്നമാണോ? നിക്ഷേപകർ അതിനായി എങ്ങനെയാണ് തയ്യാറെടുക്കേണ്ടത് ? പ്രസക്തമായ ചോദ്യങ്ങൾ ഇവയാണ്. 2020 മാർച്ച് ഒടുവിലെ 7583ൽ നിന്ന് നിഫ്റ്റി 2021 സെപ്തംബറിൽ 17400 നു മുകളിലെത്തിയ ഇപ്പോഴത്തെ ബുൾതരംഗം 2003-07ലെ ബുൾതരംഗത്തിനു സമാനമാണ്. 2003 മെയ്മാസം 3000ത്തോളമായിരുന്ന സെൻസെക്സ് 2007 ഡിസമ്പർ ആയപ്പോഴേക്കും 20000ത്തിനു മുകളിലെത്തി. എന്നാൽ 2003-07 ബുൾതരംഗത്തിൽ വിപണിയിൽ പലതവണ ശക്തമായ തിരുത്തലുകളുണ്ടായി. 2006 മുതൽ 2020 വരെയുള്ള കാലയളവിൽ വിപണി 17 തവണ 10 ശതമാനത്തിലേറെ തകർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിവർഷം ശരാശരി 10 ശതമാനത്തിനു മുകളിൽ ഒരുതിരുത്തലെങ്കിലും നടത്തി എന്നർത്ഥം. ഇത്തരം തകർച്ചകൾ വിപണിയുടെ പ്രത്യേകതയാണ്. ഈ ബുൾതരംഗത്തിലും കടുത്ത തിരുത്തലുകളുണ്ടാവും. വിപണി ചലനങ്ങളുടെ സമയക്രമം പ്രവചിക്കുക പ്രയാസകരമാണെന്നുമാത്രമല്ല മിക്കവാറും അസാധ്യംതന്നയാണ്. അതേസമയം, ചില സാധ്യതകൾ മുൻകൂട്ടി കാണാൻ കഴിയും. വിപണിയിലെ വിലനിലവാരം കൂടുതലാണെന്ന കാര്യത്തിൽ തർക്കമില്ല. ഏതുമാനദണ്ഡം നോക്കിയാലും വിപണിയിലെ വിലകൾ കൂടുതലാണ്. അതുകൊണ്ട്, വൺവേ നിരത്തിലെ വാഹനംപോലെ തുടർച്ചയായി വേഗത വർധിപ്പിച്ചുകൊണ്ടിരിക്കാൻ വിപണിക്കു കഴിയുകയുമില്ല. അപ്പോൾ, കടുത്ത തിരുത്തലുകൾക്കു തുടക്കമിടാൻ സാധ്യതയുള്ളത് എന്തൊക്കെയാണ് ? വിദേശ പോർട്ഫോളിയോ നിക്ഷേപം (എഫ്പിഐ) ചെറുകിട നിക്ഷേപം പോലെയല്ല, സ്മാർട് മണി ആണത്. ജൂലൈ മുതൽ മിക്കവാറും വിപണിയിൽ വിൽപനക്കാരായ എഫ്പിഐകൾ ഇന്നത്തെ വിപണി മൂല്യ നിർണയത്തിന്റെ കാര്യത്തിൽ സംശയാലുക്കളാണ്. വിപണിയുടെ മൊത്തം ഇടപാടിൽ 45 ശതമാനത്തോളം വ്യക്തിഗത നിക്ഷേപകരുടേതും 11 ശതമാനം എഫ്പിഐകളുടേതും ആണെങ്കിലും ഇന്ത്യൻ ഓഹരികളിൽ 27.4 ശതമാനം എഫ്പിഐകളുടെ കൈവശമാണ്. വ്യക്തിഗത നിക്ഷേപകരുടെ പക്കൽ 8.1 ശതമാനം മാത്രമേയുള്ളു. 7.9 ശതമാനം അഭ്യന്തര സ്ഥാപനങ്ങളുടേതാണ്. ചില്ലറ നിക്ഷേപകരുടെ ആധിക്യവും ആധിപത്യവും ഇപ്പോഴത്തെ തരംഗത്തിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ 2000ത്തിലേയും 2008ലേയും അനുഭവങ്ങൾ പറയുന്നത് ഇതിനുമാറ്റം വരാമെന്നാണ്. വിപണിയുടെ സ്വഭാവം പ്രതികൂലമാകുമ്പോൾ എഫ്പിഐ കൾ വൻവിൽപനക്കാരാകാൻ സാധ്യതയുണ്ട്. ഈ വർഷാവസാനം യുഎസ് കേന്ദ്ര ബാങ്ക് ടാപെറിംഗ് പ്രഖ്യാപിക്കുമ്പോഴോ യുഎസിലെ വർധിക്കുന്ന പണപ്പെരുപ്പം കാരണം ബോണ്ട് യീൽഡ് കുത്തനെ ഉയരുമ്പോഴോ ഈ മാറ്റം സംഭവിക്കാം. ഓഹരികളിൽനിന്ന് ബോണ്ടുകളിലേക്കുള്ള മൂലധനത്തിന്റെ ചുവടുമാറ്റം വരുംമാസങ്ങളിൽ സംഭവിക്കാനിടയുണ്ട്. പ്രത്യേകിച്ച് ഓഹരി വിലകൾ ഏറെ ഉയർന്നുനിൽക്കുന്ന അവസ്ഥയിൽ. എഫ്പിഐകൾ വിൽപന നടത്തുമ്പോൾ, വാങ്ങാൻ ചെറുകിട നിക്ഷേപകർ വീണ്ടും ചാടിവീഴാം. കഴിഞ്ഞ ഏപ്രിൽ മുതൽ അവർ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. എന്നാൽ വിൽപന തുടരുകയും വ്യാപകമായിത്തീരുകയും ചെയ്യുമ്പോൾ തിരുത്തലുകൾ അതിവേഗത്തിലും മൂർച്ചയേറിയതുംആകാം. ചെറുകിട നിക്ഷേപകർ പരിഭ്രാന്തിയോടെ കളം വിടുന്ന അവസ്ഥയും സംജാതമായേക്കാം. 2000 ത്തിലും 2008ലും ഇതാണു സംഭവിച്ചത്. ഇത്തരം ഘട്ടങ്ങളിൽ നടക്കുന്ന മ്യൂച്വൽഫണ്ട് വിൽപനകൾ വിപണിയിലെ ആശയക്കുഴപ്പം വർധിപ്പിക്കുകയും ചെയ്തേക്കാം. ഇതൊരുസാധ്യതയാണ്. എന്നാൽ ഇപ്പോഴും അജ്ഞാതമായിട്ടുള്ള ഒരു ഘടകത്തിൽനിന്നാകാം തിരുത്തലിനുള്ള തുടക്കമിടുന്നത്. കുതിക്കുന്ന ഈ ബുൾ വിപണിയിൽ നിക്ഷേപം നിലനിർത്തിക്കൊണ്ടുതന്നെ നിക്ഷേപകർ തിരുത്തലിനായി ഒരുങ്ങിയിരിക്കണം. ഗുണമേന്മയുള്ള ഓഹരികളിൽ നിക്ഷേപം നിലനിർത്തുക, പ്രത്യേകിച്ച് ലാർജ് കാപുകളിൽ, ഉചിതമായ ഘട്ടങ്ങളിൽ ഭാഗികമായി ലാഭമെടുക്കുക, കുറച്ചുപണം സ്ഥിര നിക്ഷേപത്തിലേക്കുമാറ്റുക എന്നിവയാണ് ഇക്കാലത്ത് സ്വീകരിക്കാവുന്ന സന്തുലിത നിക്ഷേപതന്ത്രം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റാണ് ലേഖകൻ)

from money rss https://bit.ly/3tV14Zt
via IFTTT

Sunday 19 September 2021

സ്വർണവില പവന് 80 രൂപ കുറഞ്ഞ് 34,640 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപ കുറഞ്ഞ് 34,640 ആയി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 4330 ലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തിലെതാഴ്ന്നനിലവാരത്തിലാണ് സ്വർണവില. തുടർച്ചയായ മൂന്ന് ദിവസം മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1747 ആയി താഴ്ന്നു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 45,972 നിലവാരത്തിലാണ്. യു.എസ് ഡോളർ ശക്തിയാർജിച്ചതാണ് സ്വർണവിലയിൽ പ്രതിഫലിച്ചത്. Content Highlights; gold price stays at the lowest of the month

from money rss https://bit.ly/3EzrDbF
via IFTTT

ബാങ്ക്, ലോഹ ഓഹരികളിൽ തകർച്ച: സൂചികകളിൽ നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 352 പോയന്റ് നഷ്ടത്തിൽ 58,663 ലും നിഫ്റ്റി 126 പോയന്റ് നഷ്ടത്തിൽ 17,458 ലുമാണ് വ്യാപാരം ആരംഭിച്ചത്. ധനകാര്യം, ലോഹം എന്നീ സെക്ടറുകളാണ് പ്രധാനമായും നഷ്ടത്തിൽ. യു.എസിൽ ട്രഷറി ആദായം വർധിച്ചതും ഡോളർ കരുത്താർജിച്ചതുമാണ് സൂചികകളെ ബാധിച്ചത്. സൺഫാർമ, റിലയൻസ്, ഭാരതി എയർടെൽ, പവർഗ്രിഡ്, ഏഷ്യൻപെയിന്റ്, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഹിന്ദുസ്ഥാൻ യൂണിലെവർ, ഐടിസി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം ഇടിഞ്ഞു. Content Highlights: sensex down 140 points and nifty down 55 points

from money rss https://bit.ly/3EutYEZ
via IFTTT

വിദേശമലയാളിക്ക് വേണം മൂന്നുതരം ഇൻഷുറൻസ് പോളിസികൾ

അസുഖങ്ങൾ, മാരകരോഗങ്ങൾ, പകർച്ചവ്യാധികൾ, സ്വാഭാവികമരണം, അപകടമരണം, അംഗവൈകല്യം മുതലായ റിസ്കുകൾ ദിനംപ്രതി കൂടിവരികയാണ്. തന്മൂലം സാമ്പത്തികമായും മാനസികമായും വലിയ നഷ്ടങ്ങളാണ് നമുക്കിടയിൽ സംഭവിക്കുന്നത്. ഇത്തരം സാഹചര്യങ്ങളിൽ വിദേശമലയാളികൾ എടുക്കേണ്ട മൂന്നു വിവിധങ്ങളായ പോളിസികളെക്കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്. ജോലിചെയ്യുന്ന സ്ഥലത്ത് ഇൻഷുറൻസ് കവറേജ് ഉള്ളതിനാൽ വിദേശമലയാളികൾ നാട്ടിൽ കവറേജ് പലപ്പോഴും എടുക്കാറില്ല. എന്നാൽ, കുടുംബാംഗങ്ങൾക്കുകൂടി സംരക്ഷണം നൽകുന്ന തരത്തിൽ നാട്ടിൽ ഇൻഷുറൻസ് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നാട്ടിലെത്തി ചികിത്സാ ആവശ്യങ്ങൾ നിറവേറ്റുമ്പോഴും ഇൻഷുറൻസ് കവറേജ് തുണയാകും. ശരിയായ സമയത്ത് ശരിയായ രീതിയിൽ നമുക്ക് അനുയോജ്യമായതും ഓരോരുത്തരുടെയും സാമ്പത്തിക സ്ഥിതിക്ക് ഇണങ്ങുന്നതുമായ പോളിസികൾ താരതമ്യം ചെയ്ത് എടുക്കുന്നതാണ് ഉചിതം. അപകട ഇൻഷുറൻസ് അപകടങ്ങൾ ആർക്ക് എപ്പോൾ, എവിടെവെച്ചും സംഭവിച്ചേക്കാവുന്ന ഒന്നാണ്. വരുമാനമുള്ള ഗൃഹനാഥന്റെ അപകടമരണം സ്വാഭാവികമായും ഏതൊരു കുടുംബത്തിനും താങ്ങാവുന്ന ഒന്നല്ല. അമ്പതോളം വിവിധതരം അപകടങ്ങൾ കവർ ചെയ്യുന്ന പ്രസ്തുത പോളിസിയിൽ അംഗവൈകല്യം, അപകടം മൂലമുള്ള ആശുപത്രിച്ചെലവ്, വിദ്യാഭ്യാസ ഫണ്ട്, ട്രാൻസ്പോർട്ടേഷൻ തുടങ്ങി വിവിധതരം റിസ്കുകൾ കവർ ചെയ്യുന്നതാണ്. ലോകത്ത് എവിടെ വെച്ച് അപകടങ്ങൾ സംഭവിച്ച് മരണമടഞ്ഞാലും, അംഗവൈകല്യം സംഭവിച്ചാലും ഈ പോളിസിവഴി ക്ലെയിം ലഭിക്കും. ഒരാളുടെ വാർഷിക വരുമാനത്തിന്റെ 10 ഇരട്ടി തുകയ്ക്കെങ്കിലും ഇത്തരം പോളിസി എടുക്കേണ്ടതാണ്. 18 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്കാണ് പോളിസിയിൽ ചേരാനാകുക. ഓരോരുത്തർക്കും ഇണങ്ങുന്ന പാക്കേജുകൾ തിരഞ്ഞെടുക്കാവുന്നതാണ്. മേൽപ്പറഞ്ഞ റിസ്കുകൾ കവർ ചെയ്യാൻ 25 ലക്ഷം രൂപയുടെ പാക്കേജ് പോളിസിക്ക് 1,825 രൂപയും 50 ലക്ഷം രൂപയുടേതിന് 3,650 രൂപയും ഒരു കോടി രൂപയുടേതിന് 7,301 രൂപയും വാർഷിക പ്രീമിയം അടച്ചാൽമതി. വ്യക്തിഗത പോളിസിയുടെ പ്രീമിയം നിരക്കാണ് മുകളിൽ കൊടുത്തിരിക്കുന്നത്. വിദേശമലയാളികൾക്ക് സംഘടനാതലത്തിൽ ഗ്രൂപ്പ് പോളിസികൾ ഇഷ്ടാനുസരണം ചിട്ടപ്പെടുത്തി എടുക്കാവുന്നതാണ്. ഏറ്റവും ലളിതമായി ചുരുങ്ങിയ ചെലവിൽ ഇൻഷുർ ചെയ്യാവുന്ന ഏക പോളിസിയാണ് അപകട ഇൻഷുറൻസ്. ഹെൽത്ത് ഇൻഷുറൻസ് അസുഖങ്ങൾ, മാരകരോഗങ്ങൾ, പകർച്ചവ്യാധികൾ എന്നീ റിസ്കുകളാണ് ആരോഗ്യ ഇൻഷുറൻസ് പോളിസിയിൽ കവർ ചെയ്യുന്നത്. ചികിത്സാച്ചെലവുകൾ കൂടിവരുന്ന സാഹചര്യത്തിൽ പലപ്പോഴും ആശുപത്രിച്ചെലവുകൾ നമുക്ക് താങ്ങാവുന്നതിലമധികം വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യ സുരക്ഷാ കാര്യങ്ങൾക്ക് മുൻതൂക്കം നൽകേണ്ട അവസ്ഥയാണ് ഇന്നുള്ളത്. കുടുംബത്തെ ഒരുമിച്ച് ഇൻഷുർ ചെയ്യാവുന്ന 'ഫാമിലി ഫ്ളോട്ടർ പോളിസി'യാണ് വിദേശമലയാളികൾക്ക് അനുയോജ്യമായത്. നാട്ടിലുള്ള കുടുംബാംഗങ്ങൾക്ക് ഏറ്റവും അടുത്തുള്ള ആശുപത്രിയിൽ പോളിസി നിബന്ധനകൾക്കനുസൃതമായി സൗജന്യ ചികിത്സ ഇതുവഴി ലഭ്യമാക്കുന്നു. ഒപ്പംതന്നെ, വിദേശത്ത് ജോലിചെയ്യുന്ന ഗൃഹനാഥന് അത്യാവശ്യഘട്ടങ്ങളിൽ നാട്ടിൽ വന്ന് ഇന്ത്യയിലെ ഏത് നെറ്റ്വർക്ക് ആശുപത്രിവഴിയും സൗജന്യ ചികിത്സ നേടാവുന്നതാണ്. കുടുംബത്തിലെ അംഗങ്ങൾ, പ്രായം, ഇൻഷുർ ചെയ്യുന്ന തുക ഇവയ്ക്ക് അനുസൃതമായി പ്രീമിയം തുക തിരഞ്ഞെടുക്കാവുന്നതാണ്. നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് അഞ്ചു ലക്ഷം രൂപയ്ക്ക് ഫാമിലി ഫ്ലോട്ടർ പോളിസിയെടുക്കാൻ അടയ്ക്കേണ്ട വാർഷിക പ്രീമിയം എത്രയാണെന്ന് പരിശോധിക്കാം. പ്രീമിയം നിരക്ക് താരതമ്യേന കുറവുള്ള 'ആരോഗ്യസഞ്ജീവനി' പോളിസിയിൽ ചികിത്സാച്ചെലവിന്റെ അഞ്ചു ശതമാനം തുക പോളിസി ഉടമ സ്വയം വഹിക്കേണ്ടതായിവരും. 30 വയസ്സുള്ള ഗൃഹനാഥനും കുടുംബവുമാണെങ്കിൽ 11,313 രൂപയും, 40 വയസ്സുള്ള ഗൃഹനാഥനും കുടുംബത്തിനും 12,199 രൂപയും, 50 വയസ്സുള്ള ഗൃഹനാഥനും കുടുംബത്തിനും 16,677 രൂപയുമാണ് വാർഷിക പ്രീമിയമായി അടയ്ക്കേണ്ടിവരിക. കൂടുതൽ റിസ്കുകൾ കവർ ചെയ്യുന്ന വിവിധങ്ങളായ പോളിസികൾ ഇന്ന് വിപണിയിൽ നിലവിലുണ്ട്. അത്തരം പോളിസികൾക്ക് കൂടുതൽ പ്രീമിയം നൽകേണ്ടതായിവരും. എന്നാൽ, വിദേശമലയാളികൾക്ക് അവരുടെ സംഘടനകൾ, കൂട്ടായ്മകൾ എന്നിവയിലൂടെ ഗ്രൂപ്പ് ഇൻഷുറൻസ് പോളിസികൾ ചിട്ടപ്പെടുത്തി എടുക്കാവുന്നതേയുള്ളു. അതുവഴി പ്രീമിയം തുക നല്ല നിലയിൽ കുറയ്ക്കാനാകും. ടേം ലൈഫ് ഇൻഷുറൻസ് ജീവിതരീതിയിൽ വന്ന മാറ്റങ്ങൾ നമ്മെ നേരത്തെതന്നെ രോഗങ്ങൾക്ക് അടിമയാക്കുന്നു. പലപ്പോഴും ഇത്തരം രോഗങ്ങൾ മൂലവും കോവിഡ് പോലുള്ള പകർച്ചവ്യാധികൾ മൂലവും മാരകരോഗങ്ങൾ മൂലവും സ്വാഭാവിക മരണങ്ങൾ സംഭവിക്കുന്നു. ഇത്തരം സാഹചര്യങ്ങളിൽ ഒരു കുടുംബത്തിന് താങ്ങും തണലുമായ ആളിന്റെ നഷ്ടം ഒരിക്കലും തീർക്കാവുന്ന ഒന്നല്ല. എന്നാൽ, പിന്നീടുള്ള സാമ്പത്തിക പ്രതിസന്ധിയിൽ ജീവിതം മുങ്ങിത്താഴാതിരിക്കാനുള്ള ഏക പ്രതിവിധിയാണ് ജീവിച്ചിരിക്കുമ്പോൾ ഒരു ടേം കവർ പോളിസി എടുക്കുക എന്നത്. വിദേശ മലയാളികളിൽ ഏറിയപങ്കും പലതരം വായ്പകൾ എടുത്തവരായിരിക്കും. ആരോഗ്യവും സമ്പാദ്യവും ഉള്ളകാലം മിക്കവാറും തിരിച്ചടവുകളും കൃത്യമായി നിർവഹിക്കും. എന്നാൽ, വരുമാനമുള്ള ആളിന് ആപത്ത് സംഭവിച്ചാലോ? വായ്പാ തുക മുടങ്ങുക മാത്രമല്ല, കുടുംബത്തിന്റെ ദൈനംദിന ചെലവുകൾക്കുവരെ ബുദ്ധിമുട്ടേണ്ട അവസ്ഥയാണ് ഇന്ന് നിലവിലുള്ളത്. ഇത്തരം സാഹചര്യങ്ങളിൽ ബന്ധുക്കൾക്കോ, കുടുംബാംഗങ്ങൾക്കോ, നാട്ടുക്കാർക്കോ ഇത്തരം നഷ്ടങ്ങൾ പൂർണമായും നികത്താൻകഴിയാതെ പോകുന്നു. ഇവിടെയാണ് നാം സ്വയം സുരക്ഷിതരാവേണ്ടതിന്റെ പ്രസക്തി വർധിക്കുന്നത്. നിങ്ങളുടെ അഭാവത്തിലും കുടുംബാംഗങ്ങൾ സുരക്ഷിതരായിരിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നില്ലേ. എങ്കിൽ, നിങ്ങൾ 'ടേം കവർ പോളിസി' എടുത്തേ മതിയാകൂ. പ്രായം കൂടുംതോറും റിസ്കുകൾ കൂടുമെന്നതിനാൽ പ്രീമിയത്തിലും വർധന ഉണ്ടാവും. ഇൻഷുർ ചെയ്യുന്ന തുക, വാർഷിക വരുമാനത്തിന്റെ 10 ഇരട്ടി തുകയെങ്കിലും വേണം. മേൽപ്പറഞ്ഞ മൂന്നു പോളിസികളും വിദേശമലയാളിയെ സംബന്ധിച്ചിടത്തോളം ഒഴിച്ചുകൂടാനാവാത്തവയാണ്. :അപകടങ്ങൾ ആർക്ക് എപ്പോൾ, എവിടെവെച്ചും സംഭവിച്ചേക്കാവുന്ന ഒന്നാണ്. വരുമാനമുള്ള ഗൃഹനാഥന്റെ അപകടമരണം സ്വാഭാവികമായും ഏതൊരു കുടുംബത്തിനും താങ്ങാവുന്ന ഒന്നല്ല. അമ്പതോളം വിവിധതരം അപകടങ്ങൾ കവർ ചെയ്യുന്ന പ്രസ്തുത പോളിസിയിൽ അംഗവൈകല്യം, അപകടം മൂലമുള്ള ആശുപത്രിച്ചെലവ്, വിദ്യാഭ്യാസ ഫണ്ട്, ട്രാൻസ്പോർട്ടേഷൻ തുടങ്ങി വിവിധതരം റിസ്കുകൾ കവർ ചെയ്യുന്നതാണ്. ലോകത്ത് എവിടെ വെച്ച് അപകടങ്ങൾ സംഭവിച്ച് മരണമടഞ്ഞാലും, അംഗവൈകല്യം സംഭവിച്ചാലും ഈ പോളിസിവഴി ക്ലെയിം ലഭിക്കും. ഒരാളുടെ വാർഷിക വരുമാനത്തിന്റെ 10 ഇരട്ടി തുകയ്ക്കെങ്കിലും ഇത്തരം പോളിസി എടുക്കേണ്ടതാണ്. 18 വയസ്സ് മുതൽ 70 വയസ്സ് വരെ പ്രായമുള്ളവർക്കാണ് പോളിസിയിൽ ചേരാനാകുക. ഓരോരുത്തർക്കും ഇണങ്ങുന്ന പാക്കേജുകൾ തിരഞ്ഞെടുക്കാവുന്നതാണ്. മേൽപ്പറഞ്ഞ റിസ്കുകൾ കവർ ചെയ്യാൻ 25 ലക്ഷം രൂപയുടെ പാക്കേജ് പോളിസിക്ക് 1,825 രൂപയും 50 ലക്ഷം രൂപയുടേതിന് 3,650 രൂപയും ഒരു കോടി രൂപയുടേതിന് 7,301 രൂപയും വാർഷിക പ്രീമിയം അടച്ചാൽമതി. വ്യക്തിഗത പോളിസിയുടെ പ്രീമിയം നിരക്കാണ് മുകളിൽ കൊടുത്തിരിക്കുന്നത്. വിദേശമലയാളികൾക്ക് സംഘടനാതലത്തിൽ ഗ്രൂപ്പ് പോളിസികൾ ഇഷ്ടാനുസരണം ചിട്ടപ്പെടുത്തി എടുക്കാവുന്നതാണ്. ഏറ്റവും ലളിതമായി ചുരുങ്ങിയ ചെലവിൽ ഇൻഷുർ ചെയ്യാവുന്ന ഏക പോളിസിയാണ് അപകട ഇൻഷുറൻസ്. odatt@aimsinsurance.in

from money rss https://bit.ly/3Eziyzt
via IFTTT

Saturday 18 September 2021

ആഗോള കാരണങ്ങൾ പിന്തുണ പിൻവലിക്കുമോ? അടുത്തയാഴ്ചയിലെ വിപണിയുടെ നീക്കംഅറിയാം

റെക്കോഡ് കുതിപ്പിന്റെ ഒരാഴ്ചകൂടി ഓഹരി വിപണി പിന്നിട്ടു. സെൻസെക്സ് ഇതാദ്യമായി 59,737വും നിഫ്റ്റി 17,793ഉം പിന്നിട്ടു. ശാന്തതക്കുപിന്നാലെ കൊടുങ്കാറ്റുതന്നെയായാരുന്നു അക്ഷരാർത്ഥത്തിൽ രൂപപ്പെട്ടത്. സെൻസെക്സിന് 710.82(1.21ശതമാനം)പോയന്റും നിഫ്റ്റിക്ക് 215.95(1.24ശതമാനം)പോയന്റും പോയആഴ്ച കൂട്ടിച്ചേർക്കാനായി. ശരാശരി ഒരുശതമാനംവീതംനേട്ടം. മികച്ചനേട്ടത്തിൽനിന്നുള്ള ലാഭമെടുക്കലാണ് വെള്ളിയാഴ്ച വിപണിയെ സമ്മർദത്തിലാക്കിയത്. അനുകൂലമായ സാമ്പത്തിക സൂചകങ്ങളും ടെലികോം, ബാങ്കിങ്, ഓട്ടോമൊബൈൽ സെക്ടറുകളിൽ സർക്കാർ കൊണ്ടുവന്ന പരിഷ്കാരങ്ങളുമാണ് വിപണിയെ ഉയരങ്ങൾ കീഴടക്കാൻ സഹായിച്ചത്. ബാങ്കുകളുടെ നിഷ്ക്രിയ ആസ്തി കൈകാര്യംചെയ്യാൻ ബാഡ് ബാങ്ക് തീരുമാനവുമായി സർക്കാർ മുന്നോട്ടുപോയതാണ് പൊതുമേഖല ബാങ്കുകളെ തുണച്ചത്. ഒടുവിൽ കനത്ത ലാഭമെടുപ്പ് രൂപപ്പെട്ടപ്പോൾ വെള്ളിയാഴ്ച ബാങ്കിങ് സെക്ടർതന്നെയാണ് റാലിയുടെ ട്രാക്ക് തെറ്റിച്ചത്. സെക്ടറൽ സൂചികകളിൽ നിഫ്റ്റി മീഡിയ 13ശതമാനത്തിലേറെ ഉയർന്നു. പൊതുമേഖല ബാങ്ക് അഞ്ച് ശതമാനവും. അതേസമയം, നിഫ്റ്റി മെറ്റൽ, റിയാൽറ്റി സൂചികകൾ ഒരുശതമാനംവീതം നഷ്ടംനേരിട്ടു. പോയ ആഴ്ചയിൽ വിദേശ നിക്ഷേപകർ 6,545.51 കോടി രൂപയുടെ ഓഹരികൾ വാങ്ങിയപ്പോൾ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,292.49 കോടി രൂപയുടെ ഓഹരികൾ വിറ്റ് ലാഭമെടുക്കുകയുംചെയ്തു. വരുംആഴ്ച പലിശ നിരക്ക് വർധന, ഉത്തേജന പദ്ധതികളിൽനിന്നുള്ള പിന്മാറ്റം എന്നിവ സംബന്ധിച്ച് കൂടുതൽ വ്യക്തതക്കായി ലോകമെമ്പാടുമുള്ള നിക്ഷേപകർ അടുത്തയാഴ്ചയിലെ യുഎസ് ഫെഡ് റിസർവിന്റെ എഫ്ഒഎംസി(ഫെഡറൽ ഓപ്പൺ മാർക്ക് കമ്മറ്റി) യോഗ(സെപ്റ്റംബർ 21-22)തീരുമാനത്തിന് കാതോർക്കുകയാണ്. ബോണ്ട് വാങ്ങൽ ആസൂത്രിതമായി കുറച്ചതും പലിശനിരക്ക് സംബന്ധിച്ച കാഴ്ചപ്പാടും വിപണിയുടെ നീക്കങ്ങളെ സ്വാധീനിച്ചേക്കാമെങ്കിലും പണപ്പെരുപ്പത്തിലെ വ്യതിയാനങ്ങളും ഡെൽറ്റ വകഭേഗത്തിന്റെ തീവ്രവ്യാപനവും പരിഗണിച്ചുകൊണ്ടുള്ള തീരുമാനമാകും സമിതി സ്വീകരിച്ചേക്കുക. ഇക്കാര്യങ്ങൾ മുന്നിൽകണ്ടുകൊണ്ടുമാത്രം വിപണിയിൽ ഇടപെടുക. മികച്ച മൺസൂൺ ലഭ്യതയും ഉത്പാദനമേഖലയിലെ മുന്നേറ്റവുംസാമ്പത്തിക സൂചകങ്ങളുംരാജ്യത്തെ സൂചികകൾക്ക് മികച്ച പിന്തുണനൽകുന്നുണ്ട്. കോവിഡ് പ്രതിരോധകുത്തിവെപ്പിലെ അതിവേഗമുന്നേറ്റവും രോഗവ്യാപനത്തിലെ കുറവും വിപണിയിൽ ആത്മവിശ്വാസമുയർത്താൻ പര്യാപ്തമാണ്. വ്യവസായോത്പാദനത്തിലും റീട്ടെയിൽ സെയിൽസിലുമുണ്ടായ ഇടിവ് ചൈനയെ സമ്മർദത്തിലാഴ്ത്തിയിട്ടുണ്ട്. രാജ്യത്തെ മെറ്റൽ സെക്ടറിൽ അത് പ്രതിഫലിക്കുകയുംചെയ്തു. ഈ സാഹചര്യത്തിൽ, ചൈനയുടെ നഷ്ടം ഇന്ത്യയുടെ നേട്ടമാകുമോയെന്നതിലാണ് കാര്യം. ചൈനക്ക് ബദൽ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യത്യസ്തമേഖലകളിൽ സർക്കാർ തുടരെതുടരെ ആനുകൂല്യ പദ്ധതി അവതരിപ്പിക്കുന്നത്. ചൈനയിൽനിന്നുള്ള അത്രതന്നെ സുഖകരമല്ലാത്ത റിപ്പോർട്ടുകൾ നേട്ടമാക്കാൻ ആഭ്യന്തര വിപണിക്കാകുകമോയെന്നകാര്യം കണ്ടറിയേണ്ടിയിരിക്കുന്നു.

from money rss https://bit.ly/3znAkSu
via IFTTT

5 ജിക്കുവേണ്ടി തയ്യാറെടുക്കാം: മൊറട്ടോറിയത്തിലൂടെ എയർടെലിനും ജിയോക്കും 16,000 കോടി കണ്ടെത്താം

മൊറട്ടോറിയം പ്രയോജനപ്പെടുത്തുന്നതിലൂടെ ടെലികോം കമ്പനികൾക്ക് വാർഷികചെലവ് കുറച്ച് പണലഭ്യതവർധിപ്പിക്കാനുള്ള സാഹചര്യമൊരുങ്ങും. എയർടെലിനും ജിയോക്കുംകൂടി 16,000 രൂപയെങ്കിലും ഓരോവർഷവും ഈയിനത്തിൽ പ്രയോജനപ്പെടുത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. നാലുവർഷത്തേക്ക് മൊറട്ടോറിയം അനുവദിച്ചതിനാൽ 5ജി മേഖലയിൽ ഉടനെ കൂടുതൽ നിക്ഷേപംനടത്താൻ കമ്പനികൾക്ക് അവസരംലഭിക്കും. ഭാരതി എയർടെലിന് വാർഷിക പണലഭ്യതയിൽ 11,900 കോടിയും റിലയൻസ് ജിയോക്ക് 4,300 കോടി രൂപയും നീക്കിവെക്കാൻ കഴിയുമെന്നാണ് വിലിയിരുത്തൽ. മോറട്ടോറിയം ആനുകൂല്യം പ്രയോജനപ്പെടുത്തുമെന്ന് ഭാരതി എയർടെലിന്റെ ചെയർമാൻ സുനിൽ മിത്തൽ വ്യക്തമാക്കിയിട്ടുണ്ട്. കുടിശ്ശിക അടക്കുന്നതിന് നാലുവർഷമാണ് ഇതിലൂടെ അവധിലഭിക്കുക. എന്നാൽ ജിയോ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. എജിആർ കുടിശ്ശിയില്ലാത്തതിനാൽ ജിയോക്ക് ഈയിനത്തിൽ കാര്യമായ നേട്ടമുണ്ടാകാനിടയില്ല. സ്പെക്ട്രം ഫീസ് മാത്രമെ അടക്കേണ്ടതുള്ളൂ. കടബാധ്യത രൂക്ഷമായ വോഡാഫോൺ ഐഡിയ മോറട്ടോറിയം പ്രയോജനപ്പെടുത്തിയേക്കാമെങ്കിലും 5ജി ലേലത്തിൽ പങ്കെടുക്കാൻ സാധ്യതയില്ല. കമ്പനിയുടെ 25,000 കോടി രൂപയുടെ ധനസമാഹരണ പദ്ധതി എങ്ങുമെത്തിയിട്ടില്ല. മോറട്ടോറിയം അനുവദിച്ചത് വോഡാഫോൺ ഐഡിയക്ക് ആശ്വാസമാകുമെന്നതിനുപുറമെ കമ്പനിയിൽ നിക്ഷേപിക്കാൻ താൽപര്യപ്പെടുന്നവരുടെ ആത്മവിശ്വസമുയർത്താനും സഹായിക്കും. 1.9 ലക്ഷം കോടി രൂപയുടെ ബാധ്യതയാണ് കമ്പനിക്ക് നിലവിലുള്ളത്.

from money rss https://bit.ly/3tRXaAT
via IFTTT