121

Powered By Blogger

Thursday 4 July 2019

സന്നദ്ധപ്രവര്‍ത്തകര്‍ക്ക് ഫണ്ട് കണ്ടെത്താന്‍ സോഷ്യല്‍ സ്റ്റോക് എക്സ്ചേഞ്ച് തുടങ്ങും

ന്യൂഡൽഹി: സോഷ്യൽ സ്റ്റോക് എക്സ്ചേഞ്ച് എന്ന പുതിയ ആശയത്തിന് തുടക്കമിടാൻ സർക്കാർ തീരുമാനിച്ചതായി കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. സാമൂഹിക സന്നദ്ധ സംഘടനകൾക്ക് ഫണ്ട് കണ്ടെത്താൻ ഇത് സഹായകരമാകും. സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകൾക്കും സാമൂഹ്യപുരോഗതിക്കായി പ്രവർത്തിക്കുന്നവർക്കും ഇതിൽ ലിസ്റ്റ് ചെയ്യാം. അതുവഴി പ്രവർത്തനത്തിന് ഇതിലൂടെ പണം സമാഹരിക്കാമെന്നും മന്ത്രി വ്യക്തമാക്കി. content highlights: Union budget 2019

from money rss http://bit.ly/326SGrE
via IFTTT

ലക്ഷ്യം എല്ലാ മേഖലകളേയും സ്പര്‍ശിക്കുന്ന ഡിജിറ്റല്‍ ഇന്ത്യ

ന്യൂഡൽഹി: പുതിയ ഇന്ത്യക്ക് വേണ്ടിയുള്ള ചുവടുവെയ്പാണ് ബജറ്റ് ലക്ഷ്യമാക്കുന്നതെന്ന് ധനമന്ത്രി. സമ്പദ് വ്യവസ്ഥയുടെ എല്ലാ മേഖലകളേയേയും സ്പർശിക്കുന്ന ഡിജിറ്റൽ ഇന്ത്യയാണ് ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി. ക്രയശേഷിയിൽ ഇപ്പോൾ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. മിനിമം ഗവൺമെന്റ് മാക്സിമം ഗവേണൻസ് എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ഏതാനും വർഷങ്ങൾക്കുള്ളിൽ അഞ്ച് ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥ കൈവരിക്കും. ഇക്കൊല്ലം തന്നെ മൂന്ന് ട്രില്യൺ ഡോളറാണ് ലക്ഷ്യമിടുന്നത്. രണ്ടാം മോദി സർക്കാരിന്റെ ആദ്യ ബജറ്റാണ് ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. Content Highlights: Union Budget 2019

from money rss http://bit.ly/2Nxq33J
via IFTTT

വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി

ന്യൂഡൽഹി: വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. എല്ലാ സംസ്ഥാനങ്ങളേയും ബന്ധിപ്പിച്ച് ഒരു വൈദ്യുതി ഗ്രിഡ് കൊണ്ടുവരും വൈദ്യുതി വിതരണത്തിന് ഒരു രാജ്യം ഒരു ഗ്രിഡ് പദ്ധതി മാതൃകയിൽ, ഗ്യാസ് ഗ്രിഡ്, ജല ഗ്രിഡ് പദ്ധതിയും നടപ്പാക്കും. റോഡ്, ജല, വായു ഗതാഗത മാർഗങ്ങൾ ലോകോത്തര നിലവാരത്തിലെത്തിക്കും. ഭാരത് മാല, സാഗർമാല, ഉഡാൻ പദ്ധതികളിൽ വിപുലമായ നിക്ഷേപം എത്തിക്കുമെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. content highlights:Union budget 2019

from money rss http://bit.ly/328UwIq
via IFTTT

ബജറ്റ് നവ ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതെന്ന് നിര്‍മല സീതാരാമന്‍

ന്യൂഡൽഹി: രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ ആദ്യ ബജറ്റ് നവ ഇന്ത്യയെ ലക്ഷ്യമിട്ടുള്ളതെന്ന് നിർമല സീതാരാമൻ. ബജറ്റ് അവതരിപ്പിച്ച് കൊണ്ട് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ഇന്ത്യക്ക് വേണ്ടിയുള്ള പ്രതീക്ഷയോടെയുള്ള ചുവടുകളാണിത്. ഒന്നാം മോദി സർക്കാരിനുള്ള അംഗീകാരമാണ് തിരഞ്ഞെടുപ്പ് വിജയം. സാമ്പത്തിക അച്ചടക്കമാണ് കഴിഞ്ഞ സർക്കാരിന്റെ കരുത്ത്. പ്രതീക്ഷിത സാമ്പത്തിക വളർച്ച കൈവരിക്കാം എന്ന് വിശ്വസിക്കുന്നു. 2.7 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി ഇന്ത്യ വളർന്നു. ഈവർഷം 3 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയാകും. ക്രയ ശേഷി കണക്കിലെടുത്താൽ ഇന്ത്യ മൂന്നാമത്തെ ശക്തിയാണ്. അടിസ്ഥാന സൗകര്യം മുതൽ ബഹിരാകാശ രംഗത്ത് വരെ വരെ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞെന്നും മന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. content highlights: Union budget 2019

from money rss http://bit.ly/2Nz4aAQ
via IFTTT

പെട്ടി പഴങ്കഥ, ബജറ്റ് ഫയല്‍ തുണിയില്‍ പൊതിഞ്ഞ് നിര്‍മലാ സീതാരാമന്‍

ന്യൂഡൽഹി: ബജറ്റ് എന്ന വാക്ക് കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് വരിക ഒരു പെട്ടിയും തൂക്കി പിടിച്ച് വരുന്ന ധനകാര്യ മന്ത്രിമാരുടെ ചിത്രമാണ്. ബജറ്റ് എന്ന വാക്കു തന്നെ ബൂജറ്റ് (ചെറിയ തുകൽ പെട്ടി) എന്നഫ്രഞ്ച് വാക്കിൽ നിന്ന് വന്നതാണ്. ടി.ടി.കൃഷ്ണമാചാരി ഫയൽ ബാഗുമായി വന്നതൊഴിച്ചാൽ കൊളോണിയൽ പാരമ്പര്യത്തിന്റെ സൂചകമായി സ്വതന്ത്ര ഇന്ത്യയിൽ ഇതുവരെയുള്ള മിക്ക ബജറ്റുകളും പെട്ടിയിലാക്കിയാണ് ധനകാര്യ മന്ത്രിമാർ പാർലമെന്റിൽ എത്തിച്ചിരുന്നത്. എന്നാലിത്തവണ ആ ചരിത്രം മാറ്റിയിരിക്കുകയാണ് നിർമലാ സീതാരമാൻ. ചുവന്ന തുണിയിൽ പൊതിഞ്ഞ ഒരു ഫയൽക്കെട്ടുമായിട്ടാണ് നിർമലാ സീതാരാമൻ തന്റെ ആദ്യ ബജറ്റ് അവതരത്തിനായി പാർലമെന്റിലെത്തിയത്. അശോക ചിഹ്നം പതിച്ചിട്ടുണ്ട് ഇതിന് മുകളിൽ. ഇതാണ് ഇന്ത്യൻ പാരമ്പര്യം. പാശ്ചാത്യ ചിന്തയുടെ അടിമത്തത്തിൽ നിന്ന് നമ്മൾ വേർപ്പെടുന്നതിന്റെ പ്രതീകമായിട്ടാണ് ഇതിനെ കാണുന്നത്. ഇതൊരു ബജറ്റല്ല മറിച്ചൊരു ലഡ്ജർ (കണക്കു പുസ്തകം) ആണെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കൃഷ്ണമൂർത്തി സുബ്രഹ്മണ്യൻ പറഞ്ഞു. ബജറ്റ് അവതരണത്തിന് മുന്നോടിയായി സഹമന്ത്രിമാർക്കൊപ്പം രാഷ്ട്രപതിയേയും നിർമലാ സീതാരാമൻ സന്ദർശിച്ചു.നിർമലാ സീതാരാമന്റെ അച്ഛൻ നരായണൻ സീതാരാമനും അമ്മ സാവിത്രിയും ബജറ്റ് അവതരണം കാണുന്നതിനായി പാർലമെന്റിൽ എത്തിയിട്ടുണ്ട്. പ്രധാനമന്ത്രി ആയിരിക്കെ ഇന്ദിരാഗാന്ധി ബജറ്റ് അവതരിപ്പിച്ചതിന് ശേഷം ആദ്യമായി ബജറ്റ് അവതരിപ്പിക്കുന്ന വനിത എന്ന വിശേഷണം കൂടി നിർമലാസീതാരാമനുണ്ട്. Content Highlights:first budget, Nirmala Sitharaman without a briefcase

from money rss http://bit.ly/2xtzUwx
via IFTTT

കൂടുതല്‍ നികുതി നല്‍കൂ; റോഡിന് നിങ്ങളുടെ പേരു നല്‍കും

ന്യൂഡൽഹി: ഓരോ ജില്ലയിലെയും ഏറ്റവും കൂടുതൽ ആദായ നികുതി നൽകുന്ന 10 പേരെ പൊതുവായി ആദരിക്കാൻ നിർദേം. റോഡുകൾ, സ്മാരകങ്ങൾ, പൊതുകേന്ദ്രങ്ങൾഎന്നിവയ്ക്ക് പേരുനൽകൽ എന്നിങ്ങനെയാണ് ആദരിക്കുക. മോദി സർക്കാരിന്റെ 2019ലെ ബജറ്റിനനുബന്ധിച്ച് തയ്യാറാക്കിയ സാമ്പത്തിക സർവെയിലാണ് ഈ നിർദേശമുള്ളത്. എയർ പോർട്ടുകൾ, റോഡുകൾ, ടോൾ ബൂത്തുകൾ, ഇമിഗ്രേഷൻ കൗണ്ടറുകൾ ഇവിടെയൊക്കെ ഇത്തരക്കാർക്ക് മുൻഗണനയും പ്രത്യേക പരിഗണനയും ലഭിക്കും. നഗരത്തിലെ പ്രധാന കെട്ടിടങ്ങൾ, സ്മാരകങ്ങൾ, റോഡുകൾ, ട്രെയിൻ, സ്കൂൾ, സർവകലാശാലകൾ എന്നിവയ്ക്ക് പേരുനൽകുന്നകാര്യവും സർവെയിൽ പരാമർശിക്കുന്നുണ്ട്. Recognise top taxpayers by naming roads

from money rss http://bit.ly/2KYAA5Z
via IFTTT

കേന്ദ്ര ബജറ്റ്: പ്രതിഫലിക്കും, ദേശീയാഭിലാഷങ്ങളും പ്രാദേശികമോഹങ്ങളും

ഇത്തവണ സാമ്പത്തികവളർച്ചയുടെ ഗതിവേഗം വർധിപ്പിക്കുന്ന നയപരിപാടികളുടെ പ്രഖ്യാപനമാവും നിർമലാ സീതാരാമനിൽനിന്നുണ്ടാവുക. ധനക്കമ്മി നിയന്ത്രിക്കുക, സാമ്പത്തികവളർച്ചയുടെ വേഗം വർധിപ്പിക്കുക, കാർഷികവളർച്ച ത്വരപ്പെടുത്തുക, കയറ്റുമതി വർധിപ്പിക്കുക, കിട്ടാക്കടം പെരുകുന്നത് തടയുക തുടങ്ങി ഒട്ടേറെ വെല്ലുവിളികൾ നിർമലയുടെ മുന്നിലുണ്ട്. ആ വെല്ലുവിളികളെ എങ്ങനെയാണ് നേരിടാൻപോകുന്നത് എന്ന ആകാംക്ഷയിലാണ് രാജ്യത്തെ സാമ്പത്തികവിദഗ്ധർ. കയറ്റുമതി വർധിപ്പിക്കാൻനടപടികൾ കാർഷികാധിഷ്ഠിത സമ്പദ്വ്യവസ്ഥയിൽനിന്ന് ഇന്ത്യയെ വ്യാവസായിക സമ്പദ് വ്യവസ്ഥയാക്കി പരിവർത്തിപ്പിക്കുക എന്നതിനാണ് മോദിസർക്കാരിന്റെ പ്രഥമ പരിഗണന എന്നത് വ്യക്തമായ കാര്യമാണ്. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി വൻതോതിൽ വ്യാവസായിക നിക്ഷേപം നടത്താനുള്ള അന്തരീക്ഷം ഒന്നാം മോദിസർക്കാർ ഒരുക്കിയിരുന്നു. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ നൂറ്റിമുപ്പതാം റാങ്കിൽ നിന്നും എഴുപത്തേഴാം റാങ്കിലേക്ക് രാജ്യം ഉയർന്നു. ഇത്തവണ വൻകിട രാജ്യങ്ങളുമായുള്ള അസ്വാരസ്യങ്ങൾ പരിഹരിച്ച് വ്യാവസായികവത്കരണത്തിന് ഊന്നൽ കൊടുക്കാനും തദ്വാരാ കയറ്റുമതി വർധിപ്പിക്കാനുമുള്ള നടപടികൾ ബജറ്റിൽ പ്രതീക്ഷിക്കാം. ചൈനയുമായി ഇക്കാര്യത്തിൽ ഉള്ള ഭാരിച്ച അന്തരം കുറച്ചു കൊണ്ടുവരേണ്ടതും അത്യാവശ്യമാണ്. ഒരേ സമയം കയറ്റുമതി വർധനയും തൊഴിൽ വർധനയും സാധ്യമാക്കുന്ന MSME (ചെറുകിട വ്യവസായമേഖല) മേഖലയ്ക്ക് കുതിപ്പേകുന്ന നയപരിപാടികളാണ് ഉണ്ടാകേണ്ടത്. സംസ്കരിച്ച ഭക്ഷ്യോത്പന്നങ്ങൾ, തുകൽവ്യവസായം, വസ്ത്രവ്യവസായം, ജൂവലറി തുടങ്ങിയ മേഖലകൾക്ക് പ്രത്യേക ഊന്നൽ നൽകിയുള്ള പ്രഖ്യാപനങ്ങൾ തീർച്ചയാണ്. കാർഷികരംഗത്തിന്പ്രത്യേകശ്രദ്ധ കാർഷിക ഉത്പാദന വർധനയ്ക്കുള്ള വലിയ പദ്ധതി ബജറ്റിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. പലതട്ടിലുള്ള ചൂഷണങ്ങളിൽനിന്നും കർഷകരെ മോചിപ്പിച്ച് കാർഷികോത്പന്നങ്ങൾക്ക് ന്യായമായ വില ലഭിക്കാനുള്ള വിവരസാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയുള്ള പദ്ധതി, ആയിരക്കണക്കിന് കർഷകകൂട്ടായ്മകളുടെ രൂപവത്കരണം, വെയർഹൗസ് ശൃംഖല അടക്കമുള്ള ഗ്രാമീണ അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്ക് ഊന്നലുണ്ടാകും. മത്സ്യ കൃഷിക്കും പുതിയ പദ്ധതികൾ പ്രതീക്ഷിക്കുന്നുണ്ട്. തരിശിടുന്ന ഭൂമികളിൽ സൗരോർജ പദ്ധതികൾ സ്ഥാപിക്കുന്നതിനും ഊന്നൽ നൽകിയേക്കും. കർഷകർക്ക് അധിക വരുമാനം നൽകുന്ന ഇടവിള കൃഷികൾക്ക് ബജറ്റിൽ പ്രത്യേക ശ്രദ്ധയുണ്ടാകേണ്ടതുണ്ട് . 22 കാർഷികോത്പന്നങ്ങൾക്ക് ഉത്പാദനച്ചെലവിന്റെ ഒന്നരയിരട്ടി മിനിമം സപ്പോർട്ട് പ്രൈസ് ഇടക്കാല ബജറ്റിൽ പ്രഖ്യാപിച്ചിരുന്നത് കൂടുതൽ വിപുലീകരിക്കാവുന്നതാണ് . അടിസ്ഥാനസൗകര്യവികസനം ജലപാതകളുടെ നിർമാണം, ഗ്രാമീണ റോഡുകളുടെയും ഹൈവേകളുടെയും നിർമാണം, അതിവേഗ റെയിൽപ്പാതകൾ, വിമാനത്താവളങ്ങളുടെ വികസനം എന്നിവയ്ക്കെല്ലാം തീർച്ചയായും പ്രാധാന്യം ലഭിക്കും. അടിസ്ഥാനസൗകര്യ വികസനത്തിലെ നിക്ഷേപം തൊഴിലവസരങ്ങൾ വർധിപ്പിക്കും എന്നതും പ്രധാനമാണ്. കേരളത്തിന് കാര്യമായ പരിഗണന തന്നെ അടിസ്ഥാനസൗകര്യ വികസനത്തിൽ ലഭിക്കും എന്നുറപ്പാണ്. പ്രത്യേകിച്ചും ദേശീയപാത വികസനത്തിലും ദേശീയ ജലപാതകളുടെ വികസനത്തിലും കേരളം മുന്നോട്ടുപോകേണ്ടതുണ്ട്. ജലശക്തി ജനശക്തി ഒന്നാംമോദി സർക്കാരിന്റെ മുഖമുദ്രയായത് സ്വച്ഛ്ഭാരത് ആയിരുന്നെങ്കിൽ രണ്ടാംമോദി സർക്കാരിന്റെ മുഖമുദ്രയാകുന്ന പദ്ധതി ജലശക്തി ആയിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. 2024-ൽ എല്ലാ കുടുംബങ്ങൾക്കും പൈപ്പ് വഴി കുടിവെള്ളം എത്തിക്കും എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ സാക്ഷാത്കാരത്തിന് തുടക്കംകുറിക്കുന്ന നടപടികളുണ്ടാകും. ഇതിന് പ്രായോഗിക തടസ്സമായിരുന്ന വിവിധ വകുപ്പുകൾ സംയോജിപ്പിച്ച് ജൽശക്തി മന്ത്രാലയം ഇക്കുറി രൂപവത്കരിച്ചിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. അടൽ ബിഹാരി വാജ്പേയിയുടെ സ്വപ്ന പദ്ധതിയായിരുന്ന നദീസംയോജനത്തിനും ഇത്തവണ പ്രാമുഖ്യം ലഭിക്കും. സാമ്പത്തിക പരിഷ്കരണങ്ങൾ നോട്ടസാധുവാക്കലും ജി.എസ്.ടി.യും ഇൻസോൾവെൻസി ആൻഡ് ബാങ്ക്റപ്സി കോഡും ഒന്നാം മോദിസർക്കാരിന്റെ പ്രധാന സാമ്പത്തിക പരിഷ്കരണ നടപടികളായെങ്കിൽ ഇത്തവണ ഭൂനിയമങ്ങളിലെ പരിഷ്കരണം, ജി. എസ്.ടി.യിലെ ക്രമപ്പെടുത്തലുകൾ, കാർഷികരംഗത്തെ ഗതിമാറ്റങ്ങൾ എന്നിവയ്ക്കെല്ലാം പ്രാധാന്യമുണ്ടാകും. 50 ലക്ഷം കോടി ഡോളർസമ്പദ് വ്യവസ്ഥ ദേശീയ അഭിലാഷങ്ങളും പ്രാദേശിക മോഹങ്ങളും സമഞ്ജസിപ്പിച്ചുകൊണ്ടുള്ള (NARA) പുതിയ വികസന കാഴ്ചപ്പാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിക്കുന്നത് . 2024 ആകുമ്പോഴേക്കും ഇന്ത്യയെ 50 ലക്ഷം കോടി ഡോളർ സമ്പദ് വ്യവസ്ഥയാക്കുക എന്ന പ്രധാനമന്ത്രിയുടെ ലക്ഷ്യം സാക്ഷാത്കരി ക്കേണ്ട ദൗത്യമാണ് നിർമല സീതാരാമന് മുന്നിലുള്ളത്. എങ്ങനെയാകും നികുതിപരിഷ്കാരം? നികുതിയിളവുകൾ മധ്യവർഗവും വ്യവസായ സമൂഹവും പ്രതീക്ഷിക്കുന്നുണ്ട്. മോദി സർക്കാരിന്റെ അഭിമാന പദ്ധതിയായ 'മെയ്ക്ക് ഇൻ ഇന്ത്യ'യെ പ്രോത്സാഹിപ്പിക്കാൻ കമ്പനി നികുതിയിൽ ക്രമപ്പെടുത്തൽ പ്രതീക്ഷിക്കുന്നുണ്ട്. കമ്പനി നികുതിയിലെ ക്രമപ്പെടുത്തൽ വ്യാവസായിക നിക്ഷേപങ്ങളിൽ ഒരു കുതിച്ചുകയറ്റത്തിന് സഹായിക്കും. പ്രത്യേകിച്ചും ചൈനയടക്കമുള്ള രാജ്യങ്ങളിലെ നികുതിഘടനയുമായി താരതമ്യംചെയ്യുമ്പോൾ നിക്ഷേപകരെ ആകർഷിക്കാവുന്ന ഒരു നികുതി ഘടനയാണ് ഉണ്ടാകേണ്ടത്. കമ്പനി നികുതിയിൽ നൽകുന്ന ആനുകൂല്യം അത് കൂടുതൽ പേരെ നികുതി കൊടുക്കാൻ പ്രേരിപ്പിക്കുകയും രാജ്യത്തി​െന്റ നികുതി വരുമാനം വർധിക്കുകയും ചെയ്യും എന്നതാണ് യാഥാർഥ്യം. മാത്രമല്ല നികുതി ആനുകൂല്യത്തിലൂടെ ലഭിക്കുന്ന ലാഭം വീണ്ടും വിപണിയിലേക്കുതന്നെ നിക്ഷേപിക്കപ്പെടുകയും ചെയ്യും. കോർപ്പറേറ്റുകളുടെ നികുതി കുറയ്ക്കുന്നു എന്ന പ്രചാരണം യാഥാർഥ്യബോധത്തിന്റെ അടിസ്ഥാനത്തിലുള്ളതല്ല എന്ന് ചുരുക്കം.നിലവിൽ മൂന്നുതട്ടിലുള്ള ജി.എസ്.ടി. കുറച്ചുകൂടി ലളിതമാക്കണമെന്ന ആവശ്യത്തിന് ജി.എസ്.ടി. കൗൺസിലാണ് തീരുമാനം എടുക്കേണ്ടതെങ്കിലും ഇതു സംബന്ധിച്ച ചില പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകാം . റിയൽ എസ്റ്റേറ്റ്, ഓട്ടോമൊബൈൽ തുടങ്ങിയ മേഖലകളെ പുതിയ വളർച്ചാവളവിൽ (Growth curve) എത്തിക്കുന്നതിനായി നടപടികൾ ഉണ്ടാകേണ്ടതുണ്ട്. ഈ മേഖലകളിൽ നികുതി നിരക്ക് കുറയ്ക്കുന്നതു സംബന്ധിച്ച ചില നടപടികൾ ആവശ്യമാണ് .2022-ൽ എല്ലാവർക്കും വീടെന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള നടപടികൾ ബജറ്റിലുണ്ടാകും. പ്രധാനമന്ത്രി ആവാസ് യോജനയുടെ വിജയം നൽകിയ ആവേശം ബജറ്റിൽ പ്രതിഫലിക്കും. കോടിക്കണക്കിന് സാധാരണക്കാർക്ക് നാലു ശതമാനംവരെ കുറഞ്ഞ പലിശനിരക്കിൽ വായ്പ നൽകി സ്വന്തമായൊരു ഭവനമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ആദ്യ മോദിസർക്കാരിനായി. ഇത്തവണ ഭവന നിർമാണത്തിനാവശ്യമായ വസ്തുക്കളുടെ ജി.എസ്.ടി. അഞ്ചുശതമാനം എന്ന അടിസ്ഥാനനിരക്കിൽ കൊണ്ടുവരും എന്ന് പ്രതീക്ഷിക്കാം. വിവിധ സംസ്ഥാനങ്ങളിൽ വീട് വാങ്ങുന്നതുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നികുതികളുടെ ഏകീകരണത്തിനുള്ള നിർദേശങ്ങൾക്കും സാധ്യതയുണ്ട്. ഇത് റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തനുണർവ് നൽകുമെന്നതിൽ സംശയമില്ല. മാത്രമല്ല ഹൗസിങ്, അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ എന്നിവയിലേക്ക് നിക്ഷേപിക്കുന്ന പണം വാസ്തവത്തിൽ കോടിക്കണക്കിന് സ്കിൽഡ് , അൺസ്കിൽഡ് തൊഴിലവസരങ്ങൾ കൂടിയാണ് സൃഷ്ടിക്കുന്നത് . ഇലക്ഷൻ പൂർവ ബജറ്റിൽ പ്രഖ്യാപിച്ച നികുതി ആനുകൂല്യങ്ങൾ നിലനിൽക്കണം എന്നും അതോടൊപ്പം കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കപ്പെടണമെന്നും മധ്യവർഗം ആഗ്രഹിക്കുന്നുണ്ട്. മധ്യവർഗത്തെ തൃപ്തിപ്പെടുത്താനുള്ള അത്തരം ചില പ്രഖ്യാപനങ്ങൾ നിർമലാ സീതാരാമനിൽ നിന്നുണ്ടാകും. (യുവമോർച്ച സംസ്ഥാനസെക്രട്ടറിയാണ് ലേഖകൻ)

from money rss http://bit.ly/2RSSM1r
via IFTTT

കേന്ദ്ര ബജറ്റ്: മുന്നിൽ വെല്ലുവിളികൾ

ഇന്ത്യൻ സമ്പദ്ഘടന പല വെല്ലുവിളികളും നേരിട്ടുകൊണ്ടിരിക്കുന്ന ഒരവസരത്തിലാണ് നിർമലാ സീതാരാമൻ കേന്ദ്ര ധനമന്ത്രിയായി സ്ഥാനമേറ്റെടുത്തിരിക്കുന്നത്. ധനമന്ത്രി ആദ്യം ചെയ്യേണ്ടത് സാമ്പത്തികരംഗത്ത് പ്രശ്നങ്ങൾ ഉണ്ടെന്ന് സമ്മതിക്കുകയാണ്. അത്തരമൊരു തിരിച്ചറിവില്ലാതെ പ്രശ്നങ്ങളെ നേരിടാൻ കഴിയില്ല. അതിനുശേഷം വ്യക്തമായി നിർവചിക്കപ്പെട്ട കർമപരിപാടികളുമായി പ്രശ്നങ്ങളെ അഭിമുഖീകരിക്കണം. ബജറ്റ് ഇതിനൊരു തുടക്കമാവട്ടെ. ഇഴയുന്ന സമ്പദ്രംഗം പുതിയ ധനമന്ത്രി സ്ഥാനമേറ്റെടുത്ത ഉടൻ പുറത്തുവന്ന ആദ്യ സ്ഥൂലസാമ്പത്തിക സ്ഥിതിവിവരക്കണക്കുകൾ സമ്പദ് ഘടനയുടെ മെല്ലെപ്പോക്കിലേക്കാണ് വിരൽചൂണ്ടുന്നത്. 2018-'19 സാമ്പത്തികവർഷം ജി.ഡി.പി. വളർച്ച 6.8 ശതമാനമായും ജി.പി.എ. വളർച്ച 6.6 ശതമാനമായും കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ അഞ്ചുവർഷത്തെ ഏറ്റവും കുറഞ്ഞ വളർച്ചനിരക്കാണിത്. 2017-'18 അഞ്ചുശതമാനം വളർച്ച കൈവരിച്ച കാർഷികമേഖല 2018-'19 സാമ്പത്തിക വർഷം കൈവരിച്ചത് 2.9 ശതമാനം മാത്രമാണ്. ഇക്കഴിഞ്ഞ മാർച്ചിൽ അവസാനിച്ച നാലാം പാദത്തിലെ വളർച്ച (-)0.1 ശതമാനമായി താഴോട്ടുപോയിരിക്കുന്നു. അടിസ്ഥാന സൗകര്യ വ്യവസായങ്ങളുടെ വളർച്ച 2018-'19-ൽ 4.3 ശതമാനവും വ്യാവസായികോത്പാദന സൂചികയിലെ വളർച്ച 3.6 ശതമാനവുമായിരുന്നു. പുതിയ സാമ്പത്തികവർഷത്തെ ആദ്യ മാസത്തിൽ മർമവ്യവസായ മേഖല 2.6 ശതമാനം വളർച്ച മാത്രമാണ് കൈവരിച്ചത്. 2017-'18 സാമ്പത്തികവർഷം തൊഴിലില്ലായ്മനിരക്ക് കഴിഞ്ഞ 45 വർഷത്തെ ഏറ്റവും ഉയർന്ന 6.1 ശതമാനത്തിലാണ് നിന്നത്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമി പുറത്തുവിട്ട കണക്കനുസരിച്ച് 2019 ഫെബ്രുവരിയിലെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായി ഉയർന്നിരിക്കുന്നു. ബജറ്റ് തയ്യാറാക്കുമ്പോൾ ധനമന്ത്രിയുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളി ഇതായിരിക്കും. ഉണരാത്ത ഉപഭോഗരംഗം കുറച്ചുകാലമായി ഉപഭോഗരംഗത്ത് അനുഭവപ്പെടുന്ന മാന്ദ്യം ഇപ്പോഴും തുടരുകയാണ്. വാഹനങ്ങൾ മുതൽ ദീർഘകാല ഉപഭോഗ വസ്തുക്കൾ വരെ ഇതിൽപ്പെടുന്നു. സ്വകാര്യ മുതൽമുടക്കിൽ പുരോഗതി ദൃശ്യമാവുന്നില്ല. ഒന്നാം മോദി ഭരണകാലത്ത് സമ്പദ്ഘടനയ്ക്ക് ശക്തി പകർന്നിരുന്ന സർക്കാർ മുതൽമുടക്ക് ധനക്കമ്മി കൂടുമെന്ന പേടിയിൽ വെട്ടിച്ചുരുക്കിയത് സമ്പദ്ഘടനയ്ക്ക് വിനയായി മാറി. എന്നാൽ, പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നതും അസംസ്കൃത എണ്ണയുടെ വില താഴുന്നുണ്ടെന്നതും ആശ്വാസകരമാണ്. തളർന്ന ഗ്രാമീണമേഖല ഗ്രാമീണമേഖലയിലെ സ്ഥിതി വളരെ മോശമാണ്. കാലവർഷത്തെ ആശ്രയിച്ചാണ് കാർഷികമേഖലയുടെ തിരിച്ചുവരവ്. നടപ്പുസാമ്പത്തിക വർഷത്തെ ആദ്യപാദ വളർച്ച മങ്ങിയതായിരിക്കുമെന്നാണ് പൊതുവേ കണക്കാക്കുന്നത്. ഉപഭോഗം കൂട്ടണം. അതിന് കൂടുതൽ പണം ജനങ്ങളിലെത്തിക്കണം. അതിന് നികുതിനിരക്കുകൾ കുറയ്ക്കണം. എന്നാൽ, നികുതി നിരക്കുകൾ കുറയ്ക്കുന്നതിനും പരിമിതികളുണ്ട്. അത് സർക്കാറിന്റെ വരുമാനത്തെ ബാധിക്കും. ധനക്കമ്മി കൂടുന്നതായിരിക്കും അതിന്റെ ഫലം. ഇടക്കാല നടപടിയായി സ്വകാര്യ മുതൽമുടക്ക് ഉത്തേജിപ്പിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. അതിന് ആദ്യമായി വേണ്ടത് പൊതുവ്യയം കൂട്ടുകയാണ്. ഇതിനെല്ലാം സാമ്പത്തിക പരിഷ്കരണങ്ങൾ ആവശ്യമാണ്. നിക്ഷേപം ആകർഷിക്കുന്നതിനും വ്യാപാരാന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമുള്ള പരിഷ്കരണ നടപടികളാണ് ആദ്യം കൈക്കൊള്ളുന്നത്. ഭൂമി ഏറ്റെടുക്കൽ തൊഴിൽ പരിഷ്കരണം എന്നിവയിൽ നിന്നാണ് ഇനിയുള്ള പരിഷ്കരണ നടപടികൾ ആരംഭിക്കേണ്ടത്. പ്രതിസന്ധിയിലായ ബാങ്കുകൾ നമ്മുടെ വാണിജ്യബാങ്കുകൾ, പ്രത്യേകിച്ച് പൊതുമേഖലാ ബാങ്കുകൾ കിട്ടാക്കടമെന്ന ടൈംബോംബിന്റെ മുകളിലാണിരിക്കുന്നത്. പ്രതിസന്ധിയിലായ പൊതുമേഖലാ ബാങ്കുകളെ കേന്ദ്രസർക്കാർ പണം നൽകി സഹായിക്കുന്നുണ്ടെങ്കിലും ബാങ്കുകളിൽ നിന്നുള്ള വായ്പപ്രവാഹത്തിൽ അഭിലഷണീയമായ മാറ്റം കാണുന്നില്ല. ഇന്ന് ബാങ്കുകൾ ദ്രവത്വപ്രതിസന്ധി (Liquidity Crisis) മാത്രമല്ല നേരിടുന്നത്. ബാങ്കിങ് വ്യവസായത്തിന്റെ വിശ്വാസ്യത കൂടി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സർക്കാർ പോതുമേഖലാ ബാങ്കുകൾക്ക് കൂടുതൽ പണം നൽകി അവയുടെ ആരോഗ്യം വീണ്ടെടുക്കണം. അതുപോലെത്തന്നെ ദ്രവത്വ പ്രതിസന്ധിയിൽപ്പെട്ടുഴലുന്ന ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങൾക്ക് ആവശ്യമായ പണം ലഭ്യമാക്കുന്നതിനുള്ള നടപടികളും കേന്ദ്രസർക്കാർ കൈക്കൊള്ളേണ്ടതുണ്ട്. വേണം പണം ഇതിനൊക്കെയുള്ള പണം എവിടെനിന്ന് കണ്ടെത്തുമെന്നുള്ള ചോദ്യം അവശേഷിക്കുന്നു. നികുതി ചുമത്തി വരുമാനം കൂട്ടുന്നതിന് ചില പരിമിതികളുണ്ട്. അപ്പോൾ സർക്കാർ കാണുന്ന എളുപ്പവഴി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിച്ചു പണം കണ്ടെത്തുകയെന്നതാണ്. ഇടക്കാല ബജറ്റിൽ 90,000 കോടി രൂപയാണ് ഓഹരികൾ വിറ്റഴിച്ച് സമാഹരിക്കുന്നതിന് ലക്ഷ്യമിട്ടിരുന്നത്. സമ്പൂർണ ബജറ്റിലൂടെ അത് ഒരുലക്ഷം കോടി രൂപയാക്കി ഉയർത്തിയേക്കാം. മാറേണ്ടതുണ്ട് പലതും കുറച്ചുകാലമായി സ്ഥിരനിക്ഷേപം ജി.ഡി.പി.യുടെ 30 ശതമാനത്തെ ചുറ്റിപ്പറ്റിയാണ്. ഇത് മാറേണ്ടിയിരിക്കുന്നു. ആദ്യമൊക്കെ വിദേശ പ്രത്യക്ഷ നിക്ഷേപത്തിൽ പുരോഗതിയുണ്ടായിരുന്നെങ്കിലും പിന്നീടത് മന്ദഗതിയിലായി. മാർച്ചിൽ അവസാനിച്ച 2018-'19 സാമ്പത്തികവർഷം വിദേശ പ്രത്യക്ഷ നിക്ഷേപത്തിൽ ഒരു ശതമാനത്തിൽ ഇടിവുണ്ടായിരിക്കുന്നു. ഇറാൻ പ്രതിസന്ധി, അമേരിക്ക-ചൈന വ്യാപാരയുദ്ധം, ബ്രെക്സിറ്റ്, വികസിത രാജ്യങ്ങൾ കൈക്കൊള്ളുന്ന സംരക്ഷണ നടപടികൾ തുടങ്ങിയവ നമ്മുടെ നിയന്ത്രണത്തിലുള്ളവയല്ലെങ്കിലും രാജ്യത്തിന്റെ വികസനത്തെ പ്രതികൂലമായി ബാധിക്കുന്നവയാണ്. നമ്മുടെ പല പ്രമുഖ സ്ഥാപനങ്ങളുടെയും വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. അവ വീണ്ടെടുക്കണം. സ്വയംഭരണ സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം. ജി.എസ്.ടി.യുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാകണം. സർക്കാർ പണം ചെലവഴിക്കുമ്പോൾ സംഭവിക്കുന്ന ചോർച്ചകൾ ആധാർ ഉപയോഗപ്പെടുത്തി തടയണം. അതേസമയം, ആധാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പരിഹരിക്കപ്പെടണം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ തൊഴിൽ നൽകുന്നതിൽ വളരെ പ്രധാനപ്പെട്ടതാണ്. ഈ മേഖലയെ എല്ലാ അർഥത്തിലും ശക്തിപ്പെടുത്തണം. ഉത്പാദന ഘടകങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടണം. സ്വകാര്യമേഖലാ മുതൽമുടക്ക് ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം. മുമ്പുണ്ടായിരുന്ന പ്രോജക്ട് മോണിറ്ററിങ് ഗ്രൂപ്പുകൾ കേന്ദ്ര-സംസ്ഥാന തലങ്ങളിൽ പുനരുജ്ജീവിപ്പിക്കണം. ധനദൃഢീകരണത്തിന് ശ്രമിക്കുന്നതോടൊപ്പം മൂലധനച്ചെലവ് കൂട്ടി സാമ്പത്തിക വികസനത്തിന് സർക്കാർ ഊന്നൽ നൽകണം. കാർഷികമേഖലയിലെ പ്രതിസന്ധി യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിക്കപ്പെടണം. കാർഷികോത്പന്നങ്ങൾക്ക് മാന്യമായ വില ഉറപ്പാക്കുന്നതോടൊപ്പം കുറഞ്ഞ വിലയ്ക്ക് കാർഷികനിവേശങ്ങൾ ലഭ്യമാക്കണം. അസംസ്കൃത എണ്ണയുടെ ആഭ്യന്തരോത്പാദനം ഉയർത്തുന്നതിനും ഇറക്കുമതി കുറയ്ക്കുന്നതിനും ഊന്നൽ നൽകണം. പുതിയ ഇന്ധന/ഊർജ സ്രോതസ്സുകൾ കണ്ടെത്തണം. അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം ഒരവസരമായിക്കണ്ട് അതിൽനിന്ന് നേട്ടങ്ങൾ കൊയ്യാൻ ശ്രമിക്കണം. കയറ്റുമതിക്ക് പരമ്പരാഗത രാജ്യങ്ങളെ മാത്രം ആശ്രയിക്കുന്നതിനുപകരം പുതിയ മേച്ചിൽ സ്ഥലങ്ങൾ കണ്ടെത്തണം. അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തിയും മനുഷ്യ മൂലധനത്തിന്റെ ഗുണമേന്മ കൂട്ടിയും മൂലധന-ഉത്പന്ന അനുപാതം കുറച്ചും സമ്പദ്ഘടനയെ മുന്നോട്ടുനയിക്കണം. എല്ലാറ്റിനുമുപരിയായി കുറഞ്ഞ വരുമാന ഉറപ്പു പദ്ധതിക്ക് രൂപംനൽകി സംസ്ഥാനങ്ങളുടെകൂടി സഹകരണത്തോടെ നടപ്പാക്കണം. (സംസ്ഥാന ആസൂത്രണ ബോർഡ്ൻ ഡെപ്യൂട്ടി ഡയറക്ടറാണ് ലേഖകൻ)

from money rss http://bit.ly/2KYAw6f
via IFTTT

കേന്ദ്രബജറ്റ്: പരിമിതികൾ, സാധ്യതകൾ

കഴിഞ്ഞ സാമ്പത്തികവർഷത്തെ അവസാനപാദത്തിൽ (ജനുവരി-മാർച്ച്) രേഖപ്പെടുത്തപ്പെട്ട 5.8 ശതമാനം വളർച്ചനിരക്ക്, കഴിഞ്ഞ 20 പാദങ്ങളിൽ ഏറ്റവും കുറഞ്ഞതാണ്. മേയ് 31-ന് പ്രസിദ്ധീകരിച്ച, പീരിയോഡിക് ലേബർ ഫോഴ്സ് സർവേ പ്രകാരമു ള്ള, 2017-'18ലെ തൊഴിലില്ലായ്മനിരക്ക് കഴിഞ്ഞ 45 വർഷങ്ങളിലെ ഏറ്റവും ഉയർന്നതും. കാർഷികമേഖലയുടെ വളർച്ച ശരാശരി 3.4 ശതമാനത്തിൽനിന്ന് 2.9 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്. കാർഷികരംഗത്തെ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ഐ.എൽ. ആൻഡ് എഫ്.എസ്. (Infrastructure learning financial services) പ്രശ്നത്തിലൂടെ പുറത്തുവന്ന എൻ.ബി.എഫ്.സി. (Non banking financial company) പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ല. ഈ മേഖലയിലെ പണഞെരുക്കം ഹ്രസ്വകാല വളർച്ചയെ ബാധിക്കുന്നുമുണ്ട്. മധ്യവരുമാന കെണി ഇന്ത്യ ഒരുപക്ഷേ, മധ്യവരുമാന കെണിയിൽ (middle income trap) പെട്ടേക്കാം എന്ന, കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നയരൂപീകരണ കേന്ദ്രമായ എൻ.ഐ.പി.എഫ്.പി. (National Institute of Public Finance and Policy) ഡയറക്ടറും പ്രധാനമന്ത്രിയുടെ സാമ്പത്തികകാര്യ സമിതിയംഗവുമായ, ഡോ. രതിൻ റോയിയുടെ നിരീക്ഷണം ഈ സാഹചര്യത്തിൽ പ്രസക്തമാണ്. നമ്മുടെ സമ്പദ്വ്യവസ്ഥയെ മുന്നോട്ടുനയിച്ചുകൊണ്ടിരുന്നത് 10 കോടിയോളം മാത്രംവരുന്ന ഉപഭോക്താക്കളുടെ ചോദന (demand) ആയിരുന്നത്രേ! ബാക്കിയുള്ള ബഹുഭൂരിപക്ഷത്തിന്റെ വരുമാനം വർധിപ്പിച്ച്, സമ്പദ്വ്യവസ്ഥയിലെ ഡിമാൻഡ് വർധിപ്പിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ സുസ്ഥിരമായ വളർച്ച സാധ്യമാവാതെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിതിയിലേക്ക് ഇന്ത്യ നീങ്ങിയേക്കാമെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു . പ്രശ്നങ്ങളും പ്രതിവിധികളും അപ്പോൾ, ചോദനയുടെ അപര്യാപ്തതയാണ് ഒരു പ്രശ്നം. പക്ഷേ, അതോടൊപ്പം കാർഷികരംഗത്തും ധനകാര്യ മേഖലയിലും മറ്റു മേഖലകളിലൊക്കെയും ആഴത്തിലുള്ളതും ഘടനാപരവുമായ പ്രശ്നങ്ങളും ഉണ്ട്. അതുകൊണ്ട് അടിയന്തരമായി ഡിമാൻഡ് കൂട്ടാൻ ശ്രമിക്കുന്നതോടൊപ്പം ഭാവിയിലേക്ക് കൂടുതൽ ആഴത്തിലുള്ള പരിഷ്കാരങ്ങളും ആവശ്യമാണ്. ഉദാഹരണത്തിന് കാർഷികമേഖലയിലെ വരുമാനം വർധിച്ചാൽമാത്രമേ വ്യാവസായിക ഉത്പന്നങ്ങൾക്ക് സ്ഥായിയായ ആവശ്യകത ഉണ്ടാകുകയുള്ളൂ. കാർഷികമേഖലയിലെ ഉത്പാദനക്ഷമത വർധിപ്പിക്കാൻ ഗണ്യമായ മൂലധനനിക്ഷേപം കൂടിയേതീരൂ. ആവശ്യകത വർധിപ്പിക്കുന്നതും എളുപ്പമല്ല. ചോദനയുടെ ഘടകങ്ങൾ ഉപഭോഗം (consumption), നിക്ഷേപം (investment), സർക്കാർ വ്യയം (government expenditure), കയറ്റുമതി (export) എന്നിവയാണ്. ഇൻഡക്സ് ഓഫ് ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ (IP), പർച്ചേസിങ് മാനേജേഴ്സ് ഇൻഡക്സ് (PMI) തുടങ്ങിയ സൂചികകൾ ഉപഭോഗം അപര്യാപ്തമാണെന്ന് കാണിക്കുന്നു. അതുപോലെ, പണനയത്തിലൂടെ തുടർച്ചയായി പലിശ കുറച്ചിട്ടും നിക്ഷേപം പ്രതികരിച്ചുതുടങ്ങിയിട്ടില്ല. കഴിഞ്ഞ ആറുവർഷത്തിനുള്ളിൽ ആദ്യമായി, 2018-'19-ൽ നേരിട്ടുള്ള വിദേശനിക്ഷേപം കുറഞ്ഞു. ഇതേ കാലയളവിൽ, വിദേശനിക്ഷേപ സ്ഥാപനങ്ങൾ കൂടുതൽ പണം പിൻവലിക്കുകയും ചെയ്തു. അപ്പോൾ, അവശേഷിക്കുന്നത് സർക്കാർ ധനവിനിയോഗമാണ്. പണപ്പെരുപ്പം കുറഞ്ഞിരിക്കുന്നതിനാൽ ധനവിനിയോഗം വർധിപ്പിക്കുന്നതുകൊണ്ട് തത്കാലം കുഴപ്പമില്ല. പരിമിതികൾ എന്തൊക്കെ പക്ഷേ, ധനവിനിയോഗം വർധിപ്പിക്കാൻ പണം കണ്ടെത്താൻ പറ്റുമോ? കഴിഞ്ഞവർഷം ബജറ്റിലെ പുതുക്കിയ വരവുചെലവുകണക്കിനെ അപേക്ഷിച്ച് നികുതിവരുമാനത്തിൽ ഏകദേശം 1.4 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. എന്നിട്ടും ധനക്കമ്മി 3.4 ശതമാനത്തിൽ നിലനിർത്താൻ സാധിച്ചത് ചെലവുചുരുക്കിയും കുറെ ചെലവുകൾ എഫ്.സി.ഐ.യുടെ കണക്കുബുക്കിലേക്കു മാറ്റിയുമാണ്. ഫിസിക്കൽ റെസ്പോൺസിബിലിറ്റി ചട്ടം (FRA) നിലവിലുള്ളതിനാൽ ഉയർന്ന ധനക്കമ്മിയെപ്പറ്റി ആലോചിക്കുന്നത് പ്രായോഗികമല്ല. ഭേദഗതിവരുത്തിയ എഫ്.ആർ.എ.പ്രകാരം പൊതുകടം നിലവിലുള്ള 47 ശതമാനത്തിൽ വാർഷിക വരുമാനത്തിന്റെ 40 ശതമാനമായി കുറയ്ക്കേണ്ടതുമുണ്ട്. അധികവിഭവ സമാഹരണം സാധ്യമോ ഈ സാഹചര്യത്തിൽ, അധികവിഭവ സമാഹരണത്തിനു പ്രധാനമായും രണ്ടു സ്രോതസ്സുകളെയാണ് സർക്കാർ ആശ്രയിക്കാൻ സാധ്യത. ഒന്ന് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽപ്പനയാണ്. പക്ഷേ, എയർ ഇന്ത്യയുടെ ഓഹരിവിൽപ്പനയും നീതി ആയോഗ് മുന്നോട്ടുവെച്ച, രണ്ടു ഡസനോളംവരുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ തന്ത്രപരമായ വിൽപ്പനയും നടന്നില്ല. മറ്റൊന്ന് ആർ.ബി.ഐ.യുടെ കരുതൽ മൂലധനമാണ്. യുക്തമായ കരുതൽ മൂലധനമെത്രയാണെന്നു കണ്ടെത്താൻ സർക്കാർ നിയോഗിച്ചിരിക്കുന്ന ജലാൻ കമ്മിറ്റി, ബജറ്റ് അവതരണത്തിനുമുൻപുതന്നെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കരുതിയിരുന്നത്. 1-3 ലക്ഷം കോടിരൂപവരെ ഇത്തരത്തിൽ സമാഹരിക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. (എന്നാൽ റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല.) ഈ സാഹചര്യത്തിൽ നികുതിയേതര വരുമാനം വർധിപ്പിക്കാനുള്ള വലിയ പദ്ധതികൾക്ക് സർക്കാർ തയ്യാറാവുമെന്നാണ് സൂചന. സർക്കാർ ഭൂമി, ടെലികോം ടവറുകൾ, റെയിൽവേ സ്ഥലങ്ങൾ ഉൾപ്പെടെയുള്ള 60 ഓളം ആസ്തികൾ ഇതിനായി കണ്ടെത്തികഴിഞ്ഞത്രെ. നടപ്പാക്കേണ്ടത് വികസനമായിരുന്നു ഒന്നാം എൻ.ഡി.എ. സർക്കാരിന്റെ മുദ്രാവാക്യം. അത് വോട്ടർമാർക്ക് ഇനിയും അനുഭവവേദ്യമായിട്ടില്ല. അതിനാൽ വികാസനോമുഖമായ പദ്ധതികൾ ആവിഷ്കരിക്കാനും സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ അതിവേഗ വളർച്ചയിലേക്ക് രാജ്യത്തെ നയിക്കാനും ഈ ബജറ്റിലൂടെ തുടക്കമിടുമെന്നുവേണം കരുതാൻ. 2024-ഓടെ ഭാരതത്തെ ഒരു 5 ട്രില്യൻ ഡോളർ സമ്പദ്വ്യവസ്ഥയാക്കണമെന്നു പ്രധാനമന്ത്രി നീതി ആയോഗ് ഭരണസമിതി മീറ്റിങ്ങിൽ പറഞ്ഞിട്ടുണ്ട്. അതിനുള്ള കർമപദ്ധതികളുടെ തുടക്കം ഈ ബജറ്റിൽ പ്രതീക്ഷിക്കാം. കാർഷികമേഖലയ്ക്കായി പ്രഖ്യാപിച്ച ഹൈലെവൽ ടാസ്ക് ഫോഴ്സ് ശരിയായ ദിശയിലുള്ളതാണ്.സർക്കാരിന്റെ വിശ്വാസ്യത വർധിപ്പിക്കാനുള്ള നടപടികളും ആവശ്യമാണ്. സ്വതന്ത്രവും വിശ്വാസ്യവുമായ ഒരു വിവരശേഖരണ വിതരണ സംവിധാനം ഉറപ്പുവരുത്തണം. അതുപോലെ, ബജറ്റിന് പുറത്തുള്ള ധനവിനിയോഗ കണക്കുകൾ കൊണ്ടുള്ള കളികൾ ഒഴിവാക്കുന്നതും പ്രധാനമാണ്. ഇത്തരത്തിൽ വികാസനോമുഖമായ ഒരു സമീപനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ്, സ്റ്റോക്ക് മാർക്കറ്റിന്റെ മികച്ച പ്രകടനത്തിന്റെ പിന്നിൽ.. കേരളത്തിന്റെ പ്രതീക്ഷകൾ ഇടക്കാല ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടിരുന്നു. ജി.എസ്.ടി. കൗൺസിൽ മീറ്റിങ്ങിൽ കേരളസർക്കാരിന്റെ ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കപ്പെട്ടിട്ടുണ്ടാവണം. ആരോഗ്യരംഗത്ത് കേരളം നേരിടുന്ന പ്രശ്നങ്ങളുടെ സാഹചര്യത്തിൽ ഐയിംസിനും ടെസ്റ്റിങ് ലാബിനും വേണ്ടിയുള്ള വാദം ശക്തമാക്കണം. പ്രളയ പുനരുദ്ധാരണത്തിനും മറ്റു വികസന പ്രവർത്തനങ്ങൾക്കുമുള്ള മികച്ച പദ്ധതികൾ മുന്നോട്ടുവെക്കാൻ നമുക്ക് സാധിക്കുമെന്നും അവയ്ക്ക് തുക വകയിരുത്തിക്കിട്ടുമെന്നും നമുക്ക് പ്രതീക്ഷിക്കാം. (തൃശ്ശൂർ സെയ്ന്റ് തോമസ് കോളേജിൽ അധ്യാപകനുംഡൽഹി ജവാഹർലാൽ നെഹ്രു യൂണിവേഴ്സിറ്റിയിൽഗവേഷകനുമാണ് ലേഖകൻ) content highlights:union budget 2019

from money rss http://bit.ly/2RZLM2U
via IFTTT