121

Powered By Blogger

Wednesday 11 August 2021

സ്വർണശേഖരം വർധിപ്പിച്ച് ആർബിഐ: മൊത്തം നിക്ഷേപം 700 ടൺ കടന്നു

വിദേശ നാണ്യശേഖരം വർധിപ്പിച്ചതോടൊപ്പം വൻതോതിൽ സ്വർണവും ഈയിടെ ആർബിഐ വാങ്ങി. 2021 കലണ്ടർ വർഷത്തെ ആദ്യപകുതിയിൽ 29 ടൺ സ്വർണമാണ് നിക്ഷേപത്തോടൊപ്പംചേർത്തത്. ഇതോടെ റിസർവ് ബാങ്കിന്റെ സ്വർണശേഖരം ഇതാദ്യമായി 700 ടണ്ണിലധികമായി. കൃത്യമായി പറഞ്ഞാൽ ജൂൺ 30ലെ കണക്കുപ്രകാരം 705.6 ടണ്ണാണ് മൊത്തമുള്ളത്. 2018ന്റെ തുടക്കത്തിൽ 558.1 ടണ്ണായിരുന്നു സ്വർണശേഖരം. വേൾഡ് ഗോൾഡ് കൗൺസിന്റെ കണക്കുപ്രകാരം 2021 ജൂണിൽ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകൾ 32 ടൺ സ്വർണമാണ് വാങ്ങിയത്. ഇതിൽ 30ശതമാനവും ഇന്ത്യയുടെ വിഹിതമാണ്. 2009 നവംബറിനുശേഷം ഏറെക്കാലം കഴിഞ്ഞ് 2018 മാർച്ചിലാണ് ആർബിഐ സ്വർണംവാങ്ങിയത്. 2.2 ടൺ. രാജ്യത്തെ കരുതൽ ആസ്തിശേഖരത്തിലെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് സ്വർണത്തിൽ നിക്ഷേപംകൂട്ടിയത്. മറ്റ് കേന്ദ്ര ബാങ്കുകളിലേതുപോലെ ഇന്ത്യയിലെ കരുതൽ ശേഖരത്തിൽ ഡോളറിനുതന്നെയാണ് പ്രഥമസ്ഥാനം. രണ്ടുവർഷത്തിനിടെ സ്വർണത്തിന്റെ വിഹിതം 5 ശതമാനത്തിൽനിന്ന് 6.5ശതമാനമായി കൂട്ടിയിട്ടുണ്ട്.

from money rss https://bit.ly/3lXR3ZI
via IFTTT

സ്വർണവില പവന് 200 രൂപകൂടി 34,880 രൂപയായി

മൂന്നുദിവസം കുറഞ്ഞ നിലവാരത്തിൽ തുടർന്ന സ്വർണവിലയിൽ വ്യാഴാഴ്ച നേരിയ വർധന. പവന്റെ വില 200 രൂപ കൂടി 34,880 രൂപയായി. ഗ്രാമിന് 25 രൂപ കൂടി 4360 രൂപയുമായി. 34,680 രൂപയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പവന്റെ വില. അതേസമയം, രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം സ്വർണത്തിന്റെ വില 0.12ശതമാനം താഴ്ന്ന് 46,334 രൂപയായി. വെള്ളിയുടെ സെപ്റ്റംബർ ഫ്യൂച്ചേഴ്സ് വില 0.36ശതമാനംതാഴ്ന്ന് കിലോഗ്രാമിന് 62,544 രൂപയിലെത്തി. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസിന് 1,750.34 ഡോളർ നിലവാരത്തിലെത്തി. യുഎസിലെ ഉപഭോക്തൃ വില സൂചിക വിവരങ്ങൾ പുറത്തുവന്നതോടെ വൻതോതിൽ വില്പനസമ്മർദം ഡോളർ നേരിട്ടതാണ് സ്വർണംനേട്ടമാക്കിയത്.

from money rss https://bit.ly/3CFJhcT
via IFTTT

സെൻസെക്‌സിൽ 149 പോയന്റ് നേട്ടം: വാഹന, ലോഹ ഓഹരികൾ കുതിച്ചു

മുംബൈ: കരുതലോടെയായിരുന്നു തുടക്കമെങ്കിലും താമസിയാതെ വിപണി നേട്ടത്തിലായി. ഓട്ടോ, മെറ്റൽ, പൊതുമേഖല ബാങ്ക് ഓഹരികളാണ് മികവ് കാണിച്ചത്. സെൻസെക്സ് 149 പോയന്റ് ഉയർന്ന് 54,675ലും നിഫ്റ്റി 41 പോയന്റ് നേട്ടത്തിൽ 16,323ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇ മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികളും നേട്ടത്തിലാണ്. പവർഗ്രിഡ് കോർപ്, ഐടിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, അൾട്രടെക് സിമെന്റ്സ്, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, ടെക് മഹീന്ദ്ര, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണലിവർ, ടിസിഎസ്, ഏഷ്യൻ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ടാറ്റ സ്റ്റീൽ, ഐഷർ മോട്ടോഴ്സ്, ഹീറോ മോട്ടോർകോർപ്, ബിപിസിഎൽ, ഓയിൽ ഇന്ത്യ, അശോക് ലെയ്ലാൻഡ്, ഭാരത് ഫോർജ്, അവന്തി ഫീഡ്സ്, ഡിഷ് ടിവി, ഫിനോലക്സ് കേബിൾസ് ഉൾപ്പടെയുള്ളകമ്പനികളാണ് ജൂൺ പാദത്തിലെ പ്രവർത്തനഫലം വ്യാഴാഴ്ച പുറത്തുവിടുന്നത്.

from money rss https://bit.ly/3iEezJh
via IFTTT

പലിശയും പിഴയും തിരികെ നൽകും: സോഫ്റ്റ് വെയർ പരിഷ്‌കരിച്ചതായി ആദായനികുതി വകുപ്പ്

2020-21 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്തപ്പോൾ സോഫ്റ്റ് വെയറിലെ തകരാർകാരണം അധികമായി അടക്കേണ്ടിവന്ന പലിശയും വൈകിയയിനത്തിൽ ഈടാക്കിയ പിഴയും തിരികെ നൽകുമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ നികുതിദായകർക്ക് ആശ്വാസമേകി ആദായനികുതി ഫയൽ ചെയ്യുന്നതിനുള്ള അവസാനതിയതി ജൂലായ് 31ൽനിന്ന് സെപ്റ്റംബർ 30വരെ നീട്ടിയിരുന്നു. ഇത് കണക്കിലെടുക്കാതെയായിരുന്നു പലിശയും പിഴയും ഈടാക്കിയത്. വകുപ്പ് 234എ പ്രകാരം അധിക പലിശയും സെഷൻ 234 എഫ് പ്രകാരം പിഴയുമാണ് ഈടാക്കിയത്. വിശദമായി പരിശോധിച്ച് സോഫ്റ്റ വെയറിൽ തിരുത്തൽ വരുത്തിയാതായി ആദായ നികുതി വകുപ്പ് ട്വീറ്റ്ചെയ്തു. സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് ഐടിആർ തയ്യാറാക്കുന്നതെങ്കിൽ പുതിയ പതിപ്പ് ഉപയോഗിക്കണം. അല്ലെങ്കിൽ വെബ്സൈറ്റ് ഉപയോഗിക്കണമെന്നും ഐടി വകുപ്പ് അറിയിച്ചിട്ടുണ്ട്.

from money rss https://bit.ly/37ylJbp
via IFTTT

നേട്ടമില്ലാതെ സൂചികകൾ ക്ലോസ്‌ചെയ്തു: മെറ്റൽ കരുത്തുകാട്ടി, ഫാർമ നഷ്ടത്തിലായി

മുംബൈ: കാര്യമായ നേട്ടമില്ലാതെ രണ്ടാംദിവസവും ഓഹരി വിപണി ക്ലോസ് ചെയ്തു. സെൻസെക്സ് 28.73 പോയന്റ് താഴ്ന്ന് 54,525.93ലും നിഫ്റ്റി 2.20 പോയന്റ് നേട്ടത്തിൽ 16,282.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീൽ, ജെഎസ്ഡബ്യു സ്റ്റീൽ, ഐഒസി, എൻടിപിസി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായുംനേട്ടമുണ്ടാക്കിയത്. വില്പന സമ്മർദത്തെതുടർന്ന് കനത്ത ചാഞ്ചാട്ടമാണ് വിപണിയിലുണ്ടായത്. ശ്രീ സിമെന്റ്സ്, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി മെറ്റൽ സൂചിക മൂന്നുശതമാനവും എനർജി ഒരുശതമാനവും നേട്ടമുണ്ടാക്കി. ഫാർമ ഒരുശതമാനം താഴുകയുംചെയ്തു. രണ്ടാം ദിവസവും ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3AuHlly
via IFTTT

എൻഎസ്ഇ വഴി യുഎസ് ഓഹരികളിൽ ചെറുകിടക്കാർക്കും ഇനി നിക്ഷേപിക്കാം

രാജ്യത്തെ റീട്ടെയിൽ നിക്ഷേപകർക്ക് യുഎസ് ഓഹരികളിൽ നിക്ഷേപിക്കാനുള്ള സൗകര്യം നാഷണൽ സ്റ്റോക്ക്എക്സ്ചേഞ്ച്(എൻഎസ്ഇ)ഒരുക്കുന്നു. ഇന്റർനാഷണൽ ഫിനാൻഷ്യൽ സർവീസസ് സെന്റർ (ഐഎഫ്എസ് സി)പ്ലാറ്റ് ഫോംവഴിയാണ് നിക്ഷേപിക്കാൻ കഴിയുക. ആൽഫബെറ്റ്, ഫേസ്ബുക്ക്, ടെസ് ല എന്നിവ ഉൾപ്പടെ ആഗോള പ്രശസ്തിനേടിയ വൻകിട കമ്പനികളുടെ ഓഹരികളിലാകും നിക്ഷേപിക്കാൻ അവസരമൊരുക്കുക. 50 ഓഹരികളുടെ പട്ടികയാണ് ഇതിനായി തയ്യാറാക്കുന്നത്. ഇന്റർനാഷണൽ ബ്രോക്കർമാരോടൊപ്പം സഹകരിച്ചായിരിക്കും സംവിധാനം പ്രവർത്തിക്കുക. എങ്ങനെ നിക്ഷേപിക്കാം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലിബറലൈസ്ഡ് റെമിറ്റൻസ് സ്കീം(എൽആർഎസ്)വഴി എൻഎസ് ഇയുടെ ഗിഫ്റ്റ് സിറ്റിയിലേക്ക് പണംകൈമാറിയാണ് നിക്ഷേപിക്കാൻ കഴിയുക. പ്രതിവർഷം 2,50,000 ഡോളറാണ് നിക്ഷേപ പരിധി. ഗിഫ്റ്റിലെ നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടിലാകും സ്റ്റോക്കുകൾ സൂക്ഷിക്കുക. നികുതി ബാധ്യത വിദേശ ആസ്തികളായി കണക്കാക്കി ആദായ നികുതി റിട്ടേണിൽ ഈ വിവരങ്ങൾ നിക്ഷേപകൻ നൽകേണ്ടിവരും. ഹ്രസ്വകാല മൂലധനനേട്ടത്തിന് സ്ലാബ് നിരക്കിലും ദീർഘകാല മൂലധനനേട്ടത്തിന് ഇൻഡക്സേഷൻ ആനുകൂല്യത്തോടെയുമാകും നികുതി ബാധകമാകുക. ഡെറ്റ് മ്യൂച്വൽ ഫണ്ടിന് ബാധകമായ നികുതിയായിരിക്കും ഇത്. സെബിയുടെ നിയന്ത്രണം നിക്ഷേപകരുടെ പരാതികൾ സെക്യൂരിറ്റി എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയായിരിക്കും പരിഗണിക്കുക. അതോടൊപ്പം ഗിഫ്റ്റ് സിറ്റിയും ഐഎഫ്എസ് സി അതോറിറ്റിയും റെഗുലേറ്റർമാരായിരിക്കുകുയുംചെയ്യും. അതായത് നിക്ഷേപം സംബന്ധിച്ച പരാതി ആദ്യം കൈകാര്യംചെയ്യുക ഗിഫ്റ്റ് സിറ്റിയിലെ എൻഎസ് ഇയിലെ സബ്സിഡിയറിയായിരിക്കും. പരിഹരിച്ചില്ലെങ്കിൽ ഐഎഫ്എസ് സിയെ സമീപിക്കാം.

from money rss https://bit.ly/3CCOxhp
via IFTTT