121

Powered By Blogger

Wednesday 4 December 2019

പ്രാഥമിക വിപണി ആവേശത്തില്‍; നേട്ടംകൊയ്യാന്‍ നിക്ഷേപകര്‍

ഓഹരി വിപണിയിൽ ചാഞ്ചാട്ടം പ്രകടമാകുമ്പോഴും പ്രാഥമിക വിപണിയിൽ പണമിറക്കി നിക്ഷേപകർ നേട്ടംകൊയ്യുന്നു. 2019ൽ പ്രാഥമിക ഓഹരി വില്പന(ഐപിഒ)യിലൂടെ വിപണിയിൽ ലിസ്റ്റ് ചെയ്ത 14ലേറെ കമ്പനികളിൽ ഒമ്പതും മികച്ച നേട്ടം നിക്ഷേപകന് നൽകി. ഏറ്റവും ഒടുവിൽ വിപണിയിൽ ലിസ്റ്റ് ചെയ്ത സിഎസ്ബി ബാങ്കിന്റെ ഓഹരി ആദ്യദിവസംതന്നെ നിക്ഷേപകന് നേടിക്കൊടുത്തത് 50 ശതമാനത്തിലേറെ നേട്ടമാണ്. ലിസ്റ്റ് ചെയ്ത ഉടനെ റെക്കോഡ് നേട്ടം സ്വന്തമാക്കിയത് ഐആർസിടിസി ഓഹരിയാണ്. 110 ശമതാനമാണ് ഓഹരിവില ഉയർന്നത്. യുഎസ് ചൈന വ്യാപാര തർക്കം, രാജ്യത്തെ സാമ്പത്തിക തളർച്ച, വിദേശ നിക്ഷേപകർ പണം പിൻവലിക്കുന്നത്-തുടങ്ങിയവ ഉൾപ്പടെയുള്ള നിഷേധ സാഹചര്യങ്ങൾ വിപണി നേരിടുമ്പോഴാണിതെന്ന് ഓർക്കണം. ലിസ്റ്റ് ചെയ്ത കമ്പനികളിൽ ഒമ്പതെണ്ണവും ഏഴ് ശതമാനം മുതൽ 110 ശതമാനംവരെ നേട്ടം നിക്ഷേപകന് നൽകി. അതേസമയം, മൂന്നു സ്ഥാപനങ്ങൾ ഇഷ്യുവിലയിലും കുറഞ്ഞ നിരക്കിലാണ് ലിസ്റ്റ് ചെയ്തത്. ഇന്ത്യ മാർട്ട്, ഇന്റർമെഷ് എന്നീ ഓഹരികൾ ജൂലായിൽ ലിസ്റ്റ് ചെയ്തപ്പോൾ മികച്ച നേട്ടമാണ് നിക്ഷേപകന് നേടിക്കൊടുത്തത്. ഐപിഒ വിലയേക്കാൾ 95 ശതമാനമാണ് ബിഎസ്ഇയിൽ ഇവയുടെ വില ഉയർന്നത്. ഇതിനുപിന്നാലെ വന്ന നിയോജെൻ കെമിക്കൽസ് 76 ശതമാനവും നേട്ടം നിക്ഷേപകന് നൽകി. അഫ്ലെ ഇന്ത്യ ലിമിറ്റഡ്, മെട്രോപോലിസ് ഹെൽത്ത്കെയർ എന്നിവ യഥാക്രമം 49ഉം 40ഉം ശതമാനം നേട്ടംനൽകി. പോളികാബ് ഇന്ത്യ, റെയിൽ വികാസ് നിഗം, ചാലെറ്റ് ഹോട്ടൽസ്, സ്പന്ദന ഫിനാൻഷ്യൽ എന്നിവ യഥാക്രമം 24ഉം 21ഉം 12ഉം 7ഉം ശമതാനം നേട്ടം ലിസ്റ്റ് ചെയ്തപ്പോൾ നേടി. ഈ കമ്പനികൾക്ക് അപവാദമായി, എസ്ടിസി, സ്റ്റെർലിങ് ആൻഡ് വിൽസൻ സോളാർ, ക്സെൽപ്മോക് ഡിസൈൻ ആൻഡ് ടെക് എന്നീ കമ്പനികളാണ് നേട്ടം നൽകുന്നതിൽ പരാജയപ്പെട്ടത്. മാർച്ചിലെത്തിയ എംഎസ്ടിസി 24 ശതമാനവും ഓഗസ്റ്റിൽ വിപണിയിലെത്തിയ സെറ്റർലിങ് ആൻഡ് വിൽസൺ സോളാർ 23 ശതമാനവും നഷ്ടത്തിലാണ് ലിസ്റ്റ് ചെയ്തത്. ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരി ഉടനെ വിപണിയിൽ ലിസ്റ്റ് ചെയ്യും. അതോടൊപ്പം എസ്ബിഐ കാർഡ് ഉൾപ്പടെയുള്ള കമ്പനികൾ ഐപിഒയുമായി ഉടനെ രംഗത്തുവരും. 24ലേറെ കമ്പനികൾ സെബിയുടെ അനുമതിയ്ക്കായി കാത്തിരിക്കുന്നുണ്ട്. ബജാജ് എനർജി, ശ്രീരാം പ്രോപ്പർട്ടീസ്, ഇമാമി സിമെന്റ്, പെന്ന സിമെന്റ്, ഇന്ത്യൻ റിന്യൂവബ്ൾ എനർജി ഡെവലപ്മെന്റ് ഏജൻസി, ശ്യാം മറ്റാലിക്സ് ആൻഡ് എനർജി തുടങ്ങിയവ യാണവ. വിപണിയിലെത്തുന്നവയിലേറെയും ഇടത്തരം കമ്പനികളാണ്. മിഡ്ക്യാപിൽ പണംമുടക്കാനുള്ള നിക്ഷേപകരുടെ ആവേശമാണ് പ്രാഥമിക വിപണിയിൽ പ്രതിഫലിക്കുന്നത്. സെൻസെക്സ് റെക്കോഡ് നേട്ടംകൈവരിച്ചപ്പോഴും മിഡ്ക്യാപ് സൂചിക ആവശേകരമായ നേട്ടം നേടിയിരുന്നില്ലെന്നതും ശ്രദ്ധേയമാണ്. ഭാവിയിലെ നേട്ടസാധ്യതയാണ് നിക്ഷേപകർ മുന്നിൽകാണുന്നത്. antony@mpp.co.in

from money rss http://bit.ly/2RsjOyB
via IFTTT

നിരക്കുകളില്‍ മാറ്റമില്ല: റിപ്പോ 5.15ശതമാനത്തില്‍ തുടരും

മുംബൈ: നടപ്പ് സാമ്പത്തിക വർഷത്തെ അഞ്ചാമത്തെ പണവായ്പ നയം പ്രഖ്യാപിച്ചു. നിരക്കുകളിൽ മാറ്റംവരുത്തേണ്ടെന്നാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അധ്യക്ഷനായ സമിതിയുടെ തീരുമാനം. ഇതോടെ റിപ്പോ നിരക്ക് 5.15 ശതമാനത്തിൽ തുടരും. ആറംഗ സമിതിയിൽ എല്ലാവരും നിരക്ക് കുറയ്ക്കുന്നതിന് എതിരായാണ് വോട്ടുചെയ്തത്. നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ചാ അനുമാനം 6.1ശതമാനത്തിൽനിന്ന് അഞ്ചുശതമാനമായി കുറച്ചിട്ടുമുണ്ട്. പണപ്പെരുപ്പ നിരക്കിലെ വർധനയാണ് നിരക്ക് കുറയ്ക്കാൻ ആർബിഐയ്ക്കുമുന്നിൽ തടസ്സം നിൽക്കുന്നത്. നാലു ശതമാനത്തിൽ നിർത്താൻ ലക്ഷ്യമിട്ടിരുന്ന പണപ്പെരുപ്പം 4.62 ശതമാനത്തിലേയ്ക്കാണ് ഈയിടെ ഉയർന്നത്. കലണ്ടർ വർഷത്തിൽ അഞ്ചുതവണ ആർബിഐ റിപ്പോ നിരക്ക് കുറച്ചിരുന്നു. മൊത്തം 1.35ശതമാനത്തിന്റെ കുറവാണ് ഈ വർഷം വരുത്തിയത്. സെപ്റ്റംബർ പാദത്തിൽ രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനം 4.5 ശതമാനത്തിലേയ്ക്ക് താഴ്ന്നിരുന്നു. ആറര വർഷത്തെ താഴ്ന്ന നിരക്കാണിത്. RBI keeps repo rate unchanged at 5.15%

from money rss http://bit.ly/2LoUPsa
via IFTTT

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: ആർബിഐയുടെ പണവായ്പ നയം പുറത്തുവരാനിരിക്കെ ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 61 പോയന്റ് നേട്ടത്തിൽ 40911ലെത്തി. നിഫ്റ്റി 14 പോയന്റ് ഉയർന്ന് 12057ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 805 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 555 ഓഹരികൾ നഷ്ടത്തിലുമാണ്. സീ എന്റർടെയൻമെന്റ്, ടൈറ്റൻ കമ്പനി, ഹീറോ മോട്ടോർകോർപ്, ഐടിസി, റിലയൻസ്, ബജാജ് ഓട്ടോ, ടിസിഎസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഭാരതി എയർടെൽ, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, കോൾ ഇന്ത്യ, ടാറ്റ സ്റ്റീൽ, ഒഎൻജിസി, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/34RBOGo
via IFTTT

റോഹൻമൂർത്തിയും അപർണ കൃഷ്ണനും വിവാഹിതരായി

ബെംഗളൂരു: ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ. നാരായണമൂർത്തിയുടെയും സുധാമൂർത്തിയുടെയും മകൻ റോഹൻമൂർത്തിയും കൊച്ചി സ്വദേശിനി അപർണ കൃഷ്ണനും ബെംഗളൂരുവിൽ വിവാഹിതരായി. നാവികസേനാ റിട്ട. കമാൻഡർ കെ.ആർ. കൃഷ്ണന്റെയും എസ്.ബി.ഐ. ജീവനക്കാരി സാവിത്രി കൃഷ്ണന്റെയും മകളാണ് അപർണ. റോഹന്റെ ഉടമസ്ഥതയിലുള്ള ഐ.ടി. കമ്പനിയായ സോറോക്കോയുടെ ഓപ്പറേഷൻസ് വിഭാഗം ജനറൽമാനേജരാണ് അപർണ. ഹാർവാഡ് സർവകലാശാലയിൽനിന്ന് കംപ്യൂട്ടർ സയൻസിൽ പിഎച്ച്.ഡി.യുള്ള റോഹൻ അവിടത്തെ ജൂനിയർഫെലോയുമാണ്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളുംമാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്. Rohan Murty and Aparna Krishnan get married

from money rss http://bit.ly/360QOBZ
via IFTTT

സെന്‍സെക്‌സ് 175 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും അവസാന മണിക്കൂറിലെ വ്യാപാരം സൂചികകളെ തുണച്ചു. സെൻസെക്സ് 174.84 പോയന്റ് നേട്ടത്തിൽ 40,850.29ലും നിഫ്റ്റി 49 പോയന്റ് ഉയർന്ന് 12043.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1251 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1197 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 200 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, വേദാന്ത, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. എൽആന്റ്ടി, റിലയൻസ് ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ, ഐഒസി, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഊർജം, അടിസ്ഥാന സൗകര്യവികസം തുടങ്ങിയ മേഖലയിലെ ഓഹരികൾ നഷ്ടമുണ്ടാക്കിയപ്പോൾ ഐടി, ലോഹം, ബാങ്ക്, ഫാർമ, വാഹനം എന്നീ വിഭാഗങ്ങളിലെ കമ്പനികൾ നേട്ടമുണ്ടാക്കി. sensex gains 175 pts

from money rss http://bit.ly/2qkXkEv
via IFTTT

ഓണ്‍ലൈന്‍ മരുന്നുവില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശം

ന്യൂഡൽഹി: രാജ്യത്ത് മരുന്നുകളുടെ ഓൺലൈൻ വില്പന നിർത്തിവെയ്ക്കാൻ ഡ്രഗ് റഗുലേറ്റർ നിർദേശം നൽകി. ഓൺലൈനിലെ മരുന്നുവിൽപനയുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ കൊണ്ടുവരുന്നതിന്റെ അന്ത്യഘട്ടത്തിലാണ് സർക്കാർ. ഇതിനിടയിലാണ് പുതിയ തീരുമാനം നടപ്പാക്കാൻ സംസ്ഥാന സർക്കാരുകളോട് നിർദേശം നൽകിയിരിക്കുന്നതെന്ന് മിന്റ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞവർഷം ഡിസംബറിൽ ഡൽഹി ഹൈക്കോടതി ഓൺലൈനിലെ മരുന്ന് വിൽപനയ്ക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഡോക്ടറുടെ കുറിപ്പ് ശരിയായി പരിശോധിക്കാതെയുംമറ്റുമാണ് ഓൺലൈനിൽ മരുന്ന് വിൽക്കുന്നതെന്ന് ആരോപണമുയർന്നിരുന്നു.വൻതോതിൽ വിലക്കിഴിവ് നൽകിയാണ് വില്പന. ഇത് അവരുടെ കച്ചവടത്തെ ബാധിക്കുന്നുവെന്നായിരുന്നു പ്രധാന ആരോപണം. മെഡ്ലൈഫ്, നെറ്റ്മെഡ്സ്, ഫാംഈസി, വൺഎംജി തുടങ്ങിയ സ്ഥാപനങ്ങളാണ് രാജ്യത്ത് ഓൺലൈനിൽ മരുന്നുവിൽപന നടത്തുന്നത്. Drugs regulator asks states to halt online sales of medicine

from money rss http://bit.ly/2RjbKA7
via IFTTT

ബജറ്റില്‍ ആദായനികുതി നിരക്കുകള്‍ കുറച്ചേക്കും

ന്യൂഡൽഹി: മധ്യവർഗക്കാർക്ക് സന്തോഷിക്കാൻ വകനൽകിക്കൊണ്ട് വരുന്ന ബജറ്റിൽ ആദായ നികുതി നിരക്കുകൾ കുറച്ചേക്കും. 2020 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിലായിരിക്കും ഇതുസംബന്ധിച്ച് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപനം നടത്തുക. ആദായ നികുതി സ്ലാബ് പരിഷ്കരിക്കുന്നതിന് രൂപവൽക്കരിച്ച ഡയറക്ട് ടാക്സ് കോഡ് ടാസ്ക് ഫോഴ്സിന്റെ നിർദേശങ്ങൾ പരിഗണിച്ചായിരിക്കും നിരക്കുകൾ പരിഷ്കരിക്കുക. റിപ്പോർട്ട് ധനമന്ത്രാലയം പരിശോധിച്ചുവരികയാണ്. ഇതുപ്രകാരം 2.5 ലക്ഷം മുതൽ 10 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് 10 ശതമാനവും 10 ലക്ഷം മുതൽ 20 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് 20 ശതമാനവുമായിരിക്കും നികുതി. നികുതി ഒഴിവ് പരിധി 2.5 ലക്ഷം രൂപയിൽതന്നെ നിലനിർത്തിയേക്കും. സെപ്റ്റംബറിൽ കോർപ്പറേറ്റ് ടാക്സ് ഉൾപ്പടെയുള്ളവ കുറച്ച് ഉത്തേജന നടപടികൾക്ക് സർക്കാർ തുടക്കമിട്ടപ്പോൾ ശമ്പള വരുമാനക്കാരായ മധ്യവർഗക്കാർക്ക് ഗുണംലഭിക്കുന്ന തീരുമാനമൊന്നും എടുത്തിരുന്നില്ല. നിലവിൽ 2.5 ലക്ഷംരൂപ മുതൽ 5 ലക്ഷം രൂപവരെ വരുമാനമുള്ളവർക്ക് അഞ്ചുശതമാനമാണ് നികുതി. 5-10 ലക്ഷത്തിനുള്ളിലുള്ളവർക്ക് 20 ശതമാനവും 10 ലക്ഷത്തിനുമുകളിൽ 30 ശതമാനവുമാണ് നിരക്ക്. Income tax rate may be cut in Budget

from money rss http://bit.ly/37Xwrr0
via IFTTT