121

Powered By Blogger

Thursday 3 December 2020

ഡിജിറ്റലായി 24മണിക്കൂറും വന്‍തുക കൈമാറാം: കോണ്ടാക്ട്‌ലെസ് കാര്‍ഡ് ഇടപാട് തുക ഉയര്‍ത്തി

കോണ്ടാക്ട്ലെസ് കാർഡ് ഉപയോഗിച്ചുള്ള പണമിടപാട് പരിധി 2000 രൂപയിൽനിന്ന് 5,000 രൂപയായി ഉയർത്തുമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു. ജനുവരി ഒന്നു മുതലാണ് ഇടപാട് തുക ഉയർത്തുക. ആർബിഐയുടെ പണവായ്പനയ അവലോകന യോഗത്തിനുശേഷം നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് (ആർടിജിഎസ്)വഴി 365 ദിവസവും 24 മണിക്കൂറും പണമിടപാട് നടത്താനുള്ള സൗകര്യവും ദിവസങ്ങൾക്കുള്ളിൽ നിലവിൽവരുമെന്നും അദ്ദേഹം പറഞ്ഞു. തത്സമയം വൻകിട പണമിടപാടുകൾ നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുക. നിലവിൽ 24 മണിക്കൂറും വൻതുക ഡിജിറ്റലായി കൈമാറാനുള്ള സൗകര്യമില്ല. ബാങ്ക് അവധി ദിവസങ്ങളിലും ഇതിന് സൗകര്യമുണ്ടായിരുന്നില്ല. ഇതിനാണ് മാറ്റംവരുന്നത്. ആർടിജിഎസ് വഴി കൈമാറ്റം ചെയ്യാവുന്ന മിനിമം തുക രണ്ടു ലക്ഷമാണ്. പരമാവധി എത്രതുകവേണമെങ്കിലും കൈമാറാം. അതിന് പരിധി നിശ്ചയിച്ചിട്ടില്ല. നിലവിൽ എൻഇഎഫ്ടി വഴി 24 മണിക്കൂറും പണമിടപാട് നടത്താനുള്ള സൗകര്യമുണ്ട്. 2019 ഡിസംബർ മുതലാണ് ഇത് നിലവിൽവന്നത്. എന്നാൽ ഈ സംവിധാനംവഴി പരമാവധി രണ്ടു ലക്ഷം രൂപവരെമാത്രമെ ട്രാൻസ്ഫർ ചെയ്യാൻ കഴിയൂ. Large fund transfers to be 24/7, contactless card payment hiked to ₹5,000

from money rss https://bit.ly/33FZ37y
via IFTTT

റിപ്പോ നാലുശതമാനത്തില്‍ തുടരും: ഇത്തവണയും നിരക്കുകളില്‍ മാറ്റംവരുത്താതെ ആര്‍ബിഐ

മുംബൈ: വായ്പവലോകന യോഗത്തിൽ ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നാലുശതമാനത്തിൽതന്നെ തുടരും. സമ്പദ്ഘടനയുടെ തിരിച്ചുവരവ്, മാസങ്ങളായി തുടരുന്ന ഉയർന്ന വിലക്കയറ്റ നിരക്ക് തുടങ്ങിയവ പരിഗണിച്ചാണ് നിരക്കിൽ ഇത്തവണയും മാറ്റംവരുത്തേണ്ടെന്ന് വായ്പാവലോകന സമിതി തീരുമാനിച്ചത്. റീട്ടെയിൽ വിലക്കയറ്റം ആറര വർഷത്തെ ഉയർന്ന നിരക്കായ 7.6ശതമാനത്തിലെത്തിയിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് കാര്യമായ കുതിപ്പുണ്ടായത്. ഇക്കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടുതന്നെ നടപ്പ് സാമ്പത്തിക വർഷത്തിൽ നിരക്കുകുറയ്ക്കാൻ സാധ്യതയില്ലെന്ന് നേരത്തെതന്നെ വിദഗ്ധർ വിലയിരുത്തിയിരുന്നു. ആദ്യപാദത്തിൽനിന്ന് വ്യത്യസ്തമായി സമ്പദ് വ്യവസ്ഥയിൽ ഉണർവ് പ്രകടമാണ്. സെപ്റ്റംബർ പാദത്തിലെ ജിഡിപിയിൽ 7.5ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഉത്സവ സീസണുശേഷം കോവിഡ് വ്യാപനം വർധിക്കാനുള്ള സാധ്യതയും ആർബിഐ മുന്നിൽകാണുന്നുണ്ട്. അതേസമയം, വാക്സിൻ വികസിപ്പിക്കുന്നതിലെ പുരോഗതിയും രോഗവ്യാപനത്തെ തടയുന്നതിനുള്ള സാധ്യതയും വൈകാതെ സമ്പദ്ഘടനയ്ക്ക് കരുത്താകുമെന്നാണ് ആർബിഐ വിലയിരുത്തുന്നത്. RBI keeps repo rate unchanged

from money rss https://bit.ly/39TxqMz
via IFTTT

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന: നാലുദിവസത്തിനിടെ കൂടിയത് 1,120 രൂപ

സംസ്ഥാനത്ത് സ്വർണവലിയിൽ ചാഞ്ചാട്ടം തുടരുന്നു. വെള്ളിയാഴ്ച പവന്റെ വില 160 രൂപകൂടി 36,880 രൂപയായി. ഗ്രാമിന് 20 രൂപ വർധിച്ച് 4610 രൂപയുമായി. ഇതോടെ നാലുദിവസത്തിനിടെ പവന്റെ വിലയിൽ 1,120 രുപയുടെ വർധനവാണുണ്ടായത്. നവംബർ 30ന് 35,760 രൂപയിലേയ്ക്ക് വിലതാഴ്ന്നിരുന്നു. ആഗോള വിപണിയിലും സ്വർണവിലയിൽ നേരിയ വർധനവുണ്ടായി. സ്പോട്ട് ഗോൾഡ് വില 0.1ശതമാനം ഉയർന്ന് 1,841.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.2ശതമാനം ഉയർന്ന് 49,380 രൂപയായി.

from money rss https://bit.ly/2Ie5GGW
via IFTTT

സെന്‍സെക്‌സില്‍ 204 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 13,200ന് മുകളില്‍

മുംബൈ: കഴിഞ്ഞ ദിവസത്തെ തളർച്ചയിൽനിന്ന് ഉയർത്തെഴുന്നേറ്റ് വിപണി. സെൻസെക്സ് 204 പോയന്റ് നേട്ടത്തിൽ 44,836ലും നിഫ്റ്റി 66 പോയന്റ് ഉയർന്ന് 13,200ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1504 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 544 ഓഹരികൾ നഷ്ടത്തിലുമാണ്. 101 ഓഹരികൾക്ക് മാറ്റമില്ല. റസർവ് ബാങ്കിന്റെ പുതിയ വായ്പാനയ പ്രഖ്യാപനം വരാനിരിക്കെയാണ് വിപണിയിൽ മുന്നേറ്റം. അൾട്രടെക് സിമെന്റ്, എൽആൻഡ്ടി, അദാനി പോർട്സ്, ഹിൻഡാൽകോ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഗെയിൽ, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ഐഷർ മോട്ടോഴ്സ്, മാരുതി സുസുകി, ഒഎൻജിസി, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഏഷ്യൻ പെയിന്റ്സ്, റിലയൻസ്, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, എസ്ബിഐ, സിപ്ല, ടിസിഎസ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex gains 304 points

from money rss https://bit.ly/39CVymp
via IFTTT

രാജ്യത്തെ ശക്തരായ 100 സമ്പന്ന വനിതകളിൽ മലയാളിയായ വിദ്യ വിനോദും

കൊച്ചി: കൊട്ടക് വെൽത്ത്-ഹുറൂൺ ഇന്ത്യയുടെ രാജ്യത്തെ ഏറ്റവും ശക്തരായ 100 വനിതാ സമ്പന്നരുടെ പട്ടികയിൽ ഇടം നേടി മലയാളിയായ ഡോ. വിദ്യ വിനോദ്. ദുബായി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റഡി വേൾഡ് എജ്യുക്കേഷൻ എന്ന കമ്പനിയുടെ സ്ഥാപകയും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമാണ് വിദ്യ. കൊട്ടക് വെൽത്ത് മാനേജ്മെന്റും ഹുറൂൺ ഇന്ത്യയും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ സെൽഫ്-മെയ്ഡ് വനിതാ സമ്പന്നരുടെ പട്ടികയിലാണ് കണ്ണൂർ സ്വദേശിയായ വിദ്യ ഉൾപ്പെട്ടിട്ടുള്ളത്. 2,780 കോടി രൂപയാണ് വിദ്യയുടെ ആസ്തി. സ്വയം വളർന്നുവന്ന വനിതാ സംരംഭകരിൽ എട്ടാം സ്ഥാനത്താണ് വിദ്യ ഇടം നേടിയത്. 100 സമ്പന്ന വനിതകളിൽ 31 പേരും സ്വയം വളർന്നുവന്ന സമ്പന്നരാണ്. പട്ടികയിൽ രാജ്യത്തെ ഏറ്റവും സമ്പന്നയായിട്ടുള്ള വനിതാ സംരംഭക എച്ച്.സി.എൽ. ടെക്നോളജീസിന്റെ റോഷ്ണി നഡാർ മൽഹോത്രയാണ്. 54,850 കോടി രൂപയാണ് റോഷ്ണിയുടെ ആസ്തി. 36,600 കോടി രൂപയുടെ ആസ്തിയുമായി കിരൺ മസൂംദർ ഷാ (ബയോകോൺ) രണ്ടാം സ്ഥാനത്തും ലീന ഗാന്ധി തിവാരി മൂന്നാം സ്ഥാനത്തും ഇടംപിടിച്ചു. 21,340 കോടി രൂപയാണ് ലീനയുടെ ആസ്തി.

from money rss https://bit.ly/33KevQl
via IFTTT

റെക്കോഡ് നേട്ടംകുറിച്ച സൂചികള്‍ ഒടുവില്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടക്കത്തിൽ മികച്ച ഉയരംകുറിച്ച് ഓഹരി സൂചികകൾക്ക് ചരിത്രനേട്ടം നിലനിർത്താനായില്ല. സൂചികകൾ നേരിയനേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 14.16 പോയന്റ് ഉയർന്ന് 44,632.65ലും നിഫ്റ്റി 20.10 പോയന്റ് നേട്ടത്തിൽ 13,133.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1950 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 905 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. മാരുതി സുസുകി, ഒഎൻജിസി, എൻടിപിസി, ഏഷ്യൻ പെയിന്റ്സ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ബാങ്ക്, ടിസിഎസ്, ഇൻഫോസിസ്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്കുകളുടെ സൂചികയാണ് നേട്ടത്തിൽമുന്നിൽ. അഞ്ചുശതമാനമാണ് നേട്ടമുണ്ടാക്കിയത്. ലോഹ സൂചിക രണ്ടുശതമാനവും വാഹനം, ഊർജം എന്നീ സൂചികകൾ ഒരുശതമാനംവീതവും ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.60-0.80ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3g7iYBp
via IFTTT

പുതിയ ക്രഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്നതിന് എച്ച്ഡിഎഫ്‌സി ബാങ്കിന് ആര്‍ബിഐയുടെ വിലക്ക്

ഡിജിറ്റൽ ഉത്പന്നങ്ങൾ പുറത്തിറക്കുന്നതും പുതിയ ക്രഡിറ്റ് കാർഡ് നൽകുന്നതും തൽക്കാലം നിർത്തിവെയ്ക്കാൻ എച്ച്ഡിഎഫ്സി ബാങ്കിന് റിസർവ് ബാങ്ക് നിർദേശം നൽകി. ഡിജിറ്റൽ 2.0 പദ്ധതിയുടെ ഭാഗമായുള്ള പുതിയ പദ്ധതികൾ നിർത്തിവെയ്ക്കാൻ ആർബിഐ നിർദേശിച്ചതായി എക്സ്ചേഞ്ചിന് നൽകിയ അറിയിപ്പിൽ ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. നവംബർ 21നും അതിനുമുമ്പും നെറ്റ് ബാങ്കിങ്, മൊബൈൽ ബാങ്കിങ്, ഡിജിറ്റൽ പണമിടപാട് എന്നിവ ഇടയ്ക്കിടെ തടസ്സപ്പെട്ടതിനെതുടർന്നാണ് ആർബിഐയുടെ നടപടി. പ്രൈമറി ഡാറ്റ സെന്ററിലെ വൈദ്യുതി തകരാറിനെതുടർന്നാണ് നവംബർ 21ന് ഡിജിറ്റൽ പണമിടപാടുകൾക്ക് തടസ്സമുണ്ടായത്. ബാങ്കിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച പരിശോധിച്ച് ഉടനെ പരിഹാരം കാണാനും റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. ഐടി സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി രണ്ടുവർഷമായി നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ബാക്കിയുള്ള പ്രവർത്തനങ്ങൾ ഉടനെ പൂർത്തിയാക്കുമെന്നും ബാങ്ക് അറിയിച്ചു. Halt digital launches, stop selling new credit cards: RBI tells HDFC Bank

from money rss https://bit.ly/2VyhaIa
via IFTTT

ഒരാഴ്ചക്കകം നിക്ഷേപകരുടെ അനുമതി തേടണമെന്ന് ഫ്രാങ്ക്‌ളിന്‍ കേസില്‍ സുപ്രീം കോടതി

ഒരാഴ്ചയ്ക്കകം നിക്ഷേപകരുടെ യോഗംവളിച്ച് ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയതിന് അനുമതി തേടാൻ ഫ്രാങ്ക്ളിൻ ടെംപിൾടൺ എഎംസിയോട് സുപ്രീം കോടതി ഉത്തരവിട്ടു. മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ നിക്ഷേപം പിൻവലിക്കാൻ അനമതി നൽകില്ലെന്നും കോടതി വ്യക്തമാക്കി. നിക്ഷേപകരുടെ മുൻകൂർ അനുമതിയില്ലാതെ ഫണ്ടുകളുടെ പ്രവർത്തനം നിർത്തിയത് തടഞ്ഞ കർണാടക ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിർദേശം. ഹർജി കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. നിക്ഷേപകർക്ക് പണംതിരിച്ചുലഭിക്കാത്തത് വലിയ പ്രശ്നമാണെന്നും ജസ്റ്റിസ് എസ് അബ്ദുൾ നാസർ, സഞ്ജീവ് ഖന്ന എന്നവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കൂടുതൽ വാദംകേൾക്കാൻ ഹർജി അടുത്തയാഴ്ചയിലേയ്ക്ക് മാറ്റി. കഴിഞ്ഞ ഏപ്രിൽ 23നാണ് ഫ്രാങ്ക്ളിൻ ടെംപിൾടൺ ആറ് ഡെറ്റ് ഫണ്ടുകളുടെ പ്രവർത്തനം നിർത്തുന്നതായി പ്രഖ്യാപിച്ചത്. നിക്ഷേപകരുടെ മുൻകൂർ അനുമതിയില്ലാതെ ഫണ്ടുകൾ പ്രവർത്തനംനിർത്തിയതിനെതിരെ കർണാടക ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. മൂന്നുലക്ഷത്തിലധികം നിക്ഷേപകർ 25,000 കോടി രൂപയിലധികമാണ് ഈ ഫണ്ടുകളിൽ നിക്ഷേപിച്ചിട്ടുള്ള്. നവംബർ അവസാനംവരെയുള്ള കണക്കുപ്രകാരം 11,576 കോടിരൂപയുടെ നിക്ഷേപം ഫണ്ടുകമ്പനിക്ക് തിരിച്ചടുക്കാനായിട്ടുണ്ട്. SC to Franklin Templeton: Get investors consent for winding up schemes

from money rss https://bit.ly/3lA3tmD
via IFTTT

എംസിഎക്‌സിന് പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരത്തിന് അനുമതി

കൊച്ച: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിന് (എം സി എക്സ്) പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരത്തിന് സെബിയുടെ അനുമതി ലഭിച്ചു. എത്രയും പെട്ടെന്ന് തന്നെ എം സി എക്സിൽ റബ്ബറിന്റെ അവധി വ്യാപാരം ആരംഭിക്കുമെന്ന് എം സി എക്സ് അധികൃതർ അറിയിച്ചു. ഉത്പാദനത്തിലും ഇറക്കുമതിയിലുമെല്ലാം പ്രകൃതിദത്ത റബ്ബറിന് ഇന്ത്യയിൽ വലിയ വിപണി ഉണ്ട്. റബ്ബർ അവധി വ്യാപാരം ആരംഭിക്കുന്നത് റബ്ബർ കർഷകർ, വ്യാപാരികൾ, കയറ്റുമതിക്കാർ. ഇറക്കുമതിക്കാർ, ടയർ വ്യവസായത്തിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക്ഗുണകരമാകുമെന്ന് എം സി എക്സ് അധികൃതർ പറഞ്ഞു. അവധി വ്യാപാരം ആരംഭിക്കുമ്പോൾ 100 കിലോഗ്രാം വീതമുള്ള റബ്ബറിന്റെ ലോട്ടുകൾക്കായിരിക്കും വില നിശ്ചയിക്കുക. പാലക്കാടാണ് ഡെലിവറി കേന്ദ്രമായി നിശ്ചയിച്ചിട്ടുള്ളത്.

from money rss https://bit.ly/33AtcoL
via IFTTT