121

Powered By Blogger

Monday 11 November 2019

10 വര്‍ഷംമുമ്പ് നിക്ഷേപിച്ചത് ഒരു ലക്ഷം; ഇപ്പോള്‍ ലഭിച്ചതാകട്ടെ 17 ലക്ഷവും

സ്മോൾ ക്യാപ് ഓഹരികൾ വിപണിയുടെ ചാഞ്ചാട്ടത്തിൽ കൂപ്പുകുത്തുമ്പോൾ 1,000 ശതമാനത്തിലേറെ നേട്ടവുമായി ജിഎംഎം ഫാഡുലർ ലിമിറ്റഡ്. 2009 നവംബറിൽ ഒരു ലക്ഷം രൂപ കമ്പനിയിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇപ്പോൾ 17 ലക്ഷത്തിലേറെ രൂപ നിങ്ങൾക്ക് സ്വന്തമാക്കാമായിരുന്നു. ഉയർന്ന വളർച്ചാ സാധ്യതയും കൂടുതൽ ഓർഡറുകളുമാണ് കടബാധ്യതയില്ലാത്ത കമ്പനിയെ നിക്ഷേപകർക്ക് പ്രിയപ്പെട്ടതാക്കിയത്. അഗ്രോ കെമിക്കൽ, ഫാർമ കമ്പനികൾക്ക് അനുബന്ധ ഉത്പന്നങ്ങൾ നിർമിച്ചുനൽകുന്ന കമ്പനിയാണ് ജിഎംഎം ഫാഡുലർ. കഴിഞ്ഞ മൂന്നുവർഷത്തിനിടെ അറ്റാദായത്തിൽ 34.37 ശതമാനവും അഞ്ചുവർഷത്തിനിടെ 21.07 ശതമാനം വളർച്ചയാണ് ജിഎംഎം നേടിയത്. വളർച്ചയുടെഗ്രാഫ് നിലവിൽ മികച്ച നിലവാരത്തിലുള്ള കമ്പനിയുടെ ഓഹരിവിലയിൽ ഇനിയും കുതിപ്പുണ്ടാകുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. 1,849 രൂപയിലേയ്ക്ക് ഓഹരി വിലയെത്തുമെന്നാണ് വിവിധ ബ്രോക്കിങ് ഹൗസുകളുടെ നിരീക്ഷണം. ഏഞ്ചൽ ബ്രോക്കിങിന്റെ ലക്ഷ്യവില 1,740 രൂപയാണ്.2019-20 സാമ്പത്തിക വർഷത്തിൽ 20 ശതമാനം വളർച്ച കമ്പനിക്കുണ്ടാകുമെന്നാണ് ഇവരുടെ വിലയിരുത്തൽ. കമ്പനിയുടെ വിപണി മൂലധനം 2,126 കോടിരൂപയാണ്. ബുക്ക് വാല്യു 205.71 രൂപയും 52 ആഴ്ചയിലെ ഉയർന്ന വില 1559.70 രൂപയും താഴ്ന്ന വില 994.95 രൂപയുമാണ്. GMM Pfaudler Financials FY17 FY18 FY19 FY20e FY21e Sales (Rs Million) 3530 4057 5026 6320 8337 Net Profit(Rs Million) 333 427 506 801 1078 EPS(Rs) 22.8 29.2 34.6 54.8 73.8 Divident yield (%) 0.6 0.6 0.3 0.4 0.4 RoE(%) 18.4 20.2 20.4 26.3 27.8 source:screener,AnandRathi മുന്നറിയിപ്പ്: ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. കഴിഞ്ഞകാലങ്ങളിലെ പ്രകടനം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. ഓരോരുത്തരും സ്വന്തം ഉത്തരവാദിത്വത്തോടെവേണം നിക്ഷേപിക്കാൻ. If one lakh was invested 10 years ago it would be Rs 17 lakh

from money rss http://bit.ly/2ryeUoB
via IFTTT

ഗുരുനാനാക് ജയന്തി: ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല

മുംബൈ: ഗുരുനാനാക് ജയന്തി പ്രമാണിച്ച് ഓഹരി വിപണി പ്രവർത്തിക്കുന്നില്ല. ഡെറ്റ്, കറൻസി വിപണികൾക്കും ചൊവാഴ്ച അവധിയാണ്. കമ്മോഡിറ്റി എക്സ്ചേഞ്ചിൽ രാവിലത്തെ വ്യാപാരത്തിന് അവധിയാണ്. അതേസമയം, വൈകീട്ട് പ്രവർത്തിക്കും. നഷ്ടത്തിനൊടുവിൽ തിങ്കളാഴ്ച നേരിയ നേട്ടത്തിലാണ് ഓഹരി വിപണി ക്ലോസ് ചെയ്തത്. സെൻസെക്സ് 21.47 പോയന്റ് നേട്ടത്തിൽ 40,345.08ലും നിഫ്റ്റി 4.80 പോയന്റ് ഉയർന്ന് 11,912.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. Stock market shut for Gurunanak Jayanti

from money rss http://bit.ly/2O18Exb
via IFTTT

റിയൽ എസ്റ്റേറ്റ് മേഖലയിലെ പ്രതിസന്ധി രൂക്ഷമാകും

കൊച്ചി: നോട്ട് നിരോധനം, സാമ്പത്തിക മാന്ദ്യം എന്നിവ മൂലം പ്രതിസന്ധിയിലായ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് കെട്ടിട നിർമാണ ചട്ടങ്ങളിലെ പുതിയ ഭേദഗതി കൂടുതൽ തിരിച്ചടിയാകും. ഭൂമിലഭ്യത കുറയ്ക്കുകയും ഫ്ലാറ്റുകളുടെ വില ഉയർത്തുകയും ചെയ്യുന്നതാണ് പുതിയ വിജ്ഞാപനം. 8,000 മുതൽ 18,000 വരെ ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പാർപ്പിട സമുച്ചയങ്ങൾക്ക് പഴയ ചട്ടം അനുസരിച്ച് ആറു മീറ്ററിന്റെ റോഡ് മതിയായിരുന്നു. എന്നാൽ, പുതിയ വിജ്ഞാപനം അനുസരിച്ച് ഏഴു മീറ്റർ റോഡ് ഫ്രണ്ടേജ് ഉണ്ടെങ്കിലേ 8,000 മുതൽ 24,000 വരെ ചതുരശ്ര മീറ്റർ നിർമാണം സാധ്യമാകൂ. അല്ലെങ്കിൽ 8,000 ചതുരശ്ര മീറ്ററിന് താഴേക്ക് പ്ലാൻ മാറ്റേണ്ടി വരും. അതായത്, റോഡിന്റെ വീതി 6.9 മീറ്റർ ആണെങ്കിൽ പോലും 18,000 ചതുരശ്ര മീറ്ററിനു പകരം 8,000 ചതുരശ്ര മീറ്ററിനു താഴേക്ക് പ്ലാൻ മാറ്റേണ്ടി വരും. ഇതോടെ, ഭൂമിയുടെ ലഭ്യതയിൽ കുറവുണ്ടാകുകയും ഭൂമിവില ഉയരുകയും ചെയ്യും. ഫലത്തിൽ ഫ്ലാറ്റ് വാങ്ങാനിരിക്കുന്ന ഉപഭോക്താവിന് ഉയർന്ന വില നൽകേണ്ടി വരും. കേരളത്തിൽ മെയിൻ റോഡുകൾ അല്ലാത്ത നിരത്തുകളിൽ ബഹുഭൂരിഭാഗവും ഏഴു മീറ്ററിൽ താഴെയാണ്. 1999-ലെ കേരള മുനിസിപ്പാലിറ്റി കെട്ടിട നിർമാണ ചട്ടവും 2011-ലെ കേരള പഞ്ചായത്ത് കെട്ടിട നിർമാണ ചട്ടവും ഭേഗതി ചെയ്താണ് നവംബർ എട്ടിന് പുതിയ വിജ്ഞാപനം ഇറക്കിയത്. തറവിസ്തീർണ അനുപാതം (എഫ്.എ.ആർ.) കണക്കാക്കുന്നതിലും മാറ്റം വന്നിട്ടുണ്ട്. നേരത്തെ ലിഫ്റ്റ്, പാർക്കിങ് ഏരിയ, പൈപ്പുകൾക്കായുള്ള ഡെക്ട് ഏരിയ, ബാൽക്കണിയുടെ 50 ശതമാനം എന്നിവ എഫ്.എ.ആറിൽ പെടുത്തിയിരുന്നില്ല. എന്നാൽ, പുതിയ വിജ്ഞാപനപ്രകാരം അതുകൂടി എഫ്.എ.ആറിൽ പെടും. അതിന് ഫീസും നൽകേണ്ടി വരും. ഇതോടെ നിർമാണച്ചെലവ് 20-25 ശതമാനം ഉയരുമെന്ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ് പറഞ്ഞു. പഴയ നിയമപ്രകാരം നവംബർ എട്ടിനു മുമ്പ് അപേക്ഷിച്ച നൂറുകണക്കിന് പാർപ്പിട സമുച്ചയങ്ങളുടെ നിർമാണം ഇതോടെ അനിശ്ചിതത്വത്തിലാകും. അവർ പുതിയ പ്ലാൻ സമർപ്പിച്ച് വീണ്ടും അനുമതി തേടേണ്ട സ്ഥിതിയുണ്ടാകും. ഫലത്തിൽ ചെലവ് ഉയരുകയും ഒരു വർഷത്തെയെങ്കിലും കാലതാമസം ഉണ്ടാകുകയും ചെയ്യും. പുതിയ വിജ്ഞാപനത്തിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടെന്ന് റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാരുടെ കൂട്ടായ്മയായ ക്രെഡായ് കേരളയുടെ മുൻ ചെയർമാൻ നജീബ് സക്കറിയയും പ്രതികരിച്ചു. crisis in the real estate sector is likely to escalate

from money rss http://bit.ly/2p5eqp4
via IFTTT

ഓടിത്തുടങ്ങി ഒരുമാസമെത്തുംമുമ്പേ തേജസ് എക്‌സ്പ്രസിന് 70 ലക്ഷം ലാഭം

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടിയായ തേജസ് എക്സ്പ്രസ് ആദ്യത്തെ മാസംതന്നെ നേടിയത് 70 ലക്ഷം രൂപ ലാഭം. ടിക്കറ്റ് വരുമാനത്തിലൂടെ 3.70 കോടി രൂപയാണ് വരുമാനം നേടിയത്. ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷന്റെ ലക്നൗ-ഡൽഹി തേജസ് എക്സ്പ്രസാണ് ഓടിത്തുടങ്ങിയ ആദ്യമാസത്തിൽതന്നെ മികച്ച ലാഭമുണ്ടാക്കിയത്. ഒക്ടോബർ അഞ്ചിനാണ് തേജസ് ഓടിത്തുടങ്ങിയത്. ഒക്ടോബർ 28നുള്ള കണക്കുപ്രകാരം(21 ദിവസം. ട്രെയിൻ ആഴ്ചയിൽ ആറുദിവസമാണ് സർവീസ് നടത്തുന്നത്) മൂന്നുകോടി രൂപയാണ് ചെലവ്. ഇതുപ്രകാരം ട്രെയിൻ ഓരോദിവസവും ഓടിക്കുന്നതിന് 14 ലക്ഷം രൂപയാണ് ശരാശരി ചെലവ്. യാത്ര ടിക്കറ്റിനത്തിൽ 17.50 ലക്ഷം രൂപയാണ് പ്രതിദിന വരുമാനം. യാത്രയോടൊപ്പം ഭക്ഷണം, 25 ലക്ഷം രൂപവരെ ഇൻഷുറൻസ് പരിരക്ഷ, വൈകിയോടിയാൽ നഷ്ടപരിഹാരം എന്നിവ തേജസ് എക്സ്പ്രസിലെ യാത്രക്കാർക്ക് ലഭിക്കും. Tejas Express posts Rs 70 lakh profit in first month

from money rss http://bit.ly/2X2dA9f
via IFTTT