121

Powered By Blogger

Thursday 28 November 2019

ലോക സമ്പന്നരില്‍ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തി

മുംബൈ: ലോകത്തെ സമ്പന്നരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒമ്പതാം സ്ഥാനത്തെത്തി. ഫോബ്സിന്റെ റിലയൽ ടൈം ബില്യണയേഴ്സ് പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചത്. 2019ലെ ഫോബ്സിന്റെ സമ്പന്ന പട്ടികയിൽ 13ാം സ്ഥാനമായിരുന്നു മുകേഷ് അംബാനിക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ വ്യാഴാഴ്ചയിലെ തത്സമയ ആസ്തി 6080 കോടി ഡോളറാണ്. പട്ടികയിൽ ഒന്നാമൻ ആമസോണിന്റെ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാണ്. അദ്ദേഹത്തിന്റെ തത്സമയ ആസ്തി വ്യാഴാഴ്ചയിലെ കണക്കുപ്രകാരം 11300 കോടി ഡോളറാണ്. റിലയൻസിന്റെ ഓഹരി വില വ്യാഴാഴ്ച 52 ആഴ്ചയിലെ ഉയർന്ന നിലവാരമായ 1,581.25 രൂപയിലെത്തിയിരുന്നു. ഒരുവർഷത്തിനിടെ ഓഹരിവിലയിലുണ്ടായ നേട്ടം 40 ശതമാനമാണ്. രാജ്യത്തെ ഒരു കമ്പനി 10 ലക്ഷം കോടിയിലധികം വിപണിമൂല്യം നേടുന്നതും ഇതാദ്യമായാണ്. വിപണിമൂല്യത്തിന്റെ കാര്യത്തിൽ റിലയൻസിന് പിന്നിലുള്ളത് ടിസിഎസാണ്. എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്ഡിഎഫ്സി തുടങ്ങിയവയാണ് തൊട്ടുപിന്നിലുള്ള കമ്പനികൾ. Mukesh Ambani 9th richest person in the world

from money rss http://bit.ly/2skKoin
via IFTTT

സെന്‍സെക്‌സില്‍ 100ലേറെ പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ നഷ്ടം. സെൻസെക്സ് 100ലേറെ പോയന്റ് താഴ്ന്നു. നിഫ്റ്റിയാകട്ടെ 12,128 നിലവാരത്തിലെത്തി. മൂന്നാമത്തെ ദിവസവും യെസ് ബാങ്കിന്റെ ഓഹരി ഉയർന്നു. നാലുശതമാനമാണ് രാവിലത്തെ വ്യാപാരത്തിൽ ബാങ്കിന്റെ ഓഹരി നേട്ടമുണ്ടാക്കിയത്. ബാങ്ക്, ലോഹം തുടങ്ങിയ ഓഹരികളിൽ വില്പന സമ്മർദം പ്രകടമാണ്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഒരു ശതമാനംമുതൽ ഒന്നരശതമാനംവരെ താഴ്ന്നു. റിലയൻസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ എന്നീ ഓഹരികളും നഷ്ടത്തിലാണ്. രണ്ടാം പാദത്തിലെ ജിഡിപി ഡാറ്റ ഇന്ന് വൈകീട്ട് പുറത്തുവിടും. സെപ്റ്റംബർ പാദത്തിൽ ആറുവർഷത്തെ ഏറ്റവും താഴ്ന്ന വളർച്ചയാണ് രേഖപ്പെടുത്തിയത്. ചൈന-യുഎസ് വ്യാപാര കരാർ സംബന്ധിച്ച ചർച്ചകളിൽ അനുകൂല തീരുമാനം കാത്തിരിക്കുകയാണ് നിക്ഷേപകർ. അതുകൊണ്ടുതന്നെ ഏഷ്യൻ വിപണികളിലെല്ലാം നഷ്ടത്തിലാണ് വ്യാപാരം തുടങ്ങിയത്. Sensex down over 100 points in opening trade

from money rss http://bit.ly/35O3Tyb
via IFTTT

ഉള്ളിവില കുതിക്കുന്നു: ട്രക്കില്‍ കയറ്റിയയച്ച 40 ടണ്‍ സവാള കൊള്ളയടിച്ചു

ശിവപുരി: മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് കയറ്റി അയച്ച 40 ടൺ സവാള കൊള്ളയടിച്ചു. സവാള വില കണക്കുകൂട്ടലുകൾ തെറ്റിച്ച് കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് കൊള്ള നടന്നത്. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്ന് ഉത്തർപ്രദേശിലെ ഗോരഖ്പുരിലേക്കാണ് സവാള കയറ്റി അയച്ചത്. 22 ലക്ഷം രൂപ വിലവരുന്ന സവാളയായിരുന്നു ട്രക്കിലുണ്ടായിരുന്നത്. നവംബർ 11 നാസിക്കിൽ നിന്ന് സവാളയുമായി പുറപ്പെട്ട വണ്ടി കഴിഞ്ഞ 22ന് ഗോരഖ്പുരിലേക്ക് എത്തേണ്ടതായിരുന്നു. ചരക്കുമായി വാഹനം എത്താത്തതിനെ തുടർന്ന് മൊത്തക്കച്ചവടക്കാരൻ പോലീസിനെ സമീപിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ സോൻഭദ്ര ജില്ലയിലെ തെണ്ഡു പോലീസ് സ്റ്റേഷൻ പരിധിയിൽ ഒഴിഞ്ഞ സ്ഥലത്ത് ട്രക്ക് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തി. എന്നാൽ അതിനുള്ളിൽ നിന്ന് സവാള മാറ്റിയിരുന്നു. കുറ്റക്കാരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് പോലിസ് പറയുന്നത്. കനത്ത മഴയെ തുടർന്ന് കൃഷി നശിച്ചത് രാജ്യത്ത് സവാള വില കുതിച്ചുയരാൻ കാരണമായിരുന്നു. ചില സംസ്ഥാനങ്ങളിൽ ഒരുകിലോ സവാളയുടെ വില 100ന് മുകളിൽ എത്തുന്ന അവസ്ഥയുമുണ്ടായി. ഇതേതുടർന്ന് കടകളിൽ നിന്ന് സവാള മോഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പലയിടത്തും റിപ്പോർട്ടുചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 40 ടൺ സവാള കൊള്ളയടിച്ച വാർത്ത പുറത്തുവരുന്നത്. Content Highlights:Onions Worth Rs 22 Lakh Stolen From Transport Truck

from money rss http://bit.ly/37MiBb1
via IFTTT

പഞ്ചസാരയ്ക്ക് ബദലായി ഇനി തേൻ ക്യൂബുകൾ

ന്യൂഡൽഹി: പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ബദലായി തേൻ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. തേൻ ക്യൂബുകളുടെ ഉത്പാദനം ഉടൻ ആരംഭിക്കുമെന്ന് ലോക്സഭയിൽ ചോദ്യോത്തരവേളയിൽ മന്ത്രി മറുപടി നൽകി. ചായയിലും കാപ്പിയിലും പഞ്ചസാരയ്ക്കുപകരം തേൻ ക്യൂബ്യുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണംചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. തേനല്ല, പണമാണ് വേണ്ടതെന്ന് ഈ സമയത്ത് കോൺഗ്രസ് സഭാ നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. ചെറുകിട വ്യവസായങ്ങൾക്ക് തേൻ വഴി പണം ലഭിക്കുമെന്ന് മന്ത്രി മറുപടി നൽകി. തേൻ ഉത്പാദനം വർധിക്കുന്നത് ആദിവാസികൾക്കും മറ്റ് കർഷകർക്കും ഗുണംചെയ്യും. ചെറുകിട, കുടിൽ വ്യവസായികളുടെ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ 'ഭാരത് ക്രാഫ്റ്റ്' എന്ന പേരിൽ ഇ-കൊമേഴ്സ് പോർട്ടൽ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചർച്ച നടത്തിവരികയാണെന്നും ഗഡ്കരി പറഞ്ഞു. Honey cubes as an alternative to sugar

from money rss http://bit.ly/37RLWkv
via IFTTT

വിപണിയില്‍ റെക്കോഡ് നേട്ടംതുടരുന്നു: നിഫ്റ്റി 12,150ന് മുകളില്‍ ക്ലോസ് ചെയ്തു

മുംബൈ: രാജ്യത്തെ ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 41,163 പോയന്റുവരെ ഉയർന്നെങ്കിലും 109 പോയന്റ് നേട്ടത്തിൽ41,130ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 12,154ലിലുമെത്തി. ബാങ്കിങ് സൂചികയാണ് മികച്ച നേട്ടമുണ്ടാക്കിയത്. നിഫ്റ്റി ബാങ്ക് എക്കാലത്തെയും ഉയർന്ന നിലവാരമായ 32,000ലെത്തി. യെസ് ബാങ്ക്(മൂന്ന് ശതമാനം), ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, എസ്ബിഐ, ഭാരതി എയർടെൽ, ടിസിഎസ്, എൽആന്റ്ടി തുടങ്ങിയ ഓഹരികൾ ഒന്നു മുതൽ 2.5 ശതമാനംവരെയും നേട്ടമുണ്ടാക്കി. വിപണിമൂല്യത്തിൽ 10 ലക്ഷം കോടി രൂപ കടന്ന് റെക്കോഡിട്ട റിലയൻസ് ഇൻഡസ്ട്രീസ് 0.7 ശതമാനം ഉയർന്ന് 1,581 രൂപയിൽ ക്ലോസ് ചെയ്തു. സീ എന്റർടെയ്ൻമെന്റ്, ഹീറോ മോട്ടോർകോർപ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, മാരുതി സുസുകി, സൺ ഫാർമ, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Nifty ends above 12,150

from money rss http://bit.ly/2QYtTmA
via IFTTT

മുകേഷ് അംബാനി മീഡിയ ബിസിനസില്‍നിന്ന് പിന്മാറുന്നു

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും കോടീശ്വരനുമായ മുകേഷ് അംബാനി മീഡിയ ബിസിനസിൽനിന്ന് പിന്മാറുന്നു. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള നെറ്റ് വർക്ക്18 മീഡിയ ആന്റ് ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡ് വിൽക്കുന്നത് സംബന്ധിച്ച ചർച്ചകൾ നടന്നുവരികയാണെന്നാണ് റിപ്പോർട്ടുകൾ. ടൈംസ് ഓഫ് ഇന്ത്യയുടെ പബ്ലിഷർമാരായ ബെന്നറ്റ് കോൾമാൻ ആൻഡ് കമ്പനിയുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തിതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, ബെന്നറ്റ് കോൾമാൻ അധികൃതർ ഇതേക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. നെറ്റ് വർക്ക്മീഡിയ കനത്ത നഷ്ടമുണ്ടാക്കിയതാണ് മറിച്ചുചിന്തിക്കാൻ മുകേഷ് അംബാനിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. മാർച്ചിൽ അവസാനിച്ച പാദത്തിൽ കമ്പനി 178 കോടി രൂപ നഷ്ടമുണ്ടാക്കിയിരുന്നു. 2014ലിലാണ് റിലയൻസ് ഇൻഡസ്ട്രീസ് 56 പ്രാദേശിക ചാനലുകൾ ഉൾപ്പെടുന്ന നെറ്റ് വർക്ക്18 സ്വന്തമാക്കിയത്. മണികൺട്രോൾ, ന്യൂസ് 18, സിഎൻബിസിടിവി18ഡോട്ട്കോം, ക്രിക്കറ്റ്നെക്സ്റ്റ്, ഫെസ്റ്റ്പോസ്റ്റ് തുടങ്ങിയവയും കമ്പനിയുടെ ഭാഗമാണ്. Mukesh Ambani quits media business

from money rss http://bit.ly/2qU6Jmv
via IFTTT