121

Powered By Blogger

Tuesday 10 November 2020

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി അസിം പ്രേംജി ചെലവഴിച്ചത്‌ ദിവസം 22 കോടി രൂപ

7,904 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകി വിപ്രോയുടെ സ്ഥാപക ചെയർമാൻ അസിം പ്രേംജി മനുഷ്യ സ്നേഹികളുടെ പട്ടികയിൽ ഒന്നാമതെത്തി. ഈ കണക്കുപ്രകാരം പ്രതിദിനം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം നീക്കിവെച്ചത് 22 കോടി രൂപയാണ്. കോവിഡ് മഹാമാരിയെത്തിയതിനുശേഷം അസിം പ്രേംജി ഫൗണ്ടേഷനും വിപ്രോയും ചെലവഴിച്ചത് 1,125 കോടി രൂപയാണ്. വിപ്രോയുടെ സിഎസ്ആർ പ്രവർത്തനങ്ങൾക്കും അസിം പ്രേംജി ഫണ്ടൗണ്ടേഷന്റെ നിലവിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പുറമെയാണ് ഇത്. ഹുറൂൺ ഇന്ത്യ ജീവകാരുണ്യ പട്ടിക 2020ലാണ് ഈവിവരങ്ങളുള്ളത്. എച്ച്സിഎൽ ടെക്നോളജീസിന്റെ ശിവ് നാടാരാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്. 795 കോടി രൂപയാണ് അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നൽകിയത്. റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി 458 കോടി രൂപ സംഭാവന നൽകി മൂന്നാമതെത്തി. കോവിഡിനെതിരായ പോരാട്ടങ്ങളെ പിന്തുണയ്ക്കുന്നതിനായി അംബാനി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 500 കോടി നൽകി. മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുടെ ദിരിതാശ്വാസ നിധിയിലേയ്ക്കായി അഞ്ചുകോടി രൂപവീതവും നൽകി. കുമാർ മംഗളം ബിർളയും കുടുംബവും 276 കോടി രൂപയാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ഇവർ പട്ടികയിൽ നാലാം സ്ഥാനത്താണ്. വേദാന്ത സ്ഥാപകനും ചെയർമാനുമായ അനിൽ അഗർവാളും കുടുംബവും 215 കോടി നൽകി അഞ്ചാമതായി. Azim Premji has donated ₹22 crore/day

from money rss https://bit.ly/32y1rN4
via IFTTT

പാഠം 98| കോവിഡാനന്തര ഇന്ത്യ; ചെലവിടലിലും സമ്പാദ്യശീലത്തിലും മാറ്റം പ്രകടം

പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നതിൽ പരമാനന്ദംകണ്ടെത്തിയിരുന്ന അനിത ഇപ്പോൾ സ്വയം പാചകംചെയ്യുന്നതിൽ സംതൃപ്തി കണ്ടെത്തുന്നു. മാസത്തിൽ പലതവണ മൾട്ടിപ്ലക്സ് സന്ദർശിച്ചിരുന്ന മേഘനയാകട്ടെ വെബ്സീരീസിൽ മുഖംപൂഴ്ത്തിയിരിക്കുന്നു. ഡിജിറ്റൽ പണമിടപാടിനെ പരിഹസിച്ചിരുന്ന മുതിർന്ന പൗരന്മാർ പലചരക്ക് സാധനങ്ങൾ ഓൺലൈനിൽ ഓർഡർ ചെയ്ത് കാഷ് ബാക്കുകളും വിലക്കിഴിവുകളും പരമാവധി പ്രയോജനപ്പെടുത്തുന്നു. രാജ്യത്തെ ജനങ്ങളുടെ ചെലവിടൽ ശീലത്തിൽ കോവിഡ് കൊണ്ടുവന്നത് ചെറിയ മാറ്റമല്ല. ജീവിതരീതിയെക്കുറിച്ചുള്ള വീണ്ടുവിചാരത്തിനും കാര്യങ്ങളെ ഗൗരവത്തോടെ സമീപിക്കുന്നതിനും കോവിഡ് പ്രേരിപ്പിച്ചു. മാർച്ചിൽ ലോക്ക്ഡൗൺ ആരംഭിച്ചതുമുതലുള്ള ഉപഭോക്താക്കളുടെ ചെലവിടൽ ശീലങ്ങളിലെമാറ്റം അതിന്റെ പ്രതിഫലനമാണ്. 2019ലെ ഇതേ കാലയളവിലെ ചെലവിടൽ ശീലങ്ങളുമായി താരതമ്യംചെയ്താൽ അത് വ്യക്തമാകും. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിന്റെ ബാക്കിപത്രമെന്നോണം ഏപ്രിൽ-മെയ് മാസങ്ങളിൽ പല കമ്പനികളും ജീവനക്കാരുടെ ശമ്പളം കുറച്ചു. പുതിയ നിയമനങ്ങൾ നിർത്തിവെയ്ക്കുകയും ചെയ്തു. അസംഘടിതമേഖലയിലും തൊഴിൽ കാര്യമായി ഇല്ലാതായി. രാജ്യത്തെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ സാമ്പത്തിക വർഷത്തെ ആദ്യപാദത്തിൽ 23.9ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ടിസിഎസ് പോലുള്ള കമ്പനികൾ ഒക്ടോബറിൽ ശമ്പളവർധന നൽകാൻ മുന്നോട്ടുവന്നെങ്കിലും പകർച്ചവ്യാധി രൂക്ഷമായി തുടരുകയും സമ്പദ് വ്യവസ്ഥ 10ശതമാനം ചുരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിൽ വരുമാനത്തിന്റെകാര്യത്തിൽ ഇപ്പോഴും സ്ഥിരതയുണ്ടായിട്ടില്ലെന്നതാണ് യാഥാർഥ്യം. സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 2019ൽ ഇന്ത്യക്കാരൻ ശരാശരി 85,199 രൂപയാണ് ചെലവഴിച്ചത്. 2015 മുതൽ 10.3ശതമാനവും 2005 മുതൽ 12.1ശതമാനവും ഉപഭോഗത്തിൽ വാർഷിക വളർച്ച രേഖപ്പെടുത്തിയതായി പ്രതിശീർഷ ഗാർഹിക ഉപഭോഗത്തെക്കുറിച്ചുള്ള പട്ടികയിൽ പറയുന്നു. വരുമാനത്തിലെ ഇടിവ് കുടുംബങ്ങളെ കരുതലെടുക്കാൻ പ്രേരിപ്പിച്ചു. അവശ്യവസ്തുക്കൾക്കുമാത്രമായി ചെലവിടൽശീലം പരിമിതപ്പെടുത്തി. 2019നെ അപേക്ഷിച്ച് ഉപഭോഗത്തിൽ 40ശതമാനമാണ് കുറവുണ്ടായത്. എസ്ബിഐയുടെ 2020 ഡാറ്റബുക്ക് എഡിഷനിൽ ഇന്ത്യാഡാറ്റഹബ്ഡോട്ട്കോമിന്റെ സഹസ്ഥാപകനായ അശുതോഷ് ഡാറ്റാറാണ് ഈവിവരങ്ങൾ എടുത്തുകാണിച്ചിട്ടുള്ളത്. ഗാർഹിക ചെലവുകൾ അടച്ചിടൽ ദീർഘകാലം നീണ്ടുനിന്നതിനാൽ കുടുംബങ്ങൾ ചെലവുചുരുക്കലിലേയ്ക്ക് കടന്നു. വീട്ടുപകരണങ്ങൾക്കായി ചെലവഴിച്ചതുകയിൽ 2019നെ അപേക്ഷിച്ച് 31ശതമാനമാണ് കുറവുണ്ടായത്. ലോക് ഡൗണിനെതുടർന്ന് വിതരണശൃംഖലയിൽ തടസ്സമുണ്ടായതും അവശ്യവസ്തുക്കൾമാത്രം വാങ്ങാൻ ജനങ്ങളെ പ്രേരിപ്പിച്ചു. അതേസമയം, മെയ്, ജൂൺ മാസങ്ങളിൽ ഗാർഹിക ചെലവുകളിൽ വർധന പ്രകടമായി. നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതകുറയുമെന്ന ഭീതിയിൽ കൂടുതലായി വാങ്ങിശേഖരിക്കാൻ തുടങ്ങിയതാണ് ഇതിന് കാരണമായത്. അത്യാവശ്യമില്ലാത്ത ചെലവുകൾ വിനോദം, യാത്ര, ഷോപ്പിങ് എന്നിവയ്ക്കായി ചെലവുചെയ്യുന്നതിൽ കാര്യമായി കുറവുണ്ടായി. ഭക്ഷണ പ്രിയരാണ് വൻതോതിൽ കളംവിട്ടത്. 2019 മാർച്ചിനെ അപേക്ഷിച്ച് 2020 മാർച്ചിൽ പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണത്തിൽ 47ശതമാനമാണ് ഇടിവുണ്ടായത്. ഏപ്രിലിൽ 89ശതമാനവും മെയിൽ 81ശതമാനവും ജൂണിൽ 83ശതമാനവും കുറവുണ്ടായി. വിനോദമേഖല പാടെ തകർന്നു. തിയേറ്ററുകൾ അടച്ചത് ഈ മേഖലയിലെ വ്യവസായത്തെ കാര്യമായി ബാധിച്ചു. മാർച്ചിൽ 46ശതമാനമാണ് കുറവുണ്ടായത്. ഏപ്രിലിൽ 70ശതമാനവും മെയിൽ 66ശതമാനവും ജൂണിൽ 61ശതമാനവും ഇടിവുണ്ടായി. വിനോദം വീടുകളിലേയ്ക്കു ചുരുങ്ങി. ഏറെപേർ ഒടിടി പ്ലാറ്റ്ഫോമുകളിലും ഓൺലൈൻ ഗെയിമുകളിലും ആനന്ദംകണ്ടെത്തി. ഷോപ്പിങ് മാർച്ചിൽ കനത്ത ഇടിവുണ്ടായ ഷോപ്പിങ് മേഖലയിൽ ജൂണായപ്പോഴേയ്ക്കും നേരിയ ഉണർവ് പ്രകടമായി. ഏപ്രിലിൽ 87ശതമാനത്തോളമുണ്ടായ കുറവ് ജൂണായപ്പോഴേയ്ക്കും 37 ശതമാനത്തിലെത്തി. ഓൺലൈൻ ഷോപ്പിങ് ഉൾപ്പടെയുള്ളവയുടെ മുന്നേറ്റമാണ് ഇതിനുകാരണമായത്. എന്നിരുന്നാലും അത്യാവശ്യമില്ലാത്തവ വാങ്ങിക്കൂട്ടുന്നതിൽനിന്ന് പൊതുജനം പിൻവാങ്ങി. വാടക, പ്രതിമാസ തിരിച്ചടവ്, ഇൻഷുറൻസ് പ്രീമിയം എന്നിങ്ങനെയുള്ള സ്ഥിര ചെലവുകളിലും ഇടിവുണ്ടായി. സ്ഥിര ചെലവുകളിൽ മാർച്ചിൽ ആറുശതമാനം വർധന രേഖപ്പെടുത്തിയ സ്ഥാനത്ത് ജൂണായപ്പോൾ 11ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ ഉപഭോക്താക്കളുടെ ശീലത്തിൽ കോവിഡ് ഇതിനുമുമ്പൊന്നുമില്ലാത്തരത്തിലുള്ള ട്വിസ്റ്റാണ് ഉണ്ടാക്കിയത്. സാമ്പത്തിക അനിശ്ചിതത്വം നിലനിൽക്കുന്നതിനാൽ സമ്പാദ്യശീലത്തിൽ കൂടുതൽ ശ്രദ്ധചെലുത്താൻ പലരും തയ്യാറായി. കാലത്തിന്റെ പ്രത്യേകത കണക്കിലെടുത്ത് സുരക്ഷിതത്ത്വത്തിന് ഭൂരിഭാഗംപേരും മുൻഗണന നൽകി. കയ്യിൽ സൂക്ഷിക്കുന്ന പണത്തിന്റെ അളവുകൂടി. ഓരോരൂപ ചെലവഴിക്കുമ്പോഴും രണ്ടാമതൊന്നാലോചിക്കാനുള്ള പ്രേരണ പലർക്കുമുണ്ടായി. feedbacks to: antonycdavis@gmail.com ഈ കോളത്തിൽ പലപ്പോഴും പരാമർശിക്കാറുള്ള എമർജൻസി ഫണ്ടിന്റെ അനിവാര്യത പ്രായോഗിക ജീവിതത്തിൽ ബോധ്യപ്പെട്ടകാലംകൂടിയാണിത്. യഥാസമയം എമർജൻസി ഫണ്ട് കരുതയിവർ ഈ സാഹചര്യം സുഗമമായി തരണംചെയ്തു.

from money rss https://bit.ly/36oMDld
via IFTTT

ഇടിവിനുശേഷം നേരിയ വര്‍ധന: പവന് 80 രൂപകൂടി 37,760 രൂപയായി

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണവില കുത്തനെ ഇടിഞ്ഞതിനുപിന്നാലെ നേരിയ വിലക്കയറ്റം. ബുധനാഴ്ച പവന്റെ വില 80 രൂപകൂടി 37,760 രൂപയായി. 4720 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലും വിലയിൽ വർധനവുണ്ടായിട്ടുണ്ട്. ഒരു ഔൺസ് 24 കാരറ്റ് സ്വർണത്തിന് 1,880.21 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ഡോളിന്റെ തളർച്ചയാണ് സ്വർണവിപണിക്ക് കരുത്തായത്. ദേശീയ വിപണിയിൽ വിലകുറയുന്ന പ്രവണതയാണ്. എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് 0.15ശതമാനം താഴ്ന്ന് 50,425 രൂപ നിലവാരത്തിലെത്തി.

from money rss https://bit.ly/38wqlRd
via IFTTT

മുന്നേറ്റംതുടരുന്നു: സെന്‍സെക്‌സില്‍ 344 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ ചരിത്രനേട്ടംതുടരുന്നു. തുടർച്ചയായി എട്ടമാത്തെ ദിവസമാണ് വിപണിയിലെ മുന്നേറ്റം. സെൻസെക്സ് 344 പോയന്റ് ഉയർന്ന് 43,621ലും നിഫ്റ്റി 104 പോയന്റ് നേട്ടത്തിൽ 12,735ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1117 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 527 ഓഹരികൾ നഷ്ടത്തിലുമാണ്. 80 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, കൊട്ടക് മഹീന്ദ്ര, ഒഎൻജിസി, ഹിൻഡാൽകോ, സിപ്ല, ബജാജ് ഫിനാൻസ്, ഐടിസി, എച്ച്ഡിഎഫ്സി, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഡസിന്റ് ബാങ്ക്, ബ്രിട്ടാനിയ, പവർഗ്രിഡ് കോർപ്, ടൈറ്റാൻ കമ്പനി, ഏഷ്യൻ പെയിന്റ്സ്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കോൾ ഇന്ത്യ, അരബിന്ദോ ഫാർമ, ഇന്ത്യ ബുൾസ് ഹൗസിങ് തുടങ്ങി 628 കമ്പനികളാണ് സെപ്റ്റംബർ പാദത്തിലെ പ്രവർത്തനഫലംബുധനാഴ്ച പുറത്തുവിടുന്നത്. Sensex gains 344 pts, Nifty tops 12,700

from money rss https://bit.ly/38zP7zQ
via IFTTT

സോഷ്യല്‍ മിഡിയയില്‍ ചാരിറ്റി പ്രവര്‍ത്തകരായി ചമഞ്ഞ് തട്ടിയത് രണ്ടരക്കോടി

കൊച്ചി: സോഷ്യൽ മീഡിയയിൽ വിദേശികളായ ചാരിറ്റി പ്രവർത്തകർ ചമഞ്ഞ് പണം തട്ടൽ വ്യാപകം. എറണാകുളം റൂറൽ പോലീസ് ജില്ലയിൽ മാത്രം ഒരു വർഷത്തിനിടെ ഇത്തരത്തിൽ തട്ടിയെടുത്തത് രണ്ടരക്കോടി രൂപയാണ്. കോടീശ്വരനാണെന്ന് വിശ്വസിപ്പിക്കുന്ന ഇവർ ഇന്ത്യയിൽ ചാരിറ്റി പ്രവർത്തനം നടത്താൻ താത്പര്യമുണ്ടെന്ന് അറിയിക്കും. ഇതുപ്രകാരം പണം അയച്ചുനൽകാമെന്ന് അറിയിക്കും. അക്കൗണ്ട് മുഖേന പണം അയച്ചുനൽകാമെന്നറിയിച്ച് വിവരങ്ങൾ വാങ്ങിയെടുക്കും. ഇതിനുശേഷം വിദേശ രാജ്യത്തെ നമ്പറിൽനിന്ന് ഫോൺവിളിയും എത്തും. ഇതോടെ വിശ്വാസം ആർജിച്ചെടുക്കാൻ ഇവർക്കാകും. വിശ്വാസം നേടിയെടുക്കുന്നതിനായി പണം അയച്ചുവെന്നും മറ്റും തെളിയിക്കുന്ന ഫോട്ടോകളും രേഖകളും അയച്ചുനൽകും. ഇതിൽ വീണാൽ പിന്നീട് തട്ടിപ്പുകാർ വിളിക്കുക ആർ.ബി.ഐ., ആദായ നികുതി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരാണെന്ന് പറഞ്ഞാകും. ട്രൂ കോളറിൽ അടക്കം പേര് തെളിഞ്ഞുവരിക ഇത്തരത്തിലാകും. ഇന്ത്യയിൽ പണം എത്തിയിട്ടുണ്ടെന്നും വിദേശ രൂപ ഇന്ത്യൻ രൂപയിലേക്ക് മാറ്റുന്നതിനായി പണം നൽകണമെന്നും അറിയിക്കും. ഇതുപ്രകാരം ലക്ഷത്തിൽ താഴെ രൂപയാണ് പൊതുവേ വാങ്ങുന്നത്. ഇതു കഴിഞ്ഞാൽ രണ്ടാം ഘട്ടം, ആദായ നികുതി നിയമപ്രകാരം പണം അടയ്ക്കണമെന്നും ആവശ്യപ്പെടും. ഇതെല്ലാം പൂർത്തിയായാൽ പണം ഡെലിവറി ചെയ്യുന്നതിന്റെ ഭാഗമായി ചാർജ് നൽകണമെന്നും പറയും. ഈ തുകയെല്ലാം ഓൺലൈനിൽ വാങ്ങിക്കഴിയുന്നതോടെ ഈ ഫോൺ നമ്പറുകൾ സ്വിച്ച് ഓഫാകുകയും ചെയ്യും. എറണാകുളം സ്വദേശിയുടെ കൈയിൽനിന്ന് ഇത്തരത്തിൽ ഒടുവിൽ തട്ടിയെടുത്തത് 20 ലക്ഷം രൂപയാണ്. ഈ കേസിൽ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ജാംധാര കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇൗ തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നതെന്നാണ് പോലീസ് കരുതുന്നത്. പോലീസിൽ പരാതി വന്ന കേസുകളിൽ മാത്രം കോടികൾ നഷ്ടമായിട്ടുണ്ട്. പണം നഷ്ടമായാൽ നാണക്കേട് ഓർത്ത് പലരും പുറത്തുപറയാറില്ലെന്നാണ് പോലീസ് പറയുന്നത്. അതിനാൽ, പതിന്മടങ്ങ് തുക നഷ്ടപ്പെട്ടിട്ടുണ്ടാകുമെന്നാണ് പോലീസ് കരുതുന്നത്. ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച് ഇത്രയേറെ പരാതികൾ വന്നതിനാൽത്തന്നെ, ഈ തട്ടിപ്പിൽ പ്രത്യേകമായി അന്വേഷണം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് എറണാകുളം റൂറൽ എസ്.പി. കെ. കാർത്തിക് പറഞ്ഞു. പുതുതായി ആരംഭിച്ച സൈബർ ക്രൈം പോലീസ് സ്റ്റേഷനെ ഇതിനായി ചുമതലപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.

from money rss https://bit.ly/3lnZVoj
via IFTTT

രണ്ടാം ദിവസവും റെക്കോഡ്: സെന്‍സെക്‌സ് 680 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി ഏഴാമത്തെ ദിവസവും ഓഹരി വിപണി കുതിച്ചതോടെ എക്കാലത്തെയും ഉയർന്ന നിലവാരം സൂചികകൾ വീണ്ടും കീഴടക്കി. സെൻസെക്സ് 680.22 പോയന്റ് നേട്ടത്തിൽ 43,277.65ലും നിഫ്റ്റി 170.10 പോയന്റ് ഉയർന്ന് 12,631.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1203 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1457 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 172 ഓഹരികൾക്ക് മാറ്റമില്ല. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതി, രാജ്യത്ത് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ, ബൈഡന്റെ വിജയത്തിനുശേഷമുള്ള വിദേശ നിക്ഷേപകരുടെ വരവ് തുടങ്ങിയവ സൂചികകൾക്ക് കരുത്തേകി. ബജാജ് ഫിനാൻസ്, ഇൻഡസിന്റ് ബാങ്ക്, എൽആൻഡ്ടി, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സിപ്ല, ടെക് മഹീന്ദ്ര, എച്ച്സിഎൽ ടെക്, ഡിവീസ് ലാബ്, നെസ് ലെ, തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 3.9ശതമാനവും ഇൻഫ്ര സൂചിക രണ്ടുശതമാനവും ഉയർന്നു. നിഫ്റ്റി ഐടി 3.8ശതമാനവും ഫാർമ 4.3ശതമാനവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Indices end at record high for 2nd consecutive day; Sensex surges 680 pts

from money rss https://bit.ly/3kpxiWJ
via IFTTT

ഇ-കൊമേഴ്‌സ് മേഖലയിലേയ്ക്ക് വാട്ട്‌സാപ്പും: ഷോപ്പിങ് ബട്ടണ്‍ അവതരിപ്പിച്ചു

യുപിഐ അധിഷ്ഠിത പണമിടപാട് സംവിധാനം കൊണ്ടുവന്നതിനുപിന്നാലെ, ഫേസ്ബുക്കിന്റെ സ്വന്തമായ വാട്ട്സാപ്പ് ഇ-കൊമേഴ്സ് മേഖലയിലേയ്ക്കും ചുവടുവെയ്ക്കുന്നു. ബിസിനസ് പേരിന് അടുത്തായി സ്റ്റോർഫ്രണ്ട് ഐക്കൺ ഉപഭോക്താക്കൾക്ക് കാണാം. കാറ്റലോഗ് കാണുന്നതിനും വില്പനയ്ക്കുള്ള സാധനങ്ങളുടെയും നൽകുന്ന സേവനങ്ങളുടെയും വിവരങ്ങൾഅറിയാനും അതിലൂടെ കഴിയും. കോൾ ബട്ടണിൽ അമർത്തിയാൽ വോയ്സ് കോളിനും വീഡിയോ കോളിനും അവസരമുണ്ട്. പുതിയ സംവിധാനം ആഗോളതലത്തിൽ അവതരിപ്പിച്ചതായി കമ്പനി ഇ-മെയിൽ സന്ദേശത്തിൽ അറിയിച്ചു. വാട്ട്സാപ്പിന്റെ കണക്കനുസരിച്ച് ദിവസവും 17.5കോടി പേർ ബിസിനസ് അക്കൗണ്ടിൽ സന്ദേശമയക്കുന്നുണ്ട്. നാലുകോടിയോളംപേർ ഓരോ മാസവും ബിസിനസ് കാറ്റ്ലോഗുകൾ കാണുന്നുമുണ്ട്. ഇന്ത്യയിൽ ഇത് 30ലക്ഷത്തിലധികമാണ്. WhatsApp makes a move towards e-commerce

from money rss https://bit.ly/38sgADy
via IFTTT

വിപണിയുടെ കുതിപ്പ് മ്യൂച്വല്‍ ഫണ്ടുകളും നേട്ടമാക്കി; ആദായം 53ശതമാനംവരെ ഉയര്‍ന്നു

യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങൾ ആഗോളതലത്തിൽ ഓഹരി വിപണികളെ സ്വാധീനിച്ചപ്പോൾ ആഭ്യന്തര സൂചികകളും എക്കാലത്തെയും ഉയരംകുറിച്ചു. സെൻസെക്സ് ഇതാദ്യമായി 43,000 കടന്നു. ഓഹരി വിപണിയിലെനേട്ടം യഥാർഥത്തിൽ മ്യൂച്വൽ ഫണ്ടുകളിൽ പ്രതിഫലിക്കുന്നുണ്ടോ? 298 ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ 234 എണ്ണവും ഒരുവർഷത്തെ ആദായക്കണക്കിൽ മികവുപുലർത്തി. സ്മോൾ ക്യാപ് ഫണ്ടുകളിൽ 53ശതമാനംവരെ ആദായം നൽകിയ ഫണ്ടുമുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 7,200 കോടിയിലധികം രൂപയാണ് ഫണ്ടുകളിൽനിന്ന് പിൻവലിച്ചതെന്നുമറിയുക. എസ്ഐപി നിക്ഷേപത്തിൽനിന്നുമുള്ളവരവും കുറഞ്ഞു. വിപണി കൂപ്പുകുത്തിയപ്പോൾ പ്രതീക്ഷ നഷ്ടപ്പെട്ടവരാണ് തിരിച്ചുവരവിനുള്ള അവസരത്തിനായി കാത്തിരിക്കാതെ ഫണ്ടുകൾ വിറ്റൊഴിഞ്ഞത്. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഫണ്ടുകളാണ് തിരിച്ചുവരവിൽ മുന്നിൽ. ഒരുവർഷത്തെ നേട്ടം പരിശോധിക്കുകയാണെങ്കിൽ സ്മോൾ ക്യാപ് വിഭാഗത്തിലെ ക്വാണ്ട് സ്മോൾ ക്യാപ് ഫണ്ടാണ് നേട്ടത്തിൽമുന്നിൽ. 53ശതമാനം ആദായമാണ് ഒരുവർഷത്തിനിടെ ഫണ്ട് നൽകിയത്. ഒരുവർഷത്തിനിടെ 15ശതമാനത്തിലധികം നേട്ടം നൽകിയ ഫണ്ടുകൾ ബറോഡ മിഡ് ക്യാപ് -18.48% ബിഒഐ എഎക്സ്എ ടാക്സ് അഡ്വാന്റേജ് -20.54% കനാറ റൊബേകോ എമേർജിങ് ഇക്വിറ്റീസ് -15.06% കനാറ റൊബേകോ ഇക്വിറ്റി ടാക്സ് സേവർ -16.02% ഡിഎസ്പി സ്മോൾ ക്യാപ് -18.75% കൊട്ടക് സ്മോൾ ക്യാപ് -17.53% പരാഗ് പരീഖ് ലോങ് ടേം ഇക്വിറ്റി -23.53% പിജിഐഎം ഇന്ത്യ ഡൈവോഴ്സിഫൈഡ് ഇക്വിറ്റി -22.19% പിജിഐഎം ഇന്ത്യ മിഡ്ക്യാപ് ഓപ്പർച്യൂണിറ്റീസ് -33.89% ക്വാണ്ട് ആക്ടീവ് -20.52% ക്വാണ്ട് ടാക്സ് -24.48% ക്വാണ്ട് സ്മോൾ ക്യാപ് -54.35% യുടിഐ ഇക്വിറ്റി -17.88% യുടിഐ മിഡ്ക്യാപ് -18.28% (ആദായം കണക്കാക്കിയ തിയതി: നവംബർ 10,2020) കുറിപ്പ്: ഓഹരി അധിഷ്ഠിത ഫണ്ടുകളിൽനിന്ന് പരമാവധി ആദായം ലഭിക്കാൻ ചുരുങ്ങിയത് അഞ്ചുവർഷമെങ്കിലും എസ്ഐപിയായി നിക്ഷേപം നടത്തണം. ഒരുവർഷത്തെ ആദായംനോക്കി നിക്ഷേപം നടത്തരുത്. ഓഹരി വിപണി കുതിച്ചപ്പോൾ അതിനോടൊപ്പം മ്യൂച്വൽ ഫണ്ടുകളും നേട്ടമുണ്ടാക്കിയതായി കാണിക്കുന്നതിന് ഉദാഹരണമായാണ് മുകളിൽ നൽകിയിട്ടുള്ള ഫണ്ടുകൾ ചൂണ്ടിക്കാണിച്ചത്. നിക്ഷേപം നടത്തുന്നതിനുള്ള ശുപാർശയായി ഇതിനെ കണക്കാക്കേണ്ടതില്ല.

from money rss https://bit.ly/3naHCne
via IFTTT