121

Powered By Blogger

Friday 28 February 2020

കൊറോണ ഭീതിയില്‍ തകര്‍ന്നടിഞ്ഞ് വിപണി: സെന്‍സെക്‌സിന് നഷ്ടമായത് 1,448 പോയന്റ്

മുംബൈ: കൊറോണ വൈറസ് ആഗോള വ്യാപകമായി ഓഹരി വിപണികളെ ബാധിച്ചു. കനത്ത വില്പന സമ്മർദത്തിൽ സൂചികകൾ കൂപ്പുകുത്തി. 2009നുശേഷം ഇതാദ്യമായാണ് ഒരാഴ്ചകാലയളവിലെ വ്യാപാരത്തിൽ നിഫ്റ്റിയിൽ ഇത്രയും നഷ്ടമുണ്ടാകുന്നത്. സെൻസെക് 1,448.37 പോയന്റ്(3.64%)താഴ്ന്ന് 38297.29ലും നിഫ്റ്റി 431.50 പോയന്റ്(3.71%)നഷ്ടത്തിൽ 11,201.80ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 458 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1975 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 145 ഓഹരികൾക്ക് മാറ്റമില്ല. നിഫ്റ്റി 50 സൂചികയിൽ ഐഒസിമാത്രമാണ് നേരിയ നേട്ടത്തിൽ നിലനിന്നത്. ബിഎസ്ഇ മിഡ്ക്യാപ്, സമോൾക്യാപ് സൂചികകൾ മൂന്നുശതമാനത്തിലേറെ ഇടിഞ്ഞു. നിഫ്റ്റി മെറ്റൽ സൂചിക ഏഴ് ശതമാനവും ഐടി 5.6ശതമാനവും പൊതുമേഖല ബാങ്ക് 5 ശതമാനവും വാഹനം, ഫാർമ സൂചികകൾ നാലുശതമാനത്തോളവുമാണ് നഷ്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ടാറ്റ ഫിനാൻസ്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് സെൻസെക്സിൽ കനത്ത നഷ്ടമുണ്ടാക്കിയത്. സൂചികയിലെ 30 ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex tanks 1,448 pts on Coronavirus jitters

from money rss http://bit.ly/2Tm58QO
via IFTTT

കൊറോണ വൈറസ്: മുകേഷ് അംബാനിയ്ക്ക് നഷ്ടമായത് 500 കോടി ഡോളര്‍

മുംബൈ: കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുമ്പോൾ വമ്പൻമാർക്കും അടിതെറ്റി. രാജ്യത്തെ കോടീശ്വരന്മാരുടെ ആസ്തിയിൽനിന്ന് കോടികളാണ് നഷ്ടമായത്. രാജ്യത്തെ ഏറ്റവും സമ്പന്നനായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയ്ക്ക് നഷ്ടമായത് 500 കോടി ഡോളറാണ്. ആദിത്യ ബിർള ഗ്രൂപ്പ് ചെയർമാൻ കുമാർ മംഗളം ബിർളയുടെ ആസ്തിയിൽ 88.4 കോടി ഡോളറിന്റെയും കുറവുണ്ടായി. ഐടി രംഗത്തെ അസിം പ്രേംജിക്ക് 86.9 കോടി ഡോളറും പ്രമുഖ വ്യവസായ ഗൗതം അദാനിയ്ക്ക് 49.6 കോടി ഡോളറുമാണ് നഷ്ടമായത്. ഉദയ് കൊട്ടക്, സൺഫാർമയുടെ ദിലീപ് സാംഘ് വി തുടങ്ങിയവർക്കും നഷ്ടമായത് കോടികളാണ്. ഇവരുടെ കമ്പനികളുടെ ഓഹരിവിലകൾ വൻതോതിൽ ഇടിഞ്ഞതാണ് ആസ്തികുറയാനിടയാക്കിയത്. 15 ദിവസത്തിനിടെയാണ് പ്രമുഖരുടെ സമ്പത്തിൽ കാര്യമായ കുറവുണ്ടായത്. ഫെബ്രുവരി 12നുശേഷം 11 വ്യാപാരദിനങ്ങളിലായി 3000 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്. വൈറസ് ബാധയ്ക്കുശേഷം ഓഹരി നിക്ഷേപകർക്ക് മൊത്തം നഷ്ടമായതാകട്ടെ 11.52 ലക്ഷം കോടി രൂപയാണ്. റിലയൻസ് ഗ്രൂപ്പിനെയാണ് ഓഹരി വിപണിയിലെ തകർച്ച കാര്യമായി ബാധിച്ചത്. ഫെബ്രുവരി 13നും 17നുമിടയിൽ കമ്പനിയുടെ വിപണി മൂല്യത്തിൽ 53,706.40 കോടി രൂപയുടെ കുറവുണ്ടായി. സെൻസെക്സ് 1000 പോയന്റ് താഴ്ന്നപ്പോൾ റിലയൻസിന്റെ ഓഹരിവില 2.8 ശതമാനമാണ് ഇടിഞ്ഞത്.

from money rss http://bit.ly/32KoyDn
via IFTTT

ബിഎസ് 6: ഏപ്രില്‍ ഒന്നുമുതല്‍ പെട്രോളിനും ഡീസലിനും വിലകുടും

മുംബൈ: ബിഎസ് 6 നിലവാരത്തലേയ്ക്ക് മാറുന്നതോടെ പെട്രോളിനും ഡീസലിനും വിലകൂടുമെന്ന് വ്യക്തമായി. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെയർമാൻ സജ്ഞീവ് സിങ് ഇതുസംബന്ധിച്ച് സൂചന നൽകി. എന്നാൽ, വിലയിൽ എത്രവർധനവുണ്ടാകുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. മലിനീകരണംകുറഞ്ഞ പുതിയ നിലവാരത്തിലേയ്ക്ക് ഇന്ധനം ശുദ്ധീകരിക്കാൻ റിഫൈനറി നവീകരണത്തിനായി 35,000 കോടി രൂപയാണ് പൊതുമേഖല എണ്ണക്കമ്പനികൾ ചെലവാക്കിയത്. അതിൽ ഐഒസിക്കുമാത്രം ചെലവായത്17,000 കോടി രൂപയാണ്. സൾഫറിന്റെ അംശത്തിലെ കുറവാണ് ബിഎസ് 6 നിലവാരത്തിലുള്ള ഇന്ധനത്തിന്റെ പ്രത്യേകത. ബിഎസ് 4 ഇന്ധനത്തിൽ 50പിപിഎം സൾഫറാണ് അടങ്ങിയിട്ടുള്ളത്. എന്നാൽ ബിഎസ് 6ൽ അത് 10 പിപിഎം മാത്രമായി കുറയും. ബിഎസ് 6ന്റെ വരവോടെ പെട്രോൾ, ഡീസൽ വാഹനങ്ങളിൽനിന്ന് പുറന്തള്ളുന്ന നൈട്രജൻ ഓക്സൈഡിന്റെ അളവ് പകുതിയിലധികംകുറയുകയുംചെയ്യും. ഏപ്രിൽ ഒന്നുമുതലാണ് പുതിയ നിലവാരത്തിലുള്ള ഇന്ധനം രാജ്യത്ത് വിതരണം ചെയ്യുക. Petrol, diesel to become expensive from April 1

from money rss http://bit.ly/2To9g2D
via IFTTT

Thursday 27 February 2020

ആഗോള വിപണിയിലെ ആകുലതകളും ഇന്ത്യന്‍ പ്രതീക്ഷകളും

ചൈനയിൽ കഴിഞ്ഞാഴ്ചതന്നെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവെങ്കിലും ദക്ഷിണ കൊറിയയിലും ഇറ്റലിയിലും അപ്രതീക്ഷിതമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതിനെത്തുടർന്ന്ഓഹരി വിപണി ഈയാഴ്ചപ്രതികൂല നിലയിലാണ് തുടങ്ങിയത്. ദക്ഷിണ കൊറിയയിൽ 1250 പേർക്കുംഇറ്റലിയിൽ325 പേർക്കുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉത്ഭവ കേന്ദ്രങ്ങളെക്കുറിച്ചുള്ള ദൂരൂഹതകളും വേഗത്തിൽ രോഗം ലോകമെങ്ങും പരക്കുകയാണെന്നുമുള്ള ഭീതിയുംഉൽക്കണ്ഠ സൃഷ്ടിച്ചു. ആശുപത്രിയിൽ രോഗം കൈകാര്യം ചെയ്തരീതിയാണ് ഇറ്റലിയിൽ രോഗികളുടെ എണ്ണത്തിൽ പെട്ടെന്നു വർധനയുണ്ടാക്കിയതെന്ന കരുതപ്പെടുന്നു. ചൈനയിലും കൊറിയ, ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളിലും പല പൊതുഇടങ്ങളും തൊഴിൽ കേന്ദ്രങ്ങളും അടച്ചത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടവും ഉൽപാദന നഷ്ടവും കഴിഞ്ഞ വാരത്തിൽ നിരീക്ഷതിനേക്കാൾ കൂടുതലായിരിക്കുമെന്നുറപ്പായി. കൊറോണ ലോക സാമ്പത്തിക നിലയേയും കോർപറേറ്റുകളുടെ ലാഭത്തേയും അധികമൊന്നും ബാധിക്കാൻ പോകുന്നില്ലെന്നാണ് കഴിഞ്ഞാഴ്ചവരെ ലോക സാമ്പത്തിക വിപണികൾ കണക്കു കൂട്ടിയത്. ആഗോള ഓഹരി വിപണിയായ എസ് ആന്റ് പി 500 കഴിഞ്ഞ ബുധനാഴ്ച റെക്കോഡ്ഉയരത്തിലെത്തിയിരുന്നു. ആ നിരക്കിൽ നിന്ന് 10ശതമാനം താഴേക്കുവരികയും ഓഹരി നേട്ടം കുറഞ്ഞു തുടങ്ങുകയും ചെയ്തിരിക്കുന്നു. അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്കു കുറയ്ക്കാൻ നിർബന്ധിതരാവുകയാണ്. 2019ലെ 2.9 ശതമാനത്തിൽനിന്നും ലോകത്തിലെ മൊത്ത ആഭ്യന്തര ഉൽപാദനം 2020 സാമ്പത്തിക വർഷം 3.3 ശതമാനം പുരോഗതി രേഖപ്പെടുത്തുമെന്നായിരുന്നു അന്തരാഷ്ട്ര നാണ്യ നിധിയുടെ പ്രതീക്ഷ. ഈയിടെ ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും യോഗം ചേർന്ന്ജി20 ഉച്ചകോടിക്കുശേഷം അവരവരുടെ നാടുകളിൽ സാമ്പത്തിക വീണ്ടെടുപ്പ് മോശമായിരുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. ലോക സാമ്പത്തിക വളർച്ചാ ലക്ഷ്യം 3.2 ശതമാനത്തിലേക്കു കുറയ്ക്കുന്ന കാര്യം അന്തരാഷ്ട്ര നാണ്യ നിധി ആലോചിച്ചു വരികയാണ്. 2020 സാമ്പത്തിക വർഷം ചൈനയ്ക്കുണ്ടായ ആഘാതം 0.4 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി കണക്കാക്കുന്ന പശ്ചാത്തലത്തിലാണിത്. ഇന്ത്യയെ സംബന്ധിച്ചേടത്തോളം സാമ്പത്തിക പ്രത്യാഘാതങ്ങൾ 2020 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലും 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലുമായിരിക്കും അനുഭവപ്പെടുക. 2020 ജനുവരി മുതൽ ജൂൺവരെയായിരിക്കും ഇത്. 2021 സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം 6 ശതമാനം മുതൽ 6.5 ശതമാനം വരെ ആയിരിക്കും. ചൈനയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും അനുഭവപ്പെട്ട സാമ്പത്തിക വേഗക്കുറവിന്റെ ഫലം ഇന്ത്യയെ സംബന്ധിച്ചേടത്തോളം മിതമായിരിക്കും. വരുംപാദങ്ങളിൽ ഇത് വീണ്ടും കുറയാനാണിട. ലോകത്തിന്റെ ഇതര ഭാഗങ്ങളെയപേക്ഷിച്ച് ഇന്ത്യയിൽ വാഹന, വാഹന സ്പെയർ പാർടുകൾ, ഫാർമ, ലോഹങ്ങൾ, കാർഷിക രംഗം, കയറ്റുമതി മേഖലകളിലായിരിക്കും ഇതു കൂടുതലായി അനുഭവപ്പെടുക. സാമ്പത്തിക രംഗത്തെ പ്രതീക്ഷയെത്തുടർന്ന് 2020 സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ ഇന്ത്യയുടെ കോർപറേറ്റ് ലാഭവളർച്ച നല്ല നിലയിലായിരുന്നു. യെസ് ബാങ്കൊഴിച്ച് നിഫ്റ്റി 50 പട്ടികയിലെ എല്ലാ കമ്പനികളും മികച്ചഫലങ്ങൾ രേഖപ്പെടുത്തി. അറ്റാദായം മുൻവർഷത്തെയപേക്ഷിച്ച 21 ശതമാനം എന്ന നിലയിൽ ആരോഗ്യകരമായ വളർച്ച രേഖപ്പെടുത്തിയെങ്കിലും പ്രതീക്ഷിത വളർച്ചാ നിരക്കായ 26 ശതമാനത്തിൽ നിന്നും വളരെ താഴെയായിരുന്നു. മോശമായ അഭ്യന്തര ധനസ്ഥിതിയുമായി ഒത്തു പോകുന്നതായിരുന്നില്ല കോർപറേറ്റ് പ്രകടനം. മൊത്ത അഭ്യന്തര ഉൽപാദന വളർച്ച രണ്ടാം പാദത്തിലെ 4.5 ശതമാനത്തിൽ നിന്നും 4.6 മുതൽ 4.7 ശതമാനം വരെ മൂന്നാം പാദത്തിൽ പ്രതീക്ഷിച്ചിരുന്നു. 49 കമ്പനികളിൽ 12 എണ്ണം പ്രതീക്ഷയ്ക്കു മുകളിലായിരുന്നു. 12 എണ്ണം പ്രതീക്ഷയ്ക്കൊപ്പവും 25 കമ്പനികൾ പ്രതീക്ഷിച്ചതിനേക്കാൾ താഴെയുമായിരുന്നു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അറ്റാദായ വളർച്ചയുണ്ടാക്കിയ ബാങ്കുകളും നടത്തിയ ശക്തമായ തിരിച്ചുവരവാണ് ഈ പ്രകടനത്തിന് അടിസ്ഥാനം. അതിവേഗം വിറ്റഴിയുന്ന ഉൽപന്നങ്ങളുടെ രംഗത്ത് ആസ്തി നിലവാരവും മറ്റും പ്രതീക്ഷിച്ചതിലും ഉയരത്തിലായിരുന്നെങ്കിലും മികച്ച പ്രകടനം ഉണ്ടായി. ട്രംപിന്റെ വരവിനെത്തുടർന്ന് ഭാവിയിൽ ഇന്ത്യ-യുഎസ് ഉടമ്പടികളിലും വ്യാപാരത്തിലും മെച്ചം ഉണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഇരു രാജ്യങ്ങളും തമ്മിൽ അനുകൂലമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും വർഷാവസാനത്തോടെ മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഐടി, ഫാർമ, പ്രതിരോധ, കാർഷിക രംഗങ്ങൾക്ക് ഇതു മൂലം ഗുണം ഉണ്ടാകുമെന്നു കരുതുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2HZfnW1
via IFTTT

നിമിഷങ്ങള്‍മാത്രം; നിക്ഷേപകര്‍ക്ക് നഷ്ടമായത് 5 ലക്ഷം കോടി രൂപ

ഓഹരി വിപണിയിലെ തകർച്ചയിൽ നിമിഷങ്ങൾക്കകം നിക്ഷേപകർക്ക് നഷ്ടമായത് അഞ്ചുലക്ഷം കോടി രൂപ. കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയെ തളർത്തുമെന്ന ഭീതിയാണ് ലോകമൊട്ടാകെയുള്ള ഓഹരി വിപണികളെ ബാധിച്ചത്. അഞ്ചുദിവസമായി തുടരുന്ന നഷ്ടത്തിൽമാത്രം സെൻസെക്സിന് 1,650 പോയന്റിലേറെയാണ് നഷ്ടമായത്. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ സാഹചര്യമുണ്ടായേക്കാമെന്ന ഭീതിയിലാണ് നിക്ഷേപകർ. പ്രധാന ഓഹരികളായ ടിസിഎസ്, റിലയൻസ്, എച്ച്ഡിഎഫ്സി, ഇൻഫോസിസ് തുടങ്ങിയവ 2.5ശതമാനംമതുൽ 3.5ശതമാനംവരെ നഷ്ടത്തിലാണ്. ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ എന്നീ ഓഹരികൾ നാലുമുതൽ അഞ്ച് ശതമാനംവരെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഉൾപ്പടെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ്. 2.5ശതമാനത്തിലേറെയാണ് ഈ സൂചികകൾ താഴ്ന്നത്. ഡിസംബർ പാദത്തിലെ ജിഡിപി ഡാറ്റ വെള്ളിയാഴ്ച വൈകീട്ടാണ് പുറത്തുവിടുക. മുൻ പാദത്തെ വളർച്ചയായ 4.5 ശതമാനത്തേക്കാൾ നേരിയതോതിൽ കൂടുതൽ രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. 4.7ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. വാൾസ്ട്രീറ്റിലെ തകർച്ച ഏഷ്യൻ വിപണികളിയേക്കും വ്യാപിക്കുകയായിരുന്നു. ഫെബ്രുവരി 19ന് രേഖപ്പെടുത്തിയ ഉയർന്ന നിലവാരത്തിൽനിന്ന് എസ്ആൻഡ്പി 500 സൂചിക 10 ശതമാനത്തോളമാണ് താഴ്ന്നത്. യുഎസ് ഇൻവെസ്റ്റ്മെന്റ് ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക ആഗോള സമ്പദ്ഘടനയുടെ വളർച്ചാ അനുമാനം കുറച്ചു. നടപ്പ് വർഷത്തെ ആദ്യപകുതിവരെ സമ്പദ്ഘടനയെ കൊറോണ ബാധിക്കുമെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ. ചൈനയിൽ കൊറോണ ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവുവന്നെങ്കിലും മറ്റ് രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നതിന്റെ തോത് വർധിച്ചത് ആശങ്കഉയർത്തുന്നതായി ലോകാരോഗ്യ സംഘടന. കൊറോണ ബാധിച്ച് 2,800 പേരാണ് ഇതുവരെ മരിച്ചത്. ലോകമാകെ വൈറസ് ബാധിച്ചവരുടെ എണ്ണം 83,000വുമായി.

from money rss http://bit.ly/2TraZnM
via IFTTT

കൊറോണ ഭീതി: ഓഹരി വിപണി കൂപ്പുകുത്തിയത് 1143 പോയന്റ്

മുംബൈ: ഫെബ്രുവരിയിലെ അവസാനത്തെ വ്യാപാര ദിവസത്തിൽ ഓഹരി വിപണിയിൽ ചോരപ്പുഴ. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 1143 പോയന്റ് താഴ്ന്ന് 38602ലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് നഷ്ടത്തിൽ 11286ലുമാണ് വ്യാപാരം നടക്കുന്നത്. ചൈനയ്ക്കുപുറത്ത് കൊറോണ വ്യാപിക്കുന്നത് ആഗോള സമ്പദ്ഘടനയെ ബാധിക്കുമെന്ന ഭീതിയാണ് വിപണിയിൽ പ്രതിഫലിച്ചത്. യുഎസ് സൂചികകൾ കനത്ത നഷ്ടത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. ഏഷ്യൻ സൂചികകളിലും വ്യാപാരം തുടങ്ങിയത് വൻവിഴ്ചയോടെയാണ്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 1,190.95ലേയ്ക്ക് കൂപ്പുകുത്തി. ജപ്പാന്റെ നിക്കിയിലെ നഷ്ടം 2.5ശതമാനമാണ്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഐഒസി, ബജാജ് ഫിനാൻസ്, എസ്ബിഐ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. Sensex cracks 1143 points at open, Nifty down 346

from money rss http://bit.ly/388iMMO
via IFTTT

എടിഎ കാര്‍നെറ്റിന്റെ സാധ്യതകള്‍ വ്യവയായ സമൂഹം പ്രയോജനപ്പെടുത്തണം: ഫിക്കി ശില്‍പശാല

തിരുവനന്തപുരം: കസ്റ്റംസ് ഡ്യൂട്ടിയടക്കാതെ സാധനങ്ങൾ താൽക്കാലികമായി കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും ബിസിനസ് സംരംഭകർക്ക് അനുവാദം നൽകുന്ന എ ടി എ കാർനെറ്റിന്റെ വിപുലമായ സാധ്യത പ്രയോജനപ്പെടുത്താൻ വ്യവസായ സംരംഭകരും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവരും മുന്നോട്ടു വരണമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയവും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രിയും(ഫിക്കി) ചേർന്ന് സംഘടിപ്പിച്ച ശിൽപശാല ആവശ്യപ്പെട്ടു. എ ടി എ കാർനെറ്റിനെക്കുറിച്ച് സമൂഹത്തിൽ ശരിയായ അവബോധമുണ്ടാകണമെന്ന് ശിൽപശാല ഉദ്ഘാടനം ചെയ്ത കസ്റ്റംസ് കമ്മീഷണർ (പ്രിവന്റീവ്) സുമിത് കുമാർ ഐ ആർ എസ് അഭിപ്രായപ്പെട്ടു. ഇറക്കുമതിയും കയറ്റുമതിയുമയി ബന്ധപ്പെട്ട കസ്റ്റംസ് നടപടിക്രമങ്ങൾ വലിയ തോതിൽ ലഘൂകരിക്കാൻ എ ടി എ കാർനെറ്റ് ഉപകരിക്കുന്നുണ്ട്. കസ്റ്റംസ് ഡ്യൂട്ടിയോ ഒന്നുമിയില്ലാതെ വാഹനങ്ങളും യന്ത്രോപകരണങ്ങളും എക്സിബിഷൻ സമാഗ്രികളുമെല്ലാം നിശ്ചിത കാലയളവിൽ എത്ര രാജ്യങ്ങളിലേക്കും എത്ര തവണ വേണമെങ്കിലും ഇറക്കുമതിചെയ്യാനും കയറ്റുമതി ചെയ്യാനും എ ടി എ കാർനെറ്റ് സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ സാധിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം വരുന്നത് തിരുവനന്തപുരത്തിന് മുന്നിൽ വലിയ വികസന സാധ്യത തുറക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട എന്ത് സേവനവും ചെയ്ത് തരാൻ കസ്റ്റംസ് വകുപ്പ് സദാ സന്നദ്ധമാണെന്നും സുമിത് കുമാർ കൂട്ടിച്ചേർത്തു. എ ടി എ കർനെറ്റ് സർട്ടിഫിക്കറ്റ് വൈകാതെ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഡൽഹിയിലെ എ ഡി ബി കൺസൾട്ടന്റ് സതീഷ് കുമാർ റെഡ്ഢി ഐ ആർ എസ് പറഞ്ഞു. ഇതിന്റെ പൈലറ്റ് വർക്ക് നടന്നുവരികയാണെന്നും ഇത് പൂർത്തിയാകുന്നതോടെ ഇലക്ട്രോണിക് കാർഡുകളുടെ രൂപത്തിൽ എ ടി എ കാർനെറ്റ് സർട്ടിഫിക്കറ്റ് ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. എ ടി എ കാർനെറ്റിന്റെ സാധ്യതകൾ വ്യവസായ സമൂഹത്തിന് ഇനിയും പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് വിദേശവാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ ജനറൽ കെ എം ഹരിലാൽ ഐ ടി എസ് ചൂണ്ടിക്കാട്ടി. വിദേശത്ത് നിന്ന് ഏറ്റവും നൂതനമായ യന്ത്രസാമഗ്രികളും ലബോറട്ടി ഉപകരകണങ്ങളും മറ്റും കസ്റ്റംസ് ഡ്യൂട്ടി അടക്കാതെ പരീക്ഷണാടിസ്ഥാനത്തിൽ ഇവിടേക്ക് കൊണ്ടു വരാനും ഒരുവർഷത്തെ ഉപയോഗത്തിന് ശേഷം തിരിച്ചേൽപിക്കാനും സാധിക്കും. ഇത്തരം സാധ്യതകൾ വ്യവസായ സമൂഹം പ്രയോജനപ്പെടുത്താൻ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 74 രാജ്യങ്ങളിൽ അംഗീകാരമുള്ള എ ടി എകാർനെറ്റിന്റെ ഇന്ത്യയിലെ ഗ്യാരണ്ടി അതോറിട്ടി ഫിക്കിയാണെന്നും ഇത് പ്രയോജനപ്പെടുത്തുക വഴി കസ്റ്റംസ് നൂലാമാലകൾ ഒഴിവാക്കാൻ സാധിക്കുമെന്നും ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർമാനും കിംസ് ഹെൽത്ത് കെയർ സി എം ഡിയുമായ ഡോ. എം ഐ സഹദുള്ള പറഞ്ഞു. തിരുവനന്തപുരം ചേംബർ ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രി പ്രസിഡണ്ട് എസ് എൻ രഘു ചന്ദ്രൻ നായർ, കേരള ചേംബർ ഓഫ് കോമേഴ്സ്സ് ആന്റ് ഇൻഡസ്ട്രി ദക്ഷിണമേഖലാ പ്രസിഡണ്ട് അഡ്വ. ഷിബു പ്രഭാകരൻ ഫിക്കി അഡീഷണൽ ഡയറക്ടർ എസ് വിജയലക്ഷ്മി, ഫിക്കി കേരള ഹെഡ് സാവിയോ മാത്യു എന്നിവർ സംസാരിച്ചു.

from money rss http://bit.ly/2VuPIwo
via IFTTT

ഇന്‍ഫോസിസിന്റെ സിഇഒയ്ക്ക് ലഭിക്കുക 3.25 കോടി രൂപ മൂല്യമുള്ള ഓഹരികള്‍

ബെംഗളുരു: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ സിഇഒയ്ക്ക് 3.25 കോടി രൂപ മ്യൂല്യമുള്ള ഓഹരികൾ ലഭിക്കും. 2015ലെ സ്റ്റോക്ക് ഇൻസെന്റീവ് കോംപൻസേഷൻ പ്ലാൻ പ്രകാരമാണ് സിഇഒ ആയ സലിൽ പരേഖിന് ഇത്രയും തുകയുടെ മൂല്യമുള്ള ഓഹരി ലഭിക്കുക. ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ യു.ബി പ്രവിൻ റാവുവിന് 58,650 ഓഹരികളുമാണ് കമ്പനി കൈമാറുക. പദ്ധതിവഴി പ്രധാന സ്ഥാനംവഹിക്കുന്ന അഞ്ചുപേർക്ക് 3,53,270 ഓഹരികൾ നൽകും. 1.75 കോടി രൂപയാണ് ഈ ഓഹരികളുടെ മൂല്യം. നിശ്ചിതകാലം കൈവശംവെയ്ക്കേണ്ട ഓഹരികളായാണ് നൽകുക. കാലാവധി കഴിഞ്ഞാൽ കമ്പനിക്ക് വേണമെങ്കിൽ അന്നത്തെ നൽകി ഓഹരി തിരിച്ചെടുക്കാം. പദ്ധതിപ്രകാരം 371 പേരാണ് ഓഹരിക്ക് അർഹതപ്പെട്ടതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കെല്ലാംകൂടി 1,487,150 നിയന്ത്രിത ഓഹരികൾ ലഭിക്കും.

from money rss http://bit.ly/2wPv67z
via IFTTT

സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി നിക്ഷേപകര്‍ക്ക് നേരിട്ട് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം

മ്യൂച്വൽ ഫണ്ടിൽ ഇനി സ്റ്റോക്ക് എക്ചേഞ്ച് വഴിയും നിക്ഷേപിക്കാം. വിതരണക്കാരെയും ഏജന്റുമാരെയും ഒഴിവാക്കിയുള്ള നിക്ഷേപത്തിനാണ് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)അവസരമൊരുക്കുന്നത്. നിലവിൽ ഫണ്ട് ഹൗസുകളുടെ വെബ്സൈറ്റ്, വിതരണക്കാർ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് നിക്ഷേപിക്കാൻ കഴിഞ്ഞിരുന്നത്. ഓഹരി വിപണിയിലൂടെ നിക്ഷേപിക്കുന്നതിന് പുതുവഴി തുറക്കുകയാണ് സെബി. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഉടനെ തയ്യാറാകും. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനും വിറ്റ് പണമാക്കുന്നതിനും ഓഹരി വിപണിവഴി സാധിക്കും. ഓൺലൈനായി ഓഹരി വ്യാപാരം നടത്തുന്നവർക്ക് പുതിയ തീരുമാനം ഗുണകരമാകും. അതേസമയം, ട്രേഡിങ് അക്കൗണ്ട് വഴി നിക്ഷേപിക്കുമ്പോഴും വിറ്റ് പണമാക്കുമ്പോഴും ഓഹരി ബ്രോക്കർമാർക്ക് കമ്മീഷൻ നൽകേണ്ടിവരും. ഡിസ്കൗണ്ട് ബ്രോക്കർമാർവഴി ഇടപാട് നടത്തിയാൽ കമ്മീഷൻ ലാഭിക്കാനും അവസരമുണ്ട്. Investors can directly invest in a mutual fund through the stock exchange

from money rss http://bit.ly/2T3LWIt
via IFTTT

Wednesday 26 February 2020

പഴയ റെയില്‍വെ കോച്ച് റസ്‌റ്റോറന്റായി: ചിത്രങ്ങള്‍ കാണാം

ന്യൂഡൽഹി: പഴക്കംചെന്ന കോച്ചുകൾ റെയിൽവെ റസ്റ്റോറന്റുകളാക്കുന്നു. ഈസ്റ്റേൺ റെയിൽവെയാണ് ഇത്തരത്തിൽ പരീക്ഷണം നടത്തുന്നത്. അസൻസോൾ റെയിൽവെ സ്റ്റേഷനിൽ കോച്ച് റെസ്റ്റോറന്റ് തയ്യാറായിക്കഴിഞ്ഞു. റെയിൽവെ യാത്രക്കാർക്കും പൊതുജനങ്ങൾക്കും റസ്റ്റോറന്റ് ഉപയോഗിക്കാം. ഈസ്റ്റേൺ റെയിൽവെയുടെ പഴക്കംചെന്ന മെമു കോച്ചുകളാണ് ഭക്ഷണശാലകളായി മാറിയത്. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഈയിനത്തിൽ 50 ലക്ഷം രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. ഒരു കോച്ചിൽ ചായയും ലഘുഭക്ഷണവുമാണ് ലഭിക്കുക. 42 സീറ്റുകളുള്ള മറ്റൊരു കോച്ചിൽ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, രാത്രി ഭക്ഷണം എന്നിവയെല്ലാം ലഭിക്കും. കോച്ചിന്റെ ഉൾവശം ചായംപൂശി അലങ്കരിച്ചാണ് റസ്റ്റോറന്റാക്കിമാറ്റിയിരിക്കുന്നത്. ഛായാചിത്രങ്ങളും ടൈപ്പ് റൈറ്റർ പോലുള്ള പഴയ ഉപകരണങ്ങളും കോച്ചിൽ കാഴ്ചക്കായി ഒരുക്കിയിട്ടുണ്ട്.

from money rss http://bit.ly/2Pu7KuE
via IFTTT

വീഗാലാന്റ് ഡെവലപ്പേഴ്‌സ് തൃശ്ശൂരിലേയ്ക്കും: ആദ്യ പാര്‍പ്പിട സമുച്ചയം അയ്യന്തോളില്‍

തൃശ്ശൂർ: വീഗാലാന്റ് ഡെവലപ്പേഴ്സ് തൃശ്ശൂരിലേയ്ക്ക്. വീഗാലാന്റ് തേജസ്സ് എന്ന ആദ്യ പാർപ്പിട സമുച്ചയം തൃശ്ശൂരിലെ അയ്യന്തോളിലാണ് നിർമ്മിക്കുകയെന്ന് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. 16 നിലകളിലായി 86 അപ്പാർട്ട്മെന്റുകൾ അടങ്ങുന്നതാണ് വീഗാലാന്റ് തേജസ്സ്. തൃശ്ശൂർ-ഗുരുവായൂർ റോഡ്, സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്ന് ഒരു കിലോമീറ്ററിനുള്ളിലും പ്രധാന റോഡിനോട് ചേർന്നുമാണ് വീഗാലാന്റ് തേജസ്സ് ഉയരുന്നത്. ആരാധനാലയങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഷോപ്പിംഗ് മാൾ, ഹോട്ടലുകൾ തുടങ്ങി നഗര ജീവിതത്തിന്റെ എല്ലാ സൗകര്യങ്ങളും ലഭ്യമായിരിക്കെ തന്നെ സ്വച്ഛവും ശാന്തവുമായ അന്തരീക്ഷവും നിലനിൽക്കുന്നതിനാലാണ് തൃശ്ശൂരിലെ ആദ്യ പ്രൊജക്ടിന് അയ്യന്തോൾ തിരഞ്ഞെടുത്തതെന്ന് ചെയർമാൻ പറഞ്ഞു. 123.33 - 130.22 ചതുരശ്ര മീറ്റർ വരെ വിസ്തൃതിയിൽ (1328 മുതൽ 1402 ചതുരശ്ര അടി) 2 ബിഎച്ച്കെ, 160.63 മുതൽ 171.22 ചതുരശ്ര മീറ്റർ വരെ (1729 മുതൽ 1843 ചതുരശ്ര അടി) വിസ്തൃതിയുള്ള 3 ബിഎച്ച്കെ അപ്പാർട്ടുമെന്റുകൾ അടങ്ങുന്ന തേജസ്സിൽ ആധുനിക ശൈലിക്ക് പുറമേ ഒട്ടേറെ അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. റൂഫ് ടോപ് സ്വിമ്മിംഗ് പൂൾ, കുട്ടികളുടെ കളിസ്ഥലം, പൂർണ്ണമായും ശീതീകരിച്ച ഫിറ്റ്നസ് സെന്റർ, ഇൻഡോർ ഗെയിം റൂം, മൾട്ടിപർപ്പസ് ഹാൾ, ഗസ്റ്റ് റൂം, വീട്ടുജോലിക്കാർക്കും, ഡ്രൈവർമാർക്കും ടോയ്ലറ്റ് സൗകര്യത്തോടെ പ്രത്യേകം മുറികൾ, ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ എല്ലാം ഇവിടെ ഒരുക്കിയിട്ടുണ്ട്. മുഖ്യകവാടത്തിൽ ബൂം ബാരിയർ, ക്യാമറ നിരീക്ഷണം എന്നിവയ്ക്ക് പുറമേ ബയോമെട്രിക് സംവിധാനമുപയോഗിച്ചുള്ള സുരക്ഷാ സംവിധാനങ്ങളും തേജസ്സിന്റെ പ്രത്യേകതകളാണ്. പരിസ്ഥിതി സൗഹാർദ്ദ ഗാർഹിക അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഓരോ നിലയിലും ചെടികൾ നടുന്നതിനുള്ള സൗകര്യം, മാലിന്യ സംസ്ക്കരണത്തിനും നിർമ്മാർജ്ജനത്തിനുമായി ബയോ-ബിൻ, ഇൻസിനറേറ്റർ എന്നിവയുടെ ഉപയോഗം, ജല വിനിയോഗത്തിന് മഴവെള്ള സംഭരണം, ജല ശുദ്ധീകരണത്തിന് റിവേഴ്സ് ഓസ്മോസിസ് സംവിധാനം, വൈദ്യുതി ചിലവ് കുറയ്ക്കുന്നതിന് സൗരോർജ്ജ സംവിധാനം, ഗുണ നിലവാരമുള്ള നിർമ്മാണ സാമഗ്രികളുടെ ഉപയോഗവും, നിർമ്മാണവും എന്നിങ്ങനെ വീഗാലാന്റ് ഡവലപ്പേഴ്സിന്റെ മുഖമുദ്രകൾ എല്ലാ ഇവിടെയും ഒരുക്കിയിട്ടുണ്ട്. വീഗാലാന്റ് തേജസ്സ് വീഗാലാന്റ് ഡെവലപ്പേഴ്സിന്റെ തൃശ്ശൂരിലെ ആദ്യ പദ്ധതി എന്നതിലുപരി ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ജന്മനാട്ടിലെ ആദ്യ പദ്ധതി കൂടിയാണിതെന്ന് ജോയിന്റ് മാനേജിംഗ് ഡയറക്ടർ കെ. വിജയൻ പറഞ്ഞു. സമയബന്ധിതമായി കൈമാറത്തക്ക വിധമാണ് നിർമ്മാണം ആസൂത്രണം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃപ്പൂണിത്തുറയിലെ ബഡ്ജറ്റ് അപ്പാർട്ട്മെന്റായ വീഗാലാന്റ് ബ്ലിസ്സ്, ഇടപ്പള്ളിയിലെ എക്സോട്ടിക, വൈറ്റിലയ്ക്ക് സമീപം കിംഗ്സ് ഫോർട്ട്, പടമുഗളിലെ സീനിയ എന്നിവയാണ് നിലവിൽ നിർമ്മാണം പുരോഗമിക്കുന്ന പ്രൊജക്ടുകളെന്നും സമീപ ഭാവിയിൽ തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലേയ്ക്കും കൂടി കമ്പനി പ്രവർത്തനം വ്യാപിപ്പിക്കുമെന്നും എക്സിക്യൂട്ടീവ് ഡയറക്ടർ ബി.ജയരാജ് പറഞ്ഞു. പ്രൊജക്ട് പ്രഖ്യാപന ചടങ്ങിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ ജേക്കബ് കുരുവിള, ജനറൽ മാനേജർ പ്രൊജക്ട്സ് പോൾ ചീരൻ, ജനറൽ മാനേജർ പ്ലാനിംഗ് ആന്റ് ബിസിനസ് ഡവലപ്മെന്റ് എ.ബി.ബിജോയി, ചീഫ് മാനേജർ മാർക്കറ്റിംഗ് ആന്റ് സെയിൽസ് കുര്യൻ തോമസ്, സീനിയർ മാനേജർ മാർക്കറ്റിംഗ് ആന്റ് സെയിൽസ് മനോജ് എ മേനോൻ, സീനിയർ മാനേജർ ഫിനാൻസ് ആന്റ് അക്കൗണ്ട്സ് എസ്.എം. വിനോദ് എന്നിവരും പങ്കെടുത്തു.

from money rss http://bit.ly/37WRMje
via IFTTT

ഹുറുൺ പട്ടിക: മലയാളികളിൽ മുന്നിൽ യൂസഫലി

കൊച്ചി: ചൈന ആസ്ഥാനമായ 'ഹുറുൺ റിപ്പോർട്ട്' പുറത്തുവിട്ട ഈ വർഷത്തെ ആഗോള സമ്പന്ന പട്ടികയിൽ കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ ഉദയ് കൊട്ടക്കിന് വൻ മുന്നേറ്റം. 1,500 കോടി ഡോളറിന്റെ (ഏതാണ്ട് 1.04 ലക്ഷം കോടി രൂപ) ആസ്തിയുമായി ആഗോള തലത്തിൽ 91-ാം സ്ഥാനത്താണ് അദ്ദേഹം. ഇന്ത്യക്കാരിൽ അദ്ദേഹത്തിനു മുകളിൽ മൂന്നു പേർ മാത്രമാണ് ഉള്ളത്. ബാങ്കിങ് വ്യവസായ മേഖലയിൽ ഉദയ് കൊട്ടക്കിനെക്കാൾ വലിയ ശതകോടീശ്വരന്മാരുണ്ടെങ്കിലും സ്വന്തം നിലയിൽ വളർന്നവരിൽ മുന്നിൽ അദ്ദേഹമാണെന്ന് ഹുറുൺ റിപ്പോർട്ട് ചീഫ് റിസർച്ചറും ഇന്ത്യയിലെ മാനേജിങ് ഡയറക്ടറുമായ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു. ഇത്തവണത്തെ സമ്പന്ന പട്ടികയിൽ ലോകത്തിലെ ഏറ്റവും വലിയ ശതകോടീശ്വരൻ ആമസോണിന്റെ മേധാവി ജെഫ് ബെസോസാണ്. 56-കാരനായ അദ്ദേഹത്തിന്റെ ആസ്തി 14,000 കോടി ഡോളറാണ്. ഇന്ത്യക്കാരിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി തന്നെയാണ് ഒന്നാം സ്ഥാനത്ത്. 10,200 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് ഒന്നാം സ്ഥാനത്ത്. 520 കോടി ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ആഗോള പട്ടികയിൽ 445-ാം സ്ഥാനമാണ് അദ്ദേഹത്തിന്.

from money rss http://bit.ly/2TcBkWw
via IFTTT

സെന്‍സെക്‌സില്‍ 250 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. കൊറോണ ഭീതിയും അതേതുടർന്നുള്ള വില്പന സമ്മർദവും ആഗോള വിപണിയിൽ തുടരുകയാണ്. നിഫ്റ്റിയിൽ11,650 നിലവരത്തിന് താഴെയാണ് വ്യാപാരം നടക്കുന്നത്. സെൻസെക്സ് 134 പോയന്റ് താഴ്ന്ന് 39,754ലിലും നിഫ്റ്റി 40 പോയന്റ് നഷ്ടത്തിൽ 11,639ലുമാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇയിലെ 326 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 197 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. സിപ്ല, എംആൻഡ്എം, എച്ച്സിഎൽ ടെക്, ടിസിഎസ്, വിപ്രോ, ഗ്രാസിം, വേദാന്ത, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണലിവർ, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. യെസ് ബാങ്ക്, ടൈറ്റാൻ കമ്പനി, എൻടിപിസി, കൊട്ടക് മഹീന്ദ്ര, എൽആൻഡ്ടി, നെസ് ലെ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. sensex down 250 pts

from money rss http://bit.ly/2I0G24I
via IFTTT

കൊറോണ: പ്രതിസന്ധി മറികടക്കാന്‍ ഹോങ്കോങില്‍ ജനങ്ങള്‍ക്ക് 92,000 രൂപവീതം നല്‍കുന്നു

ഹോങ്കോങ്: കൊറോണമൂലമുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഹോങ്കോങ് പ്രായപൂർത്തിയായ പൗരന്മാർക്ക് 1,280 യുഎസ് ഡോളർ(92,000 രൂപ)വീതം നൽകുന്നു. ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കുന്നതിനും സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനുമാണ് പണംനൽകുന്നത്. 18 വയസ്സിന് മുകളിലുള്ള എല്ലാപൗരന്മാർക്കും പണം ലഭിക്കും. രാഷ്ട്രീയ അശാന്തിക്കൊപ്പം കൊറോണകൂടി വ്യാപിച്ചതോടെ തളർച്ചയിലായ സാമ്പത്തികസ്ഥിതി മറികടക്കുകകൂടി ലക്ഷ്യമിട്ടാണ് പദ്ധതി പ്രഖ്യാപിച്ചത്. 70 ലക്ഷംപേർക്ക് ഇതിന്റെ ഗുണം ലഭിക്കും. കൊറോണ വ്യാപിച്ചതോടെ തകർച്ചയിലായ ഹോട്ടൽ, ട്രാവൽ തുടങ്ങിയ മേഖലകൾക്ക് നേരത്തെതന്നെ ദുരിതാശ്വാസമായി ഫണ്ട് പ്രഖ്യാപിച്ചിരുന്നു. നഗരത്തിൽ 81 പേർക്കാണ് കൊറോണ ബാധിച്ചത്. ഇതിൽ രണ്ടുപേർ മരിച്ചിരുന്നു.

from money rss http://bit.ly/3a7js6t
via IFTTT

സെന്‍സെക്‌സിന് നഷ്ടമായത് 1,400 പോയന്റ്; നിക്ഷേപകര്‍ക്കാകട്ടെ 5 ലക്ഷം കോടിയും

കൊറോണ ഭീതിയിൽ സെൻസെക്സിന് നാലുദിവസംകൊണ്ട് നഷ്ടമായത് 1,400 പോയന്റ്. നിക്ഷേപകർക്ക് നഷ്ടമായതാകട്ടെ അഞ്ചുലക്ഷം കോടി രൂപയും. കനത്ത വില്പന സമ്മർദ്ദമാണ് വിപണിയെ ബാധിച്ചത്. ബുധനാഴ്ച സെൻസെക്സിന് നഷ്ടമായത് 400 പോയന്റാണ്. ചൈനയിൽ കൊറോണ ബാധിച്ചവരുടെ എണ്ണംകുറയുകയാണെങ്കിലും മറ്റുരാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നതാണ് ആഗോള വിപണിയെ തളർത്തിയത്. വാൾസ്ട്രീറ്റിൽ തുടങ്ങിയ കനത്ത വില്പനസമ്മർദം ഏഷ്യൻ വിപണികളിലും പ്രതിഫലിച്ചു. സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേയ്ക്കും യുഎസ് സർക്കാർ ബോണ്ടുകളിലേയ്ക്കും നിക്ഷേപകർ തിരഞ്ഞതും ഓഹരി വിപണിക്ക് തിരിച്ചടിയായി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ തുടർച്ചയായി രണ്ടാമത്തെ ദിവസവും രാജ്യത്തെ ഓഹരി വിപണിയിൽ വിൽപ്പനക്കാരായി. ഫെബ്രുവരി 25നുമാത്രം 2,315.07 കോടിയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ഈയാഴ്ച അവസാനം പുറത്തുവരാനിരിക്കുന്ന ജിഡിപി ഡാറ്റയും വിപണിയിൽ പ്രതിഫലിച്ചേക്കും.

from money rss http://bit.ly/2uvGcxM
via IFTTT

Tuesday 25 February 2020

നിരക്കുയര്‍ത്തിയതോടെ ടെലികോം വരിക്കാര്‍ വന്‍തോതില്‍ വിട്ടുപോയി

മുംബൈ: നിരക്കുകൂട്ടിയത് ടെലികോം കമ്പനികളുടെ വരുമാനം ഉയർത്തിയെങ്കിലും വരിക്കാരുടെ കൊഴിഞ്ഞുപോക്ക് കൂടിയതായി ട്രായ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2016ൽ റിലയൻസ് ജിയോ പ്രവർത്തനംതുടങ്ങിയതുമുതൽ പ്രതിമാസം വരിക്കാരുടെ എണ്ണത്തിൽ ശരാശരിയുണ്ടായിരുന്ന വർധന 80 ലക്ഷമായിരുന്നു. എന്നാൽ നിരക്ക് വർധന നിലവിൽവന്ന ഡിസംബറിൽ പുതിയതായി ചേർന്നതാകട്ടെ, 82,308 പേർ മാത്രമാണ്. ഭാരതി എയർടെല്ലിന് 11,050 വരിക്കാരെ നഷ്ടമായി. വൊഡാഫോൺ ഐഡിയയുടെ വരിക്കാരുടെ എണ്ണം വൻതോതിൽ കുറയുകയാണ്. ഡിസംബറിൽമാത്രം 36 ലക്ഷം ഉപഭോക്താക്കൾ വൊഡാഫോണിനെ ഉപേക്ഷിച്ചു. നിരക്ക് വർധന പ്രാബല്യത്തിൽവന്നതോടെ കഴിഞ്ഞവർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ മാസംതോറും വരിക്കാരുടെ എണ്ണം കുറയുകയാണ്. മെട്രോ നഗരങ്ങളിൽമാത്രമാണ് നേരിയ വർധനവുള്ളത്. കഴിഞ്ഞ ഒക്ടോബറിലാണ് മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിന് ജിയോ നിരക്ക് ഏർപ്പെടുത്തിയത്. അതിനുശേഷം പുതിയതായി ചേരുന്ന വരിക്കാരുടെ എണ്ണം കുറഞ്ഞുതുടങ്ങിയതായി കണക്കുകൾ സൂചിപ്പിക്കുന്നു. നിലവിൽ റിലയൻസ് ജിയോയാണ് വരിക്കാരുടെ എണ്ണത്തിൽ മുന്നിലുള്ളത്. 28.89 ശതമാനംവിഹിതവുമായി വൊഡാഫോൺ ഐഡിയയും 28.43 ശതമാനം വിഹിതവുമായി ഭാരതി എയർടെല്ലും തൊട്ടുപിന്നിലുണ്ട്. 10.26ശതമാനം വിപണി പങ്കാളിത്തവുമായി ബിഎസ്എൻഎൽ നാലാംസ്ഥാനത്തുമാണ്.

from money rss http://bit.ly/393uZnk
via IFTTT

നിക്ഷേപകരെക്കുറിച്ച് വിവരമില്ല: 7.32 ലക്ഷം അക്കൗണ്ടുകള്‍ കേന്ദ്ര ക്ഷേമനിധിയിലേയ്ക്ക്

കോഴിക്കോട്: സംസ്ഥാനത്തെ 5000-ത്തോളം പോസ്റ്റോഫീസുകളിൽ അനാഥമായി കിടക്കുന്ന നിക്ഷേപങ്ങൾ കേന്ദ്രക്ഷേമനിധിയിലേക്ക് മാറ്റും. 10 വർഷത്തിലേറെയായി ഇടപാടില്ലാത്തതും ഉടമസ്ഥരില്ലാത്തതുമായ നിക്ഷേപങ്ങളാണ് സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്ക് മാറ്റുന്നത്. എല്ലാ പോസ്റ്റോഫീസുകളിലേക്കും അറിയിപ്പുകൾ കൈമാറി. രേഖകൾ നൽകിയാൽ ഇടപാടുകാർക്കോ അവരുടെ നോമിനികൾക്കോ നിക്ഷേപത്തുക കൈമാറുമെന്നും അധികൃതർ പറയുന്നു. വിവിധ സേവിങ്സ് പദ്ധതികളിലുള്ള 7,32,565 അക്കൗണ്ടുകളാണ് ക്ഷേമനിധിയിൽപ്പെടുത്തുക. കിസാൻ വികാസ് പത്ര (കെ.വി.പി.), നാഷണൽ സേവിങ്സ് സ്കീം (എൻ.എസ്.എസ്.), മാസനിക്ഷേപ പദ്ധതി (എം.ഐ.എസ്.), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പി.പി.എഫ്.), സേവിങ്സ് ബാങ്ക് അക്കൗണ്ട്, സീനിയർ സിറ്റിസൺ സ്കീം (എസ്.സി.എസ്.), ടേം ഡെപ്പോസിറ്റ് (ടി.ഡി.), റെക്കറിങ് ഡെപ്പോസിറ്റ് (ആർ.ഡി.) കൂടാതെ പകുതിയിൽ നിർത്തിയ എസ്.ബി., ടി.ഡി. അക്കൗണ്ടുകളും ഇതിൽപ്പെടും. സിറ്റിസൺ വെൽഫെയർ ഫണ്ടിലേക്കുമാറ്റുന്ന തുക മുതിർന്ന പൗരന്മാർക്കുള്ള ക്ഷേമപദ്ധതികൾക്ക് വിനിയോഗിക്കും.

from money rss http://bit.ly/3c5nIoO
via IFTTT

സെന്‍സെക്‌സില്‍ 237 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ നഷ്ടംതുടരുന്നു. സെൻസെക്സ് 237 പോയന്റ് താഴ്ന്ന് 40043ലും നിഫ്റ്റി 71 പോയന്റ് നഷ്ടത്തിൽ 11726ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 402 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 737 ഓഹരികൾ നഷ്ടത്തിലുമാണ്. ചൈനയ്ക്ക് പുറത്തും കോവിഡ്-19 വ്യാപിക്കുത്തിൽ ഭീതിയിലായ നിക്ഷേപകർ വൻതോതിൽ ഓഹരി വിറ്റഴിച്ചതിനെതുടർന്ന് യുഎസ് സൂചികകൾ വൻനഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. അതിന്റെ പ്രതിഫലമായാണ് ആഭ്യന്തര സൂചികകളും നഷ്ടത്തിലായത്. സിപ്ല, വിപ്രോ, ടാറ്റ മോട്ടോഴ്സ്, യുപിഎൽ, ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ഹിൻഡാൽകോ, സൺ ഫാർമ, റിലയൻസ്, മാരുതി സുസുകി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, പവർഗ്രിഡ് കോർപ്, ബ്രിട്ടാനിയ, ഐഒസി, വേദാന്ത, ബിപിസിഎൽ, കോൾ ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss http://bit.ly/2ThaigY
via IFTTT

സെന്‍സെക്‌സ് 82 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് ഓഹരി വിപണിക്ക് കരകയറാനായില്ല. സെൻസെക്സ് 82.03 പോയന്റ് താഴ്ന്ന് 40,281.20ലും നിഫ്റ്റി 31.50 പോയന്റ് നഷ്ടത്തിൽ 11797.90ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 960 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1475 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ സെക്ടറാണ് കനത്ത നഷ്ടമുണ്ടാക്കിയത്. സൂചിക രണ്ടുശതമാനത്തോളം താഴ്ന്നു. ടിസിഎസ്, എസ്ബിഐ, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു. ഡോ.റെഡ്ഡീസ് ലാബ്, ഹിൻഡാൽകോ, ഗെയിൽ, ഐഷർ മോട്ടോഴ്സ്, എച്ച്സിഎൽ ടെക്, റിലയൻസ്, യുപിഎൽ തുടങ്ങിയ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. രാവിലെ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചതെങ്കിലും പിന്നീട് നഷ്ടത്തിലാകുകയായിരുന്നു.

from money rss http://bit.ly/3a3O7Bu
via IFTTT

അതിവേഗ പാതയില്‍ ഐര്‍സിടിസി: ഓഹരി വില കുതിച്ചത് 500 ശതമാനത്തിലേറെ

മുംബൈ: ഓഹരി വിപണിയുടെ ചാഞ്ചാട്ടമൊന്നും ഐആർസിടിസിക്ക് ബാധകമല്ല. അതിവേഗ പാതയിലൂടെയാണ് ഓഹരിയുടെ കുതിപ്പ്. 320 രൂപയ്ക്ക് ഒക്ടോബർ 14ന് ലിസ്റ്റ് ചെയ്ത ഓഹരിയുടെ വില അന്നുതന്നെ ഇരട്ടിയായി 644 രൂപയിലെത്തി. തുടർന്ന് 209 ശതമാനമാണ് ഓഹരി വിലയിൽ വർധനവുണ്ടായത്. ചൊവാഴ്ച 2000 രൂപ നിലവാരത്തിലേയ്ക്കാണ് ഓഹരി വില ഉയർന്നത്. വിപണി 800 പോയന്റ് താഴ്ന്നപ്പോഴും ഐആർസിടിസിയുടെ ഓഹരി വില കുതിച്ചു. 1923 രൂപയിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. വിപണിയിൽ അസാധാരണമായ നേട്ടമാണ് ഐആർസിടിസി നേടിയത്. ഓൺലൈൻ ട്രെയിൻ ടിക്കറ്റിന്റെ ഒരെയോരു വില്പനക്കാരാണ് ഐആർസിടിസി. രാജ്യത്തെ തീവണ്ടിയാത്രക്കാർക്കായി കാറ്ററിങ് സർവീസും കപ്പിവെള്ളവിതരണവും നടത്തുന്നുണ്ട്. ഡിസംബറിൽ അവസാനിച്ച പാദത്തിൽ കമ്പനി 205.80 കോടിയുടെ അറ്റാദായമാണ് നേടിയത്. കഴിഞ്ഞവർഷം ഈകാലയളവിനെ അപേക്ഷിച്ച് 179.65 ശതമാനമാണ് അറ്റാദായത്തിലെ വർധന. IRCTCshares up 500% over issue price

from money rss http://bit.ly/2wDfu71
via IFTTT

എസ്ബിഐ ലോക്കര്‍ നിരക്ക് വന്‍തോതില്‍ വര്‍ധിപ്പിച്ചു

ന്യഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ലോക്കർ നിരക്കുകൾ വർധിപ്പിച്ചു. ചുരുങ്ങിയത് 500 രൂപയുടെ വർധനവാണ് വരുത്തിയിട്ടുള്ളത്. ഇതോടെ ചെറിയ ലോക്കറിന് 1,500 രൂപയിൽനിന്ന് 2000 രൂപയാകും വാർഷിക വാടക. കൂടുതൽ വലുപ്പമുള്ള ലോക്കറിനാകട്ടെ 9000 രൂപയിൽനിന്ന് 12,000 രൂപയുമായാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകൾ മാർച്ച് 31 മുതൽ നിലവിൽവരും. മീഡിയം വലിപ്പമുള്ള ലോക്കറിന്റെ നിരക്ക് 1000 രൂപകൂടി 4,000 രൂപയാകും. താരതമ്യേന വലിയ ലോക്കറിനാകട്ടെ 2000 രൂപയാണ് കൂട്ടിയത്. ഇതോടെ ഇതിന്റെ വാർഷിക വാടക 8000 രൂപയായി. ശരാശരി വർധന 33 ശതമാനമാണ്. രാജ്യമൊട്ടാകെയുള്ള മെട്രോകളിലും മറ്റ് നഗരങ്ങളിലുമാണ് വർധന. വാടകയ്ക്ക് പുറമെ ജിഎസ്ടി കൂടി ബാധകമാണ്. അർധ നഗരങ്ങളിലും ഗ്രാമങ്ങളിലും വലിപ്പമനുസരിച്ച് 1,500 രൂപമുതൽ 9,000 രൂപവരെയാണ് നിരക്ക്. ഇതിനുപുറമെ, ഒറ്റത്തവണയായി രജിസ്ട്രേഷൻ നിരക്കും ഏർപ്പെടുത്തിയിട്ടുണ്ട്. 500 രൂപയും ജിഎസ്ടിയുമാണ് ഈയിനത്തിൽ നൽകേണ്ടിവരിക.ലോക്കർ വാടക യഥാസമയം അടച്ചില്ലെങ്കിൽ 40 ശതമാനം പിഴയീടാക്കാനും തീരുമാനിച്ചിട്ടുണ്ട്. വർഷത്തിലൊരിക്കലെങ്കിലും തുറന്നിട്ടില്ലെങ്കിൽ ലോക്കർ പരിശോധിക്കാൻ ബാങ്കുകൾക്ക് ആർബിഐ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ, ബാങ്കുകൾ നോട്ടീസ് അയയ്ക്കുകയാണ് ചെയ്തുവരുന്നത്. ഒന്നുകിൽ ലോക്കർ തുടർന്നും ഉപയോഗിക്കാനും അല്ലെങ്കിൽ തിരിച്ചുനൽകാനും ആവശ്യപ്പെട്ടുമാണ് നോട്ടീസ് അയയ്ക്കുന്നത്. SBI hikes bank locker charges

from money rss http://bit.ly/2urIP3C
via IFTTT

സ്വര്‍ണവില പവന് 200 രൂപ കുറഞ്ഞ് 31,800ആയി

പത്തുദിവസത്തിലേറെയായി തുടർച്ചായി ഉയർന്ന സ്വർണവിലയിൽ നേരിയ ഇടിവ്. 200 രൂപ കുറഞ്ഞ് പവന് 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ ദിവസം രാവിലെ320 രൂപയും ഉച്ചകഴിഞ്ഞ് 200 രൂപയും വർധിച്ച് പവന് 32,000 രൂപയിലെത്തിയിരുന്നു. വൻതോതിൽ ലാഭമെടുപ്പ് നടന്നതാണ് സ്വർണവിലയെ ബാധിച്ചത്. എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 584 രൂപ കുറഞ്ഞ് 42,996 രൂപയായി. 43,788 രൂപയെന്ന പുതിയ ഉയരംകുറിച്ചശേഷമാണ് വിലയിടിവ്. അന്തർദേശീയ വിപണിയിൽ സ്പോട്ട് ഗോൾഡ് വിലയിൽ ഒരുശതമാനം കുറവുണ്ടായി. ഔൺസിന് 1,642.89 ഡോളറാണ് നിലവിൽ. 1,688.66 ഡോളറിൽനിന്നാണ് വിലയിൽ ഇടിവുണ്ടായത്. ആഭ്യന്തര വിപണിയിൽ വിലവർധിച്ചതോടെ ആഭരണക്കടകളിലെ വില്പനയിൽ കാര്യമായ കുറവുണ്ടായി. നിക്ഷേപകരിൽ പലരും വിറ്റുകാശാക്കാനാണ്ശ്രമിച്ചത്.

from money rss http://bit.ly/2wDGVh0
via IFTTT

ക്ലെയിം കൂടുതല്‍ തീര്‍പ്പാക്കിയ ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏതൊക്കെ?

വരുമാനദാതാവിന്റെ അഭാവത്തിൽ ആശ്രിതർക്ക് ജീവിക്കാനുള്ള തുക ലഭ്യമാക്കുകയെന്നതാണ് ലൈഫ് ഇൻഷുറൻസ് പോളിസികളുടെ ലക്ഷ്യം. എന്നാൽ, പലകാരണങ്ങൾ പറഞ്ഞ് കമ്പനികൾ ക്ലെയിം നിരസിക്കൽ പതിവാണ്. അതുകൊണ്ടുതന്നെ ഏത് ഇൻഷുറൻസ് കമ്പനിയാണ് മികച്ച രീതിയിൽ ക്ലെയിം തീർപ്പാക്കുന്നതെന്ന് വിലയിരുത്തുന്നത് ഉചിതമാകും. ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ എല്ലാവർഷവും വാർഷിക റിപ്പോർട്ടിനൊപ്പം ഡെത്ത് ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ പ്രസിദ്ധീകരിക്കാറുണ്ട്. ഒരുവർഷം ലഭിക്കുന്നതിൽഎത്രശതമാനംക്ലയിമുകളിൽ പണംനൽകിയെന്നതാണ്അനുപാതം വ്യക്തമാക്കുന്നത്. മൊത്തം ലഭിച്ച ക്ലെയിമുകളിൽ എത്രയെണ്ണം തീർപ്പാക്കിയെന്നതാണ് പ്രധാനം. അതായത് ഒരു കമ്പനിയുടെ ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ 90 ശതമാനമാണെങ്കിൽ. ലഭിച്ച 100 ക്ലെയിമുകളിൽ 90 എണ്ണത്തിനും പണംനൽകിയെന്നതാണ്. ഈ കമ്പനി 10 ശതമാനം ക്ലയിമുകളാണ് നിരസിച്ചതെന്ന് ചുരുക്കം. 2018-19 വർഷത്തെ ക്ലെയിം സെറ്റിൽമന്റെ്അനുപാതം Life insurers Death claim settlement ratio (%) TATA AIA Life Insurance 99.07 HDFC Life Insurance 99.04 Max Life Insurance 98.74 ICICI Prudential Life Insurance 98.58 Life Insurance Corporation 97.79 Reliance Nippon Life Insurance 97.71 Kotak Life Insurance 97.4 Bharti Axa Life Insurance 97.28 Aditya Birla Sun Life Insurance 97.15 Exide Life Insurance 97.03 DHFL Pramerica 96.8 Star Union Daichi Life Insurance 96.74 Aegon Life Insurance 96.45 PNB MetLife Insurance 96.21 Aviva Life Insurance 96.06 Edelweiss Tokio Life Insurance 95.82 IDBI Federal Life Insurance 95.79 Future Generali Life Insurance 95.16 SBI Life Insurance 95.03 Bajaj Allianz Life Insurance 95.01 Canara HSBC OBC 94.04 India First Life Insurance 92.82 Sahara India Life Insurance 90.16 Shriram Life Insurance 85.3 Source: IRDAI Annual Report 2018-19

from money rss http://bit.ly/3c8raPl
via IFTTT

Monday 24 February 2020

എസ്ബിഐ കാര്‍ഡ്‌സ് ഐപിഒ: ഓഹരി വില 750 രൂപയാകും

മുംബൈ: എസ്ബിഐ കാർഡ്സ് ആൻഡ് പേയ്മന്റ് സർവീസസിന്റെ ഓഹരി വില 750-755 രൂപ നിലവാരത്തിലായിരിക്കും. ഐപിഒ മാർച്ച് രണ്ടിന് ആരംഭിച്ച് മാർച്ച് അഞ്ചിന് അവസാനിക്കും. 9,500 കോടി രൂപ സമാഹരിക്കാനാണ് എസ്ബിഐയുടെ ഉപകമ്പനിയായ എസ്ബിഐ കാർഡ്സ് ഉദ്ദേശിക്കുന്നത്. ചുരുങ്ങിയത് 19 ഓഹരികൾക്കെങ്കിലും അപേക്ഷിക്കണം. മാർച്ച് 16ന് ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഓഹരി ഉടമകളായ എസ്ബിഐ 3.73 കോടി ഓഹരികളും കാർളൈൽ ഗ്രൂപ്പ് 9.32 കോടി ഓഹരികളും വിൽക്കും. 500 കോടി രൂപമൂല്യമുള്ള പുതിയ ഓഹരികളാകും കമ്പനി വിൽക്കുക. നിലവിൽ എസ്ബിഐയ്ക്ക് 76 ശതമാനം ഓഹരി വിഹിതമാണുള്ളത്. ബാക്കിയുള്ളത് കാർളൈൽ ഗ്രൂപ്പിന്റെ കൈവശവുമാണുള്ളത്. 1998 ഒക്ടോബറിലാണ് എസ്ബിഐയും ജിഇ ക്യാപിറ്റലും ചേർന്ന് എസ്ബിഐ കാർഡ്സ് പുറത്തിറക്കിയത്. 2017 ഡിസംബറിൽ എസ്ബിഐയും കാർളൈൽ ഗ്രൂപ്പും ജിഇ ക്യാപിറ്റലിൽനിന്ന് ഓഹരികൾ സ്വന്തമാക്കി.

from money rss http://bit.ly/2wKFiOM
via IFTTT

വിവാഹ സീസണില്‍ പ്രത്യേക ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലുതും വിശ്വാസ്യതയാർന്നതുമായആഭരണബ്രാൻഡുകളിലൊന്നായ കല്യാൺ ജൂവലേഴ്സ് വിവാഹ സീസണിനായി പ്രത്യേക ഓഫറുകൾ അവതരിപ്പിക്കുന്നു. ഇന്ത്യയിലെ ഉപഭോക്താക്കൾക്കായി അവതരിപ്പിക്കുന്ന റേറ്റ് പ്രോട്ടക്ഷൻ ഓഫറിലൂടെ സ്വർണത്തിൻറെ ഭാവിയിലെ വിലയിലുള്ള ഏറ്റക്കുറച്ചിലുകൾ ഉപയോക്താക്കളെ ബാധിക്കാതിരിക്കും. ഇതിൻറെ ഭാഗമായി വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. കൂടാതെ ഡയമണ്ട് ആഭരണങ്ങൾക്ക്20ശതമാനം ഇളവും പോൾക്കി, അൺകട്ട്,പ്രഷ്യസ് സ്റ്റോൺ ആഭരണങ്ങൾക്ക്15ശതമാനം ഇളവും നേടാം. ഉപയോക്താക്കൾക്ക് മികച്ച അനുഭവം ലഭ്യമാക്കുന്നതിനും ആഭരണം വാങ്ങുമ്പോൾ പരമാവധി ഗുണഫലങ്ങൾ നല്കുന്നതിനുമാണ് പരിശ്രമിക്കുന്നതെന്ന് കല്യാൺ ജൂവലേഴ്സ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു. കഴിഞ്ഞ കുറെ മാസങ്ങളായി സ്വർണവിലയിലുള്ള അസ്ഥിരത ഉപയോക്താക്കൾ സ്വർണം വാങ്ങുമ്പോൾ ബാധിക്കാതെ സംരക്ഷിച്ചുനിർത്തുന്നതിനായാണ് റേറ്റ് പ്രോട്ടക്ഷൻ ഓഫർ അവതരിപ്പിക്കുന്നത്. ഇതിലൂടെ എല്ലാ ഉപയോക്താക്കൾക്കും പ്രത്യേകിച്ച് വിവാഹാവസരങ്ങൾക്കായി സ്വർണം വാങ്ങുന്നവർക്കും അടുത്ത സീസൺ തുടങ്ങുന്നതിനു മുമ്പേ നിശ്ചിതനിരക്കിൽ ആഭരണങ്ങൾ സ്വന്തമാക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കല്യാൺ ജൂവലേഴ്സിൻറെ നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രത്തിൻറെ ഗുണഫലങ്ങളും ഇതോടൊപ്പം ഉപയോക്താക്കൾക്ക് സ്വന്തമാക്കാം. കല്യാൺ ജൂവലേഴ്സിൻറെ ഉപയോക്താക്കൾക്ക് ബ്രാൻഡിൻറെ പ്രതിബദ്ധത ഉറപ്പുവരുത്തുന്ന പ്രത്യേക ഉദ്യമമാണിത്. കല്യാൺ ജൂവലേഴ്സിൽ വിറ്റഴിക്കുന്ന ആഭരണങ്ങൾ വിവിധ ഘട്ടങ്ങളിലായി ഗുണമേന്മാ പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ട്. എല്ലാ ആഭരണങ്ങളും ബിഐഎസ് ഹാൾമാർക്ക് ചെയ്തവയാണ്. ആഭരണങ്ങളുടെ മൂല്യം ഉറപ്പാക്കുന്ന നാല് തലത്തിലുള്ള അഷ്വറൻസ് സാക്ഷ്യപത്രം ഉപയോക്താക്കൾക്ക് മുടക്കുന്ന പണത്തിന് തക്കമൂല്യവും ഉറപ്പുനല്കുന്നു. ഇൻവോയിസിൽ കാണിച്ചിരിക്കുന്ന ശുദ്ധത,കൈമാറ്റം ചെയ്യുമ്പോഴും വിറ്റഴിക്കുമ്പോഴും ലഭിക്കുമെന്നതാണ് മെച്ചം. കൂടാതെ ജീവിതകാലം മുഴുവൻ ബ്രാൻഡ് ഷോറൂമുകളിൽനിന്ന് സ്വർണാഭരണങ്ങളുടെ മെയിൻറനൻസ് സൗജന്യമായി ചെയ്തു കൊടുക്കും. കൂടാതെ റൂപേ,മാസ്റ്റർ കാർഡ് എന്നിവയുമായുള്ള കല്യാൺ ജൂവലേഴ്സിൻറെ സഹകരണത്തിലൂടെ ഉപയോക്താക്കൾക്ക് അധിക ഇളവുകളും സ്വന്തമാക്കാം. കല്യാണിൻറെ ആഭരണശേഖരങ്ങളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും കൂടുതൽ അറിയാൻwww.kalyanjewellers.net/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

from money rss http://bit.ly/2STIkZF
via IFTTT

പാഠം 62: വാരിക്കുഴികളില്‍ വീഴാതെ മികച്ച നിക്ഷേപകനാകാം

മലയാളിയുടെ നിക്ഷേപ പദ്ധതികളിൽ ആകെയുള്ളത് ബാങ്ക് എഫ്ഡിയും സ്വർണവും റിയൽ എസ്റ്റേറ്റുമാണ്. മികച്ച നേട്ടംനൽകുന്ന മറ്റുനിരവധി പദ്ധതികളുള്ളപ്പോൾ പരമ്പരാഗതമായി പകർന്നുകിട്ടിയ അറിവിൽ കുടുങ്ങിക്കിടക്കാനാണ് പലർക്കും താൽപര്യം. പണപ്പെരുപ്പത്തെ അതിജീവിക്കുന്ന നിരവധി നിക്ഷേപ പദ്ധതികളുള്ളപ്പോൾ അതിനെയെല്ലാം നിഷേധമനോഭാവത്തോടെ സമീപിക്കുന്നതിനുപിന്നിൽ നിരവധികാരണങ്ങളുണ്ട്. അറിവില്ലായ്മ സമ്പാദിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചോ അതിനുള്ള വഴികളെക്കുറിച്ചോ ഏതെങ്കിലുംതരത്തിലുള്ള അറിവ് ഔപചാരിക വിദ്യാഭ്യാസത്തിൽനിന്ന് ലഭിക്കുന്നില്ല. സാമ്പത്തിക ശാസ്ത്രത്തിൽ ഉന്നത ബിരുദം നേടിയവർപോലും ഇക്കാര്യത്തിൽ അജ്ഞരാണ്. വിദ്യാഭ്യാസത്തോടൊപ്പം നിക്ഷേപ പദ്ധതികൾ പരിചയപ്പെടുത്തിയാൽ യോജിച്ചത് തിരഞ്ഞെടുക്കാനുള്ള പ്രാപ്തി ലഭിക്കും. ജോലി ലഭിച്ച് വരുമാനംനേടിയാൽമാത്രംപോര, പണം മികച്ചരീതിയിൽ വിനിയോഗിക്കാനുള്ള പ്രായോഗിക ജ്ഞാനംകൂടി ലഭിക്കേണ്ടതുണ്ട്. തെറ്റായ വിപണനം തെറ്റായവിപണനംമൂലം നിരവധിപേർ വഴിതെറ്റി നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടുതൽ കമ്മീഷൻ ലഭിക്കുന്ന പദ്ധതികളിൽ തെറ്റിദ്ധരിപ്പിച്ച് ചേർത്തുന്ന നിരവധി ബ്രോക്കർമാരും ഏജന്റുമാരും നാട്ടിലുണ്ട്. മിക്കവാറും രാജ്യങ്ങളിൽ മിസ് സെല്ലിങ് കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. സ്വന്തം നിലയിൽ വിലയിരുത്താതെ ഏജന്റുമാരുടെ വാക്കുകേട്ട് 10ഉം 20ഉംവർഷം നീണ്ടുനിൽക്കുന്ന നിക്ഷേപ പദ്ധതികളിൽ ചേരരുത്. യോജിച്ച പദ്ധതിയിലല്ല ചേർന്നതെന്ന് വൈകിയാകും മനസിലാകുക. അപ്പോൾ അതിൽനിന്ന് പിന്മാറാൻ നൂറുകൂട്ടം നിബന്ധനകളുമുണ്ടാകും. സാമ്പത്തിക നഷ്ടവുമുണ്ടാകും. ഉദാ: വിവിധ ഇൻഷുറൻസ് പദ്ധതികൾ, യുലിപ് എന്നിവ. മ്യൂച്വൽ ഫണ്ടാണെന്നുപറഞ്ഞ് യുലിപ് പ്ലാനുകളിൽ ചേർത്തുന്നതും പതിവാണ്. ചൂതാട്ടമെന്ന തെറ്റിധാരണ ഓഹരി വിപണിയിലെ നിക്ഷേപം ചൂതാട്ടമാണെന്ന ധാരണ പലർക്കുമുണ്ട്. അവരിൽ പലരും ട്രേഡിങ് അക്കൗണ്ടും ഡീമാറ്റ് അക്കൗണ്ടുമെടുത്ത് അടിസ്ഥാനമില്ലാത്ത കമ്പനികളിൽ നിക്ഷേപിച്ച് കൈപൊള്ളിയവരാകും. മികച്ച കമ്പനികൾ കണ്ടെത്തി ദീർഘകാല ലക്ഷ്യത്തോടെ നിക്ഷേപിച്ചാൽമാത്രമെ ഭാവിയിൽ തരക്കേടില്ലാത്ത ആദായം നേടാൻ കഴിയൂ. അതിന് കഴിയാത്തവർ ഓഹരിയിൽ നിക്ഷേപിക്കരുത്. പകരം മ്യൂച്വൽ ഫണ്ടിന്റെ വഴിതേടുന്നതാകും ഉചിതം. ഇന്ന് നിക്ഷേപിച്ച് നാളെ ലക്ഷങ്ങൾ ഉണ്ടാക്കാമെന്നുകരുതിയാണ് പലരും ഓഹരി വിപണിയിലേയ്ക്കിറങ്ങുന്നത്. ബാങ്കിൽ നിക്ഷേപിച്ചാൽ ആരും അങ്ങനെ ചിന്തിക്കാറില്ലല്ലോ. കാലാവധിയെത്തുംവരെ കാത്തിരിക്കാനുള്ള ക്ഷമ അവർകാണിക്കും. ഇത് ഓഹരി വിപണിക്കും ബാധകമാണ്. ഗൃഹപാഠം നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ നിർബന്ധമായും ഗൃഹപാഠം ചെയ്തിരിക്കണം. നെറ്റിൽ സെർച്ച് ചെയ്താൽ ലഭിക്കാത്ത വിവരങ്ങളില്ല. അഥവാ, നിങ്ങൾക്ക് പദ്ധതിയുടെ ഗുണവും ദോഷവും വിലയിരുത്താൻ കഴിഞ്ഞില്ലെങ്കിൽ അതിൽ പണംമുടക്കാതിരിക്കുന്നതാണ് നല്ലത്. പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ ഓരോരുത്തർക്കും യോജിച്ചതാണോയെന്ന് പരിശോധിക്കണം. ഒരു സ്മാർട്ട്ഫോൺ വാങ്ങുന്നതിന് നിങ്ങൾ എത്രമാത്രം അന്വേഷണവും വിശകലനവും നടത്തുമെന്ന് ചിന്തിക്കുക. ഇൻഷുറൻസ് നിക്ഷേപമല്ല വരുമാന ദാതാവിന്റെ അഭാവത്തിൽ ആശ്രിതർക്ക് ഭാവിയിൽ ജീവിക്കാനുള്ളതുക ലഭ്യമാക്കുകയെന്നതാണ് ഇൻഷുറൻസിന്റെ ലക്ഷ്യം. കുറഞ്ഞ ചെലവിൽ കൂടുതൽതുകയ്ക്കുള്ള പരിരക്ഷ ലഭിക്കാൻ ടേം പ്ലാൻ എടുക്കുക. 30 വയസ്സുള്ള ഒരാൾക്ക് ഒരുകോടി രൂപയുടെ പരിരക്ഷ ലഭിക്കാൻ വാർഷിക പ്രീമിയമായി ശരാശരി 10,000 രൂപ അടച്ചാൽമതിയാകും. നിക്ഷേപവും ഇൻഷുറൻസും കൂട്ടിക്കലർത്താതരിക്കുക.എൻഡോവ്മെന്റ്, മണി ബായ്ക്ക് പോളിസികൾ, യുലിപ് എന്നിവ ഈ വിഭാഗത്തിൽപ്പെട്ടവായാണ്. ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷ അതിൽനിന്ന് ലഭിക്കില്ല. ആദായവുംകുറവായിരിക്കും. യുലിപ് പ്ലാനുകളും വ്യത്യസ്തമല്ല. ഓഹരിയിലും കടപ്പത്രത്തിലും നിക്ഷേപിക്കുന്ന ഇത്തരം പ്ലാനുകൾക്ക് നടത്തിപ്പ് ചെലവ് കൂടുതലാണ്. കമ്മീഷൻ ഇനത്തിലും ഫണ്ട് മാനേജുമെന്റ് ചാർജിനത്തിലും നല്ലൊരുതുക നിങ്ങളുടെ നിക്ഷേപത്തിൽനിന്ന് മാറ്റിയശേഷം ബാക്കിയുള്ള തുകയാണ് കമ്പനി നിക്ഷേപത്തിനായി പരിഗണിക്കുക. സാമ്പത്തിക ലക്ഷ്യങ്ങൾ ജീവിതത്തിൽ ലക്ഷ്യങ്ങളില്ലാത്തവരില്ല. അതുപോലെതന്നെ വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങളുമുണ്ടാകണം. ലക്ഷ്യങ്ങളെ ഹൃസ്വകാലമെന്നും ദീർഘകാലമെന്നും വേർതിരിക്കാം. വാഹനം വാങ്ങുന്നതും വിനോദയാത്രയ്ക്കുപോകുന്നതുമൊത്തെ ഹൃസ്വകാലത്തിൽപ്പെടുന്നതാണ്. റിട്ടയർമെന്റ്, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയവ ദീർഘകാല ലക്ഷ്യത്തിലും ഉൾപ്പെടും. ഈ ലക്ഷ്യങ്ങൾ കൃത്യമായി നിർവചിച്ച് അതിന് അനുസരിച്ചുള്ള നിക്ഷേപ രീതി പിന്തുടരുന്നതാണ നല്ലത്. നഷ്ടസാധ്യത റിസ്ക് എടുക്കാൻ കഴിയില്ലെങ്കിൽ നഷ്ടസാധ്യതയുള്ള പദ്ധതികളിൽനിന്ന് മാറിനിൽക്കുക. പദ്ധതിയിലെ നഷ്ടസാധ്യതയെക്കുറിച്ച് വിശദമായി മനസിലാക്കിയശേഷംമാത്രം നിക്ഷേപിക്കുക. പ്രായം, വരുമാനം, ബാധ്യത എന്നിവ വിലയിരുത്തിയാണ് റിസ്ക് എടുക്കാനുള്ള ശേഷി വിലിയിരുത്തേണ്ടത്. കൂടുതൽ ആദായം ലഭിക്കണമെങ്കിൽ ചെറിയരീതിയിലെങ്കിലും റിസ്ക് എടുക്കേണ്ടിവരും. അല്ലാത്തവർക്ക് മറ്റ് നിരവധി നിക്ഷേപ പദ്ധതികൾ രാജ്യത്തുണ്ട്. സ്വയം ആർജിക്കുക ഡു ഇറ്റ് യുവർസെൽഫ്(ഡിഐവൈ)ഇഷ്ടപ്പെടുന്നവരാണ് മില്ലേനിയൽസ്. അതുകൊണ്ടുതന്നെ നിക്ഷേപകാര്യത്തിലും യോജിച്ച തീരുമാനമെടുക്കാൻ ഇവർക്കാകും. ഇന്റർനെറ്റ് ഉപയോഗിച്ചും മികച്ച പുസ്തകങ്ങൾ വായിച്ചും നിക്ഷേപം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള കഴിവ് ആർജിക്കാം. ആദായംമാത്രമല്ല കാലാകാലങ്ങളിൽ വരുന്നമാറ്റങ്ങളും നിങ്ങളുടെ നിക്ഷേപ പദ്ധതികളെ എപ്രകാരം ബാധിക്കുമെന്ന് മനസിലാക്കാൻ അത് ഉപകരിക്കും. ആദായം, റിസ്ക് എടുക്കാനുള്ളശേഷി, ലിക്വിഡിറ്റി(പണമാക്കൽ) തുടങ്ങിയവയാകണം നികഷേപ പദ്ധതികൾ തിരഞ്ഞെടുക്കമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ. വിശ്വസ്തരായ ഉപദേശകർ അസുഖംവന്നാൽ ഡോക്ടറെ കാണാൻ ആരുംമടിക്കാറില്ല. അതുപോലതന്നെയാണ് സാമ്പത്തികാരോഗ്യത്തിന്റെകാര്യത്തിലും. സ്വയം ചികിത്സ നന്നല്ല. ഏതെങ്കിലുമൊരു നിക്ഷേപ ഉത്പന്നം വാങ്ങുന്നതിനായി ഏജന്റുമാരെ സമീപിക്കുന്നതിലും നല്ലത് സമഗ്രമാണ് ഹെൽത്ത് ചെക്കപ്പിന് വിധേയമാകുകയെന്നതാണ്. ഹൃസ്വ കാല, ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ, ആവശ്യത്തിന് ഇൻഷുറൻസ് പരിരക്ഷ, ആരോഗ്യ ഇൻഷുറൻസ് എന്നിവയെല്ലാം ഉൾപ്പെട്ട സമഗ്രമായ നിർദേശം പിന്തുടരുന്നതാണ് സാമ്പത്തിക ആരോഗ്യം നിലനിർത്താൻ നല്ലത്. കാലാകാലങ്ങളിൽ നിക്ഷേപത്തിന്റെ വളർച്ച വിലിയുരുത്തി തീരുമാനമെടുക്കാനും സാമ്പത്തിക ഉപദേശകന്റെ ആവശ്യം അനിവാര്യമാണ്. വിവിധ ഉത്പന്നങ്ങൾക്ക് കമ്മീഷൻ പറ്റാതെ നിശ്ചിത തുക ഫീസ് വാങ്ങി സമഗ്രമായി നിക്ഷേപ പ്ലാൻ തയ്യാറാക്കി നൽകുന്ന ഫിനാൻഷ്യൽ പ്ലാനർമാരെ സമീപിക്കുകയാകും നല്ലത്. വിശ്വസ്തരായിരിക്കണമെന്ന് പറയേണ്ടതില്ലല്ലോ. പുതിയ കാലത്ത് ഓൺലൈനായി നേരിട്ട് നിക്ഷേപിച്ച് കൂടുതൽ നേട്ടമുണ്ടാക്കാനുള്ള അവസരവുമുണ്ട്. feedbacks to: antonycdavis@gmail.com കുറിപ്പ്: നിക്ഷേപ പദ്ധതികളിൽ ഭൂരിഭാഗംപേർക്കുമുള്ള അജ്ഞതയാണ് ഇങ്ങനെയൊരു പാഠത്തിന് പ്രേരിപ്പിച്ചത്. ഒന്നും അറിയില്ലെങ്കിലും അറിയുമെന്ന് ഭാവിക്കുന്നവരുടെ എണ്ണംവളരെ അധികമാണ്. ആരോഗ്യവും സമ്പത്തുമുണ്ടെങ്കിൽ ഏതുപ്രായത്തിലും സന്തോഷത്തോടെ ജീവിക്കാൻ കഴിയുമെന്ന് മനസിലാക്കുക. നിക്ഷേപ തീരുമാനങ്ങൾ സൂക്ഷ്മതയോടെയെടുക്കുക.

from money rss http://bit.ly/3c5D7FH
via IFTTT

വിപണിയിൽ കാലുറപ്പിക്കാനൊരുങ്ങി ‘റോയൽ കരിക്ക്’

കോടഞ്ചേരി: റോഡരികിലും കൂൾബാറുകളിലും തൂങ്ങിക്കിടക്കുന്ന ഇളനീർക്കുലകൾക്കിടയിലേക്കും ന്യൂജൻമാർ എത്തിത്തുടങ്ങി. സാധാരണ ഇളനീരിനെ അടിമുടി ന്യൂജൻ ആക്കി 'റോയൽ കരിക്ക്' എന്ന പേരോടുകൂടി വിപണിയിൽ എത്തിച്ചിരിക്കുകയാണ് നൂറാംതോട്ടുകാരായ അബ്ദുൽ ഷമീറും സുഹൃത്ത് സദക്കത്തുള്ളയും. ആറുമാസംമുമ്പ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബന്ധുവിന് ഡോക്ടർ നാടൻ ഇളനീർ നൽകാൻ ആവശ്യപ്പെട്ടു. കോഴിക്കോട് പട്ടണത്തിൽനിന്ന് ഷമീർ ഇളനീർ വാങ്ങി ബന്ധുവിന് നൽകിയപ്പോൾ വെയിൽകൊണ്ട് വാടിയ രുചി. പോരാത്തതിന് വെള്ളത്തിന്റെ അളവും കുറവായിരുന്നു. പരാതിയുമായി വീണ്ടും ആ കടയിലേക്കുപോയ ഷമീറിനോട് 'വെയിൽകൊണ്ട് വാടാത്ത ഇളനീർ നിങ്ങൾക്ക് കിട്ടില്ല' എന്നായിരുന്നു കടക്കാരന്റെ മറുപടി. നാട്ടിൽ സുലഭമായി കിട്ടുന്ന ഇളനീർ എന്തുകൊണ്ട് രുചിയും ഗുണവും നഷ്ടപ്പെടാതെ ആവശ്യക്കാർക്ക് നൽകാൻ സാധിക്കുന്നില്ലെന്ന ഷമീറിന്റെ ചിന്തയിൽനിന്നാണ് 'റോയൽ കരിക്ക്' ജന്മമെടുക്കുന്നത്. വിപണത്തിനു തയ്യാറായ ന്യൂജൻ റോയൽ കരിക്ക് വൈകാതെ ആശയം സുഹൃത്തായ സദക്കത്തുള്ളയുമായി പങ്കുവെച്ചു. സംഗതികൊള്ളാമെന്ന് തോന്നിയപ്പോൾ, തന്റെ മൊബൈൽ ഷോപ്പ് ബിസിനസ് മതിയാക്കി സദക്കത്തുള്ളയും ഷമീറിനൊപ്പംചേർന്നു. നാട്ടിൽ തെങ്ങുകൾ ധാരാളം ഉണ്ടെങ്കിലും കടകളിൽ എത്തുന്നതിൽ അധികവും തമിഴ്നാട്ടിൽനിന്നുള്ള ഇളനീർ ആയിരുന്നു. കർഷകരിൽനിന്ന് നേരിട്ട് വലിയ നാടൻ ഇളനീർ ശേഖരിച്ച് കടകളിൽ എത്തിച്ചായിരുന്നു 'റോയൽ കരിക്കി'ന്റെ ആദ്യഘട്ടം കടന്നുപോയത്. പക്ഷേ, തൊണ്ട് കളയാൻ കടക്കാർക്ക് രണ്ടുരൂപ ചെലവുവരുന്നുവെന്ന അഭിപ്രായം വന്നതോടെ ആദ്യഘട്ടം പരാജയം മണത്തു. എങ്കിലും പദ്ധതിയിൽനിന്ന് പിന്മാറാൻ ഇരുവരും തയ്യാറായില്ല. ഗുണമേന്മയുള്ള നാടൻ ഇളനീർ ശീതീകരിച്ച് അതിൽ വിളവെടുപ്പ് തീയതിമുതൽ പരമാവധി ഉപയോഗദിവസംവരെ രേഖപ്പെടുത്തിയ ടാഗോടുകൂടി പുറംതൊണ്ട് ചെത്തി (പീലഡ് ഇളനീർ) ഇളനീരിനെ വിപണിയിൽ എത്തിക്കാനായിരുന്നു അടുത്തശ്രമം. എന്നാൽ, പുറംതൊണ്ട് ചെത്തിമാറ്റിയാലും കരിക്കിന്റെ 20 മുതൽ 30 ശതമാനംവരെ മാത്രമേ വലുപ്പം കുറയുമായിരുന്നുള്ളൂ. ഇത് ചില്ലിട്ട ഫ്രീസറിൽ വെക്കാനും മറ്റും കടക്കാർക്ക് ബുദ്ധിമുട്ടായി. പരാജയങ്ങൾക്കിടയിലും ആശയത്തെ കൈവിടാൻ ഇവർ തയ്യാറായിരുന്നില്ല. അവസാനം കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ ആദ്യ ന്യൂജൻ ഇളനീരിന് ഇവർ ജന്മംനൽകി. വിളവെടുപ്പ് തീയതി, പരമാവധി ഉപയോഗിക്കാൻ പറ്റിയ ദിവസം, ഈസി ഓപ്പണിങ്, കൊണ്ടുനടക്കാൻ സൗകര്യം, ഒപ്പം കടക്കാർക്ക് സൂക്ഷിക്കാനും എളുപ്പമായതോടെ റോയൽ കരിക്ക് വിപണിലിറക്കി. കർഷകരിൽനിന്ന് നേരിട്ട് അല്പം കാമ്പുള്ളതും കൂടുതൽ വെള്ളമുള്ളതുമായ വലിയ നാടൻ ഇളനീർ ആണ് ഇവർ ശേഖരിക്കുന്നത്. തെങ്ങിൽനിന്ന് സൂഷ്മതയോടെ കെട്ടിയിറക്കി വെയിലേൽക്കാതെയാണ് പരിചരണം. പുറംതൊണ്ട് യന്ത്രസഹായത്തോടെ ചെത്തിമാറ്റി സ്ട്രോ ഇട്ട് കുടിക്കാൻവേണ്ടി പ്രത്യേകം നിർമിച്ച ചാലിൽ മരത്തിന്റെ ക്വാർക്ക് ഇട്ട് അടയ്ക്കുന്നു. മുകളിലത്തെ മരത്തിന്റെ ക്വാർക്ക് താഴേക്ക് അമർത്തിയാൽ കരിക്ക് കുടിക്കാൻ തയ്യാറായി. വെള്ളം കുടിച്ചതിനുശേഷം തൊട്ടുതാഴെയായി ചുറ്റിലും തയ്യാറാക്കിയ ചാലിൽ ഒന്നുകൂടെ അമർത്തിയാൽ മൃദുവായ ചിരട്ട അടർന്നുമാറുന്നു. ഇതോടെ ഉൾക്കാമ്പും യഥേഷ്ടം കഴിക്കാനാകും. നാളികേര വികസന ബോർഡുമായി ബന്ധപ്പെട്ടാണ് ഷമീറും സദക്കത്തുള്ളയും 'റോയൽ കരിക്കി'ന് രൂപംനൽകിയത്. വൈകാതെതന്നെ വിദേശരാജ്യങ്ങളിലേക്ക് റോയൽ കരിക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ. പിന്തുണയുമായി കോടഞ്ചേരി കൃഷി ഓഫീസുമുണ്ട്.

from money rss http://bit.ly/2HSj6EH
via IFTTT

കാര്യമായ നേട്ടമില്ലാതെ ഓഹരി വിപണി

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത നഷ്ടത്തിന്റെ ആലസ്യത്തിൽനിന്ന് ഓഹരി വിപണിക്ക് കരകയറാനായില്ല. സെൻസെക്സ് 40 പോയന്റ് നേട്ടത്തിൽ 40403ലും നിഫ്റ്റി 10 പോയന്റ് ഉയർന്ന് 11839ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 806 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 475 ഓഹരികൾ നേട്ടത്തിലുമാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഹീറോ മോട്ടോർകോർപ്, ഐടിസി, ഏഷ്യൻ പെയിന്റ്സ്, എൻടിപിസി, ഭാരതി എയർടെൽ, എസ്ബിഐ, എംആൻഡ്എം, ഇൻഫോസിസ്, സൺ ഫാർമ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എൽആൻഡ്ടി, റിലയൻസ്, പവർഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. തുടക്കത്തിൽ സമ്മർദം പ്രകടമാണെങ്കിലും ഏഷ്യൻ വിപണികളിൽ ഉയർത്തെഴുന്നേൽപിന്റെ സൂചനകളുണ്ട്. ആഭ്യന്തര വിപണിയെയും സ്വാധീനിക്കുക ഏഷ്യൻ വിപണികളാകും.

from money rss http://bit.ly/2HR8Cpd
via IFTTT

ഓഹരി വിപണി: തകര്‍ച്ചക്കുപിന്നിലെ നാല് കാരണങ്ങള്‍

രാജ്യത്തെ ഓഹരി സൂചികകളിൽനിന്ന് തിങ്കളാഴ്ച കൊറോണ വൈറസ് കവർന്നത് രണ്ടുശതമാനത്തിലേറെ. ബിഎസ്ഇ സെൻസെക്സ് 834 പോയന്റ് താഴ്ന്ന് 40,335ലിലും നിഫ്റ്റി 259 പോയന്റ് നഷ്ടത്തിൽ 11,821 ലുമാണ് 3.18ഓടെ വ്യാപാരം നടന്നത്. ദക്ഷിണി കൊറിയയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 700 കവിഞ്ഞതും ഏഴുപേർ മരിച്ചതുമാണ് വിപണിയെ തളർത്തിയത്. മൂന്നുദിവസത്തിനുള്ളിൽ 150 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ചൈനയ്ക്കുപുറത്ത് ഏറ്റവുംകൂടുതൽ വൈറസ് ബാധയുണ്ടാകുന്നത് ദക്ഷിണ കൊറിയയിലാണ്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ ചൈനയിലാണെങ്കിൽ ഇതുവരെ 2,400ലേറെപ്പേർ മരണത്തിന് കീഴടങ്ങി. വൈറസ് ബാധിച്ചവരുടെ എണ്ണം 76,936ഉമായി. വിപണിയുടെ തകർച്ചയ്ക്കുപിന്നിൽ ലോകമാകെ കൊറോണ പരക്കുന്നതിന്റെ സൂചനകൾ പുറത്തുവന്നതിനെതുടർന്ന് ഏഷ്യയിലെ പ്രധാന സൂചികകളായ ഹാങ് സെങ്, നിക്കി, ഷാങ്ഹായ് എ്ന്നിവ 1.50 ശതമാനമാണ് താഴ്ന്നത്. ആഭ്യന്തര സൂചികകളിലും ഇത് പ്രതിഫലിച്ചു. സുരക്ഷിത താവളം ഓഹരിയിൽനിന്ന് താരതമ്യേന സുരക്ഷിത നിക്ഷേപങ്ങളായ സ്വർണം, ഡോളർ എന്നിവയിലേയ്ക്ക് പണമൊഴുകി. അന്തർദേശീയ വിപണിയിൽ ഫെബ്രുവരിയിൽതന്നെ സ്വർണത്തിന് രണ്ടുശതമാനത്തിലേറെ വിലകൂടി. കൊറോണ വൈറസ് വ്യാപിക്കുന്നതിനാൽ ആഗോളതലത്തിലുണ്ടായ മാന്ദ്യപ്പേടിയാണ് സ്വർണത്തിലേയ്ക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചത്. ജിഡിപി നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദത്തിലെ ജിഡിപി ഡാറ്റ ഈയാഴ്ച അവസാനം പുറത്തുവരാനിരിക്കുകയാണ്. നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ വിലയിരുത്തൽ പ്രകാരം ജിഡിപി 4.9ശതമാനമാകുമെന്നാണ്. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസിന്റെ നിഗമനമായ അഞ്ചുശതമാനത്തിന് താഴെയാണിത്. ലോഹവിഭാഗം ഓഹരികൾ ലോഹ നിർമാണക്കമ്പനികളുടെ ഓഹരി വിയിൽ 6 ശതമാനംവരെ നഷ്ടമുണ്ടായി. ചൈനയ്ക്ക് പുറത്ത് കോവിഡ്-19 വൈറസ് അതിവേഗത്തിൽ വ്യാപിക്കുന്നതായുള്ള വാർത്തകളാണ് ഈ വിഭാഗം ഓഹരികളെ ബാധിച്ചത്. ഹിൻഡാൽകോ, ജിൻഡാൽ സ്റ്റീൽ, ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, വേദാന്ത, സെയിൽ, നാൽകോ, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ സിങ്ക്, എൻഎംഡിസി തുടങ്ങിയ ഓഹരികളെയാണ് പ്രധാനമായും ബാധിച്ചത്. തകർച്ച ഇങ്ങനെ സെൻസെക്സിലെ 30 ഓഹരികളിൽ 25 എണ്ണവും നഷ്ടത്തിലാണ്. ടാറ്റ സ്റ്റീൽ(6.50%), ഐസിഐസിഐ ബാങ്ക്(3.18%), എച്ച്ഡിഎഫ്സി(3.15%), എൻടിപിസി(1.62%), ആക്സിസ് ബാങ്ക്(2.77) എന്നിങ്ങനെ നഷ്ടത്തിലാണ്. അതേസമയം, പ്രമുഖ ഐടി കമ്പനികളായ ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ് എന്നിവ 1.25ശതമാനത്തോളം നേട്ടത്തിലാണ്. രൂപയുടെ മൂല്യമിടിഞ്ഞതാണ് ഈ ഓഹരികൾക്ക് ഗുണകരമായത്. Four reasons behind the stock market crash

from money rss http://bit.ly/2PhJawU
via IFTTT

Sunday 23 February 2020

പവന് 320 രൂപകൂടി: സ്വര്‍ണവില 32,000 രൂപയിലേയ്ക്ക്

റെക്കോഡുകൾ ഭേദിച്ച് ദിനംപ്രതി സ്വർണവില കുതിക്കുന്നു. തിങ്കളാഴ്ച പവന് 320 രൂപകൂടി 31,800 രൂപയായി. 3975 രൂപയാണ് ഗ്രാമിന്റെ വില. തുടർച്ചയായി നാലാമത്തെ ദിവസമാണ് സ്വർണവില വർധിക്കുന്നത്. ശനിയാഴ്ച 200 രൂപയും വെള്ളിയാഴ്ച 400 രൂപയും വർധിച്ചിരുന്നു. 20 ദിവസംകൊണ്ട് 1,880 രൂപയാണ് കൂടിയത്. ഈവർഷം ജനുവരി ആറിനാണ് പവൻ വില ആദ്യമായി 30,000 കടന്നത്. തുടർന്നങ്ങോട്ട് വിലയിൽ വലിയ ചാഞ്ചാട്ടമുണ്ടായി. ദേശീയ വിപണിയിൽ സ്വർണവില പത്ത് ഗ്രാമിന് 43,036 നിലവാരത്തിലേയ്ക്ക് ഉയർന്നു. കഴിഞ്ഞയാഴ്ചയിൽമാത്രം 1,800 രൂപയുടെ വർധനവാണുണ്ടായത്. ഡോളറിനെതിരെയുള്ള രൂപയുടെ മൂല്യം 71.89ലേയ്ക്ക് താഴ്ന്നതും സ്വർണവില ഉയരാനിടയാക്കി. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില രണ്ടുശതമാനം വർധിച്ച് ഔൺസിന് 1,678.58 ഡോളറായി. ചൈനയിയിൽ കൊറോണ വൈറസ് ബാധയാണ് വിലവർധനയെ സ്വാധീനിച്ചത്. വ്യാവസായ വളർച്ചകുറയുന്നത് ആഗോള സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് നയിക്കുമെന്ന ഭീതിയാണ് കാരണം. മാന്ദ്യവേളയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാന്റ് കൂടാറുണ്ട്. സ്വർണവില തീയതി നാഴികക്കല്ല് പവൻ വില 2005 ഒക്ടോബർ 10 5,000 5,040 2008 ഒക്ടോബർ 9 10,000 10,200 2010 നവംബർ 8 15,000 15,000 2011 ഓഗസ്റ്റ് 19 20,000 20,520 2019 ഫെബ്രുവരി 19 25,000 25,120 2019 ജൂലായ് 19 26,000 26,120 2019 ഓഗസ്റ്റ് 7 27,000 27,200 2019 ഓഗസ്റ്റ് 15 28,000 28,000 2019 സെപ്റ്റംബർ 4 29,000 29,120 2020 ജനുവരി 6 30,000 30,200 2020 ജനുവരി 8 30,000 30,400 2020 ഫെബ്രുവരി 21 31,000 31,280 2020 ഫെബ്രുവരി 22 31,400 31,480 2020 ഫെബ്രുവരി 24 31,800 31,800

from money rss http://bit.ly/38Vj1fc
via IFTTT

സെന്‍സെക്‌സില്‍ 444 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനംതന്നെ ഓഹരി സൂചികകളിൽ കനത്ത നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 444 പോയന്റ് താഴ്ന്ന് 40725ലും നിഫ്റ്റി 135 പോയന്റ് നഷ്ടത്തിൽ 11945ലുമാണ് വ്യാപാരം നടക്കുന്നത്. കൊറോണ വൈറസ് ചൈനയിൽ പടർന്നുപടിക്കുന്നത് ആഗോള സമ്പദ് വ്യവസ്ഥയെ ബാധിക്കുമെന്ന ഭീതിയാണ് വിപണിയിൽ പ്രതിഫലിച്ചത്. മറ്റ് എഷ്യൻ വിപണികളെല്ലാം നഷ്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ്, മോൾക്യാപ് സൂചികകളെല്ലാം ഒരുശതമാനത്തിലേറെ നഷ്ടത്തിലാണ്. ടെക്നോളജി, ലോഹം ഉൾപ്പടെയുള്ള ഓഹരികളെല്ലാം നഷ്ടത്തിലാണ്. ബിഎസ്ഇ മെറ്റൽ സൂചിക മൂന്നുശതമാനത്തിലേറെതാഴ്ന്നു. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, വേദാന്ത, ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ഐടിസി, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഇൻഫോസിസ്, ടെക് മഹീന്ദ്ര, ടിസിഎസ്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. sensex dwon 444 pts

from money rss http://bit.ly/32nJXlf
via IFTTT

സമ്പത്ത് നേടാന്‍ പിന്നോട്ടുനോക്കി മുന്നോട്ടുപോകാനാവണം

നിങ്ങൾ വണ്ടിയോടിക്കാൻ ആഗ്രഹിക്കുന്നുവോ... എങ്കിൽ വശങ്ങളിലെ കണ്ണാടി നോക്കാൻ പഠിച്ചിരിക്കണം. പിറകിലത്തെ കാഴ്ചകൾ നോക്കി വണ്ടി മുന്നോട്ട് ഓടിക്കാനാകണം. സാമ്പത്തികരംഗത്തും ഇതുപോലെ പിന്നോട്ട് നോക്കി മുന്നോട്ട് പോകാൻ സാധിക്കുമ്പോഴാണ് വളർച്ചയുണ്ടാവുന്നത്. കേന്ദ്ര-സംസ്ഥാന ബജറ്റുകൾ അവതരിപ്പിക്കപ്പെട്ട് അതിന്മേലുള്ള ചർച്ചകൾ നടക്കുന്ന സാഹചര്യത്തിൽ ഈ ചിന്തകൾ ഏറെ പ്രസക്തവുമാണ്. ഭാരതം സ്വതന്ത്ര റിപ്പബ്ലിക് ആയിട്ട് ഏഴ് പതിറ്റാണ്ട് പിന്നിടുന്നു. രാജ്യം 1950-ലെ അവസ്ഥയിൽനിന്ന് പലകാര്യത്തിലും ബഹുദൂരം മുന്നിലാണ്. കടന്നുപോയ നാളുകളിലെ സാമ്പത്തികചരിത്രത്തെ മൂന്ന് ഘട്ടങ്ങളായി നമുക്ക് വിഭജിക്കാനാവും. സ്വാതന്ത്ര്യപൂർവ ഭാരത സമ്പദ്വ്യവസ്ഥ: സ്വാതന്ത്ര്യപൂർവ ഭാരതം കോളനിവത്കരണത്തിന്റെ തിക്തഫലങ്ങളിലൂടെയാണ് കടന്നുപോയത്. സാമ്പത്തികരംഗത്ത് തദ്ദേശസ്ഥാപനങ്ങൾ തഴയപ്പെടുകയും രാജ്യത്തിന്റെ സമ്പത്തും സാസ്കാരിക പൈതൃകവും കൊള്ളയടിക്കപ്പെടുകയും ലോകസാമ്പത്തിക ഭൂമികയിൽ ഭാരതത്തിന് യാതൊരു സ്ഥാനവും ഇല്ലാതാവുകയും ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരത സമ്പദ്വ്യവസ്ഥ: സ്വാതന്ത്ര്യാനന്തര ഭാരതത്തിന് തുടക്കത്തിൽ നേരിടേണ്ടിവന്നത് കടുത്ത ഭക്ഷണക്ഷാമവും ദാരിദ്ര്യവുമാണ്. അതുകൊണ്ടുതന്നെ ആദ്യ പഞ്ചവത്സര പദ്ധതിയുടെ (1951-56) ലക്ഷ്യം കാർഷികവളർച്ചയായിരുന്നു. രണ്ടാം പഞ്ചവത്സരപദ്ധതി മുതൽ വ്യാവസായിക വളർച്ചയ്ക്ക് ഊന്നൽ നൽകപ്പെടുകയും തുടർന്ന് ഇവ രണ്ടും പരസ്പരബന്ധിതമാക്കി വളർത്തി സ്വാശ്രയത്വം കൈവരിക്കാനുള്ള ശ്രമങ്ങളാരംഭിക്കുകയും ചെയ്തു. 1950-ൽ ഭാരതത്തിന്റെ ജി.ഡി.പി. കേവലം 30.6 മില്യൻ ഡോളറായിരുന്നു. 2017 ആയപ്പോഴേക്കും അത് 2.54 ട്രില്യൻ ഡോളറിലേക്ക് ഉയർന്നു. ഭാരത സമ്പദ്വ്യവസ്ഥയും നൂതന സാമ്പത്തിക നയവും: 1991 ഭാരത സമ്പദ്വ്യവസ്ഥയുടെ മറ്റൊരു നാഴികകല്ലാണ്. ഉദാരവത്കരണം, സ്വകാര്യവത്കരണം, ആഗോളീകരണം തുടങ്ങിയ മൂന്ന് തലങ്ങളിൽ മാറ്റങ്ങളുണ്ടായി. ഉദാരവത്കരണം എന്നത്, പേര് സൂചിപ്പിക്കുന്നതുപോലെതന്നെ സാമ്പത്തികസ്ഥാപനങ്ങളുടെ പെരുമാറ്റ നിയന്ത്രണങ്ങളിൽ അയവുവരുത്തുക എന്നതാണ്. സ്വകാര്യവ്യക്തികൾക്കുംകൂടി പങ്കാളിത്തംവരുന്ന രീതിയിൽ സർക്കാർ സംരംഭങ്ങളുടെ നയങ്ങളിൽ മാറ്റം വരുത്തുന്നതിനെയാണ് സ്വകാര്യവത്കരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ആഗോളീകരണത്തിൽ ആഭ്യന്തര സമ്പദ്വ്യവസ്ഥയെ ലോക സമ്പദ്വ്യവസ്ഥയുമായി ബന്ധിപ്പിച്ച് പരസ്പരാശ്രയത്വവും ലോകവിപണിയിലെ പങ്കും വളർത്തുക എന്നതാണ്. ഇതിന്റെയെല്ലാം ഫലമായി ഭാരത സമ്പദ്വ്യവസ്ഥയുടെ ഗ്രാഫ് പൊതുവെ ഉയരുന്നുണ്ടെങ്കിലും അതെന്നും ഉയർച്ചതാഴ്ചകളുടേതും കൂടിയാണ്. മുന്നോട്ട് ചിന്തിക്കുമ്പോൾ: ഭാരതം പ്രധാനമായും ഒരു കൺസ്യൂമർ രാജ്യമാണ്. ഒരു പരസ്പരാശ്രിത സമ്പദ്വ്യവസ്ഥയായിട്ടായിരിക്കും മുന്നോട്ട് പോകാനാവുന്നത്. 2017-ൽ ഐക്യരാഷ്ട്ര സംഘടന പുറത്തിറക്കിയ മനുഷ്യസന്തോഷ സൂചികയിൽ ഭാരതത്തിന്റെ സ്ഥാനം 122 ആണ്. സാമൂഹ്യസുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ച് വികേന്ദ്രീകൃത നീതിയിലൂടെ അസമത്വത്തിന്റെ തീവ്രത കുറയ്ക്കണം. വളർന്നുവരുന്ന ഫിസ്കൽ കടം വലിയ വെല്ലുവിളിയാണ്. കൃഷി, വ്യവസായം, നിക്ഷേപം, സാങ്കേതികവിദ്യ, മനുഷ്യവിഭവശേഷി ഇവയെല്ലാം പരസ്പരപൂരിതങ്ങളാക്കി ഹരിതവിപ്ലവത്തിന്റെ പുതിയ പതിപ്പ് ഇറക്കേണ്ട സമയമായി. ഭാരതത്തിന്റെ പ്രകൃതിഭംഗി, കല, സംസ്കാരം ഇവയെല്ലാം കോർത്തിണക്കി രാജ്യാന്തര രംഗത്ത് ഭാരതം നല്ല ടൂറിസം ഡെസ്റ്റിനേഷൻ പോയിന്റാവണം. പ്രതിബദ്ധതയുള്ള ഭരണകൂടവും ശക്തമായ പ്രതിപക്ഷവും ഇച്ഛാശക്തിയും ആർജവവുമുള്ള ജനതയും ദേശീയബോധത്തോടെ പ്രവർത്തിച്ചാൽ മാത്രമേ ഭാരത സമ്പദ്ഘടനയെ പുതിയ ദിശാബോധത്തോടെ നയിക്കാനാവൂ. വ്യക്തിപരമായ സാമ്പത്തിക ആസൂത്രണത്തിലും പിന്നോട്ട് നോക്കി മുന്നോട്ട് പോകുക എന്ന ആശയം പ്രസക്തമാണ്. കഴിഞ്ഞുപോയ ഇന്നലെകളിലെ സാമ്പത്തിക അനുഭവങ്ങളിൽനിന്ന് ഊർജം ഉൾകൊണ്ട് നാളേക്കായി പദ്ധതി ചെയ്യാനാവണം. അലൻ ലെക്കെയിന്റെ അഭിപ്രായത്തിൽ ആസൂത്രണം എന്നത് ഭാവിയെ വർത്തമാനകാലത്തിലേക്ക് കൊണ്ടുവരുന്നതാണ്. വർഷങ്ങൾക്കു മുമ്പ് ആരോ മരം നട്ടതുകൊണ്ടാണ് നമ്മൾ തണലിൽ ഇരിക്കുന്നതെന്ന് വാറൻ ബഫെറ്റ് പറയുന്നതും ഈ അർത്ഥത്തിൽത്തന്നെയാണ്. മാത്രവുമല്ല, പദ്ധതി ചെയ്യാനായില്ലെങ്കിൽ സാധ്യതകളുടെ ആവേശം നഷ്ടപ്പെടും.

from money rss http://bit.ly/32jMbCt
via IFTTT

Saturday 22 February 2020

പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് വൻ സ്വീകരണം: ഇതുവരെ സമാഹരിച്ചത് 25 കോടിയിലേറെ

മികച്ച ലാഭവിഹിതം ഉറപ്പ് നൽകുന്ന പ്രവാസി ഡിവിഡന്റ് പദ്ധതിക്ക് പ്രവാസികൾക്കിടയിൽ വൻ സ്വീകാര്യത.കഴിഞ്ഞ ഡിസംബർ 19ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത പദ്ധതിയാണിത്. ഇതുവരെ ആയിരത്തി അഞ്ഞൂറോളം പ്രവാസികൾപദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തുകഴിഞ്ഞു. ഫെബ്രുവരി 15ലെ കണക്കനുസരിച്ച് 140ൽ ഏറെ നിക്ഷേപകരിൽ നിന്നായി 25. 35 കോടി രൂപ സമാഹരിക്കാൻ കഴിഞ്ഞു. മൂന്ന് ലക്ഷം മുതൽ 51 ലക്ഷം വരെ രൂപ നിക്ഷേപിക്കാവുന്ന ദീർഘകാല പദ്ധതിയിൽ നിക്ഷേപകർക്ക് സർക്കാർ വിഹിതം ഉൾപ്പെടെ 10 ശതമാനം ഡിവിഡന്റ് ലഭിക്കുന്നതാണ് ഈ പദ്ധതി. ആദ്യ വർഷങ്ങളിലെ 10 ശതമാനം ഡിവിഡന്റ് തുക നിക്ഷേപതുകയോട് കൂട്ടിച്ചേർക്കും. നാലാം വർഷം മുതൽ നിക്ഷേപകർക്കോ അവകാശികൾക്കോ മാസം തോറും ഡിവിഡന്റ് ലഭിക്കും. സംസ്ഥാന സർക്കാർ കിഫ്ബിയിലൂടെ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്കാണ് ഈ പണം വിനിയോഗിക്കപ്പെടുന്നത്. പദ്ധതിയുടെ തുടക്കകാല ഓഫറാണ് ഇപ്പോൾ ഗ്യാരണ്ടി നൽകുന്ന ലാഭവിഹിതം. അതിനാൽ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുക. പ്രവാസി ഡിവിഡന്റ് പദ്ധതിയിൽ അംഗമാകാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. http://bit.ly/2T4kgSO പ്രവാസി ചിട്ടിയിൽ നിന്നുള്ള ഫ്ളോട്ട് ഫണ്ട് 100 കോടി കവിഞ്ഞു പ്രവാസി ചിട്ടിയിൽ ചേർന്നു കൊണ്ട് പ്രവാസി മലയാളികൾ, ഭാവി സുരക്ഷിതമാക്കുന്നതിനോടൊപ്പം നാടിന്റെ വികസനത്തിന് കൈത്താങ്ങാകുകയാണ്. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടികളിൽ നിന്നുള്ള ഫ്ളോട്ട് ഫണ്ട് കിഫ്ബി ബോണ്ടുകളിലേക്ക് സ്വരൂപിക്കുന്നത് ഇപ്പോൾ 100 കോടി കവിഞ്ഞു. പ്രവാസി ചിട്ടിയിൽഇന്ത്യ അടക്കം ലോകത്തിലെ ഏതു രാജ്യത്തുമുള്ള പ്രവാസി മലയാളികൾക്കും അംഗമാകാൻ കഴിയും. നിലവിൽ 70 രാജ്യങ്ങളിൽ നിന്നുള്ള 47437 പ്രവാസികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 13935 പേർ 2500 മുതൽ 100000 വരെ മാസ തവണയുള്ള വിവിധ ചിട്ടികളിൽ അംഗങ്ങളായിട്ടുണ്ട്. ഇതുവരെ തുടങ്ങിയ ചിട്ടികളിൽ നിന്നു തന്നെ 647 കോടി രൂപ ടേൺ ഓവർ പ്രതീക്ഷിക്കുന്നു. പ്രവാസി ചിട്ടിയിൽ അംഗമാകുന്നതിനുള്ള വിശദാംശങ്ങൾക്കായി താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.http://bit.ly/39Wi5HH

from money rss http://bit.ly/2Voh8Eb
via IFTTT

ധനകാര്യ നടപടികളും നയപരമായ മാറ്റങ്ങളും വിപണിയെ തുണയ്ക്കും

രണ്ടുമാസമായി രാജ്യത്ത്വിലക്കയറ്റം കുതിക്കുകയാണ്. 5 മാസം മുമ്പ് 2019 സെപ്റ്റംബർ മുതലാണ്വർധിക്കാൻ തുടങ്ങിയത്. ഡിസമ്പറിൽ 7.35 ശതമാനമായും ജനുവരിയിൽ 7.59 ശതമാനമായും പണപ്പെരുപ്പം ഉയർന്നു. ഒരു വർഷം മുമ്പ് ഇത് യഥാക്രമം 2.1 ശതമാനവും 2 ശതമാനവുമായിരുന്നു. 2020 സാമ്പത്തിക വർഷം നാലാം പാദത്തിൽ വിലക്കയറ്റ നിരക്ക് 6.5 ശതമാനമായും 2020-21 വർഷത്തെ ആദ്യ പകുതിയിൽ 5.4-5.0 ശതമാനവുമായാണ് റിസർവ് ബാങ്ക് കണക്കു കൂട്ടിയത്. ദീർഘകാല ലക്ഷ്യത്തിൽ ഇത് 4 ശതമാനവും +/ 2 ശതമാനവും ആണ്. ഇപ്പോഴത്തെ നിലവാരമനുസരിച്ച് നടപ്പു വിലകൾ റിസർവ് ബാങ്ക് കണക്കുകളേക്കാൾ എത്രയോ മുകളിലാണ്. ഭക്ഷണവും ഇന്ധനവും ഉൽപ്പെട്ട അവശ്യ വസ്തുക്കളുടെ വിലക്കയറ്റം പോയമാസത്തെ 3.5 ശതമാനത്തിൽ നിന്ന് 4.2 ശതമാനമായി വർധിച്ചിരിക്കുന്നു. ഇടക്കാലത്തേക്കെങ്കിലും പലിശ നിരക്കുകൾ കുറയ്ക്കാനുള്ള തീരുമാനം റിസർവ് ബാങ്ക് നിർത്തി വെക്കേണ്ടി വരുമെന്നാണ് ഇതിനർത്ഥം. ഈ നിശ്ചലാവസ്ഥ മറികടക്കുന്നതിന് റിസർവ് ബാങ്ക് ഗുണകരവും ക്രിയാത്മകവുമായ ചില നീക്കങ്ങൾ നടത്തിയിരിക്കുന്നു. ബാങ്കിംഗ്, ധനകാര്യ മേഖലകളിൽ യഥേഷ്ടം പണമെത്തിക്കാനാണ് ശ്രമം. സിആർആറിൽ വരുത്തിയ കുറവ്, തുറന്ന വിപണിയിൽ ഒരു ലക്ഷം കോടി എത്തിക്കാൻ കൈക്കൊണ്ട നടപടികൾ, ഇപ്പോൾ നടക്കുന്ന റിയൽ എസ്റ്റേറ്റ് പദ്ധതികളുടെ കിട്ടാക്കടങ്ങൾ ഒരു വർഷത്തേക്കു മരവിപ്പിക്കാനുള്ള തീരുമാനം എന്നിവയെല്ലാം ഗുണകരമാണ്. ഓഹരി വരുമാനം കുറയ്ക്കുന്നതോടൊപ്പം ചില്ലറ വ്യാപാരം, വാഹന മേഖല, ഹൗസിംഗ്, ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ എന്നിവയ്ക്ക് വളരെ പ്രയോജനകരമാണ് ഈ നടപടികൾ. ഹൃസ്വകാല ഘടകങ്ങളാണ് ഇന്ത്യയിൽ ഉപഭോക്തൃ വിലകൾ വർധിപ്പിച്ചതെന്ന് റിസർവ് ബാങ്ക് പറയുന്നു. വിലക്കയറ്റം പാരമ്യത്തിലാണെന്നും വരുംമാസങ്ങളിൽ ഇതു കുറയുമെന്നും ആർബിഐ കരുതുന്നു. ഭാവിയിൽ നയപരമായ കൂടുതൽ നടപടികളാണ് ഉണ്ടാവേണ്ടതെന്നു കരുതുന്ന റിസർവ് ബാങ്ക് അതിന്റെ അനുകൂല നിലപാടുകൾ തുടരുകയും ഭാവിയിൽ ഉചിതമായ ഘട്ടങ്ങളിൽ പലിശ നിരക്കു കുറയ്ക്കുകയുംചെയ്യും. സാമ്പത്തിക വേഗക്കുറവിന്റെ കാലത്ത് ഇന്ത്യയുടെ ധനനയം യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നതും സാമ്പത്തിക രംഗത്തിന് തീർത്തും ഗുണകരവുമാണെന്ന് പറയേണ്ടിയിരിക്കുന്നു. 2020 സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദം പൂർത്തിയായിരിക്കുന്നു. യെസ് ബാങ്കൊഴിച്ച് നിഫ്റ്റി 50ലെ എല്ലാകമ്പനികളുംഫല പ്രഖ്യാപനം നടത്തിക്കഴിഞ്ഞു. മുൻവർഷത്തെയപേക്ഷിച്ച് അറ്റാദായത്തിൽ 21 ശതമാനം വളർച്ച രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ വളർച്ചാ പ്രതീക്ഷയായ 26 ശതമാനത്തിൽ നിന്ന് ഇതു വളരെതാഴെയാണ്. 49 കമ്പനികളിൽ 12 എണ്ണം പ്രതീക്ഷിച്ചതിനേക്കാൾ മെച്ചപ്പെട്ട വളർച്ച രേഖപ്പെടുത്തി. 12 എണ്ണം പ്രതീക്ഷയ്ക്കൊപ്പവും 25 എണ്ണം പ്രതീക്ഷയേക്കാൾ താഴെയുമായിരുന്നു. പണത്തിന്റെ ലഭ്യത വർധിച്ചതു കാരണം ഓഹരികളുടെ വിലകുറഞ്ഞതും മാർഗദർശക ചട്ടങ്ങളിലെ ഇളവുകളുംമൂലം മികച്ച പ്രകടനംനടത്തിയത് ബാങ്കിംഗ് ഇതര സാമ്പത്തിക സ്ഥാപനങ്ങളാണ്. നികുതി കഴിച്ചുള്ള ലാഭത്തിൽ ശക്തമായ വളർച്ച രേഖപ്പെടുത്തിയ ബാങ്കുകൾ പൊതുവേ നല്ല പ്രകടനം കാഴ്ചവെച്ചെങ്കിലും ആസ്തികളുടെ ഗുണനിലവാരം കുറയുകയും കർശന മാർഗനിർദേശക ചട്ടങ്ങൾക്കു വിധേയമാവുകയുംചെയ്തതു കാരണം അത് പ്രതീക്ഷതിനേക്കാൾ താഴെയായിരുന്നു. അതിവേഗം വിറ്റഴിക്കപ്പെടുന്ന ഉൽപന്നങ്ങൾ പ്രതീക്ഷയ്ക്കൊത്ത പ്രകടനം കാഴ്ചവെച്ചെങ്കിലും ഐടി മേഖലയിൽ കാര്യമായ വളർച്ചയുണ്ടായില്ലെങ്കിലും പ്രതീക്ഷയ്ക്കുപരിയായിരുന്നു. ആവശ്യക്കാരുടെ കുറവുകാരണം വാഹന മേഖലയും സംസ്കരണ ശാലകളുടെ മൊത്ത ലാഭത്തിലുണ്ടായകുറവും കൂടിയവിലയും കാരണം എണ്ണ, പ്രകൃതി വാതക രംഗവും ആവശ്യക്കാരുടെ കുറവും കുറഞ്ഞ വിലയും കാരണം സിമെന്റ് വ്യവസായവും ആഗോള വിപണിയിലെ ഡിമാന്റിലും വിലയിലും ഉണ്ടായ കുറവും കാരണം ഫാർമ രംഗവും താഴ്ന്ന. അന്തർദേശീയ വിലകളും കുറഞ്ഞ ഡിമാന്റും കാരണം ലേഹ വിപണിയും മോശം പ്രകടനമാണു കാഴ്ചവെച്ചത്. അഭ്യന്തര സാമ്പത്തിക സ്ഥിതിയിൽ മെച്ചം പ്രതീക്ഷിക്കുന്നതിനാൽ ഈ വർഷം ഇതുവരെ ഇടത്തരം, ചെറുകിട ഓഹരികൾ വൻകിട ഓഹരികളെ കടത്തിവെട്ടുന്ന പ്രകടനമാണു നടത്തിയത്. വിപണിയെ സംബന്ധിച്ചേടത്തോളം നെല്ലിപ്പടി കണ്ട വർഷമാണു കടന്നുപോയത്. കേന്ദ്ര സർക്കാരും റിസർവ് ബാങ്കും കൈക്കൊണ്ട ധനകാര്യ നടപടികളും നയപരമായ മാറ്റങ്ങളും സാമ്പത്തിക സ്ഥിതി കൂടുതൽ മെച്ചപ്പെടുത്തുമെന്നു പ്രതീക്ഷിയ്ക്കാം. ഇതിന്റെ ഫലമായി വിശാല വിപണി നല്ല പ്രകടനം നടത്തുമെന്നാണു കരുതേണ്ടത്.. ഇടത്തരം, ചെറുകിട ഓഹരികൾ ഗംഭീര പ്രകടനം കാഴ്ച വെയ്ക്കും. ഉപഭോഗം അടിസ്ഥാനമാക്കിയ വ്യവസായങ്ങൾ, കെമിക്കൽ, വളം, ബാങ്കിംഗ് മേഖലകളും മികച്ചു നിൽക്കും. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2wvjfLJ
via IFTTT

Friday 21 February 2020

റെക്കോഡുകള്‍ തിരുത്തി സ്വര്‍ണവില: പവന് 31,480 രൂപയായി

കൊച്ചി: തുടർച്ചയായി മൂന്നാമത്തെ ദിവസവും റെക്കോഡ് ഭേദിച്ച് സ്വർണവില കുതിച്ചു. സ്വർണം പവന് ശനിയാഴ്ച 200 രൂപവർധിച്ച് 31,480 രൂപയായി. 3935 രൂപയാണ് ഗ്രാമിന്. വെള്ളിയാഴ്ച പവന് 400 രൂപയാണ് വർധിച്ചത്. ഫെബ്രുവരി ആറിന് രേഖപ്പെടുത്തിയ 29,920 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. അതിനുശേഷം കയറ്റിറക്കങ്ങളിലൂടെ രണ്ടാഴ്ചകൊണ്ട് 1,560 രൂപയാണ് പവന് വർധിച്ചത്. ചൈനയിലെ കൊറോണ വൈറസ് ആഗോള സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിക്കുമെന്ന ആശങ്കയാണ് സ്വർണ വില ഉയരാൻ കാരണം. മാന്ദ്യവേളയിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ഡിമാൻഡ് കൂടാറുണ്ട്. ഡോളറിനെതിരേ രൂപയുടെ മൂല്യം ഇടിയുന്നതും സ്വർണത്തിന്റെ വിലയിൽ പ്രതിഫലിച്ചു. രാജ്യാന്തര വിപണിയിൽ ഏഴു വർഷത്തെ ഉയരത്തിലാണ് സ്വർണ വില. അന്താരാഷ്ട്ര വിപണിയിൽ ട്രോയ് ഔൺസ് (31.1 ഗ്രാം) തനിത്തങ്കത്തിന്റെ വില 1.39 ശതമാനം ഉയർന്ന് 1641.70 ഡോളറായി. വില വൻതോതിൽ ഉയർന്നതോടെ ജൂവലറികളിൽ വില്പന കുറഞ്ഞിട്ടുണ്ട്. പണിക്കൂലിയും ജി.എസ്.ടി.യും പ്രളയ സെസുമൊക്കെ ചേർക്കുമ്പോൾ ഒരു പവൻ സ്വർണം ലഭിക്കാൻ 36,000-ത്തോളം രൂപ നൽകേണ്ടി വരും. ഈ വർഷം ജനുവരി ആറിനാണ് പവൻ 30,000 എന്ന മാന്ത്രിക സംഖ്യ കടന്ന് 30,200 രൂപയിലെത്തിയത്. സ്വർണവില തീയതി നാഴികക്കല്ല് പവൻ വില 2005 ഒക്ടോബർ 10 5,000 5,040 2008 ഒക്ടോബർ 9 10,000 10,200 2010 നവംബർ 8 15,000 15,000 2011 ഓഗസ്റ്റ് 19 20,000 20,520 2019 ഫെബ്രുവരി 19 25,000 25,120 2019 ജൂലായ് 19 26,000 26,120 2019 ഓഗസ്റ്റ് 7 27,000 27,200 2019 ഓഗസ്റ്റ് 15 28,000 28,000 2019 സെപ്റ്റംബർ 4 29,000 29,120 2020 ജനുവരി 6 30,000 30,200 2020 ജനുവരി 8 30,000 30,400 2020 ഫെബ്രുവരി 21 31,000 31,280 2020 ഫെബ്രുവരി 22 31,400 31,480

from money rss http://bit.ly/2SOWICo
via IFTTT

റിലയന്‍സ് ജിയോ വാര്‍ഷിക പ്ലാന്‍ നിരക്ക് വര്‍ധിപ്പിച്ചു

പ്രീ പെയ്ഡ് വരിക്കാർക്കുള്ള വാർഷിക പ്ലാനിൽ ജിയോ വർധനവരുത്തി. 2,020 രൂപയിൽനിന്ന് 2,121 രൂപയായാണ് നിരക്ക് കൂട്ടിയത്. അതേസമയം, പ്ലാനിൽനിന്നുള്ള ആനുകൂല്യത്തിൽ മാറ്റമൊന്നുമില്ല. വാർഷിക പ്ലാനിൽ 101 രൂപ കൂടിയതോടെ പ്രതിമാസം(ജിയോയുടെ കണക്കിൽ 28 ദിവസം) 8.4 രൂപയുടെ വർധനവാണുണ്ടാകുക. വാർഷിക പ്ലാൻ പ്രകാരം മൊത്തം ലഭിക്കുന്ന സൗജന്യ ഡാറ്റ 504 ജി.ബിയാണ്. 336 ദിവസമാണ് കാലാവധി. ദിവസം 1.5 ജി.ബി ഡാറ്റയാണ് ഉപയോഗിക്കാൻ കഴിയുക. ജിയോയിൽനിന്ന് ജിയോ നമ്പറുകളിലേയ്ക്കുള്ള കോളുകൽ സൗജന്യമാണ്. മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് 12,000 മിനുട്ടിന്റെ സംസാര സമയവും ലഭിക്കും. ദിനംപ്രതി 100 എസ്എംഎസ് സൗജന്യമാണ്. മറ്റ് പ്ലാനുകൾക്കൊന്നും മാറ്റംവരുത്തിയിട്ടില്ല. 555 രൂപയുടെ പ്ലാൻ പ്രകാരം 84 ദിവസത്തേയ്ക്ക് പ്രതിദിനം 1.5 ജി.ബി ഡാറ്റ ഉപയോഗിക്കാം. ഇതുപ്രകാരം മൊത്തം ലഭിക്കുക 126 ജി.ബി ഡാറ്റയാണ്. മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് 3000 മിനുട്ട് സംസാരസമയവും ലഭിക്കും. Reliance Jios yearly plan for prepaid users has changed

from money rss http://bit.ly/37Oc1zm
via IFTTT

സ്വര്‍ണവില കുതിക്കുന്നു; പവന് 31,280 രൂപയായി

സ്വർണവില വീണ്ടും റെക്കോഡ് ഭേദിച്ചു. പവന് 400 രൂപ കൂടി 31,280 രൂപയായി. രാവിലെ 240 രൂപയും ഉച്ചകഴിഞ്ഞ് 160 രൂപയുമാണ് വർധിച്ചത്. അതായത് വെള്ളിയാഴ്ചമാത്രം പവന്റെ വിലയിലുണ്ടായ വർധന 400 രൂപ. ഒരു ഗ്രാമിന്റെ വില 3,910 രൂപയുമായി. ഫെബ്രുവരി ആറിന് 29,920 രൂപ രേഖപ്പെടുത്തിയ ശേഷം തുടർച്ചയായി വിലവർധിക്കുകയായിരുന്നു. ജനുവരി ഒന്നിലെ 29,000 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 2,280 രൂപയാണ് പവന്റെ വിലയിലുണ്ടായ വർധന. ചൈനയിൽ കൊറോണ വൈറസ് പടർന്നുപടിച്ചത് ലോകമെമ്പാടുമുള്ള വ്യാവസായിക ഉത്പാദനത്തെ ബാധിക്കുമെന്നും അത് ആഗോള സാമ്പത്തിക മാന്ദ്യത്തിന് വഴിവെയ്ക്കുമെന്നുമുള്ള ആശങ്കയാണ് സ്വർണവില അടിക്കടി ഉയരാൻ കാരണം. മാന്ദ്യവേളകളിൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് ആവശ്യംകൂടാറുണ്ട്. ഇപ്പോഴത്തെ തുടർച്ചയായ വിലവർധനയ്ക്ക് കാരണം അതാണ്. വിദേശനാണ്യവിപണിയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യം ദുർബലമാകുകയും ചെയ്തതോടെ വില വീണ്ടും റെക്കോഡ് ഭേദിച്ചു. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,625.05 ഡോളറായി ഉയർന്നിട്ടുണ്ട്. ഒരാഴ്ചക്കിടെയുള്ള വിലവർധന 2.5ശതമാനമാണ്. വില വൻതോതിൽ കൂടിയതോടെ ജൂവലറികളിൽ വില്പന കുറഞ്ഞിട്ടുണ്ട്. പണിക്കൂലിയും ജിഎസ്ടിയും പ്രളയ സെസുമൊക്കെ ചേരുന്നതോടെ ഒരു പവൻ സ്വർണം ലഭിക്കാൻ 36,000ത്തോളും രൂപനൽകേണ്ടിവരും. Gold prices surge to record highs again

from money rss http://bit.ly/2v2ifyg
via IFTTT

ആധാറുണ്ടെങ്കില്‍ മിനുട്ടുകള്‍ക്കുള്ളില്‍ സൗജന്യമായി പാന്‍ ലഭിക്കും: വിശദാംശങ്ങളറിയാം

പാൻകാർഡ് ലഭിക്കാൻ ഇനി രണ്ടുപേജ് അപേക്ഷാഫോം പൂരിപ്പിച്ച് പണവുമടച്ച് കാത്തിരിക്കേണ്ടതില്ല. ആധാർ ഉണ്ടെങ്കിൽ 10 മിനുട്ടിനുള്ളിൽ സൗജന്യമായി പാൻ ലഭിക്കും. അതിനായി നിങ്ങൾ നൽകേണ്ടത് അധാർ നമ്പർ മാത്രം. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകിയാൽ ഇ-കെവൈസി നടപടി ക്രമങ്ങൾ പൂർത്തിയായി. അതോടെ 10 മിനുട്ടിനുള്ളിൽ പിഡിഎഫ് ഫോർമാറ്റിൽ പാൻ ലഭിക്കും. പാൻ കാർഡിന് തുല്യമായി ഇത് ഉപയോഗിക്കുകയും ചെയ്യാം. ലാമിനേറ്റഡ് പാൻകാർഡ് ആവശ്യമുള്ളവർ റീപ്രിന്റിനായി 50രൂപ മുടക്കേണ്ടിവരും. എങ്ങനെ അപേക്ഷിക്കാം: ആദായ നികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽ ഇൻസ്റ്റന്റ് പാൻ ത്രു ആധാർ എന്ന ലിങ്ക് ക്ലിക്ക് ചെയ്യുക. പുതിയ പേജിൽ ഗെറ്റ് ന്യു പാൻ എന്ന് രേഖപ്പെടുത്തിയ സ്ഥലത്ത് ക്ലിക്ക് ചെയ്യുക. പുതിയ പാൻ കാർഡ് ലഭിക്കുന്നതിനായി ആധർ നമ്പർ നൽകുക. ക്യാപ്ചെ കോഡ് നൽകിയാൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈൽ നമ്പറിൽ ഒടിപി ലഭിക്കും. ഒടിപി നൽകുക. ആധാർ വിവരങ്ങൽ വാലിഡേറ്റ് ചെയ്യുക. പാൻ അപേക്ഷയോടൊപ്പം ഇ-മെയിൽ ഐഡിയും വാലിഡേറ്റ് ചെയ്യാൻ അവസരമുണ്ട്. ആധാർ നമ്പർ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റിയ്ക്ക് കൈമാറിയതിനുശേഷം അപ്പോൾതന്നെ നിങ്ങൾക്ക് ഇ-പാൻ അനുവദിക്കും. എല്ലാറ്റിനുംകൂടി 10മിനുട്ടിൽ കൂടുതൽ സമയം ആവശ്യമില്ല. ചെക്ക് സ്റ്റാറ്റസ്/ഡൗൺലോഡ് പാൻ- എന്നസ്ഥലത്ത് ആധാർ നമ്പർ നൽകി പിഡിഎഫ് ഫോർമാറ്റിലുള്ള പാൻ ഡൗൺലോഡ് ചെയ്യാം. ആധാർ ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ ഇ-മെയിലിലും പിഡിഎഫ് ഫോർമാറ്റിൽ പാൻ ലഭിക്കും. ഇത്തരത്തിൽ പുതിയ പാൻ ലഭിക്കുന്നതിന് പണമൊന്നും നൽകേണ്ടതില്ല. പേപ്പറിൽ അപേക്ഷ നൽകേണ്ടതില്ല. എളുപ്പവുമാണ്. രേഖകളൊന്നും പോർട്ടലിൽ അപ് ലോഡ് ചെയ്യേണ്ടതുമില്ല. ശ്രദ്ധിക്കുക: നേരത്തെ പാൻ ലഭിക്കാത്തവർക്കാണ് ഈ സൗകര്യം ലഭ്യമാകുക. മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചിട്ടുമുണ്ടാകണം. ജനനതിയതി മാസവും വർഷവും ഉൾപ്പടെ ആധാറിൽ ഉണ്ടായിരിക്കുകയുംവേണം. പ്രായപൂർത്തിയാകാത്തവർക്ക് പാൻ ലഭിക്കില്ല. പാൻ എളുപ്പത്തിൽ ലഭിക്കുന്നതിന് നടപടിക്രമങ്ങൾ ലഘൂകരിക്കുമെന്ന് ഫ്രെബ്രുവരി ഒന്നിലെ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.

from money rss http://bit.ly/38MSa57
via IFTTT

Thursday 20 February 2020

ശിവരാത്രി: ഓഹരി വിപണിക്ക് അവധി

മുംബൈ: ശിവരാത്രി പ്രമാണിച്ച് ഓഹരി വിപണികൾ വെള്ളിയാഴ്ച പ്രവർത്തിക്കുന്നില്ല. ബിഎസ്ഇയ്ക്കും എൻഎസ്ഇയ്ക്കും അവധിയാണ്. ബുള്ളിയൻ വിപണിയുൾപ്പടെയുള്ള കമ്മോഡിറ്റി മാർക്കറ്റുകൾക്കും അവധിയാണ്. നാളെ ശനിയാഴ്ചയും മറ്റെന്നാൾ ഞായറാഴ്ചയും ആയതിനാൽ മൂന്നുദിവസം തുടർച്ചയായി വിപണികൾ പ്രവർത്തിക്കില്ല. കഴിഞ്ഞ ദിവസം സൂചികകൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 152.88 പോയന്റ് നഷ്ടത്തിൽ 41,170.12ലും നിഫ്റ്റി 45 പോയന്റ് താഴ്ന്ന് 12,080.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. BSE, NSE shut today on account of Shivratri

from money rss http://bit.ly/2PffXD4
via IFTTT

സെന്‍സെക്‌സ് 153 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 12,100 നിലവാരത്തിന് താഴെയെത്തി. സെൻസെക്സ് 152.88 പോയന്റ് താഴ്ന്ന് 41,170.12ലും നിഫ്റ്റി 45 പോയന്റ് നഷ്ടത്തിൽ 12,080.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1219 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1257 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 166 ഓഹരികൾക്ക് മാറ്റമില്ല. സിപ്ല, ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഇൻഡസിന്റ് ബാങ്ക്, സീ എന്റർടെയൻമെന്റ്, ടാറ്റ സ്റ്റീൽ, എസ്ബിഐ, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഊർജം, എഫ്എംസിജി, അടിസ്ഥാന സൗകര്യവികസനം, ഫാർമ, ഐടി എന്നീ വിഭാഗങ്ങളിലെ ഓഹരികളിലാണ് വില്പന സമ്മർദം പ്രകടമായത്. ലോഹം, പൊതുമേഖല ബാങ്ക് ഓഹരികൾ നേട്ടമുണ്ടാക്കുകയും ചെയ്തു.

from money rss http://bit.ly/39SQQOm
via IFTTT

പ്രതിമാസം 10,000 രൂപ പെന്‍ഷന്‍: പദ്ധതി ഉടനെ നിര്‍ത്തിയേക്കും

പ്രതിമാസം 10,000 രൂപ പെൻഷൻഉറപ്പുനൽകുന്ന പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി വയ വന്ദന യോജന 2020 മാർച്ച് 31ന് നിർത്തും. റിട്ടയർ ചെയ്തവർക്ക്, അതായത് 60വയസ്സിന് മുകളിലുള്ളവർക്ക് നിക്ഷേപിക്കാവുന്ന ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാനാണിത്. പദ്ധതി നീട്ടുന്നതിന്റെ സൂചനകളൊന്നും നിലവിൽസർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. എൽഐസിയാണ് പദ്ധതിയുടെ നടത്തിപ്പുകാർ. 10വർഷത്തേയ്ക്ക് പ്രതിമാസം 10,000 രൂപവീതം ഉറപ്പായും നൽകുന്നതാണ് പദ്ധതി. 15 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാൻ കഴിയുക. നിക്ഷേപ തുകയ്ക്കനുസരിച്ച് ലഭിക്കുന്ന ആദായത്തിനും വ്യത്യാസമുണ്ടാകും(പട്ടിക കാണുക) പ്രധാനമന്ത്രി വയ വന്ദന യോജന Mode of Pension Minimum annuity purchase price Minimum pension income Maximum annuity purchase price Maximum pension income Yearly Rs 1,44,578 Rs 12,000 Rs 14,45,783 Rs 1,20,000 Half yearly Rs 1,47,601 Rs 6000 Rs 14,76,015 Rs 60,000 Quarterly Rs 1,50,000 Rs 1,000 Rs 15,00000 Rs 10,000 Source: LIC website പദ്ധതിയിൽ ചേരാവുന്ന മിനിമം പ്രായം: 60 വയസ്സ്(പൂർത്തിയാക്കിയിരിക്കണം) എത്ര വയസ്സുവരെ ചേരാം: 60വയസ്സിന് മുകളിൽ എത്രവയസ്സുവരെയും ചേരാം. പോളിസി കാലാവധി: 10 വർഷം മിനിമം പെൻഷൻ: പ്രതിമാസം 1000 രൂപ പരമാവധി പെൻഷൻ: പ്രതിമാസം 10,000 രൂപ പ്രതിമാസം, പാദവാർഷികം, അർധവാർഷികം, വാർഷികം എന്നിങ്ങനെ പെൻഷൻ സ്വീകരിക്കാൻ അവസരമുണ്ട്. എങ്ങനെ ചേരാം എൽഐസി വഴി ഓൺലൈനായോ ഓഫ്ലൈനായോ പദ്ധതിയിൽ ചേരാം. ഓഫ് ലൈനായി ചേരാൻ നിങ്ങളുടെ അടുത്തുള്ള എൽഐസി ശാഖയെ സമീപിക്കുക. ഓൺലൈനായാണെങ്കിൽ എൽഐസിയുടെ വെബ്സൈറ്റായ www.licindia.inലോഗിൻ ചെയ്ത് നിക്ഷേപിക്കുക. പദ്ധതിയിൽനിന്നുള്ള മറ്റ് നേട്ടങ്ങൾ 10 വർഷം കാലാവധി പൂർത്തിയാക്കുമ്പോൾ അവസാനത്തെ പെൻഷനോടൊപ്പം നിക്ഷേപ തുക തിരിച്ചുതരും. പെൻഷൻ വാങ്ങുന്നയാൾ മരിച്ചാൽ നിക്ഷേപിച്ചതുക നോമിനിക്ക് തിരിച്ചുനൽകും. പോളസിയെടുത്ത് മൂന്നുവർഷം പൂർത്തിയാക്കിയാൽ വായ്പയെടുക്കാൻ അവസരമുണ്ട്. ആന്വിറ്റി വാങ്ങാൻ നിങ്ങൾ നിക്ഷേപിച്ചതുകയുടെ 75 ശതമാനമാണ് വായ്പയായി അനുവദിക്കുക. ശ്രദ്ധിക്കാൻ എൽഐസിയുടെ ഈ പെൻഷൻ സ്കീമിൽ നിക്ഷേപിച്ചാൽ 80സി പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കില്ല. പദ്ധതിയിൽനിന്ന് ലഭിക്കുന്ന പെൻഷന് ആദായനികുതി ബാധ്യതയുണ്ട്. എന്നാൽ പോളിസിയിലെ നിക്ഷേപതുകയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇടയ്ക്ക് വെച്ച് പിൻവലിക്കാമോ? നിക്ഷേപതുക ഉപാധികൾക്കുവിധേയമായി കാലാവധി പൂർത്തിയാക്കുംമുമ്പ് പിൻവലിക്കാൻ അനുവദിക്കും. പെൻഷൻ വാങ്ങുന്നയാൾക്കോ പങ്കാളിക്കോ ഗുരതരമായ രോഗംവരികയാണെങ്കിലാണ് നിക്ഷേപം പിൻവലിക്കാൻ കഴിയുക. ആന്വിറ്റിക്കായി നിക്ഷേപിച്ച തുകയുടെ 98 ശതമാനമാണ് സറണ്ടർ വാല്യുവായി ലഭിക്കുക. antony@mpp.co.in

from money rss http://bit.ly/39VaCZz
via IFTTT

Wednesday 19 February 2020

ചരിത്രം തിരുത്തി സ്വര്‍ണവില: പവന്റെ വില 31,000 രൂപയിലേയ്ക്ക്

സ്വർണവില വീണ്ടും റെക്കോഡ് ഭേദിച്ചു. പവന്റെ വില 200 രൂപവർധിച്ച് 30,880 രൂപയായി. 3860 രൂപയാണ് ഗ്രാമിന്. കഴിഞ്ഞദിവസം 280 രൂപവർധിച്ച് വില 30,680 രൂപയായിരുന്നു. ആഗോള വിപണിയിൽ സ്വർണവില ഏഴുവർഷത്തെ ഉയർന്ന നിലവാരത്തിലാണ്. കൊറോണ വൈറസ് ബാധ ആഗോള സമ്പദ്ഘടയുടെ വളർച്ചയെ ബാധിക്കുമെന്ന ആശങ്കയാണ് വിലവർധനയ്ക്ക് ഇടയാക്കിയത്. ഈവർഷംതന്നെ വിലയിൽ ആറുശതമാനമാണ് വർധനവുണ്ടായത്. സ്പോട്ട് ഗോൾഡ് ഔൺസിന് 1,610.43 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. വിലവർധന തുടരാനാണ് സാധ്യതയെന്ന് നിക്ഷേപക ലോകം വിലയിരുത്തുന്നു. വരുംആഴ്ചകളിൽ ഔൺസിന്റെ വില 1,650 നിലവാരം ഭേദിക്കുമെന്നാണ് കണക്കുകൂട്ടൽ. ആഗോളതലത്തിൽ സമ്പദ്ഘടനയെ കൊറോണ വൈറസ് ബാധിക്കുമെന്ന വിലയിരുത്തലിനെതുടർന്ന് സ്വർണത്തിലുള്ള ഡിമാന്റ് വർധിച്ചിരുന്നു.യുഎസ് ഫെഡ് റിസർവ് പലിശ നിരക്കിൽ മാറ്റംവരുത്താതിരുന്നതും കൂടുതൽ ആദായം ലഭിക്കുന്ന സ്വർണത്തിലേയ്ക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിച്ചു. അതേസമയം, വിലറെക്കോഡ് നിലവാരത്തിലെത്തിയതോടെ ആഭ്യന്തര വിപണിയിൽ ഡിമാന്റ് കുറഞ്ഞു.

from money rss http://bit.ly/38NhDeE
via IFTTT

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞദിവസത്തെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനായില്ല. സെൻസെക്സ് 50 പോയന്റ് താഴ്ന്ന് 41272ലും നിഫ്റ്റി 14 പോയന്റ് നഷ്ടത്തിൽ 12111ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 905 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 631 ഓഹരികൾ നഷ്ടത്തിലുമാണ്. 90 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിന്റ് ബാങ്ക്, സീ എന്റർടെയൻമെന്റ്, ഡോ.റെഡ്ഡീസ് ലാബ്, യുപിഎൽ, യെസ് ബാങ്ക്, സൺ ഫാർമ, ആക്സിസ് ബാങ്ക്, ബ്രിട്ടാനിയ, ടിസിഎസ്, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ജെഎസ്ഡബ്ല്യു സ്റ്റീൽ, സിപ്ല, കൊട്ടക് മഹീന്ദ്ര, എച്ച്ഡിഎഫ്സി, ഹിൻഡാൽകോ, നെസ് ലെ, കോൾ ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss http://bit.ly/39Pj5NC
via IFTTT

ചിരട്ടയ്ക്കുള്ളിൽ ചിരകിയ തേങ്ങയും കരിക്കും ഒരുക്കി മലയാളി സംരംഭകൻ

പ്ലാസ്റ്റിക് നിരോധിച്ചതോടെ വ്യവസായികൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായി മാറിയിരിക്കുകയാണ് പാക്കേജിങ്. ഭക്ഷണസാധനങ്ങളടക്കം പൊതിയുന്നതിന് തുണിസഞ്ചിയും കടലാസ് കവറുകളുമാണ് മിക്ക കടകളിലും ഉപയോഗിക്കുന്നത്. ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി പരിസ്ഥിതി സൗഹൃദമായ രീതിയിലുള്ള പാക്കിങ്ങോടെ കരിക്കും ചിരകിയ തേങ്ങയും വിപണിയിലെത്തിക്കുകയാണ് മലയാളിയായ പി.സി. മുസ്തഫയുടെ നേതൃത്വത്തിൽ ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐ.ഡി. ഫ്രഷ്. വയനാട് സ്വദേശിയാണ് പി.സി. മുസ്തഫ. ചിരകിയ തേങ്ങയും കരിക്കും ചിരട്ടയ്ക്കുള്ളിൽത്തന്നെ നിറച്ചാണ് ഐ.ഡി. ഫ്രഷ് അവതരിപ്പിക്കുന്നത്. 'നോ യുവർ കോക്കനട്ട്' എന്ന ഹാഷ്ടാഗ് സന്ദേശവും ഇതോടൊപ്പമുണ്ടാകും. ഉത്പന്നത്തിന്റെ ഭാരം കുറയ്ക്കാൻ കരിക്കിന്റെ പുറംചകിരി മാറ്റി, പേപ്പർ സ്ട്രോയും സ്റ്റിക്കറും പതിപ്പിച്ചാണ് വിപണിയിലെത്തുക. സ്റ്റിക്കർ മാറ്റി കരിക്ക് കുടിക്കാം. അകത്തുള്ള ഇളനീര് കഴിക്കാനായി എളുപ്പത്തിൽ തുറക്കാൻ കഴിയുന്ന രീതിയിലാണ് പാക്കിങ്. 'സ്മാർട്ട് സിപ് ടെൻഡർ കോക്കനട്ട്' എന്ന പേരിലാണ് ഇത് വിപണിയിലെത്തിക്കുന്നത്. സ്മോൾ, മീഡിയം, ലാർജ് എന്നീ വലിപ്പങ്ങളിൽ യഥാക്രമം 39, 49, 55 രൂപയ്ക്ക് കരിക്ക് ലഭിക്കും. ചിരട്ടയിൽത്തന്നെ പ്ലാസ്റ്റിക് മുക്തമായാണ് ചിരകിയ തേങ്ങയും എത്തുന്നത്. കെമിക്കലുകൾ ചേർത്ത് ശീതീകരിച്ച് സൂക്ഷിക്കുന്ന ചിരകിയ തേങ്ങയാണ് മിക്കയിടങ്ങളിലും കിട്ടുന്നത്. ഇതിനൊരു ബദൽ എന്ന നിലയ്ക്കാണ് ചിരട്ടയിൽത്തന്നെ ചിരകിയ തേങ്ങ ലഭ്യമാക്കുന്നത്. 60 രൂപയാണ് വില. തേങ്ങ ചിരകുന്നതിനുള്ള ആയാസം ഇതോടെ ഉപഭോക്താക്കൾക്ക് ഒഴിവാകുമെന്നും പ്ലാസ്റ്റിക്മാലിന്യം ക്രമേണ കുറച്ചുകൊണ്ടുവരുന്നതിനുള്ള ആദ്യപടിയായാണ് ഈ ഉദ്യമമെന്നും ഐ.ഡി. ഫ്രഷ് സ്ഥാപകനും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ പി.സി. മുസ്തഫ പറഞ്ഞു. അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഐ.ഡി. സ്മാർട്ട് സിപ് ടെൻഡർ കോക്കനട്ടും ചിരകിയ തേങ്ങയും റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ലഭ്യമാകും. ഐ.ഡി. കിയോസ്കുകളിലും ഉത്പന്നം വിൽപ്പനയ്ക്കെത്തും. ആദ്യം ബെംഗളൂരുവിലായിരിക്കും ഉത്പന്നങ്ങൾ അവതരിപ്പിക്കുന്നത്. ശേഷം കേരളത്തിലെയും തമിഴ്നാട്ടിലെയും ആന്ധ്രാപ്രദേശിലെയും പ്രധാന വിപണികളിൽ അവതരിപ്പിക്കാനാണ് പദ്ധതി. മൂന്ന് വർഷത്തിനുള്ളിൽ തേങ്ങ ഉത്പന്നങ്ങളിൽ നിന്നും 100 കോടി രൂപയുടെ വരുമാന നേട്ടമാണ് ഐ.ഡി. ഫ്രഷ് പ്രതീക്ഷിക്കുന്നത്. ഐ.ഡി. ഫ്രഷിന്റെ ഇഡ്ഡലി-ദോശ മാവ്, വടമാവ്, പൊറോട്ട, ചപ്പാത്തി, പനീർ എന്നിവ വിപണിയിൽ ട്രെൻഡായിട്ടുണ്ട്.

from money rss http://bit.ly/39R2lFE
via IFTTT

സെന്‍സെക്‌സ് 429 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: നാലുദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ ആശ്വാസനേട്ടം. നിഫ്റ്റി വീണ്ടും 12,100 നിലവാരത്തിന് മുകളിലെത്തി. സെൻസെക്സിലെ നേട്ടം 428.62 പോയന്റുമാണ്. നിഫ്റ്റി 137.80 പോയന്റ് ഉയർന്ന് 12,130.30ലും സെൻസെക്സ് 41,323ലുമാണ് ക്ലോസ് ചെയ്തത്. 1499 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 982 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 173 ഓഹരികൾക്ക് മാറ്റമില്ല. വൊഡാഫോൺ ഐഡിയ ഓഹരി 39 ശതമാനം നേട്ടമുണ്ടാക്കി. എജിആർ കുടിശ്ശിക തീർക്കുന്നതുസംബന്ധിച്ച് ചെയർമാൻ കുമാർ മംഗളം ബിർള സർക്കാരിലെ ഉ്ന്നതരുമായി ചർച്ച നടത്തിയതാണ് കമ്പനിക്ക് നേട്ടമായത്. കുടിശ്ശിക ഇനത്തിൽ തിങ്കളാഴ്ച 2,500 കോടി രൂപ കമ്പനി അടച്ചിരുന്നു. ഈയാഴ്ച അവസാനത്തോടെ 1000 കോടി രൂപകൂടി അടയ്ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഭാരതി ഇൻഫ്രടെൽ, ഗ്രാസിം, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണലിവർ, സീ എന്റർടെയൻമെന്റ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, ടിസിഎസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫാർമ, ലോഹം, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി, ഊർജം എന്നീ വിഭാഗങ്ങളിലെ ഓഹരികൾ ഒരുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.3ശതമാനംവരെ നേട്ടത്തിലായിരുന്നു.

from money rss http://bit.ly/2HyEQ8x
via IFTTT

ഏപ്രില്‍ ഒന്നുമുതല്‍ രാജ്യത്ത് ലഭ്യമാകുക ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലും

ന്യൂഡൽഹി: ഏപ്രിൽ ഒന്നുമുതൽ ലോകത്തെ ഏറ്റവും ശുദ്ധിയുള്ള പെട്രോളും ഡീസലുമാകും രാജ്യത്ത് ലഭ്യമാകുക. യുറോ നാല് നിലവാരത്തിൽനിന്ന് യുറോ ആറിലേയ്ക്ക് മാറുന്നതോടെയാണിത്. വെറും മൂന്നുവർഷംകൊണ്ടാണ് ഈ നേട്ടം രാജ്യ സ്വന്തമാക്കുന്നത്. യൂറോപ്പിലെ യൂറോ ചട്ടങ്ങൾക്ക് സമാനമാണ് ബിഎസ് നിലവാരം. വാഹനങ്ങൾ പുറന്തള്ളുന്ന മലിനീകരണ ഘടകങ്ങളുടെ(സൾഫറിന്റെ) അളവ് നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും പുതിയ മാനദണ്ഡമാണ് ഭാരത് സ്റ്റേജ് എന്ന ബിഎസ്-6. 2017ലാണ് നിലവിലുള്ള ബിഎസ്- 4 നിലവാരം നിലവിൽവന്നത്. നാലിൽനിന്ന് അഞ്ചിലേയ്ക്കല്ല നേരിട്ട് ആറിലേയ്ക്കാണ് രാജ്യം മാറുന്നത്. മുമ്പത്തെ തീരുമാനമനുസരിച്ച് ബിഎസ് 5 2019ലും ബിഎസ് 6 2023ലുമാണ് നിലവിൽവരേണ്ടത്. രാജ്യത്തെ അന്തരീക്ഷ മലിനീകരണം ഗുരുതര സ്ഥിതിയിലേയ്ക്ക് മാറുന്നത് കണക്കിലെടുത്താണ് ബിഎസ്-6ലേയ്ക്ക് ഒറ്റയടിക്ക് മാറാൻ തീരുമാനിച്ചത്. ബിഎസ് 4 ഇന്ധനത്തിൽ 50 പിപിഎം(പാർട്സ് പെർ മില്യൺ) സൾഫറാണ് അടങ്ങിയിട്ടുള്ളത്. എന്നാൽ ബിഎസ്-6ൽ 10 പിപിഎം മാത്രമാണുള്ളത്. നൈട്രജൻ ഓക്സൈഡിന്റെ അളവിലും കാര്യമായ കുറവുണ്ടാകും. സൾഫറിന്റെ അളവ് കുറവുള്ള ഇന്ധനം ശുദ്ധീകരിച്ചെടുക്കനുള്ള പ്ലാന്റ് നവീകരണത്തിനായി പൊതുമേഖല എണ്ണക്കമ്പനികൾ ചെലവാക്കിയത് 35,000 കോടി രൂപയാണ്.

from money rss http://bit.ly/2SF7zi3
via IFTTT

പുതിയ നികുതി സ്ലാബ്: ശമ്പളത്തില്‍നിന്ന് ടിഡിഎസ് ഈടാക്കുന്നത് സംബന്ധിച്ച് വ്യക്തതയില്ല

പുതിയതോ, പഴയതോ എത് നികുതി സ്ലാബുകൾ നിങ്ങൾ സ്വീകരിക്കുമെന്ന് തൊഴിലുടമയോട് ഇനി നേരത്തെതന്നെ വ്യക്തമാക്കേണ്ടിവരും. ശമ്പളം നൽകുമ്പോൾ തൊഴിലുടമ ഓരോ മാസവും മൊത്തം നികുതി ബാധ്യതയ്ക്ക് ആനുപാതികമായി ടിഡിഎസ് ഈടാക്കാറുണ്ട്. ഇനിയത് തുടരണമെങ്കിൽ ഏത് നികുതി സ്ലാബ് സ്വീകരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയാലേ സാധ്യമാകൂ. അല്ലെങ്കിൽ പ്രതിമാസം തൊഴിലുടമ ടിഡിഎസ് ഈടാക്കുകയും അവസാനം റിട്ടേൺ ഫയൽ ചെയ്യുമ്പോൾ കിഴിവുള്ള തുകയ്ക്ക് റീഫണ്ടിനായി കാത്തിരിക്കേണ്ടിയുംവരും. ബജറ്റിൽ പുതിയ സ്ലാബുകൾ പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തിൽ സർക്കാർ ഇതുവരെ വ്യക്തതവരുത്തിയിട്ടില്ല. ശമ്പളവരുമാനക്കാരൻ നേരത്തെതന്നെ ഇക്കാര്യം തീരുമാനമെടുത്തില്ലെങ്കിൽ റിട്ടേൺ ഫയൽ ചെയ്യുന്ന സമയത്ത് പ്രശ്നം സങ്കീർണമാകും. പുതിയ സ്ലാബിലോ പഴയതിലോ തുടരാനാണ് താൽപര്യമെന്ന് അറിയിച്ചവർ പിന്നീട് തീരൂമാനംമാറ്റിയാൽ റിട്ടേൺ നൽകുമ്പോൾ വൻതുക നികുതി അടയ്ക്കേണ്ടിവരികയോ റീഫണ്ടിനായി കാത്തിരിക്കേണ്ട അവസ്ഥയുണ്ടാകുകയോ ചെയ്തേക്കാം. ബിസിനസ് വരുമാനമില്ലാത്ത ജോലിക്കാർക്കാണ് പുതിയതോ പഴയതോ ആയ നികുതി സ്ലാബുകൾ സ്വീകരിക്കാനുള്ള അവസരമുള്ളത്. ബിസിനസ് വരുമാനമുള്ളവരാണെങ്കിൽ പുതിയ നിരക്കുകളിലേയ്ക്ക് മാറേണ്ടിവരും.

from money rss http://bit.ly/3269ijy
via IFTTT

Tuesday 18 February 2020

സ്വര്‍ണവില പവന് 30,680 രൂപയായി

സ്വർണവില എക്കാലത്തെയും ഉയർന്ന നിലവാരത്തിലെത്തി. ബുധനാഴ്ച പവന് 280 രൂപകൂടി 30,680 രൂപയായി. 3835 രൂപയാണ് ഗ്രാമിന്റെ വില. ഫെബ്രുവരി ആറിലെ വിലയായ 29,920 രൂപയിൽനിന്ന് 760 രൂപയാണ് വർധിച്ചത്. ജനുവരി ഒന്നിന് 29,000 രൂപ നിലവാരത്തിലായിരുന്ന സ്വർണവിലയാണ് ഒന്നരമാസംകൊണ്ട് 1,680 രൂപവർധിച്ചത്. അതേസമയം, ദേശീയ വിപണിയിൽ ഇന്നലെ വില ഉയർന്നെങ്കിലും ബുധനാഴ്ച വിലയിൽ കുത്തനെ ഇടിവുണ്ടായി. എംസിഎക്സിൽ 10 ഗ്രാമിന് 41,375 രൂപയാണ് വില. കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയെ കാര്യമായിതന്നെ ബാധിക്കുമെന്ന ആശങ്കയാണ് വിലവർധനയുടെ കാരണം. അന്തർദേശീയ വിപണിയിൽ ഔൺസിന് 1,601.77 ഡോളർനിവലാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss http://bit.ly/2SWdDBJ
via IFTTT

പാഠം 61: പെന്‍ഷന്‍കാലത്ത് ജീവിക്കാന്‍ സമാഹരിച്ച 3 കോടി രൂപ എവിടെ നിക്ഷേപിക്കും?

പെൻഷൻകാല ജീവിതത്തിനായി പണംസമാഹരിച്ചാൽമാത്രംപോരെ മികച്ചരീതിയിൽ നിക്ഷേപിക്കുകയും വേണം. അതേക്കുറിച്ചാകട്ടെ ഇത്തവണ. സജീവ് നായർക്ക് വിരമിക്കാൻ ഇനി അഞ്ചുവർഷംകൂടിയുണ്ട്. 28-ാമത്തെ വയസ്സിൽ സർക്കാർ ജോലി കിട്ടിയതാണ്. അഞ്ചുവർഷം കഴിഞ്ഞ് 33-ാമത്തെ വയസ്സിലാണ് റിട്ടയർമെന്റുകാല ജീവിതത്തിന് നിക്ഷേപം തുടങ്ങിയത്. 22 വർഷംകൊണ്ട് നല്ലൊരുതുക അദ്ദേഹം സമാഹരിച്ചുകഴിഞ്ഞു. അതുകൊണ്ടുതന്നെ റിട്ടയർമെന്റിനുശേഷമുള്ള ജീവിതത്തിന് മികച്ച വരുമാനം ലഭിക്കുന്നതിനുള്ള മാർഗങ്ങൾ ആലോചിക്കാൻ സമയമായി. ഓഹരി വിപണിയാകട്ടെ മികച്ച നേട്ടത്തിലുമാണ്. പതുക്കെപതുക്കെ ഡെറ്റ് പദ്ധതികളിലേയ്ക്ക് നിക്ഷേപത്തിലെ ഒരുഭാഗം മാറ്റുന്നതായിരിക്കും ഉചിതം. അതിനായി 60വയസ്സുവരെ അദ്ദേഹം കാത്തിരുന്നില്ല. കാരണം അവസാന നിമിഷത്തിൽ വിപണിയിൽ തിരുത്തലുണ്ടായാൽ അത് നിക്ഷേപത്തെ ബാധിക്കുമെന്നതുകൊണ്ടുതന്നെ. 2008ലെ വിപണിയുടെ കൂപ്പുകുത്തൽ മറന്നിട്ടുണ്ടാവില്ലല്ലോ. ഒരുവർഷംകൊണ്ട് 50ശതമാനത്തിലേറെയാണ് വിപണി താഴെപ്പോയത്. പോർട്ട്ഫോളിയോ ഉടച്ചുവാർക്കുമ്പോൾ നിക്ഷേപമായി അദ്ദേഹം സമാഹരിച്ച മൂന്നുകോടി രൂപ എവിടെ നിക്ഷേപിക്കും? വാർഷിക ചെലവിന്റെ 25 ഇരട്ടിതുകയാണ് അദ്ദേഹം സമാഹരിച്ചിട്ടുള്ളത്. എല്ലാ മുട്ടകളും ഒരുകുട്ടയിൽ ഇടുന്നത് ശരിയല്ലല്ലോ. ഉപദേശപ്രകാരം അദ്ദേഹം സ്വീകരിച്ച ആസ്തിവിഭജനം ഇങ്ങനെയാണ്. എമർജൻസി ഫണ്ട് ജോലി ചെയ്യുന്ന സമയത്ത് അടിയന്തര ആവശ്യങ്ങൾക്കായി ആറുമാസത്തെ ജീവിത ചെലവിനുള്ള തുകയാണ് നീക്കിവെച്ചിരുന്നത്. റിട്ടയർമെന്റ് കാലയളവിലും അത്രതന്നെതുക എമർജൻസി ഫണ്ടായി കരുതണം. അപ്രതീക്ഷിതമായുണ്ടാകുന്ന സാഹചര്യം നേരിടാൻ അത് ഉപകരിക്കും. അതുപ്രകാരം സജീവ് നായർ ആറു ലക്ഷം രൂപ ബാങ്ക് എഫ്ഡിയിലിട്ടു. അടിന്തര ആവശ്യങ്ങൾക്കല്ലാതെ അതിൽനിന്ന് ഒരുരൂപപോലും പിൻവലിക്കാൻ പാടില്ല. പിൻവലിച്ചാൽ അത്രയുംതുക വൈകാതെ തിരിച്ചിടാൻ മറക്കുകയുമരുത്. ജീവിത ചെലവിന് എമർജൻസി ഫണ്ട് നീക്കിവെച്ചതിനുശേഷം അടുത്ത അഞ്ചുവർഷത്തെ ജീവിതത്തിനുള്ള തുക ഡെറ്റ് പദ്ധതികളിൽ നിക്ഷേപിക്കാം. തരക്കേടില്ലാത്ത വരുമാനംനേടാൻ (മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ താൽപര്യമുണ്ടെങ്കിൽ) മൂന്നോ നാലോ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ തിരഞ്ഞെടുക്കാം. ആവശ്യമുള്ളതുക സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻ(എസ്ഡബ്ല്യുപി)വഴി പ്രതിമാസം പിൻവലിക്കാം. ഇതുപ്രകാരം അഞ്ചുവർഷം ജീവിക്കാനുള്ള 60 ലക്ഷം രൂപ സജീവ് നായർ നഷ്ടസാധ്യതകുറഞ്ഞ മികച്ച ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളിൽ നിക്ഷേപിച്ചു. ഫണ്ടിൽ നിക്ഷേപിക്കാൻ താൽപര്യമില്ലാത്തവർക്ക് സീനിയർ സിറ്റിസൺസ് സ്കീം തിരഞ്ഞെടുക്കാം. 15 ലക്ഷം രൂപയാണ് ഈ പദ്ധതിയിൽ പരമാവധി നിക്ഷേപിക്കാൻ കഴിയുക. അഞ്ചുവർഷം ലോക്ക് ഇൻ പരിയഡുള്ള പദ്ധതിയിൽനിന്ന് നിലവിലെ നിരക്ക് പ്രകാരം 8.6 ശതമാനം ആദായം ലഭിക്കും. രണ്ടാമതായി പരിഗണിക്കാവുന്നതാണ് പ്രധാൻ മന്ത്രി വയ വന്ദന യോജന. എൽഐസിയാണ് ഈ പദ്ധതിയുടെ നടത്തിപ്പുകാർ. 15 ലക്ഷം രൂപവരെ ഇതിൽ നിക്ഷേപിക്കാം. അടുത്ത 10 വർഷത്തേയ്ക്ക് 8 ശതമാനമാണ് ആദായം ലഭിക്കുക. 15 ലക്ഷം രൂപ നിക്ഷേപിച്ചാൽ പ്രതിമാസം 10,000 രൂപയാണ് ലഭിക്കുക(ഉയർന്ന ആദായം ലഭിക്കുന്ന പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികളും ഇതിന് പകരമായി പരിഗണിക്കാം). സജീവ് നായർ ചെയ്തത് 15 ലക്ഷം രൂപവീതം സീനിയർ സിറ്റിസൺ സേവിങ്സ് സ്കീമിലും പ്രധാൻമന്ത്രി വയ വന്ദന യോജനയിലും നിക്ഷേപിക്കാൻ തീരുമാനിച്ചു. ബാക്കിയുള്ള 30 ലക്ഷം രൂപ നിക്ഷേപിക്കാൻ ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകൾ തിരഞ്ഞെടുത്തു. മികച്ച വരുമാനവളർച്ചനേടാൻ ഓഹരിയിലെ നിക്ഷേപം സഹായിക്കുമെന്നതിനാൽ ബാക്കിയുള്ളതുക മികച്ച ഹൈബ്രിഡ് ഫണ്ടുകളിലോ മൾട്ടിക്യാപ് ഫണ്ടുകളിലോ കിടക്കട്ടെയെന്നും തീരുമാനിച്ചു. അഞ്ചുവർഷം പൂർത്തിയാകുന്ന മുറയ്ക്ക് വീണ്ടും അഞ്ചുവർഷത്തേയ്ക്കുകൂടിയുള്ള തുക ഡെറ്റ് പദ്ധതികളിലേയ്ക്ക് മാറ്റുകയുംചെയ്യാമല്ലോ. Short Duration Fund Fund 1yr(%)* 3yr(%)* 5yr(%)* 7yr(%)* Axis Short Term Fund - Direct Plan 11.23 8.35 8.82 9.08 HDFC Short Term Debt Fund - Direct Plan 10.92 8.23 8.56 8.87 IDFC Bond Fund Short Term Plan - Direct Plan 10.88 8.19 8.49 8.88 *Retrun as on:18-Feb-2020 നിക്ഷേപം വളരട്ടെ റിട്ടയർമെന്റുകാല ജീവിത്തിനായി സമാഹരിച്ച മൂന്നുകോടി രൂപയിൽനിന്ന് 66 ലക്ഷം ഇതിനകം വിന്യസിക്കാൻ തീരുമാനിച്ചുകഴിഞ്ഞു. ബാക്കിയുള്ള 2.34 കോടി രൂപയാണ് പണപ്പെരുപ്പത്തെ അതിജീവിക്കുന്ന ആദായം ലഭിക്കാൻ ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ നിക്ഷേപിക്കാൻ നീക്കിവെച്ചത്. 30വർഷം ഇനിയും മുന്നിലുണ്ടല്ലോ. പെൻഷൻപറ്റിയതിനുശേഷം പിൻവലിക്കുന്നതുകയിൽ ഓരോവർഷം കഴിയുമ്പഴും നാലുശതമാനം വീതം വർധനവരുത്താം. പണപ്പെരുപ്പംമൂലം ജീവിതചെലവുകൾ വർധിക്കുന്നതിനാലാണിത്. നാലുശതമാനത്തിന്റെ വർധനവിനൊപ്പം ശരാശരി ആറുശതമാനം പണപ്പെരുപ്പവും കണക്കിലെടുക്കണം. അങ്ങനെവരുമ്പോൾ, റിട്ടയർമെന്റിനായി നിങ്ങൾ സമാഹരിച്ച തുകയിൽനിന്ന് 10 ശതമാനമെങ്കിലും ആദായം ലഭിച്ചാലേ സമാഹരിച്ച തുകകൊണ്ട് പ്രതീക്ഷിച്ചകാലംമുഴുവൻ മുന്നോട്ടുപോകാനാകൂ. സജീവ് നായർ ഇതിനായി 2.34 കോടി രൂപയുടെ പകുതി 1.17 കോടി രൂപ മികച്ച നാല് മൾട്ടിക്യാപ് ഫണ്ടിലായി നിക്ഷേപിക്കാൻ തീരുമാനിച്ചു. അവശേഷിക്കുന്ന 1.17 കോടി രൂപയ്ക്കായി ഷോർട്ട് ഡ്യൂറേഷൻ ഫണ്ടുകളും തിരഞ്ഞെടുത്തു. നേരത്തെ വ്യക്തമാക്കിയ കാലാവദി കഴിഞ്ഞാൽ, തുടർന്നുള്ളവർഷങ്ങളിലെ ആവശ്യത്തിന് ഷോർട്ട് ഡ്യൂറേഷൻ ഫണ്ടിൽനിന്ന് സിസ്റ്റമാറ്റിക് വിത്ഡ്രോവൽ പ്ലാൻവഴി പണം പിൻവലിക്കാം. അതോടൊപ്പം മൾട്ടിക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തെ വളരാൻ അനുവദിക്കുകയും ചെയ്യാം. Equity: Multi cap Fund Return(%) 1 yr(%)* 3 yr(%)* 5 yr(%)* 7 yr(%)* Axis Focused 25 Fund- Direct Plan 29.82 18.20 13.35 16.78 DSP Equity Fund- Direct Plan 31.93 14.11 10.34 15.93 Canara Robeco Equity Diversified Fund- Direct Plan 22.16 15.20 9.42 14.12 Kotak Standard Multicap Fund- Direct Plan 19.83 12.40 11.04 17.80 SBI Focused Equity Fund- Direct Plan 28.87 17.08 12.57 16.70 *Retrun as on:18-Feb-2020 ചെയ്തത് ക്രോഡീകരിക്കാം ഇതുപ്രകാരം റിട്ടയർമെന്റ് കാല ജീവിത്തിനായി സമാഹരിച്ച അദ്ദേഹം സമാഹരിച്ച തുകയിൽ 40 ശമതാനവും ഓഹരി അധിഷ്ഠിത ഫണ്ടുകളിലാണ് നിക്ഷേപിച്ചത്. ഈ കാലയളവിൽ ഓഹരി വിപണിയിൽ തിരുത്തലുണ്ടായാലും അത് നാലോ അഞ്ചോ വർഷം നീണ്ടുനിന്നാലും അതിൽനിന്ന് പിൻവലിക്കാതെ ജീവിക്കാൻ കഴിയുന്ന സാഹചര്യമുണ്ടായി. 60 ശതമാനത്തോളം തുക ഡെറ്റ് സ്കീമുകളിലാണല്ലോ നിക്ഷേപിച്ചിരിക്കുന്നത്. ഇങ്ങനെയുമാകാം ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ അത്രയും തുകനിക്ഷേപിച്ച് റിസ്ക് എടുക്കാൻ താൽപര്യമില്ലാത്തയാളാണ് നിങ്ങളെങ്കിൽ, വാർഷിക പിൻവലിക്കൽ തുകയിലെ വർധനവും പണപ്പെരുപ്പ നിരക്കുമായിരിക്കും ശ്രദ്ധിക്കണം. നിക്ഷേപ പോർട്ട്ഫോളിയോ ജീവിതകാലംമുഴുവൻ നിലനിൽക്കുന്നതിന് ആദ്യവർഷത്തിൽ 4-5 ശതമാനത്തിൽ കൂടുതൽ പിൻവലിക്കാതിരിക്കുക. അതിനുശേഷം പ്രതീക്ഷിക്കുന്ന പണപ്പെരുപ്പ നിരക്കിന് ആനുപാതികമായിമാത്രം പിൻവലിക്കുന്നതുകയിൽ വർധനവരുത്തുക. ഉദാഹരണത്തിന്, പോർട്ട്ഫോളിയോയിൽനിന്ന് പിൻവലിക്കുന്നതുകയിൽ മൂന്നുശതമാനം മാത്രംവർധനവരുത്തുകയും പണപ്പെരുപ്പം അഞ്ചുശതമാനത്തിൽ തുടരുകയും ചെയ്താൽ ഓഹരിയിലെ നിക്ഷേപം 20 മുതൽ 30 ശതമാനംവരെയായി ചുരുക്കാം. ബാക്കിയുള്ളതുക ഡെറ്റ് ഫണ്ടുകളിൽനിക്ഷേപിക്കാം. ഡെറ്റ് പദ്ധതികളിൽനിന്ന് പരമാവധി എട്ടുശതമാനംമാത്രമാണ് ആദായം പ്രതീക്ഷിക്കാൻ കഴിയുക. feedbacks to: antonycdavis@gmail.com കുറിപ്പ്: എന്തുകൊണ്ടാണ് നിക്ഷേപത്തിന്റെകാര്യത്തിൽ നെഗറ്റീവ് മനോഭാവം? ജീവിതത്തെ പോസീറ്റീവ് ആയി കാണാത്തതിന്റെയും ഔപചാരിക വിദ്യാഭ്യാസത്തിൽനിന്ന് ലഭിക്കാത്ത നിക്ഷേപ പാഠങ്ങളുട അപര്യാപതയും മറ്റുമാണ് അതിന് കാരണം. പാഠം 62നായി കാത്തിരിക്കുക.

from money rss http://bit.ly/2SDLwIA
via IFTTT

സെന്‍സെക്‌സില്‍ 315 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: നാലു ദിവസത്തെ തുടർച്ചയായ നഷ്ടത്തിനൊടുവിൽ ഓഹരി വിപണി കുതിച്ചു. സെൻസെക്സ് 315 പോയന്റ് നേട്ടത്തിൽ 41212ലും നിഫ്റ്റി 94 പോയന്റ് ഉയർന്ന് 12085ലുമെത്തി. ബിഎസ്ഇ മിഡ്ക്യാപിലെ നേട്ടമാകട്ടെ 115 പോയന്റുമാണ്. സെൻസെക്സ് സൂചികയിലെ 30 ഓഹരികളിൽ 28 എണ്ണവും നേട്ടത്തിലാണ്. അരൊബിന്ദോ ഫാർമയുടെ ഓഹരി വില 15 ശതമാനം കുതിച്ചു. ബിഎസ്ഇയിലെ 1097 കമ്പനികളുടെ ഓഹരികളാണ് നേട്ടത്തിൽ. 396 ഓഹരികൾ മാത്രമാണ് നഷ്ടത്തിലുളളത്. 57 ഓഹരികൾക്ക് മാറ്റമില്ല. അടിസ്ഥാന സൗകര്യവികസനം, ഊർജം, ലോഹം, ഫാർമ തുടങ്ങിയ മിക്കവാറും സെക്ടറുകളിലെ ഓഹരികളിൽ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, ബ്രിട്ടാനിയ, യെസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, ഗെയിൽ, യുപിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Nifty above 12,100, Sensex up 315 pts

from money rss http://bit.ly/2HA8biL
via IFTTT