121

Powered By Blogger

Thursday 31 December 2020

കോളുകള്‍ സൗജന്യമാക്കിയപ്പോള്‍ താരിഫില്‍ ജിയോ മാറ്റംവരുത്തിയോ?: വിശദാംശങ്ങള്‍ അറിയാം

റിലയൻസ് ജിയോ പരിധിയില്ലാതെ സൗജന്യ കോളുകൾ അനുവദിച്ചതോടെ താരിഫിലും ഓഫർ ചെയ്യുന്ന സൗജന്യങ്ങളിലും വ്യത്യാസമുണ്ടായിട്ടുണ്ടോ? ഏറ്റവുംകൂടുതൽ പേർ ഉപയോഗിക്കുന്ന പ്ലാനുകൾ പരിശോധിക്കാം. പ്ലാൻ 129: 2 ജി.ബി ഡാറ്റയോടൊപ്പം എല്ലാ നെറ്റ് വർക്കുകളിലേയ്ക്കും സൗജന്യകോളുകൾ. കാലാവധി 28 ദിവസം. പ്ലാൻ 149: പ്രതിദിനം ഒരു ജി.ബി ഡാറ്റ. പ്രതിദിനം 100 എസ്എംഎസ്. പരിധിയില്ലാതെ സൗജന്യകോളുകൾ. കാലാവധി 24 ദിവസം. പ്ലാൻ 199: പ്രതിദിനം 1.5 ജി.ബി ഡാറ്റ. പരിധിയില്ലാതെ സൗജന്യകോളുകളും ദിനംപ്രതി 100 എസ്എംഎസും. കാലാവധി 28 ദിവസം. പ്ലാൻ 555: ദിനംപ്രതി 1.5 ജി.ബി ഡാറ്റ. സൗജന്യകോളുംകളും പ്രതിദിനം 100 എസ്എംഎസും. കാലാവധി 84 ദിവസം.

from money rss https://bit.ly/2X1UCjO
via IFTTT

പുതുവത്സര ദിനത്തില്‍ നേട്ടത്തോടെ തുടക്കം: നിഫ്റ്റി 14,000 കടന്നു

പുതുവത്സര ദിനത്തിൽ ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. നിഫ്റ്റി 14,000ന് മുകളിലെത്തി. സെൻസെക്സ് 120 പോയന്റ് ഉയർന്ന് 47,872ലും നിഫ്റ്റി 35 പോയന്റ് നേട്ടത്തിൽ 14,017ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 903 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 249 ഓഹരികൾ നഷ്ടത്തിലുമാണ്. 30 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒഎൻജിസി, ടിസിഎസ്, എസ്ബിഐ, ഭാരതി എയർടെൽ, എൽആൻഡ്ടി, അൾട്രടെക് സിമെന്റ്, ഇൻഡസിൻഡ് ബാങ്ക്, ടെക്മഹീന്ദ്ര, ഇൻഫോസിസ്, മാരുതി സുസുകി, ബജാജ് ഫിൻസർവ്, ആക്സിസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. പവർഗ്രിഡ് കോർപ്, നെസ് ലെ, ഏഷ്യൻ പെയിന്റ്സ്, ടൈറ്റാൻ, സൺ ഫാർമ, എച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനത്തോളം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. Indices Kick-off 2021 on a positive note

from money rss https://bit.ly/3rJIBh5
via IFTTT

സാമ്പത്തിക മേഖലയില്‍ ഇന്നുമുതല്‍ ഈ മാറ്റങ്ങള്‍

കൊച്ചി: കോവിഡ് ഭീതിയിൽ ലോക്കായും മാസ്കിട്ടും അകലം പാലിച്ചും 2020നോട് വിടചൊല്ലുമ്പോൾ ചില പുതിയ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ജനുവരി ഒന്നുമുതൽ നിലവിൽവന്ന മാറ്റങ്ങൾ അറിയാം. പോസിറ്റീവ് പേമെന്റ് സിസ്റ്റം ചെക്ക് തട്ടിപ്പുകൾ തടയാൻ ലക്ഷ്യമിട്ടുകൊണ്ട് റിസർവ് ബാങ്ക് അവതരിപ്പിച്ച പോസിറ്റീവ് പേ സിസ്റ്റം ഇന്നു മുതൽ പ്രാബല്യത്തിൽ വരും. 50,000 രൂപയിൽ അധികം വരുന്ന ചെക്ക് ഇടപാടുകൾക്കാണ് ഈ സുരക്ഷാ സംവിധാനം ബാധകമാകുക. പുതിയ സിസ്റ്റത്തിന് കീഴിൽ, ചെക്ക് പേയ്മെന്റുമായി ബന്ധപ്പെട്ട് അക്കൗണ്ട് നമ്പർ, ചെക്ക് നമ്പർ, ചെക്ക് തുക, ചെക്ക് തീയതി, ചെക്ക് പേയറുടെ പേര് തുടങ്ങിയ വിശദാംശങ്ങൾ അക്കൗണ്ട് ഉടമ ബാങ്കിൽ നൽകേണ്ടതുണ്ട്. ഈ സംവിധാനം തിരഞ്ഞെടുക്കാനുള്ള അവകാശം ഉപഭോക്താവിനുണ്ട്. അതേസമയം, അഞ്ച് ലക്ഷത്തിന് മുകളിലുള്ള ചെക്ക് ഇടപാടിന് പോസിറ്റീവ് പേമെന്റ് സിസ്റ്റം നിർബന്ധമാക്കിയേക്കും. സംവിധാനം ഇന്നു മുതൽ നടപ്പാക്കുമെന്ന് എസ്.ബി.ഐ. അറിയിച്ചു. ജി.എസ്.ടി. റിട്ടേണിൽ മാറ്റം ജി.എസ്.ടി.ആർ.-3 ബി-യിൽ എല്ലാ മാസവും റിട്ടേൺ നൽകിവരുന്ന അഞ്ചുകോടി രൂപ വരെ വിറ്റുവരവുള്ള ജി.എസ്.ടി. നികുതിദായകർക്ക് മൂന്നു മാസം കൂടുമ്പോൾ റിട്ടേൺ നൽകി, പ്രതിമാസം നികുതി അടയ്ക്കാൻ അനുവദിക്കുന്ന തരത്തിൽ അവതരിപ്പിച്ചിട്ടുള്ള പദ്ധതിയാണ് ക്വാർട്ടർലി റിട്ടേൺ. ഇ-ഇൻവോയിസിങ് ജി.എസ്.ടി. ഇ-ഇൻവോയിസിങ് പരിധിയിലും ഇന്നുമുതൽ മാറ്റം വരുന്നു. ഇനി മുതൽ 100 കോടി രൂപയ്ക്ക് മുകളിൽ വിറ്റുവരവുള്ള ബിസിനസ്-ടു-ബിസിനസ് വ്യാപാര ഇടപാടുകൾക്ക് ഇ-ഇൻവോയിസ് നിർബന്ധം. നികുതിരഹിതമായവയുടെ കച്ചവടത്തിന് ഇത് ബാധകമല്ല. നേരത്തെ ഈ പരിധി 500 കോടിയായിരുന്നു. ഒരു ശതമാനം നികുതി പണമായി ഇന്നുമുതൽ 50 ലക്ഷം രൂപയ്ക്ക് മുകളിൽ പ്രതിമാസ വിറ്റുവരവുള്ളവർ കുറഞ്ഞത് ഒരു ശതമാനം നികുതി പണമായി അടയ്ക്കണം. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് നടപടി. കളിപ്പാട്ടങ്ങൾക്ക് ബി.ഐ.എസ്. രാജ്യത്ത് കളിപ്പാട്ടങ്ങൾക്ക് ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബി. ഐ.എസ്.) സർട്ടിഫിക്കേഷൻ ജനുവരി ഒന്ന് മുതൽ നിർബന്ധം. ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന നിലവാരം കുറഞ്ഞ കളിപ്പാട്ടങ്ങൾ നിയന്ത്രിക്കുന്നതിനായാണ് ഈ നടപടി. സെപ്റ്റംബറിൽ നടപ്പാക്കാനിരുന്ന പദ്ധതി വ്യാപാരികളുടെ ആവശ്യങ്ങൾ പരിഗണിച്ചുകൊണ്ടാണ് നാല് മാസത്തിനുശേഷം നടപ്പിലാക്കുന്നത്. കാറുകൾക്ക് വില കൂടും :വിദേശനാണ്യ വിനിമയ നിരക്കിലുള്ള ഏറ്റക്കുറച്ചിലുകളും അസംസ്കൃത വസ്തുക്കളുടെ വിലവർധനയും കാരണം, പ്രധാന കാർ ഉത്പാദകരെല്ലാം ജനുവരി ഒന്നു മുതൽ കാറുകളുടെ വില വർധിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. മാരുതി സുസുക്കി, നിസ്സാൻ, എം.ജി., റെനോ തുടങ്ങിയ കമ്പനികളെല്ലാം വില വർധിപ്പിക്കുകയാണ്. വാണിജ്യ വാഹനങ്ങൾക്ക് വില കൂട്ടുമെന്ന് ടാറ്റ മോട്ടോഴ്സും അറിയിച്ചിട്ടുണ്ട്.

from money rss https://bit.ly/3pIPrBx
via IFTTT

2020ല്‍ സെന്‍സെക്‌സ് കുതിച്ചത് 16ശതമാനം; നിഫ്റ്റി 15ശതമാനവും

2020ന്റെ അവസാന വ്യാപര ദിനത്തിൽ കാര്യമായ നേട്ടമില്ലാതെ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. സെൻസെക്സ് അഞ്ച് പോയന്റ് ഉയർന്ന് 47,751.33ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 13,981.75ലും. ദിനവ്യാപാരത്തിനിടെ ഒരുവേള നിഫ്റ്റി 14,000 കടക്കുകയുംചെയ്തു. ബിഎസ്ഇയിലെ 1764 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1241 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികൾക്ക് മാറ്റമില്ല. 2020ൽ സെൻസെക്സ് കുതിച്ചത് 16ശതമാനമാണ്. നിഫ്റ്റിയാകട്ടെ 15ശതമാനവും നേട്ടമുണ്ടാക്കി. എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, എൻടിപിസി, ഇൻഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്, ടൈറ്റാൻ, എച്ച്സിഎൽ ടെക്, മാരുതി സുസുകി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. നെസ് ലെ, ഒഎൻജിസി, പവർഗ്രിഡ് കോർപ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, എൽആൻഡ്ടി, റിലയൻസ്, ബജാജ് ഫിനാൻസ്, എസ്ബിഐ, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ് ക്യാപ് സൂചിക 0.20ശതമാനവും സ്മോൾ ക്യാപ് സൂചിക 0.36ശതമാനവും നേട്ടമുണ്ടാക്കി. നഷ്ടത്തിൽമുന്നിൽ എഫ്എംസിജി സെക്ടറാണ്. സൂചിക 0.4ശതമാനംതാഴ്ന്നു. അതേസമയം, റിയാൽറ്റി സൂചിക ഒരുശതമാനത്തിലേറെ നേട്ടമുണ്ടാക്കുകയുംചെയ്തു. Sensex ends off-record highs; zooms 16% in 2020; Nifty adds 15%

from money rss https://bit.ly/3mZOOSt
via IFTTT

ലഘു സമ്പാദ്യ പദ്ധതികളുടെ പലിശയില്‍ ഇത്തവണയും മാറ്റമില്ല: വിശദാംശങ്ങള്‍ അറിയാം

ജനുവരി- മാർച്ച് പാദത്തിലെ ലഘുസമ്പാദ്യ പദ്ധതികളുടെ പലിശ നിരക്കിൽ സർക്കാർ മാറ്റംവരുത്തിയില്ല. ഇതോടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് ഉൾപ്പടെയുള്ളവയുടെ നിലവിലുള്ള പലിശനിരക്ക് നാലാം പാദത്തിലും തുടരും. സുകന്യ സമൃദ്ധി യോജന, നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്, പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്, സീനിയർ സിറ്റിസൺസ് സേവിങ്സ് സ്കീം തുടങ്ങിയവയ്ക്കെല്ലാം ഇത് ബാധകമാണ്. പലിശ നിരക്കുകൾ അറിയാം പിപിഎഫ്: പലിശ 7.1ശതമാനം. സീനിയർ സിറ്റിസൺ സേവിങ്സ് സ്കീം: പലിശ 7.4ശതമാനം സുകന്യ സമൃദ്ധി: പലിശ 7.6ശതമാനം പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്: പലിശ (ഒന്നു മുതൽ മൂന്നുവർഷംവരെ)5.5ശതമാനം. അഞ്ചുവർഷം(6.7ശതമാനം) 5 വർഷത്തെ പോസ്റ്റ് ഓഫീസ് ആർഡി: 5.8ശതമാനം. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റ്: 6.8ശതമാനം കിസാൻ വികാസ് പത്ര: 6.9ശതമാനം PPF, other small savings scheme rates kept unchanged

from money rss https://bit.ly/3pDdQbT
via IFTTT

ജിയോ വരിക്കാർക്ക് ഇനി മറ്റ് നെറ്റ് വർക്കുകളിലേയ്ക്കും സൗജന്യമായി വിളിക്കാം

മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിനുള്ള ചാർജ് ജനുവരി ഒന്നു മുതൽ റിലയൻസ് ജിയോ ഈടാക്കില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിർദേശമനുസരിച്ചാണ് നിരക്ക് ജിയോ പിൻവലിക്കുന്നത്. ഇന്റർ കണക്ട് യൂസേജ് ചാർജ്(ഐയുസി)എന്നറിയപ്പെടുന്ന ഈ നിരക്ക് കഴിഞ്ഞ സെപ്റ്റംബർ മുതലാണ് ജിയോ ഈടാക്കിതുടങ്ങിയത്. 2021 ജനുവരിമുതൽ ഇത് നിർത്തലാക്കുമെന്ന് നേരത്തെതന്നെ ട്രായ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വർക്കുകളിലേയ്ക്കും ഇനി സൗജന്യമായി വിളിക്കാം. നിലിവിൽ 40.6 കോടി വരിക്കാരാണ് റിലയൻസ് ജിയോക്കുള്ളത്. ഒക്ടോബറിൽമാത്രം 22 ലക്ഷം വരിക്കാരെ ചേർക്കാൻ ജിയോക്കായി. 2021 പകുതിയോടെ 5 ജി നെറ്റ് വർക്ക് അവതരിപ്പിക്കാനിരിക്കുയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി. All Reliance Jio voice calls to any network in India to be free

from money rss https://bit.ly/3n4Calf
via IFTTT

ജിയോ വരിക്കാർക്ക് ഇനി മറ്റ് നെറ്റ് വർക്കുകളിലേയ്ക്കും സൗജന്യമായി വിളിക്കാം

മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിനുള്ള ചാർജ് ജനുവരി ഒന്നു മുതൽ റിലയൻസ് ജിയോ ഈടാക്കില്ല. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)യുടെ നിർദേശമനുസരിച്ചാണ് നിരക്ക് ജിയോ പിൻവലിക്കുന്നത്. ഇന്റർ കണക്ട് യൂസേജ് ചാർജ്(ഐയുസി)എന്നറിയപ്പെടുന്ന ഈ നിരക്ക് കഴിഞ്ഞ സെപ്റ്റംബർ മുതലാണ് ജിയോ ഈടാക്കിതുടങ്ങിയത്. 2021 ജനുവരിമുതൽ ഇത് നിർത്തലാക്കുമെന്ന് നേരത്തെതന്നെ ട്രായ് പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തിനകത്ത് ഏത് നെറ്റ് വർക്കുകളിലേയ്ക്കും ഇനി സൗജന്യമായി വിളിക്കാം. നിലിവിൽ 40.6 കോടി വരിക്കാരാണ് റിലയൻസ് ജിയോക്കുള്ളത്. ഒക്ടോബറിൽമാത്രം 22 ലക്ഷം വരിക്കാരെ ചേർക്കാൻ ജിയോക്കായി. 2021 പകുതിയോടെ 5 ജി നെറ്റ് വർക്ക് അവതരിപ്പിക്കാനിരിക്കുയാണ് മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള കമ്പനി. All Reliance Jio voice calls to any network in India to be free

from money rss https://bit.ly/3n4Calf
via IFTTT

Wednesday 30 December 2020

ആശങ്കകളുടെ 2020 പിന്നിട്ട് പ്രതീക്ഷയോടെ 2021ലെത്തുമ്പോള്‍

ഏറെ ആശങ്കകൾ നിറഞ്ഞതായിരുന്നു 2020 എങ്കിലും നിരാശപ്പെടുത്താതെയാണ് വർഷംപിന്നിടുന്നത്. വ്ളാഡിമിർ ലിനോൻസ് പറഞ്ഞിട്ടുള്ളതു പോലെ ഒന്നുംസംഭവിക്കാത്ത ദശാബ്ദങ്ങളും ദശാബ്ദങ്ങൾ സംഭവിക്കുന്ന ആഴ്ചകളും ഉണ്ടാകും. സാധാരണപോലെയാണ് വർഷം തുടങ്ങിയത്. ത്രൈമാസ ജിഡിപി 2020 മാർച്ചിൽ 3.1 ശതമാനത്തിലും 2020 സാമ്പത്തിക വർഷം മുഴുവനായി 4.2 ശതമാനത്തിലുമെത്തി. 2019-ൽ 6.1 ശതമാനമായിരുന്നു ഇത്. 2020 ഏപ്രിൽ-ജൂണിൽ 23.9 ശതമാനമായി ജിഡിപി ചുരുങ്ങുന്നതുംകണ്ടു. ചരിത്രത്തിലെ ഏറ്റവും മോശമായ ത്രൈമാസമായിരുന്നു കടന്നുപോയത്. എന്നാൽ രണ്ടാം ത്രൈമാസത്തിൽ -7.5 ശതമാനത്തിലേക്കു തിരിച്ചുകയറുകയുംചെയ്തു. 2021: പ്രതീക്ഷകൾ നിശ്ചലാവസ്ഥയിലായിരുന്ന സമ്പദ്ഘടനയെ പിടിച്ചുലയ്ക്കാനായി മഹാമാരി വേണ്ടിവന്നു എന്നരീതിയിലായിരുന്നു കാര്യങ്ങൾ. 2018-ലെ ബുദ്ധിമുട്ടേറിയ കാലഘട്ടത്തിനുശേഷം സമ്പദ്ഘടനയ്ക്ക് നിർണായകമായ കുതിപ്പ് ആവശ്യമായിരുന്നു. 2021-ലേക്കു കടക്കുമ്പോൾ പ്രതീക്ഷയുടെ ചില രജത രേഖകൾ അകലെ ദൃശ്യമാണ്. വളർച്ച കോവിഡിനുമുമ്പ് കുറഞ്ഞതോതിലായിരുന്നു വളർച്ച. സാമ്പത്തിക സ്ഥിതി തകിടംമറിഞ്ഞും ബാങ്കിങ് മേഖല ആസ്തി പ്രശ്നങ്ങൾ അനുഭവപ്പെടുന്ന സ്ഥിതിയിലുമായിരുന്നു. അതുകൊണ്ടുതന്നെ വളർച്ചയെ ബാധിക്കുകയും ചെയ്തു. 2020 സാമ്പത്തിക വർഷത്തിലെ നാലാം പാദ വളർച്ച കേവലം 3.1 ശതമാനത്തിലുമെത്തിയിരിക്കുന്നു. സമ്പദ്ഘടനയ്ക്ക് അനുകൂലമായ പണനയങ്ങളായിരുന്നു മഹാമാരിയെ തുടർന്നുണ്ടായ മികച്ച പ്രതിഫലനം. പണലഭ്യതകൂടുകയും ആവശ്യക്കാരെ ഉണർത്തുകയുംചെയ്യാനതിനായി. 2020 ഓഗസ്റ്റ്-സെപ്റ്റംബർ കാലത്തെ ഉയർച്ച ഉൽസവകാലത്തിനുശേഷവും വളർന്നു. വാഹന വിൽപന, വൈദ്യുതി ആവശ്യം, റെയിൽവേ ചരക്കുനീക്കം, സിമന്റ് കയറ്റുമതി, ചരക്കു സേവന നികുതി പിരിവ് തുടങ്ങിയ മുഖ്യ സൂചകങ്ങളെല്ലാം വളർച്ചയെ സൂചിപ്പിച്ചു. 2022-ലെ ജിഡിപി 3-4 ശതമാനമെന്ന ചെറിയ നിലകളിലേക്ക് എത്തുകയും ഘട്ടംഘട്ടമായി 2023 സാമ്പത്തിക വർഷത്തോടെ കോവിഡിനു മുൻപുള്ള 4-6 ശതമാനത്തിലേക്ക് തിരിച്ചെത്തുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. നിരക്കുകൾ 2021ലും നിരക്കുകൾ നിലവിലെ സ്ഥിതിയിൽ നിലനിർത്താനായിരിക്കും ആർബിഐ മുതിരുക. പണപ്പെരുപ്പ ആശങ്കകളേക്കാൾ വളർച്ചയ്ക്ക് മുൻതൂക്കം കൊടുക്കുന്നതിനാലാണിത്. വില ഉയരുമ്പോഴും നിരക്കുവർധനയ്ക്കുള്ള സാധ്യത കുറവായിരിക്കും. റിസർവ് ബാങ്കിന്റെ പരിഗണനയ്ക്കുപുറത്തുള്ള ഭക്ഷ്യമേഖല, വിതരണ ശൃംഖല എന്നിവയിൽ നിന്നാവും ഉപഭോക്തൃ വില സൂചികയുടെ ഉയർച്ച മുഖ്യമായും ഉണ്ടാകുക. വളർച്ച ആരംഭിക്കുന്നതോടെ കുറഞ്ഞ ചെലവിൽ മൂലധനം ആവശ്യമായി വരും. അതുകൊണ്ട് ഉയർന്ന നിരക്കുകൾ തിരിച്ചു വരവിനെ തകർക്കുകയും വിതരണ രംഗത്തെ നിക്ഷേപങ്ങളെ നിരുൽസാഹപ്പെടുത്തുകയും ചെയ്യാനിടയുണ്ട്. പണപ്പെരുപ്പം പണപ്പെരുപ്പം റിസർവ് ബാങ്കിനെ സംബന്ധിച്ച് നിർണായക ഘടകമായിരിക്കും. വേനൽമാസങ്ങളിൽ വളർച്ച ദുർബലമായിരിക്കുമെങ്കിലും വിതരണ ശൃംഖലയിലെ സവിശേഷതകൾ, ലോക്ഡൗൺ, ഇറക്കുമതി നിയന്ത്രണങ്ങൾ, വൈകുന്ന മൺസൂൺ തുടങ്ങിയവമൂലം പണപ്പെരുപ്പം ഉയരുന്നതു തുടരാനാണ് സാധ്യത. പണപ്പെരുപ്പം ജനുവരി മുതൽ ലഘുവായേക്കുമെങ്കിലും അടിസ്ഥാന പ്രശ്നം നേരിടേണ്ടിവരും. ഉൽപന്ന വിലകൾ ഉയരും. ചെമ്പ്, അലൂമിനിയം, ഉരുക്ക് എന്നിവ ഏതാനും വർഷങ്ങളിലെ ഉയർന്ന നിലയിലാണ്. ചൈനയിൽ നിന്നുള്ള ഡിമാന്റും ശക്തമായ നിലയിലാണ്. എണ്ണവില ബാരലിന് 40 ഡോളറിന് മുകളിലാണ്. ജനുവരി മുതൽ ഒപെക് ഉൽപാദനം ഉയർത്തുമെന്ന വാർത്തപോലും വില കുറയാനിടയാക്കിയില്ല.അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞ മാർച്ച്-ഏപ്രിൽ മാസങ്ങളിൽ ഉയർത്തിയ എക്സൈസ് തീരുവകൾ കുറക്കാത്തത് ഇന്ധനവില റെക്കോർഡ് നിലയിലെത്താൻ ഇടയാക്കിയിട്ടുണ്ട്. ഇവയെല്ലാം പൊതുവായി ചെലവുകളിലും വിലയിലും വർധന സൃഷ്ടിക്കാനും പണപ്പെരുപ്പം 5.5 ശതമാനത്തിനു മുകളിൽ തുടരാനും ഇടയാക്കും. സമീപകാല പണപ്പെരുപ്പം സംബന്ധിച്ച പ്രവചനം 100 അടിസ്ഥാന പോയിന്റ് ഉയർത്താൻ എംപിസി തീരുമാനിച്ചിരുന്നു. 2021ൽ ഉടനീളം പണപ്പെരുപ്പം 5.5-6.5 ശതമാനമെന്ന നിലയിൽ തുടരുമെന്നാണ് പ്രതീക്ഷ. പണലഭ്യത പണലഭ്യത 2021-ൽ മുഖ്യഘടകമായിരിക്കും. കുറഞ്ഞ ചെലവിൽ മൂലധനം ലഭ്യമാക്കാനും ഇപ്പോഴത്തെ മാറ്റങ്ങളെ മുന്നോട്ടു കൊണ്ടുപോകാനും വേണ്ടിയുള്ള സുപ്രധാന മാർഗമായാണ് റിസർവ് ബാങ്ക് പണലഭ്യതയെ കാണുന്നത്. പണപ്പെരുപ്പത്തിനിടയിലും ഇതുതുടർന്നേക്കും. ദ്വിതീയ വിപണിയിൽനിന്നുള്ള റിസർവ് ബാങ്കിന്റെ കടപത്രം വാങ്ങൽ കൂടുതൽ തോതിലുള്ള പണലഭ്യതയുടെ സ്രോതസാണ്. കറന്റ് അക്കൗണ്ട് മിച്ചവും മൂലധനവരവും വിദേശനാണ്യ ഒഴുക്കിനോടു കൂട്ടിച്ചേർത്തിട്ടുണ്ട്. രൂപ ഉയരുന്നതുതടയാൻ ഈ ഒഴുക്കുമായി ബന്ധപ്പെട്ട നടപടികളാണ് റിസർവ് ബാങ്ക് കൈക്കൊണ്ടിട്ടുള്ളത്. രൂപ മെച്ചപ്പെടുന്നതിനെ ചെറുക്കുന്ന നീക്കങ്ങളാവും 2021-ലും റിസർവ് ബാങ്ക് കൈക്കൊള്ളുക. സൂക്ഷ്മ തലത്തിലുള്ള അസന്തുലിതാവസ്ഥ മറി കടക്കാനുള്ള മുൻകരുതലുകളുമുണ്ടാകും. ഇതിനുപുറമെ കുറഞ്ഞ നിരക്കുകൾ അസ്വാഭാവികമായി കറൻസി എത്തുന്നതും നിരുൽസാഹപ്പെടുത്തും. ഇതൊക്കെയാണെങ്കിലും പണലഭ്യതയെ നേരിടാൻ റിസർവ് ബാങ്ക് അപ്പപ്പോൾ ഇടപെടുകയുംചെയ്യും. ഡെറ്റ് പദ്ധതികൾ വളർച്ചയുടെ തിരിച്ചുവരവ്, പണപ്പെരുപ്പത്തിന്റെ സ്ഥിതി, ഉയർന്ന ഉൽപന്ന വില, ഉയർന്നുനിൽക്കുന്ന ഓഹരി വിപണി എന്നിവ ഉത്തേജക നടപടികൾക്കും നിരക്കുകുറക്കൽ സാധ്യതയില്ലായ്മയ്ക്കും വഴിയൊരുക്കുന്നുണ്ട്. ഇതിനു വിരുദ്ധമായി നഷ്ടസാധ്യതകളുമുണ്ട്. ദീർഘകാലത്തിൽ മികച്ച പ്രകടനത്തെ പിന്തുണക്കുന്ന ഡെറ്റ് സ്കീമുകൾ താഴേക്കു വന്നേക്കാം.രണ്ടു മുതൽ അഞ്ചു വർഷംവരെ കാലാവധിയുള്ള പദ്ധതികളാകും ഈ സാഹചര്യത്തിൽ അഭികാമ്യം. ബാങ്കിങ്, പൊതുമേഖലാ സ്കീമുകളും ഡൈനാമിക് ബോണ്ട് ഫണ്ടുകളും 2021ലും നിക്ഷേപകർക്ക് അനുയോജ്യമാകും. (പിജിഐഎം ഇന്ത്യ മ്യൂചൽ ഫണ്ടിന്റെ ഫിക്സ്ഡ് ഇൻകം സിഐഒയാണ് ലേഖകൻ)

from money rss https://bit.ly/3rAITqu
via IFTTT

അംബാനിയും ജാക് മായുമല്ല; ഏഷ്യയിലെ ഏറ്റവും ധനികനായി പുതുമുഖം

മുകേഷ് അംബാനിയെ മറികടന്ന് ചൈനയിലെ കുടിവെള്ള വ്യവസായിയായ ഷോങ് ഷാൻഷാൻ ഏഷ്യയില ഏറ്റവും ധനികനായ വ്യക്തിയായി. ബ്ലൂബെർഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം ഷോങിന്റെ ആസ്തി ഈവർഷം 70.9 ബില്യൺ ഡോളർ ഉയർന്ന് 77.8 ബില്യൺ ഡോളറായി. ചുരുങ്ങിയ കാലംകൊണ്ട് ഒരു വ്യക്തി ഇത്രയും സമ്പത്ത് നേടുന്നത് ചരിത്രത്തിലാദ്യമായാണ്. ചൈനയ്ക്കു പുറത്ത് അത്രയൊന്നും അറിയപ്പെടാത്ത ഷോങ് ആദ്യം മാധ്യമപ്രവർത്തകനായിരുന്നു. പിന്നീട് കൂൺ കൃഷി പരീക്ഷിച്ചു. ആരോഗ്യ പരിരക്ഷ മേഖലയിലും തൊഴിൽ ചെയ്തു. അതിനു ശേഷമാണ് കുപ്പിവെള്ള വ്യവസായത്തിൽ പണം മുടക്കി കോടീശ്വരനായത്. ഷോങിനു തൊട്ടുപിന്നിലുള്ള മുകേഷ് അംബാനിക്കും സമാനമായ കഥയാണ് പറയാനുള്ളത്. ഒരു വർഷം കൊണ്ടാണ് അംബാനി ലോക കോടീശ്വര പട്ടികയിൽ മികച്ച സ്ഥാനം നേടിയത്. മുകേഷിന്റെ ആസ്തി 76.9 ബില്യൺ ഡോളറാണ്. ചൈനയിലെതന്നെ കോളിൻ ഹുവാങ് 63.1 ബില്യൺ ഡോളറുമായി മൂന്നാം സ്ഥാനത്തും ടെൻസെന്റിന്റെ പോണി മാ 56 ബില്യൺ ഡോളർ ആസ്തിയുമായി നാലാം സ്ഥാനത്തുമുണ്ട്. നേരത്തെ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തിയായിരുന്ന ആലിബാബയുടെ ജാക് മാ 51.2 ബില്യൺ ഡോളർ ആസ്തിയുമായി ആറാം സ്ഥാനത്തെയ്ക്ക് തള്ളപ്പെട്ടു. ചൈന സർക്കാർ ജാക്ക് മായ്ക്കും അദ്ദേഹത്തിന്റെ ആലിബാബയ്ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചതോടെയാണ് ആസ്തിയിൽ വൻഇടിവുണ്ടായത്.

from money rss https://bit.ly/3pyJcAr
via IFTTT

2020ലെ അവസാന വ്യാപാര ദിനത്തില്‍ നഷ്ടത്തോടെ തുടക്കം

2020ലെ അവസാന വ്യാപാര ദിനത്തിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 106 പോയന്റ് താഴ്ന്ന് 47,639ലും നിഫ്റ്റി 31 പോയന്റ് നഷ്ടത്തിൽ 13,950ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1365 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 632 ഓഹരികൾ നഷ്ടത്തിലുമാണ്. 101 ഓഹരികൾക്ക് മാറ്റമില്ല. സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, പവർഗ്രിഡ് കോർപ്, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, ഐടിസി, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ഭാരതി എയർടെൽ, ഒഎൻജിസി, മാരുതി, അൾട്രടെക് സിമെന്റ്, ബജാജ് ഫിൻസർവ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്.

from money rss https://bit.ly/3o8CvF2
via IFTTT

പാപ്പരത്ത നടപടി: തിരിച്ചുപിടിച്ചത് 1.05 ലക്ഷം കോടിയുടെ കിട്ടാക്കടം

മുംബൈ: കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്തെ വാണിജ്യബാങ്കുകൾ പാപ്പരത്ത നടപടിയിലൂടെ തിരിച്ചുപിടിച്ചത് 1.05 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം. ആകെ തിരിച്ചുപിടിച്ച 1.72 ലക്ഷം കോടി രൂപയുടെ 61 ശതമാനം വരുമിത്. 2018-'19ൽ ഇത് 56 ശതമാനം വരെയായിരുന്നു. 2019-'20 സാമ്പത്തികവർഷത്തെ ബാങ്കിങ് മേഖലയിലെ പുരോഗതിയും മാറ്റങ്ങളും സംബന്ധിച്ച ആർ.ബി.ഐ. റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിവിധ രീതികളിലായി 2019-'20 സാമ്പത്തികവർഷത്തിൽ ആകെ 1,72,565 കോടി രൂപയുടെ കിട്ടാക്കടമാണ് വാണിജ്യ ബാങ്കുകൾ തിരിച്ചുപിടിച്ചത്. ഇതിൽ 1,05,773 കോടിയും പാപ്പരത്ത നടപടി (ഐ.ബി.സി.) വഴിയായിരുന്നു. 2018-ൽ 1,18,647 കോടി രൂപയുടെ കിട്ടാക്കടം തിരിച്ചുപിടിച്ചപ്പോൾ 66,440 കോടി മാത്രമായിരുന്നു ഐ.ബി.സി. വഴിയുണ്ടായിരുന്നത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന്, 2020 മാർച്ച് 25 മുതൽ കിട്ടാക്കടമായ വായ്പകളിൽ പുതിയ പാപ്പരത്തനടപടികൾ തുടങ്ങുന്നത് താത്കാലികമായി സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. പാപ്പരത്തനടപടി കഴിഞ്ഞാൽ കൂടുതൽ തുക പിടിച്ചെടുത്തത് സർഫാസി നിയമപ്രകാരമാണ്; 52,563 കോടി രൂപ. മുൻവർഷമിത് 38,905 കോടിയായിരുന്നു. അതേസമയം, നിഷ്ക്രിയ ആസ്തികൾ ആസ്തി പുനർനിർമാണകമ്പനികൾക്ക് വിൽക്കുന്ന രീതിയിൽ കഴിഞ്ഞ സാമ്പത്തികവർഷം കുറവുവന്നതായി ആർ.ബി.ഐ. റിപ്പോർട്ട് പറയുന്നു.

from money rss https://bit.ly/34XyUSo
via IFTTT

നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം ജനുവരി പത്തുവരെ നീട്ടി

മുംബൈ: വ്യക്തിഗത നികുതിദായകർക്ക് 2019-'20 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയം 2021 ജനുവരി പത്തുവരെ നീട്ടി. നിലവിൽ ഡിസംബർ 31 വരെയായിരുന്നു സമയമനുവദിച്ചിരുന്നത്. അക്കൗണ്ടുകളിൽ ഓഡിറ്റിങ് ബാധകമല്ലാത്ത, ഐ.ടി.ആർ. 1, ഐ.ടി.ആർ. 4 റിട്ടേണുകൾ സമർപ്പിക്കുന്നവർക്കാണ് ഇതുബാധകമാകുക. ഓഡിറ്റിങ് ആവശ്യമുള്ളതും അന്താരാഷ്ട്ര ഇടപാടുകളുടെ റിപ്പോർട്ട് സമർപ്പിക്കേണ്ടതുമായവർക്ക് റിട്ടേൺ സമർപ്പിക്കാൻ 2021 ഫെബ്രുവരി 15 വരെ സമയം നൽകിയിട്ടുണ്ട്. ടാക്സ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയം ഡിസംബർ 31-ൽനിന്ന് ജനുവരി 15 ആക്കി. വിവാദ് സെ വിശ്വാസ് പദ്ധതിയുടെ കാലാവധി ജനുവരി 31-ലേക്ക് നീട്ടി. Government Extends Income Tax Returns Filing Date To January 10

from money rss https://bit.ly/3pGfo4H
via IFTTT

ആറാം ദിവസവും റെക്കോഡ് ഉയരംകുറിച്ച് സൂചികകള്‍; നിഫ്റ്റി 14,000നരികെ

മുംബൈ: തുടർച്ചയായി ആറാമത്തെ ദിവസവും റെക്കോഡ് ഉയരംകുറിച്ച് ഓഹരി സൂചികകൾ ക്ലോസ് ചെ്തു. നിഫ്റ്റി 14,000നടുത്തെത്തി. സെൻസെക്സ് 133.14 പോയന്റ് നേട്ടത്തിൽ 47,746.22ലും നിഫ്റ്റി 49.40 പോയന്റ് ഉയർന്ന് 13,982ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1642 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1257 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 177 ഓഹരികൾക്ക് മാറ്റമില്ല. അൾട്രടെക് സിമെന്റ്, ശ്രീ സിമെന്റ്സ്, ഗ്രാസിം, ബജാജ് ഫിനാൻസ്, യുപിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, ഫാർമ വിഭാഗങ്ങളിലെസൂചികകളാണ് നഷ്ടത്തിലായത്. വാഹനം, ലോഹം, ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ നേട്ടമുണ്ടാക്കുകയുംചെയ്തു. Nifty ends just shy away of 14K, Sensex up 133 pts

from money rss https://bit.ly/3hqy5GW
via IFTTT

ബിറ്റ്‌കോയിന്റെ മൂല്യം 28,500 ഡോളര്‍ മറികടന്നു

ലോകത്തെ ഏറ്റവും പ്രചാരമുള്ള ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിന്റെ മൂല്യം 28,000 ഡോളർ മറികടന്നു. 28,572 ഡോളറിലെത്തി ചരിത്രംകുറിച്ച് കോയിൻ വൈകാതെ 1000 ഡോളറോളം താഴുകയുംചെയ്തു. ഡിസംബറിൽമാത്രം മൂല്യത്തിൽ 47ശതമാനമാണ് വർധനയുണ്ടായത്. കോവിഡ് വ്യാപനത്തെതുടർന്ന് ഈ വർഷം ബിറ്റ്കോയിന്റെ മൂല്യത്തിൽ മൂന്നിരട്ടിവർധനവാണുണ്ടായത്. ഇതർ ഉൾപ്പടെയുള്ള മറ്റ് ക്രിപ്റ്റോകറൻസികളുമായി താരത്യംചെയ്യുമ്പോൾ ബിറ്റ്കോയിന്റെ നേട്ടം 270ശതമാനവുമാണ്. അതിനിടെ മറ്റൊരു ക്രിപ്റ്റോ കറൻസിയായ എക്സ്ആർപി വിവാദം പടരുകയാണ്. റിപ്പിൾസ് ലാബും അതിലെ ഉദ്യോഗസ്ഥരും എക്സ്ആർപിയിൽ നിക്ഷേപകരെ കബളിപ്പിച്ചെന്ന് യുഎസിലെ സെക്യൂരിറ്റി എക്സ്ചേഞ്ച് കമ്മീഷൻ ആരോപിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. ഇതിനെ കോടതിയിൽ ചോദ്യംചെയ്യാനൊരുങ്ങുകയാണ് റിപ്പിൾ(റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് സിസ്റ്റം) എന്ന കറൻസി എക്സ്ചേഞ്ച് റെമിറ്റൻസ് നെറ്റ് വർക്ക്. എക്സ്ആർപിയുടെ മൂല്യത്തിൽ ഈമാസം 70ശതമാനമാണ് ഇടിവുണ്ടായത്. ടോക്കൺ അടിസ്ഥാനമാക്കിയുള്ള വ്യാപാരം നിർത്താനുള്ള നീക്കമാണ് തിരിച്ചടിയായത്. ക്രിപ്റ്റോ ഇടപാടുകൾക്ക് സെബിയെപ്പോലെ കേന്ദ്രീകൃത റെഗുലറ്ററി സംവിധാനംവേണമെന്ന ആവശ്യമാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുയരുന്നത്.

from money rss https://bit.ly/3hvg6iI
via IFTTT

Tuesday 29 December 2020

ആലിബാബയ്ക്കുമേല്‍ ചൈനയുടെ വാള്‍: ജാക് മായ്ക്ക് നഷ്ടമായത് 80,000കോടി

ചൈനീസ് സർക്കാരിന് ജാക് മായോട് ഇപ്പോഴെന്താണിത്ര അതൃപ്തി? രാജ്യത്തേക്കാൾ വളരുന്ന കുത്തക മുതലാളിത്തരീതിയെ ചൈനയും അതിരുകടന്ന് ഭയക്കാൻ തുടങ്ങിയിരിക്കുന്നു. ആഗോള ടെക് ഭീമനായ ആലിബാബയ്ക്കും സഹസ്ഥാപകനായ ജാക് മായ്ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. ഇതോടെ അദ്ദേഹത്തിന്റെ ആസ്തിയിൽ ഒക്ടോബറിനുശേഷം വൻഇടിവുണ്ടായി. രാജ്യത്തേക്കാൾ വളരുന്ന വ്യവസായികളുടെ ആസ്തികളുടെ സൂക്ഷ്മ പരിശോധന നടത്തുകയാണ് ചൈന. ഇതോടെ ജാക്ക് മായുടെ ആസ്തിയിൽ 1100 ഡോളറോളമാണ് നഷ്ടമായത്. കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിയുകയുംചെയ്തു. 56 കാരനായ മുൻ ഇംഗ്ലീഷ് അധ്യാപകന്റെ വളർച്ച ചൈനയുടെ ഇന്റർനെറ്റ് വ്യവാസയാത്തിന്റെ അതിവേഗനേട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിലൂടെ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ജാക് മാ. ഇപ്പോഴിതാ ലോകത്തിലെ 500 കോടീശ്വരന്മാരുടെ പട്ടികയിൽ 25-ാം സ്ഥാനത്തേയ്ക്ക് അദ്ദേഹം പിന്തള്ളപ്പെട്ടിരിക്കുന്നു. ആസ്തിയാകട്ടെ 50.9 ബില്യൺ ഡോളറുമായി. കോവിഡ് വ്യാപനത്തെതുടർന്ന് ഓൺലൈൻ വ്യാപാരമേഖലയിൽ വൻകുതിപ്പുണ്ടായെങ്കിലും സർക്കാർ പരിശോധന കടുപ്പിച്ചതോടെ ഈ കമ്പനികളുടെ ഓഹരികളെ ബാധിക്കുകയുംചെയ്തു. ആഴ്ചകൾക്കുള്ളിൽ ചൈനയിലെ ടെക് ഭീമന്മാർക്ക് വിപണിമൂല്യത്തിൽ നുറുകണക്കിന് ബില്യൺ ഡോളറുകൾ നഷ്ടമായി. പോണി മായുടെ ടെൻസെന്റ് ഹോൾഡിങ്സിന്റെ മൂല്യം നവംബർ ആദ്യത്തെ നിലവാരത്തിൽനിന്ന് 15ശതമാനത്തോളം ഇടിഞ്ഞു. വാങ് ഷിങുവിന്റെ ഭക്ഷ്യ വിതരണ ശൃംഖലയായ മീറ്റുവാന്റെ മൂല്യം ഏറ്റവും ഉയർന്ന നിലവാരത്തിലെത്തിയ കഴിഞ്ഞമാസത്തെതിൽനിന്ന് അഞ്ചിലൊന്ന് ഇടിഞ്ഞു. കഴിഞ്ഞ ഒക്ടോബർ മുതലുള്ള കണക്കുനോക്കിയാൽ ആലിബാബയുടെ അമേരിക്കൻ ഡെപ്പോസിറ്റരി റസീറ്റുകളിൽ 25ശതമാനത്തിലധികം കുറവുണ്ടായി. ചൈനയുടെ കുത്തക വിരുദ്ധ കരട് നിർദേശവും ആന്റിട്രസ്റ്റ് അവലോകനവും ടെക് ഭീമന്മാർക്കുമേൽ കരിനിഴൽവീഴ്ത്തിക്കഴിഞ്ഞു.

from money rss https://bit.ly/34WQh5R
via IFTTT

പാഠം 105| ഇതൊരു ചായക്കഥമാത്രമല്ല; നിക്ഷേപകര്‍ അറിയേണ്ട അടിസ്ഥാനകാര്യംകൂടിയാണ്

വിശ്വനാഥന് സ്ഥിരനിക്ഷേപ പദ്ധതികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഭാവിയിലെ സാമ്പത്തിക ലക്ഷ്യങ്ങൾ നിറവേറ്റാൻ അതുകൊണ്ട് കഴിയില്ലെന്ന് ഈയിടെയാണ് അദ്ദേഹത്തിന് ബോധ്യമായത്. കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം പിന്നെ എവിടെ നിക്ഷേപിക്കും? നഷ്ടക്കണക്കുകളിലേയ്ക്കുവരാം വിശ്വനാഥൻ കണക്കുകൂട്ടി. 1980ൽ കയ്യിൽ 1000 രൂപയുണ്ടായിരുന്നുവെങ്കിൽ അതിന്റെ ഇപ്പോഴത്തെമൂല്യം എത്രയാകും? സർക്കാർ പ്രസിദ്ധീകരിച്ച നാണയപ്പെരുപ്പ സൂചിക അതിനായി പരിഗണിച്ചു. അതുപ്രകാരം അന്നത്തെ 1000 രൂപയുടെ 2021ലെ മൂല്യം 63 രൂപയാണെന്ന് അദ്ദേഹം കണ്ടെത്തി. 2020 ൽ 66 രൂപയും 2019ൽ 68 രൂപയുമായിരുന്നു മൂല്യം! ഈ സാങ്കേതിക കണക്കിലും എത്രയോ മുകളിലാണ് രാജ്യത്തെ വിലക്കയറ്റമെന്ന് മനസിലാക്കേണ്ടതുണ്ട്. നിലവിലെ ഉപഭോക്തൃ വിലസൂചിക 7.61ശതമാനമാണ്. വിവിധ ഉത്പന്നങ്ങളുടെ വിലനിലവാരം പരിശോധിച്ച് അതിന്റെ ശരാശരിയെടുത്താണ് ഈനിരക്ക് കണക്കാക്കുന്നത്. അതിൽതന്നെ പച്ചക്കറി, പയറുവർഗം, മുട്ട, മാംസം എന്നിവയുടെ വിലക്കയറ്റം 18 മുതൽ 22ശതമാനംവരെയാണ്. ആരോഗ്യ-വിദ്യാഭ്യസ ചെലവുകളിലെ വർധന അതിലുമെത്രയോ ഉയരത്തിലാണ്. ഈ സാഹചര്യത്തിലാണ് കഷ്ടപ്പെട്ടുനേടുന്ന പണം എങ്ങനെ മൂല്യവത്തായി സംരക്ഷിക്കാമെന്ന ചിന്തയ്ക്ക് പ്രസക്തിവർധിക്കുന്നത്. സർക്കാർ കണക്കുപ്രകാരം 1980ൽ 60 രൂപയ്ക്ക് കിട്ടിയിരുന്ന ഒരു ഉത്പന്നമോ സേവനമോ ഇപ്പോൾ ലഭിക്കുന്നതിന് 1000 രൂപനൽകണം. 1980ൽ 1000 രൂപ മാന്യമായശമ്പളമായാണ് കരുതിയിരുന്നത്. ഇന്ന് 50,000 രൂപ പ്രതിമാസം ശമ്പളം ലഭിക്കുന്നവർ അതുതന്നെയാണ് കരുതുന്നത്. 1983 സെപ്റ്റംബർ 21ന് ന്യൂഡൽഹിയിലെ നെഹ്റു സ്റ്റേഡിയത്തിൽനടന്ന പാകിസ്താനെതിരായ പ്രദർശനമത്സരത്തിൽ ഇന്ത്യൻ ടീമിന് നൽകിയ പ്രതിഫലം 2,100 രൂപയായിരുന്നു. ഇന്ത്യ ലോകക്കപ്പ് നേടുന്നതിന് മൂന്നുമാസംമുമ്പായിരുന്നു ഈ മാച്ച്. Courtesy@wmakarand (Twitter) പെൻഷൻപറ്റിയശേഷമുള്ള ജീവിതത്തിനായി 30ഉം 40ഉം വർഷം കഴിയുമ്പോൾ അഞ്ചുകോടി രൂപ(ശരാശരി)യെങ്കിലുംവേണ്ടിവരുമെന്ന് പറയുമ്പോൾ പലർക്കും അത് അസ്വസ്ഥതയുണ്ടാക്കുന്നു. 30 വർഷംകഴിയുമ്പോൾ അതത്രവലിയ തുകയല്ലെന്ന് അന്ന് മനസിലാക്കിയാൽപോരല്ലോ. യാഥാർഥ്യംതിരിച്ചറിഞ്ഞ് നേരത്തെ തയ്യാറെടുക്കുന്നതിനെയാണ് ദീർഘവീക്ഷണമെന്നുപറയുന്നത്. ദീർഘകാല മൂലധനനേട്ട നികുതി കണക്കാക്കുന്നതിനാണ് എല്ലാവർഷവും കോസ്റ്റ് ഇൻഫ്ളേഷൻ ഇൻഡക്സ് (സിഐഐ) സർക്കാർ പുറത്തിറക്കുന്നത്. ഉപഭോക്തൃ വില സൂചികകയ്ക്ക് ആനുപാതികമായാണ് ഇത് കണക്കാക്കുന്നതെങ്കിലും യഥാർത്ഥ വിലക്കയറ്റത്തെ പ്രതിനിധീകരിക്കുന്നില്ലെന്ന് മനസിലാക്കേണ്ടതുണ്ട്. 2001 മുതലുള്ള കോസ്റ്റ് ഇൻഫ്ളേഷൻ ഇൻഡക്സ് താഴെനൽകുന്നു. Cost inflation Index From 2001​ SL FY CII SL FY CII 1 2001-02 100 11 2011-12 184 2 2002-03 105 12 2012-13 200 3 2003-04 109 13 2013-14 220 4 2004-05 113 14 2014-15 240 5 2005-06 117 15 2015-16 254 6 2006-07 122 16 2016-17 264 7 2007-08 129 17 2017-18 272 8 2008-09 137 18 2018-19 280 9 2009-10 148 19 2019-20 289 10 2010-11 167 20 2020-21 301 (വിലക്കയറ്റനിരക്ക് ശരാശരി നാലുശതമാനംവീതം കണക്കാക്കിയാൽ 30 വർഷം കഴിയുമ്പോൾ ഒരു ലക്ഷം രൂപയുടെ മൂല്യം വെറും 3000 രൂപയായി ചുരുങ്ങുമെന്ന് മനസിലാക്കുക. അങ്ങനെയെങ്കിൽ ആറും ഏഴുംശതമാനം വിലക്കയറ്റവുമായി തട്ടിച്ചുനോക്കുമ്പോഴോ? ) കഴിഞ്ഞ മൂന്നുദശാബ്ദക്കാലത്തെ ഇന്ധനവില പരിശോധിക്കുമ്പോൾ ശരാശരി 6-8ശതമാനമാണ് വിലവർധനയെന്ന് കാണാം. ഈ നിരക്കുപ്രകാരം ഇന്നത്തെ ഒരു ലക്ഷം രൂപയുടെ മൂല്യം 30 വർഷം കഴിയുമ്പോൾ 16,000 രൂപയായി കുറയും. മറ്റൊർഥത്തിൽ വിശദീകരിച്ചാൽ ഇപ്പോൾ നിങ്ങൾക്കുള്ള ജീവിത ചെലവ് (സ്കൂൾ ഫീസും ഇഎംഐയും ഒഴിവാക്കിയുള്ളത്) 20,000 രൂപയാണെങ്കിൽ അന്നത് 1.15 ലക്ഷം രൂപയായി ഉയരും. ചായക്കണക്ക് 1990ൽ കൈവശം ഒരുരൂപയുണ്ടായിരുന്നുവെന്നിരിക്കട്ടെ, നിങ്ങൾ വഴിവക്കിൽനിന്ന് 50 പൈസ കൊടുത്ത് ഒരുകപ്പ് ചായകുടിച്ചു. ബാക്കിയുള്ള 50 പൈസ, 30 വർഷത്തിനുശേഷം ചായകുടിക്കാനായി നിക്ഷേപിക്കുന്നുവെന്ന് കരുതുക. നികുതികിഴിച്ച് 11ശതമാനം ആദായം ലഭിച്ചാൽ ഇപ്പോൾ കൈവശമുണ്ടാകുക 10 രൂപയായിരിക്കും. ഇപ്പോഴത്തെ ചായയുടെ വില 10 രൂപയല്ലേ? 20വർഷത്തിനുമപ്പുറം ഇപ്പോൾ കൈവശം 20 രൂപയുണ്ടെന്നിരിക്കട്ടെ, ഒരു ചായകുടിച്ചുകഴിഞ്ഞ് ബാക്കിയുള്ള 10 രൂപ 20 വർഷംകഴിഞ്ഞ് ചായകുടിക്കാനായി നിക്ഷേപിക്കുന്നു. നികുതികിഴിച്ച് 60 രൂപവേണ്ടിവരും അന്നൊരുചായകിട്ടാൻ. സ്ഥിരവരുമാന പദ്ധതികളിൽനിന്ന് നിലവിൽ ലഭിക്കുന്ന പരമാവധി പലിശയായ ഏഴുശതമാനം കണക്കിൽ നിക്ഷേപം നടത്തിയിരുന്ന നിങ്ങൾക്ക് ചായകുടിക്കാൻ കൈവശമുണ്ടാകുക 18 രൂപമാത്രമാണെന്നറിയുക. അതായത് 20വർഷത്തിനുശേഷം ഒരു ചായകുടിക്കാൻ നിലവിലെ ചായയുടെ വിലയേക്കാൾ 80ശതമാനം അധികതുക നിക്ഷേപിക്കേണ്ടിവരും. 80കളിൽ സ്ഥിര നിക്ഷേപ പദ്ധതികളിൽനിന്ന് ഉയർന്ന പലിശയാണ് ലഭിച്ചിരുന്നതിനാലാണ് അന്ന് നിക്ഷേപിച്ച തുകകൊണ്ട് ഇപ്പോൾ ചായകുടിക്കാൻ കഴിയുന്നത്. മുന്നിലുള്ളത് രണ്ടുവഴികൾ ഈ പ്രതിസന്ധി മറികടക്കാൻ രണ്ടുവഴികളാണ് മുന്നിലുള്ളത്. റിസ്കുള്ളതും എന്നാൽ വിജയത്തിന് സാധ്യതയുള്ളതാണ് ഒരുവഴി. പരാജയപ്പെടുമെന്ന് ഉറപ്പുള്ള സ്ഥിരനിക്ഷേപത്തിന്റെവഴിയാണ് രണ്ടാമത്തേത്. ആദ്യത്തെ വഴിയേക്കാൾ രണ്ടാമത്തെവഴിയിലൂടെ എളുപ്പത്തിൽ യാത്രചെയ്യാൻ സൗകര്യമുണ്ട്. പക്ഷേ, ലക്ഷ്യത്തിലെത്താൻ കഴിയില്ലെന്ന് ഉറപ്പുണ്ടെങ്കിൽ യാത്രചെയ്യാൻ നിങ്ങൾ തയ്യാറാകുമോ? എന്തുചെയ്യും? വിലക്കയറ്റത്തെ അതിജീവിക്കാൻശേഷിയുള്ള നിക്ഷേപ പോർട്ട്ഫോളിയോ രൂപപ്പെടുത്തുകയാണ് അതിനുവേണ്ടത്. അതായത് 60ശതമാനമെങ്കിലും ഓഹരി അധിഷ്ഠിത പദ്ധതികളിലും ശേഷിക്കുന്നവ സ്ഥിര നിക്ഷേപ പദ്ധതികളിലും മുടക്കുക. ഇതല്ലാതെ വിലക്കയറ്റത്തെ തോൽപ്പിക്കാൻ മറ്റുകുറുക്കുവഴികളൊന്നുമില്ല. feedbacks to: antonycdavis@gmail.com ശ്രദ്ധിക്കാൻ: ഓഹരിയിൽ നിക്ഷേപിച്ചതുകൊണ്ടുമാത്രമായില്ല. ദീർഘകാല ലക്ഷ്യത്തോടെ എസ്ഐപി വഴിയുള്ള ചിട്ടയായുള്ള നിക്ഷേപം അതിന് ആവശ്യമാണ്. മികച്ച ഓഹരികൾ കണ്ടെത്തി നിക്ഷേപിക്കാൻ കഴിയാത്തവർക്ക് മ്യൂച്വൽ ഫണ്ടിന്റെ വഴിതേടാം. ഓഹരികളും മ്യൂച്വൽ ഫണ്ടുകളും ഒന്നാമത്തെ പാതയാണെന്ന് ഓർക്കണം. മറഞ്ഞിരിക്കുന്ന റിസ്കിനെ അതിജീവിക്കാനുള്ള കരുത്തും തന്ത്രങ്ങളും അറിഞ്ഞുമുന്നേറുകതന്നെയാണ് അതിനുള്ളവഴി.

from money rss https://bit.ly/2KCb33X
via IFTTT

ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ. സെൻസെക്സ് 90 പോയന്റ് താഴ്ന്ന് 47,510ലും നിഫ്റ്റി 26 പോയന്റ് നഷ്ടത്തിൽ 13,908ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 817 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1074 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലുമാണ്. 87 ഓഹരികൾക്ക് മാറ്റമില്ല. വിപണി ഉയർന്ന നിലവാരത്തിലായതിനാൽ നിക്ഷേപകർ കരുതലെടുത്തതാണ് പ്രധാനകാരണം. ആഗോള വിപണികളിലും ഇതുപ്രകടമാണ്. എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, ഇൻഡസിൻഡ് ബാങ്ക്, സിപ്ല, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഗെയിൽ, സൺ ഫാർമ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ്നഷ്ടത്തിൽ. യുപിഎൽ, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, കോൾ ഇന്ത്യ, ഐഷർ മോട്ടോഴ്സ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, നെസ് ലെ, ഒഎൻജിസി തുടങ്ങിയ ഓഹരികൾനേട്ടത്തിലുമാണ്. Indices trade lower with Nifty around 13,900

from money rss https://bit.ly/3pDjGtV
via IFTTT

ബഹുനില ഭവനനിര്‍മാണത്തിന് ഇനി ത്രീഡി പ്രിന്റിങ്!

മുംബൈ: ഭവനനിർമാണമേഖലയിൽ മാറ്റങ്ങൾക്കു തുടക്കമിട്ട് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യയിൽ വിജയകരമായി ബഹുനില കെട്ടിടം നിർമിച്ച് എൽ ആൻഡ് ടി കൺസ്ട്രക്ഷൻ. പരീക്ഷണാടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ഇരുനില കെട്ടിടമാണ് കമ്പനി നിർമിച്ചത്. 2022-ഓടെ എല്ലാവർക്കും വീടെന്ന സ്വപ്ന പദ്ധതിക്ക് ത്രീഡി പ്രിന്റിങ് സാങ്കേതികവിദ്യ ഏറെ ഗുണകരമായിരിക്കുമെന്ന് കമ്പനി അഭിപ്രായപ്പെട്ടു. ത്രീഡി കോൺക്രീറ്റ് പ്രിന്റിങ് സാങ്കേതികവിദ്യയിൽ കമ്പനിക്കുള്ള വൈദഗ്ധ്യമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നതെന്നും രാജ്യത്തുതന്നെ ഇത്തരത്തിലുള്ള ആദ്യ ബഹുനില മന്ദിരമാണിതെന്നും കമ്പനി ഡയറക്ടർ എം.വി. സതീഷ് പറഞ്ഞു. നിർമാണപ്രവർത്തനങ്ങളുടെ ചെലവു കുറയ്ക്കാനും വേഗവും ഗുണമേൻമയും കൂട്ടാനും ഇത് സഹായിക്കും. നിലവിൽ 700 ചതുരശ്ര അടിയിൽ ഇരുനില കെട്ടിടമാണ് നിർമിച്ചത്. വലിയ നിർമാണസൈറ്റുകളിലും ഇത് ഉപയോഗിക്കാനാകും.

from money rss https://bit.ly/34WKtcB
via IFTTT

നിഫ്റ്റി 13,900ന് മുകളില്‍ ക്ലോസ് ചെയ്തു; സെന്‍സെക്‌സിലെ നേട്ടം 259 പോയന്റ്

തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി സൂചികകൾ നേട്ടമുണ്ടാക്കി. ധനകാര്യം, ഐടി ഓഹരികളുടെ കരുത്തിലാണ് റെക്കോഡ് കുറിക്കൽ. സെൻസെക്സ് 259.33 പോയന്റ് നേട്ടത്തിൽ 47,613.08ലും നിഫ്റ്റി 59.40 പോയന്റ് ഉയർന്ന് 13,32.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1519 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1438 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 162 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, നെസ് ലെ, കോൾ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി, ബാങ്ക് ഒഴികെയുള്ള സൂചികകൾ നഷ്ടത്തിലായി. ബിഎസ്ഇ സ്മോൾ ക്യാപ് സൂചിക നേരിയ നേട്ടത്തിലും മിഡ്ക്യാപ് സൂചിക നേരിയ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. Nifty ends above 13,900, Sensex jumps 259 pts

from money rss https://bit.ly/3o12Rsc
via IFTTT

അവസാന തിയതി 31: റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ പിഴയും നിയമനടപടിയും നേരിടേണ്ടിവരും

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ ഇനി അവശേഷിക്കുന്നത് രണ്ടുദിവസംമാത്രം. അതിനുള്ളിൽ റിട്ടേൺ നൽകിയില്ലെങ്കിൽ പിഴ ഉൾപ്പടെയുള്ള നിയമനടപടികൾ നേരിടേണ്ടിവരും. ശമ്പള വരുമാനക്കാരായ നികുതി ദായകർ സമയപരിധിക്കുള്ളിൽ റിട്ടേൺ നൽകിയില്ലെങ്കിൽ 10,000 രൂപയാണ് പിഴനൽകേണ്ടിവരിക. അഞ്ചുലക്ഷം രൂപയ്ക്കുതാഴെ വരുമാനമുള്ളവർക്ക് 1000 രൂപയാണ് പിഴ. മൂലധനനഷ്ടം, വസ്തുവിൽനിന്നുള്ള ആദായനഷ്ടം തുടങ്ങിയവ അടുത്തവർഷത്തേയ്ക്കുകൂടി പരിഗണിക്കണമെങ്കിൽ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ റിട്ടേണ് നൽകേണ്ടതാണ്. ഡിസംബർ 28വരെയുള്ള കണക്കുപ്രകാരം 4.37 കോടി പേരാണ് ഇതിനകം റിട്ടേൺ നൽകിയിട്ടുള്ളത്. ഒരുദിവസംമുമ്പാകട്ടെ 4.23 കോടി പേരും. അവസാന ദിവസത്തേയ്ക്ക് നീട്ടിവെയ്ക്കാതെ എത്രയുംവേഗം റിട്ടേൺ ഫയൽ ചെയ്യാനാണ് ഐടി വകുപ്പ് നിർദേശം. റിട്ടേൺ ഫയൽ ചെയ്യാൻ വ്യക്തികളായ നികുതിദായകർക്ക് ഡിസംബർ 31വരെ സമയംഅനുവദിച്ചിരുന്നു. കോവിഡ് വ്യാപനത്തെതുടർന്നാണ് തിയതി നീട്ടിനൽകിയത്.

from money rss https://bit.ly/38McJj4
via IFTTT

കാറിലെ മുന്‍സീറ്റ് യാത്രക്കാര്‍ക്ക് എയര്‍ബാഗ് നിര്‍ബന്ധമാക്കുന്നു

കാറിലെ മുൻസീറ്റ് യാത്രക്കാർക്ക് എയർ ബാഗ് നിർബന്ധമാക്കാൻ കേന്ദ്ര ഗതാഗത മന്ത്രാലയം തീരുമാനിച്ചു. ഡ്രൈവർ ഉൾപ്പടെയുള്ള മുൻസീറ്റ് യാത്രക്കാർക്കായിരിക്കും ഇത് ബാധകം. പുതിയ മോഡൽ കാറുകൾക്ക് 2021 ഏപ്രിലിൽ മുതലാകും എയർബാഗ് നിർബന്ധമാക്കുക. നിലവിലുള്ള മോഡലുകൾ ജൂൺ ഒന്നുമുതൽ എയർ ബാഗോടുകൂടിയാണ് നിർമിക്കേണ്ടത്. ബിഐഎസ് നിലവാരത്തിലുള്ളതായിരിക്കണം എയർബാഗെന്നും ഇതുസംബന്ധിച്ച കരട് നിർദേശത്തിൽ പറയുന്നുണ്ട്. ബന്ധപ്പെട്ടവർക്ക് ഒരുമാസത്തിനുള്ളിൽ ഇതുസംബന്ധിച്ച് പ്രതികരണം അറിയിക്കാം. 2019 ജൂലായ് മുതൽ ഡൈവറുടെ ഭാഗത്ത് എയർ ബാഗ് നിർബന്ധമാക്കിയിരുന്നു. Govt proposes making airbag mandatory for front passenger seat

from money rss https://bit.ly/34SFjOS
via IFTTT

മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സും എക്‌സൈഡ് ലൈഫ് ഇന്‍ഷുറന്‍സും കൈകോര്‍ക്കുന്നു

കൊച്ചി : മുത്തൂറ്റ് മിനി ഫിനാൻസയേഴ്സ് എക്സൈഡ് ലൈഫ് ഇൻഷുറൻസുമായി കൈകോർക്കുന്നു. ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മുൻനിര ലൈഫ് ഇൻഷുറൻസ് കമ്പനിയാണ് എക്സൈഡ് ലൈഫ് ഇൻഷുറൻസ്. എല്ലാവിധ സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തി മുത്തൂറ്റ് മിനിയെ രാജ്യത്തെ എറ്റവും വലിയ നോൺ ബാംങ്കിംഗ് ഫിനാൻഷ്യൽ കമ്പിയാക്കുകായാണ് ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. ഇനി മുതൽ മുത്തൂറ്റ് ശാഖകളിൽ നിലവിൽ ലഭ്യമായിക്കൊിരിക്കുന്ന ഇൻഷുറൻസ് സേവനങ്ങൾക്ക് പുറമെ എക്സൈഡിന്റെ ഇൻഷുറൻസിന്റെ സേവനങ്ങളും കൂടി ഉപഭോക്താക്കൾക്ക് ലഭ്യമാകും. രാജ്യത്തുട നീളം 806 ശാഖകളും, മുപ്പത് ലക്ഷത്തിലധികം ഉപഭോക്താക്കളും നടപ്പ് സാമ്പത്തിക വർഷം 1000 കോടി രൂപയുടെ വളർച്ചാ ലക്ഷ്യവുമായി മുന്നേറുന്ന മുത്തൂറ്റുമായുള്ള സഹകരണം എക്സൈഡ് ലൈഫ് ഇൻഷുറൻസിനും നേട്ടമാണ്. മുത്തൂറ്റ് മിനിയുടെ കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ നിസ്സി മാത്യു, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പി.ഇ. മത്തായി, എക്സൈഡ് ലൈഫ് ഇൻഷുറൻസ് കമ്പനി നാഷണൽ ഹെഡ് അനന്തപത്മനാഭൻ, നാഷണൽ ട്രെയിനിംഗ് ഹെഡ് ബിജോയ് ദേവ്, പി ജയദേവൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

from money rss https://bit.ly/3aQrEeQ
via IFTTT

Monday 28 December 2020

2020ല്‍ 500ശതമാനംവരെ ആദായം നല്‍കിയ അഞ്ച് ഓഹരികള്‍

ഓഹരി വിപണിക്ക് കനത്ത ചാഞ്ചാട്ടത്തിന്റെ വർഷമായിരുന്നു 2020. 2021ലേയ്ക്ക് പ്രവേശിക്കാൻ ദിവസങ്ങൾ മാത്രംഅവശേഷിക്കേ, സൂചികകൾ എക്കാലത്തെയും ഉയരംകുറിച്ച് മുന്നേറുകയാണ്. കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽ നഷ്ടമായതെല്ലാം തിരിച്ചുപിടിച്ചാണ് വിപണിയിലെ മുന്നേറ്റം. കുതിപ്പിന്റെ പാതയിൽ മുൻനിരയിലുള്ള ഓഹരികൾ 500ശതമാനത്തിലേറെ നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. പ്രധാന ഓഹരികൾ അദാനി ഗ്രീൻ എനർജി വിപണി വില: 1,030രൂപ ഒരുവർഷത്തെ നേട്ടം: 522% രാജ്യത്തെ മികച്ച 100 ഓഹരികളിൽ 2020ൽ ഏറ്റവും നേട്ടം നിക്ഷേപകന് സമ്മാനിച്ചത് അദാനി ഗ്രീൻ എനർജിയാണ്. നടപ്പ് കലണ്ടർവർഷം നിഫ്റ്റി 100 സൂചിക 13ശതമാനം നേട്ടംമാത്രം നൽകിയപ്പോൾ അദാനി ഗ്രീൻ കുതിച്ചത് 500ശതമാനത്തിലേറെയാണ്. 2025ഓടെ പുനരുപയോഗ ഊർജമേഖലയിൽ ലോകത്തെ മുൻനിര കമ്പനികളിലൊന്നാകുകയാണ് അദാന ഗ്രീനിന്റെ ലക്ഷ്യം. ഡിവീസ് ലാബ് വിപണി വില: 3,765 ഒരുവർഷത്തെ നേട്ടം: 105% ലിസ്റ്റ് ചെയ്ത കമ്പനികളിൽ ഒരു ലക്ഷംകോടി രൂപ വിപണിമൂല്യം മറികടക്കുന്ന രണ്ടാമത്തെ ഫാർമ കമ്പനിയായി ഡിവീസ് ലാബ്. 2020ൽ ഓഹരി വിലയിൽ 100ശതമാനത്തിലേറെ കുതിപ്പുണ്ടായതാണ് ഡിവീസ് ലാബിനെ തുണച്ചത്. ഡോ.റെഡ്ഡീസ്, സിപ്ല, അരബിന്ദോ ഫാർമ തുടങ്ങിയ വൻകിടക്കാരെപോലും മറികടന്നാണ് ഈനേട്ടം. മരുന്ന് കമ്പനികളിൽ വരുമാനത്തിന്റെകാര്യത്തിൽ 12-ാം സ്ഥാനമാണ് ഡിവീസിനുള്ളത്. ഇക്കാര്യത്തിൽ സൺ ഫാർമയാണ് മുന്നിൽ. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 8,458.77 കോടി രൂപയായിരുന്നു സണിന്റെ വരുമാനം. എൽആന്റ്ടി ഇൻഫോടെക് വിപണി വില: 3630രൂപ ഒരുവർഷത്തെ നേട്ടം: 107% ഐടി സേവനമേഖലയിലെ ഏറ്റവും വിലയുള്ള ഓഹരിയാണ് എൽആൻഡ്ടി ഇൻഫോടെകിന്റേത്. എക്കാലത്തെയും ഉയരംകുറിച്ച് കഴിഞ്ഞയാഴ്ചയിൽമാത്രം ഓഹരി 8.5ശതമാനം ഉയർന്നു. ഭാവിയിലെ ബിസിനസ് സാധ്യതായ ക്ലൗണ്ട് മേഖലയിലൂന്നിയുള്ള പ്രവർത്തനമാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോള കമ്പനികളിൽനിന്ന് ദശലക്ഷക്കണക്കിന് ഡോളറിന്റെ കരാറാണ് ഈയിടെ എൽടിഐക്ക് ലഭിച്ചത്. അരബിന്ദോ ഫാർമ വിപണി വില: 907രൂപ ഒരുവർഷത്തെ നേട്ടം: 99% കോവിഡ് വാക്സിനായ കോവാക്സിൻ വികസിപ്പിക്കുന്നതിലും അതിന്റെ വിതരണത്തിലും പങ്കാളിയായ കമ്പനിയാണ് അരബിന്ദോ ഫാർമ. വാക്സിൻ നിർമാണത്തിനും വാണിജ്യാടിസ്ഥാനത്തിലുള്ള വിതരണത്തിനും കമ്പനി സജ്ജമാണ്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ അറ്റാദായം 26ശതമാനം ഉയർന്ന് 805.65 കോടി രൂപയായി. ടാറ്റ കൺസ്യൂമർ വിപണി വില: 604രൂപ ഒരുവർഷത്തെ നേട്ടം: 90% ഒരുമാസത്തിനിടെ കമ്പനിയുടെ ഓഹരി വില 14ശതമാനമാണ് കുതിച്ചത്. എക്കാലത്തെയും ഉയർന്ന വിലയായ 616ൽ ഓഹരി വില എത്തുകയുംചെയ്തു. നിഫ്റ്റി സൂചികയിൽ താമസിയാതെ ഓഹരി കയറുമെന്നാണ് ബ്രോക്കിങ് ഹൗസുകളുടെ വിലയിരുത്തൽ. കൺസ്യൂമർ മേഖലയിൽ വൻകിട പദ്ധതികളാണ് ഭാവിയിൽ കമ്പനി ലക്ഷ്യമിടുന്നത്. Five stocks that will return up to 500 % in 2020

from money rss https://bit.ly/2L3ogSW
via IFTTT

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 37,360 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന് 320 രൂപകുറഞ്ഞ് 37,360 രൂപയിലെത്തി. 4670 രൂപയാണ് ഗ്രാമിന്റെ വില. തിങ്കളാഴ്ചയിലെ 37,680 രൂപയിൽനിന്നാണ് ഇത്രയും കുറവുണ്ടായത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,875.61 ഡോളർ നിലവാരത്തിലാണ്. ആഗോളതലത്തിൽ ഓഹരി വിപണിയിലുണ്ടായ മുന്നേറ്റവും യുഎസിലെ സാമ്പത്തിക പാക്കേജുമാണ് വിലയെ സ്വാധീനിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 50,067രൂപയാണ്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങളിലായി 50,000-50,500 രൂപ നിലവാരത്തിലാണ് വിലയിലെ ചാഞ്ചാട്ടം.

from money rss https://bit.ly/38LV770
via IFTTT

വിപണിയില്‍ നേട്ടംതുടരുന്നു; നിഫ്റ്റി 14,000ന് അരികെ

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. 281 പോയന്റ് നേട്ടത്തിൽ സെൻസെക്സ് 47,635ലും നിഫ്റ്റി 80 പോയന്റ് ഉയർന്ന് 13,954ലിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോളകാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ. യുഎസ് സാമ്പത്തിക പാക്കേജും ബ്രക്സിറ്റ് ഡീലും വിപണിയെ തുണച്ചു. കോവിഡ് സമാശ്വാസ പാക്കേജ് പ്രഖ്യാപിച്ചതിനെതുടർന്ന് യുഎസ് വിപണികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, ഡിവീസ് ലാബ്, ഗ്രാസിം, ആക്സിസ് ബാങ്ക്, സൺ ഫാർമ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, യുപിഎൽ, കോൾ ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, എൽആൻഡ്ടി, ഹിൻഡാൽകോ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Indices open higher on positive global cues; Nifty near 14,000

from money rss https://bit.ly/3hoHU8d
via IFTTT

എംസിഎക്‌സില്‍ പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരം ആരംഭിച്ചു

കൊച്ചി: മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എം സി എക്സ്) പ്രകൃതിദത്ത റബ്ബറിന്റെ അവധി വ്യാപാരം ഇന്നലെ ( തിങ്കൾ) മുതൽ ആരംഭിച്ചു. അവധി വ്യാപാരം ആരംഭിച്ചത് റബ്ബർ കർഷകർ, വ്യാപാരികൾ, കയറ്റുമതിക്കാർ. ഇറക്കുമതിക്കാർ, ടയർ വ്യവസായത്തിൽ പ്രവർത്തിക്കുന്നവർ എന്നിവർക്ക് വളരെയധികം ഗുണകരമാകും. കേരളത്തിനും ഇത് വലിയ നേട്ടമാണ്. രാജ്യത്ത് ഏറ്റവും അധികം റബ്ബർ ഉത്പാദനം നടക്കുന്നത് കേരളത്തിലാണ്. 2021 ജനുവരി മുതൽ ഏപ്രിൽ മാസം വരെയുള്ള റബ്ബർ അവധി വ്യാപാര കരാർ നിലവിൽ എം സി എക്സിൽ ലഭ്യമാണ്. റിബ്ബ്ഡ് സ്മോക്ക്ഡ് ഷീറ്റ് 4 ( ആർ എസ് എസ് 4 ) ഗുണനിലവാരമുള്ള പ്രകൃതിദത്ത റബ്ബറിന്റെ വിൽപനയാണ് നടക്കുക. മിനിമം ലോട്ട് സൈസ് ഒരു മെട്രിക് ടണ്ണാണ്. ഓരോ മാസത്തിന്റെയും അവസാനത്തെ പ്രവൃത്തി ദിനത്തിൽ അവധി വ്യാപാര കരാറിന്റെ സെറ്റിൽമെന്റ് നടക്കും. 100 കിലോഗ്രാം വീതമുള്ള റബ്ബറിന്റെ ലോട്ടുകൾക്കാണ് വില നിശ്ചയിക്കുക. പാലക്കാടാണ് ഡെലിവറി കേന്ദ്രം. റബ്ബറിന്റെ ആഗോള വിലയും അതിലെ ചാഞ്ചാട്ടങ്ങളുമെല്ലാം കണക്കിലെടുക്കുമ്പോൾ എം സി എക്സ് വഴിയുള്ള അവധി വ്യാപാരത്തിലൂടെ റബ്ബർ വ്യാപാര മേഖലയ്ക്ക് വില നിയന്ത്രിക്കുന്നതിലും മറ്റും കാര്യക്ഷമമായ ഇടപെടലുകൾ സാധ്യമാകുമെന്ന് എം സി എക്സ് മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ പി. എസ് .റെഡ്ഡി പറഞ്ഞു.

from money rss https://bit.ly/2WUeYvf
via IFTTT

ജനുവരിയിലെ ബാങ്ക് അവധി ദിനങ്ങള്‍ അറിയാം

ഞായറാഴ്ചകൾ, രണ്ടും നാലും ശനിയാഴ്ചകൾ ഉൾപ്പടെ 2021 ജനുവരി മാസത്തിൽ ബാങ്കുകൾക്ക് ഒമ്പത് ദേശീയ അവധി ദിനങ്ങൾ.ഇവയ്ക്ക് പുറമേ അഞ്ച് പ്രാദേശിക അവധി ദിനങ്ങളിലും ബാങ്കുകൾതുറക്കില്ല. ദേശീയ അവധി ദിനങ്ങൾ: ജനുവരി ഒന്ന്-ന്യൂഇയർ ജനുവരി മൂന്ന്-ഞായർ ജനുവരി ഒമ്പത്-രണ്ടാംശനി ജനുവരി 10-ഞായർ ജനുവരി 17-ഞായർ ജനുവരി 23-നാലാംശനി ജനുവരി 24-ഞായർ ജനുവരി 26-റിപ്പബ്ലിക് ഡെ ജനുവരി 31-ഞായർ പ്രദേശിക അവധി (വിവിധ സംസ്ഥാനങ്ങളിൽ) ജനുവരി രണ്ട്-ന്യൂ ഇയർ ആഘോഷം ജനുവരി 14-മകര സങ്ക്രാന്തി, പൊങ്കൽ ജനുവരി 15-തിരുവള്ളുവർ ഡെ, തുസു പൂജ, ബിഹു ജനുവരി 16-ഉഴവർ തിരുനാൾ ജനുവരി 23-നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം. ജനുവരി 25-ഇമോയിനു ഇറപ്റ്റ(മണപ്പൂരി ഉത്സവം) ജനുവരി രണ്ടിനും 16നും മിസോറാമിൽ മാത്രമാണ് അവധിയുള്ളത്. ജനുവരി 14ന് അഹമ്മദാബാദ്, ചെന്നൈ, ഗാങ്ടോക്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ബാങ്കുകൾ തുറക്കില്ല. ജനുവരി 15നാകട്ടെ ചെന്നൈയിലും ഗുവാഹട്ടിയിലും ബാങ്കുകൾ അടഞ്ഞുകിടക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പ്രമാണിച്ച് ജനുവരി 23ന് അഗർത്തലയിൽമാത്രമാണ് അവധിയുള്ളത്. ജനുവരി 25ന് ഇംഫാലിലും. ജനുവരി-മാർച്ച് പാദത്തിൽ ശനിയാഴ്ചകളും ഞായറാഴ്ചകളും ഒഴികെ മൊത്തം 19 അവധിദിനങ്ങളാണുള്ളത്. content highlights:Bank holidays in January 2021

from money rss https://bit.ly/3hpsJLX
via IFTTT

റെക്കോഡ് ഉയരംകുറിച്ച് സൂചികകള്‍: നിഫ്റ്റി 13,850 മറികടന്നു

ദലാൾ സ്ട്രീറ്റിൽ കാളകളുടെ വിളയാട്ടം തുടരുന്നു. ഓഹരി സൂചികകൾ വീണ്ടും പുതിയ ഉയരംകുറിച്ചു. ലോഹം, ധനകാര്യം എന്നീ ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 13,850 മറികടന്നു. സെൻസെക്സ് 380.21 പോയന്റ് നേട്ടത്തിൽ 47,353.75ലും നിഫ്റ്റി 123.90 പോയന്റ് ഉയർന്ന് 13,873.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1990 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 965 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 177 ഓഹരികൾക്ക് മാറ്റമില്ല. യുഎസിലെ സാമ്പത്തിക പാക്കേജും ബ്രക്സിറ്റ് ഡീലുമാണ് വിപണിയെ ചലിപ്പിച്ചത്. ടാറ്റ മോട്ടോഴ്സ്, ജെഎസ്ഡബ് ളിയു സ്റ്റീൽ, എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റാൻ, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ശ്രീ സിമെന്റ്സ്, ബ്രിട്ടാനിയ, സിപ്ല തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഫാർമ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.8-1.5ശതമാനം ഉയർന്നു. Market ends at fresh record high with Nifty above 13,850

from money rss https://bit.ly/37VvhhX
via IFTTT

തൊഴില്‍നഷ്ടപ്പെട്ട് ഒമാനില്‍നിന്നുമാത്രം തിരിച്ചുപോയത് 2,70,000 പേര്‍

ഈവർഷംമാത്രം 2,70,000 വിദേശ തൊഴിലാളികൾ ഒമാനിൽനിന്ന് തിരിച്ചുപോയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫോർമേഷൻ പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. കോവിഡ് വ്യാപനത്തെതുടർന്ന് ജോലി നഷ്ടപ്പെട്ട് പോയവരാണ് ഏറെയും. 2019 അവസാനം മുതൽ 2020 നവംബർവരെയുള്ള കണക്കുകളാണിത്. കഴിഞ്ഞവർഷം അവസാനംവരെ 1.71 മില്യൺ വിദേശ തൊഴിലാഴികളാണ് ഒമാനിലുണ്ടായിരുന്നത്. കോവിഡ് വ്യാപനത്തെതുടർന്നുള്ള പ്രതിസന്ധിയിൽ ഗൾഫ് രാജ്യങ്ങളിൽനിന്ന് മലയാളികൾ ഉൾപ്പടെ ലക്ഷങ്ങളാണ് നാടുകളിലേയ്ക്ക് പോയതെന്ന് ഓമാൻ സർക്കാരിന്റെ റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 2008-2009 വർഷത്തെ സാമ്പത്തിക മാന്ദ്യത്തെതുടർന്ന് ഗൾഫ് വിട്ട തൊഴിലാളികളുടെ എണ്ണത്തേക്കാൾ കൂടുതലാണിതെന്ന് ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

from money rss https://bit.ly/34QLLpt
via IFTTT

പ്രദേശിക, ദേശീയ അവധികള്‍: ജനുവരിയില്‍ 14 ദിവസം ബാങ്കുകള്‍ തുറക്കില്ല

ഞായറാഴ്ചകൾ, രണ്ടും നാലുംശനിയാഴ്ചകൾ ഉൾപ്പടെ 2021 ജനുവരിമാസത്തിൽ ബാങ്കുകൾ 14 ദിവസം തുറക്കില്ല. ദേശീയ, പ്രാദേശിക അവധികൾ ഉൾപ്പടെയാണിത്. ദേശീയ അവധി ദിനങ്ങൾ: ജനുവരി ഒന്ന്-ന്യൂഇയർ ജനുവരി മൂന്ന്-ഞായർ ജനുവരി ഒമ്പത്-രണ്ടാംശനി ജനുവരി 10-ഞായർ ജനുവരി 17-ഞായർ ജനുവരി 23-നാലാംശനി ജനുവരി 24-ഞായർ ജനുവരി 26-റിപ്പബ്ലിക് ഡെ ജനുവരി 31-ഞായർ പ്രദേശിക അവധി(വിവിധ സംസ്ഥാനങ്ങളിൽ) ജനുവരി രണ്ട്-ന്യൂ ഇയർ ആഘോഷം ജനുവരി 14-മകര സങ്ക്രാന്തി, പൊങ്കൽ ജനുവരി 15-തിരുവള്ളുവർ ഡെ, തുസു പൂജ, ബിഹു ജനുവരി 16-ഉഴവർ തിരുനാൾ ജനുവരി 23-നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം. ജനുവരി 25-ഇമോയിനു ഇറപ്റ്റ(മണപ്പൂരി ഉത്സവം) ജനുവരി രണ്ടിനും 16നും മിസോറാമിൽമാത്രമാണ് അവധിയുള്ളത്. ജനുവരി 14ന് അഹമ്മദാബാദ്, ചെന്നൈ, ഗാങ്ടോക്, ഹൈദരാബാദ് എന്നിവിടങ്ങളിൽ ബാങ്കുകൾ തുറക്കില്ല. ജനുവരി 15നാകട്ടെ ചെന്നൈയിലും ഗുവാഹട്ടിയിലും ബാങ്കുകൾ അടഞ്ഞുകിടക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം പ്രമാണിച്ച് ജനുവരി 23ന് അഗർത്തലയിൽമാത്രമാണ് അവധിയുള്ളത്. ജനുവരി 25ന് ഇംഫാലിലും. ജനുവരി-മാർച്ച് പാദത്തിൽ ശനിയാഴ്ചകളും ഞായറാഴ്ചകളും ഒഴികെ മൊത്തം 19 അവധിദിനങ്ങളാണുള്ളത്. Banks closed for upto 14 days in January 2021

from money rss https://bit.ly/3hu1gsz
via IFTTT

ടിസിഎസിന്റെ വിപണിമൂല്യം 11 ലക്ഷം കോടി കടന്നു

രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ടിസിഎസിന്റെ വിപണിമൂല്യം 11 ലക്ഷം കോടി രുപ കടന്നു. ഈ നേട്ടം സ്വന്തമാക്കിയ രാജ്യത്തെ രണ്ടാമത്തെ കമ്പനിയാണ് ടാറ്റ കൺസൾട്ടൻസി സർവീസസ്. ഓഹരി വില 1.2ശതമാനം ഉയർന്ന് 2,942 രൂപയിലെത്തിയതോടെയാണ് വിപണിമൂല്യം 11.03 ലക്ഷംകോടി രൂപയായത്. ഈവർഷംമാത്രം 36ശതമാനമാണ് ഓഹരി വിലയിൽ കുതിപ്പുണ്ടായത്. 3000 രൂപ നിലവാരത്തിൽ 53.33 ദശലക്ഷം ഓഹരികൾ തിരിച്ചുവാങ്ങാനുള്ള നിർദേശത്തിന് ഓഹരി ഉടമകൾ കഴിഞ്ഞമാസം അംഗീകാരംനൽകിയിരുന്നു. 16,000 കോടി രൂപയുടേതാകും ഇടപാട്. ജനുവരി എട്ടിനാണ് കമ്പനിയുടെ മൂന്നാം പാദത്തിലെ പ്രവർത്തനഫലം പുറത്തുവിടുന്നത്. മുകേഷ് അംബാനിയുടെ റിലയൻസ് റിലയൻസ് ഇൻഡസ്ട്രീസാണ് 12.75 ലക്ഷംകോടി രൂപയുമായി വിപണിമൂല്യത്തിൽ ഒന്നാമത്.

from money rss https://bit.ly/2M4QLjK
via IFTTT

Sunday 27 December 2020

ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ഇനി വീട്ടിലിരുന്നും ഓണ്‍ലൈനായി പുതുക്കാം

വിവിധ ആവശ്യങ്ങൾക്കായി ഏറ്റവും കൂടുതൽപേർ ഉപയോഗിക്കുന്ന തിരിച്ചറിയൽ രേഖയാണ് ആധാർകാർഡ്. കോവിഡ് വ്യാപനത്തെതുടർന്ന് ആധാർ സേവാകേന്ദ്രത്തിൽപോയി കാർഡിൽമാറ്റംവരുത്താൻ സാധിക്കാത്ത അവസ്ഥയിലാണ് പലരും. ഈ സാഹചര്യം കണക്കിലെടുത്ത് വീട്ടിലിരുന്നും രേഖകൾ ഓൺലൈനായി പുതുക്കാനുള്ള സൗകര്യമൊരുക്കിയിരിക്കുകയാണ് യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ(യുഐഡിഎഐ)അധികൃതർ. പേര്, ജനന തിയതി, ലിംഗം, വിലാസം, ഭാഷ എന്നിവ പുതുക്കാൻ ഇനി ആധാർ സേവാകേന്ദ്രങ്ങളിൽ പോകേണ്ടതില്ല. ബയോമെട്രിക് ഉൾപ്പടെയുള്ളവയ്ക്ക് സേവനകേന്ദ്രങ്ങളുടെ സഹായംതേടേണ്ടിവരും. ആധാർ വിവരങ്ങൾ ഓൺലൈനിൽ പുതുക്കാൻ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിരിക്കണമെന്ന് നിർബന്ധമാണ്. മൊബൈലിൽ ലഭിക്കുന്ന ഒടിപി നൽകിയാൽമാത്രമെ പുതുക്കൽ സാധ്യമാകൂ. ആധാറിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറും ഇ-മെയിലും പരിശോധിക്കുന്നതിന് യുഐഡിഎഐയുടെ വെബ്സൈറ്റിൽ സൗകര്യമുണ്ട്. സൈറ്റിൽ ആധാർ നമ്പർ, ഇ-മെയിൽ വിലാസമോ മൊബൈൽ നമ്പറോ നൽകി സെക്യൂരിറ്റി കോഡ് ടൈപ്പ് ചെയ്യുക. ഉടനെ ഇ-മെയിലിൽ ഒടിപി ലഭിക്കും. നിശ്ചിത സ്ഥലത്ത് ഒടിപി നൽകിക്കഴിഞ്ഞാൽ പരിശോധനയ്ക്കുശേഷം ഇ-മെയിൽ സ്ഥിരികരിച്ചുകൊണ്ടുള്ള അറിയിപ്പ് ലഭിക്കും. അതുപോലെ മൊബൈൽ നമ്പർ പരിശോധിക്കാൻ, ഇ-മെയിലിനുപകരം മൊബൈൽ നമ്പർ നൽകാം. ഒടിപി നൽകി ഇക്കാര്യവും സ്ഥിരീകരിക്കാം.

from money rss https://bit.ly/3nVMiOi
via IFTTT

സ്വര്‍ണവില പവന് 320 രൂപകൂടി 37,680 രൂപയായി

സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം മാറ്റമില്ലാത തുടർന്ന സ്വർണവിലയിൽ തിങ്കളാഴ്ച വർധനയുണ്ടായി. പവന് 320 രൂപകൂടി 37,680 രൂപയായി. ഒരു ഗ്രാം സ്വർണത്തിന്റെ വില 40 രൂപകൂടി 4710 രൂപയുമായി. 37,360 രൂപയായിരുന്നു ഡിസംബർ 24മുതൽ വില. യുഎസിലെ ഉത്തേജക പാക്കേജ് സംബന്ധിച്ച റിപ്പോർട്ടകളെതുടർന്ന് ഉയർന്ന സ്പോട് ഗോൾഡ് വില ഇപ്പോൾ സ്ഥിരതായർജിച്ചിട്ടുണ്ട്. ഔൺസിന് 1,882.90 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഫെബ്രുവരി ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 50073 നിലവാരത്തിലുമാണ്.

from money rss https://bit.ly/3pqA0ho
via IFTTT

സെന്‍സെക്‌സില്‍ 314 പോയന്റ് നേട്ടത്തോടെ തുടക്കം: നിഫ്റ്റി 13,800ന് മുകളില്‍

മുംബൈ: 2020ലെ അവസാന വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിൽ ഓഹരി സൂചികകളിൽ മുന്നേറ്റം. സെൻസെക്സ് 314 പോയന്റ് ഉയർന്ന് 47287ലും നിഫ്റ്റി 94 പോയന്റ് നേട്ടത്തിൽ 13843ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1213 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 228 ഓഹരികൾ നഷ്ടത്തിലുമാണ്. 77 ഓഹരികൾക്ക് മാറ്റമില്ല. സൺ ഫാർമ, എൻടിപിസി, ആക്സിസ് ബാങ്ക്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഒഎൻജിസി, ടൈറ്റാൻ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. സെക്ടറൽ സൂചികകളെല്ലാം നേട്ടത്തിലാണ്. ഡോളറിന്റെ കരുത്തുചോർന്നതോടെ രൂപയുടെമൂല്യത്തിൽ വർധനവുണ്ടായതും ആഗോള വിപണിയിലെ നേട്ടവുമെല്ലാമാണ് രാജ്യത്തെ സൂചികകൾ നേട്ടമാക്കിയത്. Indices open on strong note with Nifty above 13,800

from money rss https://bit.ly/3nUgVUu
via IFTTT

സ്റ്റാർട്ട് അപ്പ് രംഗത്തെ വനിതാ മുന്നേറ്റം

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ കേരളത്തിന്റെ വ്യവസായ വളർച്ചയിൽ സ്ത്രീകൾ വഹിച്ച പങ്ക് ചെറുതല്ല. ബീന കണ്ണൻ, പമേല അന്ന മാത്യു, ഷീല കൊച്ചൗസേപ്പ് തുടങ്ങി ഒരുപറ്റം സ്ത്രീ സംരംഭകർ കേരളത്തിന്റെ വ്യവസായ-വാണിജ്യ ഭൂപടത്തിൽ ഇടം പിടിച്ചിട്ടുണ്ടെങ്കിലും സ്റ്റാർട്ട് അപ്പുകളുടെ വരവോടെ ഈ രംഗത്ത് വലിയ മുന്നേറ്റം തന്നെ ഉണ്ടായിരിക്കുകയാണ്. ആഗോള തലത്തിൽ മൊത്തം സ്റ്റാർട്ട് അപ്പുകളിൽ സ്ത്രീകൾ കോ-ഫൗണ്ടർമാരായുള്ള സംരംഭങ്ങളുടെ വിഹിതം പ്രമുഖ ബിസിനസ് ഇൻഫർമേഷൻ പ്ലാറ്റ്ഫോമായ 'ക്രഞ്ച് ബേസി'ന്റെ ഗവേഷണ റിപ്പോർട്ട് അനുസരിച്ച് 2019-ൽ 20 ശതമാനത്തിലെത്തിയിട്ടുണ്ട്. ആഗോള തലത്തിലെ അനുപാതത്തിന് അടുത്തേക്ക് എത്തുകയാണ് കേരളത്തിലെ കണക്കുകളും. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് നിലവിൽ 2,900 രജിസ്റ്റേർഡ് സ്റ്റാർട്ട് അപ്പ് സംരംഭങ്ങളുണ്ട്. ഇതിൽ 13 ശതമാനവും വനിതാ സ്റ്റാർട്ട് അപ്പുകളാണെന്നാണ് 2019-ലെ കണക്കുകൾ വ്യക്തമാക്കുന്നത്. കോവിഡ് കാലത്ത് ഇത് 15 ശതമാനത്തിനു മുകളിലെത്തിയിട്ടുണ്ടെന്നാണ് സൂചന. കോ-ഫൗണ്ടർമാരിൽ ഒരാളെങ്കിലും വനിതകളായിട്ടുള്ള സംരംഭങ്ങളാണ് ഇവ. ഏതാണ്ട് ഒരു ദശാബ്ദം മുമ്പ് കേരളത്തിലെ സ്റ്റാർട്ട് അപ്പുകളിൽ വനിത കോ-ഫൗണ്ടർമാരുടെ സാന്നിധ്യം പത്തിൽ താഴെയായിരുന്നെന്ന് സംസ്ഥാനത്തെ ആദ്യ സ്റ്റാർട്ട് അപ്പ് ഇൻക്യുബേഷൻ സെന്ററായ ടെക്നോപാർക്ക് ടെക്നോളജി ബിസിനസ് ഇൻക്യുബേറ്ററിന്റെ മാനേജിങ് ഡയറക്ടറായിരുന്ന ഡോ. കെ.സി. ചന്ദ്രശേഖരൻ നായർ പറഞ്ഞു. ഇപ്പോൾ സ്ത്രീകൾ ഈ രംഗത്തേക്ക് ധാരാളമായി കടന്നുവരുന്നുണ്ടെന്നും ഇത് കേരളത്തിന്റെ സ്റ്റാർട്ട് അപ്പ് വളർച്ചയിൽ മുതൽക്കൂട്ടാകുമെന്നും തിരുവനന്തപുരം ടെക്നോപാർക്കിന്റെ സ്ഥാപക സി.എഫ്.ഒ. കൂടിയായ അദ്ദേഹം വ്യക്തമാക്കി. ഫിനാൻഷ്യൽ ടെക്നോളജി മുതൽ സൈബർ സെക്യൂരിറ്റി വരെയുള്ള മേഖലകളിൽ ഇന്ന് വനിതകൾ സ്വന്തം സ്റ്റാർട്ട് അപ്പുകൾ കെട്ടിപ്പടുക്കുന്നുണ്ട്. കഴിഞ്ഞ 10 വർഷത്തിനിടെ സംസ്ഥാനത്തെ സ്റ്റാർട്ട് അപ്പുകളിൽ 2,000 കോടി രൂപയുടെ മൂലധന ഫണ്ടിങ് ആണ് ലഭിച്ചിട്ടുള്ളത്. ഇതിൽ ഏതാണ്ട് 15 ശതമാനവും വനിതാ സംരംഭങ്ങളിലേക്കാണ് എത്തിയത്. കേരളത്തിൽ മാത്രം ഒതുങ്ങുന്നതല്ല മലയാളി സ്ത്രീകളുടെ സ്റ്റാർട്ട് അപ്പ് വിജയഗാഥ. ഇന്ത്യയിലെ പ്രധാന സ്റ്റാർട്ട് അപ്പ് ഹബ്ബുകളിൽ പലതിലും മലയാളി വനിതകളുടെ സംരംഭങ്ങളുണ്ട്. അന്തർദേശീയ തലത്തിൽ പോലും മലയാളി വനിതകളുടെ സ്റ്റാർട്ട് അപ്പുകൾ പ്രവർത്തിക്കുന്നു. സംരംഭക രംഗത്തേക്ക് ഇറങ്ങാനുള്ള തന്റേടത്തിനൊപ്പം സ്റ്റാർട്ട് അപ്പുകൾക്കു വേണ്ടിയുള്ള അടിസ്ഥാന സൗകര്യം, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പദ്ധതികൾ എന്നിവ കൂടി വനിതകൾക്ക് ഊർജമാകുന്നുണ്ട്. ഫണ്ടിങ് സാധ്യതകളും വനിതാ സംരംഭങ്ങളുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്താകുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വനിതാ സ്റ്റാർട്ട് അപ്പുകൾക്കായി ഇൻക്യുബേഷൻ സൗകര്യം, സീഡ് ഫണ്ടിങ്, ബിസിനസ് സപ്പോർട്ട് എന്നിവ ഒരുക്കുന്നുണ്ട്. സ്റ്റാർട്ട് അപ്പുകൾക്ക് പൊതുവായുള്ള സ്കീമുകൾക്ക് പുറമെയാണ് ഇത്. സ്റ്റാർട്ട് അപ്പ് ഇന്ത്യയും സ്റ്റാൻഡ് അപ്പ് ഇന്ത്യയും ഇന്ത്യയെ സ്റ്റാർട്ട് അപ്പ് രംഗത്തെ ഹബ്ബാക്കാൻ ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതിയാണ് സ്റ്റാർട്ട് അപ്പ് ഇന്ത്യ. ഈ പദ്ധതി പ്രകാരമുള്ള സ്റ്റാർട്ട് അപ്പ് ആക്സിലറേറ്റർ പ്രോഗ്രം, ഇൻക്യുബേഷൻ സൗകര്യം എന്നിവ വനിതാ സ്റ്റാർട്ട് അപ്പുകൾക്കും പ്രയോജനപ്പെടുത്താം. ഇതിനു പുറമെ, ഡിപ്പാർട്ട്മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി.) അംഗീകാരം നേടിയാൽ ദേശീയ ചെറുകിട വികസന ബാങ്കായ സിഡ്ബിയുടെ ഫണ്ട് ഓഫ് ഫണ്ട്സിൽ നിന്ന് മൂലധന സഹായം ഉൾപ്പെടെ നേടാൻ അവസരമുണ്ട്. സ്ത്രീകളെയും പട്ടികജാതി-പട്ടികവർഗ സമൂഹങ്ങളെയും സംരംഭക രംഗത്തേക്ക് കൈപിടിച്ചുയർത്താൻ സഹായിക്കുന്ന പദ്ധതിയാണ് സ്റ്റാൻഡ് അപ്പ് ഇന്ത്യ. 10 ലക്ഷം മുതൽ ഒരു കോടി രൂപ വരെയുള്ള ബാങ്ക് വായ്പയാണ് പദ്ധതി പ്രകാരം ലഭിക്കുന്നത്. സഹായങ്ങളുമായി കേരള സ്റ്റാർട്ട് അപ്പ് മിഷനും ബിസിനസ് ഇൻക്യുബേഷൻ പദ്ധതികൾ, സീഡ് ഫണ്ടിങ്, ഇക്വിറ്റി ഫണ്ടിങ്, ഗ്രാന്റ്, പേറ്റന്റ് സപ്പോർട്ട് പദ്ധതി, അന്താരാഷ്ട്ര സംരംഭക എക്സ്ചേഞ്ച് പദ്ധതി, ഗവേഷണ-വികസന ഗ്രാന്റ്, ദേശീയ-അന്തർദേശീയ കോൺഫറൻസുകളിൽ ഉത്പന്നങ്ങളും സേവനങ്ങളും വിപണനം ചെയ്യാനുള്ള സഹായം തുടങ്ങി സ്റ്റാർട്ട് അപ്പുകൾക്ക് പൊതുവായി നൽകുന്ന സഹായങ്ങൾക്ക് പുറമെ വനിതാ സംരംഭങ്ങൾക്കായി പ്രത്യേക സ്കീമുകൾ സംസ്ഥാന സർക്കാർ ഒരുക്കുന്നുണ്ട്. കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ നേതൃത്വത്തിലാണ് ഈ പദ്ധതികൾ ലഭ്യമാക്കുന്നത്. ഐഡിയ സ്റ്റേജിലുള്ള വനിത സ്റ്റാർട്ട് അപ്പുകൾക്ക് അവരുടെ ആശയങ്ങൾ വളർത്തിയെടുക്കാനുള്ള പ്രീ-ഇൻക്യുബേഷൻ സൗകര്യമാണ് ഇത്തരത്തിലുള്ള ഏറ്റവും മികച്ച സ്കീമുകളിലൊന്ന്. ഇൻക്യുബേഷൻ, മെന്റർഷിപ്പ്, ടെക്നിക്കൽ സപ്പോർട്ട് എന്നിവ അടങ്ങുന്നതാണ് ഈ പദ്ധതി. തികച്ചും സൗജന്യമാണ് ഈ സൗകര്യങ്ങൾ. മൂന്നു മാസത്തേക്കാണ് ഈ സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനാകുക. ദേശീയ-അന്തർദേശീയ കോൺഫറൻസുകളിൽ വനിതാ സംരംഭങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിക്കാനുള്ള സഹായമാണ് മറ്റൊരു സ്കീം. ഇത്തരം പരിപാടികളിൽ പങ്കെടുക്കുന്നതിന് ഓരോ വനിതാ സംരംഭത്തിലെയും ഒരു ഫൗണ്ടറിന് യാത്രാ ചെലവുകൾ നൽകുന്ന പദ്ധതിയുമുണ്ട്. വിപണന പ്രവർത്തനങ്ങൾക്ക് ഓരോ വർഷവും അഞ്ചു ലക്ഷം രൂപ ഓരോ വനിതാ സ്റ്റാർട്ട് അപ്പിനും സഹായം ലഭിക്കും. പരമാവധി രണ്ടു വർഷമാണ് ഇത് ലഭിക്കുക. വനിതാ സ്റ്റാർട്ട് അപ്പുകൾക്കായി സീഡ് ഫണ്ടിങ് സഹായവും സ്റ്റാർട്ട് അപ്പ് മിഷൻ ഒരുക്കുന്നുണ്ട്. പർച്ചേസ് ഓർഡറിന്റെ ഈടിന്മേൽ സോഫ്റ്റ് ലോൺ, സർക്കാരിന്റെ ഓർഡറുകൾ നിർവഹിക്കുന്നതിന് അഡ്വാൻസ് എന്ന നിലയിൽ വായ്പ, ടെക്നോളജി ട്രാൻസ്ഫറിന് സഹായം, ഇന്റർനാഷണൽ എക്സ്പോഷർ പ്രോഗ്രാമുകളിൽ വനിതകൾക്ക് 10 ശതമാനം സീറ്റ് സംവരണം എന്നിവയാണ് മറ്റ് പദ്ധതികൾ. വനിത വിജയഗാഥകൾ * സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഫണ്ടിങ് ലഭിച്ച സ്റ്റാർട്ട് അപ്പുകളുടെ പട്ടികയിൽ വനിതാ സ്റ്റാർട്ട് അപ്പുകളുമുണ്ട്. ഫിനാൻഷ്യൽ ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പായ 'ഓപ്പൺ', പ്രവർത്തനം തുടങ്ങി രണ്ടു വർഷത്തിനുള്ളിൽ 250 കോടി രൂപയുടെ ഫണ്ടിങ് നേടി. കമ്പനിയുടെ നാല് കോ-ഫൗണ്ടർമാരിൽ രണ്ടുപേരും വനിതകളാണ് - തിരുവല്ല സ്വദേശിയായ മാബെൽ ചാക്കോയും മല്ലപ്പള്ളി സ്വദേശിയായ ഡീന ജേക്കബ്ബും. ഒരു വനിതാ സംരംഭകയായിരിക്കുകയെന്നത് വലിയ വെല്ലുവിളി നിറഞ്ഞ കാര്യമാണ്. എന്നാൽ, വനിതാ സംരംഭകർക്ക് ഏറ്റവും അനുകൂലമായ സമയമാണ് ഇതെന്ന് മാബെൽ ചാക്കോ പറയുന്നു. തങ്ങൾക്ക് അനുകൂലമായ അന്തരീക്ഷമാണ് നിലവിലുള്ളത്. മാത്രമല്ല, നിക്ഷേപകരുടെ ഭാഗത്തുനിന്ന് നല്ല പിന്തുണയുമുണ്ട്. വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സർക്കാരുകൾ കൈക്കൊണ്ടിട്ടുള്ളത്. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയം ഏർപ്പെടുത്തിയ മികച്ച സ്റ്റാർട്ട് അപ്പ് ലീഡറിനുള്ള പുരസ്കാരം 2019-ൽ മാബെൽ നേടിയിരുന്നു. ജീവനക്കാരുടെ കൂട്ടത്തിൽ വനിതകൾക്ക് അവസരങ്ങൾ നൽകാൻ വനിതാ മേധാവികൾക്ക് കഴിയുമെന്ന് മാബെൽ അഭിപ്രായപ്പെട്ടു. ഓപ്പണിലെ നേതൃനിരയിൽ 70 ശതമാനത്തിലേറെ പേരും സ്ത്രീകളാണ്. മൊത്തം ജീവനക്കാരിൽ വനിതകളുടെ പങ്കാളിത്തം 37 ശതമാനമാണെന്നും അവർ വ്യക്തമാക്കി. മാബെൽ കോ-ഫൗണ്ടറായിട്ടുള്ള നാലാമത്തെ സ്റ്റാർട്ട് അപ്പാണ് ഓപ്പൺ. നാല് സംരംഭങ്ങളും ഫിനാൻഷ്യൽ ടെക്നോളജി രംഗത്താണെന്ന പ്രത്യേകതയുമുണ്ട്. * വനിതാ സ്റ്റാർട്ട് അപ്പുകൾക്ക് അനുകൂലമായ ഇക്കോ സിസ്റ്റം കേരളത്തിൽ വളർന്നുവരുന്നതിനാൽ സ്ത്രീകൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭം തുടങ്ങാൻ വെല്ലുവിളികൾ ഏറെയില്ലെന്ന് ലൊക്കേഷൻ ഇന്റലിജൻസ്, സൈബർ ഡിഫൻസ് മേഖലകളിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ആസ്ഥാനമായ സ്ട്രാവ ടെക്നോളജീസ്, സ്ട്രാവ സൈബർ ലാബ്സ് എന്നീ സ്റ്റാർട്ട് അപ്പുകളുടെ സ്ഥാപകയായ ജാൻസി ജോസ് പറയുന്നു. സംരംഭക രംഗത്ത് ആർക്കുമുള്ളതുപോലുള്ള ബുദ്ധിമുട്ടുകൾ മാത്രമേ വനിതാ സംരംഭകർക്കുമുള്ളൂ. 2015-ൽ സംരംഭം തുടങ്ങിയ സമയത്ത് വായ്പ കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ സർക്കാർ തന്നെ മുൻകൈയെടുത്ത് ഫണ്ടുകൾ ലഭ്യമാക്കുന്നുണ്ട്. വൻകിട കമ്പനികളുടെ ഡേറ്റയും മറ്റും സുരക്ഷിതമാക്കുന്ന സൈബർ ഡിഫൻസ് മേഖലയിൽ ഇന്ത്യയിലെ സ്വകാര്യ മേഖലയിലുള്ള അപൂർവം കമ്പനികളിലൊന്നാണ് ജാൻസിയുടെ സ്ട്രാവ ടെക്നോളജീസ്. സ്റ്റാർട്ട് അപ്പ് രംഗത്തേക്ക് കടന്നുവരാൻ എൻജിനീയറിങ്ങോ പ്രൊഫഷണൽ ഡിഗ്രിയോ നിർബന്ധമില്ലെന്നും ഏതെങ്കിലും മേഖലയിലുള്ള ഇഷ്ടവും അഭിരുചിയും സംരംഭക ശേഷിയും മാത്രം മതിയെന്നും തൊടുപുഴ സ്വദേശിയായ ജാൻസി പറഞ്ഞു. വിദ്യാർഥികൾക്കോ വീട്ടമ്മമാർക്കോ പോലും ഈ രംഗത്ത് കടന്നുവരാനാകുമെന്നും അവർ വ്യക്തമാക്കി. roshan@mpp.co.in

from money rss https://bit.ly/3aLLZBX
via IFTTT

ലോക അതിസമ്പന്നരുടെ പട്ടികയിൽ മുകേഷ് അംബാനി ആദ്യപത്തിന് പുറത്ത്

മുംബൈ: ലോക അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തുസ്ഥാനങ്ങളിൽനിന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനി പുറത്ത്. ബ്ലൂംബെർഗ് തയ്യാറാക്കിയ അതിസമ്പന്നരുടെ പുതിയ പട്ടികയിൽ മുകേഷ് അംബാനി 5.63 ലക്ഷം കോടി (7,650 കോടി ഡോളർ) രൂപയുടെ ആസ്തിയുമായി 11 -ാം സ്ഥാനത്താണുള്ളത്. ആമസോൺ ഉടമ ജെഫ് ബിസോസ് 18,600 കോടി ഡോളറുമായി (13.7 ലക്ഷം കോടി രൂപ) ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 16,000 കോടി ഡോളറുമായി (11.78 ലക്ഷം കോടി രൂപ) ഇലോൺ മസ്ക് രണ്ടാമതുണ്ട്. ബിൽഗേറ്റ്സ് (13,100 കോടി ഡോളർ), ബെർണാഡ് അർനോൾഡ് (11,000 കോടി ഡോളർ) എന്നിവരാണ് തൊട്ടുപുറകിലുള്ളത്.

from money rss https://bit.ly/37Sej3S
via IFTTT

Friday 25 December 2020

കോവിഡാനന്തര പ്രതീക്ഷയോടെ പുതവര്‍ഷത്തിലേയ്ക്ക് ഓഹരി വിപണി

2020 വർഷത്തിന്റെ തുടക്കത്തിൽ പ്രതീക്ഷിച്ചിരുന്നത് ഈ വർഷം 2018, 2019 കാലയളവിലെ ധ്രുവീകൃത വിപണിയേക്കാൾ മെച്ചമായിരിക്കുമെന്നാണ്. കഴിഞ്ഞ രണ്ടു വർഷങ്ങൾ ഇന്ത്യൻ ഓഹരി വിപണിയെ സംബന്ധിച്ചേടത്തോളം ദുർബലമായിരുന്നു. 2019ൽ ജിഡിപി വളർച്ച 2000ാമാണ്ടിനുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കായ 4.2 ശതമാനത്തിൽതാഴെ ആയതിനെത്തുടർന്ന് സാമ്പത്തിക രംഗത്ത് അനുഭവപ്പെട്ട മാന്ദ്യമായിരുന്നു ഇതിനുകാരണം. 2019ലെ ദേശീയ തെരഞ്ഞെടുപ്പിനുശേഷം പുതിയതും ശക്തവുമായ ഒരുസർക്കാർ തെരഞ്ഞെടുക്കപ്പെട്ടതോടെ സ്ഥിതിമാറുമെന്നാണു കരുതിയിരുന്നത്. 2019 ജൂലൈ 5ലെ കേന്ദ്ര ബജറ്റിൽ കൊണ്ടുവന്ന നയങ്ങൾ അപര്യാപ്തമാണെന്ന തിരിച്ചറിവിനെത്തുടർന്ന് ഘടനാപരമായ ചില മാറ്റങ്ങൾക്ക് സർക്കാർ തയാറായി. 2019 ഓഗസ്റ്റിനും ഒക്ടോബറിനുമിടയിൽ സർക്കാർ ചില പരിഷ്കരണനടപടികൾ പ്രഖ്യാപിച്ചു. എഫ്പിഐ സർച്ചാർജുകൾ എടുത്തുകളയുകയും പൊതുമേഖലാ ബാങ്കുകൾക്കു കൂടുതൽ മൂലധനം അനുവദിക്കുകയും ഏകീകരണത്തിനു പദ്ധതിയിടുകയുംചെയ്തു. ഭവനമേഖലയ്ക്കും, എൻബിഎഫ്സികൾക്കും കൂടുതൽ പണംനൽകി. സ്റ്റാർട്ടപ്പുകൾക്കും കോർപറേറ്റുകൾക്കും പുതിയ ബിസിനസിനും നികുതിയിളവു നൽകി. അടുത്ത അഞ്ചുവർഷത്തേക്ക് അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്കുള്ള ചിലവ് ഇരട്ടിയാക്കുകയും റിസർവ് ബാങ്ക് സഹായകമായ ധനകാര്യനയങ്ങൾ പ്രഖ്യാപിക്കുകയുംചെയ്തു. ഇവയ്ക്കു ശേഷം വിപണി മികച്ച പ്രകടനം നടത്തുകയും ഈനില 2020ലും തുടരുമെന്നു പ്രതീക്ഷിക്കുകയുംചെയ്തു. എന്നാൽ കോവിഡ്-19ന്റ അപ്രതീക്ഷിതവരവ് ലോകമെങ്ങും വിപണികളെ തകർക്കുകയും ഇന്ത്യയിലെ സാമ്പത്തിക വീണ്ടെടുപ്പിനെ കാര്യമായി ബാധിക്കുകയും ചെയ്തു. തുടക്കത്തിൽ, 2020 ഫെബ്രുവരിവരെ മഹാമാരിയായി കോവിഡ് ലോകമെമ്പാടും പടരുമെന്ന് ആരുംവിശ്വസിച്ചിരുന്നില്ല. മുമ്പുണ്ടായ സാർസ്2003 തുടങ്ങിയ രോഗങ്ങളുടെ കാര്യത്തിൽ കാണപ്പെട്ടതുപോലെ പ്രാദേശിക വ്യാപനമേഉണ്ടാകൂ എന്നായിരുന്നു നിഗമനം. 2019 നവംബറിൽ ആദ്യകേസ് റിപ്പോർട്ടുചെയ്യപ്പെട്ട ചൈനയിൽനിന്നുള്ള വാർത്തകളും ലോകത്തെ തെറ്റിദ്ധരിപ്പിക്കുന്നതായിരുന്നു. രോഗം നിയന്ത്രണവിധേയമാണെന്നും മാരകമല്ലെന്നും പടർന്നുപിടിക്കില്ലെന്നുമായിരുന്നു ചൈനയുടെ നിലപാട്. എന്നാൽ അണുബാധ പാശ്ചാത്യ രാജ്യങ്ങളിലേക്കു പടരുകയും വായുവിലൂടെപോലും വ്യാപനം സംഭവിച്ചേക്കാമെന്നും തിരിച്ചറിഞ്ഞതോടെ ലോകം അപകടമുനമ്പിലേക്കെത്തി. ലോകമാകെ ഓഹരി വിപണികൾ മാസത്തിനകം മൂന്നിലൊന്ന് തകർന്നു. പ്രധാന ഇന്ത്യൻ ഓഹരികൾ 40 ശതമാനവും ഇടത്തരം, ചെറുകിട ഓഹരികൾ യഥാക്രമം 50 ശതമാനവും 60 ശതമാനവും തകർച്ചകണ്ടു. ചരിത്രത്തിലില്ലാത്തവിധം ലോകം നിശ്ചലമായി. ഇത് സാമ്പത്തിക പ്രതിസന്ധിയിലേക്കുനീങ്ങുമോ, സാമ്പത്തിക മേഖല എപ്പോഴാണ് തുറക്കപ്പെടുക എന്നീ ചോദ്യങ്ങളാണ് പിന്നീടുയർന്നത്. വൻകിട കേന്ദ്രബാങ്കുകൾ, ലോകധനകാര്യ വിപണിയിൽ ഒരുമാസത്തിനകംതന്നെ പണം ഒഴുക്കുന്ന വമ്പൻ സാമ്പത്തിക ഉത്തേജക പദ്ധതികളുമായി രംഗത്തുവരികയും ബാങ്കിംഗ് മേഖല മുൻപത്തേതുപോലെ സുഗമമായി മുന്നോട്ടു പോകുമെന്നുറപ്പാക്കുകയും ചെയ്തു. പ്രതിസന്ധിയെ അതിജീവിക്കുന്നതിന് സർക്കാരുകൾ കുടുംബങ്ങൾക്കായി ധന സഹായവും ഉത്തേജകപദ്ധതികളും ഏർപ്പെടുത്തി. വികസിത രാജ്യങ്ങൾ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിച്ചു. അവരവരുടെ ജിഡിപി നിരക്കിനനുസൃതമായി 10 ശതമാനം മുതൽ 21 ശതമാനംവരെയായിരുന്നു ഇത്. അസംഘടിത മേഖലയ്ക്കും പാർശ്വവൽകൃതർക്കുമുൾപ്പടെ ഇന്ത്യ പ്രഖ്യാപിച്ചത് ജിഡിപിയുടെ 15 ശതമാനംവരുന്ന സാമ്പത്തിക പാക്കേജാണ്. ഇടത്തരം, ചെറുകിട, സൂക്ഷ്മ വ്യവസായ മേഖലയ്ക്കു നൽകിയ മൂന്നുലക്ഷം കോടിയുടെ ഗ്യാരണ്ടി ഉൾപ്പടെ വൻ സാമ്പത്തിക പദ്ധതികളാണു പ്രഖ്യാപിക്കപ്പെട്ടത്. സാധാരണക്കാരനോ കമ്പനികളോ കോവിഡ്-19 കാരണം തകർന്നു പോവുകയില്ലെന്ന് ഉറപ്പുവരുത്തുകയാണ് സർക്കാറും ആർബിഐയും ചെയ്തത്. മാർച്ചുമാസം താഴ്ന്നനിലയിലേക്കുപോയ ഓഹരി വിപണിയിൽ യധേഷ്ടം പണമെത്തിയതിയതോടെ ഓഹരികൾ കുതിപ്പ് വീണ്ടെടുത്തു. മഹാമാരിയുടെകാലത്തും സുരക്ഷിതമായി നിൽക്കുമെന്നും അതിജീവിക്കുമെന്നും പ്രതീക്ഷിക്കപ്പെട്ട ബിസിനസുകളുടെ മൂല്യമുള്ള ഓഹരികൾക്കാണ് തുടക്കത്തിൽ ഇതു മൂലം ഗുണമുണ്ടായത്. എഫ്എംസിജി, ഐടി, ഫാർമ, കെമിക്കൽ മേഖലകളിൽ ഡിമാന്റു വർധിക്കുകയും, ഡിജിറ്റലൈസേഷനും ഇന്ത്യൻ ഫാർമ രംഗത്തെ വളർച്ചയും രാസവസ്തുക്കൾക്കുള്ള ആഗോള ഡിമാന്റും ഗുണപരമായ വളർച്ച രേഖപ്പെടുത്തുകയും ചെയ്തു. താഴ്ന്നനിലയിൽനിന്ന് മുഖ്യ ഓഹരി സൂചിക കോവിഡ് നിലവാരത്തിലേതിനേക്കാൾ 80 ശതമാനം കുതിപ്പുരേഖപ്പെടുത്തി. ചെറുകിട ഓഹരികളാകട്ടെ 100 ശതമാനമാണ് മുന്നോട്ടു കുതിച്ചത്. മൂല്യനിർണയം ഇന്നുവെറും എണ്ണമായിത്തീർന്നിരിക്കുന്നു. താഴ്ന്ന നേട്ടവും ധാരാളം പണവും എന്ന സാഹചര്യത്തിൽ വിലകൾക്ക് യുക്തിഭദ്രത നഷ്ടപ്പെട്ടിരിക്കയാണ്. പിന്തുടരുന്നനിലയിലും ഒരുവർഷം മുന്നോട്ടുള്ള കണക്കിലും പിഇ യഥാക്രമം 34x, 22X എന്നക്രമത്തിലാണ്. പണത്തിന്റെ വരവിനനുസരിച്ച് ഈ കണക്കുവർധിക്കുകയും ഓരോപാദത്തിലും കുതിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ നിലനിൽക്കുകയും അടുത്ത 4 മുതൽ 6 പാദങ്ങളിൽ ഇതേനില തുടരുകയും ചെയ്യുമെന്നാണ് കണക്കു കൂട്ടൽ. ഈഘട്ടത്തിൽ വിലകളെ ചരിത്രപരമായ പ്രവണതകളുമായി തുലനംചെയ്യുന്നത് ഒട്ടുംശരിയായിരിക്കില്ലെന്നകാര്യം പ്രത്യേകം ഓർക്കണം. ഉയർന്നനിലയിൽ തുടരുന്ന മൂല്യനിർണയം 2021ന്റെ രണ്ടാം പകുതിക്കുശേഷം സ്ഥിതിഗതികൾ സാധാരണ നിലയിലാകുമ്പോൾ മാത്രമേ സ്ഥിരതകൈവരിക്കൂ. പലിശനിരക്കുകൾ മാറ്റാതെ തൊഴിൽ, വിലക്കയറ്റ നിയന്ത്രണ ലക്ഷ്യങ്ങൾ പൂർണമാകുന്നതുവരെ പുതിയ ഉത്തേജക പദ്ധതികളിലൂടെ കൂടുതൽ പിന്തുണനൽകാനുള്ള യുഎസ് എഫ്ഒഎംസിയുടെ ഉറച്ച തീരുമാനംവന്നത് ഈ ആഴ്ച വിപണിയെ കൂടുതൽ ശക്തമാക്കി. യുഎസിൽ വരാനിരിക്കുന്ന ഉത്തേജക പാക്കേജ്, ബ്രെക്സിറ്റ് ഉടമ്പടി, വാക്സിനേഷൻ, ഇന്ത്യൻ ബജറ്റ് എന്നിവയിലെല്ലാം പ്രതീക്ഷകളോടെ വിപണി 2021ൽ ഉയർന്ന രണ്ടക്ക വളർച്ചാനിരക്കിൽ പ്രതീക്ഷയർപ്പിച്ച് ക്രമമായി് മുന്നേറിക്കൊണ്ടിരിക്കയാണ്. ഇടക്കാലം മുതൽ ദീർഘകാലാടിസ്ഥാനത്തിൽ വിപണിയുടെ ശുഭപ്രതീക്ഷ നിലനിൽക്കുമെന്നാണ് കരുതുന്നത്. തുടരുന്ന കുതിപ്പിൽനിന്നുള്ള നേട്ടങ്ങൾ അതിരുകടക്കുന്നത് സുരക്ഷിതമായ ഇടംകുറയ്ക്കുന്നതിനാൽ വിപണിയിലെ അനിശ്ചിതത്വം ഹൃസ്വകാലത്തേക്കെങ്കിലും തുടരാനും ഇടയാക്കും. പ്രധാന ഓഹരികളിൽ 7 മുതൽ 10 ശതമാനത്തിലധികം തിരുത്തലുകൾ ഉണ്ടാവുകയില്ലെന്നാണ് നിഗമനം. താഴ്ചാവേളകൾ ഓഹരികൾ കൂട്ടിച്ചേർക്കാനുള്ള അവസരങ്ങൾ സൃഷ്ടിക്കുകയുംചെയ്യും. ഈയാഴ്ച അവസാനത്തോടെ ഇന്ത്യയിലെ ഇടത്തരം, ചെറുകിട ഓഹരികളവടെ വളർച്ചാ വേഗംകുറയുകയാണ്. കുതിപ്പിൽ പ്രകടമായി സാന്നിധ്യമറിയിക്കാൻ അവയ്ക്കു കഴിഞ്ഞിട്ടില്ല. വരാനിരിക്കുന്ന മാറ്റങ്ങളിലും ഇതുവരെയുണ്ടാക്കിയ ഉറച്ച നേട്ടങ്ങളിലും ജാഗ്രതാപൂർവമായ നിലപാടാണ് അവയുടേത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2WMNXda
via IFTTT

Wednesday 23 December 2020

Closing| സെന്‍സെക്‌സില്‍ 437 പോയന്റ് നേട്ടം; നിഫ്റ്റി 13,600ന് മുകളില്‍

ദലാൾ സ്ട്രീറ്റിൽ കാളകൾ തിരിച്ചെത്തി. തിങ്കളാഴ്ചയിലെ തകർച്ചക്കുപിന്നാലെ രണ്ടാംദിവസവും മികച്ച നേട്ടത്തിൽ ഓഹരി സൂചികകൾ ക്ലോസ് ചെയ്തു. ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ സെൻസെക്സ് 437 പോയന്റ് നേട്ടത്തിൽ 46,444.18ലും നിഫ്റ്റി 135 പോയന്റ് ഉയർന്ന് 13,601.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച ഓഹരികൾ വാങ്ങിക്കൂട്ടാൻ നിക്ഷേപകർ താൽപര്യമെടുത്തതാണ് സൂചികകളെ ചലിപ്പിച്ചത്. വിപ്രോ, സിപ്ല, ടാറ്റ സ്റ്റീൽ, ഇൻഫോസിസ്, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, ഐടിസി, ഹിൻഡാൽകോ, യുപിഎൽ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികളാണ് മികച്ചനേട്ടുണ്ടാക്കിയത്. ഡിവീസ് ലാബ്, ടൈറ്റാൻ കമ്പനി, എൻടിപിസി, കോൾ ഇന്ത്യ, ഹീറോ മോട്ടോർകോർപ്, ഗെയിൽ, പവർഗ്രിഡ് കോർപ്, ബ്രിട്ടാനിയ, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 2.40ശതമാനവും 2.65ശതമാനവും നേട്ടമുണ്ടാക്കി. റിയാൽറ്റി സൂചിക നാലുശതമാനവും ലോഹം, ടെലികോം, ഐടി തുടങ്ങിയ സൂചികകൾ രണ്ടുശതമാനത്തിലേറെയും ഉയർന്നു. Sensex jumps 437 points, Nifty settles above 13,600

from money rss https://bit.ly/3nOhTBM
via IFTTT

കെയിന്‍ എനര്‍ജി കേസിലും അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യക്ക് തിരിച്ചടി

കെയിൻ എനർജിക്ക് അനുകൂലമായി ഇന്ത്യക്കെതിരെ അന്താരാഷ്ട്ര ആർബിട്രേഷൻ കോടിയുടെ വിധി. വൊഡാഫോൺ കേസിൽ തിരിച്ചടി നേരിട്ടതിനുപിന്നാലെയാണ് നികുതി സംബന്ധിച്ച് കേസിൽ വീണ്ടും ഇന്ത്യക്ക് തിരിച്ചടിയുണ്ടാകുന്നത്. യുകെയിലെ പ്രമുഖ ഓയിൽ കമ്പനിയായ കെയിൻ എനർജിക്ക് 8000 കോടി രൂപ നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2015ൽ തുടങ്ങിയ നിയമപോരാട്ടത്തിലാണ് കെയിൻ എനർജി അനുകൂല ഉത്തരവ് നേടിയത്. ഇന്ത്യയിലെ കമ്പനിയുടെ ഭൂരിഭാഗം ഓഹരികളും 2011ൽ വേദാന്തയ്ക്ക് വിറ്റിരുന്നു. നികുതിയുമായി ബന്ധപ്പെട്ട വ്യവഹാരത്തെതുടർന്ന് ബാക്കിയുള്ള 10ശതമാനം ഓഹരി സർക്കാർ പിടിച്ചെടുക്കുകയും അതിന്റെ ലാഭവിഹിതമായി വേദാന്ത നൽകിയ തുക തടഞ്ഞുവെയ്ക്കുകയും ചെയ്തിരുന്നു. ഇതാണ് അന്താരാഷ്ട്ര ആർബിട്രേഷൻ കോയതിയിൽ കെയിൻ എനർജി ചോദ്യംചെയ്തത്. അതേസമയം, കോടതി വിധി സംബന്ധിച്ച് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

from money rss https://bit.ly/2KtSrTy
via IFTTT

Tuesday 22 December 2020

ആപ്പുവഴി വായ്പ: കടക്കെണിയും മാനഹാനിയും ഭയന്ന് ആത്മഹത്യചെയ്യുന്നവരുടെ എണ്ണംകൂടുന്നു

വായ്പവേണോ ആപ്പുവഴി ഉടനെ ലഭിക്കും. സുഹൃത്തിൽനിന്നാണ് ഇക്കാര്യമറിഞ്ഞ് ലോക്ഡൗണിൽ ജോലി നഷ്ടപ്പെട്ട സുനിൽ ലോണെടുത്തത്. തിരച്ചടവ് മുടങ്ങിയതോടെ പണംതിരിച്ചുപിടിക്കാൻ ഏജന്റുമാർ ശ്രമംതുടങ്ങി.ഫോണിൽ നിരന്തരം വിളിതുടങ്ങി. സന്ദേശങ്ങളുമെത്തി. സുനിൽകുമാറിന്റെ കോൾലിസ്റ്റിലെ നമ്പറുകളിലേയ്ക്കും അവർ വിളിച്ച് ശല്യപ്പെടുത്തി. മാനഹാനി ഭയന്ന് ആത്മഹത്യയിൽ അഭയംപ്രാപിക്കുകയാണ് 30കാരനായ ആ യുവാവ് ചെയ്തത്. ബെംഗളുരുവിലെ വീട്ടമ്മ ആപ്പ് വഴി 20,000 രൂപയാണ് ലോണെടുത്തത്. ഒരൊറ്റദിവസം ഇഎംഐ മുടങ്ങിയതോടെ ഭീഷണി തുടങ്ങി. ഫോട്ടോ സോഷ്യൽമീഡിയയിൽ പ്രചരിപ്പിച്ചു. പോലീസിൽ പരാതി നൽകുമെന്നും ഭീഷണിമുഴക്കി. വീട്ടിലേയ്ക്ക് ഏജന്റുമാരെ അയച്ചു. ഫോൺ കോണ്ടാക്ട് ലിസ്റ്റിലുള്ളവരെ വിളിച്ച് ശല്യപ്പെടുത്താനും തുടങ്ങി. ഒടുവിൽ അവർതന്നെ സൈബർ പോലീസിൽ പരാതിനൽകുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ അത്യാവശ്യത്തിന് പണംലഭിക്കുമല്ലോയെന്നോർത്താണ് കൂടുതൽ പലിശയ്ക്ക് ആപ്പുവഴി വായ്പയെടുക്കുന്നത്. പുതിയ തലമുറയ്ക്ക് ഇതൊരുഹരമായി മാറിയിരിക്കുന്നു. അത്യാവശ്യത്തിന് ഒരാഴ്ചക്കോ മറ്റൊ തിരിമറിക്കാണ് ഇവർ പണംതരപ്പെടുത്തുന്നത്.അവർ അറിയുന്നില്ല അതിനുപിന്നിലെ ചതിക്കുഴികൾ. തത്സമയ ലോൺ ആപ്പ് വഴിയുള്ള അനധികൃത വായ്പാവിതരണത്തിനെതിരെ സൈബർ പോലീസ് രംഗത്തുണ്ടെങ്കിലും നിരവധിപേരാണ് ഇവരുടെ കെണിയിൽവീഴുന്നത്. ഹൈദരാബാദിൽനിന്നും ഗുരുഗ്രാമിൽനിന്നും കഴിഞ്ഞദിവസം 19 പേരെയാണ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റുചെയ്തത്.ചൈനീസ് റാക്കറ്റാണ് ആപ്പുകൾക്കുപിന്നിലുള്ളതെന്നാണ് പോലീസ് സംശയിക്കുന്നത്. ഇഡിയും ആദായനികുതിവകുപ്പും ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങുമെന്നാണറിയുന്നത്. 30 ആപ്പുകളെങ്കിലും ഇത്തരത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തൽ. 1.5 കോടിയിലേറെ നിക്ഷേപമുള്ള ഈ ആപ്പുകളുടെ 18 അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകൾക്ക് നിർദേശം നൽകിക്കഴിഞ്ഞു. തെലങ്കാനയിൽമാത്രം ഈ മാസം മൂന്നുപേരാണ് ആത്മഹത്യചെയ്തത്. സിദ്ധിപ്പേട്ടിലെ അഗ്രികൾച്ചർ എക്സ്റ്റൻഷൻ ഓഫീസറായ കെ മൗണിക(24) മൂന്നുലക്ഷം രൂപയാണ് വായ്പയെടുത്തത്. തിരിച്ചടയ്ക്കാൻ വൈകിയതോടെ അവരുട ഫോട്ടോയും പേരും ഫോൺ നമ്പർ ഉൾപ്പടെയുള്ളവയും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇതേതുടർന്ന് ഡിസംബർ 16നാണ് അവർ ആത്മഹത്യചെയ്തത്. അതേദിവസംതന്നെയാണ് ഹൈദരാബാദിൽ സുനിലും ഫ്ളാറ്റിൽ ജീവനൊടുക്കിയത്. രാജ്യത്തെ മെട്രോ സിറ്റികളിലാണ് ആപ്പ് ലോൺ പ്രചാരത്തിലുള്ളത്. ആയിരക്കണക്കിന് പേരാണ് ഇവരുടെ വലയിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ആപ്പിന്റെ പ്രവർത്തനം തത്സമയം വായ്പ വാഗ്ദാനം ചെയ്യുന്നതിനാൽ വായ്പയെടുക്കാനെത്തുന്നവർ കൂടുതലാണെന്നാണ് പോലീസ് പറയുന്നത്. വായ്പ ലഭിക്കുന്നതിന് ആധാർ, പാൻ, സെൽഫി എന്നിവ ആപ്പിൽ അപ് ലോഡ് ചെയ്യണം. അതോടൊപ്പം ഫോട്ടോ ഗ്യാലറിയിലേയ്ക്കും ഫോൺ കോണ്ടാക്ട് ലിസ്റ്റിലേയ്ക്കും ആകസ്സ് ചോദിക്കും. വായ്പയെടുക്കുന്നവർ അതൊന്നും കാര്യമാക്കാറില്ല.അനുമതിയും നൽകും. ദിവസം കണക്കാക്കിയാണ് ഇതിനായി പലിശ ഈടാക്കുന്നത്. ഒരുദിവസത്തിന് 0.1ശതമാനമാണ് പലിശ. അതായത് വാർഷിക നിരക്കിൽ കണക്കാക്കിയാൽ 36ശതമാനത്തോളംവരും. ചില ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുമായി കൂട്ടുകെട്ടുണ്ടാക്കിയും ആപ്പുകൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രവർത്തനം നിയമവിധേയമാണെന്ന് കാണിക്കാനുള്ള തന്ത്രമാണിതിന് പിന്നിൽ. ഇത്തരം സ്ഥാപനങ്ങൾ നൽകുന്ന പണം ആപ്പുകൾ ആവശ്യക്കാരിലെത്തിക്കുന്നു. ആരുടെയും നിയന്ത്രണമില്ലാതെയാണ് ഇത്തരം ആപ്പുകൾ വഴിയുള്ള വായ്പാ ഇടപാടുകൾ നടക്കുന്നത്.

from money rss https://bit.ly/2JdoTJc
via IFTTT

സ്വര്‍ണവില പവന് 320 രൂപ കുറഞ്ഞ് 37,280 രൂപയായി

തുടർച്ചയായ ദിവസങ്ങളിലെ വിലവർധനവിനുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ബുധനാഴ്ച പവന്റെ വില 320 രൂപ കുറഞ്ഞ് 37,280 രൂപയായി. ഗ്രാമിനാകട്ടെ 40 രൂപ കുറഞ്ഞ് 4660 രൂപയുമായി. 37,600 രൂപയായിരുന്നു ചൊവാഴ്ച പവന്റെ വില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,863.83 ഡോളർ നിലവാരത്തിലാണ്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 50,050 രൂപയാണ്. തുടർച്ചയായി മൂന്നാമത്തെ ദിവസവും ദേശീയ വിപണിയിൽ വിലയിൽ കുറവുണ്ടായി.

from money rss https://bit.ly/3mJa3b8
via IFTTT

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

മുംബൈ: തിങ്കളാഴ്ചയിലെ നഷ്ടത്തിനുശേഷം രണ്ടാം ദിവസവും ഓഹരി സൂചികകളിൽ നേട്ടം. സെൻസെക്സ് 34 പോയന്റ് ഉയർന്ന് 46060ലും നിഫ്റ്റി 13 പോയന്റ് നേട്ടത്തിൽ 13479ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1454 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 499 ഓഹരികൾ നഷ്ടത്തിലുമാണ്. 63 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണിയിലെ ചലനങ്ങളാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. വിപ്രോ, ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, മാരുതി സുസുകി, ടെക് മഹീന്ദ്ര, നെസ് ലെ, ബജാജ് ഫിനാൻസ്, സിപ്ല, ഏഷ്യൻ പെയിന്റ്സ്, ബ്രിട്ടാനിയ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഒഎൻജിസി, ഡിവീസ് ലാബ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, എൻടിപിസി, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.07ശതമാനവും സ്മോൾക്യാപ് 0.83ശതമാനവും ഉയരത്തിലാണ്.

from money rss https://bit.ly/37I53zp
via IFTTT

മരിച്ചവരുടെ അക്കൗണ്ടുകളിൽനിന്ന് പണംതട്ടി: ബാങ്ക് മാനേജരടക്കം മൂന്നുപേർക്കെതിരേ ഗുണ്ടാനിയമം

ചെന്നൈ: മരിച്ചവരുടെ അക്കൗണ്ടുകളിൽനിന്ന് വ്യാജരേഖ ചമച്ച് പണം തട്ടിയെടുത്ത ബാങ്ക് മാനേജരടക്കം മൂന്നുപേർക്കെതിരേ പോലീസ് ഗുണ്ടാനിയമം ചുമത്തി. ഇന്ത്യൻ ബാങ്കിന്റെ ചെന്നൈയിലെ ഒരു ബ്രാഞ്ചിൽ മാനേജരായിരുന്ന കൊട്ടിവാക്കം സ്വദേശി ബി. വിനോദ് (33), കെ.കെ. നഗർ സ്വദേശി നായിഡു എന്ന സൂര്യ (22), തിരുവള്ളൂർ സ്വദേശി രഞ്ജിത് കുമാർ (23) എന്നിവരെയാണ് ഗുണ്ടാപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. പ്രതികൾ വീണ്ടും ക്രിമിനൽക്കുറ്റങ്ങളിലേർപ്പെടാൻ സാധ്യതയുണ്ടെന്ന അന്വേഷണസംഘങ്ങളുടെ ശുപാർശപ്രകാരം ചെന്നൈ പോലീസ് കമ്മിഷണർ മഹേഷ് കുമാർ അഗർവാളാണ് ഇവർക്കെതിരേ ഗുണ്ടാച്ചട്ടം ചുമത്തി ഉത്തരവിറക്കിയത്. ബാങ്ക് തട്ടിപ്പിന് കഴിഞ്ഞമാസമാണ് വിനോദിനെ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തത്. 2017മുതൽ 2019വരെ ബാങ്ക് മാനേജരായിരിക്കുമ്പോൾ മരിച്ചവരുടെ പേരിൽ വ്യാജരേഖകളുണ്ടാക്കിയായിരുന്നു തട്ടിപ്പ്. പെൻഷൻ തുകയും മറ്റുമായി അക്കൗണ്ടിൽ വലിയ തുകയുള്ളവർ മരിച്ചതിനുശേഷം അവകാശികൾ പണമന്വേഷിച്ച് ബാങ്കിലേക്ക് എത്തുന്നില്ലെന്ന് നിരീക്ഷിച്ച് ആ അക്കൗണ്ടുകൾ തിരഞ്ഞുപിടിച്ചായിരുന്നു തട്ടിപ്പ്. ഇടപാട് നിലച്ച അക്കൗണ്ടുകൾ വ്യാജരേഖ ചമച്ച് സജീവമാക്കി എ.ടി.എം. കാർഡ് സംഘടിപ്പിച്ചായിരുന്നു പണം പിൻവലിച്ചിരുന്നത്. ഇത്തരത്തിൽ 18 അക്കൗണ്ടുകളിൽനിന്നായി 47.6 ലക്ഷം രൂപ വിനോദ് തട്ടിയെടുത്തു. ആഡംബരജീവിതം നയിക്കാനാണ് ഈപണം പ്രതി ഉപയോഗിച്ചിരുന്നത്. ഇയാൾക്കൊപ്പം ഗുണ്ടാനിയമം ചുമത്തിയ സൂര്യയും രഞ്ജിത്തും വിവിധ പോലീസ് പോലീസ് സ്റ്റേഷനുകളിൽ വധശ്രമത്തിനടക്കം ക്രിമിനൽക്കേസുകളിൽ പ്രതികളാണ്.

from money rss https://bit.ly/37Iiuiz
via IFTTT

താത്പര്യപത്രം ക്ഷണിച്ചു: ഷിപ്പിങ് കോർപ്പറേഷനും വിൽപ്പനയ്ക്ക്

മുംബൈ: രാജ്യത്തെ ഏറ്റവുംവലിയ ഷിപ്പിങ് കമ്പനിയായ പൊതുമേഖലയിലെ ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എസ്.സി.ഐ.) വിൽപ്പനയ്ക്കായി കേന്ദ്രസർക്കാർ താത്പര്യപത്രം ക്ഷണിച്ചു. 1961-ൽ ഈസ്റ്റേൺ ഷിപ്പിങ് കോർപ്പറേഷനും വെസ്റ്റേൺ ഷിപ്പിങ് കോർപ്പറേഷനും ലയിപ്പിച്ച് 19 കപ്പലുകളുമായി പ്രവർത്തനം തുടങ്ങിയ നവരത്ന വിഭാഗത്തിലുള്ള കമ്പനിയിൽ നിലവിൽ സർക്കാരിന് 63.75 ശതമാനം ഓഹരികളാണുള്ളത്. ഇത് പൂർണമായി വിറ്റഴിക്കാനാണ് തീരുമാനം. സ്വകാര്യവ്യക്തികൾക്കും കമ്പനികൾക്കും വിവിധ കമ്പനികളോ വ്യക്തികളോ ചേർന്ന കൺസോർഷ്യത്തിനും താത്പര്യപത്രം സമർപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിക്ഷേപക ഫണ്ടുകൾക്കും സർക്കാർ മാർഗനിർദേശങ്ങൾ പാലിച്ച് കമ്പനിയിലെ ജീവനക്കാർ രൂപം നൽകുന്ന കൺസോർഷ്യങ്ങൾക്കും വിൽപ്പനനടപടികളിൽ പങ്കെടുക്കാം. ലേലത്തുക സമർപ്പിക്കുന്നവർക്ക് ചുരുങ്ങിയത് 2000 കോടി രൂപയുടെ ആസ്തിയുണ്ടായിരിക്കണം. കൺസോർഷ്യങ്ങളാണെങ്കിൽ അതിന് നേതൃത്വം നൽകുന്നവർക്ക് 1000 കോടി രൂപയുടെ ആസ്തിവേണം. പൊതുമേഖലാസംരംഭങ്ങൾക്ക് അപേക്ഷിക്കാൻ അനുമതിയില്ല. ഫെബ്രുവരി 13 വരെയാണ് താത്പര്യപത്രം സമർപ്പിക്കാൻ സമയം അനുവദിച്ചിട്ടുള്ളത്. ഇ-മെയിൽവഴി അപേക്ഷിക്കുന്നവർ മാർച്ച് ഒന്നിനകം നേരിട്ട് ലേലരേഖകൾ സമർപ്പിച്ചിരിക്കണം. കേന്ദ്ര നിക്ഷേപ-പൊതു ആസ്തി കൈകാര്യ വകുപ്പാണ് താത്പര്യപത്രം ക്ഷണിച്ചത്. കമ്പനിക്കുകീഴിലെ ചില ആസ്തികൾ വിൽപ്പനയിൽനിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഏതെല്ലാമെന്ന് വ്യക്തമാക്കിയിട്ടില്ല. വിൽപ്പനയ്ക്കുമുമ്പായി കേന്ദ്രസർക്കാർ സംഘടിപ്പിച്ച റോഡ്ഷോയിൽ വേദാന്ത ഗ്രൂപ്പ്, ദുബായിലെ ഡി.പി. വേൾഡ്, നോർവേ, ദക്ഷിണകൊറിയ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഷിപ്പിങ് കമ്പനികൾ എന്നിവയടക്കം ഒമ്പതുനിക്ഷേപകർ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് അറിയുന്നത്. ആഭ്യന്തര-അന്താരാഷ്ട്ര കപ്പൽസേവനങ്ങൾ നൽകുന്ന കമ്പനിക്ക് നിലവിൽ എൺപതോളം കപ്പലുകൾ സ്വന്തമായുണ്ട്. സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ 131 കോടി രൂപയുടെ ലാഭമുണ്ടാക്കിയ കമ്പനിയുടെ ആകെ വരുമാനം 876 കോടി രൂപയായിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭെൽ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, ഒ.എൻ.ജി.സി., റിലയൻസ് ഇൻഡസ്ട്രീസ്, ബി.പി.സി.എൽ, എച്ച്.പി.സി.എൽ, ബ്രിട്ടീഷ് പെട്രോളിയം, ഷെൽ, ടാറ്റ ടീ തുടങ്ങി ഒട്ടേറെ മുൻനിര കമ്പനികൾക്ക് ഷിപ്പിങ് സേവനം നൽകിവരുന്നു.

from money rss https://bit.ly/34E2zA2
via IFTTT

ഉയര്‍ത്തെഴുന്നേറ്റ് വിപണി: സെന്‍സെക്‌സ് 452 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കഴിഞ്ഞ ദിവസത്തെ കനത്ത വില്പന സമ്മർദത്തിനുശേഷം ഓഹരി സൂചികകളിൽ ഉണർവ്. നിഫ്റ്റി 13,450ന് മുകളിലെത്തി. ദിനവ്യാപാരത്തിലെ താഴ്ന്ന നിലവാരത്തിൽനിന്ന് സെൻസെക്സ് 895 പോയന്റാണ് നേട്ടമുണ്ടാക്കിയത്. ഒടുവിൽ സെൻസെക്സ് 452.73 പോയന്റ് നേട്ടത്തിൽ 46,006.69ലും നിഫ്റ്റി 137.90 പോയന്റ് ഉയർന്ന് 13,466.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1537 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1325 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 165 ഓഹരികൾക്ക് മാറ്റമില്ല. പുതിയ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ വാക്സിനുകൾക്ക് കഴിയുമെന്ന റിപ്പോർട്ടുകളാണ് വിപണിയിൽ ചലനമുണ്ടാക്കിയത്. അദാനി പോർട്സ്, എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഇൻഫോസിസ്, ഗെയിൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ഇൻഡസിൻഡ് ബാങ്ക്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐടി ഓഹരികളാണ് റാലിക്ക് നേതൃത്വം നൽകി. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. Nifty ends above 13,450, Sensex gains 452 pts

from money rss https://bit.ly/34CTnvH
via IFTTT

അവസാന തിയതി ഡിസംബര്‍ 31: ഇതിനകം റിട്ടേണ്‍ നല്‍കിയത് 3.75 കോടി പേര്‍

ഡിസംബർ 21വരെയുള്ള കണക്കുപ്രകാരം 2019-20 സാമ്പത്തിക വർഷത്തെ റിട്ടേൺ ഫയൽ ചെയ്തത് 3.75 കോടി പേർ. ആദായ നികുതി വകുപ്പിന്റെ ട്വീറ്റിലാണ് ഇക്കാര്യം അറിയിച്ചത്. ഐടിആർ-1 ഫയൽ ചെയ്തത് 2.17 കോടി പേരാണ്. 79.82 ലക്ഷം പേർ ഐടിആർ-4ഉം 43.18 ലക്ഷംപേർ ഐടിആർ-3യും ഫയൽ ചെയ്തു. വ്യക്തിഗത നികുതിദായകർക്ക് റിട്ടേൺ നൽകാനുള്ള അവസാന തിയതി ഡിസംബർ 31 ആണ്. ഓഡിറ്റ് ആവശ്യമുള്ളവർക്ക് 2021 ജനുവരി 31വരെ സമയമുണ്ട്. കോവിഡ് വ്യാപനത്തെതുടർന്നാണ് തിയതി ജൂലായ് 31ൽനിന്ന് നീട്ടിനൽകിയത്. ആദ്യം ഒക്ടോബർ 31ലേയ്ക്കും പിന്നീട് ഡിസംബർ 31ലേയ്ക്കും തിയതി നീട്ടുകയായിരുന്നു. ഇതിനുമുമ്പത്തെ സാമ്പത്തിക വർഷം മൊത്തം 5.65 കോടി പേരാണ് ആദായനികുതി റിട്ടേൺ ഫയൽ ചെയ്തത്. 3.75 crore ITRs filed for 2019-20 fiscal till December 21

from money rss https://bit.ly/2WDDpgo
via IFTTT

മെഗാ ഡിസ്‌ക്കൗണ്ടുകളുമായി കല്യാണ്‍ ജൂവലേഴ്‌സിന്റെ ഉത്സവകാല ഓഫറുകള്‍

കൊച്ചി: ഉത്സവകാല വിൽപ്പനയുടെ ഭാഗമായി കല്യാൺ ജൂവലേഴ്സ് പ്രത്യേക ഡിസ്ക്കൗണ്ടുകളും ഓഫറുകളും പ്രഖ്യാപിച്ചു. ഡെയിലി വെയർ ആഭരണങ്ങൾ മുതൽ ഡയമണ്ടുകൾ വരെയുള്ളവ വാങ്ങുമ്പോൾ സമ്മാനങ്ങളും ഗ്രാൻഡ് പ്രൈസും ലഭിക്കും. കൂടാതെ ഉപയോക്താക്കൾക്ക് സ്വർണത്തിന്റെ നിരക്കിൽ സംരക്ഷണം നൽകുന്ന ഗോൾഡ് റേറ്റ് പ്രൊട്ടക്ഷൻ ഓഫറും പ്രയോജനപ്പെടുത്താം. വാങ്ങാനുദ്ദേശിക്കുന്ന ആഭരണങ്ങളുടെ ആകെത്തുകയുടെ പത്ത് ശതമാനം മുൻകൂട്ടി അടച്ച് നിലവിലുള്ള വിപണി നിരക്കിൽ ആഭരണങ്ങൾ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോൾ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കിൽ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. ഉത്സവകാല വിൽപ്പനയോട് അനുബന്ധിച്ച് ഉപയോക്താക്കൾക്ക് വളകൾ, മാലകൾ, മറ്റ് സ്വർണാഭരണങ്ങൾ എന്നിവയ്ക്ക് പണിക്കൂലിയിൽ മൂന്നു ശതമാനം മുതൽ ഇളവ് സ്വന്തമാക്കാം. ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ 25 ശതമാനം വരെ ഇളവ് ലഭിക്കും.അൻപതിനായിരം രൂപയ്ക്കുമുകളിലുള്ള എല്ലാ പർച്ചേയ്സുകൾക്കും ഇൻസ്റ്റന്റ് സമ്മാനങ്ങളും സൗജന്യ സമ്മാനങ്ങളും സ്വന്തമാക്കാം. കേരളത്തിലെ എല്ലാ കല്യാൺ ജൂവലേഴ്സ് ഷോറൂമുകളിലും ജനുവരി 31 വരെയാണ് ഈ ഉത്സവകാല ഓഫറുകൾ. കല്യാൺ ജൂവലേഴ്സ് വൈവിധ്യമാർന്നതും നവീനവും പരമ്പരാഗതവുമായ ആഭരണ രൂപകൽപ്പനകളാണ് അവതരിപ്പിക്കുന്നത്. ഇന്ത്യയെങ്ങുനിന്നുമുള്ള സവിശേഷവും ജനപ്രിയവുമായ ബ്രൈഡൽ ആഭരണശേഖരമായ മുഹൂർത്ത്, പോൾക്കി ആഭരണശേഖരമായ തേജസ്വി, കരവിരുതാൽ തീർത്ത പരമ്പരാഗത ആഭരണങ്ങളായ മുദ്ര, സെമിപ്രഷ്യസ് കല്ലുകൾ ചേർത്തുവച്ച സ്വർണാഭരണങ്ങളായ നിമാ, പ്രഷ്യസ് സ്റ്റോണുകൾ പിടിപ്പിച്ച ആഭരണങ്ങളായ രംഗ്, അൺകട്ട് ഡയമണ്ടുകളായ അനോഖി, നൃത്തം ചെയ്യുന്ന ഡയമണ്ടുകളായ ഗ്ലോ, സോളിറ്റയർ പോലെയുള്ള ഡയമണ്ട് ആഭരണമായ സിയാ, പ്രത്യേകാവസരങ്ങൾക്കായുള്ള ഡയമണ്ട് ആഭരണശേഖരമായ അപൂർവ, വിവാഹ ഡയമണ്ട് ആഭരണങ്ങളായ അന്തര, നിത്യവും അണിയുന്നതിനുള്ള ഡയമണ്ടുകളായ ഹീര, തുടങ്ങിയ ശേഖരങ്ങളിൽനിന്ന് ഉപയോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

from money rss https://bit.ly/3nIgYm6
via IFTTT

Monday 21 December 2020

ഇലക്ട്രിക് വെഹിക്കിള്‍ നിര്‍മാണം: കര്‍ണാടകയില്‍ 22,419 കോടി രൂപയുടെ നിക്ഷേപം

ഇലക്ട്രിക് വെഹിക്കിൾ, ലിഥിയം അയോൺ ബാറ്ററി എന്നിവയുടെ നിർമാണത്തിനായി 22,419 കോടി രൂപയുടെ നിക്ഷേപം നടത്താൻ കർണാടക സർക്കാർ അനുമതി നൽകി. ഇലെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ട് പദ്ധതികൾക്കും ഹ്യൂനെറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒരു പദ്ധതിക്കുമാണ് സർക്കാർ അംഗീകാരംനൽകിയത്. ഇതിലൂടെ 5000 പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ. തമിഴ്നാട്ടിൽ ഒലയുടെ 2,400 കോടി രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ പദ്ധതിക്ക് പിന്നാലെയാണ് കർണാടകയും ഇവി നിർമാണ മേഖലയിൽ സാന്നിധ്യമുറപ്പിക്കുന്നത്. പ്രതിവർഷം 20 ലക്ഷം സ്കൂട്ടറുകൾ നിർമിക്കാനാണ് തമിഴ്നാട്ടിലെ പ്ലാന്റിൽ ലക്ഷ്യമിടുന്നത്. 10,000 പേർക്കാണ് അതുവഴി തൊഴിൽ ലഭിക്കുക. Karnataka approves EV manufacturing projects of nearly ₹22,419 cr

from money rss https://bit.ly/3rl7Whi
via IFTTT

പാഠം 104 |വീണ്ടും കുതിപ്പിന്റെപാതയില്‍: ബിറ്റ്‌കോയിനില്‍ നിക്ഷേപിച്ചാല്‍ കൈപൊള്ളുമോ?

ലോകത്ത് പ്രചാരംവർധിക്കുന്ന സമാന്തര(ക്രിപ്റ്റോ) കറൻസികളെ കൊല്ലാൻ വിവിധ രാജ്യങ്ങളിലെ സർക്കാരുകൾ പലതവണ ശ്രമിച്ചിട്ടും വീണ്ടും ഉയർത്തെഴുന്നേൽക്കുകയാണ് ബിറ്റ്കോയിൻ ഉൾപ്പടെയുള്ളവ. ഈയിടെയുണ്ടായ വൻമൂല്യവർധനയാണ് നിക്ഷേപ ലോകത്ത് ബിറ്റ്കോയിൻ വീണ്ടും ചർച്ചക്ക് ഇടംനൽകിയത്. ഒരു ബിറ്റ്കോയിന്റെ കോയിന്റെമൂല്യം 23,000 ഡോളർ മറികടന്നിരിക്കുന്നു. 2020ൽ ഇതുവരെമാത്രം 200 ശതമാനത്തിലേറെ വർധന. അതായത് നടപ്പ് കലണ്ടർ വർഷത്തിൽ മൂന്നിരട്ടിയിലേറെ മൂല്യം വർധിച്ചു. രണ്ടുമാസത്തിനിടെയുണ്ടായ വർധന 90ശതമാനത്തോളമാണ്. മൂല്യത്തിനുപിന്നിൽ ക്രിപ്റ്റോ കറൻസികൾക്ക് ആന്തരികമായി ഒരുമൂല്യവുമില്ല. കാണാൻ പോലും കഴിയാത്ത വിർച്വൽ കറൻസിമാത്രമാണിത്. മറ്റുനിക്ഷേപ ആസ്തികളെപ്പോലെ അതിൽനിന്ന് നിശ്ചിത ശതമാനം ആദായം പ്രതീക്ഷിക്കാനാവില്ല. ഭാവിയിൽ മൂല്യമുണ്ടാകുമെന്ന വിശ്വാസത്തിന്റെ പുറത്താണ് അതിന്റെ നിലനിൽപ്പുതന്നെ. സ്വർണവുമായി താരതമ്യംചെയ്താൽ സ്വർണംപോലെ ഖനനം ചെയ്തെടുക്കുന്നതാണ് ബിറ്റ്കോയിൻ. ചെളിയും കല്ലും നിറഞ്ഞ ഖനികളിൽനിന്നല്ലെന്നുമാത്രം. വിവിധ കംപ്യൂട്ടർ ശൃഖലയുടെ പ്രവർത്തനത്തിലൂടെ ബ്ലോക്ക്ചെയിൻ സാങ്കേതിക വിദ്യയിലൂടെയാണ് ക്രിപ്റ്റോകറൻസികൾ രൂപപ്പെടുന്നത്. രണ്ടുകാരണങ്ങളാലാണ് ക്രിപ്റ്റോകറൻസി അനുകൂലികൾ സ്വർണവുമായി അതിനെ താരമ്യം ചെയ്യുന്നത്. പരിമിതമായ ശേഖരമാണ് അതിലൊന്ന്(21 ദശലക്ഷം കോയിനുകൾമാത്രമെ സൃഷ്ടിക്കാൻ കഴിയൂ). രണ്ടാമത് വരുമാനത്തിന്റെ അഭാവമാണ്. എന്നാൽ ഇവർ മനസിലാക്കേണ്ട് ഒരുകാര്യമുണ്ട്. സ്വർണത്തിന് അതിൽതന്നെ അന്തർലീനമായ ഒരുമൂല്യമുണ്ട്. ഒരുകാലത്തും മങ്ങാത്ത തിളക്കവും അതിനുണ്ട്. അതുകൊണ്ടാണ് സ്വർണാഭരണങ്ങൾ ജനങ്ങളുടെ പ്രിയപ്പെട്ടതായത്. വ്യാവസായിക ആവശ്യങ്ങൾക്കും വ്യാപകമായി സ്വർണം ഉപയോഗിക്കുന്നുണ്ട്. ബിറ്റ്കോയിന്റെ സാധ്യത കറൻസി, സ്വർണം എന്നിവയേക്കാൾ ബിറ്റ്കോയനുകൾക്ക് ചില ഗുണങ്ങളുണ്ട്. ഫോറെക്സ് മാർക്കറ്റുകളിൽ ട്രേഡ് ചെയ്യുമ്പോൾ കമ്മീഷൻ നൽകുന്നത് ഒഴിവാക്കാൻ ക്രിപ്റ്റോകറൻസികൾ ഉപയോഗിക്കാം. അതിനുപുറമെ, ഉയർന്ന പണപ്പെരുപ്പമുള്ള രാജ്യങ്ങളിൽ താമസിക്കുന്നയാളാണ് നിങ്ങളെങ്കിൽ പ്രാദേശിക കറൻസികളേക്കാൾ വിശ്വസനീയമായ മൂല്യമുള്ള കറൻസിയായി ബിറ്റ്കോയിനെ പരിഗണിക്കാം. ഇക്കാരണങ്ങളാൽതന്നെ ഇന്ത്യയിലെ നിക്ഷേപകർക്ക് ഈ പരിഗണനകളൊന്നും ബാധകമല്ലാതാകുന്നു. ലോകത്തെവിടെനിന്നും ആക്സസ് ചെയ്യാൻ സാധിക്കുമെന്ന ഗുണം ബിറ്റ്കോയിനുണ്ട്. കയ്യിൽകൊണ്ടുനടക്കേണ്ടതുമില്ല. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അതുകൊണ്ടുതന്നെ വ്യാപകരമായി ഇത്തരം ക്രിപ്റ്റോകൾ വ്യാപകമാണ്. സത്യസന്ധരും നികുതിദായകരും കഠിനാദ്ധ്വാനികളുമായ വ്യക്തികൾക്ക് ഇത് പറഞ്ഞിട്ടുള്ളതല്ല. പെട്ടെന്നുള്ള ഇടിവിന്റെ സാധ്യതകളും സാധാരണ നിക്ഷേപകരെ അപകടത്തിലാക്കും. നേട്ടത്തേക്കാൾ നഷ്ടത്തിനാണ് കൂടുതൽ സാധ്യത. അതിനാൽതന്നെ സ്വർണവുമായുള്ള താരതമ്യം അസ്ഥാനത്താണ്. വില ഉയരുന്നത് എന്തുകൊണ്ട് ഇതിന്റെ യഥാർഥ ഉത്തരം ആർക്കും അറിയില്ല. സങ്കീർണമായ വിപുലീകരണ ധനനയം മുതൽ ലളിതമായ നിക്ഷേപ ആഭിമുഖ്യം വരെയുള്ള നിരവധി സിദ്ധാന്തങ്ങൾ മൂല്യവർധനവിനുപിന്നിലുണ്ട്. വില ഉയരുമ്പോൾമാത്രമാണ് ധനകാര്യമാധ്യങ്ങൾ ബിറ്റ്കോയിനെകുറിച്ച് റിപ്പോർട്ടുകൾ പുറത്തുവിടുന്നത്. അതുകൊണ്ടുതന്നെ ഇതേക്കുറിച്ച് കൂടുതൽ ചർച്ചചെയ്യപ്പെടുന്നില്ല.ഇതിനുമുമ്പ് വിലയിൽ കുതിപ്പുണ്ടായ 2017ന്റെ അവസാനത്തിൽ ബിറ്റ്കോയിൻ വാങ്ങിയിരുന്നെങ്കിൽ ഒരുവർഷംകഴിഞ്ഞപ്പോൾ അതിന്റെ മൂല്യം 20ശതമാനമായി ചുരുങ്ങിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 2017ഡിസംബറിൽ17,437ഡോളർ നിലവാരത്തിലായിരുന്ന ബിറ്റ്കോയിന്റെ മൂല്യം 2018 ഡിസംബർ 16ന് 3,195ഡോളറിലെത്തി(ഗ്രാഫ് കാണുക). നിക്ഷേപൻ എന്തുചെയ്യണം മുൻകാലങ്ങളിൽ ഒരുവർഷത്തിനുള്ളിൽതന്നെ മൂല്യത്തിന്റെ 80ശതമാനം നഷ്ടപ്പെട്ടുവെന്നകാര്യം കണക്കിലെടുക്കുമ്പോൾ അതിന് നിക്ഷേപയോഗ്യതയില്ലെന്ന് മനസിലാക്കണം. ഏതെങ്കിലും തരത്തിലുള്ള ആദായസാധ്യത ബിറ്റ്കോയിനിൽനിന്ന് ലഭിക്കുന്നില്ല. നേരത്തെ വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ കോടികൾ കൊയ്യാമായിരുന്നല്ലോ എന്ന ആശങ്കമാത്രമാണ് നിക്ഷേപകനിൽ അതുണ്ടാക്കുന്നത്. ക്രിപ്റ്റോകറൻസികളുടെ ചരിത്രത്തിലെമൂല്യവ്യതിയാനത്തിൽനിന്ന് ഇക്കാര്യംമനസിലാക്കാം. രാജ്യത്ത് നിയമപരമായ പിൻബലമില്ലാത്ത ഒരു വ്യർച്വൽ കറൻസിയിൽ നിക്ഷേപിക്കുന്നത് എന്തുകൊണ്ടും ഒഴിവാക്കേണ്ടതാണ്. റിസർവ് ബാങ്കും സുപ്രീംകോടതിയും ഇക്കാര്യത്തിൽ വ്യക്തമായ മാർഗനിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിൽമാറ്റംവരുന്നതുവരെയെങ്കിലും മാറിനിൽക്കുന്നതാകും ലളിതമായിപറഞ്ഞാൽ, നിക്ഷേപകന് നല്ലത്. ഇലോൺ മസ്കിനെപോലുള്ളവർ ഈയിടെ ഇലോൺ മസ്ക് ഉൾപ്പടെയുള്ള ആഗോള കോർപറേറ്റുകളെ നിയന്ത്രിക്കുന്നവർ ബിറ്റ്കോയിനിൽ നിക്ഷേപിക്കുന്നകാര്യം പുറത്തുവന്നിരുന്നു. മസ്ക് തന്നെ നിക്ഷേപകാര്യം ട്വീറ്റ് ചെയ്തിരുന്നു. കോടികൾ സ്വന്തമായുള്ളവർക്ക് നിക്ഷേപത്തിലെ ചെറിയൊരുഭാഗം ഇത്തരം കറൻസികളിൽ നിക്ഷേപിക്കുന്നതുകൊണ്ട് ഒരുആശങ്കയും ഉണ്ടാകില്ല. ഏതെങ്കിലും ആവശ്യത്തിനായി തിരിച്ചെടുക്കേണ്ടതില്ലാത്ത നിക്ഷേപമുള്ളവർക്ക് ക്രിപ്റ്റോയിൽ നിക്ഷേപിക്കുന്നതിൽ ആശങ്കപ്പെടേണ്ടതില്ലല്ലോ. അവരുടെ ആസ്തിയിൽ ഒരുഭാഗം അതിനായി മുടക്കുന്നു. മൂല്യം എപ്പോഴെങ്കിലും ഉയരട്ടെ, ഒരു പരീക്ഷണമായി നിക്ഷേപം അവിടെകിടക്കട്ടെ-മസ്കിനെപോലുള്ളവർ ഇങ്ങനെ ചിന്തിക്കുന്നതിൽ അതിശയിക്കാനൊന്നുമില്ല. തട്ടിപ്പിന്റെ പുതിയരൂപം നിയമസാധുതയ്ക്ക് ജിഎസ്ടി സർട്ടിഫിക്കറ്റ്! ശ്രദ്ധിക്കാൻ: ക്രിപ്റ്റോ കറൻസികളിൽ നിക്ഷേപിച്ച് കോടികളുണ്ടാക്കാമെന്നപേരിൽ രാജ്യത്ത് നിരവധി തട്ടിപ്പുകൾ നടക്കുന്നുണ്ട്. ക്രിപ്റ്റോ കറൻസിയാണെന്നപേരിൽ മോറിസ് കോയിൻ ഉൾപ്പടെയുള്ള പേരിലാണ് ഇവ അവതരിച്ചിരിക്കുന്നത്. ലീഗലാണ് എന്നൊക്കെതെറ്റിദ്ധിരിപ്പിച്ച് നിരവധിപേരിൽനിന്ന് പണതട്ടൽ നടക്കുന്നുണ്ട്. ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പുകളുടെ പുതിയരൂപമാണിത്. ഇടപാട് നിയമപരമാണന്നുകാണിക്കാൻ ജിഎസ്ടി രജിസ്ട്രേഷൻ രേഖകളാണ് കാണിക്കുന്നത്! നിരവധിപേർ ഇരയാകുന്നുമുണ്ട്. ഈയിടെ ഒരു വായനക്കാരൻ ഇതുസംബന്ധിച്ച് സംശയം ഉന്നയിച്ചിരുന്നു(അദ്ദേഹം അയച്ചുതന്നെ രേഖയുടെ പകർപ്പ്കാണുക)തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ പുതിയരൂപമാണിതെന്ന് വ്യക്തമായത്. feedbacks to: antonycdavis@gmail.com

from money rss https://bit.ly/38q23GL
via IFTTT

സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞ് 37,600 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന്റെ വില 80 രൂപ കുറഞ്ഞ് 37,600 രൂപയിലെത്തി. ഗ്രാമിനാകട്ടെ 10 രൂപ കുറഞ്ഞ് 4,700 രൂപയുമായി. തിങ്കളാഴ്ച പവന് 37,680 രൂപയും ഗ്രാമിന് 4,710 രൂപയുമായിരുന്നുവില. ഡിസംബറിലെ ഏറ്റവും ഉയർന്ന വിലയാണ് തിങ്കളാഴ്ച രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 1,883.93 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കോവിഡ് വ്യാപന ഭീതിയും യുഎസ് സാമ്പത്തിക പാക്കേജ് സംബന്ധിച്ച റിപ്പോർട്ടുകളുമാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിനുപിന്നിൽ.

from money rss https://bit.ly/2KrF2vd
via IFTTT