121

Powered By Blogger

Tuesday 12 May 2020

20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വൈകീട്ട് നാലിന് പ്രഖ്യാപിക്കും

ന്യൂഡൽഹി: 20 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജിന്റെ വിശദാംശങ്ങൾ ധനമന്ത്രി നിർമല സീതാരാമൻ ബുധനാഴ്ച വൈകീട്ട് നാലിന് പ്രഖ്യാപിക്കും. ചൊവാഴ്ച രാത്രി എട്ടിന് രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെക്കുറിച്ച് വ്യക്തമാക്കിയത്. കോവിഡ് പ്രതിസന്ധിയിൽനിന്ന് രാജ്യത്തെ സ്വയംപര്യാപ്തതയിലേയ്ക്ക് നയിക്കാനുള്ള പാക്കേജായിരിക്കും പ്രഖ്യാപിക്കുക. രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ പത്തുശതമാനം തുകയാണ് സാമ്പത്തിക പാക്കേജിനായി നീക്കിവെയ്ക്കുന്നത്. പ്രതിസന്ധിയിലായ പാവപ്പെട്ടവർ, കർഷകർ, തൊഴിലാളികൾ, ഇടത്തരക്കാർ, നികുതിദായകർ തുടങ്ങിയവർക്ക് ആശ്വാസമേകുന്നതാകും പാക്കേജ്. ഭൂമി, തൊഴിൽ, പണലഭ്യത, നിയമങ്ങൾ എന്നിവയ്ക്ക് പാക്കേജിൽ മുൻതൂക്കം നൽകുമെന്നാണ് കരുതുന്നത്.നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം മെയ്ക്ക് ഇൻ ഇന്ത്യ-യെ ശക്തിപ്പെടുത്തുന്നാകും സാമ്പത്തിക പരിഷ്കരണംം. വൻവളർച്ച നേടുന്ന സാമ്പത്തികവ്യവസ്ഥ, ആധുനികതയിൽ കേന്ദ്രീകരിച്ച അടിസ്ഥാന സൗകര്യങ്ങൾ, സാങ്കേതികതയിൽ ഊന്നിയ സംവിധാനം, അതിശക്തമായ ജനസംഖ്യാഘടന, കിടയറ്റ ആവശ്യ-വിതരണ ശൃംഖല എന്നിങ്ങനെ ഇന്ത്യയുടെ സ്വാശ്രയത്വ സമീപനത്തിന് അഞ്ചു തൂണുകളുണ്ടെന്ന് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞിരുന്നു.

from money rss https://bit.ly/2xY9l6t
via IFTTT

യുപിഐവഴി പണംതട്ടിപ്പ് കൂടുന്നു; മുന്നറിയിപ്പുമായി ബാങ്കുകള്‍

കോവിഡ് വ്യാപനത്തോടൊപ്പം സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സൈബർ കുറ്റകൃത്യങ്ങളും കൂടുന്നതായി വിവിധ ബാങ്കുകൾ സാമൂഹിക മാധ്യമങ്ങൾവഴി ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. യുണിഫൈഡ് പേയ്മെന്റ് ഇന്റർഫെയ്സ്(യുപിഐ)വഴിയാണ് തട്ടിപ്പുകളേറെയും നടക്കുന്നത്. മൊബൈൽ ഫോണുപയോഗിച്ച് തത്സമയം പണം കൈമാറാൻ കഴിയുന്നതിനാൽ നിരവധിപേരാണ് പേയ്മെന്റ് ആപ്പുകൾ ഉപയോഗിക്കുന്നത്. തട്ടിപ്പുകൾ ഇങ്ങനെ: 1. എസ്എംഎസ് വഴി അനധികൃത ലിങ്കുകൾ ഉപയോഗിച്ചാണ് പ്രധാനമായും തട്ടിപ്പ് നടക്കുന്നത്. ഔദ്യോഗിക വെബ്സൈറ്റിനുസമാനമായവയുണ്ടാക്കി എസ്എംഎസിലൂടെ ലിങ്ക് നൽകി പണം തട്ടിയെടുക്കുന്നരീതിയാണിത്. ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫോണിലുള്ള യിപിഐ അധിഷ്ടിത പേയ്മെന്റ് ആപ്പിലേയ്ക്കായിരിക്കുമെത്തുക. തുടർന്ന് പാസ് വേഡ് നൽകിയാൽ പണം തത്സമയം നഷ്ടമാകും. 2. വീട്ടിലിരുന്ന് ജോലി ചെയ്യൽ വ്യാപകമായതോടെ റിമോട്ട് സ്ക്രീൻ മിററിങ് സംവിധാനം പലപ്പോഴും ഉപയോഗിക്കേണ്ടിവരുന്നു. സ്മാർട്ട്ഫോണോ ലാപ്ടോപ്പോ ഉപയോഗിച്ച് വൈഫൈ വഴി സ്മാർട്ട് ടിവി ഉൾപ്പെടയുള്ള വലിയ സ്ക്രീനുകളിലേയ്ക്ക് ബന്ധിപ്പിക്കേണ്ടിവരുന്നു. ഗൂഗിൾ പ്ലേ സ്റ്റോറിലോ, ആപ്പിൾ ആപ്പ് സ്റ്റോറിലോ ഉള്ള എല്ലാ പേയ്മെന്റ് ആപ്പുകളും ഔദ്യോഗികമായി പരിശോധിച്ച് വിലയിരുത്തിയിട്ടുള്ളതല്ല. വെരിഫൈ ചെയ്യാത്ത ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോൾ നിങ്ങളുടെ ഫോണിലെ വിവരങ്ങൾ ചോർത്തുകയും അതോടൊപ്പം നിയന്ത്രണം തട്ടിയെടുക്കുകുയും ചെയ്യും. ഇതോടൊപ്പംതന്നെ തട്ടിപ്പുകാർ, ബാങ്കുകളുടെ പ്രതിനിധിയാണെന്നുപറഞ്ഞുവിളിക്കുകയും വെരിഫിക്കേഷന്റെ ഭാഗമായി അവർ പറയുന്ന ആപ്പ് ഡൗൺലോഡ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും. ഇതോടെ നിങ്ങളുടെ ഫോണിന്റെ റിമോട്ട് ആക്സസ് അവരുടെ കയ്യിലാകും. Beware of fraudsters who pose as bank officials and scam people by gaining remote access to their mobile phone screens through an app. Inform us when you identify a scamster through e-mail: epg.cms@sbi.co.in & report.phishing@sbi.co.in Also, report on https://bit.ly/3fK0SVD pic.twitter.com/tAjycRZl8u — State Bank of India (@TheOfficialSBI) May 6, 2020 3. യുപിഐയുടെ വ്യാജ സോഷ്യൽ മീഡിയ പേജുകളുണ്ടാക്കി എൻപിസിഐ, ഭീം, ബാങ്കുകളുടെ പേരുകൾ തുടങ്ങിയ വാക്കുകൾക്ക് സമാനമായ പേരുകൾ നൽകി അതിലേയ്ക്ക് നയിച്ച് നിങ്ങളുടെ അക്കൗണ്ട് വിവരങ്ങൾ ചോർത്തും. യുപിഐ ആപ്പുമായി ഫോണിൽ ഉപയോഗിക്കുന്നവർ സോഷ്യൽമീഡിയ അക്കൗണ്ടുകളിൽ ബന്ധപ്പെടാനുള്ള (മൊബൈൽ നമ്പറും ഇമെയിലും ഉൾപ്പടെയുള്ളവ) ഒരുവിവരവും നൽകരുത്. പ്രത്യേകംശ്രദ്ധിക്കുക: യുപിഐ പിൻ, ഒടിപി തുടങ്ങി രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങളൊന്നും ആർക്കും കൈമാറാതിരിക്കുക. ഇത്തരം വിവരങ്ങൾക്കായി ബാങ്കുകളിൽനിന്ന് നിങ്ങളെ വിളിക്കുകയില്ലെന്ന് മനസിലാക്കുക. .@HDFC_Bank introduces #SecureBanking during #Covid19 to increase awareness on #EMIMoratorium frauds & educate general public on tips to keep their money safe from #fraudsters. #DigitalBanking #StaySafe #IndiaFightsCorona pic.twitter.com/RilGRJ2qTS — HDFC Bank News (@HDFCBankNews) April 9, 2020 Beware of the fake UPI IDs that are making the rounds in the guise of Prime Minister's Citizen Assistance & Relief in Emergency Situations a.k.a. PM Cares. Make sure your monetary donation to fight against the global pandemic is going into the right hands. @PMOIndia #PMCaresFund pic.twitter.com/3QcFeSbML0 — State Bank of India (@TheOfficialSBI) March 30, 2020 Beware of these frauds while making payments via UPI amid lockdown

from money rss https://bit.ly/35TaTv4
via IFTTT

യുപിഐ വ്യവസ്ഥകള്‍ ലംഘിച്ചെന്നാരോപിച്ച് ഗൂഗിള്‍ പേയ്‌ക്കെതിരെ ഹര്‍ജി

ന്യൂഡൽഹി: യുപിഐ നിയമങ്ങൾ പാലിക്കുന്നില്ലെന്നാരോപിച്ച് ഗൂഗിളിന്റെ പേയ്മെന്റ് ആപ്പായ ഗൂഗിൾ പേയ്ക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ ഹർജി. ഗൂഗിൾ പേയിൽ പുതിയതായി ചേരുന്നവർക്ക് നിലവിലുള്ള യുപിഐ ഐഡി ഉപയോഗിക്കാൻ കഴിയുന്നില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ഇത് യുപിഐയുടെ വ്യവസ്ഥകൾക്ക് വിരുദ്ധമാണ്. ഹർജിയിൽ മെയ് 14ന് വാദംകേൾക്കും. പുതിയതായി ചേരുന്നവർ പുതിയതായി യുപിഐ ഐഡിയോ വ്യർച്വൽ പേയ്മെന്റ് അഡ്രസ്സോ(വിപിഎ)ഉണ്ടാക്കണമെന്നാണ് ഗൂഗിൾ പേ ആവശ്യപ്പെടുന്നത്. റിസർവ് ബാങ്ക്, നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, ധനമന്ത്രാലയം, ഗൂഗിൾ പേ തുടങ്ങിയവർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയിരുന്നതായിഹർജിക്കാരനായ സുബം കാപാലെ പറയുന്നു. നിലവിലുള്ള ഐഡി ഉപയോഗിച്ച് എല്ലാ യുപിഐ അധിഷ്ഠിത പേയ്മെന്റ് സംവിധാനങ്ങളിലൂടെയും ഇടപാട് നടത്താൻ അനുവദിക്കണമെന്ന വ്യവസ്ഥയുടെ ലംഘനമാണ് ഗൂഗിൾ പേ നടത്തിയത്. Plea filed against Google Pay on flouting UPI interoperability rules

from money rss https://bit.ly/2WPlTWm
via IFTTT

സാമ്പത്തിക പാക്കേജ്: സെന്‍സെക്‌സില്‍ 1050 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: 20 ലക്ഷംകോടി രൂപയുടെ സാമ്പത്തിക പാക്കേജിൽ പ്രതീക്ഷയർപ്പിച്ച് ഓഹരി വിപണി കുതിച്ചു. നിഫ്റ്റി 9,500ന് മുകളിലെത്തി. സെൻസെക്സ് 1,050 പോയന്റ്(3.37%)ഉയർന്ന് 32,427ലും നിഫ്റ്റി 300 പോയന്റ് (3.27%) നേട്ടത്തിൽ 9,497ലുമാണ് വ്യാപാരം ആരംഭിച്ചത്. വേദാന്ത, ഹീറോ മോട്ടോർകോർപ്, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, എംആൻഡ്എം, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീൽ, യുപിഎൽ, ടൈറ്റാൻ കമ്പനി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, അദാനി പോർട്സ്, ടിസിഎസ്, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഐടി, ഓട്ടോ, എഫ്എംസിജി, ലോഹം, ഓയിൽ ആന്റ് ഗ്യാസ് തുടങ്ങിയ സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ രണ്ടുശതമാനത്തോളംഉയർന്നു.

from money rss https://bit.ly/2T1hQVM
via IFTTT

ഷാപ്പുകൾ റെഡി; കള്ളുകുടി വീട്ടിലാകുമോ?

കൊച്ചി:ചാഞ്ഞും ചെരിഞ്ഞുംനിന്ന ബോർഡുകൾ നേരെയായിത്തുടങ്ങി. കറുത്ത ബോർഡിലെ വെളുത്ത അക്ഷരങ്ങൾ വീണ്ടും തെളിഞ്ഞു. രണ്ടുമാസത്തോളമായി അടഞ്ഞുകിടന്ന കള്ളുഷാപ്പുകൾ ബുധനാഴ്ച തുറക്കുകയാണ്. കുറച്ചുദിവസംമുന്നേ ചെത്തുന്നതിനായി തെങ്ങുകൾ ഒരുക്കിയിരുന്നു. 15-20 ദിവസം വേണം പൂർണതോതിൽ കള്ള് ലഭിക്കാൻ. ഷാപ്പുകൾ തുറക്കുമെങ്കിലും പൂർണതോതിൽ കള്ള് എത്തിത്തുടങ്ങാൻ ഇനിയും ദിവസങ്ങൾ വേണ്ടിവരും. മാർച്ചുമുതൽ മേയ്വരെയുള്ള മാസങ്ങളിലാണ് കള്ളിന് ഏറ്റവുമധികം വിൽപ്പന. ഇക്കാലത്ത് ചെത്ത് നിർത്തിവെച്ചതിനാൽ ഇനി കള്ളിന്റെ അളവ് കൂടണമെങ്കിൽ മഴപെയ്യണം. അപ്പോഴേക്കും ഡിമാൻഡ് കുറയും. വിദേശമദ്യം വാങ്ങിയിരുന്ന ഒരു വലിയ വിഭാഗം കള്ള് വാങ്ങാനെത്തുമെന്നാണ് കരുതുന്നത്. ശരാശരി നൂറു ലിറ്ററാണ് ഷാപ്പുകളിലെ പ്രതിദിന വിൽപ്പന. ഇരുന്ന് കഴിക്കാൻ അനുവാദമില്ലാത്തതിനാൽ തെക്കൻ ജില്ലകളിലെ ഷാപ്പുകളുടെ ഹൈലൈറ്റായ കറികളുടെ എരിപൊരി സഞ്ചാരം തത്കാലമുണ്ടാകില്ല. പൂർണമായി അടച്ചുവെച്ചാൽ കുപ്പി പൊട്ടിപ്പോകുമെന്നതിനാൽ ആവശ്യക്കാർ വരുമ്പോൾ കുപ്പിയിൽ ഒഴിച്ചുകൊടുക്കുകയാണ് ചെയ്യുകയെന്ന് ഷാപ്പ് ലൈസൻസീസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അജിത് ബാബു പറഞ്ഞു. ചില ഷാപ്പുകൾ കാലിക്കുപ്പികൾ ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അയ്യായിരത്തോളം ഷാപ്പുകൾ ഉണ്ടെങ്കിലും കഴിഞ്ഞവർഷം പൂർണതോതിൽ പ്രവർത്തിച്ചത് 4616 എണ്ണമാണ്. കേരളത്തിൽ 29,019 തൊഴിലാളികളാണ് ക്ഷേമനിധിബോർഡിൽ രജിസ്റ്റർചെയ്തിട്ടുള്ളത്. 60 വയസ്സായി പിരിഞ്ഞുപോയവരിൽ ഒരുവിഭാഗവും ചെത്തുതൊഴിൽ തുടരുന്നുണ്ട്. തെങ്ങൊന്നിന് ശരാശരി രണ്ടുലിറ്റർ കള്ളാണ് ദിവസേന ലഭിക്കുക. മുന്തിയയിനം തെങ്ങിന് കൂടുതൽ ലഭിക്കും. ലേലം നടക്കാത്തയിടങ്ങളിൽ ഷാപ്പുനടത്താൻ തൊഴിലാളികളെ അനുവദിച്ചിട്ടുണ്ടെന്ന് കള്ളുവ്യവസായ തൊഴിലാളി ക്ഷേമബോർഡ് ചെയർമാൻ എം. സുരേന്ദ്രൻ പറഞ്ഞു. മിക്കവാറും എല്ലായിടത്തും ലേലം പൂർത്തിയായതായി അദ്ദേഹം അറിയിച്ചു.

from money rss https://bit.ly/3curCHs
via IFTTT

Mammootty-Dulquer Salmaan Duo's Throwback Picture Wins The Internet!

Mammootty-Dulquer Salmaan Duo's Throwback Picture Wins The Internet!
Mammootty and Dulquer Salmaan, the megastar and young actor are one of the most loved father-son duos of the Indian film industry. As we all know, both Mammootty and Dulquer Salmaan have always set major fashion goals with their public appearances.

* This article was originally published here

സെന്‍സെക്‌സ് 190 പോയന്റ് നഷ്ടട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 9,200ന് താഴെയെത്തി. 500ലേറെ പോയന്റ് നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച സെൻസെക്സ് ഉച്ചയ്ക്കുശേഷം ഭാഗികമായി തിരിച്ചുകയറി. 190.10 പോയന്റ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 42.65 പോയന്റാണ് നിഫ്റ്റിയിലെ നഷ്ടം. പ്രധാനമന്ത്രി നരേന്ദ്ര മോദി രാത്രി എട്ടിന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുമെന്ന് അറിയിച്ചതോടെ ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ പ്രതീക്ഷ പ്രതിഫലിച്ചു. സെൻസെക്സ് 31371.12 പോയന്റിലും നിഫ്റ്റി 9196.55ലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1351 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 889 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 172 ഓഹരികൾക്ക് മാറ്റമില്ല. വേദാന്ത, എൻടിപിസി, ഐടിസി, ഭാരതി എയർടെൽ, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. റിലയൻസ്, ഗെയിൽ, ഏഷ്യൻ പെയിന്റ്സ്, സിപ്ല, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വാഹനം, ഐടി, ലോഹം, എഫ്എംസിജി എന്നീ വിഭാഗങ്ങളിലെ ഓഹരികളിൽ വാങ്ങൽതാൽപര്യം പ്രകടമായിരുന്നു. ബാങ്ക്, ഊർജം, അടിസ്ഥാന സൗകര്യവികനസം, ഫാർമ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകളും 0.5-0.7ശതമാനം നഷ്ടത്തിലായി. Sensex falls 190 pts

from money rss https://bit.ly/2WShTnO
via IFTTT

കോവിഡിനെതുടര്‍ന്നുള്ള അടച്ചിടല്‍: 2.7 കോടി ചെറുപ്പക്കാര്‍ക്ക് ജോലി നഷ്ടമായി

കോവിഡിനെ ചെറുക്കാനുള്ള അടച്ചിടൽമൂലം രാജ്യത്തെ 20നും 30നും ഇടയിലുള്ള 2.7 കോടി ചെറുപ്പക്കാർക്ക് ജോലി നഷ്ടമായതായി റിപ്പോർട്ട്. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2020 ഏപ്രിലിലാണ് ഇത്രയുംപേർക്ക് തൊഴിൽ നഷ്ടമായത്. അടച്ചിടൽ തുടരുകയാണെങ്കിലും ചിലമേഖലകളിൽ ഫാക്ടറികൾ പ്രവർത്തനംതുടങ്ങിയതോടെ തൊഴിലില്ലായ്മ നിരക്ക് 27.1ശതമാനത്തിൽനിന്ന് 24ശതമാനമായി കുറഞ്ഞെന്നും സിഎംഐഇയുടെ വീക്കിലി റിപ്പോർട്ട് വ്യക്തമാക്കുന്നു. മെയ് 10ന് അവസാനിച്ച ആഴ്ചയിലെ കണക്കാണിത്. പിരമിഡ് ഹൗസ്ഹോൾഡ് സർവെ പരിശോധിക്കുകയാണെങ്കിൽ 20-24 പ്രായക്കാരിൽ 11 ശതമാനംപേർക്കാണ് തൊഴിൽ നഷ്ടമായത്. 25-29 പ്രായക്കാരിൽ 1.4 കോടി പേർക്കും ജോലി നഷ്ടപ്പെട്ടതായും സർവെ വ്യക്തമാക്കുന്നു.

from money rss https://bit.ly/35PROd8
via IFTTT

റെയില്‍വെ വിറ്റത് 54,000യാത്രക്കാര്‍ക്കായി 10 കോടി രൂപയുടെ ടിക്കറ്റുകള്‍

ന്യൂഡൽഹി: ബുക്കിങ് ആരംഭിച്ച് മണിക്കൂറുകൾക്കകം റെയിൽവെ വിറ്റത് 54,000പേർക്കായി 10കോടി രൂപയുടെ യാത്രാടിക്കറ്റുകൾ. ഏഴാഴ്ച നീണ്ട ലോക്ക്ഡൗണിനുശേഷം തിങ്കളാഴ്ച രാത്രിയാണ് ഐആർസിടിസി വഴി ചിലറൂട്ടുകളിലേയ്ക്ക് ടിക്കറ്റ് വിറ്റത്. രാത്രി 9.15ആയപ്പോഴേയ്ക്കും 30,000 പിഎൻആറുകളാണ് 54,000 യാത്രക്കാർക്കായി അനുവദിച്ചത്. വൈകീട്ട് ആറിന് ബക്കിങ് തുടങ്ങിയെങ്കിലും താമസിയാതെ സൈറ്റ് കിട്ടാതായി. തുടർന്ന് ഏറെനേരംകഴിഞ്ഞാണ് വീണ്ടും ബുക്ക് ചെയ്യാനുള്ള അവസരം ലഭിച്ചത്. ഹൗറ-ന്യൂഡൽഹി ഉൾപ്പടെ എട്ട് തീവണ്ടികൾക്കായി ബുക്കിങ് ആരംഭിച്ചതോടെ മിനുട്ടുകൾക്കകം എല്ലാ ടിക്കറ്റുകളും ബുക്ക് ചെയ്തു. ഐആർസിടിസി വഴിമാത്രമാണ് ബുക്കിങ് അനുവദിച്ചിട്ടുള്ളതെങ്കിലും പ്രത്യേക വിഭാഗങ്ങൾക്ക് റെയിൽവെ സ്റ്റേഷനുകളിലും സൗകര്യം ഒരുക്കിയിരുന്നു. പാർലമെന്റ് അംഗങ്ങൾ, സുപ്രീംകോടി ജഡിജിമാർ തുടങ്ങി ഉന്നതഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ, സ്വാതന്ത്രസമരസേനാനികൾ, യാത്രാ ആനുകൂല്യമുള്ള പ്രത്യേക വിഭാഗങ്ങൾ എന്നിവർക്കാണ് സ്റ്റേഷനുകളിൽനേരിട്ട് ടിക്കറ്റ് ബുക്ക്ചെയ്യാനുള്ള സൗകര്യമുള്ളത്. 30 തീവണ്ടികളാണ് ഈയാഴ്ച സർവീസ് നടത്തുക. 16 എണ്ണം ദിനംപ്രതിയും രണ്ടെണ്ണം ആഴ്ചയിൽ മൂന്നുവീതവും എട്ട് ട്രെയിനുകൾ ആഴ്ചയിൽ രണ്ടുദിവസംവീതവുമായിരിക്കും സർവീസ് നടത്തുക. നാല് ട്രെയിനുകൾ ആഴ്ചയിലൊരിക്കലും ഓടും.

from money rss https://bit.ly/2YUewiU
via IFTTT

മൂന്നുലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ ഉടനെ പ്രഖ്യാപിച്ചേക്കും

ന്യൂഡൽഹി: ഈയാഴ്ച അവസാനം ധനമന്ത്രി നിർമല സീതാരാമൻ മൂന്നു ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചേക്കും. ചെറുകിട-ഇടത്തരം കമ്പനികൾക്ക് വർക്കിങ് ക്യാപിറ്റൽ ലോണിനുള്ള ക്രഡിറ്റ് ഗ്യാരണ്ടി സ്കീം. കുടിയേറ്റതൊഴിലാളികൾ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയതിനാൽ പ്രതിസന്ധി നേരിടുന്ന മേഖലകളിൽ ജീവനക്കാരെ നിലനിർത്തുന്നതിന് കമ്പനികൾക്ക് ആനുകൂല്യം, അക്കൗണ്ടുകളിലേയ്ക്ക് നേരിട്ട് പണം നൽകുന്ന പദ്ധതികൾ, തൊഴിലുറപ്പ് പദ്ധതിയിലെ കൂലിവർധന തുടങ്ങിയവയാകും പ്രഖ്യാപിക്കുകയെന്ന് ബിസിനസ് സ്റ്റാൻഡേഡ് റിപ്പോർട്ട് ചെയ്തു. അടച്ചിടൽമൂലമുള്ള പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഓറഞ്ച്, ഗ്രീൻ സോണുകളിൽ സാമ്പത്തിക ഇടപെടൽ, തീവണ്ടി, വിമാന സർവീസുകൾ പുനഃരാരംഭിക്കൽ, കോവിഡ് കാര്യമായി ആഘാതമുണ്ടാക്കിയ വിനോദസഞ്ചാരം, ഹോസ്പിറ്റാലിറ്റി, വാഹനം, വ്യോമയാനം, റിസോട്ട് തുടങ്ങിയ മേഖലകളെ ഉത്തേജിപ്പിക്കാനുള്ള നടപടികൾ എന്നിവയും പാക്കേജിലുണ്ടാകും. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികൾക്കായി 12 ലക്ഷം കോടി രൂപ കടമെടുക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 7.8 ലക്ഷംകോടി രൂപ കടമെടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും സാമ്പത്തികമേഖലയിലെ ആഘാതം കടുത്തതയായതിനാൽ കഴിഞ്ഞയാഴ്ചയാണ് തുക വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.

from money rss https://bit.ly/2YVWhK8
via IFTTT