121

Powered By Blogger

Wednesday 20 May 2020

സ്വര്‍ണവില പവന് 160 രൂപകുറഞ്ഞ് 34,520 രൂപയായി

സ്വർണവില പവന് 34,520 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നു. ഗ്രാമിന് 4315 രൂപയാണ് വില. കഴിഞ്ഞ ദിവസത്തെ 34,680 രൂപയിൽനിന്ന് 160 രൂപയാണ് പവന്റെ വിലയിൽ കുറവുണ്ടായത് മെയ് 18ന് പവന്റെ വില റെക്കോഡ് നിലവാരമായ 35,040 രൂപയിലെത്തിയിരുന്നു. അടുത്തദിവസംതന്നെ 520രൂപയാണ് കുറഞ്ഞത്. മൂന്നുദിവസമായി വർധിച്ചുകൊണ്ടിരുന്ന ആഗോള വിപണിയിലെ വിലയിൽ വ്യാഴാഴ്ച ഇടിവുണ്ടായി. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,745.32 ഡോളറിലെത്തി. കോവിഡ് വ്യാപനം നിയന്ത്രണത്തിലാകുകയും യുഎസ്-ചൈന തർക്കത്തിന് അയവുവരികയും ചെയ്താൽമാത്രമെ സ്വർണവില കുറയുകയുള്ളൂ എന്നാണ് വിലയിരുത്തൽ. നിക്ഷേപകർ വ്യാപകമായി വിറ്റ് ലാഭമെടുത്തതുകൊണ്ടാണ് വിലയിൽ താൽക്കാലികമായി കുറവുണ്ടായത്. കേരളത്തിൽ ലോക്ക്ഡൗണിന് ഇളവ് നൽകിയതോടെ ജുവലറികൾ ബുധനാഴ്ചമുതൽ പ്രവർത്തിച്ചുതുടങ്ങി.

from money rss https://bit.ly/2ZrJfnJ
via IFTTT

ഫ്രാങ്ക്‌ളിന്റെ മരവിപ്പിച്ച ഫണ്ടുകളില്‍നിന്ന് പണംതിരിച്ചുകിട്ടാന്‍ 5വര്‍ഷമെടുത്തേക്കും

പ്രതിസന്ധിയെതുടർന്ന് ഫ്രങ്ക്ളിൻ ടെംപിൾടൺ പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളിൽനിന്ന് മുഴുവൻ പണവും തിരിച്ചുകിട്ടാൻ ആറുവർഷമെടുത്തേക്കും. നിക്ഷേപകർക്ക് എഎംസി അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഹ്രസ്വകാലത്തേയ്ക്കുള്ള നിക്ഷേപമായി പരിഗണിക്കുന്ന ഷോർട്ട് ടേം ഫണ്ടുകളിലെ നിക്ഷേപം തിരിച്ചുകിട്ടാാണ് ഇത്രയും സമയമെടുക്കുമെന്ന് കമ്പനി അറിയിച്ചിട്ടുള്ളത്. ഘട്ടംഘട്ടമായിട്ടായിരിക്കും ഈ ആറു ഫണ്ടുകളിലെയും നിക്ഷേപകർക്ക് പണം നൽകുക. പുട്ട്, കോൾ ഓപ്ഷൻസ് അനുസരിച്ച് പണംതിരിച്ചെടുക്കാൻ കമ്പനി ശ്രമംനടത്തിവരികയാണ്. ഫ്രാങ്ക്ളിൻ ഇന്ത്യ ഷോട്ട് ടേം ഇൻകം പ്ലാനിൽനിന്ന് 100ശതമാനം നിക്ഷേപവും തിരിച്ചുകിട്ടാൻ അഞ്ചുവർഷത്തിൽകൂടുതൽകാലം കാത്തിരിക്കേണ്ടിവരുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. മറ്റ് ഫണ്ടുകളായ ഫ്രങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ക്രിഡിറ്റ് റിസ്ക് ഫണ്ട്, ഫ്രാങ്ക്ളിൻ ഇന്ത്യ ഡൈനാമിക് ആക്യുറൽ ഫണ്ട് എന്നിവയിൽനിന്നും നിക്ഷേപകർക്ക് മുഴവൻ പണവും തിരിച്ചുകിട്ടാനും അഞ്ചുവർഷം കാത്തിരിക്കേണ്ടിവരും. അൾട്ര ഷോട്ട് ബോണ്ട് ഫണ്ടിൽനിന്ന് 2021 മെയ് 15നകം 53ശതമാനം നിക്ഷേപം തിരിച്ചുലഭിക്കും. അതേസമയം, ഷോട്ട് ടേം ഇൻകം പ്ലാനിൽ നിക്ഷേപിച്ചവർക്ക് ഈ സമയമാകുമ്പോൾ ലഭിക്കുക നാല് ശതമാനം നിക്ഷേപംമാത്രമായിരിക്കും. സെബിയുടെ നിർദേശമനുസരിച്ച് ലോ ഡ്യൂറേഷൻ ഫണ്ടുകളിൽ ആറുമാസത്തിനും 12മാസത്തിനും ഇടയ്ക്ക് കാലാവധിയുള്ള കടപ്പത്രങ്ങളിലാണ് നിക്ഷേപം നടത്തേണ്ടത്. ഷോട്ട് ഡ്യൂറേഷൻ ഫണ്ടുകളിലാകട്ടെ ഇത് ഒരുവർഷം മുതൽ മൂന്നുവർഷംവരെയാണ്. സെബിയുടെ മാർഗനിർദേശങ്ങൾ അനുസരിച്ചല്ല ഈ ഫണ്ടുകൾ വിപണിയിൽ നിക്ഷേപം നടത്തിയതെന്ന് ഇതോടെ വ്യക്തമായി.

from money rss https://bit.ly/2TkoS8f
via IFTTT

മൂന്നാം ദിവസവും ഉണര്‍വ്: സെന്‍സെക്‌സില്‍ 136 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 136 പോയന്റ് ഉയർന്ന് 30954ലിലും നിഫ്റ്റി 46 പോയന്റ് നേട്ടത്തിൽ 9113ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 504 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 192 ഓഹരികൾ നഷ്ടത്തിലുമാണ്. 40 ഓഹരികൾക്ക് മാറ്റമില്ല. രാജ്യത്ത് ലോക്ക്ഡൗൺ തുടരുകയാണെങ്കിലും വ്യാപാര-വ്യവസായ സ്ഥാപനങ്ങൾ തുറക്കുന്നതിന് ഘട്ടംഘട്ടമായി ഇളവ് നൽകിയതാണ് വിപണിയെ സ്വാധീനിച്ചത്. ആഭ്യന്തര വിമാന സർവീസുകൾക്ക് അനുമതി ലഭിച്ചതിനെതുടർന്ന് എയർലൈൻ കമ്പനികളുടെ ഓഹരി വിലയിൽ നേട്ടമുണ്ടായി. ഇൻഡിഗോ, സ്പൈസസ് ജെറ്റ് തുടങ്ങിയ ഓഹരികൾ യഥാക്രമം എട്ടും അഞ്ചും ശതമാനം ഉയർന്നു. ബജാജ് ഓട്ടോ, ഭാരതി ഇൻഫ്രടെൽ, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര, ഗെയിൽ, എച്ച്ഡിഎഫ്സി ബാങ്ക്, ഐഷർ മോട്ടോഴ്സ്, യുപിഎൽ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഗ്രാസിം, അദാനി പോർട്സ്, ബിപിസിഎൽ, ശ്രീ സിമെന്റ്സ്, ഒഎൻജിസി, ടെക് മഹീന്ദ്ര, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, എൽആൻഡ്ടി, ടിസിഎസ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.

from money rss https://bit.ly/2z7vcJt
via IFTTT

കോവിഡ്‌ ആറുകോടി ജനങ്ങളെ കൊടുംപട്ടിണിയിലാക്കും

വാഷിങ്ടൺ: കോവിഡ് മഹാമാരി ലോകത്ത് ആറുകോടി ജനങ്ങളെ കൊടുംപട്ടിണിയിലാക്കുമെന്ന് ലോകബാങ്ക് മുന്നറിയിപ്പ്. ആഗോളസാമ്പത്തികരംഗത്ത് ഈവർഷം അഞ്ചുശതമാനം വളർച്ചമുരടിപ്പ് ഉണ്ടാകുമെന്നാണ് അനുമാനമെന്നും ലോകബാങ്ക് പ്രസിഡന്റ് ഡൈവിഡ് മാൽപാസ് പറഞ്ഞു. പ്രതിസന്ധി നേരിടാൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യങ്ങൾക്ക് 16,000 കോടി ഡോളർ വായ്പ കുറഞ്ഞ പലിശനിരക്കിൽ നൽകുമെന്നും അദ്ദേഹം പറഞ്ഞു. നൂറോളം രാജ്യങ്ങൾക്ക് ഇതിനകം അടിയന്തരസഹായം നൽകിയിട്ടുണ്ട്. ലോകമെങ്ങും ലക്ഷക്കണക്കിനാളുകളുടെ ജീവിതോപാധികൾ ഇല്ലാതാകും. ആരോഗ്യമേഖല കടുത്തസമ്മർദം നേരിടും. ദാരിദ്ര്യനിർമാർജനരംഗത്ത് കഴിഞ്ഞ മൂന്നുവർഷമുണ്ടാക്കിയ നേട്ടങ്ങൾ ഇല്ലാതാവുമെന്നും മാൽപാസ് പറഞ്ഞു.

from money rss https://bit.ly/3g8eWs1
via IFTTT

Prithviraj Sukumaran In Kunchan Nambiar Biopic; Mammootty To Make A Cameo Appearance!

Prithviraj Sukumaran In Kunchan Nambiar Biopic; Mammootty To Make A Cameo Appearance!
Prithviraj Sukumaran, the multi-faceted talent and Mammootty, the megastar of Malayalam cinema, are all set to join hands once again. As per the latest reports, Prithviraj and Mammootty are coming together for the upcoming Kunchan Nambiar biopic, directed by the senior

* This article was originally published here

സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കാന്‍ യുപിഐ ആപ്പ്

കൊച്ചി: ബാങ്ക് അക്കൗണ്ടിനെ മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധിപ്പിക്കുകയും സുരക്ഷിതമായി ഇടപാടുകൾ നടത്തുകയും ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് യുപിഐ എന്ന യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റർഫെയ്സ്. സുഹൃത്തുക്കൾക്കും കച്ചവടക്കാർക്കും തത്സമയം പണം കൈമാറാം. ഓൺലൈൻ ഷോപ്പിങ് നടത്തുകയും വിവിധ ബില്ലുകൾ അടക്കുകയുംചെയ്യാം.ബാങ്കിന്റെ പ്രവർത്തനസമയം കണക്കിലെടുക്കാതെ എല്ലാ ദിവസവും മുഴുവൻ സമയവും യുപിഐ ഇടപാടുകൾ നടത്താം. പ്രതിദിനം ഒരു ലക്ഷം രൂപ വരെയുള്ള ഇടപാടുകളാണ് നിലവിൽ ഇതിലൂടെ നടത്താനാവുക. എന്നാൽ ഇക്കാര്യത്തിൽ വിവിധ ബാങ്കുകൾ തമ്മിൽ വ്യത്യാസമുണ്ടാകും. ഐപിഒ അപേക്ഷ പോലുള്ളവയ്ക്ക് രണ്ടു ലക്ഷം രൂപ വരെയാണ് പരിധി. അക്കൗണ്ടുകൾ വഴിയുള്ള പണമയക്കലിനു പുറമെ സ്കാൻ ചെയ്ത് പണം നൽകാനും ഇതിൽ സംവിധാനമുണ്ട്. ശ്രദ്ധിക്കേണ്ട കാര്യങ്ങൾ യുപിഐ പിൻ ആരുമായും പങ്കുവെക്കരുത്. യുപിഐ ഇടപാടുകളിൽ മാത്രമല്ല, മറ്റ് ഡിജിറ്റൽ ഇടപാടുകളിലും ഇത്തരത്തിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. കാർഡ് നമ്പർ, കാലാവധി തീരുന്ന തീയ്യതി, സിവിവി, ഒടിപി തുടങ്ങിയവയും ആരുമായും പങ്കുവെക്കരുത്. സാമ്പത്തിക വിവരങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ നൽകുകയും ചെയ്യരുത്. യുപിഐ ആപ്പിന്റെ പിൻപേജിൽ മാത്രമേ അത് എന്റർ ചെയ്യാവൂ. യുപിഐ പിൻ എന്റർ ചെയ്യുമ്പോൾ അക്കൗണ്ടിൽ നിന്ന് പണം കുറവു ചെയ്യപ്പെടും. ഏതെങ്കിലും സംശയകരമായ അക്കൗണ്ട് ശ്രദ്ധയിൽപെട്ടാൽ ബാങ്കിനെ അറിയിക്കുക. മികച്ച കച്ചവട സ്ഥാപനങ്ങൾവഴി മാത്രം ഓൺലൈനായുള്ള വാങ്ങലുകൾ നടത്തുക, ഇടപാടുകൾ പൂർത്തിയാക്കിയാൽ ഉടൻ എസ്എംഎസ് പരിശോധിക്കുക. യുപിഐ ആപ്പുമായി ബന്ധപ്പെട്ട സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കുക. ഇടപാടുമായി ബന്ധപ്പെട്ട സംശയങ്ങൾ തീർക്കാൻ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കാതിരിക്കുക.

from money rss https://bit.ly/2TioabB
via IFTTT

പ്രതിമാസം 10,000 രൂപ പെന്‍ഷന്‍: പദ്ധതിയുടെ കാലാവധി നീട്ടി, വിശദാംശങ്ങളറിയാം

പ്രതിമാസം 10,000 രൂപ പെൻഷൻ ഉറപ്പുനൽകുന്ന പദ്ധതിയായ പ്രധാനമന്ത്രി വയ വന്ദന യോജനയിൽ ചേരാവുന്ന കാലാവധി 2023 മാർച്ച് 31വരെ നീട്ടി. ചേരാനുള്ള കാലാവധി തീർന്ന് ഒന്നരമാസം പിന്നിട്ടിട്ടാണ് പുതിയ തീരുമാനം. 2020 മാർച്ച് 31നായിരുന്നു പദ്ധതിയിൽ ചേരാനുള്ള അവസാനതി. റിട്ടയർ ചെയ്തവർക്ക്, അതായത് 60വയസ്സിന് മുകളിലുള്ളവർക്ക് നിക്ഷേപിക്കാവുന്ന ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാനാണിത്. #Cabinet approves extension of 'Pradhan Mantri Vaya Vandana Yojana' (#PMVVY) up to 31st March, 2023 for further period of three years beyond 31st March, 2020; This to enable old age income security and welfare of Senior Citizens#CabinetDecision — K.S. Dhatwalia (@DG_PIB) May 20, 2020 എൽഐസിയാണ് പദ്ധതിയുടെ നടത്തിപ്പുകാർ. 10വർഷത്തേയ്ക്ക് പ്രതിമാസം 10,000 രൂപവീതം ഉറപ്പായും നൽകുന്നതാണ് പദ്ധതി. 15 ലക്ഷം രൂപയാണ് പരമാവധി നിക്ഷേപിക്കാൻ കഴിയുക. നിക്ഷേപ തുകയ്ക്കനുസരിച്ച് ലഭിക്കുന്ന ആദായത്തിനും വ്യത്യാസമുണ്ടാകും(പട്ടിക കാണുക) പ്രധാനമന്ത്രി വയ വന്ദന യോജന Mode of Pension Minimum annuity purchase price Minimum pension income Maximum annuity purchase price Maximum pension income Yearly Rs 1,44,578 Rs 12,000 Rs 14,45,783 Rs 1,20,000 Half yearly Rs 1,47,601 Rs 6000 Rs 14,76,015 Rs 60,000 Quarterly Rs 1,49,068 Rs 3,000 Rs 14,90,683 Rs 30,000 Monthly Rs 1,50,000 Rs 1,000 Rs 15,00000 Rs 10,000 Source: LIC website പദ്ധതിയിൽ ചേരാവുന്ന മിനിമം പ്രായം: 60 വയസ്സ്(പൂർത്തിയാക്കിയിരിക്കണം) എത്ര വയസ്സുവരെ ചേരാം: 60വയസ്സിന് മുകളിൽ എത്രവയസ്സുവരെയും ചേരാം. പോളിസി കാലാവധി: 10 വർഷം മിനിമം പെൻഷൻ: പ്രതിമാസം 1000 രൂപ പരമാവധി പെൻഷൻ: പ്രതിമാസം 10,000 രൂപ പ്രതിമാസം, പാദവാർഷികം, അർധവാർഷികം, വാർഷികം എന്നിങ്ങനെ പെൻഷൻ സ്വീകരിക്കാൻ അവസരമുണ്ട്. എങ്ങനെ ചേരാം എൽഐസി വഴി ഓൺലൈനായോ ഓഫ്ലൈനായോ പദ്ധതിയിൽ ചേരാം. ഓഫ് ലൈനായി ചേരാൻ നിങ്ങളുടെ അടുത്തുള്ള എൽഐസി ശാഖയെ സമീപിക്കുക. ഓൺലൈനായാണെങ്കിൽ എൽഐസിയുടെ വെബ്സൈറ്റായ www.licindia.inലോഗിൻ ചെയ്ത് നിക്ഷേപിക്കുക. പദ്ധതിയിൽനിന്നുള്ള മറ്റ് നേട്ടങ്ങൾ 10 വർഷം കാലാവധി പൂർത്തിയാക്കുമ്പോൾ അവസാനത്തെ പെൻഷനോടൊപ്പം നിക്ഷേപ തുക തിരിച്ചുതരും. പെൻഷൻ വാങ്ങുന്നയാൾ മരിച്ചാൽ നിക്ഷേപിച്ചതുക നോമിനിക്ക് തിരിച്ചുനൽകും. പോളസിയെടുത്ത് മൂന്നുവർഷം പൂർത്തിയാക്കിയാൽ വായ്പയെടുക്കാൻ അവസരമുണ്ട്. ആന്വിറ്റി വാങ്ങാൻ നിങ്ങൾ നിക്ഷേപിച്ചതുകയുടെ 75 ശതമാനമാണ് വായ്പയായി അനുവദിക്കുക. ശ്രദ്ധിക്കാൻ എൽഐസിയുടെ ഈ പെൻഷൻ സ്കീമിൽ നിക്ഷേപിച്ചാൽ 80സി പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കില്ല. പദ്ധതിയിൽനിന്ന് ലഭിക്കുന്ന പെൻഷന് ആദായനികുതി ബാധ്യതയുണ്ട്. എന്നാൽ പോളിസിയിലെ നിക്ഷേപതുകയെ ജിഎസ്ടിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇടയ്ക്ക് വെച്ച് പിൻവലിക്കാമോ? നിക്ഷേപതുക ഉപാധികൾക്കുവിധേയമായി കാലാവധി പൂർത്തിയാക്കുംമുമ്പ് പിൻവലിക്കാൻ അനുവദിക്കും. പെൻഷൻ വാങ്ങുന്നയാൾക്കോ പങ്കാളിക്കോ ഗുരതരമായ രോഗംവരികയാണെങ്കിലാണ് നിക്ഷേപം പിൻവലിക്കാൻ കഴിയുക. ആന്വിറ്റിക്കായി നിക്ഷേപിച്ച തുകയുടെ 98 ശതമാനമാണ് സറണ്ടർ വാല്യുവായി ലഭിക്കുക. antony@mpp.co.in

from money rss https://bit.ly/3cMx48Q
via IFTTT

ഓക്‌സിജന് ലെനോവയുടെ ദേശീയ പുരസ്‌കാരം

ആഗോള കംപ്യൂട്ടർ വിപണിയിലെ ഒന്നാം സ്ഥാനക്കാരായ ലെനോവോ ഏർപ്പെടുത്തിയ ദേശീയപുരസ്ക്കാരത്തിന് കോട്ടയം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓക്സിജൻ അർഹരായി. 2019-2020 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ നോൺ മെട്രോ നഗരങ്ങളിൽ ഏറ്റവും കൂടുതൽ ലാപ്ടോപ്പുകൾ വിറ്റഴിച്ചതിനാണ് അവാർഡ്. ലാപ്ടോപ്പ്, സ്മാർട്ട് ഫോൺ, ഹോം അപ്ലയൻസ് തുടങ്ങി വിവിധ ഉത്പ്പന്നങ്ങൾക്ക് വിപുലമായ ഒരു ശ്രേണി ഓക്സിജനിൽ ലഭ്യമാണ്. കഴിഞ്ഞ ദിവസം വീഡിയോ കോൺഫറൻസിങ്ങിലൂടെ നടന്ന നാഷണൽ ഡീലർ കോൺഫറസിൽ വെച്ചായിരുന്നു അവാർഡ് പ്രഖ്യാപനം. Content Highlights:Lenova award to Oxygen

from money rss https://bit.ly/2XbJvEN
via IFTTT

ഫാര്‍മ ഓഹരികള്‍ കുതിച്ചു: സെന്‍സെക്‌സ് 622 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി വിപണി നേട്ടത്തിൽ ക്ലോസ് ചെയ്തു. ഫാർമ, ഓട്ടോ, ബാങ്കിങ് ഓഹരികളുടെ ബലത്തിൽ നിഫ്റ്റി 9050ന് മുകളിലെത്തി. സെൻസെക്സ് 622.44 പോയന്റ് ഉയർന്ന് 30,818.61ലും നിഫ്റ്റി 187.45 പോയന്റ് നേട്ടത്തിൽ 9066.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യൻ വിപണികളിലെ നേട്ടമാണ് രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1277 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1004 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ശ്രീ സിമെന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി, എംആന്റ്എം, ബിപിസിഎൽ, ഗെയിൽ, യുപിഎൽ, ഗ്രാസിം, എൽആന്റ്ടി, സിപ്ല തുടങ്ങിയ ഓഹരികളാണ് നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, ഇൻഡസിന്റ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, വേദാന്ത, ഭാരതി എയർടെൽ, കോൾ ഇന്ത്യ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ വിഭാഗങ്ങളിലെ സൂചികകളും നേട്ടത്തിലായിരുന്നു. ഫാർമ നാലുശതമാനം ഉയർന്നു. വാഹനം, ഊർജം, ബാങ്ക് സൂചികകളും നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തിലേറെ ഉയർന്നു.

from money rss https://bit.ly/3e4F3ys
via IFTTT

പുതിയ നിയമം പ്രാബല്യത്തിലായി: കയ്യില്‍കിട്ടുന്ന ശമ്പളംകൂടും

ന്യൂഡൽഹി: മെയ് മാസംമുതൽ മൂന്നുമാസത്തേയ്ക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തിൽ മാറ്റംവരുന്നതോടെ ജീവനക്കാർക്ക് കയ്യിൽകിട്ടുന്ന ശമ്പളത്തിൽ വർധനയുണ്ടാകും. 12 ശതമാനമായിരുന്ന ഇപിഎഫ് വിഹിതം 10ശതമാനമായി കുറച്ചതോടെയാണിത്. തൊഴിലുടമയുടെ വിഹിതവും 12ൽനിന്ന് 10ശതമാനമായി കുറച്ചിട്ടുണ്ട്. അടിസ്ഥാന ശമ്പളം ഡിഎ എന്നിവ ഉൾപ്പടെയുള്ള തുകയുടെ 12ശതമാനമാണ് ഇപിഎഫ് വിഹിതമായി കിഴിവ് ചെയ്യുന്നത്. മെയ്, ജൂൺ, ജൂലായ് മാസങ്ങളിലാണ് ഈ നിരക്ക് ബാധകമാകുക. അടിസ്ഥാന ശമ്പളവും ഡിഎയുംകൂടി 10,000 രൂപയാണ് ശമ്പളമെങ്കിൽ അതിൽനിന്ന് ജീവിക്കാരന്റെ വിഹിതമായി 12ശതമാനത്തിനുപകരം 10ശതമാനമാണ് കിഴിവ് ചെയ്യുക. ഇതുപ്രകാരം 200 രൂപ കൂടുതലായി ലഭിക്കും. തൊഴിലുടമയുടെ വിഹിതമായ 200 രൂപയും ലഭിക്കുന്നതോടെ കയ്യിൽകിട്ടുന്ന ശമ്പളത്തിൽ 400 രൂപയുടെ വർധനവുണ്ടാകും. കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച് വ്യക്തതവരുത്തിയുള്ള വിജ്ഞാപനം സർക്കാർ പുറത്തിറക്കിയത്. കേന്ദ്ര സർക്കാറിന്റെ നിയന്ത്രണത്തിലുള്ളതും പൊതുമേഖലയിലുള്ളതുമായ സ്ഥാപനങ്ങൾക്ക് ഇത് ബാധകമല്ല. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരിൽനിന്ന് ഇപിഎഫ് വിഹിതമായി 12ശതമാനംതന്നെ കിഴിവുചെയ്യും. കോവിഡ് വ്യാപനത്തെതുടർന്ന് രാജ്യം അടച്ചിട്ട സാഹചര്യത്തിൽ ജനങ്ങളിൽ പണലഭ്യത വർധിപ്പിക്കുകന്നതിനാണ് വിഹിതം കുറച്ചത്.

from money rss https://bit.ly/2zQA2dW
via IFTTT

ഐഫോണ്‍ എസ്ഇ 2020 ഇന്ത്യയില്‍: വിലയും ഓഫറുകളും അറിയാം

ഐഫോണിന്റെ ഏറ്റവും പുതിയ പതിപ്പായ എസ്ഇ 2020 ബുധനാഴ്ചമുതൽ രാജ്യത്ത് ലഭ്യമാകും. വിലക്കിഴിവോടെ ഫ്ളിപ്കാർട്ട് വഴിയാണ് വില്പന. 64 ജി.ബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 42,500 രൂപയാണ് വില. 128 ജി.ബിയുള്ളതിന് 47,800 രൂപയും 256 ജി.ബി സ്റ്റോറേജ് ശേഷിയുള്ളതിന് 58,300 രൂപയുമാണ് വില. കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിലാണ് ഹാൻഡ്സെറ്റ് വിപണിയിലെത്തുന്നത്. ഓഫറുകൾ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ് എന്നിവയുള്ളവർക്ക് ഓഫർ ലഭിക്കും. ക്രഡിറ്റ് കാർഡുവഴി വാങ്ങിയാൽ 3,600 രൂപയാണ് കിഴിവ് ലഭിക്കുക. അതുപ്രകാരം അടിസ്ഥാന മോഡലിന് 38,900 രൂപയാണ് നൽകേണ്ടിവരിക. ഇഎംഐ വഴി വാങ്ങുന്നവർക്കും ഓഫർ ലഭ്യമാണ്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ്കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 1,500 രൂപയാണ് കുറവ് ലഭിക്കുക. മെയ് 20 ഉച്ചയ്ക്ക് 12 മുതൽ ജൂൺ 30 വരെയാണ് ഈ ഓഫർ. ആക്സിസ് ബാങ്ക് ക്രഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ അഞ്ച് ശതമാനം കാഷ്ബാക്കായിരിക്കും ലഭിക്കുക. സവിശേഷതകൾ ട്രു ടോൺ സാങ്കേതിക വിദ്യയുള്ള 4.7 ഇഞ്ച് റെറ്റിന ഐപിഎസ് എൽസിഡി ഡിസ്പ്ലെയാണ് ഫോണിനുള്ളത്. ഐഫോൺ 11 സീരീസിൽ ഉപയോഗിച്ചിരിക്കുന്ന എ 13 ബയോണിക് ചിപ്സെറ്റാണ് പുതിയ ഫോണിലുമുള്ളത്. പിഡിഎഫും ഒഐഎസുംഉള്ള 12 മെഗാപിക്സൽ പിൻക്യമാറയും 7 മെഗാ പിക്സൽ ഉള്ള എച്ച്ഡിആർ എനേബിൾഡ് ഷൂട്ടറുമാണ് ഫോണിലുള്ളത്. 4 കെ വീഡിയോ റെക്കോഡ് ചെയ്യാൻ സൗകര്യമുണ്ട്

from money rss https://bit.ly/2WM0z5f
via IFTTT