121

Powered By Blogger

Monday 7 February 2022

ജൂലായ് മുതല്‍ ഇ-പാസ്‌പോര്‍ട്ട്: കരാര്‍ ടി.സി.എസിന്

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച ഇ-പാസ്പോർട് വിതരണം ജൂലായ് മാസത്തോടെ തുടങ്ങാനാവുമെന്ന് റിപ്പോർട്ട്. പാസ്പോർട് തയ്യാറാക്കാനാവശ്യമായ സാങ്കേതികസേവനം ലഭ്യമാക്കാൻ രാജ്യത്തെ ഏറ്റവുംവലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന് കരാർ ലഭിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സേവനത്തിനുശേഷമാണ് പാസ്പോർട് സേവാ പദ്ധതി(പിഎസ്പി)യുടെ രണ്ടാംഘട്ട പദ്ധതി നിർവഹണത്തിനും ടാറ്റ കൺസൾട്ടൻസി സർവീസസിനുതന്നെ അവസരം ലഭിക്കുന്നത്. 1,000-1,200 കോടി രൂപയാണ് കരാർ തുകയെന്നാണ് റിപ്പോർട്ടുകൾ. ഇ-പാസ്പോർട്ടിനുള്ള സാങ്കേതിക സഹായമാകും ടിസിഎസ് നൽകുക. പാസ്പോർട്ട് ബുക്ക്ലെറ്റ് അച്ചടിക്കുന്നതുപോലുള്ള പ്രവർത്തനങ്ങൾ നിലവിലുള്ളതുപോലെ സർക്കാരിൽതന്നെ തുടരുമെന്നുമാണ് അറിയുന്നത്.ഈ വർഷം ജൂലായ്-ഓഗസ്റ്റ് മാസത്തോടെ ഇ-പാസ്പോർട്ട് വിതരണം ആരംഭിക്കാനാണ് പദ്ധതി.താലസ് ഇന്ത്യ, എച്ച്ബി തുടങ്ങിയ കമ്പനികളുംകരാറിൽ പങ്കെടുത്തിരുന്നു. വിസ സ്റ്റാമ്പിങ് പോലുള്ളവ തുടരുന്നതിനാൽ കടലാസ് രഹിത പാസ്പോർട്ടായിരിക്കില്ല അവതരിപ്പിക്കുക. അതേസമയം, ഓട്ടോമേഷൻ നടപ്പാക്കുകയുംചെയ്യും. പാസ്പോർടിന്റെ കവറിൽ സുരക്ഷയുമായി ബന്ധപ്പെട്ട ഡാറ്റ എൻകോഡ് ചെയ്ത ചിപ്പ് ഘടിപ്പിച്ചായിരിക്കും ഇത് നടപ്പാക്കുക. നിലവിൽ വിവിധ രാജ്യങ്ങൾ ഇതിനകംതന്നെ ഇത്തരം പാസ്പോർട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്. എമിഗ്രേഷൻ ക്ലിയറിൻസിനായി ഏറെനേരം കാത്തുനിൽക്കേണ്ടതില്ലെന്നതാണ് ഇ-പാസ്പോർട്ടിന്റെ പ്രത്യേക. ചിപ്പുവഴി സ്കാനിങ് നടക്കുന്നതിനാൽ നിമിഷനേരംകൊണ്ട് നടപടിക്രമങ്ങൾ പൂർത്തിയാക്കാം. TCS retains passport project; chip-based e-passports soon.

from money rss https://bit.ly/3gtiy9F
via IFTTT

തിരിച്ചുകയറി വിപണി: നിഫ്റ്റി 17,250ന് മുകളില്‍|Market Opening

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം സൂചികകളിൽ ഉണർവ്. നിഫ്റ്റി 17,300നരികെയെത്തി. സെൻസെക്സ് 254 പോയന്റ് നേട്ടത്തിൽ 57,875ലും നിഫ്റ്റി 76 പോയന്റ് ഉയർന്ന് 17,290ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ നേരിയ കുറവുണ്ടായതും റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലുമാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ. മാരുതി സുസുകി, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി, നെസ് ലെ, ബ്രിട്ടാനിയ, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ 0.50ശതമാനത്തോളം നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ഭാരതി എയർടെൽ, ഐആർസിടിസി, ബാറ്റ ഇന്ത്യ, ബജാജ് ഇലക്ട്രിക്കൽസ്, ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ, ഗ്ലെൻമാർക്ക് ലൈഫ് സയൻസ് തുടങ്ങിയ കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Sensex rises 200 points, Nifty above 17,250.

from money rss https://bit.ly/3Le9SC6
via IFTTT

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടായേക്കാം

സംസ്ഥാനങ്ങളിൽ അടുത്തമാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞാൽപെട്രോൾ, ഡീസൽ വിലകളിൽ വൻ വർധനയുണ്ടായേക്കാം. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 94 ഡോളർ നിലവാരത്തിലെത്തിയതോടെയാണ് വിലവർധന ഉറപ്പായത്. അടുത്തമാസം നടക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ. ഡിസംബർ ഒന്നിലെ നിലവാരപ്രകാരം അസംസ്കൃത എണ്ണവില ബാരലിന് 69 ഡോളർ നിലവാരത്തിലായിരുന്നു. ഒമിക്രോൺ ഭീഷണിയെതുടർന്നാണ് നവംബർ നാലിലെ 81 ഡോളർ നിലവാരത്തിൽനിന്ന് 60 ലേയ്ക്ക് വില താഴ്ന്നത്. എന്നാൽ മൂന്നാംതരംഗം ഭീഷണി ഉയർത്തുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് എണ്ണവിലയിൽ വീണ്ടും കുതിപ്പുണ്ടായത്. യുക്രെയിൻ, റഷ്യ സംഘർഷവും വിലകൂടാൻ കാരണമായി. നവംബർ നാലിനുശേഷം അന്താരാഷ്ട്ര വിപണിയിൽ ബാരലിന് 15ശതമാനമാണ് വിലവർധിച്ചത്. എണ്ണവില ഇപ്പോഴത്തെ നിലവാരത്തിൽ തുടർന്നാൽ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ വിലവർധന പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ. ചരക്കുനീക്കം ചെലവേറുന്നതോടെ വിലക്കയറ്റവും കുതിക്കും. മൂന്നുമാസത്തോളമായി രാജ്യത്തെ ഇന്ധനവില മാറ്റമില്ലാതെതുടരുകയാണ്. കൊച്ചിയിൽ പെട്രോളിന് 104.17 രൂപയും ഡീസലിന് 91.42 രൂപയുമാണ് വില. Fuel prices may surge once elections are over.

from money rss https://bit.ly/3Js4A4r
via IFTTT

കരടികളുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്: സെന്‍സെക്‌സിന് നഷ്ടമായത് 1000ത്തിലേറെ പോയന്റ്

മുംബൈ: കരടികളുടെ സർജിക്കൽ സ്ട്രൈക്കിൽ ഒരുമണിക്കൂറിനിടെ സെൻസെക്സിന് നഷ്ടമായത് ആയിരത്തിലേറെ പോയന്റ്. ഇതോടെ സെൻസെക്സ് 57,299 നിലവാരത്തിലയേക്ക് താഴ്ന്നു. നിഫ്റ്റിയാകട്ടെ 330 പോയന്റ് നഷ്ടത്തിൽ 17,186ലുമെത്തി. മൂന്നു വ്യാപാര ദിനങ്ങളിലായി സെൻസെക്സിന് നഷ്ടമായത് രണ്ടായിരത്തിലേറെ പോയന്റാണ്. കനത്ത വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് അധിഷ്ഠിത ഓഹരികളിൽ എച്ച്ഡിഎഫ്സി ബാങ്ക് 3.8ശതമാനവും എൽആൻഡ്ടി, ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ് തുടങ്ങിയവ മൂന്നുശതമാനത്തിലേറെയും തകർച്ചനേരിട്ടു. എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ മൂന്നുശതമാനവും ടൈറ്റാൻ, ഭാരതി എയർടെൽ, ഇൻഡസിൻഡ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, വിപ്രോ, ഐടിസി, നെസ് ലെ തുടങ്ങിയ ഓഹരികൾ രണ്ടുശതമാനംവീതവും നഷ്ടത്തിലായി. അതേസമയം, ഫെബ്രുവരി ഒമ്പതിന് പ്രവർത്തനഫലം പ്രഖ്യാപിക്കാനിരിക്കെ പവർഗ്രിഡ് കോർപറേഷന്റെ ഓഹരി വില 1.5ശതമാനം ഉയർന്നു. പൊതുമേഖല ബാങ്കായ എസ്ബിഐയിൽ നേട്ടംതുടർന്നു. മൊത്തം നിലവാരം നോക്കുകയാണെങ്കിൽ ബിഎസ്ഇയിലെ 3,601 ഓഹരികളിൽ 2,046എണ്ണവുംനഷ്ടത്തിലാണ്. ബിഎസ്ഇ ക്യാപിറ്റൽ ഗുഡ്സ്, ടെലികോം സൂചികകൾ രണ്ടുശതമാനംവീതം നഷ്ടംനേരിട്ടു. ബാങ്ക്, ഓട്ടോ, എഫ്എംസിജി, ഹെൽത്ത് കെയർ സൂചികകൾ 1.5-2ശതമാനവും. Bears Attack! Sensex slumps 1,000pts.

from money rss https://bit.ly/3B5uWpz
via IFTTT