121

Powered By Blogger

Wednesday 23 December 2020

Closing| സെന്‍സെക്‌സില്‍ 437 പോയന്റ് നേട്ടം; നിഫ്റ്റി 13,600ന് മുകളില്‍

ദലാൾ സ്ട്രീറ്റിൽ കാളകൾ തിരിച്ചെത്തി. തിങ്കളാഴ്ചയിലെ തകർച്ചക്കുപിന്നാലെ രണ്ടാംദിവസവും മികച്ച നേട്ടത്തിൽ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് 437 പോയന്റ് നേട്ടത്തിൽ 46,444.18ലും നിഫ്റ്റി 135 പോയന്റ് ഉയർന്ന് 13,601.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച ഓഹരികൾ വാങ്ങിക്കൂട്ടാൻ നിക്ഷേപകർ താൽപര്യമെടുത്തതാണ് സൂചികകളെ ചലിപ്പിച്ചത്. വിപ്രോ, സിപ്ല, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, ഐടിസി, ഹിൻഡാൽകോ, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടുണ്ടാക്കിയത്. ഡിവീസ് ലാബ്, ടൈറ്റാൻ കമ്പനി, എൻടിപിസി, കോൾ ഇന്ത്യ, ഹീറോ മോട്ടോർകോർപ്, ഗെയിൽ, പവർഗ്രിഡ് കോർപ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 2.40ശതമാനവും 2.65ശതമാനവും നേട്ടമുണ്ടാക്കി. റിയാൽറ്റി സൂചിക നാലുശതമാനവും ലോഹം, ടെലികോം, ഐടി തുടങ്ങിയ സൂചികകൾ രണ്ടുശതമാനത്തിലേറെയും ഉയർന്നു. Sensex jumps 437 points, Nifty settles above 13,600

from money rss https://bit.ly/3nOhTBM
via IFTTT

കെയിന്‍ എനര്‍ജി കേസിലും അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യക്ക് തിരിച്ചടി

കെയിൻ എനർജിക്ക് അനുകൂലമായി ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ആർബിട്രേഷൻ കോടിയുടെ വിധി. വൊഡാഫോൺ കേസിൽ തിരിച്ചടി നേരിട്ടതിനുപിന്നാലെയാണ് നികുതി സംബന്ധിച്ച് കേസിൽ വീണ്ടും ഇന്ത്യക്ക് തിരിച്ചടിയുണ്ടാകുന്നത്. യുകെയിലെ പ്രമുഖ ഓയിൽ കമ്പനിയായ കെയിൻ എനർജിക്ക് 8000 കോടി രൂപ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2015ൽ തുടങ്ങിയ നിയമപോരാട്ടത്തിലാണ് കെയിൻ എനർജി അനുകൂല ഉത്തരവ് നേടിയത്. ഇന്ത്യയിലെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും 2011ൽ വേദാന്തയ്ക്ക് വിറ്റിരുന്നു. നികുതിയുമായി ബന്ധപ്പെട്ട വ്യവഹാരത്തെതുടർന്ന് ബാക്കിയുള്ള 10ശതമാനം ഓഹരി സർക്കാർ പിടിച്ചെടുക്കുകയും അതിന്റെ ലാഭവിഹിതമായി വേദാന്ത നൽകിയ തുക തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് അന്താരാഷ്ട്ര ആർബിട്രേഷൻ കോയതിയിൽ കെയിൻ എനർജി ചോദ്യംചെയ്തത്. അതേസമയം, കോടതി വിധി സംബന്ധിച്ച് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

from money rss https://bit.ly/2KtSrTy
via IFTTT