121

Powered By Blogger

Thursday 19 March 2015

രണ്ടുവര്‍ഷത്തെ ദുരിതത്തിന് ശേഷം അബ്ദുല്ല നാട്ടിലേക്ക്‌








രണ്ടുവര്‍ഷത്തെ ദുരിതത്തിന് ശേഷം അബ്ദുല്ല നാട്ടിലേക്ക്‌


Posted on: 20 Mar 2015


ദുബായ്: രണ്ടുവര്‍ഷത്തെ ദുരിതത്തിനൊടുവില്‍ കോഴിക്കോട് കൊടുവള്ളിയിലെ ഓമശ്ശേരി കൊളത്തക്കര സ്വദേശി കണാരങ്കണ്ടി അബ്ദുല്ല എന്ന ആബിദ് നാട്ടിലേക്ക് മടങ്ങി.

രണ്ടുവര്‍ഷം മുമ്പ് തൊഴില്‍ വിസയില്‍ യു.എ.ഇ.യിലെത്തിയ ആബിദ് ശമ്പളം ലഭിക്കാത്തതിനെത്തുടര്‍ന്ന് സ്‌പോണ്‍സര്‍ക്കെതിരെ പരാതി നല്‍കിയതായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം. ഇതില്‍ ക്ഷുഭിതനായ സ്‌പോണ്‍സറുടെ നിയമനടപടികളുടെ നൂലാമാലയില്‍പ്പെട്ട് യാതന അനുഭവിക്കുകയായിരുന്നു ആബിദ്.

വേറെ ജോലിക്ക് പോവാനോ നാട്ടിലേക്ക് മടങ്ങാനോ കഴിയാതെ വലിയ ദുരിതത്തിലായി. പാസ്‌പോര്‍ട്ട് സ്‌പോണ്‍സര്‍ തിരിച്ചുനല്‍കാത്തതിനെ തുടര്‍ന്ന് കോണ്‍സുലേറ്റ് വഴി നേടിയ ഔട്ട് പാസ്സും തൊഴിലുടമ തന്ത്രപൂര്‍വം കൈവശപ്പെടുത്തിയിരുന്നു.

ദരിദ്രകുടുംബത്തിന്റെ അത്താണിയായിരുന്ന ആബിദിനൊപ്പം കുടുംബവും പ്രയാസത്തിന്റെ നടുക്കയത്തിലായിരുന്നു ഇക്കഴിഞ്ഞ രണ്ടുകൊല്ലവും. ഒടുവില്‍ ദുബായ് സത്വ കെ.എം.സി.സി. യാണ് ആബിദിനു നാട്ടില്‍ പോവാനുള്ള വഴി ഒരുക്കിയത്. പി.വി. ഇസ്മായില്‍ പാനൂരിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച സഹായസമിതിയുടെ പ്രവര്‍ത്തനങ്ങളാണ് ആബിദിന് തുണയായത്. ആബിദിന് സഹായമെത്തിക്കാന്‍ സഹകരിച്ചവര്‍ക്ക് ഭാരവാഹികളായ ഹാരിസ് മുറിച്ചാണ്ടി, യൂനുസ് അമ്പലക്കണ്ടി, പി.വി. ഇസ്മായില്‍ പാനൂര്‍ എന്നിവര്‍ നന്ദി അറിയിച്ചു.











from kerala news edited

via IFTTT

മുംബൈയിലെ മുനിസിപ്പല്‍ സ്‌കൂളുകളില്‍ ഭഗവദ്‌ഗീത പഠിപ്പിക്കാന്‍ തീരുമാനം









Story Dated: Thursday, March 19, 2015 08:50



mangalam malayalam online newspaper

മുംബൈ: മുംബൈയിലെ മുനിസിപ്പല്‍ സ്‌കൂളുകളില്‍ ഭഗവദ്‌ഗീത പഠിപ്പിക്കാന്‍ തീരുമാനം. ഗ്രേറ്റര്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മുനിസിപ്പല്‍ കമ്മീഷണര്‍ രാംദാസ്‌ ബാഹുസാഹേബ്‌ അറിയിച്ചതാണ്‌ ഇക്കാര്യം. കുട്ടികളില്‍ മൂല്യബോധവും ഇച്‌ഛാശക്‌തിയും വളര്‍ത്തുന്നതിനാണ്‌ ഭഗവദ്‌ഗീത പഠിപ്പിക്കാന്‍ തീരുമാനിച്ചതെന്ന്‌ അദ്ദേഹം അറിയിച്ചു.


മുംബൈ മുസിസിപ്പല്‍ കോര്‍പ്പറേഷന്റെ കീഴില്‍ 1200 സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഇത്രയും സ്‌കൂളുകളിലായി 4.78,000 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്‌.


ടെലിവിഷനും ഇന്റര്‍നെറ്റും സിനിമകളും കുട്ടികളുടെ മനസില്‍ അക്രമവാസന വളര്‍ത്തുകയാണ്‌. ഇതിനനെതിരെ കുട്ടികളുടെ മനസില്‍ മൂല്യബോധം വളര്‍ത്തുന്നതിനാണ്‌ ഗീത പഠിപ്പിക്കാനുള്ള തീരുമാനമെന്ന്‌ രാംദാസ്‌ പറഞ്ഞു. ഭഗവദ്‌ഗീതയ്‌ക്ക് കുട്ടികളുടെ മനസിനെ സ്വാധീനിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.










from kerala news edited

via IFTTT

36 വയതിനിലെ ടീസര്‍: സ്‌കീനില്‍ 6 വര്‍ഷത്തിന് ശേഷം ജ്യോതിക











ജ്യോതിക മടങ്ങിവരുന്നു നിരുപമയായി. സൂര്യയുടെ ഭാര്യയായി അഭിനയരംഗത്ത് നിന്ന് മാറിനിന്ന ജ്യോതിക നായികയായി മടങ്ങിയെത്തുന്ന 36 വയതിനിലെ സിനിമയുടെ ടീസറെത്തി. മലയാളത്തില്‍ ഹിറ്റായ ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പാണ് 36 വയതിനിലെ.

മഞ്ജുവാര്യര്‍ക്ക് സിനിമയിലേക്കുള്ള തിരിച്ചുവരവിന് വേദിയായ നിരുപമ എന്ന കഥാപാത്രം തന്നെ ജ്യോതികയ്ക്കും തിരിച്ചുവരവിന് വഴിയൊരുക്കി. ആറ് വര്‍ഷത്തിന് ശേഷമാണ് ജ്യോതികയുടെ സ്‌ക്രീനിലേക്കുള്ള മടങ്ങിവരവ്











from kerala news edited

via IFTTT

അറുപതുകളിലേക്ക് മടങ്ങാം ബോംബെ വെല്‍വെറ്റിലൂടെ











ബോംബെ വെല്‍വറ്റിലൂടെ അനുരാഗ് കാശ്യപ് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുകയാണ് അറുപതുകളിലേക്ക്. സ്ട്രീറ്റ് ഫൈറ്ററായി രണ്‍ബീര്‍ കപൂറും 1960 ലെ ബോംബയിലെ ജാസ് ഗായികയായി അനുഷ്‌ക ശര്‍മ്മയുമാണ് ബോംബെ വെല്‍വറ്റില്‍ അഭിനയിച്ചിരിക്കുന്നത്. പ്രശസ്ത സംവിധായകന്‍ കരണ്‍ ജോഹര്‍ ഒരു പ്രധാന വേഷം സിനിമയില്‍ ചെയ്തിട്ടുണ്ട്. മെയ് 15ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ഈ മുഴുനീള പ്രണയകഥയുടെ ട്രെയിലര്‍ എത്തി.

റോസി എന്നാണ് അനുഷ്‌കയുടെ കഥാപാത്രത്തിന്റെ പേര്. ജോണി ബെല്‍രാജ് എന്ന കഥാപാത്രമാണ് രണ്‍ബീര്‍ കപൂറിന്റെ നായകവേഷം.











from kerala news edited

via IFTTT

പരീക്ഷയില്‍ കോപ്പിയടിക്കാന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ബന്ധുക്കളുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു









Story Dated: Thursday, March 19, 2015 08:48



mangalam malayalam online newspaper

ഹജിപൂര്: ബിഹാറില്‍ പത്താംക്ലാസ് പൊതു പരീക്ഷയില്‍ വിദ്യാര്‍ത്ഥികളെ കോപ്പിയടിക്കാന്‍ സഹായിക്കുന്ന കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദൃശ്യങ്ങള്‍ വൈറലാകുന്നു. പരീക്ഷ നടക്കുന്നതിന് ഇടയില്‍ സ്‌കൂളിന്റെ മതിലിലൂടെയും ജനല്‍പാളികളിലൂടെയും അള്ളിപ്പിടിച്ച് സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലവരെയെത്തി കുടുംബാംഗങ്ങള്‍ കുട്ടികള്‍ക്ക് കോപ്പി കൈമാറുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. നടപടി കണ്ടില്ലെന്നു നടിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെയും കോപ്പി കുട്ടികള്‍ക്ക് കൈമാറാന്‍ ബന്ധുക്കളെ സഹായിക്കുന്ന അധ്യാപകരെയും ദൃശ്യത്തില്‍ വ്യക്തമാണ്.


ദൃശ്യങ്ങള്‍ വിവാദമായതോടെ പരീക്ഷയില്‍ പങ്കെടുത്ത 500കുട്ടികളെ പുറത്താക്കിയതായി അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഈ നടപടിയുടെ ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഒന്നുംതന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല.


പരീക്ഷകളില്‍ വിദ്യാര്‍ത്ഥികളെ ബന്ധുക്കള്‍ സഹായിക്കുന്നത് ബീഹാറില്‍ ഇത് ആദ്യ സംഭവമല്ല. 12-ാം ക്ലാസ് പരീക്ഷയില്‍ കോപ്പിയടിച്ചതിന് കഴിഞ്ഞ വര്‍ഷം 200ഓളം കുട്ടികളെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുറത്താക്കിയത്. സംഭവത്തില്‍ ഒരു ഡസനോളം രക്ഷിതാക്കളും പിടിയിലായിരുന്നു. പക്ഷേ കഴിഞ്ഞ വര്‍ഷം 10 -ാം ക്ലാസ് പരീക്ഷയില്‍ പങ്കെടുത്ത 13 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 75 ശതമാനവും വിജയിച്ചിരുന്നു.


കുട്ടികളെ സഹായിച്ചതിന് രക്ഷിതാക്കള്‍ക്ക് വ്യക്തമാക്കാന്‍ അവരുടേതായ ന്യായങ്ങളുണ്ടെന്നതും ശ്രദ്ധേയമാണ്. ബീഹാറിലെ സ്‌കൂളുകളില്‍ അധ്യാപകര്‍ കുട്ടികളെ യാതൊന്നും പഠിപ്പിക്കാറില്ലെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. വര്‍ഷത്തില്‍ പൂരിഭാഗം ദിവസങ്ങളിലും അധ്യാപകര്‍ സ്‌കൂളില്‍ പോലും വരാറില്ലത്രെ. ഇതുകൊണ്ടാണ് തങ്ങളുടെ കുട്ടികള്‍ പരീക്ഷയില്‍ വിജയിക്കാന്‍ തങ്ങളുടേതായ രീതിയില്‍ സഹായിക്കുന്നതെന്നും രക്ഷിതാക്കള്‍ പറയുന്നു.










from kerala news edited

via IFTTT

ടുണീഷ്യയിലെ തീവ്രവാദി ആക്രമണം: ഒമ്പത്‌ പേര്‍ പിടിയില്‍









Story Dated: Thursday, March 19, 2015 08:30



ടുണിസ്‌: ടുണീഷ്യയിലെ തീവ്രവാദി ആക്രമണവുമായി ബന്ധപ്പെട്ട്‌ ഒമ്പത്‌ പേര്‍ പിടിയില്‍. പിടിയിലായവരില്‍ നാല്‌ പേര്‍ക്ക്‌ ആക്രമണവുമായി നേരിട്ട്‌ ബന്ധമുണ്ടെന്ന്‌ ടുണീഷ്യ വ്യക്‌തമാക്കി. മറ്റ്‌ അഞ്ച്‌ പേര്‍ ആക്രമണവുമായി ബന്ധമുണ്ടെന്ന്‌ സംശയിക്കപ്പെടുന്നവരാണ്‌. ടുണീഷ്യന്‍ പ്രസിഡന്റ്‌ ഔദ്യോഗിക പത്രക്കുറിപ്പില്‍ അറിയിച്ചതാണ്‌ ഇക്കാര്യം.


ബുധനാഴ്‌ച ടുണീഷ്യന്‍ പാര്‍ലമെന്റിന്‌ സമീപത്തെ ബാര്‍ഡോ മ്യൂസിയത്തില്‍ അഞ്‌ജാത തോക്കുധാരികള്‍ നടത്തിയ വെടിവയ്‌പ്പില്‍ 20 വിദേശ ടൂറിസ്‌റ്റുകള്‍ അടക്കം 23 പേരാണ്‌ കൊല്ലപ്പെട്ടത്‌. സ്‌പെയിന്‍, ഇറ്റലി, ജര്‍മ്മനി എന്നിവടങ്ങളില്‍ നിന്നുള്ള ടൂറിസ്‌റ്റുകളാണ്‌ കൊല്ലപ്പെട്ടത്‌.










from kerala news edited

via IFTTT

തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച ബോളിവുഡ്‌ നടി അന്വേഷണവുമായി സഹകരിക്കുന്നില്ല









Story Dated: Thursday, March 19, 2015 08:19



ന്യുഡല്‍ഹി: തന്നെ ഹോട്ടല്‍ ജീവനക്കാരന്‍ പീഡിപ്പിച്ചുവെന്ന്‌ ബോളിവുഡ്‌ നടി. മുംബൈയില്‍ നിന്നുള്ള നടിയും മോഡലുമായ യുവതിയാണ്‌ ആരോപണം ഉന്നയിച്ച്‌ രംഗത്ത്‌ വന്നിരിക്കുന്നത്‌. ദക്ഷിണ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ താമസിക്കവെ ഹൗസ്‌ കീപ്പിംഗ്‌ ജീവനക്കാരന്‍ പീഡിപ്പിച്ചുവെന്നാണ്‌ നടിയുടെ പരാതി. എന്നാല്‍ അന്വേഷണവുമായി സഹകരിക്കാന്‍ യുവതി തയ്യാറാകാത്തത്‌ പോലീസിനെ കുഴയ്‌ക്കുന്നു.


തന്നെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടി ഉറച്ചുനില്‍ക്കുകയാണ്‌. എന്നാല്‍ പരാതി പ്രകാരം പോലീസിന്‌ മൊഴി നല്‍കാനോ, വൈദ്യപരിശോധനയ്‌ക്ക് വിധേയയാകാനോ യുവതി തയ്യാറാകുന്നില്ല. ഇതേതുടര്‍ന്ന്‌ കേസില്‍ എഫ്‌.ഐ.ആര്‍ എടുക്കാനാകാതെ പോലീസ്‌ വെട്ടിലായിരിക്കുകയാണ്‌. വെള്ളിയാഴ്‌ച മുതല്‍ താന്‍ താമസിച്ചിരുന്ന ഹോട്ടലിലെ ഹൗസ്‌ കീപ്പിംഗ്‌ ജീവനക്കാര്‍ക്കെതിരെ ഞായറാഴ്‌ചയാണ്‌ നടി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചത്‌.


ഹോട്ടല്‍ ജീവനക്കാര്‍ തന്റെ പണം മോഷ്‌ടിച്ചുവെന്ന്‌ ആരോപിച്ചാണ്‌ നടി പോലീസിനെ വിളിച്ചു വരുത്തിയത്‌. പോലീസ്‌ എത്തിയപ്പോള്‍ യുവതി ലൈംഗികാരോപണം ഉന്നയിച്ചു. എന്നാല്‍ പോലീസ്‌ നിരന്തരം ആവശ്യപ്പെട്ടിട്ടും യുവതി മൊഴി നല്‍കാനും വൈദ്യപരിശോധനയ്‌ക്ക് വിധേയയാകാനും തയ്യാറായില്ല.










from kerala news edited

via IFTTT

മകളെ പോറ്റാന്‍ യുവതി പുരുഷനെപ്പോലെ ജീവിച്ചത്‌ 43 വര്‍ഷം









Story Dated: Thursday, March 19, 2015 08:14



mangalam malayalam online newspaper

കെയ്‌റോ: മകളെ പോറ്റാന്‍ 43 വര്‍ഷം പുരുഷനായി ജീവിച്ച യുവതിയെ ഈജിപ്‌തിലെ കെയ്‌റോയില്‍ മാതൃകാ മാതാവായി തെരഞ്ഞെടുത്തു. ഭര്‍ത്താവിന്റെ മരണശേഷം പുരുഷനെപ്പോലെ വസ്‌ത്രം ധരിക്കുകയും പുരുഷന്മാര്‍ ചെയ്യുന്ന ജോലിചെയ്‌തുമാണ്‌ 64കാരിയായ സിസാ അബു ദാവൂഹ്‌ വര്‍ഷങ്ങളോളം മകളെ പോറ്റിയത്‌.


ഗര്‍ഭിണിയായിരിക്കെയാണ്‌ അബു ദാവൂഹിന്‌ തന്റെ ഭര്‍ത്താവിനെ നഷ്‌ടമായത്‌. തുടര്‍ന്ന്‌ ജീവിക്കാന്‍ വരുമാന മാര്‍ഗമില്ലാതെ വന്നതോടെയാണ്‌ ജോലികള്‍ ചെയ്യാന്‍ തീരുമാനിച്ചത്‌. എന്നാല്‍ ഒരു സ്‌ത്രീക്ക്‌ തൊഴില്‍ മേഖലയില്‍ പരിമിതികള്‍ ഉണ്ടെന്ന തിരിച്ചറിവാണ്‌ പുരുഷനായി രൂപമാറ്റം സ്വീകരിക്കാന്‍ അബു ദാവൂഹിനെ പ്രേരിപ്പിച്ചത്‌.


സ്‌ത്രീകള്‍ക്ക്‌ എതിരെയുള്ള അതിക്രമങ്ങള്‍ ഭയന്നാണ്‌ അബു ദാവൂഹ്‌ അയഞ്ഞതും നീളം കൂടിയതുമായ വസ്‌ത്രം ധരിച്ച്‌ പരുഷന്മാരെപ്പോലെ നടക്കാന്‍ തുടങ്ങിയത്‌. തുടര്‍ന്ന്‌ പുരുഷന്മാര്‍ ചെയ്യുന്ന കല്ലു ചുമടും നിര്‍മാണ മേഖലകളിലെ ജോലികളും ചെയ്‌തു തുടങ്ങി. ഇതിനിടയില്‍ താന്‍ നിരവധി തവണ സിമന്റ്‌ ചാക്കുകള്‍ ചുമന്നിരുന്നതായും അബു ദാവൂഹ്‌ പറയുന്നു. നിരത്തുകളില്‍ ഷൂ പോളിഷ്‌ ചെയ്യുന്ന ജോലിയും ഇവര്‍ ചെയ്‌തിട്ടുണ്ട്‌. കൂടാതെ മറ്റ്‌ നാടുകളിലും ജോലി നോക്കിയിരുന്നു. എന്നാല്‍ ആരും താന്‍ സ്‌ത്രീ ആണെന്ന കാര്യം തിരിച്ചറിഞ്ഞില്ലെന്നും അബു ദാവൂഹ്‌ പറയുന്നു.


ഇതിനിടയില്‍ പ്രായപൂര്‍ത്തിയായ മകള്‍ ഹൗദയുടെ വിവാഹം നടത്തി. എന്നാല്‍ മകളുടെ ഭര്‍ത്താവ്‌ രോഗം ബാധിച്ച്‌ കിടപ്പിലായതോടെ ഇവരുടെ ചുമതലയും അബു ദാവൂഹിന്റെ ചുമലിലായി. ഇപ്പോള്‍ പ്രായാധിക്യത്താല്‍ ഭാരിച്ച ജോലികളൊന്നും ഈ മാതൃകാ മാതാവ്‌ ചെയ്യാറില്ല. പക്ഷ എല്ലാ ദിവസവും രാവിലെ ആറുമണിക്ക്‌ ജോലിയില്‍ പ്രവേശിക്കുന്ന ഇവര്‍ നിരത്തില്‍ ഷൂ പോളിഷ്‌ ചെയ്‌ത് മാന്യമായി സമ്പാദിക്കുന്നുണ്ടെന്ന്‌ മകള്‍ ഹൗദ പറയുന്നു.










from kerala news edited

via IFTTT

ആം ആദ്‌മി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി









Story Dated: Thursday, March 19, 2015 07:54



mangalam malayalam online newspaper

ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ചീഫ്‌ ജസ്‌റ്റിസ്‌ ജി. രോഹിണി, ജസ്‌റ്റിസ്‌ ആര്‍.എസ്‌ എന്ദ്‌ലോ എന്നിവരടങ്ങുന്ന ബെഞ്ചാണ്‌ ഹര്‍ജി തള്ളിയത്‌. വ്യാജരേഖകള്‍ ഉപയോഗിച്ചാണ്‌ ആം ആദ്‌മി പാര്‍ട്ടി തെരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ രജിസ്‌റ്റര്‍ ചെയ്‌തതെന്ന്‌ ആരോപിച്ചാണ്‌ പൊതുതാല്‍പ്പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്‌. ഹന്‍സ്‌ രാജ്‌ ജെയ്‌ന്‍ എന്നയാളാണ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌.


എ.എ.പി തെരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ രജിസ്‌റ്റര്‍ ചെയ്യുന്നതിന്‌ അശോക ചക്രം ദുരുപയോഗം ചെയ്‌തതായും ഹര്‍ജിക്കാരന്‍ ആരോപിച്ചു. അശോക ചക്രത്തിന്റെ ദുരുപയോഗം ഭരണഘടനയുടെ ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി രജിസ്‌ട്രേഷന്‌ അനുമതി തേടി 2012 ഡിസംബര്‍ മുന്നിന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷനില്‍ സമര്‍പ്പിച്ച പാര്‍ട്ടി ലെറ്റര്‍ ഹെഡില്‍ അശോക ചക്രം അച്ചടിച്ചിട്ടുണ്ടെന്നാണ്‌ ഹര്‍ജിക്കാരന്റെ ആരോപണം.


അതേസമയം പാര്‍ട്ടിയുടെ രജിസ്‌ട്രേനില്‍ നിയമലംഘനം നടന്നിട്ടില്ലെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ കോടതിയില്‍ വ്യക്‌തമാക്കിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ ഹര്‍ജി തള്ളിയത്‌.










from kerala news edited

via IFTTT

ചെന്നിത്തല സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്‌ച നടത്തി









Story Dated: Thursday, March 19, 2015 07:37



mangalam malayalam online newspaper

ന്യൂഡല്‍ഹി: ഡപ്യൂട്ടി സ്‌പീക്കര്‍ സ്‌ഥാനത്തിനായി യു.ഡി.എഫില്‍ നേതാക്കള്‍ പരസ്‌പരം മത്സരിക്കുമ്പോള്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല സോണിയാ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്‌ച നടത്തി. കെ. മുരളീധരനെ ഡപ്യൂട്ടി സ്‌പീക്കര്‍ ആക്കണമെന്ന്‌ ചെന്നിത്തല സോണിയാ ഗാന്ധിയോട്‌ ആവശ്യപ്പെട്ടതായും സൂചനയുണ്ട്‌.


അതേസമയം നിയമസഭയിലെ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട്‌ വനിത എം.എല്‍.എ മാര്‍ പരാതി നല്‍കിയാല്‍ നിയമപരമായ രീതിയില്‍ പരിശോധിക്കുമെന്ന്‌ ചെന്നിത്തല വ്യക്‌തമാക്കി. സഭയില്‍ നടന്ന പ്രശ്‌നങ്ങളില്‍ സഭാ സെക്രട്ടറിയുടെ കത്തുലഭിച്ചാല്‍ പരിശോധിക്കും. സഭയിലെ ലഡു വിതരണം ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.










from kerala news edited

via IFTTT

വടക്കന്‍ കേരളത്തില്‍ ഇന്ന്‌ ഭാഗികമായി വൈദ്യൂതി മുടങ്ങും









Story Dated: Thursday, March 19, 2015 07:26



കോഴിക്കോട്‌: കുറ്റ്യാടി നിലയത്തിലെ ജനറേറ്ററുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി മരവിപ്പിച്ചതിനാല്‍ വടക്കന്‍ കേരളത്തില്‍ ഇന്ന്‌ ഭാഗികമായി വൈദ്യുതി മുടങ്ങും. കുറ്റ്യാടി നിലയം പ്രവര്‍ത്തിക്കുന്ന കനാലില്‍ കാണാതായ കുട്ടികള്‍ക്കായി തെരച്ചില്‍ നടക്കുന്നതിനാലാണ്‌ ജനറേറ്ററുകളുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചത്‌.










from kerala news edited

via IFTTT