121

Powered By Blogger

Friday 13 August 2021

മനു പ്രകാശിന് 45-ാം വയസ്സിൽ വിരമിക്കണം: 2.85 കോടി രൂപ എങ്ങനെ സമാഹരിക്കും?

മുംബൈയിൽ പ്രമുഖ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് മനു പ്രകാശ്. നിലവിൽ അദ്ദേഹത്തിന്റെ വാർഷിക വരുമാനം ആറ് ലക്ഷം രൂപയാണ്. ചെലവാകട്ടെ 2,40,000 രൂപയും. 27കാരനായ മനു വിരമിക്കാൻ ഉദ്ദേശിക്കുന്നത് 45-ാംവയസ്സിലാണ്. ഇതുപ്രകാരം 18 വർഷം കഴിയുമ്പോൾ എത്രതുക സമാഹരിക്കേണ്ടിവരുമെന്നാണ് അദ്ദേഹത്തിന് അറിയേണ്ടത്. ജോലി ലഭിച്ച് അധികംവൈകാതെതന്നെ ഭാവിയിലെ സാമ്പത്തിക ആവശ്യങ്ങൾക്കായി നിക്ഷേപംനടത്താൻ തയ്യറായ മനു അഭിന്ദനം അർഹിക്കുന്നു. അദ്ദേഹത്തിന്റെ ലക്ഷ്യങ്ങൾ വിലയിരുത്തി വിരമിച്ചശേഷമുള്ള ജീവിതത്തിന് എത്രതുക വേണ്ടിവരുമെന്നും അതിനായി പ്രതിമാസം എത്രതുക നിക്ഷേപിക്കേണ്ടിവരുമെന്നും കണക്കാക്കാം. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രതിമാസ ജീവിതചെലവ് 20,000 രൂപയാണ്. ശരാശരി ഏഴ് ശതമാനം വിലക്കയറ്റം പരിഗണിച്ചാൽ 18 വർഷം കഴിയുമ്പോൾ 67,599 രൂപയായി ജീവിതചെലവ് ഉയരും. ഇതുപ്രകാരം 18 വർഷം കഴിയുമ്പോൾ 1.84 കോടി(1,84,43,411 രൂപ)യാണ് ഭാവിയിൽ ജീവിക്കാൻ അദ്ദേഹത്തിന് ആവശ്യമായിവരിക. നിക്ഷേപത്തിന് 12ശതമാനം വാർഷികാദായം(സിഎജിആർ) ലഭിക്കുമെന്ന് പ്രതീക്ഷിച്ചാൽ ഈതുക കണ്ടെത്താൻ പ്രതിമാസം 24,000 രൂപയാണ് നിക്ഷേപിക്കേണ്ടത്. ജീവിതായുസ്സ് 80 വയസ്സാണ് കണക്കാക്കിയിട്ടുള്ളത്. ശമ്പളത്തിൽ വർധനവുണ്ടാകുന്നതിന് ആനുപാതികമായി എസ്ഐപി തുകയിൽ ഓരോവർഷംവും 10ശതമാനം വർധനവരുത്തിയാൽ 45 വയസ്സാകുമ്പോൾ 2.85 കോടി സമാഹരിക്കാൻ അദ്ദേഹത്തിന് കഴിയും. അതായത് നേരത്തെതിൽനിന്ന് വ്യത്യാസമായി ഒരു കോടി രൂപ അധികമായി ലഭിക്കുമെന്ന് ചുരുക്കം. നിലവിലെ സാഹചര്യത്തിൽ ചെലവും നിക്ഷേപവും കഴിഞ്ഞാൽ പ്രതിമാസം 6,000 രൂപകൂടി നിക്ഷേപിക്കാൻ ബാക്കിയുണ്ടാകും. കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെയുള്ള ഭാവികാര്യങ്ങൾ, മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾ എന്നിവക്ക് പണംകണ്ടെത്താനും ഈതുക വിനിയോഗിക്കാം. റിട്ടയർമെന്റിന് ആവശ്യമായ തുകകിഴിച്ച് ബാക്കിയുള്ള ഒരു കോടി രൂപയും പ്രതിമാസം 6,000 രൂപ വീതം നിക്ഷേപിക്കുമ്പോൾ(വർഷത്തിൽ 10ശതമാനംവർധനപ്രകാരം) 70 ലക്ഷംരൂപയും അധികമായി ലഭിക്കും. നിക്ഷേപത്തിന് നിർദേശിക്കുന്നപദ്ധതികൾ: ആക്സിസ് ബ്ലൂചിപ് ഫണ്ട്: പ്രതിമാസം 10,000 രൂപ(എസ്ഐപി) എസ്ബിഐ നിഫ്റ്റി നെക്സറ്റ് 50 ഇടിഎഫ്: 10,000 രൂപ (പ്രതിമാസം) റിക്കറിങ് ഡെപ്പോസിറ്റ് : 4,000 രൂപ (പ്രതിമാസം) Investment PORTFOLIO Fund/ETF 1Yr Return* 5Yr Return 7Yr Return Expense Ratio Axis Bluechip 44.63 18.40 16.21 0.49% SBI ETF Nifty Next 50 43.81 12.88 - 0.15% *Return as on 13 Aug 2021

from money rss https://bit.ly/2VT6Iyi
via IFTTT

ഓടുന്ന തീവണ്ടികളിലെ ഇന്റർനെറ്റ് പദ്ധതി ഉപേക്ഷിച്ചു: ചെലവ് താങ്ങാനാകാതെ

തൃശ്ശൂർ: ഓടുന്ന തീവണ്ടികളിൽ ഉപഗ്രഹസംവിധാനത്തിലൂടെ അതിവേഗ ഇന്റർനെറ്റ് എത്തിക്കാനുള്ള പദ്ധതി റെയിൽവേ ഉപേക്ഷിച്ചു. യാത്രക്കാർക്ക് സൗജന്യമായി നൽകുമെന്നു പറഞ്ഞിരുന്ന സംവിധാനം ഉപേക്ഷിക്കാൻ കാരണം അമിതചെലവ് തന്നെ. ദീർഘവീഷണമില്ലാതെയും പരിമിതി മനസ്സിലാക്കാതെയും നടത്തിയ പ്രഖ്യാപനമാണ് ഉപേക്ഷിച്ചത്. 2019-ലെ ബജറ്റിൽ അന്നത്തെ റെയിൽവേമന്ത്രി പീയുഷ് ഗോയലാണ് പദ്ധതി അവതരിപ്പിച്ചത്. അടുത്ത നാലു വർഷത്തിനകം രാജ്യത്തെ എല്ലാ തീവണ്ടികളിലും തടസ്സമില്ലാത്ത ഇൻറർനെറ്റ് എത്തിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, അതിന് വലിയ സാമ്പത്തികച്ചെലവ് ഉണ്ടാകുമെന്ന കാര്യം പരീക്ഷണയോട്ടം നടത്തിയപ്പോഴാണ് തിരിച്ചറിഞ്ഞത്. ന്യൂഡെൽഹി - ഹൗറ രാജധാനി എക്സ്പ്രസിലാണ് പരീക്ഷണം നടത്തിയത്. രാജ്യത്തിന്റെ ഉപഗ്രഹങ്ങളിലെ ട്രാൻസ്പോണ്ടറുകളിൽ നിന്ന്, ടവറുകൾ വഴിയല്ലാതെ, നേരിട്ട് സിഗ്നലുകൾ ഓടുന്ന വണ്ടിയിൽ എത്തിക്കുന്ന രീതിയാണിത്. എന്നാൽ, ഹൗറ രാജധാനിയിൽ ഇത് പരീക്ഷിച്ചപ്പോൾ ദുർബലമായ സിഗ്നലാണ് യാത്രക്കാരുടെ ഫോണുകളിൽ കിട്ടിയത്. 10 എം.ബി.പി.എസ്. സ്പീഡ് മാത്രമുള്ള ഡേറ്റയായിരുന്നു അത്. ഒരു ട്രാൻസ്പോണ്ടറിന് പ്രതിമാസം 10 ലക്ഷം രൂപയാണ് വാടക. ഒരു തീവണ്ടി ഓടുമ്പോൾ നിരവധി ട്രാൻസ്പോണ്ടറുകളുടെ ഉപയോഗം വേണ്ടിവരും. ഉദാഹരണത്തിന് ന്യൂഡെൽഹിയിൽനിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന കേരള എക്സ്പ്രസിൽ ഈ സംവിധാനം ഏർപ്പെടുത്തണമെങ്കിൽ ചുരുങ്ങിയത് 400 ട്രാൻസ്പോണ്ടറുകളുടെയെങ്കിലും സഹായം വേണ്ടിവരും. ഇങ്ങനെ വരുമ്പോൾ പ്രതിമാസം ഒരു തീവണ്ടിക്കുമാത്രം വലിയ തുക വേണ്ടി വരും. യാത്രക്കാരിൽനിന്ന് ഇതിനു മാത്രമായി നിരക്ക് ഈടാക്കിയാലും മുടക്കുന്ന തുകയുടെ നൂറിലൊരംശം പോലും കിട്ടില്ല. തുക ഈടാക്കി സംവിധാനം ഏർപ്പെടുത്തിയാലും ഡേറ്റ സ്പീഡിലെ കുറവുമൂലം റെയിൽവേ പഴി കേൾക്കേണ്ടി വരുമെന്നാണ് ഹൗറ എക്പ്രസിലെ പരീക്ഷണം തെളിയിച്ചത്. യാത്രക്കാർക്ക് ഇൻറർനെറ്റ് തടസ്സമില്ലാതെ എത്തിക്കാൻ പാളങ്ങളുടെ സമീപത്ത് നിശ്ചിത ദൂരത്തിൽ ടവറുകൾ സ്ഥാപിക്കുക എന്ന നിർദേശം മുമ്പ് ഉണ്ടായിരുന്നു. അത് പരിഗണിക്കാതെയാണ് ഉപഗ്രഹ ചിന്തകളിലേക്ക് അധികൃതർ കടന്നതും ഇപ്പോൾ ഉപേക്ഷിച്ചതും. ഇൻറർ സെല്ലുലർ ടവറുകൾ സ്ഥാപിക്കുക വഴി വിവിധ മൊബൈൽ സേവനദാതാക്കളുടെ സിഗ്നൽ ഓടുന്ന വണ്ടിയിയിലും എത്തിക്കാനാവും. ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ ബുള്ളറ്റ് ​െട്രയിനുകൾ ഓടുന്ന റൂട്ടുകളിൽ ഈ സംവിധാനം വിജയകരമായി നടപ്പാക്കിയിട്ടുമുണ്ട്. കേരളത്തിന്റെ അർധ അതിവേഗ റെയിൽ പദ്ധതിയായ കെ-റെയിലിലും അതിവേഗ ഇൻറർനെറ്റ് ലഭ്യമാക്കാൻ ഈ സംവിധാനം ഉപയോഗപ്പെടുത്താമെന്ന നിർദേശം ടെലികോം രംഗത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.

from money rss https://bit.ly/3CLsMfs
via IFTTT

ഓക്‌സിജന്‍ സ്റ്റോര്‍ ഞായറാഴ്ച മുതല്‍ ഇടപ്പള്ളിയില്‍

കേരളത്തിന്റെ ഡിജിറ്റൽ എക്സ്പേർട്ടായ ഓക്സിജന്റെ ഏറ്റവും പുതിയ സ്റ്റോർ ഇടപ്പള്ളി ടോൾ ജംഗ്ഷനിൽ മെട്രോ പില്ലർ 373 ന് സമീപം ഞായറാഴ്ച പ്രവർത്തനമാരംഭിക്കുന്നു. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സ്റ്റോർ പ്രവർത്തനമാരംഭിക്കുന്നത്. ഉദ്ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവ്, എംപി ഹൈബി ഈഡൻ, കളമശ്ശേരി മുൻസിപ്പൽ ചെയർപേഴ്സൺ സീമ കണ്ണൻ തുടങ്ങിയവർ പങ്കെടുക്കും. രണ്ട് നിലകളിലായി പ്രവർത്തിക്കുന്ന ഇടപ്പളളി സ്റ്റോറിൽ സ്മാർട്ട്ഫോണുകൾ, ടാബ്ലെറ്റുകൾ, ആക്സസറികൾ, സ്മാർട്ട് ടിവികൾ, റ്റെഫ്രിജറേറ്ററുകൾ, വാഷിങ്ങ് മെഷീനുകൾ, എ.സികൾ തുടങ്ങി ഡിജിറ്റൽ ഗാഡ്ജെറ്റുകളുടേയും ഹോം അപ്ലയൻസുകളുടേയും വിപുലമായ കളക്ഷനാണ് ഒരുക്കിയിരിക്കുന്നത്. അത്യാകർഷകമായ ഓഫറുകളും ലഭ്യമാണ്. സ്മാർട്ട്ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും 25% വരെ ഡിസ്കൗണ്ട്, ലാപ്ടോപ്പുകൾക്ക് 30% വരെ കിഴിവ്, 70 % വരെ വി ലക്കുറവിൽ ആക്സസറികൾ, 50% വിലക്കുറവിൽ എൽഇഡി ടിവികൾ, 40% വിലക്കുറവിൽ എസികൾ, 35% വിലക്കുറവിൽ വാഷിങ്ങ് മെഷീൻ, 30% വില ക്കുറവിൽ റ്റെഫ്രിജറേറ്റർ, 50% കിഴിവിൽ സ്മോൾ അപ്ലയൻസസ് തുടങ്ങിവ യാണ് പ്രധാന ഉദ്ഘാടന ഓഫറുകൾ. ഉദ്ഘാടന ഓഫറുകളോടൊപ്പം തന്നെ അത്യാകർഷകമായ സമ്മാനങ്ങളും ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ഓണം പ്രമാണിച്ച് ഓക്സിജനിൽ നിന്നും ഗൃഹോപകരണങ്ങളും ഡിജിറ്റൽ ഗാഡ്ജെറ്റുകളും പർച്ചേസ് ചെയ്യുന്നവർക്ക് ബ്രാന്റുകൾ നൽകുന്ന 2 കോടിയുടെ സമ്മാനങ്ങൾ സ്വന്തമാക്കാൻ അവസരമുണ്ട്. കൂടാതെ, ഓരോ പർച്ചേസിലും ഉറപ്പായ ഒട്ടനവധി സമ്മാനങ്ങളും ഉറപ്പാണ്.

from money rss https://bit.ly/37CgHuN
via IFTTT

റെക്കോഡ് കുറിച്ച് സെൻസെക്‌സ് 55,430നും നിഫ്റ്റി 16,520നും മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ റെക്കോഡ് ഉയരം കുറിച്ച് സെൻസെക്സും നിഫ്റ്റിയും ക്ലോസ്ചെയ്തു. ഐടി, മെറ്റൽ, എഫ്എംസിജി ഓഹരികളിലെ മുന്നേറ്റമാണ് സൂചികകൾക്ക് ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കികൊടുത്തത്. സെൻസെക്സ് 593.31 പോയന്റ് (1.08%)ഉയർന്ന് 55,437.29ലും നിഫ്റ്റി 164.70 പോയന്റ് (1.01%) നേട്ടത്തിൽ 16,529.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ആഗോള വിപണികളിലെ ചലനവും ജൂലായിലെ പണപ്പെരുപ്പ നിരക്കിൽ കുറവുണ്ടായതും സൂചികകൾക്ക് കരുത്തേകി. റീട്ടെയിൽ നിക്ഷേപകർ പണമൊഴുക്കൽ തുടർന്നു. ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ്, ടിസിഎസ്, എൽആൻഡ്ടി, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐഷർ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, പവർഗ്രിഡ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നഷ്ടംനേരിട്ടു. ഫാർമ ഒഴികെയുള്ള സെക്ടറൽ സൂചികകൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി സൂചിക ഒരുശതമാനത്തോളം ഉയർന്നു. അതേസസമയം, മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ കാര്യമായ നേട്ടമില്ലാതെ ഒരുദിനംകൂടി പിന്നിട്ടു. Sensex soars 593 pts, ends above 55,400; Nifty at 16,529.

from money rss https://bit.ly/3seu6lZ
via IFTTT

കുതിപ്പ് തുടരുന്നു: എന്തൊക്കെയാകും വിപണിക്കുപിന്നലെ ചാലകശക്തികൾ

ആഭ്യന്തര ആഗോള കാരണങ്ങളാണ് വിപണിയെ വീണ്ടും എക്കാലത്തെയും ഉയർന്ന നിലവാരം കീഴടക്കാൻ സഹായിച്ചത്. ബാങ്ക്, മറ്റ് ധനകാര്യ ധനകാര്യ ഓഹരികൾ എന്നിവയിൽ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചപ്പോൾ ലോഹം, ഫാർമ ഓഹരികൾ സമ്മർദംനേരിട്ടു. ഡൗ ജോൺസും എസ്ആൻഡ്പിയും മികച്ച ഉയരംകൂറിച്ച് ആഗോള സാധ്യതകൾ തുറന്നിട്ടപ്പോൾ സൂചികകൾ അത് പരമാവധി പ്രയോജനപ്പെടുത്തി. റീട്ടെയിൽ നിക്ഷേപകർ ഓഹരികൾക്കുപിന്നാലെ പായുന്നത് തുടർന്നാൽ നിഫ്റ്റി 16,500 കിഴടക്കാൻ അധികദിവസം വേണ്ടിവരില്ലെന്നാണ് വിലയിരുത്തൽ. മുല്യവും കമ്പനികളുടെ ബാധ്യതകളും കോവിഡും അവഗണിച്ചാണ് വിപണിയിലെ പുത്തൻകൂറ്റുകാർ ഓഹരികൾക്കു പിന്നാലെ പായുന്നത്. ഈ സാഹചര്യത്തിൽ വിപണിയിലെ റാലിക്ക് എന്നാകും തിരശ്ശീലവിഴൂകയെന്ന് പറയാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന് ജിയോജിത് ഫിനാഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ് മെന്റ് സ്റ്റ്രാറ്റജിസ്റ്റായ വി.കെ വിജയകുമാർ പറയുന്നു. ഉച്ചകഴിഞ്ഞ് 2.30ഓടെ ബിഎസ്ഇ സെൻെസെക്സ് 550 പോയന്റ് നേട്ടത്തിൽ 55,410 പിന്നിട്ടു. ഒരുശതമാനത്തലേറെയാണ് ഉയർന്നത്. നിഫ്റ്റിയാകട്ടെ 0.96ശതമാനം നേട്ടത്തിൽ 16,517 നിലവാരത്തിലുമെത്തി.മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ് നേട്ടത്തിൽ മുന്നിൽ, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, ഐസിഐസിഐ ബാങ്ക്, കോൾ ഇന്ത്യ, എൽആൻഡ്ടി, ഭാരത് പെട്രോളിയം, ടിസിഎസ്, ടാറ്റ കൺസ്യൂമർ, ഐടിസി തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ഹീറോ മോട്ടോർകോർപ്, എൻടിപിസി തുടങ്ങിയ ഓഹരികൾ സമ്മർദംനേരിടുകയുംചെയ്തു. നേട്ടത്തിന്റെ പ്രധാനകാരണങ്ങൾ രാജ്യത്തെ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുളള റീട്ടെയിൽ പണപ്പെരുപ്പം ജൂലായിൽ 5.59ശതമാനത്തിലേക്ക് താഴ്ന്നതാണ് വിപണിക്ക് കരുത്തായത്. ജൂണിൽ 6.26ശതമാനമായിരുന്നു വിലക്കയറ്റനിരക്ക്. തൊഴിലില്ലായ്മ നിരക്ക് സാമ്പത്തിക പ്രവർത്തനങ്ങളിലെ ഉണർവിന് സൂചനയായി യുഎസിലെ തൊഴിലില്ലായ്മ നിരക്കിൽ കുറവുണ്ടായത് ആഗോള വിപണികളെയും അതോടൊപ്പം രാജ്യത്തെ സൂചികളെയും സ്വാധീനിച്ചു. പ്രതികൂല ഘടകങ്ങൾ പ്രധാന സൂചികകൾ മികച്ച ഉയരംകുറിച്ചപ്പോഴും സ്മോൾ ക്യാപുകൾക്കും മിഡ് ക്യാപുകൾക്കും സമാനമായ നേട്ടമുണ്ടാക്കാനായില്ല. മികച്ച മൂല്യത്തിലായതിനാൽ കനത്ത വിൽനസമ്മർദം ഈ വിഭാഗങ്ങളിലെ ഓഹരികൾ നേരിടുന്നുണ്ട്.

from money rss https://bit.ly/3AK6I37
via IFTTT