121

Powered By Blogger

Thursday 13 August 2020

നിങ്ങള്‍ നികുതി വലയ്ക്കകത്തായി: ഹോട്ടല്‍ ബില്ലും സ്‌കൂള്‍ ഫീസുംമറ്റും ഇനി റിട്ടേണില്‍ പ്രതിഫലിക്കും

ആദായ നികുതി പിരിവ് സുതാര്യവും കാര്യക്ഷമവുമാക്കുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന സംവിധാനത്തിൽ ഇനി വ്യക്തികൾ നടത്തുന്ന ചെറിയ തുകയുടെ ഇടപാടുകൾപോലും രേഖപ്പെടുത്തും. ഹോട്ടൽ ബിൽ, വസ്തു നികുതി, ആരോഗ്യ-ലൈഫ് ഇൻഷുറൻസ് പ്രീമിയം തുടങ്ങിയവയ്ക്കായി നൽകുന്ന തുക വ്യക്തികളുടെ നികുതിക അക്കൗണ്ട് സ്റ്റേറ്റ്മെന്റായ ഫോം 26 എഎസിൽ പ്രതിഫലിക്കും. 20,000 രൂപയ്ക്കുമുകളിലുള്ള ഹോട്ടൽ ബിൽ, വിദ്യാഭ്യാസത്തിനായോ അവിടെ സംഭാവനയായോ നൽകിയ ഒരുലക്ഷത്തിനുമുകളിലുള്ളതുക, 20,000 രൂപയ്ക്കുമുകളിൽ നൽകിയ വസ്തുനികുതി, ഒരു ലക്ഷത്തിനുമുകളിലുള്ള വൈദ്യുതി ബിൽ, ആഭ്യന്തര-വിദേശ വിമാനയാത്ര എന്നിവ അറിയാൻ ഈ സ്റ്റേറ്റുമെന്റ് പരിശോധിച്ചാൽമതി. ഒരു ലക്ഷം രൂപയ്ക്കുമുകളിൽ ആഭരണമോ, മാർബിളോ, പെയിന്റിങോ ഉൾപ്പടെയുള്ളവ വാങ്ങിയതിന്റെ വിവരങ്ങൾ, കറന്റ് അക്കൗണ്ടിൽനിന്ന് 50 ലക്ഷത്തിനുമകളിലുള്ള തുക നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്തവിവരങ്ങൾ, എസ്ബി അക്കൗണ്ടിൽ 25 ലക്ഷം രൂപ നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്തതിന്റെ വിശദാംശങ്ങൾ, 50,000 രൂപയ്ക്കുമുകളിലുള്ള ലൈഫ് ഇൻഷുറൻസ് പ്രീമിയം, 20,000 രൂപയ്ക്കുമുകളിൽ നൽകിയ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം, ഓഹരി ഇടപാടുകൾ, ഡീമാറ്റ് അക്കൗണ്ട് വിവരങ്ങൾ, ബാങ്ക് ലോക്കർ വിശദാംശങ്ങൾ എന്നിവയും ഈ അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടുണ്ടാകും. നികുതി ദായകൻ ആദായനികുതി വകുപ്പിന്റെ ഇ-ഫയലിങ് പോർട്ടലിൽനിന്ന് ഫോം 26 എഎസ് ഡൗൺലോഡ് ചെയ്ത് നോക്കിയാൽ നടത്തിയ ഇടപാടിന്റെ വിവരങ്ങൾ ലഭിക്കും. ബാങ്ക്, ഡീമാറ്റ് അക്കൗണ്ട് വിവരങ്ങൾ എന്നിവയിൽനടന്നിട്ടുള്ള വൻ ഇടപാടുകളാണ് ഇതുവരെ രേഖപ്പെടുത്തിയിരുന്നത്. പുതിയനീക്കം ഓരോരുത്തരും നടത്തിയ ചെറിയ ഇടപാടുകളെപ്പോലും നിരീക്ഷിക്കുന്നതിന് ആദായനികുതി വകുപ്പിനെ സഹായിക്കും. വസ്തു നകുതി, വൈദ്യുതി ബിൽ, ഹോട്ടർ ബിൽ, സ്കൂൾ ഫീസ്, ആഭരണംവാങ്ങിയതിന്റെ വിശദാംശങ്ങൾ, ബാങ്ക് അക്കൗണ്ട് ഇടപാടുകൾ എല്ലാം ഇനി നികുതിവലയക്കകത്താകുമെന്ന് ചുരുക്കം. 30 ലക്ഷം രൂപയ്ക്കുമുകളിലുള്ള വസ്തുവാങ്ങൽ, 10 ലക്ഷം രൂപയുടെ ഓഹരി-മ്യൂച്വൽ ഫണ്ട് ഇടപാടുകൾ, ക്രഡിറ്റ് കാർഡ് ഇടപാടുകൾ, 10 ലക്ഷം രൂപയ്ക്കുമുകളിലുള്ള സ്ഥിര നിക്ഷേപം എന്നിവയായിരുന്നു നിലവിലുണ്ടായിരുന്ന രീതിയനുസരിച്ച് പരിഗണിച്ചിരുന്നത്. ബാങ്കുകളിലെ സേവിങ്സ് അക്കൗണ്ടിൽ പണം നിക്ഷേപിക്കുന്നതിനുള്ള പരിധി 10 ലക്ഷത്തിൽനിന്ന് 25 ലക്ഷമായും കറന്റ് അക്കൗണ്ടിലേത് 25 ലക്ഷത്തിൽനിന്ന് 50 ലക്ഷമായി ഉയർത്തിയിട്ടുണ്ട്. എന്നാൽ 30 ലക്ഷം രൂപയിൽകൂടുതൽ ബാങ്ക് ഇടപാട് നടത്തിയിട്ടുണ്ടെങ്കിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും ഉണ്ടെങ്കിലും നികുതി റിട്ടേൺ നൽകാൻ ബാധ്യസ്ഥനാണ്. കൂട്ടമായി പോയി ഹോട്ടയിൽനിന്ന് ഭക്ഷണം കഴിക്കുകയും 20,000 രൂപയ്ക്കുമുകളിൽ ബില്ല് വരികയും ചെയ്താൽ അതുൾപ്പടെയുള്ളവ ടാക്സ് സ്റ്റേറ്റ്മെന്റൽ രേഖപ്പെടുത്തും. അതുപോലെതന്നെയാണ് ആരോഗ്യ ഇൻഷുറൻസ് പ്രീമിയം ഉൾപ്പടെയുള്ളവയുടെ കാര്യത്തിലും പരിഗണിക്കുക. ഒരുകുടുംബത്തിന്റെ മുഴുവൻ പ്രീമിയം 20,000 രൂപയിൽ കൂടുമെന്ന് ഉറപ്പാണ്. പാൻ പ്രകാരം നടത്തിയിട്ടുള്ള ഇടപാടുകൾ അറിയാൻ ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ ലോഗിൻ ചെയ്യേണ്ടതുണ്ട്. ഇടപാടുകൾ നിഷേധിച്ചാലും സ്ഥിരീകരിച്ചാലും ഐടി വകുപ്പ് വ്യക്തികളുടെ ടാക്സ് റിട്ടേണുമായി അത് പലതരത്തിൽ പരിശോധിക്കും. അതിന് നിർമിത ബുദ്ധി ഉൾപ്പടെയുള്ള സാങ്കേതിക വിദ്യയാണ് ഉപയോഗിക്കുക.

from money rss https://bit.ly/30Sio4D
via IFTTT

സെന്‍സെക്‌സില്‍ 201 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനൊടുവിൽ വ്യാപാര ആഴ്ചയുടെ അവസാനദിവസം ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 201 പോയന്റ് നേട്ടത്തിൽ 38,511ലും നിഫ്റ്റി 52 പോയന്റ് ഉയർന്ന് 11353ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1175 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 622 ഓഹരികൾ നഷ്ടത്തിലുമാണ്. 82 ഓഹരികൾക്ക് മാറ്റമില്ല. സീ എന്റർടെയ്ൻമെന്റ്, സൺ ഫാർമ, എൽആൻഡ്ടി, റിലയൻസ്, യുപിഎൽ, ഹിൻഡാൽകോ, ഏഷ്യൻ പെയിന്റ്സ്, അദാനി പോർട്സ്, സിപ്ല, കോൾ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക്, ഒഎൻജിസി, ഐടിസി, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഗ്ലെൻമാർക്ക് ഫാർമ, ബെർജർ പെയിന്റ്സ്, ഹിൻഡാൽകോ തുടങ്ങി 231 കമ്പനികളാണ് വെള്ളിയാഴ്ച ജൂൺ പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്.

from money rss https://bit.ly/3aoMpvW
via IFTTT

തീവണ്ടിഗതാഗതം പുനരാരംഭിക്കാൻ കോടിക്കണക്കിനു രൂപ ചെലവിടേണ്ടിവരും

തൃശ്ശൂർ: മൂന്നുമാസമായി വിവിധ റെയിൽവേ സ്റ്റേഷനുകളിൽ വെറുതെകിടക്കുന്ന കോച്ചുകളിലെ ബാറ്ററികൾ ചാർജില്ലാതെ കാലിയാവുന്നു. ഇനി തീവണ്ടിഗതാഗതം പുനരാരംഭിക്കാൻ കോടിക്കണക്കിനു രൂപ ചെലവിടേണ്ടിവരും. ഓരോ കോച്ചിലും നാലുവീതം ബാറ്ററികളാണുള്ളത്. അടിഭാഗത്ത് ഒരു പെട്ടിയിലാണിവ ക്രമീകരിച്ചിരിക്കുന്നത്. മേൽമൂടി ഇല്ലാത്തതിനാൽ ഈർപ്പം കയറി സർക്യൂട്ടുകൾക്ക് പ്രശ്നമുണ്ടാവും. ഫാൻ, ലൈറ്റ്, എ.സി. എന്നിവയ്ക്കുള്ള വൈദ്യുതി ബാറ്ററികളിൽനിന്നാണ് കിട്ടുന്നത്. പരമ്പരാഗത കോച്ചുകളിലാണ് ഇത്തരത്തിലുള്ള ബാറ്ററി പ്രശ്നം. അത്യാധുനിക എൽ.എച്ച്.ബി. കോച്ചുകളിൽ ബാറ്ററി ഇല്ലാത്തതിനാൽ ഭീഷണിയില്ല. ഈ കോച്ചുകളിൽ മുന്നിലും പിന്നിലുമുള്ള ജനറേറ്ററുകളാണ് വൈദ്യുതിയെത്തിക്കുന്നത്. തീവണ്ടികൾ ഓടാതെ കിടക്കുന്നതിനാൽ ബാറ്ററിക്കുപുറമേ ബ്രേക്ക്, ബെയറിങ് എന്നിവയും പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ഈർപ്പംമൂലം ഇവ തുരുമ്പെടുക്കുന്ന സ്ഥിതിയാണ്. ഇവകൂടി മാറ്റേണ്ടി വന്നാൽ റെയിൽവേ കൂടുതൽ ചെലവ് നേരിടേണ്ടിവരും. വെറുതേ കിടക്കുന്ന റേക്കുകൾ (പരസ്പരം ബന്ധിപ്പിച്ച കോച്ചുകൾ) ആഴ്ചയിലൊരിക്കൽ ഓടിച്ചിരുന്നെങ്കിൽ ഇങ്ങനെയൊരു ബാധ്യത വരില്ലായിരുന്നു. ഭീഷണി മുൻകൂട്ടിക്കണ്ട് കൊച്ചി മെട്രോ കോർപ്പറേഷൻ ആഴ്ചയിലൊരിക്കൽ എല്ലാ റേക്കുകളും ഓടിക്കുന്നുണ്ട്. ഒരു കോച്ചിലെ ബാറ്ററികൾ-4 ഉപയോഗശൂന്യമാകാവുന്ന ബാറ്ററികൾ-2,16,000 ഒരു ബാറ്ററിക്ക് ടെൻഡർ പ്രകാരം വില- 5000 രൂപ മൊത്തം മാറ്റേണ്ടിവന്നാൽ പ്രതീക്ഷിക്കാവുന്ന ചെലവ്- 108 കോടി ഇപ്പോൾ വെറുതേ കിടക്കുന്ന കോച്ചുകൾ - 54,000 രാജ്യത്തെ മൊത്തം പാസഞ്ചർ കോച്ചുകൾ-74,000

from money rss https://bit.ly/3kIoAUy
via IFTTT

Mammootty's One: Netflix Bags The Streaming Rights Of The Political Thriller!

Mammootty's One: Netflix Bags The Streaming Rights Of The Political Thriller!
Mammootty, the megastar of Malayalam cinema is all set to play a politician once again, in the highly anticipated upcoming project One. The political thriller had grabbed the attention of the Malayalam cinema audiences with its two highly impressive teasers. Now, the

* This article was originally published here

നേട്ടം നിലനിര്‍ത്താനായില്ല; ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: തുടക്കത്തിലെ നേട്ടം ഓഹരി സൂചികകൾക്ക് നിലനിർത്താനയില്ല. തുടർച്ചയായി രണ്ടാംദിവസവും ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 59.14പോയന്റ് നഷ്ടത്തിൽ 38,310.49ലും നിഫ്റ്റി 7.90 പോയന്റ് താഴ്ന്ന് 11,300.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1564 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1128 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 136 ഓഹരികൾക്ക് മാറ്റമില്ല. ഐഷർ മോട്ടോഴ്സ്, സൺ ഫാർമ, ഭാരതി എയർടെൽ, എൻടിപിസി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിലായത്. ടാറ്റ മോട്ടോഴ്സ്, ഹിൻഡാൽകോ, ടൈറ്റാൻ കമ്പനി, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ബാങ്ക്, ഫാർമ എന്നീ സൂചികകൾ ഒഴികെയുള്ളവ നേട്ടത്തിലായിരുന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 1.6ശതമാനവും 0.7ശതമാനവും ഉയർന്നു.

from money rss https://bit.ly/31QtqGC
via IFTTT

ഇന്‍സെന്റീവ് സ്‌കീമുമായി എം സി എക്‌സ്

കൊച്ചി : രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എകസ്ചേഞ്ചായ എംസിഎക്സ് ഗോൾഡ് മിനി ഓപ്ഷനിൽ ലിക്വിഡിറ്റി എൻഹാൻസ്മെന്റ് സ്കീം നടപ്പാക്കാൻ തീരുമാനിച്ചു. ഈ പദ്ധതി പ്രകാരം ഗോൾഡ് മിനി ഓപ്ഷനിൽ നിശ്ചിത ക്വാട്ട പൂർത്തിയാക്കുന്ന ഇടപാടുകാർക്ക് എംസിഎക്സ മാർക്കറ്റ് മേക്കർ പദവി നൽകുകയും അവർക്ക് പ്രതിമാസ ഇൻസെന്റീവ് അനുവദിക്കുകയും ചെയ്യും. ഈ ഇടപാടുകാർ ചുരുങ്ങിയത് ഒരു കോടി രൂപയുടെ ക്യാപിറ്റൽ വാല്യൂ ഉള്ളവരാകണം. ഇൻസെന്റീവ് തുകയെ അടിസ്ഥാനമാക്കിയുള്ള ലേലത്തിലൂടെയാണ് മാർക്കറ്റ് മേക്കറെ തിരഞ്ഞെടുക്കുക. 40ലക്ഷം രൂപയാണ് ഒരു മാസത്തെ പരമാവധി ലേലതുക. ഇടപാടുകാർക്ക് ആഗസ്റ്റ് 13 ന് മുൻപ് ഇ മെയിൽ വഴി തങ്ങളുടെ ലേല തുക എകസ്ചേഞ്ചിൽ അറിയിക്കാം. സെപ്തംബർ ഒന്ന് മുതൽ സ്കീം പ്രാബല്യത്തിൽ വരും. ഇടപാടുകാരെ മാർക്കറ്റിൽ സജീവമാക്കുന്നതിനും മാർക്കറ്റിന്റെ വളർച്ച ലക്ഷ്യമിട്ടുമാണ് എൻഹാൻസ്മെന്റ് സ്കീം നടപ്പാക്കുന്നതെന്ന് എംസിഎക്സ് അധികൃതർ അറിയിച്ചു.

from money rss https://bit.ly/3akiAMY
via IFTTT

ടാക്‌സ്‌പെയേഴ്‌സ് ചാര്‍ട്ടര്‍: പ്രധാന അവകാശങ്ങളും കടമകളും അറിയാം

നികുതിദായകരോടുള്ള ആദായനികുതി വകുപ്പിന്റെ പ്രതിബദ്ധതകളും അവരിൽനിന്നുള്ള പ്രതീക്ഷകളും വ്യക്തമാക്കുന്ന പ്രമാണരേഖ (ടാക്സ്പെയേഴ്സ് ചാർട്ടർ) പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. 2020 കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമനാണ് ചാർട്ടർ സംബന്ധിച്ച് ആദ്യമായി സൂചന നൽകിയത്. ആദായനികുതിവകുപ്പിന്റെ പ്രതിബദ്ധകളും ജനങ്ങളുടെ അവകാശങ്ങളും സംശയിക്കാൻ ഒരുകാരണവുമില്ലെങ്കിൽ നികുതിദായകരെ സത്യസന്ധരായ വ്യക്തകളായും സ്ഥാപനങ്ങളായും പരിഗണിക്കുക. ഐടി വകുപ്പിന്റെ തീരുമാനങ്ങൾ അവലോകനം ചെയ്യുന്നതിനും അപ്പീൽ നൽകുന്നതിനും ന്യായവും സൂക്ഷ്മവുമായ സംവിധാനങ്ങൾ പ്രയോജനപ്പെടുത്തുക. കൃത്യമായ തുക നികുതിയായി സ്വീകരിക്കുക. നികുതിദായകരുടെ സ്വകാര്യത മാനിക്കുകയും രഹസ്യാത്മകത സൂക്ഷിക്കുകയും ചെയ്യുക. അനധികൃത അന്വേഷണങ്ങളിൽനിന്നും നടപടികളിൽനിന്നും വിട്ടുനിൽക്കുക. നികുതി ദായകരുടെ പരാതി സ്വീകരിക്കുന്നതിനും ഉടനെ പരിഹാരം ഉറപ്പാക്കുന്നതിനും സംവിധാനം ഒരുക്കുക. നികുതിദായകരുടെ ബാധ്യതകൾ സത്യസന്ധമായി മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പൂർണമായ വിവരങ്ങൾ നൽകുക. നികുതി നിയമങ്ങളെക്കുറിച്ചും അവ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ബോധവാന്മാരാകുക. കൃത്യമായ രേഖകളും പ്രമാണങ്ങളും ശേഖരിച്ച് സൂക്ഷിക്കുക. അന്വേഷണങ്ങൾക്ക് യഥാസമയം മറുപടി നൽകുക. നികുതിയും മറ്റ് കുടിശ്ശികകളും കൃത്യസമയത്ത് അടയ്ക്കുക. നികുതിദായകർക്ക് അവരുടെ അവകാശങ്ങളും കടമകളും സംബന്ധിച്ച് വ്യക്തതവരുത്തുകമാത്രമാണ് ടേക്സ്പെയേഴ്സ് ചാർട്ടർവഴിചെയ്തിരിക്കുന്നത്. നയപ്രഖ്യാപനങ്ങൾ ആദായനികുതി വകുപ്പിന്റെ പ്രവർത്തനങ്ങളിലും പ്രതിഫലിക്കുമ്പോഴാണ് അതിന് പൂർണതവരുന്നത്. നികുതി സംബന്ധിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിനേക്കാൾ നികുതിദായകരെ പിന്തുണയ്ക്കുന്ന രീതിയിലേയ്ക്ക് ഐടി വകുപ്പ് ശ്രദ്ധകേന്ദ്രീകരിക്കണം. പുതിയസംവിധാനം നടപ്പാക്കുംമുമ്പ് ഉദ്യോഗസ്ഥതലത്തിൽ ആവശ്യമായ പരിശീലനം ലഭ്യമാക്കണം. അതിലൂടെ വിലയിരുത്തലുകളിൽ കാര്യക്ഷമത ഉറപ്പാക്കാനാകുമെന്നുമാണ് ഇതുസംബന്ധിച്ച് വിദഗ്ധരുടെ വിലയിലുത്തൽ. The #TaxpayersCharter is a landmark document that not only spells out the various commitments made to the taxpayer, but also highlights the taxpayer's obligations associated with those commitments. #HonoringTheHonest pic.twitter.com/59xw8Z3J9o — NSitharamanOffice (@nsitharamanoffc) August 13, 2020 Taxpayers' charter: Know your five key rights and obligations

from money rss https://bit.ly/30TQVzv
via IFTTT

സുതാര്യമായ ഇടപെടല്‍: പുതിയ നികുതി പരിഷ്‌കാരങ്ങളെക്കുറിച്ചറിയാം

നിയമങ്ങളും നയങ്ങളും ജനകേന്ദ്രീകൃതവും പൊതുസൗഹാർദപരവുമായ സമീപനത്തിലേയ്ക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് പരിഷ്കരണമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ നികുതി വ്യവസ്ഥയ്ക്ക് അടിസ്ഥാനപരവും ഘടനാപരവുമായ പരിഷ്കാരങ്ങൾ ആവശ്യമാണ്. പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങളിലേയ്ക്ക്: *ആദായ നികുതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്നത് ഘടനാപരമായ പരിഷ്കാരങ്ങൾ. *ഉദ്യോഗസ്ഥരുമായി നേരിട്ട് ഇടപെടാതെ നികുതിദായകർക്ക് സത്യസന്ധമായും ലളിതമായും ഇടപെടാൻ അവസരം. *സുതാര്യത ഉറപ്പുവരുത്താൻ മികച്ച പ്ലാറ്റ്ഫോം. *ന്യായമായും നിർഭയമായും നികുതി ദായകർക്ക് ഇടപെടാനുള്ള സാഹചര്യം. *അനഭിമതമായ ഇപെടലുകൾക്കുള്ള അവസരം ഇതോടെ ഇല്ലാതാകും. *പൂർണമായും കംപ്യൂട്ടർ സഹായത്തോടെയുള്ള സൂക്ഷ്മ പരിശോധന. നോട്ടീസ് നൽകുന്നതുൾപ്പടെയുള്ളവ ഓട്ടോമേറ്റഡ് സംവിധാനംവഴി. *വിശദീകരണം നൽകുന്നതിനുംമറ്റും ഇനി ആദായനികുതി ഓഫീസുകളിൽ പോകുകയോ ഉദ്യോഗസ്ഥരെ കാണുകയോ വേണ്ട. *നികുതി അസ്സസ് മെന്റിനും അപ്പീൽ നൽകുന്നത് ഉൾപ്പടെയുള്ളവയ്ക്കും പുതിയ പ്ലാറ്റ്ഫോം.

from money rss https://bit.ly/3izED5k
via IFTTT