മുംബൈയിലെ പ്രമുഖ കോർപറേറ്റ് സ്ഥാപനത്തിൽ ഉന്നത തസ്തികയിലാണ് സുരേഷ് ബാബുവിന് ജോലി. ശമ്പളവരുമാനം പലിശ എന്നിവയോടൊപ്പം ഓഹരി, മ്യൂച്വൽ ഫണ്ട് എന്നിവയിലെ നിക്ഷേപത്തിൽനിന്നും ആദായമുണ്ട്. റിട്ടേൺ ഫയൽചെയ്യുന്നതിന് ഡിസംബർ 31വരെ സമയംനീട്ടയിതിനാൽ ഇപ്പോഴാണ് അതിനുള്ള ശ്രമം തുടങ്ങിയതുതന്നെ. ലോഗിൻ ചെയ്ത് വിവരങ്ങളെല്ലാം നൽകിയപ്പോഴാണ് 70,000 രൂപ ഇനിയും അടക്കേണ്ടതുണ്ടെന്ന് മനസിലായത്. മുൻകൂർ നികുതി നൽകാൻ വൈകിയതിന്റെ പലിശയിനത്തിൽമാത്രം 15,000 രൂപയിലേറെയാണ് ബാധ്യത. മികച്ചരീതിയിൽ നിക്ഷേപം ക്രമീകരിക്കുന്നതിനോടൊപ്പം ആദായ നികുതിയിൽ ഇളവുനേടാൻ ശ്രദ്ധിക്കാതിരുന്നതാണ് സുരേഷ്...