121

Powered By Blogger

Tuesday 7 April 2020

മ്യൂച്വല്‍ ഫണ്ടുകളുടെ നിക്ഷേപ സമയം കുറച്ചു

മ്യൂച്വൽ ഫണ്ടുകളുടെ നിക്ഷേപ സമയത്തിൽ ക്രമീകരിണം വരുത്തിയതായി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)അറിയിച്ചു. പുതുക്കിയ സമയം ചുവടെ: നിക്ഷേപം സ്വീകരിക്കൽ ലിക്വിഡ് ഫണ്ട്, ഓവർനൈറ്റ് ഫണ്ട്-12.30 പിഎം ഈ രണ്ടുഫണ്ടുകളും ഒഴികെയുള്ളവ-1.00 പിഎം നിക്ഷേപം പിൻവലിക്കൽ ലിക്വിഡ് ഫണ്ട്, ഓവർനൈറ്റ് ഫണ്ട്-1.00 പിഎം ഈ രണ്ടുഫണ്ടുകളും ഒഴികെയുള്ളവ-1.00 പിഎം സെബിയുടെ നിർദേശപ്രകാരം നിക്ഷേപം സ്വീകരിക്കുന്നതിനും പിൻവലിക്കുന്നതിനുമുള്ള സമയം ക്രമീകരിച്ചതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇൻ ഇന്ത്യ(ആംഫി) അറിയിച്ചു. ഏപ്രിൽ 7 മുതൽ 17വരെയാണ് പുതിയ സമയം ബാധകം. കട്ട് ഓഫ് സമയംകഴിഞ്ഞും നിക്ഷേപം നടത്തുന്നതിന് തടസ്സമില്ല. അങ്ങനെവരുമ്പോൾ അടുത്ത ദിവസത്തെ എൻഎവിയായിരിക്കും ബാധകമാകുക. നേരത്തെ ലിക്വിഡ് ഫണ്ടുകളുടെയും ഓവർനൈറ്റ് ഫണ്ടുകളുടെയും കട്ട് ഓഫ് സമയം 1.30 ആയിരുന്നു. മറ്റുഫണ്ടുകളുടെ മൂന്നുമണിയും. കോവിഡ് ബാധമൂലം രാജ്യംമുഴുവൻ അടച്ചിട്ട സാഹചര്യത്തിലാണ് തീരുമാനം. മ്യൂച്വൽ ഫണ്ട് കമ്പനികളുടെയും രജിസ്ട്രാർ ആൻഡ് ട്രാൻസ്ഫർ എജന്റ്സുകളുടെയും ഓഫീസുകൾ പ്രവർത്തിക്കുന്നില്ല. വെബ്സൈറ്റ്, മൊബൈൽആപ്പ് എന്നിവ വഴി നിക്ഷേപം നടത്തണമെന്നാണ് ആംഫിയുടെ നിർദേശം.

from money rss https://bit.ly/3c5cfF3
via IFTTT

സ്വര്‍ണ വില റെക്കോഡ് നിലവാരമായ 32,800ല്‍; ഇടപാട് നടത്താനാകാതെ നിക്ഷേപകര്‍

കൊച്ചി: കോവിഡ് ലോക്ഡൗണിനിടയിലും സംസ്ഥാനത്ത് സ്വർണ വില പുതിയ റെക്കോഡ് കുറിച്ചു. പവന് വില 800 രൂപ വർധിച്ച് 32,800 രൂപയിലെത്തി. ഗ്രാമിന് 100 രൂപ വർധിച്ച് 4,100 രൂപയായി. മാർച്ച് ആറിലെ 32,320 എന്ന റെക്കോഡാണ് ഇതോടെ ഭേദിക്കപ്പെട്ടത്. ലോക്ഡൗൺ കാരണം ജൂവലറികൾ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ടുതന്നെ ജനങ്ങൾക്ക് വാങ്ങുന്നതിനോ വിൽക്കുന്നതിനോ മാറ്റിവാങ്ങുന്നതിനോ അവസരമില്ല. സ്വർണവില തീയതി പവൻ വില 2005 ഒക്ടോബർ 10 5,040 2008 ഒക്ടോബർ 9 10,200 2010 നവംബർ 8 15,000 2011 ഓഗസ്റ്റ് 19 20,520 2019 ഫെബ്രുവരി 19 25,120 2019 ജൂലായ് 19 26,120 2019 ഓഗസ്റ്റ് 7 27,200 2019 ഓഗസ്റ്റ് 15 28,000 2019 സെപ്റ്റംബർ 4 29,120 2020 ജനുവരി 8 30,400 2020 ഫെബ്രുവരി 22 31,480 2020 ഫെബ്രുവരി 24 32,000 2020ഏപ്രിൽ 7 32,800

from money rss https://bit.ly/2JLmkL6
via IFTTT

പാഠം 68: നിക്ഷേപിച്ച 10,000 രൂപ 45.28 ലക്ഷം ആയതെങ്ങനെ?Infographics

ഓഹരിയോ, സ്വർണമോ, റിയൽ എസ്റ്റേറ്റോ ഏത് ആസ്തിയാണ് ഭാവിയിൽ നിങ്ങൾക്ക് മികച്ചനേട്ടംനൽകുക? നേട്ടത്തിന്റെ കണക്കുകളിലേയ്ക്ക് ചരിത്രം നിങ്ങളെ നയിക്കും. ചിന്തിക്കുന്നപോലെ അത്രനഷ്ടസാധ്യതയുള്ളതല്ല ഓഹരിയിലെനിക്ഷേപമെന്ന് അപ്പോൾ വ്യക്തമാകും. കോവിഡ് ബാധയുടെ വ്യാപനം എല്ലാനിക്ഷേപ ആസ്തികളിലും കനത്ത സമ്മർദമുണ്ടാക്കി. കടപ്പത്രം, ഓഹരി, റിലയൻ എസ്റ്റേറ്റ്, സ്വർണം എന്നിവയ്ക്കൊന്നും ഇതിൽനിന്ന് മാറിനിൽക്കാൻകഴിഞ്ഞില്ല. നിക്ഷേപിച്ച ഓഹരിയുടെ വിലയും മ്യൂച്വൽ ഫണ്ടിന്റെ എൻഎവിയും ദിനംപ്രതി പരിശോധിക്കുന്നയാളാണ് നിങ്ങളെങ്കിൽ തീർച്ചയായും ലോകത്ത് ഏറ്റവും ചാഞ്ചാട്ടമുള്ളത് ഓഹരിയിലെ നിക്ഷേപത്തിനാണെന്ന് മനസിലാക്കാം. അതോടൊപ്പം സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കും വസ്തുവിലയും സ്വർണവിലയും അങ്ങനെതന്നെ സൂക്ഷ്മമായി പരിശോധിച്ചുനോക്കൂ...ചാഞ്ചാട്ടത്തിന്റെകാര്യത്തിൽ ഈ ആസ്തികൾക്കും വ്യത്യാസമൊന്നുമില്ലെന്നുകാണാം. ഓഹരിയും ഓഹരി അധിഷ്ഠിത ഫണ്ടുകളും സുതാര്യമായി ഓരോദിവസവും കണക്കുകൾ നിക്ഷേപകർക്കുമുന്നിൽ ലഭ്യമാക്കുന്നു. എല്ലാദിവസവും നിക്ഷേപത്തിന്റെ പ്രകടനം വിലയിരുത്താൻ ഇതിലൂടെ കഴിയുന്നു. എന്നാൽ വിലയിലെ ചാഞ്ചാട്ടം നോക്കിയിരിക്കുന്ന നിക്ഷേപകൻ പലപ്പോഴും മറ്റ് നിക്ഷേപ ആസ്തികളിലുള്ള അപകടസാധ്യതകൾ അത്രതന്നെ ഗൗരവത്തോടെ കാണുന്നില്ല. തിരിച്ചടവിൽ കോർപ്പറേറ്റുകൾ വിഴ്ചവരുത്തിയാൽ ബാങ്കുകളെ ബാധിക്കും. കടപ്പത്രങ്ങളുടെ കാര്യത്തിലാണെങ്കിൽ നിക്ഷേപിച്ചതുകയെപ്പോലും അത് ഇല്ലാതാക്കും. റിലയൽ എസ്റ്റേറ്റ് മേഖലയിലാണെങ്കിൽ വിലയിടിവിനുപുറമെ പണമാക്കാനുള്ള ബുദ്ധിമുട്ടും നിയമപരമായ പ്രശ്നങ്ങളും നേരിടേണ്ടിവന്നേക്കാം.സ്വർണമാണ് എല്ലാറ്റിനേക്കാളും അപകടസാധ്യതയുള്ള ആസ്തി. കാരണം അത് സ്ഥിരമായ വരുമാനം നിങ്ങൾക്ക് നൽകുന്നില്ല. സ്വർണ നിക്ഷേപത്തിന്മേലുള്ള നിങ്ങളുടെ ലാഭം അതിന്റെ വിലയിലെ ചലനങ്ങളെ ആശ്രയിച്ചുമാത്രമാണിരിക്കുന്നത്. മറ്റ് ധനകാര്യ ആസ്തികളെപ്പോലെതന്നെ പലിശനിരക്ക്, കറൻസിയുടെ ചലനങ്ങൾ, സാമ്പദ് വ്യവസ്ഥ തുടങ്ങിയവ സ്വർണത്തിന്റെ വിലയിലും ചാഞ്ചാട്ടമുണ്ടാക്കുന്നു.അതുകൊണ്ടാണ് മൊത്തം ആസ്തിയിൽ അഞ്ചുശതമാനത്തിൽകൂടുതൽ സ്വർണത്തിൽ നിക്ഷേപിക്കേണ്ടെന്ന് വിദഗ്ധർ പറയുന്നത്. എന്തുകൊണ്ട് ഓഹരി ആദായത്തിന്റെകാര്യത്തിൽ മുന്നിൽ ഓഹരിതന്നെ. 1979 മുതൽ 2019വരെയുള്ള സൂചികയുടെ നേട്ടംപരിശോധിക്കുകയാണെങ്കിൽ 17 ശതമാനമാണ് വാർഷിക(സിഎജിആർ)വളർച്ചയെന്നുകാണാം. രാജ്യത്തെ ഒരൊറ്റ നിക്ഷേപ ആസ്തിയും ഇത്രയും ആദായം നൽകിയിട്ടില്ല. ഈതേകാലയളവിൽ സ്വർണത്തിൽനിന്ന് ലഭിച്ച ആദായം 10ശതമാനംമാത്രമാണ്. 1979ൽ 10,000രൂപ നിങ്ങൾ സ്ഥിര നിക്ഷേപമിട്ടെന്നിരിക്കട്ടെ അതിന്റെമൂല്യം ഇപ്പോൾ 2,68,114 രൂപയായിട്ടുണ്ടാകും. സ്വർണത്തിൽ നിക്ഷേപിച്ചെന്നിരിക്കട്ടെ അതിന്റെമൂല്യം 4,08,474 രൂപയുമായി. അതേസമയം, സെൻസെക്സ് ഓഹരികളിലാണ് നിങ്ങൾ നിക്ഷേപിച്ചതെങ്കിൽ 45,28,568 രൂപയായി മൂല്യം ഉയർന്നിട്ടുണ്ടാകും(പട്ടിക കാണുക). നേട്ടത്തിന്റെ കണക്കിങ്ങനെ... ബാങ്ക് നിക്ഷേപം* സ്വർണം* സെൻസെക്സ്* 2,68,114രൂപ 4,08,474രൂപ 45,28,568രൂപ *1979ൽ 10,000 രൂപ നിക്ഷേപിച്ചതിന്റെ ഇപ്പോഴത്തെമൂല്യം വേണ്ടത്ര വളർച്ചയില്ലാത്ത ഓഹരികളിലെ നിക്ഷേപത്തെ ഈകണക്കുകൾ പിന്തുണയ്ക്കുന്നില്ലെന്നകാര്യ മനസിലാക്കുക. അതുകൊണ്ടുതന്നെ വിപണിയിൽനിന്ന് പണം സമ്പാദിക്കൽ എളുപ്പവുമല്ല. വൈകാരികമായി ഇടപെടാതെ ബുദ്ധിപൂർവം നിക്ഷേപിച്ച് ക്ഷമയോടെ കാത്തിരിക്കാനുള്ള ആർജവം നിക്ഷേപകന് ആവശ്യമാണ്. 2008ലെ നഷ്ടത്തിനുശേഷമുണ്ടായ ആദായം ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം സെൻസെക്സ് 150ശതമാനമാണ് ഉയർന്നത്. വാർഷിക ആദായ(സിഎജിആർ)മാകട്ടെ 20ശതമാനവും. ഇടിവിന്റെ സമയത്ത് നിക്ഷേപം പിൻവലിച്ച് സുരക്ഷിത നീക്കം നടത്തിയിട്ടുണ്ടെങ്കിൽ ഈ റാലി നിങ്ങൾക്ക് നഷ്ടമായിട്ടുണ്ടാകും. അതായത് വിപണിയുടെ ചാഞ്ചാട്ട സ്വഭാവം മനസിലാക്കി നീങ്ങാൻ കഴിവുണ്ടെങ്കിൽ സാമ്പത്തിക വളർച്ചയ്ക്കൊപ്പം വിപണിയിൽനിന്ന് മികച്ചനേട്ടം സ്വന്തമാക്കാനും കഴിയുമെന്ന് വ്യക്തം. വിപണി തകർച്ചയിലാകുമ്പോൾ മികച്ച അടിസ്ഥാനമുള്ള ഓഹരികൾ താഴ്ന്ന നിലവാരത്തിലെത്തുമെന്നകാര്യത്തിൽ സംശയമില്ല. അപ്പോൾ വിറ്റൊഴിയാനുള്ള ധൃതിയല്ല കാണിക്കേണ്ടത്. കൂടുതൽ നിക്ഷേപിക്കാനുള്ള ആർജവമാണ്. അങ്ങനെയെങ്കിൽ നിങ്ങൾക്ക് മികച്ചനേട്ടം തീർച്ചയായും കൈപ്പിടിയിലൊതുക്കാനാകും. ചരിത്രത്തിലേയ്ക്കുവരാം 2019 ഏപ്രിൽ ഒന്ന്. ചരിത്രത്തിലാദ്യമായി സെൻസെക്സ് 39,000ലെത്തിയ ദിവസം. ഈ ദിവസംതന്നെയാണ് രാജ്യത്തെ ഏറ്റവും പഴക്കമുള്ള 30 ഓഹരികളുടെ സൂചികയായ സെൻസെക്സ് 40വർഷം പൂർത്തിയാക്കിയത്. ഇൻഫോഗ്രാഫിക്സ്:ഷമീഷ് കാവുങ്ങൽ ഔദ്യോഗികമായി സെൻസെക്സ് നിലവിൽവന്നത് 1986ലായിരുന്നെങ്കിലും സൂചികയുടെ അടിസ്ഥാനവർഷം 1979ആയിരുന്നു. 100ലായിരുന്നു അന്ന് തുടക്കമിട്ടത്. ഇതോടെ രാജ്യത്തിന്റെ വളർച്ചയുടെയുടെ അടിസ്ഥാന സൂചകമായി സെൻസെക്സ്മാറി. വിവിധ കാലഘട്ടങ്ങളിലുണ്ടായ സമ്പദ് വ്യവസ്ഥയിലെ വ്യതിയാനങ്ങൾ സൂചികയിൽ പ്രതിഫലിച്ചു. എൻജിനിയറിങ്, സിമന്റ്, വളം, ഇലക്ട്രോണിക്സ് തുടങ്ങിയ മേഖലകൾക്കായിരുന്നു ആദ്യകാലങ്ങളിൽ സൂചികയിൽ ആധിപത്യം. 90കളുടെ മധ്യത്തിൽ ധനകാര്യ സേവനങ്ങൾ, ടെലികമ്യൂണിക്കേഷൻസ് തുടങ്ങിയ സേവനമേഖലകൾ വിപണിയുടെ ഭാഗമായി(ഗ്രാഫ് കാണുക). 2000ന്റെ തുടക്കത്തിൽ വിവര സാങ്കേതികവിദ്യ, ഉപഭോക്തൃ വിപണി, ആരോഗ്യം, ഊർജം തുടങ്ങിയ മേഖലകൾ സൂചികയിൽ നിർണായക സ്വാധീന ശക്തിയായി. 2006ലാണ് സെൻസെക്സ് 10,000 കടന്നത്. 2007ൽ 20,000വും. 2017ൽ 30,000ത്തിലുമെത്തി. 40വർഷംകൊണ്ടാണ് 100 പോയന്റിൽനിന്ന് 2019 ഏപ്രിൽ ഒന്നിന് 39,000 നിലവാരത്തിലാണെത്തിയത്. അതിവേഗത്തിലുള്ള വളർച്ചയും അപ്രതീക്ഷിത തളർച്ചയും നിക്ഷേപകൻ കണ്ടു. 1990ൽ സൂചിക 1000 പോയന്റ് പിന്നിടാൻ 11 വർഷമെടുത്തു. പിന്നീട് 3000 പോയന്റ് പിന്നിടാൻ എടുത്തതാകട്ടെ ഒരുവർഷത്തിൽതാഴെയും. ഹർഷത്ത് മേത്ത കുംഭകോണം വിപണിയിൽ അനിവാര്യമായ പരിഷ്കാരങ്ങൾക്ക് കാരണമായി. നിക്ഷേപമേഖലയിൽവന്ന ഉദാരവൽക്കരണം സമ്പദ് വ്യവസ്ഥയിൽ പരിഷ്കാരങ്ങളുടെ ആദ്യതരംഗത്തിന് കാരണമായി. തുടർന്ന് ഏഴുവർഷമെടുത്ത് 1999ലാണ് നാലായിരത്തിൽനിന്ന് അയ്യായിരം നിലവാരത്തിലെത്തിലേയ്ക്ക് സെൻസെക്സെത്തിയത്. ഈകാലഘട്ടത്തിലാണ് വിവര സാങ്കേതികവിദ്യ പ്രചാരത്തിലായതും ഇൻഫോസിസ്, ടിസിഎസ് പോലുള്ള കമ്പനികൾ രംഗത്തുവന്നതും. ചൈനയുടെ നേതൃത്വത്തിലുണ്ടായ കമ്മോഡിറ്റി ബൂം ആഗോള വിപണികളിലെന്നപോലെ 2006ൽ രാജ്യത്തെ സൂചികകളിലം നേട്ടത്തിന്റെ കൊടുങ്കാറ്റുവീശി. സെൻസെക്സ് 10,000 കടന്നു. 2007 ഡിസംബറിൽ 20,000വും. 2008 ഒക്ടോബറിൽ രൂപപ്പെട്ട ആഗോള സാമ്പത്തിക മാന്ദ്യമണ് പിന്നീടുണ്ടായ ഏറ്റവുംവലിയ കൂപ്പുകുത്തലിന് കാരണമായത്. സെൻസെക്സിന് 64ശതമാനം താഴ്ന്ന് 8,500 പോയന്റിലേയ്ക്ക് കൂപ്പുകുത്തി. തുടർന്ന് അഞ്ചുവർഷംകൊണ്ട് രാജ്യത്തെ സമ്പദ് വ്യവസ്ഥ പഴയപതാപം തിരിച്ചുപിടിച്ചു. അതോടെ 2012ൽ വിപണി മികച്ചനേട്ടത്തോടെ തിരിച്ചെത്തി. 2014നുശേഷം നേട്ടത്തിന്റെ ദിനങ്ങളാണ് വിപണി കണ്ടത്. 30,000ലേയ്ക്ക് പടിപടിയായി ഉയർന്ന് 39,000മെന്ന പുതിയ ഉയരംകുറിച്ചു. feedbacks to: antonycdavis@gmail.com പിൻകുറിപ്പ്: ഇപ്പോഴത്തെ ഇടിവിൽ ലക്ഷങ്ങൾ നിക്ഷേപകന് നഷ്ടമായില്ലേയെന്ന് ചോദിച്ചേക്കാം. അതിനുള്ള മറുപടിയാണ് ഈ പാഠം നൽകിയത്. നിക്ഷേപിക്കാനുള്ള മികച്ച അവസരമായി ഓരോ ഇടിവിനെയും കണ്ടാൽ വിപണിയിൽനിന്ന് ലക്ഷങ്ങൾ കൊയ്യാം. ക്ഷമയോടെ കാത്തിരിക്കണമെന്നുമാത്രം.

from money rss https://bit.ly/2VaECL3
via IFTTT

നേട്ടം നിലനിര്‍ത്താനായില്ല; സെന്‍സെക്‌സില്‍ 271 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞദിവസത്തെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. മികച്ച നേട്ടത്തിലായ ഓഹരികൾ വിറ്റ് നിക്ഷേപകർ ലാഭമെടുക്കാൻ ശ്രമിച്ചതാണ് വപണിയെ ബാധിച്ചത്. സെൻസെക്സ് 271 പോയന്റ് നഷ്ടത്തിൽ 29795ലും നിഫ്റ്റി 78 പോയന്റ് താഴ്ന്ന് 8713ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 450 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 335 ഓഹരികൾ നഷ്ടത്തിലുമാണ്. 39 ഓഹരികൾക്ക് മാറ്റമില്ല. സിപ്ല, ഗെയിൽ, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, ബ്രിട്ടാനിയ, എച്ച്സിഎൽ ടെക്, എൽആന്റ്ടി, വേദാന്ത, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ആക്സിസ് ബാങ്ക്, റിലയൻസ്, ഐസിഐസിഐ ബാങ്ക്, ഇന്റസിൻഡ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ആഗോള വിപണികളിൽ സമ്മിശ്ര പ്രതികരണമാണ് പ്രകടമാകുന്നത്. യുഎസ് സൂചികയായ നാസ്ഡാക്ക് നഷ്ടത്തിലായിരുന്നു. ഏഷ്യൻ സൂചികയായനിക്കി നേട്ടത്തിലാണ്. അതേസമയം, ഹാങ്സെങ്, കോസ്പി, ഷാങ്ഹായ് തുടങ്ങിയസൂചികകൾനഷ്ടത്തിലുമാണ്.

from money rss https://bit.ly/34j9PzX
via IFTTT

മാർച്ചിലെ സ്വർണ ഇറക്കുമതിയിൽ 73 ശതമാനം ഇടിവ്

മുംബൈ: മാർച്ചിൽ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതിയിൽ 73 ശതമാനം ഇടിവ്. ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രണ്ടാം വലിയ രാജ്യമായ ഇന്ത്യയിൽ മാർച്ചിൽ 25 ടൺ സ്വർണമാണ് ഇറക്കുമതി ചെയ്തത്. 2019 മാർച്ചിൽ 93.24 ടൺ ആയിരുന്ന സ്ഥാനത്താണിത്. ആറര വർഷത്തിനിടയിൽ ഏറ്റവും കുറഞ്ഞ സ്വർണ ഇറക്കുമതി നിരക്കാണിത്. മൂല്യത്തിൻറെ അടിസ്ഥാനത്തിൽ നോക്കിയാൽ മാർച്ചിലെ ഇറക്കുമതി 122 കോടി ഡോളറിൻറെ (ഏകദേശം 9180 കോടി രൂപ)ആണ്. മുൻവർഷത്തേതിൽനിന്ന് മൂല്യത്തിൻറെ അടിസ്ഥാനത്തിൽ 63 ശതമാനമാണ് കുറവ്. ആഭ്യന്തര വിപണിയിൽ സ്വർണവില റെക്കോഡ് നിലവാരത്തിൽ തുടരുന്നതും ലോക്ഡൗണിനെത്തുടർന്ന് റീട്ടെയിൽ വിൽപ്പന നിലച്ചതും ആഗോളതലത്തിൽ കൊറോണ വ്യാപകമായതുമെല്ലാം സ്വർണ ഇറക്കുമതി കുറയാൻ കാരണമായി. മാർച്ച് രണ്ടാം വാരം വരെ സ്വർണത്തിനുള്ള ആവശ്യകത സാധാരണ രീതിയിലായിരുന്നു. അതിനുശേഷം കൊറോണ എത്തി. ലോക്ഡൗൺകാരണം സ്വർണക്കടകളെല്ലാം അടച്ചിടുകകൂടി ചെയ്തതോടെ വിൽപ്പന നിലയ്ക്കുകയായിരുന്നു. ലോക്ഡൗൺ പിൻവലിച്ചാലും സ്വർണ വിൽപ്പന പെട്ടെന്ന് കൂടാനിടയില്ലെന്നാണ് ഈ രംഗത്തുള്ളവർ പറയുന്നത്. അവശ്യസാധനങ്ങൾ വാങ്ങുന്നതിനായിരിക്കും ആളുകൾ മുൻഗണന നൽകുക. ഈ സാഹചര്യത്തിൽ ഏപ്രിലിൽ ഇന്ത്യയിലെ സ്വർണ ഇറക്കുമതി അഞ്ച് ടണ്ണായി ചുരുങ്ങിയേക്കാമെന്നും വിപണിവൃത്തങ്ങൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ 110.18 ടൺ സ്വർണം ഇറക്കുമതി ചെയ്തിരുന്നു.

from money rss https://bit.ly/2Ve6C0b
via IFTTT

എസ്ബി അക്കൗണ്ട് പലിശ 2.75ശതമാനമായി കുറച്ച് എസ്ബിഐ: വായ്പ പലിശയും കുറയും

കൊച്ചി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എല്ലാ വായ്പകളുടെയും എം.സി.എൽ.ആർ. നിരക്ക് 0.35 ശതമാനം കുറച്ചു. ഇതോടെ ബാങ്കിന്റെ ഒരു വർഷത്തെ എം.സി.എൽ.ആർ. നിരക്ക് 7.75 ശതമാനത്തിൽനിന്ന് 7.40 ശതമാനമായി കുറഞ്ഞു. പുതിയ നിരക്ക് ഏപ്രിൽ പത്തിന് പ്രാബല്യത്തിൽ വരും. സേവിങ്സ് ഡെപ്പോസിറ്റുകളുടെ പലിശയും ബാങ്ക് കുറച്ചിട്ടുണ്ട്. ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളുടെയും ഇതിനുമുകളിലുള്ള നിക്ഷേപങ്ങളുടെയും പലിശ നിരക്ക് മൂന്നു ശതമാനത്തിൽനിന്ന് കാൽ ശതമാനം കുറച്ച് 2.75 ശതമാനമാക്കി. ഏപ്രിൽ 15 മുതൽ ഈ നിരക്കുകൾ പ്രാബല്യത്തിൽ വരും.

from money rss https://bit.ly/2UPFZ2T
via IFTTT

ഓഹരി വിപണിയിലെ കുതിപ്പിനുപിന്നിലെ നാലുകാരണങ്ങള്‍

കൊറോണ വൈറസിനെ നിഷ്പ്രഭമാക്കിയാണ് ചൊവാഴ്ച ഓഹരി സൂചികകൾ കുതിച്ചത്. വ്യാപാരം ആരംഭിച്ചതുമുതൽ മുന്നോട്ടുതന്നെയായിരുന്ന സെൻസെക്സ് ഒടുവിൽ 8.97 ശതമാനം നേട്ടത്തിൽ 30,000ന് മുകളിലും നിഫ്റ്റി 8.76 ശതമാനം ഉയർന്ന് 8792ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ വിഭാഗങ്ങളിലെ സൂചികകളും മികച്ച നേട്ടമുണ്ടാക്കി. ബാങ്ക്, ഊർജം എന്നീ വിഭാഗങ്ങളിലെ സൂചികകൾ 10 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. വിപണിയുടെ പെട്ടെന്നുള്ള നേട്ടത്തിനുപിന്നിലെ നാലുകാരണങ്ങൾ ഏഷ്യൻ വിപണികളിലെ മുന്നേറ്റം ന്യൂയോർക്കിലും യൂറോപ്പിലും കോവിഡ് നിയന്ത്രണ വിധേയമായതായ വാർത്തകൾ വാൾസ്ട്രീറ്റും പ്രതിഫലിച്ചു. നിക്കി രണ്ടുശതമാനവും സ്ട്രെയ്റ്റ് ടൈംസ് നാലുശതമാനവും ഹാങ്സെങ് രണ്ടുശതമാനവും കോസ്പി 1.77ശതമാനവും ഷാങ്ഹായ് രണ്ടുശതമാനവും നേട്ടമുണ്ടാക്കി. പരിധി ഉയർത്തിയതും നേട്ടമായി വിവിധ വിഭാഗങ്ങളിലുള്ള ഓഹരികളിൽ വിദേശികൾക്കുള്ള നിക്ഷേപ പരിധി ഉയർത്തിയത് ഗുണകരമായി. വിദേശ നിക്ഷേപകർക്ക് ഇത് കൂടുതൽ സാധ്യതകൾ തുറന്നുനൽകി. മരുന്നുകമ്പനികളുടെ നിയന്ത്രണം 24 മരുന്നുകളുടെയും അവയുടെ കൂട്ടുകളുടെയും കയറ്റുമതി നിയന്ത്രണം നീക്കിയത് ഫാർമ കമ്പനികൾക്ക് നേട്ടമായി. കോവിഡ് ബാധയെതുടർന്ന് കഴിഞ്ഞമാസമാണ് മരുന്നുകളുടെ കയറ്റുമതിക്ക് നിയന്ത്രണംകൊണ്ടുവന്നത്. താഴ്ന്ന വിലയിൽ മികച്ച ഓഹരികൾ മികച്ച ഓഹരികൾ താഴ്ന്ന നിലവാരത്തിലെത്തിയപ്പോൾ വാങ്ങാൻ നിരവധി നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. 30 ശതമാനമാണ് ഓഹരി സൂചികകൾ ഇതിനകം കൂപ്പുകുത്തിയത്. ഇത് മികച്ച അവസരമായി നിക്ഷേപകർ കരുതി.

from money rss https://bit.ly/34mcQQ6
via IFTTT

നിഫ്റ്റി 8,700ന് മുകളില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നേട്ടം 2476 പോയന്റ്

മുംബൈ: കോവിഡ് വ്യാപനത്തിനിടയിലും ആശ്വാസറാലിയുമായി സൂചികകൾ. നിഫ്റ്റി 8,700ന് മുകളിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 2476.26 പോയന്റ് നേട്ടത്തിൽ 300067.21ലും നിഫ്റ്റി 708.40 പോയന്റ് ഉയർന്ന് 8792.20ലുമെത്തി. ബിഎസ്ഇയിലെ 1813 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 535 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 189 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഹിൻഡാൽകോ, എംആൻഡ്എം, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. എല്ലാ വിഭാഗങ്ങളിലെ സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് എന്നിവ മൂന്നുമുതൽനാലുശതമാനംവരെ ഉയർന്നു. നിഫ്റ്റി ബാങ്ക്, ഫാർമ സൂചികകൾ 10 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. ഏഷ്യൻ വിപണികളിലെ നേട്ടവും വിദേശ നിക്ഷേപകരുടെ വിവിധ സെക്ടറുകളിലെ നിക്ഷേപ പരിധി ഉയർത്തിയതും വിപണിക്ക് കരുത്തായി. മരുന്ന് കയറ്റുമതി ചെയ്യുന്ന കമ്പനികളുടെ നിയന്ത്രണം നീക്കിയതും താഴ്ന്ന നിലവാരത്തിലെത്തിയ ഓഹരികൾ വാങ്ങാൻ നിക്ഷേപകർ താൽപര്യംകാണിച്ചതും വിപണി ആഘോഷിച്ചു.

from money rss https://bit.ly/2yEpY7b
via IFTTT

കോവിഡ് വ്യാപനത്തിനിടയിലും ഈ ഓഹരിയുടെ വില കുതിക്കുന്നു; എന്തുകൊണ്ട്?

കോവിഡ് വ്യാപനത്തിൽ വിപണികൾ കുത്തനെ ഇടിയുമ്പോഴും വിലകൂടുന്ന ഒരു ഓഹരിയുണ്ട്. ചൊവാഴ്ചമാത്രം 12 ശതമാനമാണ് ഈ ഓഹരിയുടെ വില ഉയർന്നത്. ജിഎസ്കെ കൺസ്യൂമർ ഹെൽത്ത്കെയറിനെ സ്വന്തമാക്കിയ ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഓഹരി വിലയാണ് എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തിയത്. ഓഹരി നൽകുന്നതിന്റെ റെക്കോഡ് തിയതി ഏപ്രിൽ 17നാണ് നിശ്ചയിച്ചിട്ടുള്ളത്. ഒരു ജിഎസ്കെ ഹെൽത്ത് കെയറിന്റെ ഓഹരിയുള്ളവർക്ക് 4.39 അനുപാതത്തിൽ ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഓഹരി ലഭിക്കും. ചൊവാഴ്ച ഉച്ചകഴിഞ്ഞ് 2.35ഓടെ 2410 രൂപയിലേയ്ക്കാണ് ഓഹരി വില ഉയർന്നത്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ ഹിന്ദുസ്ഥാൻ യുണിലിവറിന്റെ ഓഹരി വില 28ശതമാനമാണ് ഉയർന്നത്. 1650 രൂപയായിരുന്നു ഓഹരിയുടെ 52 ആഴ്ചയിലെ താഴ്ന്ന വില.

from money rss https://bit.ly/2JMpYEI
via IFTTT

ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ അമിതാബ് ബച്ചന് പിന്തുണയുമായി കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: ഒരു ലക്ഷം കുടുംബങ്ങൾക്ക് സഹായമെത്തിക്കാനുള്ള അമിതാബ് ബച്ചൻറെവി ആർ വൺപദ്ധതിക്ക് കല്യാൺ ജൂവലേഴ്സ് പിന്തുണ പ്രഖ്യാപിച്ചു. ഒരു ലക്ഷം ദിവസവേതന തൊഴിലാളികൾക്കാണ് അമിതാബ് ബച്ചൻറെ നേതൃത്വത്തിൽ സഹായമെത്തിക്കുന്നത്. ഇതിൽ50,000പേരുടെ കുടുംബങ്ങൾക്കുള്ള സഹായമാണ് കല്യാൺ ജൂവലേഴ്സ് നൽകുന്നത്. സ്വർണാഭരണ നിർമ്മാണ മേഖലയിലും സിനിമാ മേഖലയിലും പണിയെടുക്കുന്ന ദിവസവേതനക്കാരുടെ കുടുംബങ്ങൾക്കാണ് കല്യാൺ ജൂവലേഴ്സ് സഹായമെത്തിക്കുന്നത്.കേരളത്തിലെ ജൂവലറി മാനുഫാക്ചേഴ്സ് അസോസിയേഷൻ,കോയമ്പത്തൂർ ജൂവല്ലേഴ്സ് അസോസിയേഷൻ,മുംബൈയിലെ ജെംസ് ആൻറ് ജൂവലറി എക്സ്പോർട്ട് പ്രൊമോഷൻ കൗൺസിൽ എന്നീ സംഘടനകൾ നിർദ്ദേശിക്കുന്ന സ്വർണാഭരണ നിർമ്മാണ മേഖലയിലെ ദിവസവേതനക്കാർക്കാണ്ഗോൾഡ്സ്മിത് റിലീഫ് ഫണ്ട്'വഴി സഹായമെത്തിക്കുക. സിനിമ മേഖലയിലെ ഗുണഭോക്താക്കളെ ഫെഫ്ക കണ്ടെത്തി നിർദ്ദേശിക്കും. കൂടാതെ കോവിഡ് പ്രതിരോധത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി നിർമ്മിക്കുന്ന പരസ്യചിത്രത്തിനും കല്യാൺ പിന്തുണ പ്രഖ്യാപിച്ചു. അമിതാബ് ബച്ചന് പുറമേ രജനികാന്ത്,മമ്മൂട്ടി,മോഹൻലാൽ,രൺബീർ കപൂർ,ചിരഞ്ജീവി,ശിവ് രാജ്കുമാർ,പ്രിയങ്ക ചോപ്ര,ആലിയ ഭട്ട് തുടങ്ങിയവർ ഈ പരസ്യചിത്രത്തിൽ വേഷമിടും. മുമ്പുണ്ടായിട്ടില്ലാത്തവിധം ആഗോള തലത്തിലുള്ള ഒരു മഹാമാരിയിലൂടെയാണ് മനുഷ്യരാശി കടന്നുപോകുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമൻ പറഞ്ഞു. വലിയ വെല്ലുവിളിയുടെ ഈ സമയത്ത് അമിതാബ് ബച്ചനൊപ്പം ചേർന്ന് ദിവസവേതനക്കാരായ തൊഴിലാളി കുടുംബങ്ങൾക്ക് ആശ്വാസമേകുന്നതിനാണ് ഈ സഹായം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2RhW2Eh
via IFTTT

ബജാജ് ഫിനാന്‍സ് കൈകാര്യം ചെയ്യുന്ന ആസ്തിയില്‍ 10 ദിവസംകൊണ്ട് കുറവുണ്ടായത് 4750 കോടി

രാജ്യമൊട്ടാകെ അടച്ചിട്ട് പത്തുദിവസം പിന്നിട്ടപ്പോൾ ബാജാജ് ഫിനാൻസിന് നഷ്ടമായത് 3.50 ലക്ഷം ഉപഭോക്താക്കളെ. കൈകാര്യം ചെയ്യുന്ന ആസ്തിയിൽ 4,750 കോടി രൂപയുടെ കുറവുമുണ്ടായി. മാർച്ച് പാദത്തിലെ പ്രവർത്തന ഫലം പുറത്തുവിട്ടപ്പോഴാണ് മാനേജുമെന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. പഴയരീതിയിലേയ്ക്ക് തിരിച്ചുവരാൻ ഒക്ടോബർവരെയെങ്കിലും സമയംവേണ്ടിവരുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. എന്നിരുന്നാലും മുൻപാദത്തെ അപേക്ഷിച്ച് കൈകാര്യം ചെയ്യുന്ന ആസ്തിയിൽ രണ്ടുശതമാനം വളർച്ച കമ്പനി രേഖപ്പെടുത്തി. മാർച്ചിൽ അവസാനിച്ച പാദത്തിൽ 1.47 ലക്ഷം കോടി രൂപയാണ് കമ്പനി കൈകാര്യം ചെയ്യുന്നത്. ഡിസംബർ പാദത്തിൽ ഇത് 1.45 ലക്ഷം കോടി രൂപയായിരുന്നു. ഭവന, ഉപഭോക്തൃ ഉത്പന്ന വായ്പ മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ബജാജ് ഫിനാൻസ്.

from money rss https://bit.ly/2Ri0Tpa
via IFTTT

മോറട്ടോറിയം ലഭിക്കാന്‍ അപേക്ഷിക്കണോ? വിവിധ ബാങ്കുകള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അറിയാം

മോറട്ടോറിയം ആവശ്യമുണ്ടോ ഇല്ലയോ എന്ന് ബാങ്കുകളും ധനകാര്യസ്ഥാനങ്ങളും വായ്പയെടുത്തവരോട് ചോദിച്ചുതുടങ്ങി. ചില ബാങ്കുകൾ മോറട്ടോറിയം ആനുകൂല്യത്തിനായി അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ അക്കൗണ്ടിൽനിന്ന് പണംപിടിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മറ്റുചില ബാങ്കുകളാകട്ടെ അറിയിച്ചില്ലെങ്കിലും ആനുകൂല്യം നൽകാൻ സന്നദ്ധരുമാണ്. നിങ്ങളുടെ ബാങ്ക് ഏതുരീതിയിലാണ് മോറട്ടോറിയത്തെ കൈകാര്യം ചെയ്യുന്നതെന്ന് അറിയാം: എസ്ബിഐ-ഉപഭോക്താവ് ആവശ്യപ്പെട്ടാൽമാത്രം നൽകും-അതിനായി ഇ-മെയിൽ അയയ്ക്കാം. ഐഡിബിഐ ബാങ്ക്-എല്ലാവർക്കും മോറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കും-ആവശ്യമില്ലാത്തവർ moratorium@idbi.co.in-എന്ന് വിലാസത്തിൽ അറിയിക്കണം. കാനാറ ബാങ്ക്-ആനുകൂല്യം ആവശ്യപ്പെട്ടാൽമാത്രം-ബാങ്ക് അയയ്ക്കുന്ന എസ്എംഎസിന് മറുപടിയായി NO അയച്ചാൽ ഇഎംഐ പിടിക്കുന്നത് നിർത്തും. 8422004008 ആണ് മൊബൈൽ നമ്പർ. എസ്എംഎസ് ലഭിക്കാത്തവർ retailbankingwing@canarabank.com എന്ന മെയിലിലേയ്ക്ക് അയയ്ക്കണം. ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക്-ഗ്രാമീണ മേഖലയിലുള്ളവർക്കും കർഷകർക്കും ആവശ്യപ്പെട്ടില്ലെങ്കിലും മോറട്ടോറിയം ലഭിക്കും. മറ്റുള്ളവർ ആവശ്യപ്പെട്ടാൽമാത്രം നൽകും-ഇതിനായി 8007010908 എന്ന മൊബൈലിലേയ്ക്ക് എസ്എംഎസ് വഴി അപേക്ഷിക്കണം. help@idfcfirstbank.com ലേയ്ക്കും ഇ-മെയിൽ അയയ്ക്കാം. ഐസിഐസിഐ ബാങ്ക്-ഇരുചക്ര വാഹന വായ്പയ്ക്കും ബിസിനസ്, കാർഷിക, സ്വർണ വായ്പകൾക്കും അറിയിച്ചില്ലെങ്കിലും മോറട്ടോറിയം ലഭിക്കും. മറ്റ് വായ്പകളെടുത്തവർ അറിയിച്ചാൽമാത്രമെ ആനുകൂല്യം ലഭിക്കൂ-അതിനായി ബാങ്കിന്റെ വെബ്സൈറ്റിൽപോയി മോറട്ടോറിയത്തിന് അർഹമാണോയെന്ന് പരിശോധിക്കാം. തുടർന്ന് എസ്എംഎസ്, ഇ-മെയിൽ വഴി ആനുകൂല്യം നേടുകയോ വേണ്ടെന്നുവെയ്ക്കുകയോ ചെയ്യാം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ-എല്ലാവർക്കും ആനുകൂല്യം ലഭിക്കും-ഇഎംഐ അടയ്ക്കാൻ താൽപര്യമുള്ളവർ ബാങ്കുമായി ബന്ധപ്പെടണം. യൂക്കോ ബാങ്ക്-എല്ലാവർക്കും ആനുകൂല്യം ലഭിക്കും- ഇഎംഐ അടയ്ക്കാൻ താൽപര്യമുള്ളവർ ബാങ്കുമായി ബന്ധപ്പെടണം. ബാങ്ക് ഓഫ് ബറോഡ-ഉപഭോക്താവ് ആവശ്യപ്പെട്ടാൽമാത്രം ആനുകൂല്യം-മോറട്ടോറിയം ആവശ്യപ്പെട്ട് ഇ-മെയൽ അല്ലെങ്കിൽ കത്ത് അയയ്ക്കണം. വായ്പയെടുത്തവർക്ക് വിവരങ്ങൾതേടി ബാങ്ക് എസ്എംഎസും അയയ്ക്കുന്നുണ്ട്. ഫെഡറൽ ബാങ്ക്-അഞ്ചുകോടി രൂപവരെ ബിസിനസ് വായ്പയെടുത്തവർക്കും കാർഷികം, മൈക്രോ ലെൻഡിങ്, ഗോൾഡ് ലോൺ എന്നിവ എടുത്തവർക്കും ആവശ്യപ്പെടാതെതന്നെ ആനുകൂല്യം ലഭിക്കും. അഞ്ചുകോടിക്കുമുകളിലുള്ള ബിസിനസ് വായ്പയെടുത്തവരും മറ്റ് വായ്പയെടുത്തവരും മോറട്ടോറിയത്തിനുവേണ്ടി ആവശ്യപ്പെടണം-കാർഷികം, മൈക്രോ ലെൻഡിങ്, ഗോൾഡ് ലോൺ എന്നിവയെടുത്തവർക്ക് ആനുകൂല്യം വേണ്ടെങ്കിൽ option@federalbank.co.in എന്ന മെയിലിൽ വിവരം അറിയിക്കണം. എച്ച്ഡിഎഫ്സി ബാങ്ക്-ഉപഭോക്താവ് ആവശ്യപ്പെട്ടാൽമാത്രംആനുകൂല്യം-022 50042333, 022 50042211 എന്ന നമ്പറുകളിൽ വിളിച്ച് ആവശ്യപ്പെടാം. ബാങ്ക് വെബ്സൈറ്റുവഴിയും ഇതിന് സൗകര്യമുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്ക്-ആവശ്യപ്പെട്ടാൽമാത്രം-അതിനായി pay.later@kotak.com വഴി ആവശ്യപ്പെടണം. ബജാജ് ഫിൻസർവ്-ആവശ്യപ്പെട്ടാൽമാത്രം-അതിനായി wecare@bajajfinserv.in-ലേയ്ക്ക് ഇമെയിൽ ചെയ്യുക. പിഎൻബി ഹൗസിങ്-ആവശ്യപ്പെട്ടാൽമാത്രം-വെബ്സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കാം. അല്ലെങ്കിൽ 56161ലേയ്ക്ക് എസ്എംഎസ് അയയ്ക്കുകയോ ഇ-മെയിൽ അയയ്ക്കുകയോ 8743950000 ലേയ്ക്ക് മിസ്കോൾ ചെയ്യുകയോ വേണം. ഇന്ത്യബുൾസ് ഹൗസിങ്-ആവശ്യപ്പെട്ടാൽമാത്രം-ഇതിനായി വെബ്സൈറ്റിലെ ലിങ്ക് ഉപയോഗിക്കാം. അല്ലെങ്കിൽ covid19emi@indiabulls.comലേയ്ക്ക് ഇ-മെയിൽ അയയ്ക്കുക. പഞ്ചാബ് ആൻഡ് സിന്റ് ബാങ്ക്-ആവശ്യപ്പെടാതെതന്നെ ആനുകൂല്യം ലഭിക്കും-മോറട്ടോറിയം ആവശ്യമില്ലെങ്കിൽ 8652634668 ലേയ്ക്ക് NO എന്ന് എസ്എംഎസ് അയയ്ക്കുക. എച്ച്എസ്ബിസി ബാങ്ക്-ആവശ്യപ്പെട്ടാൽമാത്രം-https://bit.ly/2yJ31A1 എന്ന ലിങ്ക് വഴി അറിയിക്കാം. ആക്സിസ് ബാങ്ക്-ഗോൾഡ് ലോൺ, കെസിസി ലോൺ, ഫാർമർ ലോൺ, മൈക്രോ ഫിനാൻസ് ലോണുകൾ, കമ്മോഡിറ്റി ലോൺ, ട്രാക്ടർ ലോൺ, കമേഴ്സ്യൽ വെഹിക്കിൾ ലോൺ, കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ലോൺ, ബിസിനസ് ലോൺ തുടങ്ങിയവയ്ക്ക് ആവശ്യപ്പെട്ടാൽമാത്രമേ ആനുകൂല്യം ലഭിക്കൂ-ആവശ്യപ്പെടാതെതന്നെ ആനുകൂല്യം ലഭിക്കുമോയെന്നറിയാൻ ബാങ്കിന്റെ വെബ്സൈറ്റ് നോക്കുക. തുടർന്ന് ബാങ്കിന് എസ്എംഎസ് അയയ്ക്കുകയോ ഇ-മെയിൽ ചെയ്യുകയോ വേണം. ബാങ്ക് ഓഫ് ഇന്ത്യ-ആവശ്യപ്പെടാതെ ആനുകൂല്യം ലഭിക്കും- ഇഎംഐ തുടർന്നും അടയ്ക്കണമെങ്കിൽ ബാങ്കുമായി ബന്ധപ്പെടുക. വിവരങ്ങൾക്ക് കടപ്പാട്: പൈസബസാർഡോട്ട്കോം.

from money rss https://bit.ly/2RhQoCh
via IFTTT