121

Powered By Blogger

Thursday 27 February 2020

ആഗോള വിപണിയിലെ ആകുലതകളും ഇന്ത്യന്‍ പ്രതീക്ഷകളും

ചൈനയിൽ കഴിഞ്ഞാഴ്ചതന്നെ സ്ഥിതിഗതികൾ മെച്ചപ്പെട്ടുവെങ്കിലും ദക്ഷിണ കൊറിയയിലും ഇറ്റലിയിലും അപ്രതീക്ഷിതമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ടതിനെത്തുടർന്ന്ഓഹരി വിപണി ഈയാഴ്ചപ്രതികൂല നിലയിലാണ് തുടങ്ങിയത്. ദക്ഷിണ കൊറിയയിൽ 1250 പേർക്കുംഇറ്റലിയിൽ325 പേർക്കുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉത്ഭവ കേന്ദ്രങ്ങളെക്കുറിച്ചുള്ള ദൂരൂഹതകളും വേഗത്തിൽ രോഗം ലോകമെങ്ങും പരക്കുകയാണെന്നുമുള്ള ഭീതിയുംഉൽക്കണ്ഠ സൃഷ്ടിച്ചു. ആശുപത്രിയിൽ രോഗം കൈകാര്യം ചെയ്തരീതിയാണ് ഇറ്റലിയിൽ രോഗികളുടെ എണ്ണത്തിൽ പെട്ടെന്നു വർധനയുണ്ടാക്കിയതെന്ന കരുതപ്പെടുന്നു. ചൈനയിലും കൊറിയ, ജപ്പാൻ, ഇറ്റലി എന്നിവിടങ്ങളിലും പല പൊതുഇടങ്ങളും തൊഴിൽ കേന്ദ്രങ്ങളും അടച്ചത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടവും ഉൽപാദന നഷ്ടവും കഴിഞ്ഞ വാരത്തിൽ നിരീക്ഷതിനേക്കാൾ കൂടുതലായിരിക്കുമെന്നുറപ്പായി. കൊറോണ ലോക സാമ്പത്തിക നിലയേയും കോർപറേറ്റുകളുടെ ലാഭത്തേയും അധികമൊന്നും ബാധിക്കാൻ പോകുന്നില്ലെന്നാണ് കഴിഞ്ഞാഴ്ചവരെ ലോക സാമ്പത്തിക വിപണികൾ കണക്കു കൂട്ടിയത്. ആഗോള ഓഹരി വിപണിയായ എസ് ആന്റ് പി 500 കഴിഞ്ഞ ബുധനാഴ്ച റെക്കോഡ്ഉയരത്തിലെത്തിയിരുന്നു. ആ നിരക്കിൽ നിന്ന് 10ശതമാനം താഴേക്കുവരികയും ഓഹരി നേട്ടം കുറഞ്ഞു തുടങ്ങുകയും ചെയ്തിരിക്കുന്നു. അമേരിക്കൻ കേന്ദ്ര ബാങ്ക് പലിശ നിരക്കു കുറയ്ക്കാൻ നിർബന്ധിതരാവുകയാണ്. 2019ലെ 2.9 ശതമാനത്തിൽനിന്നും ലോകത്തിലെ മൊത്ത ആഭ്യന്തര ഉൽപാദനം 2020 സാമ്പത്തിക വർഷം 3.3 ശതമാനം പുരോഗതി രേഖപ്പെടുത്തുമെന്നായിരുന്നു അന്തരാഷ്ട്ര നാണ്യ നിധിയുടെ പ്രതീക്ഷ. ഈയിടെ ധനമന്ത്രിമാരും കേന്ദ്ര ബാങ്ക് ഗവർണർമാരും യോഗം ചേർന്ന്ജി20 ഉച്ചകോടിക്കുശേഷം അവരവരുടെ നാടുകളിൽ സാമ്പത്തിക വീണ്ടെടുപ്പ് മോശമായിരുന്നുവെന്നാണ് അഭിപ്രായപ്പെട്ടത്. ലോക സാമ്പത്തിക വളർച്ചാ ലക്ഷ്യം 3.2 ശതമാനത്തിലേക്കു കുറയ്ക്കുന്ന കാര്യം അന്തരാഷ്ട്ര നാണ്യ നിധി ആലോചിച്ചു വരികയാണ്. 2020 സാമ്പത്തിക വർഷം ചൈനയ്ക്കുണ്ടായ ആഘാതം 0.4 ശതമാനത്തിൽ നിന്ന് 5.6 ശതമാനമായി കണക്കാക്കുന്ന പശ്ചാത്തലത്തിലാണിത്. ഇന്ത്യയെ സംബന്ധിച്ചേടത്തോളം സാമ്പത്തിക പ്രത്യാഘാതങ്ങൾ 2020 സാമ്പത്തിക വർഷത്തിന്റെ നാലാം പാദത്തിലും 2021 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിലുമായിരിക്കും അനുഭവപ്പെടുക. 2020 ജനുവരി മുതൽ ജൂൺവരെയായിരിക്കും ഇത്. 2021 സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം 6 ശതമാനം മുതൽ 6.5 ശതമാനം വരെ ആയിരിക്കും. ചൈനയിലും ലോകത്തിന്റെ ഇതര ഭാഗങ്ങളിലും അനുഭവപ്പെട്ട സാമ്പത്തിക വേഗക്കുറവിന്റെ ഫലം ഇന്ത്യയെ സംബന്ധിച്ചേടത്തോളം മിതമായിരിക്കും. വരുംപാദങ്ങളിൽ ഇത് വീണ്ടും കുറയാനാണിട. ലോകത്തിന്റെ ഇതര ഭാഗങ്ങളെയപേക്ഷിച്ച് ഇന്ത്യയിൽ വാഹന, വാഹന സ്പെയർ പാർടുകൾ, ഫാർമ, ലോഹങ്ങൾ, കാർഷിക രംഗം, കയറ്റുമതി മേഖലകളിലായിരിക്കും ഇതു കൂടുതലായി അനുഭവപ്പെടുക. സാമ്പത്തിക രംഗത്തെ പ്രതീക്ഷയെത്തുടർന്ന് 2020 സാമ്പത്തിക വർഷം മൂന്നാം പാദത്തിൽ ഇന്ത്യയുടെ കോർപറേറ്റ് ലാഭവളർച്ച നല്ല നിലയിലായിരുന്നു. യെസ് ബാങ്കൊഴിച്ച് നിഫ്റ്റി 50 പട്ടികയിലെ എല്ലാ കമ്പനികളും മികച്ചഫലങ്ങൾ രേഖപ്പെടുത്തി. അറ്റാദായം മുൻവർഷത്തെയപേക്ഷിച്ച 21 ശതമാനം എന്ന നിലയിൽ ആരോഗ്യകരമായ വളർച്ച രേഖപ്പെടുത്തിയെങ്കിലും പ്രതീക്ഷിത വളർച്ചാ നിരക്കായ 26 ശതമാനത്തിൽ നിന്നും വളരെ താഴെയായിരുന്നു. മോശമായ അഭ്യന്തര ധനസ്ഥിതിയുമായി ഒത്തു പോകുന്നതായിരുന്നില്ല കോർപറേറ്റ് പ്രകടനം. മൊത്ത അഭ്യന്തര ഉൽപാദന വളർച്ച രണ്ടാം പാദത്തിലെ 4.5 ശതമാനത്തിൽ നിന്നും 4.6 മുതൽ 4.7 ശതമാനം വരെ മൂന്നാം പാദത്തിൽ പ്രതീക്ഷിച്ചിരുന്നു. 49 കമ്പനികളിൽ 12 എണ്ണം പ്രതീക്ഷയ്ക്കു മുകളിലായിരുന്നു. 12 എണ്ണം പ്രതീക്ഷയ്ക്കൊപ്പവും 25 കമ്പനികൾ പ്രതീക്ഷിച്ചതിനേക്കാൾ താഴെയുമായിരുന്നു. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളും അറ്റാദായ വളർച്ചയുണ്ടാക്കിയ ബാങ്കുകളും നടത്തിയ ശക്തമായ തിരിച്ചുവരവാണ് ഈ പ്രകടനത്തിന് അടിസ്ഥാനം. അതിവേഗം വിറ്റഴിയുന്ന ഉൽപന്നങ്ങളുടെ രംഗത്ത് ആസ്തി നിലവാരവും മറ്റും പ്രതീക്ഷിച്ചതിലും ഉയരത്തിലായിരുന്നെങ്കിലും മികച്ച പ്രകടനം ഉണ്ടായി. ട്രംപിന്റെ വരവിനെത്തുടർന്ന് ഭാവിയിൽ ഇന്ത്യ-യുഎസ് ഉടമ്പടികളിലും വ്യാപാരത്തിലും മെച്ചം ഉണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ. ഇരു രാജ്യങ്ങളും തമ്മിൽ അനുകൂലമായ ചർച്ചകൾ നടക്കുന്നുണ്ടെന്നും വർഷാവസാനത്തോടെ മെച്ചപ്പെട്ട ഫലം ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഐടി, ഫാർമ, പ്രതിരോധ, കാർഷിക രംഗങ്ങൾക്ക് ഇതു മൂലം ഗുണം ഉണ്ടാകുമെന്നു കരുതുന്നു. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss http://bit.ly/2HZfnW1
via IFTTT

നിമിഷങ്ങള്‍മാത്രം; നിക്ഷേപകര്‍ക്ക് നഷ്ടമായത് 5 ലക്ഷം കോടി രൂപ

ഓഹരി വിപണിയിലെ തകർച്ചയിൽ നിമിഷങ്ങൾക്കകം നിക്ഷേപകർക്ക് നഷ്ടമായത് അഞ്ചുലക്ഷം കോടി രൂപ. കൊറോണ വൈറസ് ആഗോള സമ്പദ്ഘടനയെ തളർത്തുമെന്ന ഭീതിയാണ് ലോകമൊട്ടാകെയുള്ള ഓഹരി വിപണികളെ ബാധിച്ചത്. അഞ്ചുദിവസമായി തുടരുന്ന നഷ്ടത്തിൽമാത്രം സെൻസെക്സിന് 1,650 പോയന്റിലേറെയാണ് നഷ്ടമായത്. 2008ലെ സാമ്പത്തിക പ്രതിസന്ധിക്ക് സമാനമായ സാഹചര്യമുണ്ടായേക്കാമെന്ന ഭീതിയിലാണ് നിക്ഷേപകർ. പ്രധാന ഓഹരികളായ ടിസിഎസ്, റിലയൻസ്, എച്ച്ഡിഎഫ്സി, ഇൻഫോസിസ് തുടങ്ങിയവ 2.5ശതമാനംമതുൽ 3.5ശതമാനംവരെ നഷ്ടത്തിലാണ്. ബജാജ് ഫിനാൻസ്, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ എന്നീ ഓഹരികൾ നാലുമുതൽ അഞ്ച് ശതമാനംവരെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് ഉൾപ്പടെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ്. 2.5ശതമാനത്തിലേറെയാണ് ഈ സൂചികകൾ താഴ്ന്നത്. ഡിസംബർ പാദത്തിലെ ജിഡിപി ഡാറ്റ വെള്ളിയാഴ്ച വൈകീട്ടാണ് പുറത്തുവിടുക. മുൻ പാദത്തെ വളർച്ചയായ 4.5 ശതമാനത്തേക്കാൾ നേരിയതോതിൽ കൂടുതൽ രേഖപ്പെടുത്തുമെന്നാണ് വിലയിരുത്തൽ. 4.7ശതമാനം വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. വാൾസ്ട്രീറ്റിലെ തകർച്ച ഏഷ്യൻ വിപണികളിയേക്കും വ്യാപിക്കുകയായിരുന്നു. ഫെബ്രുവരി 19ന് രേഖപ്പെടുത്തിയ ഉയർന്ന നിലവാരത്തിൽനിന്ന് എസ്ആൻഡ്പി 500 സൂചിക 10 ശതമാനത്തോളമാണ് താഴ്ന്നത്. യുഎസ് ഇൻവെസ്റ്റ്മെന്റ് ബാങ്കായ ബാങ്ക് ഓഫ് അമേരിക്ക ആഗോള സമ്പദ്ഘടനയുടെ വളർച്ചാ അനുമാനം കുറച്ചു. നടപ്പ് വർഷത്തെ ആദ്യപകുതിവരെ സമ്പദ്ഘടനയെ കൊറോണ ബാധിക്കുമെന്നാണ് മൂഡീസിന്റെ വിലയിരുത്തൽ. ചൈനയിൽ കൊറോണ ബാധിക്കുന്നവരുടെ എണ്ണത്തിൽ കുറവുവന്നെങ്കിലും മറ്റ് രാജ്യങ്ങളിലേയ്ക്ക് വ്യാപിക്കുന്നതിന്റെ തോത് വർധിച്ചത് ആശങ്കഉയർത്തുന്നതായി ലോകാരോഗ്യ സംഘടന. കൊറോണ ബാധിച്ച് 2,800 പേരാണ് ഇതുവരെ മരിച്ചത്. ലോകമാകെ വൈറസ് ബാധിച്ചവരുടെ എണ്ണം 83,000വുമായി.

from money rss http://bit.ly/2TraZnM
via IFTTT

കൊറോണ ഭീതി: ഓഹരി വിപണി കൂപ്പുകുത്തിയത് 1143 പോയന്റ്

മുംബൈ: ഫെബ്രുവരിയിലെ അവസാനത്തെ വ്യാപാര ദിവസത്തിൽ ഓഹരി വിപണിയിൽ ചോരപ്പുഴ. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 1143 പോയന്റ് താഴ്ന്ന് 38602ലെത്തി. നിഫ്റ്റിയാകട്ടെ 346 പോയന്റ് നഷ്ടത്തിൽ 11286ലുമാണ് വ്യാപാരം നടക്കുന്നത്. ചൈനയ്ക്കുപുറത്ത് കൊറോണ വ്യാപിക്കുന്നത് ആഗോള സമ്പദ്ഘടനയെ ബാധിക്കുമെന്ന ഭീതിയാണ് വിപണിയിൽ പ്രതിഫലിച്ചത്. യുഎസ് സൂചികകൾ കനത്ത നഷ്ടത്തിലാണ് കഴിഞ്ഞദിവസം ക്ലോസ് ചെയ്തത്. ഏഷ്യൻ സൂചികകളിലും വ്യാപാരം തുടങ്ങിയത് വൻവിഴ്ചയോടെയാണ്. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 1,190.95ലേയ്ക്ക് കൂപ്പുകുത്തി. ജപ്പാന്റെ നിക്കിയിലെ നഷ്ടം 2.5ശതമാനമാണ്. ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീൽ, വേദാന്ത, ഹിൻഡാൽകോ, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഐഒസി, ബജാജ് ഫിനാൻസ്, എസ്ബിഐ, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. Sensex cracks 1143 points at open, Nifty down 346

from money rss http://bit.ly/388iMMO
via IFTTT

എടിഎ കാര്‍നെറ്റിന്റെ സാധ്യതകള്‍ വ്യവയായ സമൂഹം പ്രയോജനപ്പെടുത്തണം: ഫിക്കി ശില്‍പശാല

തിരുവനന്തപുരം: കസ്റ്റംസ് ഡ്യൂട്ടിയടക്കാതെ സാധനങ്ങൾ താൽക്കാലികമായി കയറ്റുമതി ചെയ്യാനും ഇറക്കുമതി ചെയ്യാനും ബിസിനസ് സംരംഭകർക്ക് അനുവാദം നൽകുന്ന എ ടി എ കാർനെറ്റിന്റെ വിപുലമായ സാധ്യത പ്രയോജനപ്പെടുത്താൻ വ്യവസായ സംരംഭകരും ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്നവരും മുന്നോട്ടു വരണമെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയവും ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രിയും(ഫിക്കി) ചേർന്ന് സംഘടിപ്പിച്ച ശിൽപശാല ആവശ്യപ്പെട്ടു. എ ടി എ കാർനെറ്റിനെക്കുറിച്ച് സമൂഹത്തിൽ ശരിയായ അവബോധമുണ്ടാകണമെന്ന് ശിൽപശാല ഉദ്ഘാടനം ചെയ്ത കസ്റ്റംസ് കമ്മീഷണർ (പ്രിവന്റീവ്) സുമിത് കുമാർ ഐ ആർ എസ് അഭിപ്രായപ്പെട്ടു. ഇറക്കുമതിയും കയറ്റുമതിയുമയി ബന്ധപ്പെട്ട കസ്റ്റംസ് നടപടിക്രമങ്ങൾ വലിയ തോതിൽ ലഘൂകരിക്കാൻ എ ടി എ കാർനെറ്റ് ഉപകരിക്കുന്നുണ്ട്. കസ്റ്റംസ് ഡ്യൂട്ടിയോ ഒന്നുമിയില്ലാതെ വാഹനങ്ങളും യന്ത്രോപകരണങ്ങളും എക്സിബിഷൻ സമാഗ്രികളുമെല്ലാം നിശ്ചിത കാലയളവിൽ എത്ര രാജ്യങ്ങളിലേക്കും എത്ര തവണ വേണമെങ്കിലും ഇറക്കുമതിചെയ്യാനും കയറ്റുമതി ചെയ്യാനും എ ടി എ കാർനെറ്റ് സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ സാധിക്കും. ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം വരുന്നത് തിരുവനന്തപുരത്തിന് മുന്നിൽ വലിയ വികസന സാധ്യത തുറക്കുകയാണെന്നും അതുമായി ബന്ധപ്പെട്ട എന്ത് സേവനവും ചെയ്ത് തരാൻ കസ്റ്റംസ് വകുപ്പ് സദാ സന്നദ്ധമാണെന്നും സുമിത് കുമാർ കൂട്ടിച്ചേർത്തു. എ ടി എ കർനെറ്റ് സർട്ടിഫിക്കറ്റ് വൈകാതെ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകുമെന്ന് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തിയ ഡൽഹിയിലെ എ ഡി ബി കൺസൾട്ടന്റ് സതീഷ് കുമാർ റെഡ്ഢി ഐ ആർ എസ് പറഞ്ഞു. ഇതിന്റെ പൈലറ്റ് വർക്ക് നടന്നുവരികയാണെന്നും ഇത് പൂർത്തിയാകുന്നതോടെ ഇലക്ട്രോണിക് കാർഡുകളുടെ രൂപത്തിൽ എ ടി എ കാർനെറ്റ് സർട്ടിഫിക്കറ്റ് ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. എ ടി എ കാർനെറ്റിന്റെ സാധ്യതകൾ വ്യവസായ സമൂഹത്തിന് ഇനിയും പ്രയോജനപ്പെടുത്താൻ സാധിച്ചിട്ടില്ലെന്ന് വിദേശവാണിജ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ ജനറൽ കെ എം ഹരിലാൽ ഐ ടി എസ് ചൂണ്ടിക്കാട്ടി. വിദേശത്ത് നിന്ന് ഏറ്റവും നൂതനമായ യന്ത്രസാമഗ്രികളും ലബോറട്ടി ഉപകരകണങ്ങളും മറ്റും കസ്റ്റംസ് ഡ്യൂട്ടി അടക്കാതെ പരീക്ഷണാടിസ്ഥാനത്തിൽ ഇവിടേക്ക് കൊണ്ടു വരാനും ഒരുവർഷത്തെ ഉപയോഗത്തിന് ശേഷം തിരിച്ചേൽപിക്കാനും സാധിക്കും. ഇത്തരം സാധ്യതകൾ വ്യവസായ സമൂഹം പ്രയോജനപ്പെടുത്താൻ തയ്യാറാകണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. 74 രാജ്യങ്ങളിൽ അംഗീകാരമുള്ള എ ടി എകാർനെറ്റിന്റെ ഇന്ത്യയിലെ ഗ്യാരണ്ടി അതോറിട്ടി ഫിക്കിയാണെന്നും ഇത് പ്രയോജനപ്പെടുത്തുക വഴി കസ്റ്റംസ് നൂലാമാലകൾ ഒഴിവാക്കാൻ സാധിക്കുമെന്നും ഫിക്കി കേരള സ്റ്റേറ്റ് കൗൺസിൽ കോ ചെയർമാനും കിംസ് ഹെൽത്ത് കെയർ സി എം ഡിയുമായ ഡോ. എം ഐ സഹദുള്ള പറഞ്ഞു. തിരുവനന്തപുരം ചേംബർ ഓഫ് കോമേഴ്സ് ആന്റ് ഇൻഡസ്ട്രി പ്രസിഡണ്ട് എസ് എൻ രഘു ചന്ദ്രൻ നായർ, കേരള ചേംബർ ഓഫ് കോമേഴ്സ്സ് ആന്റ് ഇൻഡസ്ട്രി ദക്ഷിണമേഖലാ പ്രസിഡണ്ട് അഡ്വ. ഷിബു പ്രഭാകരൻ ഫിക്കി അഡീഷണൽ ഡയറക്ടർ എസ് വിജയലക്ഷ്മി, ഫിക്കി കേരള ഹെഡ് സാവിയോ മാത്യു എന്നിവർ സംസാരിച്ചു.

from money rss http://bit.ly/2VuPIwo
via IFTTT

ഇന്‍ഫോസിസിന്റെ സിഇഒയ്ക്ക് ലഭിക്കുക 3.25 കോടി രൂപ മൂല്യമുള്ള ഓഹരികള്‍

ബെംഗളുരു: രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസിന്റെ സിഇഒയ്ക്ക് 3.25 കോടി രൂപ മ്യൂല്യമുള്ള ഓഹരികൾ ലഭിക്കും. 2015ലെ സ്റ്റോക്ക് ഇൻസെന്റീവ് കോംപൻസേഷൻ പ്ലാൻ പ്രകാരമാണ് സിഇഒ ആയ സലിൽ പരേഖിന് ഇത്രയും തുകയുടെ മൂല്യമുള്ള ഓഹരി ലഭിക്കുക. ചീഫ് ഓപ്പറേറ്റിങ് ഓഫീസറായ യു.ബി പ്രവിൻ റാവുവിന് 58,650 ഓഹരികളുമാണ് കമ്പനി കൈമാറുക. പദ്ധതിവഴി പ്രധാന സ്ഥാനംവഹിക്കുന്ന അഞ്ചുപേർക്ക് 3,53,270 ഓഹരികൾ നൽകും. 1.75 കോടി രൂപയാണ് ഈ ഓഹരികളുടെ മൂല്യം. നിശ്ചിതകാലം കൈവശംവെയ്ക്കേണ്ട ഓഹരികളായാണ് നൽകുക. കാലാവധി കഴിഞ്ഞാൽ കമ്പനിക്ക് വേണമെങ്കിൽ അന്നത്തെ നൽകി ഓഹരി തിരിച്ചെടുക്കാം. പദ്ധതിപ്രകാരം 371 പേരാണ് ഓഹരിക്ക് അർഹതപ്പെട്ടതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കെല്ലാംകൂടി 1,487,150 നിയന്ത്രിത ഓഹരികൾ ലഭിക്കും.

from money rss http://bit.ly/2wPv67z
via IFTTT

സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴി നിക്ഷേപകര്‍ക്ക് നേരിട്ട് മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാം

മ്യൂച്വൽ ഫണ്ടിൽ ഇനി സ്റ്റോക്ക് എക്ചേഞ്ച് വഴിയും നിക്ഷേപിക്കാം. വിതരണക്കാരെയും ഏജന്റുമാരെയും ഒഴിവാക്കിയുള്ള നിക്ഷേപത്തിനാണ് സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)അവസരമൊരുക്കുന്നത്. നിലവിൽ ഫണ്ട് ഹൗസുകളുടെ വെബ്സൈറ്റ്, വിതരണക്കാർ തുടങ്ങിയ മാർഗങ്ങളിലൂടെയാണ് നിക്ഷേപിക്കാൻ കഴിഞ്ഞിരുന്നത്. ഓഹരി വിപണിയിലൂടെ നിക്ഷേപിക്കുന്നതിന് പുതുവഴി തുറക്കുകയാണ് സെബി. ഇതിനുള്ള സാങ്കേതിക സൗകര്യങ്ങൾ ഉടനെ തയ്യാറാകും. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നതിനും വിറ്റ് പണമാക്കുന്നതിനും ഓഹരി വിപണിവഴി സാധിക്കും. ഓൺലൈനായി ഓഹരി വ്യാപാരം നടത്തുന്നവർക്ക് പുതിയ തീരുമാനം ഗുണകരമാകും. അതേസമയം, ട്രേഡിങ് അക്കൗണ്ട് വഴി നിക്ഷേപിക്കുമ്പോഴും വിറ്റ് പണമാക്കുമ്പോഴും ഓഹരി ബ്രോക്കർമാർക്ക് കമ്മീഷൻ നൽകേണ്ടിവരും. ഡിസ്കൗണ്ട് ബ്രോക്കർമാർവഴി ഇടപാട് നടത്തിയാൽ കമ്മീഷൻ ലാഭിക്കാനും അവസരമുണ്ട്. Investors can directly invest in a mutual fund through the stock exchange

from money rss http://bit.ly/2T3LWIt
via IFTTT