121

Powered By Blogger

Monday, 7 February 2022

ജൂലായ് മുതല്‍ ഇ-പാസ്‌പോര്‍ട്ട്: കരാര്‍ ടി.സി.എസിന്

ധനമന്ത്രി നിർമല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ച ഇ-പാസ്പോർട് വിതരണം ജൂലായ് മാസത്തോടെ തുടങ്ങാനാവുമെന്ന് റിപ്പോർട്ട്. പാസ്പോർട് തയ്യാറാക്കാനാവശ്യമായ സാങ്കേതികസേവനം ലഭ്യമാക്കാൻ രാജ്യത്തെ ഏറ്റവുംവലിയ ഐടി കമ്പനിയായ ടാറ്റ കൺസൾട്ടൻസി സർവീസസിന് കരാർ ലഭിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട സേവനത്തിനുശേഷമാണ് പാസ്പോർട് സേവാ പദ്ധതി(പിഎസ്പി)യുടെ രണ്ടാംഘട്ട പദ്ധതി നിർവഹണത്തിനും ടാറ്റ കൺസൾട്ടൻസി സർവീസസിനുതന്നെ അവസരം ലഭിക്കുന്നത്. 1,000-1,200 കോടി രൂപയാണ് കരാർ തുകയെന്നാണ് റിപ്പോർട്ടുകൾ. ഇ-പാസ്പോർട്ടിനുള്ള സാങ്കേതിക സഹായമാകും ടിസിഎസ് നൽകുക. പാസ്പോർട്ട് ബുക്ക്ലെറ്റ് അച്ചടിക്കുന്നതുപോലുള്ള...

തിരിച്ചുകയറി വിപണി: നിഫ്റ്റി 17,250ന് മുകളില്‍|Market Opening

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിനുശേഷം സൂചികകളിൽ ഉണർവ്. നിഫ്റ്റി 17,300നരികെയെത്തി. സെൻസെക്സ് 254 പോയന്റ് നേട്ടത്തിൽ 57,875ലും നിഫ്റ്റി 76 പോയന്റ് ഉയർന്ന് 17,290ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ നേരിയ കുറവുണ്ടായതും റീട്ടെയിൽ നിക്ഷേപകരുടെ ഇടപെടലുമാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ. മാരുതി സുസുകി, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ഡിവീസ് ലാബ്, എച്ച്ഡിഎഫ്സി, നെസ് ലെ, ബ്രിട്ടാനിയ, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്....

തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനയുണ്ടായേക്കാം

സംസ്ഥാനങ്ങളിൽ അടുത്തമാസം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് കഴിഞ്ഞാൽപെട്രോൾ, ഡീസൽ വിലകളിൽ വൻ വർധനയുണ്ടായേക്കാം. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ബാരലിന് 94 ഡോളർ നിലവാരത്തിലെത്തിയതോടെയാണ് വിലവർധന ഉറപ്പായത്. അടുത്തമാസം നടക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിയാൻ കാത്തിരിക്കുകയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ. ഡിസംബർ ഒന്നിലെ നിലവാരപ്രകാരം അസംസ്കൃത എണ്ണവില ബാരലിന് 69 ഡോളർ നിലവാരത്തിലായിരുന്നു. ഒമിക്രോൺ ഭീഷണിയെതുടർന്നാണ് നവംബർ നാലിലെ 81 ഡോളർ നിലവാരത്തിൽനിന്ന് 60 ലേയ്ക്ക് വില താഴ്ന്നത്. എന്നാൽ മൂന്നാംതരംഗം ഭീഷണി ഉയർത്തുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ്...

കരടികളുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്: സെന്‍സെക്‌സിന് നഷ്ടമായത് 1000ത്തിലേറെ പോയന്റ്

മുംബൈ: കരടികളുടെ സർജിക്കൽ സ്ട്രൈക്കിൽ ഒരുമണിക്കൂറിനിടെ സെൻസെക്സിന് നഷ്ടമായത് ആയിരത്തിലേറെ പോയന്റ്. ഇതോടെ സെൻസെക്സ് 57,299 നിലവാരത്തിലയേക്ക് താഴ്ന്നു. നിഫ്റ്റിയാകട്ടെ 330 പോയന്റ് നഷ്ടത്തിൽ 17,186ലുമെത്തി. മൂന്നു വ്യാപാര ദിനങ്ങളിലായി സെൻസെക്സിന് നഷ്ടമായത് രണ്ടായിരത്തിലേറെ പോയന്റാണ്. കനത്ത വില്പന സമ്മർദമാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് അധിഷ്ഠിത ഓഹരികളിൽ എച്ച്ഡിഎഫ്സി ബാങ്ക് 3.8ശതമാനവും എൽആൻഡ്ടി, ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ് തുടങ്ങിയവ മൂന്നുശതമാനത്തിലേറെയും തകർച്ചനേരിട്ടു. എച്ച്ഡിഎഫ്സി, ഹിന്ദുസ്ഥാൻ യുണിലിവർ, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ മൂന്നുശതമാനവും...