121

Powered By Blogger

Sunday 5 January 2020

യുഎസ്-ഇറാന്‍ സംഘര്‍ഷം: സ്വര്‍ണവില പവന് 30,200 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വർണ വില 30,000 രൂപ കടന്നു. തിങ്കളാഴ്ച ഒറ്റയടിക്ക് പവന് 520 രൂപ കൂടി 30,200രൂപയിലേയ്ക്കാണ് ഉയർന്നത്. 3775 രൂപയാണ് ഗ്രാമിന്റെ വില. 3710 രൂപയായിരുന്നു കഴിഞ്ഞദിവസം ഗ്രാമിന്. ശനിയാഴ്ച സ്വർണ വില പവന് 120 രൂപ ഉയർന്ന് 29,680 രൂപയായിരുന്നു. 29,080 രൂപയായിരുന്നു സംസ്ഥാനത്ത് ഡിസംബറിലെ ഏറ്റവും ഉയർന്ന സ്വർണ വില. 28,000 രൂപയാണ് കഴിഞ്ഞ മാസത്തെ ഏറ്റവും താഴ്ന്ന വില. 20 ദിവസംകൊണ്ട് സ്വർണവിലയിലുണ്ടായ വർധന 2,200 രൂപയാണ്. എംസിഎക്സ് ഫെബ്രുവരി ഗോൾഡ് ഫ്യൂച്ചേഴ്സിൽ എക്കാലത്തെയും ഉയർന്ന നിലവാരമായ 41,030 രൂപയിലേയ്ക്ക് വില ഉയർന്നു. 918 രൂപയുടെ വർധനവാണുണ്ടായത്. യുഎസ്-ഇറാൻ സംഘർഷത്തെതുടർന്ന് ആഗോള വിപണിയിൽ വില കുതിച്ചതാണ് ആഭ്യന്ത വിപണിയിലും പ്രതിഫലിച്ചത്. രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 1.5 ശതമാനം വർധിച്ച് 1,579.55 ഡോളറായി. Gold price has touched Rs 30,200 for a sovereign

from money rss http://bit.ly/2FkuOqi
via IFTTT

കുതിക്കുന്നത് ഓഹരിസൂചിക; മൊത്തം വിപണിയല്ല

'സമ്പദ്വ്യവസ്ഥ താഴേക്ക് പോകുമ്പോൾ ഓഹരി വിപണി ഉയരുന്നത് തനിക്ക് ഒരു സമസ്യയായിട്ടാണ് അനുഭവപ്പെടുന്നത്' എന്നാണ് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞനും കേന്ദ്രസർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവുമായ അരവിന്ദ് സുബ്രഹ്മണ്യൻ പറയുന്നത്. അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ എൻ.എസ്.ഇ. സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. സെന്ററിന്റെ ആദ്യത്തെ 'ബിഹേവിയറൽ ഇക്കണോമിക്സ് പ്രോജക്ട് ഈ സമസ്യയ്ക്ക് ഉത്തരം തേടുന്നതിനു വേണ്ടിയുള്ളതാകണമെന്നും അദ്ദേഹം നിർദേശിച്ചു. സാമ്പത്തിക വളർച്ച ആശങ്കാജനകമാം വിധം കുറഞ്ഞപ്പോഴാണ് ഓഹരി സൂചിക എക്കാലത്തെയും ഉയർന്ന നിലവാരത്തിലേക്ക് കുതിച്ചത്. ഇന്ത്യയുടെ സാമ്പത്തിക വളർച്ച 2013-ന് ശേഷം ആദ്യമായാണ് 5 ശതമാനത്തിന് താഴേക്ക് പോകുന്നത്. അതേസമയം, ഇന്ത്യൻ ഓഹരി വിപണി എക്കാലത്തെയും ഉയർന്ന നിലവാരം രേഖപ്പെടുത്തി. 'സമ്പദ്വ്യവസ്ഥയുടെ ബാരോമീറ്ററാണ് ഓഹരിവിപണി' എന്ന, പൊതുവെ സ്വീകാര്യമായ സങ്കൽപ്പമാണ്. സമ്പദ്വ്യവസ്ഥ താഴേക്ക് പോകുമ്പോൾ ഓഹരി വിപണി ഉയരുന്നത് ഉത്തരമില്ലാത്ത സമസ്യയാണെന്ന് അരവിന്ദ് സുബ്രഹ്മണ്യനെ പോലുള്ളവർ പറയുന്നതിന് കാരണവും ഇതാണ്. എന്നാൽ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഓഹരി സൂചിക നമ്മുടെ സമ്പദ്വ്യവസ്ഥയുടെ പ്രതിഫലനമാണോ...? ഓഹരി സൂചികകളായ സെൻസെക്സിന്റെയും നിഫ്റ്റിയുടെയും കുതിപ്പിനെയാണ് നാം വിപണിയുടെ കുതിപ്പായി കാണുന്നത്. എന്നാൽ, സെൻസെക്സോ നിഫ്റ്റിയോ ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെയോ വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ പല തട്ടിൽ നിൽക്കുന്ന വളരെ വിപുലമായ ഇന്ത്യൻ കമ്പനികളുടെയോ പരിച്ഛേദമാകുന്നില്ല. സെൻസെക്സിൽ 30 കമ്പനികളും നിഫ്റ്റിയിൽ 50 കമ്പനികളുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഈ കമ്പനികളുടെ ഓഹരിവിലയിലുണ്ടാകുന്ന വ്യതിയാനമാണ് സൂചികയിൽ പ്രതിഫലിക്കുന്നത്. സെൻസെക്സിൽ റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. ബാങ്ക്, ഇൻഫോസിസ്, ഐ.ടി.സി., കൊട്ടക്ക് മഹീന്ദ്ര ബാങ്ക്, ടി.സി.എസ്., എൽ ആൻഡ് ടി, ആക്സിസ് ബാങ്ക് എന്നീ പത്ത് കമ്പനികൾക്ക് മാത്രം 70.97 ശതമാനം 'വെയിറ്റേജ്' ഉണ്ട്. അതായത്, ഉയർന്ന വെയിറ്റേജുള്ള പത്തോ പതിനഞ്ചോ കമ്പനികളുടെ ഓഹരിവില ഗണ്യമായി ഉയർന്നാൽത്തന്നെ സൂചിക കുതിക്കും... ഇപ്പോൾ സംഭവിക്കുന്നതും അതാണ്. റിലയൻസ്, എച്ച്.ഡി.എഫ്.സി. ബാങ്ക്, എച്ച്.ഡി.എഫ്.സി., ഐ.സി.ഐ.സി.ഐ. ബാങ്ക്, കൊട്ടക്ക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക്, ബജാജ് ഫിനാൻസ് തുടങ്ങിയ മുൻനിര കമ്പനികളുടെ ഓഹരി വിലയിലുണ്ടായ മുന്നേറ്റമാണ് സൂചികകളുടെ കുതിപ്പായി മാറിയത്. അതേസമയം, നിഫ്റ്റിയിലും സെൻസെക്സിലും ഉൾപ്പെട്ട പല കമ്പനികൾക്കും കുതിപ്പിൽ പങ്കാളിത്തം വഹിക്കാൻ സാധിച്ചിട്ടില്ല. നിഫ്റ്റി ഡിസംബറിൽ രേഖപ്പെടുത്തിയ എക്കാലത്തെയും ഉയർന്ന നിലവാരത്തിന് തൊട്ടടുത്തായി ഇപ്പോഴും തുടരുമ്പോഴും നിഫ്റ്റിയിൽ ഉൾപ്പെട്ട പകുതിയോളം ഓഹരികൾ അവയുടെ എക്കാലത്തെയും ഉയർന്ന വിലയുടെ 25 ശതമാനം താഴെയായാണ് വ്യാപാരം ചെയ്യുന്നത്. നിഫ്റ്റി കഴിഞ്ഞ ഒരു വർഷത്തിനിടെ ഏകദേശം 13 ശതമാനം ഉയർച്ച രേഖപ്പെടുത്തിയപ്പോൾ, നിഫ്റ്റിക്ക് പുറത്തുള്ള ഇടത്തരം, ചെറുകിട കമ്പനികളുടെ ഓഹരികളിൽ ബഹുഭൂരിഭാഗത്തിനും ഈ മുന്നേറ്റത്തിൽ പങ്കാളിത്തമില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ എൻ.എസ്.ഇ. മിഡ്കാപ് 50 സൂചിക മൂന്ന് ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. സൂചികാധിഷ്ഠിതമല്ലാത്ത മറ്റ് കമ്പനികളുടെ പ്രകടനം എങ്ങനെയായിരുന്നാലും അത് സെൻസെക്സിനെയോ നിഫ്റ്റിയെയോ ബാധിക്കുന്ന കാര്യമല്ല. സൂചികക്ക് പുറത്തുള്ള ഇടത്തരം, ചെറുകിട കമ്പനികൾ സാമ്പത്തിക വളർച്ച കുറയുന്നതിന്റെ ഇരകളായി മാറുമ്പോഴും അത് നിഫ്റ്റിയിലോ സെൻസെക്സിലോ പ്രതിഫലിക്കുന്നില്ല. കോർപ്പറേറ്റ് നികുതി വെട്ടിക്കുറച്ചത് ഓഹരി വിപണിക്ക് ഉത്തേജനം പകർന്ന ഘടകമാണ്. പക്ഷേ, ആ നടപടിയും സൂചികകളിൽ ഉയർന്ന വെയിറ്റേജുള്ള കമ്പനികൾക്കാണ് ഗുണകരമാകുന്നത്. അതിന്റെ ആനുകൂല്യം സ്വന്തമാക്കുന്ന കോർപ്പറേറ്റ് ഭീമന്മാർ നയിക്കുന്ന മുന്നേറ്റമാണ് വിപണിയിൽ ഇപ്പോൾ നിലനിൽക്കുന്നത്. സമ്പദ്വ്യവസ്ഥയുടെ ബാരോമീറ്ററാണ് ഓഹരി വിപണി എന്ന സങ്കൽപ്പത്തിന് ഇന്ത്യൻ സാഹചര്യത്തിലെങ്കിലും വലിയ കഴമ്പൊന്നുമില്ലെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്. മൊത്തം സമ്പദ്വ്യവസ്ഥയുടെ പ്രകടനത്തെ പ്രതിഫലിപ്പിക്കുന്നതിന് പകരം അത് സൂചികകളുടെ ബാസ്കറ്റിൽ ഉൾപ്പെട്ട പത്തോ പതിനഞ്ചോ കമ്പനികളുടെ പ്രകടനത്തെ മാത്രമാണ് രേഖപ്പെടുത്തുന്നത്. സൂചികാധിഷ്ഠിതമായ പ്രമുഖ കമ്പനികളിലെ നിക്ഷേപം ഗണ്യമായി ഉയർത്തുന്നതിലൂടെയാണ് 'മ്യൂച്വൽ ഫണ്ടു'കൾ ഈ മുന്നേറ്റം പ്രയോജപ്പെടുത്താൻ ശ്രമിക്കുന്നത്. വിപണിമൂല്യത്തിന്റെ അടിസ്ഥാനത്തിൽ മുൻനിരയിലുള്ള 50 കമ്പനികളിലാണ് ആഭ്യന്തര നിക്ഷേപസ്ഥാപനങ്ങൾ 77 ശതമാനം നിക്ഷേപവും നടത്തിയിരിക്കുന്നത്. കുതിപ്പിന് പിന്നിൽ എസ്.ഐ.പി. ഓഹരി സൂചികയിലെ കുതിപ്പിന് പിന്നിൽ പ്രവർത്തിക്കുന്ന ഒരു പ്രധാന ഘടകം വിപണിയിൽ ഇന്ത്യക്കാരുടെ നിക്ഷേപം ഗണ്യമായി ഉയർന്നതാണ്. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്.ഐ.പി.) വഴി കഴിഞ്ഞ ഒരു വർഷത്തിനിടെ പ്രതിമാസം മ്യൂച്വൽ ഫണ്ടുകളിലേക്ക് എത്തിയ ശരാശരി നിക്ഷേപം 8,200 കോടി രൂപയാണ്. 2019 ജനുവരി മുതൽ നവംബർ വരെയുള്ള 11 മാസ കാലയളവിൽ 90,094 കോടി രൂപയാണ് എസ്.ഐ.പി. വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കപ്പെട്ടത്. നവംബറിൽ 8,273 കോടി രൂപയുടെ എസ്.ഐ.പി. നിക്ഷേപമാണുണ്ടായത്. ഉപഭോഗം കുറയ്ക്കുകയും നിക്ഷേപം വർധിപ്പിക്കുകയും ചെയ്യുന്ന പ്രവണത ശക്തമായത് എസ്.ഐ.പി.ക്ക് പ്രചാരമേറിയതിന് ഒരു പ്രധാന കാരണമാണ്. ഇതിന് പുറമെ 1,500 കോടിയോളം രൂപ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷനും (ഇ.പി.എഫ്.ഒ.) ഓഹരി അധിഷ്ഠിത എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളി (ഇ.ടി.എഫ്.)ൽ നിക്ഷേപിക്കുന്നു. ഇങ്ങനെ ഓരോ മാസവും ഓഹരി വിപണിയിലെത്തുന്ന ഏകദേശം 10,000 കോടി രൂപയുടെ എസ്.ഐ.പി. നിക്ഷേപം ഓഹരി വിപണി ഉയർന്ന നിലയിൽ തുടരുന്നതിന് ഒരു പ്രധാന കാരണമാണ്. ഇങ്ങനെയെത്തുന്ന നിക്ഷേപം പ്രധാനമായും സൂചികയിൽ ഉയർന്ന വെയിറ്റേജുള്ള വൻകിട ബ്ലൂചിപ് കമ്പനികളിലാണ് ഫണ്ട് മാനേജർമാർ നിക്ഷേപിക്കുന്നത്. അവയുടെ ഓഹരി വില റെക്കോഡുകൾ ഭേദിച്ച് ഉയർന്നുകൊണ്ടിരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. നേരത്തെ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ ഗണ്യമായി നിക്ഷേപം പിൻവലിച്ചാൽ ഇന്ത്യൻ വിപണി തകർന്നടിയുന്ന കാഴ്ചയാണ് നാം കണ്ടിരുന്നത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതിവിശേഷം തീർത്തും വ്യത്യസ്തമാണ്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ വിൽപ്പന നടത്തുന്ന അവസരങ്ങളിൽ വിപണിക്ക് പിന്തുണ നൽകുന്ന നിർണായക ശക്തിയായി മ്യൂച്വൽ ഫണ്ടുകൾ ഉൾപ്പെടെയുള്ള ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ മാറിക്കഴിഞ്ഞു. ദീർഘകാല നിക്ഷേപത്തിന്റെ ഭാഗമായാണ് എസ്.ഐ.പി. വഴി ഓരോ മാസവും വിപണിയിലേക്കുള്ള പണത്തിന്റെ ഒഴുക്ക് സംഭവിക്കുന്നത് എന്നതിനാൽ, അത് പൊടുന്നനെ നിലയ്ക്കുന്നതല്ല. അതുകൊണ്ടുതന്നെ, വിപണി മുന്നോട്ടുപോകുന്നതിൽ ഈ നിക്ഷേപപ്രവാഹം ഒരു പ്രധാന ഘടകമായി തുടർന്നും പ്രവർത്തിക്കും. aravindkraghav@gmail.com

from money rss http://bit.ly/35pWx3t
via IFTTT

മധ്യേഷ്യയിലെ സംഘര്‍ഷം: സെന്‍സെക്‌സിലെ നഷ്ടം 418 പോയന്റ്

മുംബൈ: മധ്യേഷ്യയിലെ സംഘർഷാവസ്ഥ ഓഹരി വിപണിയെ ബാധിച്ചു. സെൻസെക്സ് 418 പോയന്റ് നഷ്ടത്തിൽ 41050ലും നിഫ്റ്റി 128 പോയന്റ് താഴ്ന്ന് 12098ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 317 കമ്പനികൾ നേട്ടത്തിലും 1052 കമ്പനികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. ഐടി ഒഴികെയുള്ള ഓഹരികളെല്ലാം നഷ്ടത്തിലാണ്. ടൈറ്റൻ കമ്പനി, വിപ്രോ, ടിസിഎസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. എസ്ബിഐ, കോൾ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ്, യെസ് ബാങ്ക്, ഹിൻഡാൽകോ, പവർഗ്രിഡ് കോർപ്, സൺ ഫാർമ, മാരുതി സുസുകി, ഒഎൻജിസി, ടാറ്റ സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. Sensex down 450 pts on Middle East tensions

from money rss http://bit.ly/2Ne8zXF
via IFTTT

ഗ്രാമത്തില്‍ ഐടി കമ്പനി തുടങ്ങിയ സംരംഭക ദമ്പതിമാര്‍

ജോബിൻ ജോസും ജിസ്മിയും നാൽപ്പത് ലക്ഷം രൂപയുടെ കടമുള്ളപ്പോൾ ജോലി രാജിവെച്ച് ഐ.ടി. സംരംഭം തുടങ്ങുക...! കൊച്ചിയും തിരുവനന്തപുരവും വേണ്ടെന്നുവച്ച്, ആ സംരംഭം ചാലക്കുടിയിലെ 'കോട്ടാറ്റ്' എന്ന ഗ്രാമത്തിൽ സ്ഥാപിക്കുക...! അതും പോരാഞ്ഞ്, 'ജോബിൻ ആൻഡ് ജിസ്മി ഐ.ടി. സർവീസസ്' എന്ന് സംരംഭത്തിന് പേരിടുക...! കേൾക്കുമ്പോൾ വട്ടാണെന്ന് തോന്നുമെങ്കിലും വ്യത്യസ്ത തീരുമാനങ്ങളാണ് ജോബിൻ ജോസ്-എ.ഐ. ജിസ്മി ദമ്പതിമാരുടെ ജീവിതം മാറ്റിമറിച്ചത്. തങ്ങളുടെ തീരുമാനങ്ങളിൽ പൂർണ വിശ്വാസമായിരുന്നുവെന്ന് തൃശ്ശൂർ ജില്ലയിലെ ചാലക്കുടിക്ക് സമീപം കോട്ടാറ്റ് ഈയിടെ നിർമാണം പൂർത്തിയാക്കിയ ഓഫീസ് സമുച്ചയത്തിലിരുന്ന് ഇരുവരും ഓർക്കുന്നു. ആ വിശ്വാസം ശരിയാണെന്ന് കാലം തെളിയിച്ചപ്പോൾ ഐ.ടി. മേഖലയിലെ പല പരമ്പരാഗത സങ്കൽപ്പങ്ങളും പൊളിഞ്ഞുവീണു. 2011-12-ൽ സ്ഥാപിച്ച സംരംഭം ഇപ്പോൾ 'ഒറാക്കിൾ നെറ്റ്സ്യൂട്ട്' എന്ന സോഫ്റ്റ് വേറിന്റെ കേരളത്തിലെ ഏക അലയൻസ് പാർട്ണറാണ്. വിവിധതരം കമ്പനികൾക്ക് ബിസിനസ് ഫിനാൻസ്, ഓപ്പറേഷൻസ്, കസ്റ്റമർ റിലേഷൻസ് എന്നിവ കൈകാര്യം ചെയ്യാൻ പറ്റുന്ന 'ക്ലൗഡ്' അധിഷ്ഠിത 'എന്റർപ്രൈസ് റിസോഴ്സ് പ്ലാനിങ്' (ഇ.ആർ.പി.) സോഫ്റ്റ്വേർ ആണ് 'നെറ്റ് സ്യൂട്ട്.' ഇൻഫോസിസ് പോലുള്ള വമ്പൻ കമ്പനികളാണ് നെറ്റ് സ്യൂട്ടിന്റെ മറ്റ് അലയൻസ് പാർട്ണർമാരെന്ന് അറിയുമ്പോഴാണ് 'ജോബിൻ ആൻഡ് ജിസ്മി'യുടെ വലിപ്പം മനസ്സിലാകുക. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വിറ്റുവരവ് 2.5 കോടി രൂപയും നടപ്പു സാമ്പത്തികവർഷത്തെ പ്രതീക്ഷിക്കുന്ന വിറ്റുവരവ് നാല് കോടി രൂപയുമാണ്. വാർഷിക വളർച്ചയാകട്ടെ 2016-ന് ശേഷം 60-70 ശതമാവും. തുടക്കം രണ്ട് ലാപ്ടോപ്പിൽ 2010-ലായിരുന്നു ബിസിനസ് അനലിസ്റ്റായ ജോബിനും മൊബൈൽ ആപ്ലിക്കേഷൻ ഡെവലപ്പറായ ജിസ്മിയും തമ്മിലുള്ള വിവാഹം. കല്യാണത്തോടെ ജിസ്മി ജോലി രാജിവച്ചിരുന്നു. വീട്ടിൽ ഇരിക്കുമ്പോഴും ചെറിയ വർക്കുകളൊക്കെ ലഭിച്ചു. അങ്ങനെയാണ് 'സ്വന്തം സംരംഭം' എന്ന ആഗ്രഹം മനസ്സിൽ വരുന്നത്. വീടുവച്ച വകയിൽ കടത്തിൽ മുങ്ങിയ സമയമായിരുന്നു അപ്പോൾ. പലരും എങ്ങനെയെങ്കിലും കടം വീട്ടാനുള്ള മാർഗങ്ങൾ ആലോചിക്കുമ്പോൾ, സംരംഭം തുടങ്ങാൻ ജോലി രാജിവയ്ക്കുകയാണ് ജോബിൻ ചെയ്തത്. മറ്റുള്ളവർക്ക് 'കിറുക്ക്' എന്നു തോന്നുന്ന കാര്യങ്ങളാണ് ജോബിനും ജിസ്മിക്കും ശരിയാണെന്ന് തോന്നിയത്. രണ്ടു പേരുടെ ലാപ്ടോപ്പ് ആയിരുന്നു മൂലധനം. രണ്ടുമാസം കഴിഞ്ഞപ്പോൾ അത്യാവശ്യം വർക്കുകൾ കിട്ടാൻ തുടങ്ങി. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. സ്വന്തം കെട്ടിടം ബിസിനസ് നല്ലരീതിയിൽ കിട്ടാൻ തുടങ്ങിയപ്പോൾ കൂടുതൽ സ്ഥലം വേണമെന്നായി. 2013-14 കാലഘട്ടത്തിൽ സ്ഥലം അന്വേഷിച്ച് കൊരട്ടി ഇൻഫോപാർക്കിൽ പോയപ്പോൾ നല്ല പ്രതികരണമല്ല അധികൃതരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ആ വാശിക്കാണ് 'സ്വന്തം കെട്ടിടം' എന്ന ആശയം രൂപംകൊണ്ടത്. തത്കാലം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു. ഇതിനിടെ, 28 സെന്റ് സ്ഥലം വാങ്ങി. അവിടെ 10,000 ചതുരശ്രയടിയുള്ള കെട്ടിടം 2019-ൽ പൂർത്തിയാക്കിയപ്പോൾ ആ സ്വപ്നവും പൂവണിഞ്ഞു. 2.2 കോടി രൂപയായിരുന്നു നിക്ഷേപം. കോട്ടാറ്റ് പോലുള്ള ഗ്രാമത്തിൽ ഐ.ടി. കമ്പനി നടത്തിയാൽ വിജയിക്കുമെന്ന് അതോടെ ആളുകൾക്ക് ബോധ്യമായെന്ന് ഫൗണ്ടറും ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമായ ജോബിൻ പറഞ്ഞു. ഇന്റർനെറ്റും വൈദ്യുതിയും ഐ.ടി. കമ്പനി തുടങ്ങാൻ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ നല്ല സ്പീഡുള്ള ഇന്റർനെറ്റ് കണക്ഷനും വൈദ്യുതിയുമാണ് എന്ന് ജോബിൻ പറയുന്നു. മറ്റു കാര്യങ്ങൾ രണ്ടാമതാണ് വരുന്നത്. കോട്ടാറ്റ് ഇവ രണ്ടും ലഭ്യമായിരുന്നു. വീട് കോട്ടാറ്റിനു സമീപത്തെന്നതും ഇവിടെതന്നെ ഓഫീസ് പണിയുന്നതിനെ സ്വാധീനിച്ചു. നല്ല ജീവനക്കാരെ കിട്ടാനാണ് ഐ.ടി. കമ്പനികൾ നഗരങ്ങളിൽ കേന്ദ്രീകരിക്കുന്നത്. എന്നാൽ, ഗ്രാമപ്രദേശത്തുള്ള, ഉന്നതനിലവാരം പുലർത്തുന്ന ജീവനക്കാരെ കമ്പനികൾ കാണുന്നില്ലെന്ന് ജോബിൻ പറഞ്ഞു. ഒരുപാട് കഴിവുള്ള സ്ത്രീകൾ ഗ്രാമപ്രദേശത്തെ വീടുകളിൽ വെറുതെ ഇരിക്കുന്നുണ്ട്. നഗരങ്ങളിൽ വന്ന് ജോലിചെയ്യാനുള്ള സാഹചര്യമില്ലാത്തതുകൊണ്ടാണ് ഇവർ വീട്ടിൽത്തന്നെ ഇരിക്കുന്നത്. കുടുംബകാര്യങ്ങൾ കൂടി നോക്കാനുള്ള സാഹചര്യം ഒരുക്കുകയാണെങ്കിൽ ഇവരിൽനിന്ന് മികച്ച പ്രകടനമാണ് ലഭിക്കുകയെന്ന് കോ-ഫൗണ്ടറും ചീഫ് ടെക്നോളജി ഓഫീസറുമായ ജിസ്മി പറഞ്ഞു. 51 ജീവനക്കാർ ഉള്ള സ്ഥാപനത്തിൽ 35 പേരും സ്ത്രീകളാണ്. കൂടാതെ, 75 ശതമാനം ജീവനക്കാരും സമീപ പ്രദേശങ്ങളിൽ നിന്നുള്ളവരും. വിജയരഹസ്യം 'പ്രീമിയം സർവീസ്' ആണ് കൊടുക്കുന്നത്. ഗുണമേന്മയിലും വേഗത്തിലും കാര്യങ്ങൾ ചെയ്തുതീർക്കും. അതിനാൽ, നല്ല 'ബില്ലിങ്' നടത്താൻ സാധിക്കുന്നു. 2022-ഓടെ കണ്ണൂരിന്റെ ഉൾപ്രദേശത്ത് ഐ.ടി. കേന്ദ്രം തുടങ്ങുകയാണ് അടുത്ത ലക്ഷ്യമെന്നും ജോബിൻ പറഞ്ഞു. sanishwyd@gmail.com The entrepreneurial couple who started the IT company in the village

from money rss http://bit.ly/36s8ozp
via IFTTT