പെൻഷനായപ്പോൾ ലഭിച്ചതുകയിൽ ഒരുഭാഗം ബാങ്കിൽ സ്ഥിരനിക്ഷേപമിടാനെത്തിയതായിരുന്നു വാസുദേവ്. നാമമാത്രമായ പലിശയാണ് ലഭിക്കുകയെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നെങ്കിലും മറ്റുവഴികളൊന്നും മുന്നിലുണ്ടായിരുന്നില്ല. അപേക്ഷയോടൊപ്പം അഞ്ച് ലക്ഷം രൂപ എഫ്ഡിയിടാൻ ഏൽപ്പിച്ചപ്പോൾ, ബാങ്കിലെ വെൽത്ത്മാനേജുമെന്റ് എക്സിക്യൂട്ടീവ് അദ്ദേഹത്തെ സമീപിച്ച് കൂടുതൽ ആദായംനേടാനുള്ള സാധ്യതകൾ വിശദീകരിച്ചു. ഒന്നുംമനസിലായില്ലെങ്കിലും അദ്ദേഹം പറഞ്ഞതുപ്രകാരം നിക്ഷേപംനടത്തി. കുറച്ചുനാൾകഴിഞ്ഞ്...