121

Powered By Blogger

Tuesday 8 December 2020

പാഠം 102: ഓഹരി വിപണി തകര്‍ന്നാലും നിക്ഷേപം സംരക്ഷിക്കാം |Model Portfolio

ഓഹരി വിപണിയിൽ പണംനിക്ഷേപിച്ച് വൻതുക നഷ്ടപ്പെട്ടതിന്റെ ആഘാതംനേരിടാൻ കഴിയാതെയാണ് സൂരജ് കഴിഞ്ഞ ഏപ്രിലിൽ ഇ-മെയിൽ അയച്ചത്. പണത്തിന് അത്യാവശ്യമുള്ളതിനാൽ നിക്ഷേപം തിരിച്ചെടുക്കാതെ നിവൃത്തിയില്ല. അല്ലെങ്കിൽ കൂടിയ പലിശയ്ക്ക് വ്യക്തിഗത വായ്പയെടുക്കേണ്ടിവരും. എമർജൻസി ഫണ്ടൊന്നും കരുതിയിട്ടുമില്ല. ഒടുവിൽ 20ശതമാനംനഷ്ടത്തിൽ എസ്ഐപി നിക്ഷേപം ഭാഗികമായി അദ്ദേഹത്തിന് പിൻവലിക്കേണ്ടിവന്നു.ഈ സാഹചര്യത്തിലാണ് ബദൽ നിക്ഷേപമാതൃകയുടെ പ്രസക്തി. റിസ്ക് കുറച്ച് മികച്ച ആദായം ബാങ്കിൽ നിക്ഷേപിച്ച് കൂട്ടുപലിശ നേടുന്നതുപോലെ ഓഹരിയിൽ നിക്ഷേപിച്ച് അതിൽകൂടുതൽ നേട്ടം സ്വന്തമാക്കാനുള്ള മികച്ചമാർഗമാണ് മ്യൂച്വൽ ഫണ്ടിലെ എസ്ഐപി. ഓഹരി അധിഷ്ഠിത ഫണ്ടുകളിൽമാത്രമല്ല കടപ്പത്രങ്ങളിലും മണിമാർക്കറ്റ് ഉപകരണങ്ങളിലും നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളിലും എസ്ഐപിയായി നിക്ഷേപിക്കാൻ കഴിയും. ഇക്വിറ്റി-ഡെറ്റ് എസ്ഐപി കോമ്പിനേഷൻ ഓഹരി വിപണിയിലെ തകർച്ചയിലും നെഗറ്റീവ് ആദായത്തെ തടയാൻ സഹായിക്കും. ഓഹരി അധിഷ്ഠിത പദ്ധതികളേക്കാൾ ചാഞ്ചാട്ടംകുറവാണ് ഡെറ്റ് ഫണ്ടുകൾക്ക്. സ്ഥിരതയുള്ള ആദായം നൽകാൻ ഡെറ്റ് ഫണ്ടുകൾക്ക് കഴിയും. ഡെറ്റ് എസ്ഐപി: നേട്ടംപരിശോധിക്കാം ആസ്തി വിഭജനം മികച്ചരീതിയിൽ നടപ്പാക്കികരുത്തുറ്റപോർട്ട്ഫോളിയോ സൃഷ്ടിക്കാൻ ഓഹരി-ഡെറ്റ് ഫണ്ടുകളിലെ എസ്ഐപി കോമ്പിനേഷന് കഴിയും. പലപ്പോഴും ഒറ്റത്തവണ നിക്ഷേപത്തിനാണ് ഡെറ്റ് ഫണ്ടുകൾ പരിഗണിക്കാറുള്ളത്. അതിനുപകരം ഇക്വിറ്റി-ഡെറ്റ് ഫണ്ടുകളിൽ നിശ്ചിത അനുപാതത്തിൽ എസ്ഐപിയായി നിക്ഷേപിച്ചാൽ ഓഹരി വിപണിയുടെ തകർച്ചയിലും നിക്ഷേപകന്റെ ആത്മവീര്യം നിലനിർത്താൻ സഹായിക്കും. എട്ടുശതമാനം മുതൽ 12ശതമാനംവരെ വാർഷികാദായം നൽകാൻ ഈ വിഭാഗത്തിലെ ഫണ്ടുകൾക്കാകും. നഷ്ടത്തിന്റെ തോത് കുറയ്ക്കാം ഓഹരി വിപണി കൂപ്പുകുത്തുമ്പോൾ ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിൽ നഷ്ടമുണ്ടാകുക സ്വാഭാവികം. അതേസമയം, ഓഹരി വിപണിയിലെ നഷ്ടമൊന്നും ഡെറ്റ് വിഭാഗത്തെ ബാധിക്കുകയില്ല. ഇതിലൂടെ പോർട്ട്ഫോളിയോയുടെ മൊത്തംമൂല്യം ഒരുപരിധിവിട്ട് താഴെപ്പോകാതെ താങ്ങിനിർത്താൻ ഡെറ്റിലെ നിക്ഷേപം സഹായിക്കും. പലിശ നിരക്കിലെ വ്യതിയാനവും ക്രഡിറ്റ് റിസ്കുമാണ് ഡെറ്റ് ഫണ്ടുകളുടെ ആദായത്തെ ബാധിക്കുക. ഇടയ്ക്കുവെച്ച് പിൻവലിക്കാം വിപണി തകർന്നടിയുമ്പോൾ പണത്തിന് ആവശ്യംവന്നാൽ ഡെറ്റിലെ നിക്ഷേപം ആശ്വാസമേകും. ഇക്വിറ്റി ഫണ്ടിലെ എസ്ഐപി നിക്ഷേപത്തിൽനിന്ന് പണംപിൻവലിക്കാതെ ഡെറ്റ് ഫണ്ടുകളിൽനിന്ന് പണമെടുക്കാം.ഡെറ്റിൽനിന്ന് മികച്ച ആദായവും ഇക്വിറ്റിയിൽനിന്ന് ദീർഘകാലത്തേയ്ക്ക് മികച്ച മൂലധനനേട്ടവും സ്വന്തമാക്കാൻ അതിലൂടെകഴിയും. കോവിഡ് വ്യാപനത്തെതുടർന്ന് മാർച്ചിൽ വിപണി ഇടിഞ്ഞപ്പോൾ ഇക്വിറ്റി ഫണ്ടുകളിലെ എസ്ഐപി നിർത്തി പണംപിൻവലിച്ചവർ നിരവധിയാണ്. നവംബർവരെ കാത്തിരിക്കാൻകഴിയുമായിരുന്നെങ്കിൽ ഇരട്ടയക്ക ആദായംനേടാൻ അവർക്കാകുമായിരുന്നു. ഈ സാഹചര്യത്തിലാണ് ഡെറ്റ് ഫണ്ടിലെ എസ്ഐപിയുടെ പ്രസക്തി. പണത്തിന് അത്യാവശ്യംവന്നാൽ ഡെറ്റിലെ എസ്ഐപിയിൽനിന്നുമാത്രം പണംപിൻവലിച്ച് ആവശ്യങ്ങൾ നിറവേറ്റാം. പ്രതികൂല സാഹചര്യങ്ങളിൽ ചാഞ്ചാട്ടസമയത്ത് നിക്ഷേപകന് രക്ഷയ്ക്കായി ഡെറ്റ് ഫണ്ടിലെ നിക്ഷേപം ഉപകരിക്കും. ഓഹരി ഡെറ്റ് അനുപാതം ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ 60ശതമാനവും ഡെറ്റ് ഫണ്ടുകളിൽ 40ശതമാനം നിക്ഷേപിക്കുന്നരീതി സ്വീകരിക്കാം. അതായത് മാസം 10,000 രൂപ എസ്ഐപിയായി നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൾ 6,000 രൂപ ഇക്വിറ്റി ഫണ്ടിലും 4,000 രൂപ ഡെറ്റ് ഫണ്ടിലുംനിക്ഷേപിക്കാം. ഹൈബ്രിഡ് ഫണ്ടുകൾ ഓഹരിയിലും ഡെറ്റിലും നിശ്ചിതശതമാനംവീതം നിക്ഷേപം നടത്തുന്നവയാണ് ഹൈബ്രിഡ് ഫണ്ടുകൾ. ഓഹരിയിലും ഡെറ്റിലും എസ്ഐപി തുടങ്ങുന്നതിനുപകരം ഹൈബ്രിഡ് ഫണ്ടുകളിൽ നിക്ഷേപിച്ചാൽപോരെയെന്ന സംശയമുണ്ടാകുക സ്വാഭാവികം. പണം ആവശ്യംവന്നാൽ ഡെറ്റ്-ഇക്വിറ്റി എന്നിവയിലെ നിക്ഷേപം വേർതിരിച്ച് പിൻവലിക്കാൻ കഴിയില്ലെന്നതാണ് ഇവിടെ പ്രസക്തി. ഡെറ്റിലും-ഇക്വിറ്റിയിലും നിക്ഷേപിക്കുന്ന മ്യൂച്വൽ ഫണ്ടുകളിൽ വെവേറെയായി നിക്ഷേപിച്ചാൽ ഈ പരിമിതിമറികടക്കാം. മാതൃകാ പോർട്ട്ഫോളിയോ 10,000 രൂപയും(പോർട്ട്ഫോളിയോ 1) 20,000 രൂപയും(പോർട്ട്ഫോളിയോ 2)പ്രതിമാസം എസ്ഐപിയായി നിക്ഷേപിക്കുന്നവർക്കായി മാതൃകാ പോർട്ട്ഫോളിയോ അവതരിപ്പിക്കുകയാണിവിടെ. 60ശതമാനം ഓഹരിയിലും 40ശതമാനം ഡെറ്റിലും നിക്ഷേപിക്കാനാണ് ശുപാർശചെയ്യുന്നത്. Model Portfolio 1 Fund Catagory SIP Amount(Rs) SIP Return(%)* 1year 3 year 5 year Axis Bluechip Fund Equity 6000 39.89 18.39 17.25 HDFC Short Term Debt 4000 11.71 10.51 9.42 Model Portfolio 2 Fund Catagory SIP Amount(Rs) SIP Return(%)* 1year 3 year 5 year Axis Bluechip Fund Equity 6000 39.89 18.39 17.25 Mirae Asset Emerging Bluechip Equity 6000 54.95 20.22 17.97 HDFC Short Term Debt 4000 11.71 10.51 9.42 IDFC Banking & PSU Debt Debt 4000 11.18 11.24 9.81 *ഫണ്ടുകളുടെ റിട്ടേൺ കണക്കാക്കിയ തിയതി: ഡിസംബർ 08, 2020. feedbacks to: antonycdavis@gmail.com കുറിപ്പ്: മാർച്ചിൽ ഓഹരി സൂചികകൾ കൂപ്പുകുത്തിയപ്പോൾ നെഗറ്റീവ് റിട്ടേൺ കാണിച്ചിരുന്ന ഓഹരി ഫണ്ടുകളാണ് ഇപ്പോൾ 30ശതമാനത്തിലധികം ഉയർന്നത്. അതേസമയം, ഡെറ്റ് ഫണ്ടുകൾ സ്ഥിരതയാർന്ന നേട്ടമാണ് നിക്ഷേപകന് നൽകിയത്. അത് ഇപ്പോഴുംതുടരുന്നു. ഇക്വിറ്റി ഫണ്ടിലെ നിക്ഷേപം ദീർഘകാലയളവിലെ സാമ്പത്തിക ലക്ഷ്യങ്ങൾക്കായി കരുതുക. ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപം ഹ്രസ്വകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കും. ഇരുവിഭാഗത്തിലെയും എസ്ഐപി അനുപാതം നിക്ഷേപകാലയളവിൽ പിന്തുടർന്നാൽ ഓഹരി വിപണിയിലെ ഏറ്റക്കുറച്ചിലുകളിലും മികച്ച മൂലധനനേട്ടംപ്രതീക്ഷിക്കാം.

from money rss https://bit.ly/36YZiwU
via IFTTT

സ്വര്‍ണവില പവന് 240 രൂപകുറഞ്ഞ് 37,040 രുപയായി

സംസ്ഥാനത്ത് സ്വർണവില പവന് 240 രൂപ കുറഞ്ഞ് 37,040 രൂപയായി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,630 നിലവാരത്തിലുമെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.3ശതമാനം താഴ്ന്ന് 1,865.46 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി സൂചികയായയ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.6ശതമാനം താഴ്ന്ന് 49,815 രൂപയിലെത്തി. കോവിഡ് വാക്സിൻ സംബന്ധിച്ച ശുഭാപ്തിവിശ്വാസവും ആഗോളതലത്തിൽ ഓഹരി സൂചികകൾ കുതിച്ചതുമാണ് സ്വർണവിലയെ ബാധിച്ചത്.

from money rss https://bit.ly/3guDIDC
via IFTTT

ഓഹരി വിപണി തുണച്ചു: ഇപിഎഫ് വരിക്കാര്‍ക്ക് 8.5ശതമാനം പലിശതന്നെ ലഭിക്കും

ഓഹരി വിപണി മികച്ച ഉയരത്തിലെത്തിയത് ഇപിഎഫ് നിക്ഷേപകർക്ക് ഗുണകരമായി. 2019-20 സാമ്പത്തിക വർഷത്തെ പലിശയായ 8.5ശതമാനം ഉടനെ അക്കൗണ്ടിൽ വരവുവെയ്ക്കും. പ്രതീക്ഷിച്ചതിലേറെ ആദായം ഓഹരി നിക്ഷേപത്തിൽനിന്ന് ലഭിച്ചതാണ് ഇപിഎഫ്ഒയ്ക്ക് നേട്ടമായത്. ഓഹരി നിക്ഷേപത്തിൽ ഒരുഭാഗംവിറ്റ് ലാഭമെടുത്താകും 8.5ശതമാനം പലിശ 19 കോടിയോളം വരിക്കാർക്ക് നൽകുക. ഇപിഎഫ്ഒയുടെ ശുപാർശ ധനമന്ത്രാലയത്തിന്റെ പരിഗണനയിലാണെന്നും ഒരാഴ്ചക്കകം തീരുമാനമുണ്ടാകുമെന്നും ഇപിഎഫ്ഒയുമായി ബന്ധപ്പെട്ടവൃത്തങ്ങൾ സൂചിപ്പിച്ചു. തൊഴിൽമന്ത്രാലയം തീരുമാനത്തിന് പച്ചക്കൊടികാണിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തെതുടർന്ന് കഴിഞ്ഞ സാമ്പത്തികവർഷത്തെ ഇപിഎഫ് പലിശ രണ്ട് ഘട്ടമായാണ് അക്കൗണ്ടിൽ വരവുവെയ്ക്കുകയെന്ന് സെപ്റ്റംബറിൽ തൊഴിൽ വകുപ്പ് മന്ത്രി സന്തോഷ് കുമാർ ഗാങ് വാർ അറിയിച്ചിരുന്നു. ഡെറ്റിലെ നിക്ഷേപത്തിൽനിന്നുള്ള 8.15ശതമാനം പലിശ ആദ്യഘട്ടമായും ഓഹരി നിക്ഷേപത്തിൽനിന്നുള്ള ആദായംകണക്കാക്കി 0.35ശതമാനം പലിശ രണ്ടാംഘട്ടമായും നൽകാനാണ് പദ്ധതിതയ്യാറാക്കിയത്. മൊത്തം ആസ്തിയുടെ 15ശതമാനമാണ് ഇപിഎഫ്ഒ ഇടിഎഫ് വഴി ഓഹരി വിപണിയിൽ നിക്ഷേപിച്ചിട്ടുള്ളത്. EPFO ​​subscribers will get 8.5 % interest

from money rss https://bit.ly/3qNe5Th
via IFTTT

റെക്കോഡ് നേട്ടംതുടരുന്നു: സെന്‍സെക്‌സില്‍ 254 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നേട്ടംതുടരുന്നു. സെൻസെക്സ് 254 പോയന്റ് ഉയർന്ന് 45,862ലും നിഫ്റ്റി 74 പോയന്റ് നേട്ടത്തിൽ 13,467ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1137 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 247 ഓഹരികൾ നഷ്ടത്തിലുമാണ്. 40 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. ഐടിസി, ഒഎൻജിസി, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ്, ടാറ്റ സ്റ്റീൽ, എച്ച്ഡിഎഫ്സി, ഇൻഫോസിസ്, ഏഷ്യൻ പെയിന്റ്സ്, ബജാജ് ഓട്ടോ, എൽആൻഡ്ടി, ടിസിഎസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, അൾട്രടെക് സിമെന്റ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്കുകളുടെ ഓഹരികളിലെ നേട്ടംതുടരുകയാണ്. സൂചിക 1.6ശതമാനം ഉയർന്നാണ് വ്യാപാരം നടക്കുന്നത്. Indices hit fresh high; Sensex up 254 pts

from money rss https://bit.ly/39UgBAX
via IFTTT

കേരളത്തിൽ കയറ്റുമതി 11.48 ശതമാനം വർധിച്ചു; ഇറക്കുമതി കുറഞ്ഞു

കൊച്ചി: സംസ്ഥാനത്തെ കയറ്റുമതി മേഖലയിൽ ഉണർവ്. കേരളത്തിന്റെ പ്രധാന കയറ്റുമതി ഹബ്ബായ കൊച്ചി തുറമുഖം വഴി 2020 സെപ്റ്റംബർ - ഒക്ടോബർ കാലയളവിൽ 22,202 കണ്ടെയ്നറുകളാണ് കയറ്റുമതി ചെയ്തത്. 2019 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ 19,915 കണ്ടെയ്നറുകൾ കയറ്റുമതി ചെയ്ത സ്ഥാനത്താണിത്. വാർഷികാടിസ്ഥാനത്തിൽ കയറ്റുമതി 11.48 ശതമാനം വർധിച്ചു. ഈ വർഷം സെപ്റ്റംബറിൽ 12,467 കണ്ടെയ്നറുകളും ഒക്ടോബറിൽ 9,735 കണ്ടെയ്നറുകളുമാണ് കയറ്റി അയച്ചത്. അതേസമയം, 2020 ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ സംയോജിത കയറ്റുമതിയുമായി താരതമ്യം ചെയ്യുമ്പോൾ സെപ്റ്റംബർ - ഒക്ടോബർ കാലയളവിലെ കയറ്റുമതി 59.18 ശതമാനം കുറഞ്ഞിട്ടുണ്ട്. ഓഗസ്റ്റ് വരെയുള്ള മൂന്നു മാസ കാലയളവിൽ 35,342 കണ്ടെയ്നറുകൾ സംസ്ഥാനത്തുനിന്ന് കൊച്ചി തുറമുഖം വഴി കയറ്റി അയച്ചിരുന്നു. കോവിഡ് ലോക്ഡൗൺ കാരണം ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട ഏപ്രിൽ, മേയ് മാസങ്ങളിലെ സംയോജിത കയറ്റുമതി 23,052 കണ്ടെയ്നറുകളായിരുന്നു. കണ്ടെയ്നർ ക്ഷാമം രൂക്ഷമായതും കപ്പൽ കമ്പനികളുടെ നിരക്ക് വർധനയുമാണ് കഴിഞ്ഞ രണ്ട് മാസങ്ങളിലും മുൻ മാസങ്ങളെ അപേക്ഷിച്ച് കയറ്റുമതി കുറയാൻ കാരണം. ഇറക്കുമതിയിൽ ഉണ്ടായ ഇടിവും കയറ്റുമതിയെ ബാധിച്ചിട്ടുണ്ട്. കാരണം, ഇറക്കുമതിക്കായി എത്തുന്ന കണ്ടെയ്നറുകളിലാണ് സംസ്ഥാനത്തുനിന്നുള്ള ഭൂരിഭാഗം ഉത്പന്നങ്ങളും കയറ്റി അയയ്ക്കുന്നത്. കയറ്റുമതിയിൽ മുന്നിൽ കയർ 2020 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി സംസ്ഥാനത്തുനിന്ന് ഏറ്റവും കൂടുതൽ കയറ്റി അയച്ചിട്ടുള്ളത് കയർ ഉത്പന്നങ്ങളാണ്. മൊത്തം 1,933 കയർ ഉത്പന്നങ്ങൾ ഇക്കാലയളവിൽ കയറ്റുമതി ചെയ്തു. കയറ്റുമതിയിൽ രണ്ടാം സ്ഥാനത്ത് ശീതീകരിച്ച ഭക്ഷ്യവസ്തുക്കളാണ്, 1,872 കണ്ടെയ്നർ. തുണിത്തരങ്ങളുടെ കയറ്റുമതിയാണ് മൂന്നാം സ്ഥാനത്ത്. സെപ്റ്റംബറിലും ഒക്ടോബറിലുമായി 1,665 തുണിത്തരങ്ങൾ കയറ്റി അയച്ചു. എന്നാൽ, സെപ്റ്റംബർ മാസത്തെ മാത്രം കണക്ക് നോക്കിയാൽ കയറ്റുമതിയിൽ മുന്നിൽ തുണിത്തരങ്ങളാണ്. രണ്ടാം സ്ഥാനത്ത് ശീതീകരിച്ച ഭക്ഷ്യപദാർത്ഥങ്ങളും മൂന്നാം സ്ഥാനത്ത് കയർ ഉത്പന്നങ്ങളും. ഒക്ടോബറിൽ ഇവയുടെ കയറ്റുമതിയിൽ 10-40 ശതമാനം വരെ ഇടിവുണ്ടായി. സമുദ്ര വിഭവങ്ങളുടെ കയറ്റുമതി കുത്തനെ കുറഞ്ഞു 2019 സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മത്സ്യം, ചെമ്മീൻ അടക്കമുള്ള സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി ഗണ്യമായി കുറഞ്ഞിട്ടുണ്ട്. 2,374 കണ്ടെയ്നർ സമുദ്ര വിഭവങ്ങളാണ് കഴിഞ്ഞ വർഷം സെപ്റ്റംബർ, ഒക്ടോബർ കാലയളവിൽ കയറ്റി അയച്ചത്. 2020 സമാന കാലയളവിലിത് 1,676 കണ്ടെയ്നറുകൾ ആയി കുറഞ്ഞു. ശീതീകരിച്ച ഉത്പന്നങ്ങൾ ഉൾപ്പെടുത്താതെയുള്ള കണക്കാണിത്. 2019-ൽ കയറ്റുമയിൽ രണ്ടാം സ്ഥാനത്ത് സമുദ്ര വിഭവങ്ങളായിരുന്നു. കണ്ടെയ്നർ ക്ഷാമം സമുദ്രോത്പന്ന മേഖലയെ പ്രതിസന്ധിയിലാക്കുന്നതായി കഴിഞ്ഞ ദിവസം മാതൃഭൂമി റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശരിവെക്കുന്ന കണക്കുകളാണിത്. കാലി കണ്ടെയ്നറുകൾ ലഭിക്കാത്തതിനാൽ മിക്ക യൂണിറ്റുകളിലും ഉത്പാദനം തന്നെ കുറയ്ക്കേണ്ടുന്ന സാഹചര്യമാണ് ഇപ്പോഴുളളത്. ഇറക്കുമതി കുറഞ്ഞു 2019 സെപ്റ്റംബർ, ഒക്ടോബറിൽ 9,781 കണ്ടെയ്നറുകളായിരുന്ന ഇറക്കുമതി 2020 സെപ്റ്റംബർ, ഒക്ടോബറിൽ 7,563 ടി.ഇ.യു. ആയി കുറഞ്ഞു. 29.3 ശതമാനം വാർഷിക ഇടിവാണ് സംസ്ഥാനത്തേക്കുള്ള ഇറക്കുമതിയിൽ ഉണ്ടായത്. കേരളം ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്ന ഉത്പന്നം ന്യൂസ് പ്രിന്റ് ആണ്.

from money rss https://bit.ly/2VYmGUA
via IFTTT

പൊതുമേഖല ബാങ്ക് ഓഹരികള്‍ കുതിച്ചു: സെന്‍സെക്‌സ് 182 പോയന്റ് നേട്ടത്തില്‍ ക്ലോസ്‌ചെയ്തു

മുംബൈ: ഓഹരി വാങ്ങിക്കൂട്ടാൻ നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചതോടെ സെൻസെക്സ് തുടർച്ചയായി നാലാമത്തെ ദിവസവും നിഫ്റ്റി ആറാമത്തെ ദിവസവും നേട്ടത്തിൽ ക്ലോസ് ചെയ്തു. 181.54 പോയന്റാണ് സെൻസെക്സിലെ നേട്ടം. 45,608.51ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 37.20 പോയന്റ് ഉയർന്ന് 13,393ലുമെത്തി. ബിഎസ്ഇയിലെ 1344 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1374 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 130 ഓഹരികൾക്ക് മാറ്റമില്ല. അൾട്രടെക് സിമെന്റ്, ടിസിഎസ്, റിലയൻസ് ഇൻഡസ്ട്രീസ്, വിപ്രോ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. സൺ ഫാർമ, ഹിൻഡാൽകോ, ഇൻഡസിൻഡ് ബാങ്ക്, കോൾ ഇന്ത്യ, അദാനി പോർട്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക ഏഴുശതമാനത്തിലേറെ ഉയർന്നു.ലോഹം, ഫാർമ സൂചികകൾ ഒരുശതമാനത്തോളം താഴപ്പോയി.ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേരിയ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex ends 182 points higher; PSU bank stocks surge

from money rss https://bit.ly/3qxJwAN
via IFTTT

പെട്രോള്‍, ഡീസല്‍ നികുതി വരുമാനം കുത്തനെകൂടി: സര്‍ക്കാരിന് ലഭിച്ചത് 1.6 ലക്ഷംകോടി

പെട്രോൾ, ഡീസൽ, ക്രൂഡ് ഓയിൽ എന്നിവയിൽനിന്ന് കേന്ദ്ര സർക്കാരിന് ലഭിക്കുന്ന നികുതി വരുമാനത്തിൽ റെക്കോഡ് വർധന. നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ ഏഴുമാസത്തെ കണക്കെടുത്താൽ 40ശതമാനമാണ് ഈയിനത്തിലെ വരുമാനവർധന. കോവിഡ് വ്യാപനത്തെതുടർന്നുള്ള സാമ്പത്തിക തളർച്ചയിൽ മറ്റിനങ്ങളിൽനിന്നുള്ള നികുതിവരുമാനം 16ശതമാനമായി കുറഞ്ഞ സാഹചര്യത്തിലാണിത്. ഏപ്രിൽ-ഒക്ടോബർ കാലയളവിൽ കേന്ദ്ര സർക്കാരിന് എക്സൈസ് തീരുവയിനത്തിൽ ലഭിച്ചത് 1.6 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞവർഷം ഇതേകലായളവിൽ ലഭിച്ചതാകട്ടെ 1.14 ലക്ഷം കോടി രൂപയാണെന്നും കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഈവർഷം തുടക്കത്തിൽ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞത് സർക്കാരിന് പ്രതീക്ഷിക്കാത്തതിലേറെ വരുമാനംനേടിക്കൊടുത്തു. ആഗോള വിപണിയിലെ വിലയിടിവിന് അനുസൃതമായി രാജ്യത്തെ പെട്രോൾ, ഡീസൽ വിലകുറയ്ക്കാതെ എക്സൈസ് തീരുവവർധിപ്പിച്ച് ഭാരം ജനങ്ങളുടെമേൽ അടിച്ചേൽപ്പിക്കാനാണ് സർക്കാർ മുതിർന്നത്. മാർച്ചിനുശേഷം എക്സൈസ് തീരുവ രണ്ടുഘട്ടമായി ഉയർത്തി. അതോടൊപ്പം റോഡ് ഇൻഫ്രസ്ട്രക്ചർ സെസുംകൂടി ചേർന്നപ്പോൾ ഒരുലിറ്റർ പെട്രോളിൽനിന്ന് 13 രൂപയും ഡീസലിൽനിന്ന് 16 രൂപയും സർക്കാരിന് അധികമായി ലഭിച്ചു. നികുതി വർധിപ്പിച്ച സമയത്ത് അസംസ്കൃത എണ്ണവില കുറഞ്ഞുനിൽക്കുകയായിരുന്നതിനാൽ ചില്ലറ വിലയിൽ പ്രതിഫലിച്ചില്ല. ആഗോളതലത്തിൽ ഇന്ധന വിലകുറഞ്ഞതിന്റെ നേട്ടം പൊതുജനത്തിന് നിഷേധിച്ചു. ക്രൂഡ് ഓയിൽ വില ബാരലിന് 20 ഡോളറിന് താഴെയെത്തിയ സമയത്തും രാജ്യത്തെ വിലയിൽ കുറവുണ്ടായില്ല. ഇപ്പോൾ ബാരലിന് 48 ഡോളറിലേയ്ക്ക് ഉയർന്നപ്പോൾ ചില്ലറ വില വൻതോതിലാണ് വർധിച്ചത്. രാജ്യത്തെ വിവിധ നഗരങ്ങളിൽ പെട്രോളിന് 83 രൂപമുതൽ 90 രൂപവരെയായി. ഒരു ലിറ്റർ ഡീസൽ ലഭിക്കാനാകട്ടെ ഇപ്പോൾ 73 രൂപ മുതൽ 80 രൂപവരെയും നൽകണം. Excise duty on petrol, diesel shows sharp growth

from money rss https://bit.ly/3qChLXA
via IFTTT