121

Powered By Blogger

Sunday 31 January 2021

ബാങ്കുകളുടെ മൂലധനം ഉയര്‍ത്തുന്നതിനായി 20,000 കോടി നിക്ഷേപം ഉറപ്പിച്ച് ബജറ്റ്

ന്യൂഡൽഹി: പൊതുമേഖല ബാങ്കുകളുടെ (പി.എസ്.ബി) മൂലധന സമാഹരണം വർധിപ്പിക്കുന്നതിനും റഗുലേറ്ററി മാനദണ്ഡങ്ങൾ പാലിക്കുന്നതിനും ബജറ്റിൽ 20,000 കോടി രൂപ അനുവദിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. നടപ്പ് സാമ്പത്തിക വർഷത്തിലും മൂലധന സമാഹനത്തിനായി കേന്ദ്ര സർക്കാർ 20,000 കോടി രൂപ അനുവദിച്ചിരുന്നു. 2019-20 കാലയളവിൽ പൊതുമേഖല ബാങ്കുകൾക്ക് 70,000 കോടി രൂപയാണ് നൽകിയിരുന്നത്. ഇതിന് സമാനമായാണ് ബാങ്കുകളുടെ മൂലധനം ഉയർത്തുന്നതിനും മറ്റുമായി 2021-22 ബജറ്റിലും 20,000 കോടി രൂപ നിക്ഷേപിക്കാൻ സർക്കാർ ഒരുങ്ങുന്നതെന്നാണ് മന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചിട്ടുള്ളത്. Content Highlights:Govt proposes Rs 20,000-cr recapitalisation for PSBs in 2021-22

from money rss https://bit.ly/3j7nDEQ
via IFTTT

75 വയസ്സിന് മുകളിലുള്ളവര്‍ക്ക് ആദായനികുതി റിട്ടേണ്‍ വേണ്ട; തര്‍ക്കങ്ങള്‍ പരിശോധിക്കാന്‍ സമിതി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ മുതിർന്ന പൗരൻമാർക്ക് വരുമാന നികുതിയിൽ പ്രത്യേക ഇളവ്. 75 വയസ്സിന് മുകളിലുള്ളവരെ ആദാനയനികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. പെൻഷൻ, പലിശ എന്നിവയിലൂടെ മാത്രം വരുമാനമുള്ളവർക്കാണ് ഇളവ്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. നികുതി പുനഃപരിശോധനയ്ക്കുള്ള സമയം മൂന്നു വർഷമാക്കി കുറച്ചു. നേരത്തെ ഇത് ആറ് വർഷമായിരുന്നു. പ്രവാസി ഇന്ത്യക്കാരുടെ ഇരട്ട നികുതി ഒഴിവാക്കിയിട്ടുണ്ട്. ആദായ നികുതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപവത്കരിക്കുമെന്നും മന്ത്രി പറഞ്ഞു. കാര്യക്ഷമതയും സുതാര്യതയും ഉറപ്പുവരുത്തുന്നതിനാണ് ഇത്. Content Highlights:No income tax return for those over 75; Committee to examine disputes

from money rss https://bit.ly/3ovcNtC
via IFTTT

വിപണികുതിച്ചു: നിക്ഷേപകരുടെ ആസ്തിയിൽ 2.44 ലക്ഷം കോടിയുടെ വർധന

ബജറ്റ് അവതരണംതുടങ്ങി ഒരുമണിക്കൂറിനകം ഓഹരി നിക്ഷേപകരുടെ ആസ്തിയിൽ 2.44 ലക്ഷം കോടിരൂപയുടെ വർധനയുണ്ടായി. ആരോഗ്യം, വാഹനം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലയിലെ പ്രഖ്യാപനങ്ങളാണ് വിപണിയെ സ്വാധീനിച്ചത്. സൂചികകൾ രണ്ടുശതമാനത്തിലേറെ നേട്ടമുണ്ടാക്കി. സെൻസെക്സ് 913 പോയന്റ് നേട്ടത്തിൽ 47,199ലും നിഫ്റ്റി 166 പോയന്റ് ഉയർന്ന് 18,248ലുമാണ് വ്യാപാരം നടക്കുന്നത്. ഇൻഡസിൻഡ് ബാങ്കാണ് നേട്ടത്തിൽ മുന്നിൽ. ഓഹരി വില 10ശതമാനത്തോളമാണ് ഉയർന്നത്. ഐസിഐസിഐ ബാങ്ക്(6.49ശതമാനം), എച്ച്ഡിഎഫ്സി(4.20%), ഹിൻഡാൽകോ (4.15%), ബജാജ് ഫിൻസർവ് (4.13%) തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ മുന്നിൽ. വോഡാഫോൺ ഐഡിയ, ടാറ്റ മോട്ടോഴ്സ്, സെയിൽ, യെസ് ബാങ്ക്, പിൻഎൻബി, റിലയൻസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളിലാണ് ഏറ്റവുംകൂടുതൽ ഇടപാട് നടന്നത്. Investors richer by Rs 2.44 lakh cr within an hour of Budget speech

from money rss https://bit.ly/36sIbm8
via IFTTT

750 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍, 100 സൈനിക സ്‌കൂളുകള്‍; ലേയില്‍ പുതിയ കേന്ദ്ര സര്‍വകലാശാല

ന്യൂഡൽഹി: പുതിയ സൈനിക് സ്കൂളുകളും സ്കൂളുകളുടെ പശ്ചാത്തല സൗകര്യ വികസനവുംഉൾപ്പെടെ പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. പുതിയ 750 ഏകലവ്യ മോഡൽ സ്കൂളുകളും 100 സൈനിക സ്കൂളുകളുംസ്ഥാപിക്കുമെന്നാണ് പ്രഖ്യാപനം. ദേശീയ വിദ്യാഭ്യാസ പദ്ധതിക്ക് കീഴിൽ 15,000 സ്കൂളുകളുടെ വികസനവും പ്രഖ്യാപിച്ചിട്ടുണ്ട്. ലേയിൽ പുതിയ കേന്ദ്ര സർവകലാശാല സ്ഥാപിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പ്രഖ്യാപിച്ചു. Content Highlights:Union budget 2021: More than 15,000 schools will be qualitatively strengthened

from money rss https://bit.ly/3cBqOU2
via IFTTT

സൗജന്യ പാചകവാതകം ഒരു കോടി ജനങ്ങള്‍ക്കു കൂടി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ സൗജന്യ പാചകവാതകവിതരണ പദ്ധതിയായ ഉജ്ജ്വലയുടെ പ്രയോജനം കൂടുതൽ പേരിലേക്ക് വ്യാപിപ്പിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഒരു കോടി പേർക്ക് കൂടി പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ബജറ്റവതരണവേളയിൽ മന്ത്രി വ്യക്തമാക്കി. കോവിഡ് വ്യാപനത്തിനിടയിലും പ്രത്യേകിച്ച് ലോക്ഡൗൺ കാലത്ത് പാചകവാതകമുൾപ്പെടെ ഇന്ധനവിതരണത്തിൽ തടസ്സം നേരിട്ടില്ലെന്ന കാര്യം നിർമലാ സീതാരാമൻ എടുത്തു പറഞ്ഞു. വാഹനങ്ങൾക്കുള്ള സിഎൻജി വിതരണവും കുഴൽവഴിയുള്ള പാചകവാതകവിതരണവും നൂറിലധികം ജില്ലകളിലേക്ക് കൂടി വ്യാപിപിക്കുമെന്ന് അവർ അറിയിച്ചു. വാതകോപയോഗം അടിസ്ഥാനമാക്കിയുള്ള സമ്പദ്ഘടനയുടെ വികസനം ഉറപ്പു വരുത്താൻ കുഴലുകളിലൂടെയുള്ള വാതകവിതരണം ക്രമീകരിക്കുന്നതിനായുള്ള ട്രാൻസ്പോർട്ട് സിസ്റ്റം ഓപ്പറേറ്റർ (ടിഎസ്ഒ) നിലവിൽ വരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. Content Highlights: Ujjwala scheme to be extended to 1 cr more beneficiaries,Union Budget 2021

from money rss https://bit.ly/2YKTXo1
via IFTTT

കര്‍ഷക ക്ഷേമത്തിന് 75,060 കോടി, 16.5 ലക്ഷം കോടിയുടെ വായ്പാപദ്ധതി; മിനിമം താങ്ങുവില തുടരും

ന്യൂഡൽഹി: കർഷകരുടെ ക്ഷേമത്തിനായുള്ള പദ്ധതികൾക്ക് ബജറ്റിൽ 75,060 കോടി. 16.5 ലക്ഷം കോടിയുടെ വായ്പാ പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. പരുത്തി കർഷകർക്ക് 25,974 കോടിയുടെ പദ്ധതിയും പ്രഖ്യാപിച്ചു. 1000 മണ്ഡികളെ ദേശീയ കമ്പോളവുമായി ബന്ധിപ്പിക്കും.കർഷകർക്ക് മിനിമം താങ്ങുവില നൽകിയുള്ള സംഭരണം തുടരുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രി ഇക്കാര്യത്തിൽ ഉറപ്പുനൽകിയത്. കർഷകരുടെ ക്ഷേമത്തിന് സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. യുപിഎ സർക്കാർ നൽകിയതിന്റെ ഇരട്ടിയലധികം തുകയാണ് സർക്കാർ കർഷകർക്കായി ഇതുവരെ നൽകിയതെന്നും മന്ത്രി പറഞ്ഞു. Content Highlights:Union Budget 2021,75,060 crore and Rs 16.5 lakh crorescheme for farm sector

from money rss https://bit.ly/2MFh1BM
via IFTTT

തിരഞ്ഞെടുപ്പ്: കേരളത്തിനും തമിഴ്‌നാടിനും ബംഗാളിനും റോഡിനായി വാരിക്കോരി ഫണ്ട്‌

ന്യൂഡൽഹി: ഈ വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ, അസം സംസ്ഥാനങ്ങളിൽ റോഡ് വികസനത്തിന് വൻ പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം. കേരളത്തിൽ 1100 കി.മീ റോഡ് ദേശീയപാത നിർമ്മാണത്തിനായി 65,000 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.ഇതിൽ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴി പദ്ധതിയും ഉൾപ്പെടുന്നു പശ്ചിമ ബംഗാളിൽ 675 കി.മീ റോഡ് വികസനത്തിന് 95,000 കോടി രൂപയും തമിഴ്നാട്ടിൽ 3500 കി.മി ദേശീയ പാത നിർമ്മാണത്തിന് 1.03 ലക്ഷം കോടിയും അസമിൽ 1300 കി.മീ റോഡ് നിർമാണത്തിന് 34,000 കോടി രൂപയുടടേയും പദ്ധതികളാണ് പ്രഖ്യാപിച്ചത്. Content Highlights: Road development projects in Kerala, Westbengal, Tamilnadu & Assam

from money rss https://bit.ly/36sYQGi
via IFTTT

ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 % ആക്കി; എല്‍ഐസി ഐപിഒ അടുത്ത വര്‍ഷം

ന്യൂഡൽഹി: രാജ്യത്തെ ഇൻഷുറൻസ് മേഖലയിൽ വലിയ അഴിച്ചുപണിക്ക് സർക്കാർ. ഇതിന്റെ ഭാഗമായി നിർണായക പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമലാ സീതാരാമൻ ബജറ്റ് പ്രഖ്യാപനത്തിൽ നടത്തിയത്. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 74 ശതമാനമായി ഉയർത്തി. നിലവിലെ പരിധി 49 ശതമാനമാണ്. 2021-22 ൽ തന്നെ എൽഐസിയുടെ പ്രാരംഭ ഓഹരി വില്പന(ഐപിഒ) കൊണ്ടുവരുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ഇതിനായി ഈ സെഷനിൽ തന്നെ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. ഐപിഒയുമായി എൽ.ഐ.സി. മുന്നോട്ട് പോകുന്നതിനിടയിലാണ് ബജറ്റിൽ ധനമന്ത്രിയുടെ പ്രഖ്യാപനം. പ്രതീക്ഷിച്ചതിലുമേറെ എൽഐസിയുടെ ഓഹരി വിറ്റഴിക്കാനാണ് സർക്കാർ പദ്ധതി തയ്യറാക്കിയിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. ഒന്നോ അധിലധികമോ ഘട്ടങ്ങളായി 25ശതമാനംവരെ ഓഹരി വിറ്റഴിക്കാനാണ് സർക്കാരിന് ലഭിച്ചിട്ടുള്ള ശുപാർശ. Content Highlights: Union budget 2021 : Insurance companies to have 74% FDI

from money rss https://bit.ly/2NPy5W5
via IFTTT

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1957.05 കോടി; റെയില്‍വേക്ക് 1,10,055 കോടി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിന് വിഹിതം നീക്കിവച്ചത് മെട്രോ വികസനം ത്വരിതപ്പെടുത്തും. 11.5 കി.മി നിർമ്മാണത്തിന് 1957.05 കോടിയാണ് ബജറ്റിൽ നീക്കിവച്ചത്. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന് 118.9 കി.മിറ്റർ നിർമ്മാണത്തിന് 63,246 കോടിയും ബെംഗളൂരു മെട്രോ രണ്ടാം ഘട്ടത്തിൽ 58.19 കി.മി നിർമ്മാണത്തിനായി 14,788 കോടിയും നീക്കിവച്ചു. നാഗ്പൂർ, നാസിക് മെട്രോ വികസനത്തിന് യഥാക്രമം 5979 കോടിയും 2097 കോടിയുമാണ് ബജറ്റ് വിഹിതം. പുതിയ പദ്ധതികളായ മെട്രോ ലൈറ്റ്, മെട്രോ നിയോ നടപ്പാക്കുന്നതിലൂടെ കൂടുതൽ സ്ഥലങ്ങളിൽ മെട്രോ പദ്ധതികൾ വരും. റെയിൽവെക്കായി ബജറ്റിൽ ആകെ നീക്കിവച്ചത് 1,10,055 കോടി രൂപയാണ്. Content Highlights:Rs 1,10,055 crores for Railways of which Rs 1,07,100 crores is for Capital Expenditure only

from money rss https://bit.ly/3pDYLHg
via IFTTT

കോവിഡ് വാക്‌സിന് 35,000 കോടി രൂപ; രണ്ട് വാക്‌സിനുകൾ കൂടി ഉടന്‍ എത്തുമെന്നും ധനമന്ത്രി

ന്യൂഡൽഹി: കോവിഡ് വാക്സിനായി 35,000 കോടി രൂപ ബജറ്റിൽ നീക്കിവെച്ച് ധനമന്ത്രി നിർമല സീതാരാമൻ. കോവിഡിനെതിരായ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ച ധനമന്ത്രി രണ്ട് കോവിഡ് വാക്സിനുകൾകൂടി ഉടൻ എത്തുമെന്നും അറിയിച്ചു. ഇതുൾപ്പെടെ ആരോഗ്യ മേഖലയെ ശക്തിപ്പെടുത്തുന്നതിന് ബജറ്റിൽ പ്രാമുഖ്യം നൽകിയിട്ടുണ്ട്. ഇന്ത്യയിൽ രണ്ട് വാക്സിനുകൾ നിലവിൽ ലഭ്യമാണെന്നും കോവിഡ് 19 ൽ നിന്ന് രാജ്യത്തെ പൗരന്മാരെ മാത്രമല്ല നൂറോ അതിലധികമോ രാജ്യങ്ങളെയും സംരക്ഷിച്ചുവെന്നും നിർമല സീതാരാമൻ പറഞ്ഞു. രണ്ടോ അതിലധികമോ വാക്സിനുകളും ഉടൻ പ്രതീക്ഷിക്കുന്നുണ്ടെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക് ബജറ്റിൽ 2.23 ലക്ഷം കോടി രൂപയുടെ നീക്കിയിരുപ്പാണുള്ളത്. കഴിഞ്ഞ വർഷത്തേക്കാൾ 137 ശതമാനത്തിന്റ വർധനവാണ് ആരോഗ്യമേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്. ദേശീയ ആരോഗ്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. 10 ലക്ഷം ജനസംഖ്യയിൽ 112 മരണവും 130 സജീവ കേസുകളും മാത്രമുള്ള ഇന്ത്യയിലാണ് ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കും സജീവ കേസുകളുമെന്നും ഇന്ന് കാണുന്ന സാമ്പത്തിക പുനരുജ്ജീവനത്തിന് അടിത്തര പാകിയത് ഇതാണെന്നും ധനമന്ത്രി പാർലമെന്റിൽ പറഞ്ഞു. Content Highlights:Union Budget 2021:35,000 crore for covid-19 vaccines

from money rss https://bit.ly/3cqMFh6
via IFTTT

കേരളത്തിന് വന്‍ പ്രഖ്യാപനങ്ങള്‍; ദേശീയപാതാ വികസനത്തിന് 65,000 കോടി, കൊച്ചി മെട്രോയ്ക്ക് 1957 കോടി

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ കേരളത്തിന് വൻ പ്രഖ്യാപനം. കേരളത്തിൽ 1100 കി.മി ദേശീയ പാത നിർമ്മാണത്തിന് 65,000 കോടി അനുവദിച്ചു. ഇതിൽ 600 കി.മി മുംബൈ-കന്യാകുമാരി ഇടനാഴിയുടെ നിർമ്മാണവും ഉൾപ്പെടുന്നു. തമിഴ്നാട്ടിൽ 3500 കി.മി ദേശീയ പാത നിർമ്മാണത്തിന് 1.03 ലക്ഷം കോടി അനുവദിച്ചിട്ടുണ്ട്. ഇതിൽ മധുര-കൊല്ലം ഇടനാഴി ഉൾപ്പെടുന്നു. ഇതിന്റെ നിർമ്മാണം അടുത്ത വർഷം തുടങ്ങും. കൊച്ചി മെട്രോ 11.5 കിലോമീറ്റർ നീട്ടും. ഇതിനായി ബജറ്റിൽ 1957 കോടി അനുവദിച്ചിട്ടുണ്ട്. 675 കി.മി ദേശീയപാതയുടെ നിർമാണത്തിനായി പശ്ചിമ ബംഗാളിൽ 25,000 കോടി രൂപ അനുവദിച്ചു. കൊൽക്കത്ത-സിലിഗുഡി പാതയുടെ നവീകരണത്തിന് അടക്കമാണ് ഇത്. റോഡ് ഗതാഗത മന്ത്രാലയത്തിന് 1.18 ലക്ഷം കോടിയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. Content Highlights:Union Budget 2021: 65,000 crore for National Highway development, 1957 crore for Kochi Metro

from money rss https://bit.ly/3raQGdO
via IFTTT

ബജറ്റിന് ആറ് 'തൂണുകള്‍'; സ്വയംപര്യാപ്ത ഭാരതം ലക്ഷ്യം

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ബജറ്റ് ആറ് മേഖലകളെ മുൻനിർത്തിയുള്ളതായിരിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ പറഞ്ഞു. ആരോഗ്യം, അടിസ്ഥാനസൗകര്യം, സമഗ്രവികസനം, മാനവിക മൂലധന വികസനം, ഗവേഷണവും വികസനവും, മിനിമം ഗവൺമെന്റ് മാക്സിമം ഗവേർണൻസ് എന്നിവയായിരിക്കും ബജറ്റിന്റെ ആറ് തൂണുകൾ എന്ന് മന്ത്രി ബജറ്റ് അവതരണത്തിന് ആമുഖമായി മന്ത്രി പറഞ്ഞു. ആസ്ത്രേലിയയ്ക്കെതിരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയത്തെ പരാമർശിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ആത്മനിർഭർ ഭാരതിന് പ്രാമുഖ്യം നൽകിക്കൊണ്ടായിരിക്കും ബജറ്റ്. ആരോഗ്യമേഖലയ്ക്ക് 64180 കോടിയുടെ പദ്ധതി.യും ധനമന്ത്രി പ്രഖ്യാപിച്ചു. Content Highlights:Union Budget 2021,Six pillars of Budget

from money rss https://bit.ly/3cpyKI9
via IFTTT

ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നു; പ്രതിസന്ധികള്‍ നേരിടാന്‍ ബജറ്റ് മുന്നോട്ടുവെക്കുന്നതെന്തൊക്കെ?

ന്യൂഡൽഹി: കേന്ദ്ര ബജറ്റ്ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നു.കോവിഡ് മഹാമാരി സൃഷ്ടിച്ച മുൻപെങ്ങുമില്ലാത്ത പ്രതിസന്ധികളെ തുടർന്ന്മാന്ദ്യത്തിലായ സമ്പദ്വ്യവസ്ഥയുടെ തിരിച്ചുവരവിന് ഉത്തേജനം നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സാമ്പത്തികമാന്ദ്യം ഗ്രസിച്ചു തുടങ്ങിയ ഘട്ടത്തിലാണ് രാജ്യത്തെ കോവിഡ് ബാധിച്ചത്. 2019-20-ൽ മൊത്ത ആഭ്യന്തര ഉത്പാദനം നാലു ശതമാനമായി കുറഞ്ഞു. നിക്ഷേപരംഗത്തും കനത്ത ഇടിവ് ഉണ്ടായി. കോവിഡ് കാരണമുണ്ടായ സാമ്പത്തികപ്രതിസന്ധി നിയന്ത്രിക്കാൻ രണ്ട് സാമ്പത്തിക പാക്കേജുകൾ കേന്ദ്രം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയായ പ്രഖ്യാപനങ്ങൾ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും.കാർഷിക മേഖലയ്ക്ക് ഊന്നൽ നൽകുന്ന സമീപനവും ബജറ്റിലുണ്ടായേക്കും. 2021-22 സാമ്പത്തിക വർഷത്തെ യഥാർഥ വളർച്ച(ജിഡിപി)11ശതമാനമാകുമെന്നാണ് ബജറ്റിനു മുന്നോടിയായി തയ്യാറാക്കിയ സാമ്പത്തികസർവേ ചൂണ്ടിക്കാട്ടിയത്. കോവിഡ് പ്രതിസന്ധികൾക്കിടയിലും കാർഷികമേഖലയിൽ 3.4 ശതമാനം വളർച്ചയുണ്ടായെന്നും സർവെ വ്യക്തമാക്കുന്നു. മൊറട്ടോറിയം അവസാനിച്ചാൽ ബാങ്കുകളുടെ ആസ്തി-ഗുണനിലവാര അവലോകനം നടത്തണമെന്നും സർവെ നിർദേശിച്ചിരുന്നു. വായ്പകൾ വീണ്ടെടുക്കുന്നതിനുള്ള നിയമവ്യവസ്ഥകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സർവെ ചൂണ്ടിക്കാണിച്ചിരുന്നു. പേപ്പർ രഹിത ബജറ്റാണ് ഇത്തവണത്തേത് എന്നതാണ് സവിശേഷത. ഇതിനായി ടാബുമായാണ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തിയത്. എംപിമാർക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നൽകുക. കോവിഡിന്റെ പശ്ചാത്തലത്തിലാണ് പേപ്പർ രഹിത ബജറ്റ് അവതരിപ്പിക്കാൻ തീരുമാനിച്ചത്.ബജറ്റ് രേഖകൾ ലഭ്യമാക്കുന്നതിനായി മൊബൈൽ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. Content Highlights:Finance minister Nirmala Sitharaman Union Budget 2021

from money rss https://bit.ly/3j352dl
via IFTTT

ഇത്തവണ പേപ്പര്‍ രഹിത ബജറ്റ്; ടാബുമായി ധനമന്ത്രിയെത്തി

ന്യൂഡൽഹി: ചരിത്രത്തിലാദ്യമായി രാജ്യത്ത് ഇത്തവണ പേപ്പർ രഹിത ബജറ്റായിരിക്കും അവതരിപ്പിക്കുക. ഇതിനായി ടാബുമായാണ് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിലെത്തിയത്. എംപിമാർക്ക് ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് നൽകുക. സാമ്പത്തിക സർവെയും അച്ചടിച്ചിരുന്നില്ല. ധനമന്ത്രാലയത്തിലുള്ള പ്രസിലാണ് എല്ലാവർഷവും ബജറ്റ് പേപ്പറുകൾ അച്ചടിക്കാറുള്ളത്. അച്ചടിച്ച് മുദ്രയിട്ട് വിതരണംചെയ്യുന്നതിനായി രണ്ടാഴ്ചയോളം സമയമെടുക്കുമായിരുന്നു. 100ഓളം ജീവനക്കാരാണ് ഇതുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നത്. Nirmala to use tab to present paperless budget

from money rss https://bit.ly/3jcllVi
via IFTTT

ബജറ്റിന് മുന്നോടിയായി വിപണിയില്‍ മുന്നേറ്റം: സെന്‍സെക്‌സ് 388 പോയന്റ് ഉയര്‍ന്നു

മുംബൈ: കേന്ദ്ര ബജറ്റ് ധനമന്ത്രി അവതരിപ്പിക്കാനിരിക്കെ ഓഹരി വിപണിയിൽ മുന്നേറ്റം. തുടർച്ചയായി ആറുദിവസത്തെ നഷ്ടത്തിനൊടുവിലാണ് വിപണിയിൽനേട്ടം. സെൻസെക്സ് 388 പോയന്റ് ഉയർന്ന് 46674ലിലും നിഫ്റ്റി 101 പോയന്റ് നേട്ടത്തിൽ 13,736ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 913 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 347 ഓഹരികൾ നഷ്ടത്തിലുമാണ്. 74 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടൈറ്റാൻ കമ്പനി, ഐസിഐസിഐ ബാങ്ക്, ഐഒസി, ഹീറോ മോട്ടോർകോർപ്, ഹിൻഡാൽകോ, എച്ച്ഡിഎഫ്സി, ഗെയിൽ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. യുപിഎൽ, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ലൈഫ്, ടിസിഎസ്, ആക്സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് പ്രതിസന്ധിയിലായ വിവിധ സെക്ടറുകൾക്ക് ആനുകൂല്യം പ്രഖ്യാപിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.

from money rss https://bit.ly/3j83A9E
via IFTTT

Saturday 30 January 2021

ജിയോജിതിന്റെ അറ്റാദായത്തില്‍ 93ശതമാനം വര്‍ധന

കൊച്ചി:നിക്ഷേപ സേവന മേഖലയിലെ രാജ്യത്തെ പ്രമുഖ കമ്പനിയായ ജിയോജിത് 2020- 21 സാമ്പത്തിക വർഷം ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 30.60 കോടി രൂപ അറ്റദായം നേടി. മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 93 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. 15.83 കോടി രൂപയായിരുന്നു 2019-20 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിലെ കമ്പനിയുടെ അറ്റാദായം. കമ്പനിയുടെ മൊത്തം വരുമാനം മൂന്നാം പാദത്തിൽ 104.61 കോടി രൂപയായി വർധിച്ചു. 34 ശതമാനത്തിന്റെ വർധന. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 78.31 കോടി രൂപയായിരുന്നു മൊത്തം വരുമാനം. നികുതി കണക്കാക്കുന്നതിനു മുൻപുള്ള ലാഭം മുൻ വർഷത്തെ അപേക്ഷിച്ച് 19.64 കോടി രൂപയിൽ നിന്ന് 40.63 കോടി രൂപയിലെത്തി. 107 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. ജിയോജിത്തിന് നിലവിൽ 11,00,000 ഓളം ഇടപാടുകാരുണ്ട്. 47,000 കോടിയിലധികം രൂപയുടെ ആസ്തി കമ്പനി കൈകാര്യം ചെയ്യുന്നുണ്ട്.

from money rss https://bit.ly/3or657W
via IFTTT

പ്രതിസന്ധിയെ മറികടക്കാന്‍ ബജറ്റില്‍നിന്ന് എന്ത് പ്രതീക്ഷിക്കാം?

സമീപകാല ചരിത്രത്തിലൊന്നും നേരിടാത്ത പ്രതിസന്ധിയിൽനിന്ന് ലോകം കരകയറുകയാണ്. ഘട്ടംഘട്ടമായുള്ള തിരിച്ചവരവിനിടയിലാണ് 2021-22 സാമ്പത്തികവർഷത്തെ ബജറ്റ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കുതിച്ചുകയറുമെന്ന സാമ്പത്തിക സർവെയിലെ വിലയിരുത്തൽ അടിസ്ഥാനമാക്കി ബജറ്റ് എപ്രകാരമായിരിക്കുമെന്ന് വിലയിരുത്താം. വ്യവസായമേഖല നേരത്തെതന്നെ കോർപറേറ്റ് നികുതികുറച്ചതുകൊണ്ട് അത്തരത്തിലുള്ള ഒരുനടപടി ഇനിയും പ്രതീക്ഷിക്കേണ്ടതില്ല. അതേസമയം, അടച്ചിടൽ കാലത്തുണ്ടായ നഷ്ടംനേരിടാൻ കമ്പനികളെ സഹായിക്കുന്നതിന് നിക്ഷേപ സൗഹൃദപദ്ധതികളും മുൻവർഷത്തെ നഷ്ടംക്രമീകരിക്കുന്നതിനുള്ള ആശ്വാസനടപടികളും പ്രതീക്ഷിക്കാം. പ്രതിസന്ധിനേരിടുന്ന സെക്ടറുകൾ ദീർഘകാലം രാജ്യവ്യാപകയമായി അടച്ചിടൽ പ്രഖ്യാപിച്ചതിനാൽ വ്യോമയാനം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകൾ കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. ഈ മേഖലകളിലെ വ്യവസായങ്ങൾക്ക് ആശ്വാസംനൽകുന്ന നടപടികളുണ്ടാകും. പ്രവാസികളുടെ നികുതി രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിച്ചിതനാലും വിമാനസർവീസുകൾ ദീർഘകാലം തടസ്സപ്പെട്ടതിനാലും പ്രവാസികൾക്ക് ഏറെകാലം രാജ്യത്ത് തങ്ങേണ്ടിവന്നു. നിശ്ചിതകാലപരിധികഴിഞ്ഞാൽ രാജ്യത്തെ ആദായനികുതി ആനുകൂല്യത്തിന് അർഹത ലഭിക്കാത്ത സാഹചര്യംഉണ്ടാകും. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇക്കാര്യത്തിൽ ഇളവുകൾ നൽകിയിരുന്നെങ്കിലും അടുത്ത സാമ്പത്തികവർഷവും ഇതുസംബന്ധിച്ച് ആനുകൂല്യം പ്രഖ്യാപിച്ചേക്കാം. ആരോഗ്യമേഖല നാലുവർഷത്തിനുള്ളിൽ ആരോഗ്യമേഖലയിലെ ചെലവ് മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാലുശതമാനമായി ഉയർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികൾ പ്രതീക്ഷിക്കാം. നിലവിലുള്ള ഒരുശതമാനം ആരോഗ്യനികുതി വർധിപ്പിച്ചും കോർപറേറ്റ് നികുതിയിൽനിന്ന് അധികവരുമാനംകണ്ടെത്തിയുമാകും പദ്ധതി നടപ്പാക്കുക. നിക്ഷേപസമാഹരണം പൊതുമേഖല കമ്പനികളുടെ ഓഹരി വിറ്റഴിച്ച് വരുമാനംനേടാൻ സർക്കാർ ഇത്തവണയും വൻപദ്ധതി തയ്യാറാക്കിയേക്കും. എൽഐസി പോലുള്ള വൻകിട കമ്പനികളുടെ ന്യൂനപക്ഷ ഓഹരികൾ വിറ്റഴിച്ച് 40 ബില്യൺ ഡോളറെങ്കിലും സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇറക്കുമതി തീരുവ കൂടുതൽ വരുമാനം കണ്ടെത്തുക, രാജ്യത്ത് നിർമിക്കുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവയുടെ ഭാഗമായി വിവിധ ഉത്പന്നങ്ങളുടെ ഇറക്കുമതിതീരുവ വർധിപ്പിച്ചേക്കും. സ്മാർട്ട്ഫോണുകൾ, ഇലകട്രോണിക് ഘടകങ്ങൾ, ഉപകരണങ്ങൾ എന്നിവ ഉൾപ്പടെ 50ലധികം ഇനങ്ങളുടെ ഇറക്കുമതി തീരുവ 10ശതമാനംവരെ വർധിപ്പിക്കാൻ സാധ്യതയുണ്ട്. റിയൽ എസ്റ്റേറ്റ് കോവിഡിനെതുടർന്ന് റിയൽ എസ്റ്റേറ്റ് മേഖല സ്തംഭിച്ച സ്ഥിതിയിലാണ്. വിപണിമൂല്യംകുത്തനെ ഇടിഞ്ഞിട്ടും സ്റ്റാമ്പ് ഡ്യൂട്ടി, സർക്കിൾ നിരക്കുകൾ എന്നിവ അതേപടി തുടരുകയാണ്. അതുകൊണ്ടുതന്നെ വസ്തു കുറഞ്ഞ മാർക്കറ്റ്വിലയ്ക്ക് വിറ്റുപോയാലും നികുതിബാധ്യതയിൽ കുറവുണ്ടാകുന്നില്ല. മാർക്കറ്റ് വിലയിൽ നികുതി കണക്കാക്കുന്നതരത്തിലുള്ള ഭേദഗതികൾ ബജറ്റിൽ പ്രതീക്ഷിക്കാം. വിവാദ് വിശ്വാസ് പദ്ധതി 2020ലെ ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തെതുടർന്ന് ഫലപ്രദമായി നടപ്പാക്കാനായില്ല. തർക്കനികുതിയുടെ 100ശതമാനം അടച്ച് കേസ് തീർപ്പാക്കാൻ സാഹയിക്കുന്നതാണ് പദ്ധതി. അതിലൂടെ പിഴയും പലിശയും ഒഴിവാക്കാനുള്ള അവസരമാണ് നൽകിയത്. പ്രതിസന്ധികാരണം പദ്ധതിയിൽ പങ്കാളിത്തം പരിമിതമായിരുന്നു. പുതിയ സാഹചര്യത്തിൽ പദ്ധതിയുടെ വിപുലീകരണം സർക്കാർ ആലോചിച്ചേക്കാം. ലാഭവിഹിതവിതരണ നികുതി രാജ്യത്ത് താമസിക്കുന്നവരും പ്രവാസികളും നൽകേണ്ട ലാഭവിഹിത നികുതിയിൽ 2020ലെ ബജറ്റ് അസമത്വം സൃഷ്ടിച്ചിരുന്നു. പ്രവാസികൾക്ക് 20ശതമാനംവരെയാണ് ഈയിനത്തിൽ നികുതി നൽകേണ്ടത്. എന്നാൽ രാജ്യത്ത് താമസിക്കുന്നവർക്ക് സർചാർജുൾപ്പടെ 35.88ശതമാനംവരെ നികുതി ബാധകമായിരുന്നു. നിശ്ചിതശതമാനം നികുതിനിരക്ക് ഏർപ്പെടുത്തി ഇക്കാര്യത്തിലെ അസമത്വംനീക്കുമെന്ന് പ്രതീക്ഷിക്കാം. ഇൻഷുറൻസിന്റെ വ്യാപനം ലൈഫ് ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ് എന്നിവയിലേയ്ക്ക് കൂടുതൽപേരെ ആകർഷിക്കുന്നതിനുള്ള നടപടികൾ ബജറ്റിൽ പ്രതീക്ഷിക്കാം. നികുതികിഴിവ് വർധിപ്പിച്ചുകൊണ്ടായിരിക്കും ഇതിന്റെ സാധ്യത പരീക്ഷിക്കുക. കോർപറേറ്റുകൾക്കും ജീവനക്കാർക്കും ഗ്രൂപ്പ് മെഡിക്കൽ ഇൻഷുറൻസ് ആരോഗ്യപരിപാലന പരിശോധനകൾ എന്നിവയ്ക്ക് ഉയർന്ന നികുതി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചേക്കാം. ഇൻഷുറൻസിന്റെ പ്രാധാന്യത്തെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനാകും പ്രാധാന്യംനൽകുക. വികസനത്തിന് ധനകാര്യസ്ഥാപനം അടിസ്ഥാനസൗകര്യവികസനത്തിന് 1.02 ലക്ഷംകോടി രൂപചെലവഴിക്കുകയെന്ന ലക്ഷ്യത്തോടെ ഇൻഫ്രസ്ട്രക്ചർ പ്രൊജക്ടുകൾക്ക് ധനസഹായം നൽകുന്നതിന് പുതിയ ധനകാര്യ പദ്ധതി പ്രഖ്യാപിക്കാനിടയുണ്ട്. പൊതുമേഖല ബാങ്കുകളുടെ മൂലധനം ഉയർത്തുന്നതിനും ബജറ്റിൽ നടപടികളുണ്ടാകും. വ്യക്തിഗത ആദായ നികുതി സ്ലാബുകളുടെ പരിധി ഉയർത്തുകയും സ്റ്റാൻഡേഡ് ഡിഡക്ഷൻ തുകവർധിപ്പിക്കുകയുംചെയ്ത് വ്യക്തികളുടെ ഉപഭോഗശേഷി വർധിപ്പിക്കാനും സർക്കാർ തയ്യാറായേക്കും.

from money rss https://bit.ly/2MIcWNe
via IFTTT

വെറും കണക്കിലെ കളിയാവില്ല ബജറ്റ് 2021

2001 ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ബജറ്റിന്റെ ഉദ്ദേശലക്ഷ്യം ഒറ്റവാക്കിൽ പറയുകയാണെങ്കിൽ, കടം അഥവാ ധനക്കമ്മി കുറയ്ക്കൽ ആയിരിക്കും(Fiscal consolidation). ഈ സാമ്പത്തിക വർഷം നവംബർ വരെയുള്ള വരവു ചെലവ് കണക്കുകൾ അനുസരിച്ച് ധനക്കമ്മി ഏകദേശം 11 ലക്ഷം കോടി രൂപയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ മാർച്ച് അവസാനത്തോടെ അത് ഏറ്റവും കുറഞ്ഞത് 14 ലക്ഷം കോടിയെങ്കിലുമാകും. അതായത് ദേശീയ വരുമാനത്തിന്റെ 7.3%. കഴിഞ്ഞ ബജറ്റിൽ പ്രതീക്ഷിച്ച 3.5 ശതമാനത്തിന്റെ സ്ഥാനത്താണിത്. അതുകൊണ്ടുതന്നെ വരുന്ന മൂന്ന് വർഷത്തിനുള്ളിൽ ധന ഉത്തരവാദിത്ത നിയമം അനുശാസിക്കുന്ന മൂന്നു ശതമാനത്തിലേക്ക് ധനക്കമ്മി കുറച്ചു കൊണ്ടുവരാനുള്ള നടപടികൾക്കാകും ബജറ്റ് ഊന്നൽ നൽകുക. ഏകദേശം 17 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജുകൾ കോവിഡിനെ തുടർന്ന് പ്രഖ്യാപിക്കപ്പെടുകയുണ്ടായി. ഇത് തീരെ അപര്യാപ്തമാണെന്നും കൂടുതൽ പാക്കേജുകൾ ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുണ്ടാകണമെന്നും ഒരു വലിയ വിഭാഗം സാമ്പത്തിക ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ഏതു ചെലവുചുരുക്കൽ നടപടികളും വലിയ വിമർശനങ്ങൾക്ക് വഴി തെളിച്ചേക്കാം. എന്നാൽ, കോവിഡിനെ തുടർന്നുണ്ടായ പ്രതിസന്ധി മാത്രമാകില്ല ചെലവുചുരുക്കൽ തീരുമാനത്തിലേക്ക് സർക്കാരിനെ നയിക്കുക. 2008-ലെ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രഖ്യാപിച്ച ഉത്തേജക നടപടികൾ യഥാസമയത്തു പിൻവലിക്കാഞ്ഞത് മൂലമുണ്ടായ പണപ്പെരുപ്പം 2013-ഓടെ മറ്റൊരു സാമ്പത്തിക പ്രതിസന്ധിക്കിടയാക്കി എന്നത് സർക്കാരിന്റെ സാമ്പത്തിക ഉപദേശകർ മറന്നുകാണാനിടയില്ല. നേരിട്ടോ അല്ലെങ്കിൽ തൊഴിലുറപ്പ് തുടങ്ങിയ പദ്ധതികളിൽ കൂടിയോ ജനങ്ങളിലേക്ക് കൂടുതൽ പണം എത്തിക്കുന്നതിന് പകരം സംഘടിത മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന നടപടികൾക്കായിരിക്കും ബജറ്റ് പ്രാമുഖ്യം നൽകുക. വരുന്ന ദശകത്തിൽ പുതുതായി ഏകദേശം 10 കോടി യുവാക്കൾ തൊഴിൽസേനയിലേക്ക് വന്നുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും ആളുകൾക്ക് കാർഷികേതര മേഖലയിൽ തൊഴിലവസരം സൃഷ്ടിക്കപ്പെടണമെങ്കിൽ ഇടത്തരം വ്യവസായ സംരംഭങ്ങൾ ഉയർന്നു വരേണ്ടതുണ്ട്. എന്നാൽ, ഇന്ത്യയിൽ ഇടത്തരം വ്യവസായ സ്ഥാപനങ്ങൾ വിരളമാണ്. സൂക്ഷ്മ, ചെറുകിട വ്യവസായങ്ങളാകട്ടെ, ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പര്യാപ്തവുമല്ല. ഉദാഹരണമായി 2% ചെറുകിട വ്യവസായ സ്ഥാപനങ്ങളിൽ മാത്രമാണ് പത്തിൽ കൂടുതൽ തൊഴിലാളികൾ ഉള്ളത്. അതിനാൽ തന്നെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഇടത്തരം സംരംഭങ്ങളുടെ വളർച്ചക്ക് ആവശ്യമായ പരിഷ്കാരങ്ങൾക്ക് ബജറ്റിൽ തുടക്കം കുറിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച്, കുറഞ്ഞ ചെലവിൽ വ്യവസായ ആവശ്യത്തിന് ഭൂമി ലഭ്യമാക്കൽ, കൂടുതൽ യുക്തിസഹമായ നികുതി സമ്പ്രദായം, വൈദ്യുതി നിരക്കുകൾ, സമയ ബന്ധിതമായ തർക്ക പരിഹാര വ്യവസ്ഥ, ഉദാരമായ തൊഴിൽ നിയമങ്ങൾ തുടങ്ങിയ മേഖലകളിൽ. കോവിഡിനെ തുടർന്ന് ബാങ്കിങ് മേഖല തീവ്രമായ പ്രതിസന്ധി നേരിടുന്നുണ്ട്. അടുത്തിടെ പുറത്തിറക്കിയ റിസർവ് ബാങ്ക് റിപ്പോർട്ട് പ്രകാരം പൊതുമേഖല ബാങ്കുകളുടെ മൊത്തം കിട്ടാക്കടം അവരുടെ മൊത്തം വായ്പയുടെ 18 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്. ഇത് കൂടുതൽ മൂലധന നിക്ഷേപം ഈ ബാങ്കുകളിൽ നടത്താൻ ഗവണ്മെന്റിനെ നിർബന്ധിതമാക്കും. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഏകദേശം രണ്ടര ലക്ഷം കോടി നിക്ഷേപിച്ചതിനു പുറമേയാണിത്. അതോടൊപ്പം ഓഹരി വിറ്റഴിക്കൽ ഉൾപ്പെടെയുള്ള കൂടുതൽ പരിഷ്കരണ നടപടികളും പൊതുമേഖല ബാങ്കുകളുടെ കാര്യത്തിൽ ബജറ്റ് പ്രഖ്യാപിച്ചേക്കാം. വാണിജ്യബാങ്കുകളുടെ കിട്ടാക്കടം ഏറ്റെടുത്ത് തിരിച്ചു പിടിക്കുന്നതിനായി ഒരു Bad Bank സ്ഥാപിക്കണമെന്ന ആവശ്യം പല കോണുകളിൽനിന്ന് ഉയർന്നു വരുന്നുണ്ട്. എന്നാൽ, കിട്ടാക്കടം വീണ്ടും കൂടില്ലെന്ന് ഉറപ്പുവരുത്താൻ അതു കൊണ്ടുമാത്രം സാധിക്കില്ല. മറിച്ച്, കിട്ടാക്കടം ഉണ്ടാകാനുള്ള കാരണങ്ങളെയാണ് ഇല്ലാതാക്കേണ്ടത് അല്ലെങ്കിൽ നിയന്ത്രിക്കേണ്ടത് എന്ന മറുവാദവുമുണ്ട്. അതിനാൽതന്നെ ബജറ്റ് ഇക്കാര്യത്തിൽ ഒരു പ്രഖ്യാപനം നടത്താനിടയില്ല. കൂടുതൽ വായ്പ നല്കുവാനായി ബാങ്കുകളെ പ്രേരിപ്പിക്കാൻ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ റിപ്പോ നിരക്കുകളിൽ റിസർവ് ബാങ്ക് ഗണ്യമായ കുറവ് വരുത്തുകയുണ്ടായി. എന്നാൽ, ദീർഘകാല വായ്പകളോട് ബാങ്കുകൾ ഇപ്പോഴും മുഖം തിരിക്കുന്നുണ്ട്. ഏകദേശം നാലു ലക്ഷം കോടി രൂപയുടെ അധിക പണലഭ്യത ഇപ്പോൾ ബാങ്കുകളുടെ കൈവശം ഉണ്ടായിട്ടാണ് ഈ നടപടി. മാത്രമല്ല ദീർഘകാല പദ്ധതികളെ ശരിയായി വിലയിരുത്തി വായ്പ നല്കുവാനുള്ള കഴിവ് ബാങ്ക് ബോർഡുകൾക്കില്ല എന്ന ആക്ഷേപവുമുണ്ട്. അതിനാൽ പഴയ കാലത്തെ ICICI, IDBI എന്നിവയുടെ മാതൃകയിൽ വികസന ബാങ്കുകളെ തിരികെ കൊണ്ടുവരണം എന്ന ആവശ്യം ഉയർന്നു വരുന്നുണ്ട്. ഒരു പക്ഷേ, ഇതിന്റെ സൂചന ബജറ്റിൽ കണ്ടേക്കാം. വരുമാന നികുതിയുൾപ്പെടെയുള്ള നികുതി സമ്പ്രദായം കൂടുതൽ ലഘൂകരിക്കുന്നതിനുള്ള നടപടികൾക്കും ബജറ്റ് തുടക്കം കുറിച്ചേക്കാം. കഴിഞ്ഞ ബജറ്റിൽ കണക്കാക്കിയ മൊത്തം വരുമാനമായ 22.5 ലക്ഷം കോടി രൂപയിൽ വെറും 8 ലക്ഷം കോടി മാത്രമേ നവംബർ വരെ പിരിഞ്ഞു കിട്ടിയിട്ടുള്ളൂ. നികുതി വരുമാനത്തിൽ ഡ്യൂട്ടി മാത്രമാണ് വളർച്ച രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പെട്രോളിന്മേലുള്ള എക്സൈസ് നികുതി ഏകദേശം 20 രൂപയിൽ നിന്ന് 33 രൂപ ആയും ഡീസലിന്മേൽ 16-ൽനിന്ന് 32 ആയും ഉയർന്നതാണ് ഇതിനു കാരണം. ചരക്കു സേവന നികുതിയുടെ കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം ജി.എസ്.ടി. കൗൺസിലിനാണെങ്കിലും നികുതിഘടന ലഘൂകരിച്ചു വരുമാനം വർധിപ്പിക്കാനുള്ള ഗവണ്മെന്റിന്റെ ഉദ്ദേശം ബജറ്റിൽ സൂചിപ്പിച്ചേക്കാം. നികുതി നിരക്കുകളുടെ എണ്ണം കുറക്കൽ, ഇ-ഇൻവോയിസിങ് ബാധകമാക്കാനുള്ള കുറഞ്ഞ വാർഷിക വിറ്റുവരവ് ഇപ്പോഴുള്ള 500 കോടിയിൽനിന്നു 100 കോടിയിലേക്കോ മറ്റോ കുറയ്ക്കൽ, സ്വകാര്യ യാത്രാവാഹനങ്ങൾ, നിർമാണ മേഖലയുടേതുൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ എന്നിവയിൽ ഇപ്പോൾ ചുമത്തുന്ന 28% നികുതി കുറയ്ക്കൽ തുടങ്ങിയവ അടിയന്തിര പ്രാധാന്യം അർഹിക്കുന്ന നടപടികളാണ്. ഏതായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ എക്സൈസ് ഡ്യൂട്ടി ഒഴികെയുള്ള (അതും ക്രൂഡോയിൽ വില കുറഞ്ഞാൽ മാത്രം) നികുതി നിരക്കുകളിൽ വർധന വരുത്താൻ സാധ്യതയില്ല. അതുപോലെ തന്നെ വരുമാന നികുതി ഉൾപ്പെടെയുള്ള പ്രത്യക്ഷ നികുതി നിരക്കുകളിൽ ഇളവുകളും പ്രതീക്ഷിക്കേണ്ട. പ്രധാന നികുതിയേതര വരുമാനമായ പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ/സ്വകാര്യവൽക്കരണത്തിലൂടെ ഏകദേശം 2.1 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് കഴിഞ്ഞ ബജറ്റ് ലക്ഷ്യമിട്ടത്. എന്നാൽ, ഇതേവരെ 6000 കോടി രൂപ മാത്രമാണ് കിട്ടിയത്. അതുകൊണ്ടു തന്നെ, തന്ത്രപ്രധാനമല്ലാത്ത എന്നാൽ ലാഭത്തിലുള്ളവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്വകാര്യ വൽക്കരണത്തിനുള്ള ഒരു രൂപരേഖ വരുന്ന ബജറ്റിൽ പ്രഖ്യാപിച്ചേക്കാം. ചുരുക്കത്തിൽ, വരുമാനം പെരുപ്പിച്ചും ചെലവ് മറച്ചും യഥാർഥ ധനക്കമ്മി കുറച്ചു കാണിക്കുന്ന ശൈലിയിൽനിന്ന് വെത്യസ്തമായി 5 ട്രില്യൻ ഡോളർ എന്ന ലക്ഷ്യത്തിലേക്ക് സമ്പദ് വ്യവസ്ഥയെ കൈപിടിച്ചുയർത്തുന്ന നയ പരിപാടികൾക്കാവും ഇത്തവണത്തെ ബജറ്റ് ഊന്നൽ നൽകുക. (ലേഖകൻ ന്യൂഡൽഹിയിൽ കൃഷി മന്ത്രാലയം ഡയറക്ടറാണ്. അഭിപ്രായങ്ങൾ വ്യക്തിപരം.) Content Highlights: Pre Budget 2021 Analysis

from money rss https://bit.ly/3j2w4kN
via IFTTT

Friday 29 January 2021

ക്രിപ്‌റ്റോകറൻസികൾക്ക്‌ നിരോധനം; ഡിജിറ്റല്‍ കറന്‍സിയുമായി റിസര്‍വ് ബാങ്ക്

ക്രിപ്റ്റോകറൻസി നിരോധനം ഉൾപ്പടെയുള്ള 20 ബില്ലുകളാണ് പാർലമെന്റിന്റെ ബജറ്റ് സെഷനിൽ അവതരിപ്പിക്കാനിരിക്കുന്നത്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് അതോറിറ്റി ഭേദഗതി ബിൽ, നാഷണൽ ബാങ്ക് ഫോർ ഫിനാൻസ് ഇൻഫ്രസ്ട്രക്ചർ ആൻഡ് ഡെവലപ്മെന്റ് ബിൽ, മൈൻസ് ആൻഡ് മിനറൽസ് ഭേദഗതി ബിൽ, ഇലക്ട്രിസിറ്റി ഭേദഗതി ബില്ല്, ക്രിപ്റ്റോ കറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഒഫീഷ്യൽ ഡിജിറ്റൽ കറൻസി ബിൽ തുടങ്ങിയവയാണ് പാർലമെന്റിൽ അവതരിപ്പിക്കുക. സ്വകാര്യ ക്രിപ്റ്റോകറൻസികളെ രാജ്യത്ത് നിരോധിക്കുന്നതിന് ലക്ഷ്യമിട്ടാണ് ക്രിപ്റ്റോകറൻസി ആൻഡ് റെഗുലേഷൻ ഓഫ് ഡിജിറ്റൽ കറൻസി ബിൽ കൊണ്ടുവരുന്നത്. റിസർവ് ബാങ്കുതന്നെ ഡിജിറ്റൽ കറൻസി അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. അതേസമയം, ക്രിപ്റ്റോകറൻസി സാങ്കേതികവിദ്യ പ്രോത്സാഹിപ്പിക്കുന്നതിന് ബില്ലിൽ ചില ഇളവുകളുമുണ്ടാകും. അടിസ്ഥാന സൗകര്യമേഖലയിലെ വികസനം ലക്ഷ്യമിട്ടാണ് ധനകാര്യസ്ഥാപനം ആരംഭിക്കുന്നത്. നാഷണൽ ബാങ്ക് ഫോർ ഫിനാൻസിങ് ഇൻഫ്രസ്ട്രക്ടചർ ആൻഡ് ഡെവലപ്മെന്റ് ബിൽ കൊണ്ടുവരുന്നത് അതിന്റെ ഭാഗമായാണ്. വൈദ്യുതിവിതരമമേഖലയിൽ മത്സരാധിഷ്ഠിത സമീപനം സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഇലക്ട്രിസിറ്റി ഭേദഗതി ബില്ലിന് രൂപംനൽകിയിട്ടുള്ളത്. അതോടൊപ്പം ഉപഭോക്താക്കളുടെ അവകാശംസംരക്ഷിക്കുന്നതിനുള്ള വ്യവസ്ഥകളും ബില്ലിലുണ്ടാകും. നിരോധനംവരുന്നതോടെ ബിറ്റ്കോയിൻ, ഇഥർ, റിപ്പിൾ തുടങ്ങിയ സ്വകാര്യ ക്രിപ്റ്റോകറൻസികൾക്കൊന്നും രാജ്യത്ത് ഇടപാട് നടത്താനാവില്ല. Government lists bill to ban Bitcoin in India, create official digital currency

from money rss https://bit.ly/39werXx
via IFTTT

സാമ്പത്തിക സര്‍വെ 2021: അറിയേണ്ട പ്രധാനകാര്യങ്ങള്‍

1950-51 സാമ്പത്തിക വർഷത്തിലാണ് ആദ്യമായി സാമ്പത്തിക സർവെ ബജറ്റ് സെഷന്റെ ആദ്യദിവസം അവതരിപ്പിക്കാൻ തുടങ്ങിയത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മേൽനോട്ടത്തിലാണ് ധനകാര്യവകുപ്പ് സർവെ തയ്യാറാക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തെ പ്രധാന സാമ്പത്തിക സംഭവവികാസങ്ങളും ഭാവിയിലേയ്ക്കുള്ള കാഴ്ചപ്പാടുമാണ് സർവെയിലുള്ളത്. ഇത്തവണത്തെ സാമ്പത്തിക സർവെയിലെ പ്രധാന കണ്ടെത്തലുകൾ അറിയാം. 2021-22 സാമ്പത്തിക വർഷത്തെ യഥാർഥ വളർച്ച(ജിഡിപി)11ശതമാനമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നോമിനൽ ജിഡിപി 15.4ശതമാനമാകുമെന്നും. വി ആകൃതിയിലുള്ള വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം പാദത്തിൽ 23.9ശതമാനം ചുരുങ്ങിയതിനുശേഷം മൂന്നാം പാദത്തിൽ നെഗറ്റീവ് 7.5ശതമാനമായി. കറന്റ് അക്കൗണ്ട് മിച്ചം ജിഡിപിയുടെ രണ്ട് ശതമാനമാകുമെന്നാണ് പ്രതീക്ഷ. 17 വർഷത്തെ ഉയർന്ന നിരക്കാണിത്. രാജ്യത്ത വിദേശ കരുതൽശേഖരം എക്കാലത്തെയും ഉയർന്ന നിരക്കായ 586.1 ബില്യൺ ഡോളറാണ്. നിലവിലുള്ളതിനേക്കാൾ ഉയർന്ന് ക്രഡിറ്റ് റേറ്റിങ് ആണ് ഭാവിയിൽ പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള വിപണികളിൽ അടുത്തയിടെയുണ്ടായ റാലി രാജ്യത്തിനും ഗുണകരമായി. ഇന്ത്യയുടെ വിപണിമൂല്യം-ജിഡിപി അനുപാതം ആദ്യമായി 100ശതമാനംകടന്നു. മൂന്നുമാസം തുടർച്ചയായി പ്രതിമാസ ജിഎസ്ടി വരുമാനം ഒരു ലക്ഷംകോടി രൂപ മറികടന്നു. ചരക്ക് സേവന നികുതി നടപ്പാക്കിയതിനുശേഷം ഇതാദ്യമായി 2020 ഡിസംബറിൽ വരുമാനത്തിൽ റെക്കോഡിട്ടു. 2020 സാമ്പത്തിക വർഷത്തിൽ ഇതുവരെയെത്തിയ വിദേശ നിക്ഷേപം 49.98 ബില്യൺ ഡോളറാണ്. 2019ലാകട്ടെ നിക്ഷേപം 44.37 ബില്യൺ ഡോളറായിരുന്നു. 2020 സെപ്റ്റംബർവരെയുള്ള കണക്കനുസരിച്ച് 30 ബില്യൺ ഡോളറിന്റെ വിദേശനിക്ഷേപമാണ് ഇന്ത്യയിലെത്തിയത്. കോവിഡ് വ്യാപനത്തിനിടയിലും സ്റ്റാർട്ടപ്പുകളിലേയ്ക്ക് നിക്ഷേപം ഒഴുകി. 12 കമ്പനികളാണ് യുണികോൺ(ഒരു ബില്യൺ ഡോളറിലധികം മൂല്യമുള്ള)പട്ടികയിൽ ഇടംനേടിയത്. 2007ൽ ഗ്ലോബൽ ഇന്നൊവേഷൻ സൂചിക ആരംഭിച്ചതിനുശേഷം 2020ൽ ഇതാദ്യമായി 50 രാജ്യങ്ങളുടെ പട്ടികയിലേയ്ക്ക് ഇന്ത്യയുമെത്തി. മധ്യ, ദക്ഷിണ ഏഷ്യയിൽ ഒന്നാംസ്ഥാനത്തുമെത്തി. മുൻനിരയിലുള്ള 10 സമ്പദ് വ്യവസ്ഥകളുമായി താരതമ്യംചെയ്യുമ്പോൾ ഗവേഷണ-വികസനമേഖലയിൽ വ്യാപാരമേഖലയുടെ പങ്കാളിത്തംകുറവാണ്. ഗവേഷണ-വികസനമേഖലയിൽ സർക്കാരാണ് പണംചെലവഴിക്കുന്നത്. മൊറട്ടോറിയം അവസാനിച്ചാൽ ബാങ്കുകളുടെ ആസ്തി-ഗുണനിലവാര അവലോകനം നടത്തണമെന്ന് സർവെ നിർദേശിക്കുന്നു. വായ്പകൾ വീണ്ടെടുക്കുന്നതിനുള്ള നിയമവ്യവസ്ഥകൾ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും സർവെ ചൂണ്ടിക്കാണിക്കുന്നു.

from money rss https://bit.ly/36rV6Vz
via IFTTT

സ്വർണ ആവശ്യകത 11 വർഷത്തെ താഴ്ചയിൽ

കൊച്ചി: കോവിഡ് പ്രതിസന്ധിൽ 2020-ൽ ലോകത്തെ സ്വർണത്തിന്റെ ഉപഭോക്തൃ ആവശ്യകത 14 ശതമാനം ഇടിഞ്ഞ് 3,759.6 ടണ്ണിലെത്തി. 2009-നു ശേഷം ഇതാദ്യമായാണ് ആവശ്യകത 4,000 ടണ്ണിനു താഴെ എത്തുന്നതെന്ന് വേൾഡ് ഗോൾഡ് കൗൺസിലിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഡിസംബർ പാദത്തിൽ മാത്രം ആഗോള സ്വർണ ആവശ്യകതയിൽ 28 ശതമാനം വാർഷിക ഇടിവ് രേഖപ്പെടുത്തി. ആഭരണങ്ങളുടെ ആവശ്യകതയിൽ 13 ശതമാനം ഇടിവാണ് ഇക്കാലയളവിൽ ഉണ്ടായത്. സ്വർണത്തിന്റെ ആകെ വാർഷിക ലഭ്യത നാലു ശതമാനം ഇടിവോടെ 4,633 ടണ്ണിലെത്തി. 2013-നു ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. കൊറോണ വൈറസ് മൂലം ഖനികളിൽ ഉണ്ടായ ഉത്പാദന തടസ്സങ്ങളാണ് ഇതിന് കാരണം.

from money rss https://bit.ly/2MkZBu9
via IFTTT

തകര്‍ച്ചയുടെ ആറാംദിനം: 588 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ് 46,285ല്‍ ക്ലോസ്‌ചെയ്തു

മുംബൈ: ചാഞ്ചാട്ടത്തിനൊടുവിൽ, ഉച്ചയ്ക്കുശേഷമുള്ള വ്യാപാരത്തിനിടെ സെൻസെക്സിന് 600ഓളം പോയന്റ് നഷ്ടമായി. സാമ്പത്തിക സർവെ പാർലമെന്റിൽ വെച്ചതിനുപിന്നാലെയാണ് വിപണി കൂടുതൽ നഷ്ടത്തിലായത്. സെൻസെക്സ് 589 പോയന്റ് നഷ്ടത്തിൽ 46,285.77ലും നിഫ്റ്റി 183 പോയന്റ് താഴ്ന്ന് 13,634.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. കേന്ദ്ര ബജറ്റിന് മുന്നോടിയായുള്ള വില്പന സമ്മർദത്തിൽ തുടർച്ചയായി ആറാമത്തെ ദിവസമാണ് വിപണി നഷ്ടത്തിൽ ക്ലോസ്ചെയ്യുന്നത്. 937 പോയന്റാണ് കഴിഞ്ഞദിവസം സെൻസെക്സിന് നഷ്ടമായത്. ഡോ.റെഡ്ഡീസ് ലാബ്, മാരുതി സുസുകി, ഹീറോ മോട്ടോർകോർപ്, ടാറ്റ സ്റ്റീൽ, വിപ്രോ, ബജാജ് ഓട്ടോ, ഇൻഫോസിസ്, എൻടിപിസി, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഇൻഡസിൻഡ് ബാങ്ക്, സൺ ഫാർമ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. മൂലധനം ഉയർത്തേണ്ടതിന്റെ ആവശ്യകത സാമ്പത്തിക സർവെയിൽ ചൂണ്ടിക്കാണിച്ചതിനെതുടർന്ന് പൊതുമേഖല ബാങ്കുകളുടെ ഓഹരികൾ നേട്ടമുണ്ടാക്കി. വാഹന സൂചിക മൂന്നുശതമാനവും ഫാർമ, ലോഹ സൂചികകൾ രണ്ടുശതമാനംവീതവും താഴെപ്പോയി. Sensex ends 588 pts lower at 46,285

from money rss https://bit.ly/2Ytfktu
via IFTTT

രാജ്യം 11ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് സാമ്പത്തിക സര്‍വെ

ന്യൂഡൽഹി: കോവിഡിനെതുടർന്ന് സാമ്പത്തിക പ്രതിസന്ധിയിലായ രാജ്യം അടുത്ത സാമ്പത്തികവർഷം 11 ശതമാനം വളർച്ചനേടുമെന്ന് സാമ്പത്തിക സർവെ. ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ പാർലമന്റിൽ വെച്ച സാമ്പത്തിക സർവെയിലാണ് രാജ്യം മികച്ചവളർച്ചനേടുമെന്ന് സൂചിപ്പിച്ചിട്ടുള്ളത്. നടപ്പ് സാമ്പത്തികവർഷത്തെ വളർച്ച 7.7ശതമാനത്തിലൊതുങ്ങമെന്നാണ് സർവെയിൽ പറയുന്നത്. അടുത്തവർഷം v ആകൃതിയിലുള്ളതിരിച്ചുവരവാണ് രാജ്യം പ്രതീക്ഷിക്കുന്നത്. നൂറ്റാണ്ടിലൊരിക്കൽമാത്രം ഉണ്ടായേക്കാവുന്ന പ്രതിസന്ധിയെയാണ് രാജ്യം നേരിട്ടത്. ആഗോളതലത്തിൽ 90ശതമാനത്തിലധികം രാജ്യങ്ങൾ ഈ പ്രതിസന്ധിയിൽ ആടിയുലഞ്ഞു. നടപ്പ് സാമ്പത്തികവർഷം ആദ്യപാദത്തിൽ ജിഡിപി 23.9ശതമാനമായാണ് ചുരുങ്ങിയത്. രണ്ടാംപാദത്തിലാകട്ടെ ഇത് 7.5ശതമാനമായികുറയ്ക്കാൻ രാജ്യത്തിനായി. എല്ലാ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിന്റെ വളർച്ചയാണ് കാണിക്കുന്നതെന്നും സാമ്പത്തിക സർവെയിൽ പറയുന്നു. പൊതുമേഖല ബാങ്കുകളുടെ മൂലധനംവർധിപ്പിക്കുന്നതിന് സാമ്പത്തിക സർവെ കൂടുതൽ പ്രാധാന്യം നൽകുന്നു. ആവശ്യത്തിന്മൂലധനമില്ലാതായാൽ വായ്പ ലഭ്യമാക്കുന്നതിനെ ബാധിക്കുകയും സാമ്പത്തിക വീണ്ടെടുക്കലിന് അത് തടസ്സമാകുകയുംചെയ്യുമെന്നാണ് വിലയിരുത്തൽ. ഇത് മൊത്തംവളർച്ചയെതന്നെ ബാധിച്ചേക്കാം. രാജ്യത്തെ ബാങ്കിങ് മേഖലയിലെ 60ശതമാനംവിഹിതവും പൊതുമേഖല ബാങ്കുകളുടേതാണ്.നിഷ്ക്രിയ ആസ്തിയിൽ 90ശതമാനവും ഈബാങ്കുകളിലാണെന്നത് ഗൗരവം അർഹിക്കുന്നു. 2021 സാമ്പത്തികവർഷത്തിന്റെ തുടക്കത്തിൽതന്നെ വിമാനസർവീസുകൾ കോവിഡിനുമുമ്പുള്ള നിലയിലേയ്ക്കെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2021 മെയ് മാസത്തോടെ സ്വകാര്യ തീവണ്ടി സർവീസുകളുടെ ലേലം പൂർത്തിയാക്കും. 2023-24 സാമ്പത്തിക വർഷത്തോടെ സ്വകാര്യ തീവണ്ടികൾ ഓടിത്തുടങ്ങുമെന്നും സർവെയിൽ പറയുന്നു. സാമ്പത്തിക സർവെ മേശപ്പുറത്തുവെച്ചതോടെ സഭ പരിഞ്ഞു. ബജറ്റ് അവതരണത്തിനായി തിങ്കളാഴ്ച 11 മണിയോടെയാണ് വീണ്ടുംചേരുക. LIVE at⏰3:30 pm Press Conference by Chief Economic Advisor @SubramanianKri on #EconomicSurvey 2020-21 Watch on #PIBs YouTube: https://bit.ly/2MxSr5C Facebook: https://bit.ly/3opBacd — PIB India (@PIB_India) January 29, 2021 Indias economic growth to be 11% in FY22

from money rss https://bit.ly/2NI2h5r
via IFTTT

Thursday 28 January 2021

നിയമം കര്‍ഷകരുടെ ഉന്നമനത്തിനെന്ന് രാഷ്ട്രപതി; ബജറ്റ് സമ്മേളനത്തിന് തുടക്കമായി

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. കാർഷിക നിയമങ്ങളെ പ്രകീർത്തിച്ചാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തിന് തുടക്കമിട്ടത്. റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തെ അദ്ദേഹം അപലപിക്കുകയുംചെയ്തു. കർഷകരെ തറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ ജീവിതംമെച്ചപ്പെടുത്തുകയെന്നതാണ് നിയമപരിഷ്കരണത്തിന്റെ ലക്ഷ്യം. വിളകൾക്ക് ന്യായവില ഉറപ്പാക്കും. ചെറുകിട കർഷകരുടെ ക്ഷേമത്തിന് മുൻഗണനൽകുമെന്നും അദ്ദേഹം പറഞ്ഞു. 1,13,000 കോടി രൂപ പിഎം കിസാൻ സമ്മാൻ പദ്ധതിവഴി കർഷകർക്ക് താങ്ങായി അവരുടെ അക്കൗണ്ടുകളിലേയ്ക്ക് നൽകി. കോവിഡും കാലാവസ്ഥ വ്യതിയാനങ്ങളുമാണ് രാജ്യം ഈയിടെ നേരിട്ടത്. അതിനെ വിവിധ സാമ്പത്തികപാക്കേജുകളിലൂടെ വിദഗ്ധമായിനേരിടാനയെന്നും അ്ദേഹം കൂട്ടിച്ചേർത്തു. കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അടക്കം 17 പ്രതിപക്ഷ കക്ഷികൾ സഭബഹിഷ്കരിക്കുകയാണ്. ഫെബ്രുവരി ഒന്നിനാണ് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരിപ്പിക്കുക. അതിനുമുമ്പായി വെള്ളിയാഴ്ച സാമ്പത്തിക സർവെ സഭയുടെമേശപ്പുറത്ത് വെയ്ക്കും.

from money rss https://bit.ly/3coPm2C
via IFTTT

രാജസ്ഥാനില്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി രണ്ടുശതമാനം കുറച്ചു

പെട്രോൾ, ഡീസൽ വിലകുതിച്ചുകയറുന്നതിനെട രാജസ്ഥാൻ സർക്കാർ മൂല്യവർധിത നികുതി(വാറ്റ്) രണ്ടുശതമാനം കുറച്ചു. ആഗോള വിപണിയിലെ വിലയോടൊപ്പം വിനിമയനിരക്കുകൂടി ചേർത്താണ് രാജ്യത്ത് പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നത്. അതോടൊപ്പമാണ് കേന്ദ്ര സർക്കാർ എക്സൈസ് തീരുവയും സംസ്ഥാനങ്ങൾ വാറ്റും ഇടാക്കുന്നത്. ഒരുലിറ്ററിന്മേൽ ഇരട്ടിയിലേറെതുക നികുതിയിനത്തിൽതന്നെ ഈടാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങളുടെമേലുള്ള അധികഭാരംകുറയ്ക്കുന്നതിന്റെ ഭാഗമായാണ് വാറ്റ് കുറയ്ക്കുന്നതെന്ന് രാജ്യസ്ഥാൻ സർക്കാർ വ്യക്തമാക്കി. കേന്ദ്രവും നികുതി കുറയക്കാൻ തയ്യാറാകണമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ് ലോത് ആവശ്യപ്പെട്ടു. ജെയ്പൂരിൽ ഒരുലിറ്റർ പെട്രോളിന് 92.51 രൂപയും ഡീസലിന് 84.62 രൂപയുമാണ് വില. Petrol, diesel to get cheaper in Rajasthan after 2% VAT cut

from money rss https://bit.ly/36kGtDo
via IFTTT

സാമ്പത്തിക സര്‍വെ: സെന്‍സെക്‌സില്‍ 343 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നഷ്ടത്തിനൊടുവിൽ ഓഹരി വിപണിയിൽ ആശ്വാസനേട്ടം. പാർലമെന്റിൽ സാമ്പത്തിക സർവെ അവതരിപ്പിക്കാനിരിക്കെയാണ് വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 343 പോയന്റ് നേട്ടത്തിൽ 47,217ലും നിഫ്റ്റി 102 പോയന്റ് ഉയർന്ന് 13,920ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 928 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 203 ഓഹരികൾ നഷ്ടത്തിലുമാണ്. 26 ഓഹരികൾക്ക് മാറ്റമില്ല. ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി ബാങ്ക്, റിലയൻസ്, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ, സൺ ഫാർമ, എസ്ബിഐ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സിപ്ല, ഡാബർ, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ഇൻഡസിൻഡ് ബാങ്ക്, തുടങ്ങി 27 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വെള്ളിയാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3ooOWfb
via IFTTT

പേമെന്റ് ആപ്പുകൾ: ഉത്തരവാദിത്തമില്ലെന്ന് ആര്‍ബിഐ

ന്യൂഡൽഹി:വാട്സാപ്പ്, ആമസോൺ, ഗൂഗിൾ തുടങ്ങിയവയുടെ പേമെന്റ് സേവനങ്ങൾ നിബന്ധനകൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുന്നത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് റിസർവ് ബാങ്ക് സുപ്രീംകോടതിയിൽ. നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ.) ആണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും അറിയിച്ചു. യു.പി.ഐ. (യൂണിഫൈഡ് പേമെന്റ് ഇന്റർഫേസ്) പ്ലാറ്റ്ഫോമുകൾവഴി ശേഖരിക്കുന്ന ഇന്ത്യക്കാരുടെ വിവരം കോർപ്പറേറ്റുകൾ ദുരുപയോഗം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് ബിനോയ് വിശ്വം എം.പി. നൽകിയ ഹർജിയിലാണ് റിസർവ് ബാങ്ക് മറുപടിനൽകിയത്. തേഡ് പാർട്ടി ആപ്പ് പ്രൊവൈഡർമാർക്ക് (ടി.പി.എ.പി.) റിസർവ് ബാങ്കല്ല അനുമതി നൽകുന്നത്. ഇവ നേരിട്ട് റിസർവ് ബാങ്കിന്റെ കീഴിൽ വരുന്നുമില്ല. ആമസോൺ, ഗൂഗിൾ, വാട്സാപ്പ് എന്നിവയ്ക്ക് യു.പി.ഐ. സേവനം നൽകാൻ അനുമതികൊടുത്തത് എൻ.പി.സി.ഐ. ആണ്. വാട്സാപ്പിന്റെ സിസ്റ്റം സുരക്ഷിതമല്ലെന്നും അവർക്ക് പേമെന്റ് സേവനം അനുവദിക്കരുതെന്നും ബിനോയ് വിശ്വം നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇസ്രയേലിലെ ചാര സോഫ്റ്റ്വേറായ പെഗാസസ് വാട്സാപ്പ് ഉപയോക്താക്കളുടെ വിവരം ശേഖരിച്ചതുമായി ബന്ധപ്പെട്ട വിവാദവും അന്ന് ചൂണ്ടിക്കാട്ടി. തങ്ങളുടെ സിസ്റ്റത്തെ പെഗാസസ് ഹാക്കുചെയ്തുവെന്ന വാദം തീർത്തും അടിസ്ഥാനരഹിതമാണെന്ന് വാട്സാപ്പ് വ്യക്തമാക്കിയിരുന്നു. യു.എസ്. കോടതിയിൽ വാട്സാപ്പ് നൽകിയ പരാതിയെത്തുടർന്ന് കഴിഞ്ഞവർഷമാണ് പെഗാസസ് വിഷയം ചർച്ചയായത്. വാട്സാപ്പ് ഉപയോഗിക്കുന്ന 1400 പേരുടെ വിവരങ്ങൾ പെഗാസസ് നിരീക്ഷിച്ചുവെന്നും അതിൽ ഇന്ത്യക്കാരുണ്ടെന്നുമായിരുന്നു റിപ്പോർട്ടുകൾ. പൗരൻമാരുടെ സ്വകാര്യത ലംഘിക്കാത്തവിധം മാർഗരേഖയുണ്ടാക്കാൻ റിസർവ് ബാങ്കിന് നിർദേശം നൽകണമെന്നാണ് അഡ്വ. ശ്രീറാം പറക്കാട്ട് വഴി ബിനോയ് വിശ്വം ഫയൽ ചെയ്ത ഹർജിയിലെ ആവശ്യം. പേമെന്റ് സേവനങ്ങൾക്കായി ഗൂഗിൾ, ആമസോൺ, വാട്സാപ്പ് തുടങ്ങിയ സ്ഥാപനങ്ങൾ ശേഖരിക്കുന്ന വിവരം മൂന്നാംകക്ഷിയുമായി പങ്കുവെക്കരുതെന്നും ഹർജിയിൽ ആവശ്യപ്പെട്ടു. content highlights:rbi on payment apps

from money rss https://bit.ly/3iV2H3U
via IFTTT

അഞ്ചാം ദിവസവും തകര്‍ച്ച: നിഫ്റ്റി 13,850ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: തുടർച്ചയായി അഞ്ചാമത്തെ ദിവസവും ഓഹരി വിപണി കുത്തനെ ഇടിഞ്ഞു. ബജറ്റിന് മുന്നോടിയായുള്ള വില്പന സമ്മർദത്തിൽ 10 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് നിക്ഷേപകനുണ്ടായത്. ജനുവരി 21 രേഖപ്പെടുത്തിയ ഉയർന്ന നിലവാരമായ 50,184 പോയന്റിൽനിന്ന് നാലായിരം പോയന്റിലേറെയാണ് സെൻസെക്സിന് നഷ്ടമായത്. 14,753 എന്ന ഉയർന്ന നിലാവരത്തിൽനിന്ന് നിഫ്റ്റിക്ക് 1000ത്തോളം പോയന്റും. ബാങ്ക്, റിയാൽറ്റി, ഐടി, ധനകാര്യം, എഫ്എംസിജി വിഭാഗങ്ങളെയാണ് തകർച്ച പ്രധാനാമായും ബാധിച്ചത്. വാഹനം, ഓയിൽആൻഡ്ഗ്യാസ് ഓഹരികളിൽ നേരിയതോതിൽ വാങ്ങൾ താൽപര്യവും പ്രകടമായി. വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ 535.57 പോയന്റാണ് സെൻസെക്സിന് നഷ്ടമായത്. 46,874.36ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 150 പോയന്റ് താഴ്ന്ന് 13,817.50ലുമെത്തി. ബിഎസ്ഇയിലെ 1543 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1285 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 161 ഓഹരികൾക്ക് മാറ്റമില്ല. ഹിന്ദുസ്ഥാൻ യുണിലിവർ, മാരുതി സുസുകി, വിപ്രോ, എച്ച്ഡിഎഫ്സി ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ആക്സിസ് ബാങ്ക്, എസ്ബിഐ, ശ്രി സിമെന്റ്സ്, ഐഒസി, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. ആഗോളകാരണങ്ങൾക്കുപുറമെ, ബജറ്റിനുമുന്നോടിയായുള്ള ലാഭമെടുപ്പുംകൂടിയായപ്പോൾ വിപണിയിൽ കരടികൾ പിടിമുറുക്കി. കുറഞ്ഞ നിലവാരത്തിൽ മികച്ച ഓഹരികൾ വാങ്ങാനുള്ള അവസരമാണ് ഈതിരുത്തലിലൂടെ നിക്ഷേപകന് ലഭിക്കുന്നത്. Nifty ends Jan series below 13,850, Sensex slips 535 pts

from money rss https://bit.ly/39uzERX
via IFTTT

ആമസോണിനുമേല്‍ ഇ.ഡിയുടെ കുരുക്ക്

ഇ-കൊമേഴ്സ് ഭീമനായ ആമസോണിനുമേൽ പിടിമുറുക്കി സർക്കാർ. മൾട്ടി ബ്രാൻഡ് റീട്ടയിൽ മേഖലയിലെ വിദേശവിനിമയ നിയമം ലംഘിച്ചെന്നാരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആമസോണിനെതിരെ കേസ് രജിസ്റ്റർചെയ്തു. റിലയൻസ്-ഫ്യൂച്ചർ റീട്ടെയിൽ ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കേസിൽ ആമസോണിനെതിരെ ഡെൽഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങൾക്കുപിന്നാലെയാണ് നടപടി. സമാനമായ വിഷയം ചൂണ്ടിക്കാണിച്ച് വാണിജ്യമന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ഡിപാർട്മെന്റ് ഓഫ് പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് ആമസോണിന് കത്തയച്ചിരുന്നു. കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർഗ്രൂപ്പ് റീട്ടെയിൽ, മൊത്തവ്യാപാര ബിസിനസ് മുകേഷ് അംബാനിയുടെ റിലയൻസ് റീട്ടെയിലിന് വിറ്റതുമായി ബന്ധപ്പെട്ടുള്ള കരാറിനെ ആമസോൺ എതിർത്തിരുന്നു. സിങ്കപൂരിലെ അന്താരാഷ്ട്ര ട്രിബ്യൂണലിൽനിന്ന് അനുകൂല ഉത്തരവും ആമസോണിന് നേടാനായി. ഇതോടെ ഫ്യൂച്ചർ ഗ്രൂപ്പ്-റിലയൻസ് കരാർ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇതുസംബന്ധിച്ച വ്യവഹാരം വിവിധകോടതികളിൽ തുടരുന്നതിനെടായാണ് ഇ.ഡിയുടെ നടപടി. Amazon under ED lens over FDI rule breach

from money rss https://bit.ly/2YlNyiL
via IFTTT

ആഗോള ബ്രാന്‍ഡുകളില്‍ അഞ്ചാമതായി ജിയോ

ബ്രാൻഡ്ഫിനാൻസ്ഗ്ലോബൽ500 പട്ടികയിൽ ലോകത്തിലെ ശക്തമായ അഞ്ച് ബ്രാൻഡുകളിൽ ജിയോ സ്ഥാനംപിടിച്ചു. ആപ്പിൾ, ആമസോൺ, ഡിസ്നി, പെപ്സി, നൈക്ക്, ലിഗോ, ടെൻസെന്റ്, ആലിബാബാ, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ കമ്പനികളെ മറികടന്നാണ് ജിയോ ഈ നേട്ടം കൈവരിച്ചത്. ചൈനയിലെ വിചാറ്റിനാണ് പട്ടികയിൽ ഒന്നാംസ്ഥാനം. ഫെറാറിക്കാണ് രണ്ടാംസ്ഥാനം. റഷ്യയിലെ സെബർബാങ്ക് പട്ടികയിൽമൂന്നാമതായി. കൊക്കകോളയാണ് നാലാം സ്ഥാനത്ത്. ചുരുങ്ങിയകാലംകൊണ്ട് ജിയോ ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈൽ നെറ്റ്വർക്ക് ഓപ്പറേറ്ററായും ലോകത്തിലെ മൂന്നാമത്തെ വലിയ മൊബൈൽ നെറ്റ്വർക്ക് ഓപ്പറേറ്ററായും മാറി. 400ദശലക്ഷം വരിക്കാരാണ് ജിയോയ്ക്ക് നിലവിലുള്ളത്. Reliance Jio Is A Stronger Brand Than Apple, Amazon, Disney, Pepsi And Nike

from money rss https://bit.ly/3qTD2LG
via IFTTT

Wednesday 27 January 2021

പാഠം 109| വരാനിരിക്കുന്ന തകര്‍ച്ചനേരിടാന്‍ നിങ്ങള്‍ സജ്ജരാണോ?

2008ലെ റിലയൻസ് പവറിന്റെ ഐപിഒ പലരും മറന്നുകാണില്ല. അതുവരെ പ്രവർത്തനംതുടങ്ങാത്ത കമ്പനിക്കുവേണ്ടിയുള്ള ഐപിഒ പ്രഖ്യാപിച്ചപ്പോൾ തേനീച്ചക്കൂട്ടത്തെപോലെയാണ് റീട്ടെയിൽ നിക്ഷേപകർ ഐപിഒയ്ക്കുവേണ്ടി പാഞ്ഞടുത്തത്.നിരവധി പുതുമുഖങ്ങൾ ഈഒരു ഓഹരിയിലൂടെ വിപണിയിലേയ്ക്കിറങ്ങാനായി നേരത്തെതന്നെ ട്രേഡിങ് അക്കൗണ്ടെടുത്ത് കാത്തിരുന്നു. 450 രൂപയാണ് ഓഹരിയൊന്നിന് വിലനിശ്ചയിച്ചത്. ഏഴുലക്ഷംകോടി രൂപമൂല്യമുള്ള അപേക്ഷകളാണ് റിലയൻസ് പവറിന് ലഭിച്ചത്. അതായത് നിശ്ചയിച്ചതിനേക്കാൾ 72 ഇരട്ടി അപേക്ഷകൾ. 11,600 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. അതുവരെയുള്ള ചരിത്രത്തിലെ ഏറ്റവുംവലിയ ഐപിഒയായി അതുമാറുകയുംചെയ്തു. ലിസ്റ്റ് ചെയ്ത് നാലുമിനുട്ടുകൊണ്ട് ഓഹരി വില 355 രൂപയിലേയ്ക്ക് കൂപ്പുകുത്തി. ഒരുദിവസംകൊണ്ട് കോടിക്കണക്കിന് രൂപയാണ് നിക്ഷേപകർക്ക് നഷ്ടമായത്. വിപണിയുടെ സ്വാഭാവംഅറിയാതെ പുതിയതായി വിപണിയിലെത്തിയവർക്ക് പകച്ചുനിൽക്കാനെകഴിഞ്ഞുള്ളൂ. 3ഃ5 അനുപാതത്തിൽ ബോണസ് ഓഹരി പ്രഖ്യാപിച്ച് നഷ്ടത്തിൽ കമ്പനി സഹതാപം പ്രകടിപ്പിച്ചെങ്കിലും വിലതകർച്ച തുടർന്നുകൊണ്ടേിരുന്നു. 3.20 രൂപയാണ് എൻഎസ്ഇയിൽ ഇപ്പോഴത്തെ ഓഹരി വില. ഒരുവലിയ ബ്രാൻഡിന്റെ പേരിൽ തുടങ്ങാൻ പോകുന്ന കമ്പനിക്കുവേണ്ടിയുള്ള നിക്ഷേപ സമാഹരണം വലിയപാഠമാണ് നിക്ഷേപകരെ പഠിപ്പിച്ചത്. അന്ന് നിക്ഷേപംതുടങ്ങിയവരിൽ ഭൂരിഭാഗംപേരും ഇന്ന് സജീവമായി വിപണിയിലില്ല. കോവിഡനന്തര ഇന്ത്യയിൽ ഇതിനുസമാനമായരീതിയിലാണ് പുതിയതായി റീട്ടെയിൽ നിക്ഷേപകരുടെ എണ്ണം കുതിച്ചുകയറിയത്. ഇവയിൽ ഏറെപ്പേരും ചെറുപ്പക്കാരാണ്. വിപണിയിൽനിന്ന് എളുപ്പത്തിൽ ലക്ഷങ്ങൾകൊയ്യാമെന്ന സോഷ്യൽമീഡിയ പ്രചാരണങ്ങളിൽ ആകൃഷ്ടരായാണ് പലരുടെയുംവരവ്. കോവിഡിനെ തോൽപിച്ച് മാസങ്ങൾക്കുള്ളിൽ വിപണി റെക്കോഡ് നേട്ടംകൈവരിച്ചതും ഇവർക്ക് ആവേശംപകർന്നു. ഒരുമുന്നേറ്റമുണ്ടെങ്കിൽ തകർച്ചയുമുണ്ടെന്ന് മനസിലാക്കാതെ കയ്യിലുള്ളപണംമുഴുവൻ വിപണിയിലിറക്കിയവരുമുണ്ട്. വിപണിയിൽ വരുംദിവസങ്ങളിലുണ്ടാകാൻപോകുന്ന തകർച്ചയെ അതിജീവിക്കാൻ പുതയനിക്ഷേപകർക്കുകഴിയുമോ? 2008 സംഭവിച്ചതുപോലെ എല്ലാം ഉപേക്ഷിച്ച് കളംവിടേണ്ടിവരുമോ? വിപണിയിലെ ഇടിവ് അതിജീവിക്കാനും അത് മികച്ചനേട്ടത്തിനുള്ളവഴിയാക്കാനുമുള്ള സാധ്യതകൾ പരിശോധിക്കാം. എമർജൻസിഫണ്ട് കയ്യിലുള്ള പണംമുഴുവൻ ഓഹരി വിപണിയിൽ നിക്ഷേപിച്ചയാളാണോ നിങ്ങൾ? എങ്കിൽ ലാഭത്തേക്കാൾ നഷ്ടമായിരിക്കും കാത്തിരിക്കുന്നത്. നിത്യജീവിതത്തിലെ അത്യാവശ്യങ്ങൾ നിറവേറ്റാൻ എമർജൻസി ഫണ്ട് കരുതിവെച്ചിട്ടുവേണം ഓഹരി നിക്ഷേപത്തിനിറങ്ങാൻ. അല്ലെങ്കിൽ അത്യാവശ്യഘട്ടംവന്നാൽ ഓഹരിയിൽനിന്ന് പണംപിൻവലിക്കാൻ നിർബന്ധിതരാകും. ആറുമാസത്തേയ്ക്കെങ്കിലും ചെലവിനുള്ള തുക ഇതിനായി നീക്കിവെയ്ക്കാം. സ്ഥിരനിക്ഷേപവുംവേണം ഓഹരിയിൽ നിക്ഷേപിക്കുംമുമ്പ് ഹ്രസ്വകാല ലക്ഷ്യങ്ങൾക്കായി സ്ഥിരനിക്ഷേപ പദ്ധതികളിൽ പണമുണ്ടാകണം. എല്ലാ നിക്ഷേപവും ഓഹരിയിൽതന്നെയാകരുത്. പ്രായത്തിനനുസരിച്ച് മൊത്തം നിക്ഷേപത്തിന്റെ നിശ്ചിതശതമാനം ഡെറ്റ് പദ്ധതികളിൽ മുടക്കണം.30വയസ്സുകാരനാണെങ്കിൽ 70ശതമാനം നിക്ഷേപവും ഓഹരിയിലാകാം. 50വയസ്സുള്ളയാളാണെങ്കിൽ 50ശതമാനത്തിലൊതുക്കാം. ഇത്തരത്തിൽ പോർട്ട്ഫോളിയോ ക്രമീകരിക്കുന്നതിലൂടെ വിപണിയിൽ ഇടപെടാൻ എക്കാലത്തും കരുത്തുണ്ടാകും. അഞ്ചുവർഷത്തേയ്ക്ക് ആവശ്യമില്ലാത്തപണം ദീർഘകാലലക്ഷ്യത്തോടെ ചിട്ടയോടെ നിക്ഷേപിച്ചാൽമാത്രമെ ഓഹരി വിപണിയിൽനിന്ന് മികച്ചനേട്ടം സ്വന്തമാക്കാൻ കഴിയൂ. ചിലപ്പോൾ ദീർഘകാലം ക്ഷമയോടെ കാത്തിരിക്കേണ്ടിവന്നേക്കാം. വിപണിയുടെ ചാഞ്ചാട്ടസ്വാഭാവമാണ് അതിനുപിന്നിൽ. അതുതന്നെയാണ് വിപണിയിലെ നേട്ടസാധ്യതയും. അതിനാലാണ് ഓഹരി വിപണിയിലെ നിക്ഷപത്തിന് റിസ്കുണ്ട് എന്നുപറയുന്നത്. നിശ്ചിതകാലയളവിൽ നിശ്ചിതശതമാനം ആദായം പ്രതീക്ഷിക്കാതെ നിക്ഷേപിക്കാൻ കഴിയണം. അഞ്ചുവർഷത്തേയ്ക്ക് ആവശ്യമില്ലാത്ത പണംമാത്രമെ ഓഹരിയിൽ മുടക്കാവൂ. അച്ചടക്കമുള്ള സമീപനം വിപണി കുതിച്ചുകയറുമ്പോൾ ഇടയ്ക്കൊക്കെ തിരുത്തൽ സ്വാഭാവികമാണ്. മികച്ച ഓഹരികളിൽ ഘട്ടംഘട്ടമായി ദീർഘകാലലക്ഷ്യത്തോടെ മുന്നേറുന്നവർക്ക് വിപണി എന്നും മികച്ച ആദായമെ നൽകിയിട്ടുള്ളൂ. ക്ഷമയും അച്ചടക്കവുമുള്ള നിക്ഷേപസമീപനം പിന്തുടരുന്നതാകുംനല്ലത്. വികാരങ്ങളെ നിയന്ത്രിക്കുക ഭയം, അത്യാഗ്രഹം എന്നിവ ഓഹരി നിക്ഷേപകരുടെ നിഘണ്ടുവിൽ ഉണ്ടാകരുത്. ഇത്തരം വികാരങ്ങൾ നിയന്ത്രിക്കാനുള്ള കഴിവില്ലായ്മമൂലം നിരവധി നിക്ഷേപകർക്ക് പണംനഷ്ടമായിട്ടുണ്ട്. ബുൾമാർക്കറ്റിൽ പെട്ടെന്ന് സമ്പത്തുണ്ടാക്കാമെന്ന മോഹത്തെ നിയന്ത്രിക്കാൻ പ്രയാസമാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ ഓഹരി വിപണിയിൽനിന്ന് കോടികൾ സമ്പാദിച്ചവരുടെ കഥകൾകേൾക്കുമ്പോൾ അത്യാഗ്രഹം വർധിക്കുന്നു. റിസ്ക് മനസിലാക്കാതെ ഊഹക്കച്ചവടത്തിനിറങ്ങാനുള്ള പ്രേരണയാകുംഅത്. അറിയാത്ത കമ്പനികളുടെ ഓഹരികൾ വാങ്ങുന്നതിനും ഫ്യൂച്ചേഴ്സിൽ ഭാഗ്യംപരീക്ഷിക്കുന്നതിനും അത് നിക്ഷേപകനെ പ്രേരിപ്പിക്കുന്നു. ഇത്തരക്കാർ അപകടത്തിൽചാടുമെന്നുറപ്പാണ്. വിപണി തകർന്നുതുടങ്ങുമ്പോൾ പരിഭ്രാന്തരായി കനത്ത നഷ്ടത്തിൽ ഓഹരികൾ വിറ്റൊഴിയാനുള്ള പ്രേരണയുണ്ടാകും. ഓഹരിനിക്ഷേപകുണ്ടാകുന്ന മോശംവികാരങ്ങളാണ് ഭയവും അത്യാഗ്രഹവും. ഈവികാരങ്ങളായിരിക്കരുത് ഒരുനിക്ഷേപകനെ നയിക്കേണ്ടത്. യാഥാർത്ഥ്യബോധത്തോടെ ചിന്തിക്കുക യാഥാർഥ്യവുമായി ബന്ധമില്ലാത്ത അനുമാനങ്ങളെ അടിസ്ഥാനമാക്കി സാമ്പത്തികലക്ഷ്യങ്ങൾ ക്രമീകരിക്കരുത്. ഉദാഹരണത്തിന് സമീപകാലത്തെ ബുൾ റണിൽ ധാരാളം ഓഹരികൾ 100ശതമാനത്തിലേറെ നേട്ടമുണ്ടാക്കിയെന്നുകരുതി ഭാവിയിൽ ലഭിച്ചേക്കാവുന്ന ആദായം കണക്കാക്കരുത്. ദീർഘകാലയളവിൽ 12ശതമാനത്തിലേറെ ആദായം പോർട്ട്ഫോളിയോയിൽനിന്ന് ലഭിച്ചാൽതന്നെ അത് മികച്ചതായി കരുതുക. നിക്ഷേപിക്കുംമുമ്പ് ഗവേഷണംനടത്തുക അപൂർവമായിമാത്രം നടക്കുന്നകാര്യമാണ് നിക്ഷേപിക്കുംമുമ്പ് ശരിയായി ഗവേഷണം നടത്തുകയെന്നത്. സുഹൃത്തുക്കളും ഓഹരി ബ്രോക്കർമാരുംനൽകുന്ന വിവരത്തെ അടിസ്ഥാനമാക്കിയാകും പലരും ഓഹരി വാങ്ങുന്നത്. ഓഹരിയിലല്ല കമ്പനിയുടെ ബിസിനസിലാണ് നിക്ഷേപിക്കുന്നതെന്ന മനോഭാവത്തോടെ മികച്ചവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. കമ്പനിചെയ്യുന്ന ബിസിനസിനെക്കുറിച്ചും പ്രവർത്തന മികവിനെക്കുറിച്ചും വ്യക്തമായധാരണയുമുണ്ടായിരിക്കണം. മികച്ച പോർട്ട്ഫോളിയോ വിവിധ സെക്ടറുകളിലെ മികച്ച ഓഹരികളിലായി നിക്ഷേപം ക്രമീകരിച്ച് ചിട്ടയോടെ ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നരീതി സ്വീകരിക്കുക. നിക്ഷേപകന്റെ റിസ്ക് എടുക്കാനുള്ള ശേഷിക്കനുസൃതമായിരിക്കണം ഈ വൈവിധ്യവത്കരണം. അതിനായി മികച്ച അഞ്ച് ഓഹരികൾ തിരഞ്ഞെടുക്കാം. കൂടുതൽ ഓഹരികളിൽ നിക്ഷേപിച്ചാൽ കത്യമായി അവയെ നിരീക്ഷിച്ച് യോജിച്ചസമയത്ത് തീരുമാനമെടുക്കാൻ ബുദ്ധിമുട്ടാകും. feedbacks to: antonycdavis@gmail.com കുറിപ്പ്: ലോകപ്രശസ്ത ഓഹരി നിക്ഷേപകനായ വാറൻ ബഫറ്റിന്റെ വാക്കുകൾ കടമെടുക്കാം. മറ്റുള്ളവർ അത്യാഗ്രഹികളാകുമ്പോൾ ഭയപ്പെടുക. മറ്റുള്ളവർ ഭയപ്പെടുമ്പോൾ അത്യാഗ്രഹികളാകുക. അതായത് വിപണി കൂപ്പുകുത്തുമ്പോൾ ഓഹരികൾ വാങ്ങിക്കൂട്ടുക. വിപണികുതിക്കുമ്പോൾ (ഓഹരി വാങ്ങാൻ) ഇടിവിനായി കാത്തിരിക്കുക. ചിട്ടയായി നിശ്ചിതതുക നിശ്ചിതകാലത്തേയ്ക്ക് നിക്ഷേപിക്കുന്നവർക്ക് ഇതൊന്നും ബാധകമല്ല. അവർ മികച്ച ഓഹരികളിൽ നിക്ഷേപം തുടരട്ടെ. മിച്ചമുള്ള പണംമാത്രം നിക്ഷേപിക്കാൻ ശ്രദ്ധിക്കുക. വായ്പയെടുത്ത് ഓഹരിയിൽ മുടക്കരുത്.

from money rss https://bit.ly/3cgOXPR
via IFTTT

തകര്‍ച്ച തുടരുന്നു: സെന്‍സെക്‌സില്‍ 377 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ നഷ്ടം തുടരുന്നു. സെൻസെക്സ് 377 പോയന്റ് താഴ്ന്ന് 47,031ലും നിഫ്റ്റി 113 പോയന്റ് നഷ്ടത്തിൽ 13,854ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 301 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 883 ഓഹരികൾ നഷ്ടത്തിലുമാണ്. 54 ഓഹരികൾക്ക് മാറ്റമില്ല. ബജറ്റിന് മുന്നോടിയായുള്ള വില്പന സമ്മർദവും ആഗോള വിപണികളിലെ നഷ്ടവുമാണ് ആഭ്യന്തര സൂചികകളെ ബാധിച്ചത്. മാരുതി സുസുകി, റിലയൻസ്, ടിസിഎസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എൽആൻഡ്ടി, ഐടിസി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ് തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഒഎൻജിസി, എൻടിപിസി, ഏഷ്യൻ പെയിന്റ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. മാരുതി സുസുകി, ലുപിൻ, ഇന്റർഗ്ലോബ് ഏവിയേഷൻ, ഐആർസിടിസി, ടിവിഎസ് മോട്ടോർ കമ്പനി തുടങ്ങി 129 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്. Sensex tumbles 377 points

from money rss https://bit.ly/2YnWKmS
via IFTTT

അടുത്തവർഷം ഇന്ത്യയുടെ വളർച്ച 11.5 ശതമാനം ആകുമെന്ന് ഐ.എം.എഫ്.

മുംബൈ: അടുത്ത സാമ്പത്തിക വർഷം ഇന്ത്യൻ സമ്പദ്വ്യവസ്ഥ 11.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്.). കോവിഡ് പ്രതിസന്ധിയെത്തുടർന്ന് നടപ്പുസാമ്പത്തികവർഷം (2020-'21) മൊത്തം ആഭ്യന്തര ഉത്പാദന (ജി.ഡി.പി.) വളർച്ച എട്ടുശതമാനം ചുരുങ്ങുമെന്നും ലോക സമ്പദ് വ്യവസ്ഥയുടെ ഭാവിയെക്കുറിച്ചുള്ള റിപ്പോർട്ടിൽ ഐ.എം.എഫ്. പറയുന്നു. ഈ വർഷം വളർച്ച 7.7 ശതമാനമായിരിക്കുമെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്. രണ്ടാംപാദത്തിലെ ഇന്ത്യയുടെ തിരിച്ചുവരവ് അദ്ഭുതപ്പെടുത്തുന്നതായിരുന്നുവെന്ന് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്കനുസരിച്ച് രണ്ടാം പാദത്തിൽ വളർച്ചാ ഇടിവ് 7.5 ശതമാനമാണ്. ഐ.എം.എഫ്. അടക്കം വിവിധ ഏജൻസികൾ പത്തുശതമാനത്തിൽ കൂടുതൽ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്താണിത്. ഇതോടെ ഐ.എം.എഫ്. ഇന്ത്യയുടെ വളർച്ചാ ഇടിവ് അനുമാനം 7.7 ശതമാനമായി കുറച്ചിരുന്നു. ഇതാണ് എട്ടു ശതമാനത്തിലേക്ക് ഉയർത്തിയത്. ഓസ്ട്രേലിയ, ജപ്പാൻ, കൊറിയ, ന്യൂസീലൻഡ്, തുർക്കി, യു.എസ്. എന്നീ രാജ്യങ്ങളിലും സമ്പദ് വ്യവസ്ഥ അനുമാനിച്ചിരുന്നതിലും വേഗത്തിൽ തിരിച്ചുവന്നുവെന്ന് ഐ.എം.എഫ്. വ്യക്തമാക്കി. 2021-'22 സാമ്പത്തികവർഷം 8.8 ശതമാനം വളർച്ചയാണ് മുന്റിപ്പോർട്ടിൽ ഐ.എം.എഫ്. ഇന്ത്യയ്ക്ക് കണക്കാക്കിയിരുന്നത്. പുതിയ സാഹചര്യത്തിലിത് 11.5 ശതമാനമായി ഉയർത്തി. 2022-'23 സാമ്പത്തികവർഷം 6.8 ശതമാനമായിരിക്കുമിത്. അടുത്ത രണ്ട് സാമ്പത്തികവർഷത്തിലും ലോകത്തിൽ ഏറ്റവുംവേഗത്തിൽ വളരുന്ന സമ്പദ്വ്യവസ്ഥ ഇന്ത്യയുടെതായിരിക്കുമെന്നും ഐ.എം.എഫ്. പറയുന്നു. അതേസമയം, വരാനിരിക്കുന്ന ബജറ്റ് നിർണായകമായിരിക്കുമെന്നും റിപ്പോർട്ടിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.

from money rss https://bit.ly/3pudip1
via IFTTT

ബജറ്റില്‍ കൂടുതല്‍ ആദായ നികുതിയിളവുകള്‍ പ്രഖ്യാപിച്ചേക്കും

ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ ആദായ നികുതിയിളവുകൾ പ്രഖ്യാപിച്ചേക്കും. മൊത്തം ബാധ്യതയിൽ 50,000 രൂപമുതൽ 80,000 രൂപവരെ ഇളവുനൽകുമെന്നാണ് സൂചന. സ്റ്റാൻഡേഡ് ഡിഡക് ഷൻ തുക വർധിപ്പിക്കുന്നകാര്യവും പരിഗണിക്കുന്നുണ്ട്. പഴയ നികുതി സ്ലാബ് സ്വീകരിക്കുന്നവർക്കാകും ഇതിന്റെ ആനുകൂല്യംലഭിക്കുക. അതോടൊപ്പം ഭവനവായ്പയുടെ പലിശയിന്മേലുള്ള കിഴിവുപരിധിയും കൂട്ടിയേക്കും. എന്നാൽ ഇതുസംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിട്ടില്ല. കഴിഞ്ഞ ബജറ്റിൽ അവതരിപ്പിച്ച പുതിയ നികുതി ഘടനയിലെ സ്ലാബുകളുടെ പരിധി ഉയർത്തുന്നകാര്യവും പരിഗണനയിലുണ്ട്. പുതിയ നികുതി ഘടനയിലേയ്ക്ക് മാറാൻ ഭൂരിഭാഗം നികുതിദായകരും താൽപര്യപ്പെടുന്നില്ലെന്നാണ് നികുതി വിദഗ്ധരിൽനിന്ന് ലഭിച്ച പ്രതികരണം. സർക്കാരിന് താൽപര്യം പുതിയഘടനയിലുമാണ്. അതുകൊണ്ടുതന്നെ വരുന്ന ബജറ്റിൽ നികുതി സ്ലാബിൽ കാര്യമായമാറ്റം പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ. നിലവിൽ 2.5 ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ആദായനികുതിയില്ല. 2.5 ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപവരെ അഞ്ചുശതമാനവും അഞ്ചുലക്ഷം രൂപമുതൽ 7.5ലക്ഷം രൂപവരെ 10ശതമാനവും 7.5 ലക്ഷം രൂപമുതൽ 10 ലക്ഷംവരെ 15ശതമാനവും 10 ലക്ഷം മുതൽ 12.5ലക്ഷം രൂപവരെ 20ശതമാനവും 12.5ലക്ഷം മുതൽ 15 ലക്ഷംവരെ 25ശതമാനവും അതിനുമുകളിൽ 30ശതമാനവുമാണ് ആദായനികുതിയുള്ളത്. 60 വയസിന് താഴെയുള്ള വ്യക്തികൾക്കുള്ള പുതിയ ഘടനപ്രകാരമുള്ള നികുതിയാണിത്.

from money rss https://bit.ly/2NwRYky
via IFTTT

നിഫ്റ്റി 14,000ന് താഴെ: സെന്‍സെക്‌സ് 938 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത വില്പന സമ്മർദത്തിൽ കുരുങ്ങി ഓഹരി സൂചികകൾ തുടർച്ചയായി നാലാമത്തെ ദിവസവും നഷ്ടത്തിൽ ക്ലോസ്ചെയ്തു. ബാങ്ക്, വാഹനം, ലോഹം, ഫാർമ ഓഹരികളാണ് നഷ്ടത്തിൽ മുന്നിൽ. 937.66 പോയന്റാണ് സെൻസെക്സിലുണ്ടായ നഷ്ടം. 47,409.93ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 271.40 പോയന്റ് താഴ്ന്ന് 13,967.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1053 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1809 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 141 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീൽ, ഗെയിൽ, ടൈറ്റാൻ തുടങ്ങിയ ഓഹരികളാണ് കനത്ത നഷ്ടംനേരിട്ടത്. ടെക് മഹീന്ദ്ര, എസ്ബിഐ ലൈഫ്, വിപ്രോ, ഐടിസി, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. എഫ്എംസിജി ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5-1.3ശതമാനം താഴ്ന്നു. Nifty ends below 14K, Sensex drops 938 pts

from money rss https://bit.ly/3t1t7py
via IFTTT

രണ്ടാഴ്ചയ്ക്കുള്ളില്‍ ബിറ്റ്‌കോയിന് നഷ്ടമായത് 12,000 ഡോളര്‍

അടുത്തയിടെ 40,000 ഡോളർ കടന്ന ബിറ്റ്കോയിന്റെ മൂല്യം 15ദിസവംകൊണ്ട് താഴ്ന്നത് 10,000 ഡോളറിലേറെ. 24മണിക്കൂറിനിടെമാത്രം 2000 ഡോളറിലേറെയാണ് ചാഞ്ചാട്ടമുണ്ടായത്. വൻകിട നിക്ഷേപകർ വൻതോതിൽ വിറ്റൊഴിഞ്ഞതാണ് ബിറ്റ്കോയിന്റെ മൂല്യത്തെ ബാധിച്ചത്. തിങ്കളാഴ്ചയിലെ 35,000 ഡോളർ നിലവാരത്തിൽനിന്ന് നാലുശതമാനമാണ് താഴെപ്പോയത്. 30,000 ഡോളർ നിലവാരത്തിലേയ്ക്കുപതിച്ച കോയിന്റെ മൂല്യം വൈകാതെ 32,000ത്തിലെത്തുകയുംചെയ്തു. 42,604 ആയിരുന്നു ബിറ്റ്കോയിന്റെ ഏറ്റവും ഉയർന്നമൂല്യം. പ്രമുഖ ആഗോള ധനകാര്യ സ്ഥാപനങ്ങളായ ബ്ലാക്റോക്സും ഗോൾഡ്മാൻ സാച്സും ക്രിപ്റ്റോ കറൻസിയിൽനിന്ന് പിൻവാങ്ങിയത് ബിറ്റ്കോയിനെ സമ്മർദത്തിലാക്കിയിരുന്നു. ബബിൾ സോണിലാണെന്ന വിലയിരുത്തരും വൻതോതിൽ വിറ്റൊഴിയാൻ വൻകിടനിക്ഷേപകരെ പ്രേരിപ്പിച്ചു. Bitcoin prices extend fall amid selling by big investors

from money rss https://bit.ly/3qWml2l
via IFTTT

Tuesday 26 January 2021

പി.ഇ മത്തായി മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സ് സിഇഒ

കൊച്ചി: നോൺ ബാങ്കിങ് ഫിനാൻസ് കമ്പനി (എൻബിഎഫ്സി) കളിലൊന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ സിഇഒആയി പി.ഇ മത്തായിയെ നിയമിച്ചു. ബിസിനസ് തന്ത്രങ്ങൾ ആവിഷ്ക്കരിച്ചുംമാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങൾ നിറവേറ്റിയും കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമായ കമ്പനിയാണിത്, അതിന്റെ പൈതൃകം കെട്ടിപ്പടുക്കി മുന്നോട്ട് പോകുമെന്ന് പി.ഇ മത്തായി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ എയുഎമ്മിൽ 21 ശതമാനം വളർച്ചയോടൊപ്പം ലാഭത്തിൽ 44 ശതമാനം വർധന കമ്പനി നേടിയിരുന്നു. പി.ഇ മത്തായി മുത്തൂറ്റ് പ്രെഷ്യസ് മെറ്റൽസ് കോർപ്പറേഷനൻ സിഇഒ, മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ജനറൽ മാനേജർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ജനറൽ മാനേജരായും സേവനമനുഷ്ഠിച്ചു.

from money rss https://bit.ly/3iQzerN
via IFTTT

സ്വര്‍ണവില പവന് 240 രൂപ കുറഞ്ഞ് 36,600 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 240 രൂപകുറഞ്ഞ് 36,600 നിലവാരത്തിലേയ്ക്ക് തിരിച്ചെത്തി. 4575 രൂപയാണ് ഗ്രാമിന്റെ വില. 36.840 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ഔൺസിന് 0.3ശതമാനം ഇടിഞ്ഞ് 1,845.30 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. യുഎസ് കേന്ദ്ര ബാങ്ക് അടുത്തിടയൊന്നും പ്രധാനപ്രഖ്യാനങ്ങൾ നടത്തിയേക്കില്ലെന്ന വിലയിരുത്തലാണ് സ്വർണവിലയെ ബാധിച്ചത്. ദേശീയ വിപണിയിലും വലിയിൽ ഇടിവുണ്ടായി. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 48,845 രൂപയിലേയ്ക്ക് താഴ്ന്നു. വെള്ളിവിലയിലും സമാനമായവിലയിടിവുണ്ടായി.

from money rss https://bit.ly/3cfpJkP
via IFTTT

കരുതലോടെ നീങ്ങുക: യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ള കാത്തിരിപ്പ് വേണ്ടിവന്നേക്കാം

കോവിഡ് മഹാമാരിക്കിടയിലും 10 മാസമായിതുടരുന്ന കുതിപ്പ് ഓഹരികളുടെ പ്രൈസ് ഏണിംഗ് (പി ഇ) റേഷ്യോ അനുപാതം പോലെയുള്ള അളവുകോലുകളുടെ അടിസ്ഥാനത്തിൽ വിപണിയെ അമിത മൂല്യ നിർണയത്തിലെത്തിച്ചിരിക്കയാണ്. വർഷത്തിലെ ബാക്കി നാളുകളിൽ പ്രകടനം മോശമാകാനുള്ള ആപൽ സാധ്യതയാണ് ഈ വർധിത മൂല്യനിർണയംമൂലം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. അതിനാൽതന്നെ യാഥാർത്ഥ്യ ബോധത്തിലധിഷ്ഠിതമായ പ്രതീക്ഷകളായിരിക്കണം 2021 ൽ വെച്ചുപുലർത്തേണ്ടത്. ജോ ബൈഡന്റെ സാമ്പത്തിക ഉത്തേജക പദ്ധതിയിലുള്ള പ്രതീക്ഷ, ഉടനെ വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് എന്നിവയാണ് ഓഹരി വിപണിയെ പുതിയ ഉയരങ്ങളിലെത്തിച്ചിരിക്കുന്നത്. തുടരുന്ന വിദേശ നിക്ഷേപങ്ങളും ചില്ലറ നിക്ഷേപകരുമാണ് ഇന്ത്യൻ ഓഹരി വിപണിക്കു പുതുജീവൻ നൽകിയത്. വരും ദിവസങ്ങളിൽ ആഭ്യന്തരവിപണി ബജറ്റിനെക്കുറിച്ചുള്ള വൻ പ്രതീക്ഷയിൽ മുന്നേറ്റം തുടരുകയും ആഗോള വിപണി പുതിയ യുഎസ് പ്രസിഡന്റ് കൈക്കൊള്ളാനിരിക്കുന്ന നയപരമായ തീരുമാനങ്ങളിൽ പ്രതീക്ഷയോടെ നില കൊള്ളുകയുംചെയ്യും. അതേസമയം ആഗോള പണമൊഴുക്ക് വേണ്ടത്ര ലഭ്യമാവുകയും കോർപറേറ്റ് വരുമാനനേട്ടം നിലനിൽക്കുകയും ചെയ്യുന്നിടത്തോളം വിപണിയുടെ പ്രകടനം ഊർജ്ജ്വസലമായി തുടരുകതന്നെചെയ്യും എന്നകാര്യം മനസിലാക്കുകയുംവേണം. ജോബൈഡൻ പ്രഖ്യാപിക്കാനിരിക്കുന്ന പുനരുജ്ജീവന പദ്ധതിയെക്കുറിച്ചുള്ള പ്രതീക്ഷയിൽ കുതിക്കുകയാണ് ആഗോള വിപണി. ഇന്ത്യൻ വിപണിയിലെ കുതിപ്പിനു കാരണം വിദേശ സ്ഥാപന നിക്ഷേപങ്ങളും ചില്ലറ നിലവാരത്തിൽ ഓഹരി വാങ്ങൽ കൂടിയതും കേന്ദ്ര ബജറ്റിലുള്ള പ്രതീക്ഷയും മൂന്നാംപാദത്തിലെ കോർപറേറ്റ് ഫലങ്ങൾ മെച്ചമായിരിക്കുമെന്ന കണക്കുകൂട്ടലുമാണ്. വിലക്കയറ്റം വർധിക്കുകയും രാഷ്ട്രീയകാരണങ്ങളാലുള്ള ആഗോള പ്രശ്നങ്ങൾ വളരുകയോ പലിശനിരക്കുകൾ കൂടുകയോ ചെയ്താലല്ലാതെ ഇന്നത്തെ സ്ഥിതിയിൽ മാറ്റമുണ്ടാകാനോ കനത്തതോതിലുള്ള തിരുത്തലിനോ സാധ്യതയില്ല. 10 മാസമായി ധനവിപണിയെ ശക്തമായി പിന്താങ്ങിക്കൊണ്ടിരിക്കുന്ന പണമൊഴുക്ക് വിപരീത ദിശയിലാക്കാനുള്ള പദ്ധതി ഉണ്ടായാൽ വിപണിയെ സംബന്ധിച്ചടത്തോളം കൂടിയ ആപൽസാധ്യത സൃഷ്ടിക്കും. വിപണി സാധാരണ നിലവീണ്ടെടുക്കുകയും യഥേഷ്ടം ഒഴുകിയെത്തിയ പണംപെരുകുകയും സാമ്പത്തികരംഗത്ത് ഇരട്ടിഫലം സൃഷ്ടിക്കുകയും ചെയ്തശേഷം മാത്രമെ കൂടിയ പണമൊഴുക്ക് കുറയാനിടയുള്ള മാറ്റത്തിന്റെ ഘട്ടംസംഭവിക്കൂ എന്ന കാര്യവും ശ്രദ്ധിക്കണം. പിഇ അനുപാതം സാധാരണനിലയിലേക്കു കൊണ്ടുവന്ന് കൂടുതൽ പ്രായോഗികമാക്കാൻവഴികളുണ്ടോ എന്നു നോക്കാം. ഇന്ത്യയിൽ വളരെക്കാലം ചില്ലറവിപണനരംഗത്ത് വിലക്കയറ്റം അനുഭവപ്പെടുന്നുണ്ട്. ഓഹരി വിപണിയിലെ വില നിർണയത്തെ ഇത് ദോഷകരമായി ബാധിച്ചു. വിലക്കയറ്റം ദോഷകരമായി ബാധിച്ച കമ്പനികളുടെ ഓഹരിമൂല്യം കുറയുകയും വിലക്കയറ്റംമൂലം ഗുണമുണ്ടായ കമ്പനികളുടേത് കൂടുകയുംചെയ്തു. വർധിച്ച വിലക്കയറ്റത്തിന്റെഫലം ലഘൂകരിക്കാൻ പിഇ നിലവാരം ദീർഘകാല വിലക്കയറ്റ നിരക്കുമായി ക്രമീകരിക്കേണ്ടിയിരുന്നു. ഈ അസാധാരണ സാഹചര്യത്തിൽ യഥാർത്ഥ പലിശ നിരക്കും ഓഹരിവിപണിയും തമ്മിലുള്ള സുപ്രധാന ബന്ധം പരിശോധിക്കാം. യഥാർത്ഥ പലിശനിരക്ക് എന്നാൽ സർക്കാരിന്റെ 10 വർഷ ബോണ്ട് നേട്ടത്തിൽനിന്ന് പ്രതിമാസ ഉപഭോക്തൃ വിലസൂചിക കുറച്ചാൽ കിട്ടുന്നതാണ്. മൂലധനത്തിനോ നിക്ഷേപകർക്കോ ലഭിക്കുന്ന യഥാർത്ഥ ലാഭമാണിത്. പലിശനിരക്ക് തുടർച്ചയായി കുറഞ്ഞതും വിലക്കയറ്റം തുടർന്നുകൊണ്ടിരുന്നതും നിമിത്തം 2020ൽ ഇന്ത്യയിലെ യഥാർഥ പലിശ നിരക്ക് താഴെ പട്ടികയിൽ കാണിച്ച പ്രകാരം പ്രതികൂലമായിരുന്നു. സമ്പദ് വ്യവസ്ഥകളിലെ അസന്തുലനമോ കുഴപ്പങ്ങളോ കാരണവും ഇങ്ങനെ സംഭവിക്കാറുണ്ട്. ദീർഘകാലത്തേക്ക് യഥാർഥ പലിശനിരക്ക് പ്രതികൂലമാകുന്നത് സമ്പദ്വ്യവസ്ഥയ്ക്കും നിക്ഷേപകർക്കും ഒരുപോലെ ദോഷകരമാണ്. വളരുന്ന സമ്പദ്ഘടനയിൽ ദീർഘകാലത്തേക്ക് പ്രതികൂല പലിശ നിരക്ക് നിലനിൽക്കില്ല. കാരണം ഭാവിയിൽ സാമ്പത്തികമേഖല വളരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രതികൂല പലിശവൃത്തത്തിൽ ഓഹരി വിപണിയുടെ പ്രകടനം നന്നായിരിക്കും. കാരണം വിലകുറയുന്ന പ്രതികൂല പലിശ വൃത്തത്തിലാണ് ഓഹരി വിപണിയും സാമ്പത്തിക മേഖലയും ആകർഷകമാവുക. പ്രതികൂല പലിശനിരക്കുകൾ അനുകൂലമായിത്തീരുന്ന മാറ്റത്തിന്റെ ഏറ്റവും ഉയർന്നഘട്ടം വിപണിക്കു ഗുണകരമാണ്. കാരണം സാമ്പത്തിക പ്രവർത്തനങ്ങൾ വർധിക്കും. ഈ ഘട്ടമാണ് 2020 ഡിസമ്പറിൽ ഇന്ത്യയിൽ ആരംഭിച്ചതും 2021ലൂടെ തുടരാനിരിക്കുന്നതും. ഉയർന്നനിരക്കും ലാഭവും ബിസിനസ് വർധിപ്പിക്കും. ഓഹരികൾക്ക് വളരെ അനുകൂലമാണിത്. മുന്നോട്ടുപോകുമ്പോൾ, വിലക്കയറ്റ വളർച്ചയിലുണ്ടാകുന്ന കുറവ്, ലാഭവർധന, സമ്പത്തിക ആവശ്യങ്ങളുടെ വർധന എന്നിവയെല്ലാം ഓഹരി വിപണിക്കു ഗുണകരമായിരിക്കും. മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയിൽ ആവശ്യമായിരുന്ന കൂടിയതോതിലുള്ള പണത്തിന്റെ വരവും ഓഹരി വിപണിയിൽ കഴിഞ്ഞ 10 വർഷത്തെ തുടർച്ചയായ കുതിപ്പും വാങ്ങൽ നിരക്കു ഗണ്യമായി വർധിപ്പിച്ചു. കൂടിയ മൂല്യനിർണയത്തിനു മറ്റൊരുകാരണം നേട്ടത്തിലെ കുറവാണ്. എന്നാൽ ഭാവിയിൽ സാമ്പത്തിക ലാഭമുണ്ടാകുന്നതോടെ ഈ അവസ്ഥയും ഗുണപരമായ മാറ്റത്തിനു വിധേയമാകും. ഇടക്കാലം മുതൽ ദീർഘകാലത്തേക്ക് ഓഹരി വിപണിയെ പിന്തുണയ്ക്കുന്ന ലാഭകരമായ സാമ്പത്തിക സ്ഥിതിയിലേക്കാണു നീങ്ങുന്നത്. ഹൃസ്വകാലത്തെ ചാഞ്ചല്യം വിപണിക്കു നല്ലതാണ്. അല്ലാത്തപക്ഷം അത് വിപണിയെ കൂടുതൽ മൂല്യവർധിതവും അപകടകരവുമാക്കിത്തീർക്കും. 10 മുതൽ 15 ശതമാനം വരെയുള്ള തിരുത്താണ് പ്രതീക്ഷിക്കുന്നത്. ദീർഘകാലാടിസ്ഥാനത്തിൽ വിപണിയുടെ ഊർജ്ജം നില നിർത്താൻ ഇതുനല്ലതാണ്. ഓഹരികളും മേഖലകളും നോക്കിവേണം നിക്ഷേപിക്കാൻ. തീരെചെറിയ ഓഹരികൾ ഒഴിവാക്കണം, കാരണം വിപണിയിൽ പ്രകടനം മോശമാവുകയോ തിരുത്തൽ പ്രതീക്ഷതിലും കൂടുകയോചെയ്താൽ ഇത്തരം ഓഹരികളിൽ കനത്ത തിരിച്ചടിയുണ്ടാകും. ഹൃസ്വകാലത്തേക്ക് ലാഭമെടുത്ത് ഭാരം കുറയ്ക്കുന്നത് നല്ലതാണ്. ദീർഘകാലാടിസ്ഥാനത്തിൽ ഐടി, ഫാർമ, കെമിക്കൽ മേഖലകൾ വലിയ പ്രതീക്ഷ നൽകുന്നു. ഇപ്പോഴത്തെ വിപണി മൂല്യനിർണയം കാരണംഹ്രസ്വകാലത്തേയ്ക്ക് ജാഗ്രത പുലർത്തേണ്ടിവരുമെങ്കിലും ചാക്രിക വ്യവസായ രംഗങ്ങളായ ബാങ്കുകളും ലോഹ വിപണിയും മികച്ച അവസരമാണുനൽകുന്നത്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/3ptd2a0
via IFTTT

സെൻസെക്‌സിൽ 280 പോയന്റ് നഷ്ടത്തോടെ തുടക്കം: നിഫ്റ്റി 14,200ന് താഴെയെത്തി

മുംബൈ: ആഗോള വിപണികളിലെ നഷ്ടം രാജ്യത്തെ സൂചികകളിലും പ്രതിഫലിച്ചു. നിഫ്റ്റി 14,200ന് താഴെയെത്തി. 280 പോയന്റാണ് സെൻസെക്സിലെ നഷ്ടം. 48,066ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 81 പോയന്റ് താഴ്ന്ന് 14,157ലുമെത്തി. ബിഎസ്ഇയിലെ 586 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 526 ഓഹരികൾ നേട്ടത്തിലുമാണ്. 88 ഓഹരികൾക്ക് മാറ്റമില്ല. പവർഗ്രിഡ് കോർപ്, എസ്ബിഐ, ഇൻഫോസിസ്, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ആക്സിസ് ബാങ്ക്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാണ്. ടെക്മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നിഫ്റ്റി ഐടി ഒഴികെയുള്ള സൂചികകളെല്ലാം നഷ്ടത്തിലാണ് വ്യാപാരംനടക്കുന്നത്. വാഹനം, ഫാർമ, ലോഹം തുടങ്ങിയ സൂചികകൾ ഒരുശതമാനത്തോളം താഴ്ന്നു. ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ബാങ്ക് ഓഫ് ബറോഡ, മാരികോ, ഇമാമി തുടങ്ങി 50 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ബുധനാഴ്ച പുറത്തുവിടുന്നത്. Sensex falls 280 points, Nifty below 14,200

from money rss https://bit.ly/36e8qN8
via IFTTT

ഇന്ത്യയിലേയ്ക്കുള്ള വിദേശ നിക്ഷേപത്തിൽ വർധന

കൊച്ചി: കോവിഡ് പ്രതിസന്ധിക്കിടയിലും 2020-ൽ ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം (എഫ്.ഡി.ഐ.) 13 ശതമാനം ഉയർന്നു. യു.കെ., യു.എസ്., റഷ്യ തുടങ്ങിയ വൻ സാമ്പത്തിക ശക്തികൾക്ക് എഫ്.ഡി.ഐ.യിൽ ഇടിവുണ്ടായപ്പോൾ ഇന്ത്യയും ചൈനയും വളർച്ച കൈവരിച്ചതായി ഐക്യരാഷ്ട്ര സഭ വ്യക്തമാക്കി. 5,700 കോടി ഡോളറാണ് ഇന്ത്യയിലേക്ക് കഴിഞ്ഞവർഷം ഒഴുകിയെത്തിയ നേരിട്ടുള്ള വിദേശനിക്ഷേപം. ഡിജിറ്റൽ മേഖലയിലേക്ക് എത്തിയ നിക്ഷേപങ്ങളാണ് ഇന്ത്യയ്ക്ക് നേട്ടമായത്. റിലയൻസ് ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവിടങ്ങളിലേക്ക് ഫെയ്സ്ബുക്ക് അടക്കമുള്ള ആഗോള കമ്പനികൾ നടത്തിയ മൂലധന നിക്ഷേപം വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. അതേസമയം, ആഗോള തലത്തിൽ എഫ്.ഡി.ഐ. 42 ശതമാനം ഇടിഞ്ഞ് 85,900 കോടി ഡോളറായി. 2019-ൽ ഇത് 1.5 ലക്ഷം കോടി ഡോളറായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ വ്യാപാര-വികസന സമ്മേളനം പുറത്തിറക്കിയ ഗ്ലോബൽ ഇൻവെസ്റ്റ്മെന്റ് ട്രെൻഡ് മോണിറ്റർ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2008-09 ആഗോള സാമ്പത്തിക പ്രതിസന്ധിഘട്ടത്തിൽ പ്രകടമായതിനേക്കാൾ 30 ശതമാനത്തിലധികം താഴെയാണ് 2020-ലെ ആഗോള എഫ്.ഡി.ഐ. വികസിത രാജ്യങ്ങളിലാണ് ഇടിവ് കൂടുതൽ. ഈ രാജ്യങ്ങളിലേക്കുള്ള ഫണ്ടിന്റെ ഒഴുക്ക് 69 ശതമാനമാണ് കുറഞ്ഞത്. 2021-ലും എഫ്.ഡി.ഐ. ദുർബലപ്പെടുമെന്നാണ് റിപ്പോർട്ട്.

from money rss https://bit.ly/3ce9FQ9
via IFTTT

ജെ എം ഫിനാന്‍ഷ്യല്‍ ലിമിറ്റഡിന് 180.76 കോടി രൂപ അറ്റാദായം

കൊച്ചി: രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ എം ഫിനാൻഷ്യൽ ലിമിറ്റഡിന് 2020 ഡിസംബർ 31 ന് അവസാനിച്ച മൂന്നാം പാദത്തിൽ 180.76 കോടി രൂപയുടെ അറ്റാദായം. മുൻ വർഷം ഇതേ കാലയളവിൽ 157.54 കോടി രൂപയായിരുന്നു അറ്റാദായം. 14.74 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. മൂന്നാം പാദത്തിൽ 890.99 കോടി രൂപയാണ് കമ്പനിയുടെ മൊത്തം വരുമാനം. മുൻ വർഷം ഇതേ കാലയളവിൽ ഇത് 905.45 കോടി രൂപയായിരുന്നു.നടപ്പു സാമ്പത്തിക വർഷം മൂന്ന് പാദങ്ങളിലായി കമ്പനി 2385.50 കോടി രൂപയുടെ മൊത്ത വരുമാനം നേടിയിട്ടുണ്ട്. കോവിഡ് മഹാമാരിയെ തുടർന്ന് നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടു പാദങ്ങളിലും ഉണ്ടായ സാമ്പത്തിക പ്രശ്നങ്ങളിൽ നിന്ന് ശക്തമായ തിരിച്ച് വരവ് നടത്താൻ മൂന്നാം പാദത്തിൽ സമ്പദ് വ്യവസ്ഥക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ജെ.എം ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു. വീണ്ടെടുക്കലിന്റെ ശക്തമായ സൂചനകളാണ് സമ്പദ് വ്യവസ്ഥ കാണിക്കുന്നത്. വരുന്ന ഏതാനും സാമ്പത്തിക പാദങ്ങളിൽ ഇത് തുടരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.

from money rss https://bit.ly/2Mttyb4
via IFTTT

Monday 25 January 2021

സെന്‍സെക്‌സ് 531 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു: നിഫ്റ്റി 14,250ന് താഴെയെത്തി

മുംബൈ: തുടർച്ചയായി മൂന്നാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 14,250ന് താഴെയെത്തി. ലാഭമെടുപ്പിനെതുടർന്നുണ്ടായ കനത്ത വില്പന സമ്മർദമാണ് സൂചികകളെ തളർത്തിയത്. സെൻസെക്സ് 530.95 പോയന്റ് താഴ്ന്ന് 48,347.59ലും നിഫ്റ്റി 133 പോയന്റ് നഷ്ടത്തിൽ 14,238.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 915 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 2009 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 152 ഓഹരികൾക്ക് മാറ്റമില്ല. റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, ടാറ്റ മോട്ടോഴ്സ്, ഐഷർ മോട്ടോഴ്സ് തുടങ്ങിയ ഓഹരികളാണ് നഷ്ടമുണ്ടാക്കിയത്. ഗ്രാസിം, യുപിഎൽ, സിപ്ല, ഹീറോ മോട്ടോർകോർപ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. ലോഹം, ഫാർമ ഒഴികെയുള്ള ഓഹരികൾ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനവും താഴ്ന്നു. Nifty ends below 14,250, Sensex falls 531 pts

from money rss https://bit.ly/36aKIRZ
via IFTTT

അക്‌സ്ഞ്ചറിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും വലിയ ഐടി കമ്പനിയായി ടിസിഎസ്

ലോകത്തിലെതന്നെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനിയായി ടിസിഎസ് വീണ്ടും. തിങ്കളാഴ്ച കമ്പനിയുടെ വിപണിമൂല്യം 169.9 ബില്യൺ ഡോളറായി ഉയർന്നതിനെതുടർന്നാണ് അക്സഞ്ചറിനെ പിന്നിലാക്കി ടിസിഎസ് ഈനേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ഏപ്രിലിൽ മൂല്യം 100 ബില്യൺ കടന്നതോടെയാണ് ടിസിഎസിന്റെ കുതിപ്പ് തുടങ്ങിയത്. 3,317 രൂപ നിലവാരത്തിലാണ് ടിസിഎസിന്റെ ഓഹരി വില. കഴിഞ്ഞദിവസം 3,303 ലാണ് ക്ലോസ് ചെയ്തത്. 2018ൽ ഐബിഎമ്മായിരുന്നു വിപണിമൂല്യത്തിൽമുന്നിൽ. രാജ്യത്തെ മുൻനിരയിലുള്ള പത്ത് കമ്പനികളുടെ വിപണിമൂല്യത്തിൽ കഴിഞ്ഞയാഴ്ചമാത്രം 1,15,758,.53 കോടി രൂപയുടെ വർധനവാണുണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ് തുടങ്ങിയ കമ്പനികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. രാജ്യത്തെ ഏറ്റവുംവലിയ സോഫ്റ്റ് വെയർ കയറ്റുമതിക്കാരാണ് ടിസിഎസ്. ഡിസംബറിൽ അവസാനിച്ച പാദത്തിൽ 8,701 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. TCS beats Accenture to become most-valued IT company of the world

from money rss https://bit.ly/39cqXeL
via IFTTT

അക്‌സ്ഞ്ചറിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും വലിയ ഐടി കമ്പനിയായി ടിസിഎസ്

ലോകത്തിലെതന്നെ ഏറ്റവും മൂല്യമുള്ള ഐടി കമ്പനിയായി ടിസിഎസ് വീണ്ടും. തിങ്കളാഴ്ച കമ്പനിയുടെ വിപണിമൂല്യം 169.9 ബില്യൺ ഡോളറായി ഉയർന്നതിനെതുടർന്നാണ് അക്സഞ്ചറിനെ പിന്നിലാക്കി ടിസിഎസ് ഈനേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ ഏപ്രിലിൽ മൂല്യം 100 ബില്യൺ കടന്നതോടെയാണ് ടിസിഎസിന്റെ കുതിപ്പ് തുടങ്ങിയത്. 3,317 രൂപ നിലവാരത്തിലാണ് ടിസിഎസിന്റെ ഓഹരി വില. കഴിഞ്ഞദിവസം 3,303 ലാണ് ക്ലോസ് ചെയ്തത്. 2018ൽ ഐബിഎമ്മായിരുന്നു വിപണിമൂല്യത്തിൽമുന്നിൽ. രാജ്യത്തെ മുൻനിരയിലുള്ള പത്ത് കമ്പനികളുടെ വിപണിമൂല്യത്തിൽ കഴിഞ്ഞയാഴ്ചമാത്രം 1,15,758,.53 കോടി രൂപയുടെ വർധനവാണുണ്ടായത്. റിലയൻസ് ഇൻഡസ്ട്രീസ്, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ബജാജ് ഫിനാൻസ് തുടങ്ങിയ കമ്പനികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. രാജ്യത്തെ ഏറ്റവുംവലിയ സോഫ്റ്റ് വെയർ കയറ്റുമതിക്കാരാണ് ടിസിഎസ്. ഡിസംബറിൽ അവസാനിച്ച പാദത്തിൽ 8,701 കോടി രൂപയാണ് കമ്പനിയുടെ അറ്റാദായം. TCS beats Accenture to become most-valued IT company of the world

from money rss https://bit.ly/39cqXeL
via IFTTT

പ്രതീക്ഷിച്ച അറ്റാദായം ലഭിച്ചില്ല: റിലയൻസിന്റെ ഓഹരി വില 5ശതമാനം ഇടിഞ്ഞു

ഡിസംബർ പാദത്തിൽ പ്രതീക്ഷിച്ച മികവുപുലർത്താൻ കഴിയാതിനരുന്നതിനെതുടർന്ന് റിലയൻസിന്റെ ഓഹരി വില 5 ശതമാനത്തിലേറെ ഇടിഞ്ഞു. ഇതോടെ ബിഎസ്ഇയിൽ 1,940 രൂപ നിലവാരത്തിലെത്തി ഓഹരി വില. മുൻദിവസത്തെ ക്ലോസിങ് നിരക്കിനേക്കാൾ 5 ശതമാനത്തോളം താഴെയാണിത്. ഓയിൽ കെമിക്കൽ ബിസിനസിൽനിന്നും ജിയോയിൽനിന്നും പ്രതീക്ഷിച്ചവരുമാനവർധനയുണ്ടാകാതിരുന്നതാണ് ഓഹരി വിലയിൽ പ്രതിഫലിച്ചത്. 14,894 കോടി രൂപയാണ് ഡിസംബർ പാദത്തിലെ കമ്പനിയുടെ അറ്റാദായം. വരുമാനത്തിൽ 18.6ശതമാനം ഇടിവ് രേഖപ്പെടുത്തി. മുൻവർഷം ഇതേകാലയളവിൽ 1.69 ലക്ഷംകോടിയായിരുന്ന വരുമാനം 1.38 ലക്ഷംകോടി രൂപയായാണ് കുറഞ്ഞത്. RIL tanks nearly 5% post Q3 earnings

from money rss https://bit.ly/2KQGzeE
via IFTTT

Sunday 24 January 2021

ഡിജിറ്റല്‍ വോട്ടേഴ്‌സ് ഐഡികാര്‍ഡ് പുറത്തിറക്കുന്നു: എങ്ങനെ ലഭിക്കും?

രാജ്യത്തെ വോട്ടർമാർക്ക് ഇനി ഡിജിറ്റൽ വോട്ടർ ഐഡി കാർഡും ലഭ്യമാകും. ആധാർ, പാൻ, ഡ്രൈവിങ് ലൈൻസ് തുടങ്ങിയവയ്ക്ക് സമാനമായ രീതിയിലാണ് ഡിജിറ്റൽ കാർഡും തയ്യാറാക്കുന്നത്. വിശദാംശങ്ങൾ അറിയാം മാറ്റംവരുത്താൻ കഴിയാത്ത പിഡിഎഫ് ഫോർമാറ്റിലാകും കാർഡ് ലഭിക്കുക. പുതിയ വോട്ടർമാർക്കായിരിക്കും ആദ്യഘട്ടത്തിൽ കാർഡ് ലഭിക്കുക. മൊബൈൽ നമ്പർ രജിസ്റ്റർചെയ്തിട്ടുള്ളവർക്കും പുതിയതായി ചേർന്നിട്ടുള്ളവർക്കും ഡിജിറ്റൽ വോട്ടർ ഐഡി കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം. അടുത്തമാസംമുതൽ എല്ലാവോട്ടർമാർക്കും കാർഡ് ഡൗൺലോഡ് ചെയ്തെടുക്കാം. ഫോൺ നമ്പറുകൾ നൽകിയിട്ടുള്ളവർക്കുമാത്രമായിരിക്കും ഈസൗകര്യം ലഭിക്കുക. ഫോൺ നമ്പർ നൽകാത്തവർക്ക് അതിന് സൗകര്യമുണ്ട്. ഭാവിയിൽ ഡിജിറ്റൽ കാർഡ് ഡൗൺലോഡ് ചെയ്യുന്നതിന് ഇപ്പോൾതന്നെ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാം. ഡിജിലോക്കറിലും ഡിജിറ്റൽ കാർഡ് സൂക്ഷിക്കാം. പുതിയ ഡിജിറ്റൽ കാർഡിൽ ക്യുആർ കോഡും ഉണ്ടാകും. എങ്ങനെ ഡൗൺലോഡ് ചെയ്യാം https://voterportal.eci.gov.in/പോർട്ടലിൽ ലോഗിൻ ചെയ്യുക. ഡൗൺലോഡ് ഇ-ഇപിഐസി എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ പുതിയ ഡിജിറ്റൽ കാർഡ് ലഭിക്കും. ജനുവരി 25ന് രാവിലെ 11.14നുശേഷമാകും ഈ സൗകര്യം ലഭിക്കുക.

from money rss https://bit.ly/3psAaFD
via IFTTT

പ്രധാന്‍മന്ത്രി ഹെല്‍ത്ത് ഫണ്ട് ബജറ്റില്‍ പ്രഖ്യാപിച്ചേക്കും

ആരോഗ്യമേഖലയ്ക്ക് കൂടുതൽ പരിഗണന നൽകുന്നതിന്റെ ഭാഗമായി കേന്ദ്ര ബജറ്റിൽ കൂടുതൽതുക വകയിരുത്തിയേക്കും. പൊതുആരോഗ്യമേഖലയിൽ കൂടുതൽ പരിരക്ഷ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പധാൻ മന്ത്രി ഹെൽത്ത് ഫണ്ടിന് രൂപംനൽകിയേക്കുമെന്നാണ് റിപ്പോർട്ട്. ലകഷ്യപൂർത്തീകരണത്തിനായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ചേർന്നാകും ഫണ്ട് സമാഹരിക്കുക. ഹ്രസ്വ-ദീർഘകാല പദ്ധതികൾ മുന്നിൽകണ്ടാകും പദ്ധതികൾ ആസൂത്രണംചെയ്യുകയെന്നും സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. 2025ഓടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 2.5ശതമാനം പൊതുആരോഗ്യമേഖലയിൽ ചെലവഴിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായികൂടിയാണിത്. പ്രാഥമിക ആരോഗ്യമേഖലയിലായിരിക്കും ഫണ്ടിന്റെ 25ശതമാനവും ചെലവഴിക്കുക. അടിസ്ഥാന സൗകര്യവികസനം ഗവേഷണം വികസനം എന്നിവയും ലക്ഷ്യമിടുന്നുണ്ട്. നിലവിൽ നടപാക്കിയിട്ടുള്ള ആയുഷ്മാൻ ഭാരത് പോലുള്ള പദ്ധതികൾക്കൂം കൂടുതൽ വിഹിതം നീക്കിവെയ്ക്കും.

from money rss https://bit.ly/3iIodsE
via IFTTT

സെന്‍സെക്‌സില്‍ 262 പോയന്റ് നേട്ടത്തോട തുടക്കം

മുംബൈ: കഴിഞ്ഞയാഴ്ചയിലെ നഷ്ടത്തിന്റെ ദിനങ്ങൾക്കൊടുവിൽ ഓഹരി വിപണിയിൽ മുന്നേറ്റം. സെൻസെക്സ് 262 പോയന്റ് നേട്ടത്തിൽ 49,141ലും നിഫ്റ്റി 98 പോയന്റ് ഉയർന്ന് 14,470ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1088 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 260 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 61 ഓഹരികൾക്ക് മാറ്റമില്ല. ഗ്രാസിം, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോർകോർപ്, എൽആൻഡ്ടി, യുപിഎൽ, ഐസിഐസിഐ ബാങ്ക്, ഗെയിൽ, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. റിലയൻസ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ്, എച്ച്സിഎൽ ടെക്, ഹിൻഡാൽകോ, ഒഎൻജിസി, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എല്ലാവിഭാഗം സൂചികകളുംനേട്ടത്തിലാണ്. എൽആൻഡ്ടി, ആരതി ഡ്രഗ്സ് തുടങ്ങി 41 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം തിങ്കളാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3o8A0BG
via IFTTT

ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പ്‌നടത്തിയ യുവതിയെ ഡൽഹിയിൽനിന്ന് അറസ്റ്റുചെയ്തു

മുംബൈ: ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പുനടത്തിയ നൈജീരിയക്കാരിയെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ജസീന്ത ഒകോനോവോ ഓഫാന(26)യെയാണ് മുംബൈയിലെ കുർള വിനോബാഭാവെ നഗർ പോലീസ് ന്യൂഡൽഹിയിലെ ഗുരുനാനാക് നഗറിൽനിന്ന് അറസ്റ്റുചെയ്തത്. യുവതി ഒന്നിലധികം മൊബൈൽ നമ്പറുകൾ, അന്താരാഷ്ട്ര സിം കാർഡുകൾ, എ.ടി.എം. കാർഡുകൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിവ ഉപയോഗിച്ചിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. റഷ്യയിൽ പൈലറ്റായ താൻ ബ്രിട്ടനിൽ താമസിക്കുകയാണെന്നും പേര് ആൻഡ്രിയ ഒലിവേര എന്നാണെന്നും ബോധ്യപ്പെടുത്തി കഴിഞ്ഞവർഷം ഓഗസ്റ്റിൽ പരാതിക്കാരിയുമായി ഇൻസ്റ്റഗ്രാംവഴി പരിചയപ്പെട്ടിരുന്നു. തുടർന്ന് സമ്മാനം അയയ്ക്കുന്നുണ്ടെന്നുപറഞ്ഞ് അടുപ്പവും വിശ്വാസവും നേടിയശേഷം വിവിധ ബാങ്ക് അക്കൗണ്ടുകളിൽനിന്നായി 17,22,150 രൂപ തട്ടിയെടുത്തതാണ് കേസിനാസ്പദമായ സംഭവം.

from money rss https://bit.ly/3sSvriu
via IFTTT