121

Powered By Blogger

Friday 4 June 2021

സ്വർണവില പവന് 320 രൂപ കൂടി 36,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. പവന്റെ വില 320 രൂപ കൂടി 36,720 രൂപയായി. ഗ്രാമിന് 40 രൂപ കൂടി 4590 രൂപയുമായി. രണ്ടുദിവസംമുമ്പ് 36,960 രൂപ നിലവാരത്തിലേയ്ക്ക് വില ഉയർന്നിരുന്നു. അടുത്തദിവസംതന്നെ 36,400ലേയ്ക്ക് വിലതാഴുകയുംചെയ്തു. ആഗോള വിപണിയിലെ വിലവർധനവാണ് ആഭ്യന്തര വിലയിലും പ്രതിഫലിച്ചത്. ഡോളർ കരുത്തുനേടിയതും ബോണ്ട് ആദായത്തിലെ ചാഞ്ചാട്ടവുമാണ് ആഗോള വിപണിയിൽ സ്വർണവിലയെ സ്വാധീനിച്ചത്.

from money rss https://bit.ly/3vVCYya
via IFTTT

ചെറുകിട-ഇടത്തരം ഓഹരികൾ മികച്ച പ്രകടനം കാഴ്ചവെയ്ക്കും

വേദനകളും പീഡകളും മരണവും കഠിനമായ സാമ്പത്തിക ക്ളേശങ്ങളും കൊണ്ടുവന്ന കോവിഡ് 19നിടയിലും ഓഹരി വിപണികൾ ആഗോള തലത്തിൽതന്നെ അത്ഭുതപ്പെടുത്തുന്ന സ്ഥിരത നിലനിർത്തി. വികസിത/വികസ്വര രാജ്യങ്ങൾ ഉൾപ്പടെ 49 രാജ്യങ്ങളിൽ നിന്നായി 3000 ഓഹരികൾ ഉൾപ്പെടുത്തിയിട്ടുള്ള ലോകസൂചിക 6 മാസമായി അതിശയകരമാംവിധം സ്ഥിരമായിരുന്നു. 2020 നവംബർ മുതൽ സൂചികയിൽ 5 ശതമാനമെങ്കിലും തിരുത്തൽ ഉണ്ടായ ഒരു സന്ദർഭം പോലും ഉണ്ടായില്ല. ലോക വിപണികളിലെ കുതിപ്പിൽ എടുത്തുപറയാനുള്ള പ്രത്യേകത മഹാമാരിയുടെ രണ്ടാം തരംഗംപോലും വിപണികളെ ബാധിച്ചില്ല എന്നതാണ്. യുഎസിലും യൂറോപ്പിലും രണ്ടാം തരംഗം ആഞ്ഞടിച്ച് സാഹചര്യം മോശമായപ്പോൾ വിപണികളിലെ കുതിപ്പു തുടരുകയായിരുന്നു. രണ്ടാം തരംഗത്തിലും വിപണിയുടെ കുതിപ്പു നിലനിർത്തിയത് താഴ്ന്ന പലിശ നിരക്കും, മറ്റു നിക്ഷേപ സാധ്യതകളുടെ അഭാവവും, ചെറുകിടക്കാരുടെ മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള പങ്കാളിത്തവും 2021ൽ ഉണ്ടാകാനിടയുള്ള സാമ്പത്തിക വീണ്ടെടുപ്പിനെക്കുറിച്ചുള്ള പ്രതീക്ഷകളുമാണ്. ഈ അവസ്ഥ തന്നെയാണ് ഇന്ത്യയിൽ ഇപ്പോഴുള്ള രണ്ടാം തരംഗത്തിലും തുടരുന്നത്. വിപണിയുടെ ഇപ്പോഴത്തെ കുതിപ്പിലെ എടുത്തുപറയേണ്ട ഘടകം വിശാല വിപണിയുടെ മികച്ചപ്രകടനമാണ്. ഈ വർഷം ഇതേവരെ നിഫ്റ്റി 10 ശതമാനത്തോളം ഉയർന്നു നിൽക്കുമ്പോൾ ഇടത്തരം, ചെറുകിട ഓഹരികൾ യഥാക്രമം 23 ശതമാനവും 30 ശതമാനവും നേട്ടത്തിലാണ്. എന്താണ് വിശാല വിപണിയുടെ ഈ മികച്ച പ്രകടനത്തിന് അടിസ്ഥാനം ? ഈ കുതിപ്പു നിലനിൽക്കുമോ ? വിപണി ഇപ്പോഴത്തേതുപോലെ നിഫ്റ്റി 14500-15400 ഇടയിൽ നിൽക്കുമ്പോൾ, ഈ പരിധിക്കുപുറത്തു വലിയതോതിൽ ഉയർച്ചയോ താഴ്ചയോ പ്രതീക്ഷിക്കുന്നില്ല. അതുകൊണ്ട് വിശാലവിപണിയിലെ ഓഹരികൾക്കു പിന്നാലെയാവും നിക്ഷേപകർ. ചെറുകിട, ഇടത്തരം ഓഹരികൾക്ക് വിലകൾ കുറവായിരിക്കുകയും പ്രതീക്ഷിച്ചതിനേക്കാൾ മികച്ച ഫലം നൽകുകയും ചെയ്യുമ്പോൾ നിക്ഷേപകരെ സംബന്ധിച്ചേടത്തോളം വിശാല വിപണി ഇപ്പോൾ അവസരങ്ങൾ നൽകുന്ന ഇടമായിരിക്കുന്നു. കഴിഞ്ഞ 3 വർഷത്തെ മോശം പ്രകടനത്തിന് പകരമായാണ് ഇടത്തരം, ചെറുകിട ഓഹരികൾ ഇപ്പോൾ മികച്ച പ്രകടനം കാഴ്ച വെക്കുന്നത്. ഇടത്തരം, ചെറുകിട ഓഹരികളുടെ 2018 ലെ ദയനീയ പ്രകടനവും 2020 മാർച്ചിലെ അനുപാതത്തിൽ കവിഞ്ഞ തകർച്ചയും നിക്ഷേപകരെ വിശാല വിപണിയിൽ നിന്നകറ്റി. എന്നാൽ ഇടത്തരം, ചെറുകിട ഓഹരികളുടെ അടുത്ത കാലത്തെ മികച്ച പ്രകടനം നിക്ഷേപകരെ ഇവയിലേക്കു തിരിച്ചുകൊണ്ടു വരികയാണ്. സമകാലിക വിപണിയിലെ കുതിപ്പിന്റെ ഒരു പ്രത്യേകത ചെറുകിട നിക്ഷേപകരുടെ വർധിച്ച പങ്കാളിത്തമാണ്. സ്ഫോടനാത്മകമായ വേഗതയിലാണ് പുതിയ ഡിമാറ്റ് അക്കൗണ്ടുകൾ തുറക്കപ്പെടുന്നത്. 2021 സാമ്പത്തിക വർഷത്തിൽ മാത്രം പുതിയ 14.2 ദശലക്ഷം അക്കൗണ്ടുകൾ തുറക്കപ്പെട്ടു. ചെറുകിട നിക്ഷേപകർ, പ്രത്യേകിച്ച് തുടക്കക്കാർ വൻകിട ഓഹരികളേക്കാൾ ഇടത്തരം ചെറുകിട ഓഹരികളാണിഷ്ടപ്പെടുന്നത്. ഇവയുടെ കുതിപ്പിന് ഇന്ധനം പകരുന്ന പ്രധാന ഘടകം ഇതാണ്. വിശാല വിപണിയിൽ മികച്ച പ്രകടനത്തിന് ഇടത്തരം ഓഹരികൾക്കു കെൽപുണ്ട്. നല്ല ലാഭവും മികച്ച സാധ്യതകളുമുള്ള അനേകം ഐടി, ഫാർമ, ധനകാര്യ കമ്പനികൾ ഈ വിഭാഗത്തിലുണ്ട്. ചെറുകിട ഓഹരി സൂചികയാവട്ടെ, വൈവിധ്യമാർന്ന വിവിധ മേഖലകളിലേക്കു വ്യാപിച്ചു കിടക്കുന്നു. 2022 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ തിരിച്ചടികൾ വിപണി മറികടന്നു കഴിഞ്ഞു. വരും പാദങ്ങളിലെ പ്രകടനങ്ങളിലേക്കാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2022 സാമ്പത്തിക വർഷത്തെ ജിഡിപി വളർച്ചാനിരക്ക് ഏതാണ്ട് 9 ശതമാനമായിരിക്കുമെന്നാണ് ഇപ്പോഴത്തെ അനുമാനം. രണ്ടാം തരംഗത്തിനു മുമ്പു കണക്കാക്കിയിരുന്ന 11 ശതമാനത്തേക്കാൾ 2 ശതമാനം താഴെയാണിത്. ഉയർന്ന സാമ്പത്തിക വളർച്ചയുടേയും കമ്പനികളുടെ വരുമാനനേട്ടങ്ങളുടേയും ശക്തമായ അടിയൊഴുക്കുകൾ നിലനിൽക്കുന്നുണ്ട്. ലോക്ഡൗണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ മാത്രമാണിതിനു തടസംസൃഷ്ടിക്കുന്നത്. അതിനാൽ രണ്ടാം തരംഗത്തിന്റെ കെടുതികൾ ഒന്നാംപാദത്തിൽ മാത്രം ഒതുങ്ങി നിന്നാൽ വരുംപാദങ്ങളിൽ ശക്തമായ തിരിച്ചുവരവു പ്രതീക്ഷിക്കാം. രണ്ടാം തരംഗത്തിന്റെ കർവ് താഴോട്ടു വരാൻ തുടങ്ങുകയും കുത്തിവെപ്പ് വ്യാപകമാവുകയും ചെയ്യുന്നതോടെ കാര്യങ്ങൾ സാധാരണ നിലയിലേക്കു തിരിച്ചു വരും. 2021-24 കാലയളവിൽ ശരാശരി 17 ശതമാനത്തോളം കമ്പനികൾക്ക് വാർഷിക ലാഭം കൈവരിക്കാനാവും. ഈ കാലയളവിൽ ക്രമാതീതമായ വളർച്ച കൈവരിക്കാൻ ഇടത്തരം, ചെറുകിട കമ്പനികൾക്കുകഴിയും. കാരണം സാമ്പത്തിക കുതിപ്പിന്റെ ഘട്ടത്തിൽ അവ മികച്ച പ്രകടനം കാഴ്ച വെക്കാറുണ്ട് എന്നതാണ് അനുഭവം. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ്ാണ് ലേഖകൻ)

from money rss https://bit.ly/2T08WKW
via IFTTT

ഓട്ടോമേറ്റഡ് ക്ലിയറിങ്: അവധി ദിവസങ്ങളിലും അക്കൗണ്ടിൽ പണം ഉറപ്പാക്കേണ്ടിവരും

മുംബൈ: ശമ്പളം, സബ്സിഡികൾ, ലാഭവീതം, പലിശ, പെൻഷൻ തുടങ്ങിയവ വിതരണം ചെയ്യുന്നതിനുപയോഗിക്കുന്ന നാഷണൽ പേമെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എൻ.പി.സി.ഐ.) ബൾക്ക് പേമെന്റ് സംവിധാനമായ നാഷണൽ ഓട്ടോമേറ്റഡ് ക്ലിയറിങ് ഹൗസിന്റെ (എൻ.എ.സി.എച്ച്.) സേവനം ഇനി എല്ലാ ദിവസവും ലഭ്യമാകും. വൈദ്യുതി, ടെലിഫോൺ ഉൾപ്പെടെയുള്ള ബില്ലുകളുടെ പേമെന്റ്, വിവിധ വായ്പകളുടെ മാസത്തവണ, മ്യൂച്വൽ ഫണ്ട് എസ്.ഐ.പി., ഇൻഷുറൻസ് പ്രീമിയം എന്നിങ്ങനെ മാസംതോറും അക്കൗണ്ടിൽനിന്ന് തനിയെ ഡെബിറ്റാകുന്ന സംവിധാനവും പ്രവർത്തിക്കുന്നത് ഇതേ പ്ലാറ്റ്ഫോമിൽ തന്നെയാണ്. നിലവിൽ ബാങ്ക് പ്രവൃത്തിദിവസങ്ങളിൽ മാത്രമായിരുന്നു എൻ.എ.സി.എച്ച്. പ്രവർത്തിച്ചിരുന്നത്. ഇനിമുതൽ ഞായറാഴ്ചകളിലും ബാങ്കുകളുടെ മറ്റ് അവധി ദിനങ്ങളിലും ഇത് പ്രവർത്തിക്കും. 2021 ഓഗസ്റ്റ് ഒന്നുമുതലാണ് ഇത് നടപ്പാവുക. അതായത്, എൻ.എ.സി.എച്ച്. ഉപയോഗിക്കുന്ന ശമ്പള-പെൻഷൻ വിതരണ സംവിധാനത്തിൽ ഓഗസ്റ്റ് ഒന്നുമുതൽ ശമ്പളം നിശ്ചിത തീയതിയിൽത്തന്നെ ബാങ്ക് അക്കൗണ്ടിലെത്തും. അതേരീതിയിൽ എസ്.ഐ.പി.കളോ വായ്പാ ഇ.എം.ഐ.യോ ഓട്ടോ ഡെബിറ്റ് സംവിധാനത്തിലുണ്ടെങ്കിൽ അവധിദിവസമാണെങ്കിലും അക്കൗണ്ടിൽനിന്ന് ഡെബിറ്റ് ചെയ്യും. അതുകൊണ്ടുതന്നെ അവധി ദിവസമാണെങ്കിലും ഓട്ടോ ഡെബിറ്റിനുള്ള ഫണ്ട് അക്കൗണ്ടിലുണ്ടെന്ന് ഉറപ്പാക്കേണ്ടി വരും.

from money rss https://bit.ly/3vXOtoH
via IFTTT

വളർച്ചാ പ്രതീക്ഷ കുറച്ചത് വിപണിയിൽ പ്രതിഫലിച്ചു: നിഫ്റ്റി 15,700ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: റിസർവ് ബാങ്ക് ആറാംതവണയും നിരക്കിൽ മാറ്റംവരുത്താതിരുന്നത് വിപണിയിൽ പ്രതിഫലിച്ചു. നിക്ഷേപകർ വ്യാപകമായി ലാഭമെടുത്തതോടെ വിപണി നഷ്ടത്തിലായി.രാജ്യത്തിന്റെ വളർച്ചാ പ്രതീക്ഷ 10.5ശതമാനത്തിൽനിന്ന് 9.5ശതമാനമായി കുറച്ചതും വിപണിയുടെ കരുത്ത് ചോർത്തി. സെൻസെക്സ് 132.38 പോയന്റ് നഷ്ടത്തിൽ 52,100.05ലും നിഫ്റ്റി 20.10 പോയന്റ് താഴ്ന്ന് 15,670.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1832 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1279 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 138 ഓഹരികൾക്ക് മാറ്റമില്ല. നെസ് ലെ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടാറ്റ മോട്ടോഴ്സ്, ഗ്രാസിം, ബജാജ് ഫിൻസർവ്, കോൾ ഇന്ത്യ, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ബാങ്ക്, എഫ്എംസിജി ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികൾ 0.5ശതമാനം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

from money rss https://bit.ly/3x15fUb
via IFTTT

സ്വർണവിലയിൽ ഇടിവ്: പവന് 560 രൂപ കുറഞ്ഞ് 36,400 രൂപയായി

തുടർച്ചയായ ദിവസങ്ങളിലെ വർധനവിനുശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന്റെ വില 560 രൂപ കുറഞ്ഞ് 36,400 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 70 രൂപയിടിഞ്ഞ് 4550 രൂപയുമായി. 36,960 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. ഡോളർ കരുത്തുനേടിയതും ബോണ്ട് ആദായംവർധിച്ചതും ആഗോള വിപണിയിൽ സ്വർണവിലയെ ബാധിച്ചു. സ്പോട് ഗോൾഡ് വില ഔൺസിന് 0.4ശതമാനം താഴ്ന്ന് 1,862.68 ഡോളറിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 48,616 രൂപ നിലവാരത്തിലാണ്. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി.

from money rss https://bit.ly/3z4Z7Mf
via IFTTT

പണനയ പ്രഖ്യാപനം ചെറുകിട മേഖലകൾക്ക് കൈത്താങ്ങാകും: ഡോ. വി കെ വിജയകുമാർ

റിസർവ് ബാങ്ക് പണ നയ സമിതിയുടെ പണ നയ പ്രഖ്യാപനം ചെറുകിട മേഖലകൾക്ക് കൈത്താങ്ങാകുമെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസ് ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാർ പറഞ്ഞു. മഹാമാരിയുടെ ആഘാതം ഏറ്റവും കൂടുതൽ അനുഭവപ്പെട്ട ഹോട്ടൽ, റസ്റ്റാറന്റ്, ടൂറിസം, ബസ് ഓപറേറ്റർമാർ, ബ്യൂട്ടി പാർലറുകൾ, സലൂൺ എന്നീ വിഭാഗങ്ങൾക്കായി കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാൻ 15000 കോടി രൂപയുടെ സുപ്രധാനമായ പദ്ധതി പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല. സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിന് ആവശ്യമുള്ളേടത്തോളം കാലം ഉദാര പണനയം തുടരാനാണ് തീരുമാനം. 2022 സാമ്പത്തിക വർഷം ജിഡിപി വളർച്ചാ നിരക്ക് 9.5 ശതമാനം ആയിരിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ പുതിയ കണക്ക്. 1.2 ലക്ഷം കോടി രൂപയുടെ ജിസാപ് (കേന്ദ്ര ബാങ്ക് വിപണിയിൽ നിന്നു കടപ്പത്രങ്ങൾ വാങ്ങുന്ന പദ്ധതി ) 2.0 റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ നാണ്യ ശേഖരം 598 ബില്യൺ ഡോളറായി ഉയർന്നു എന്ന ഗവർണറുടെ പ്രഖ്യാപനം രാജ്യത്തിന്റെ ധനസ്ഥിതി (ബാഹ്യ സ്ഥൂല ധനസ്ഥിതി) ശക്തമാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും ഡോ. വിജയകുമാർ ചൂണ്ടിക്കാട്ടി.

from money rss https://bit.ly/3vLRfNL
via IFTTT

റസ്റ്റോറന്റ്, ബ്യൂട്ടിപാർലർ, വിനോദം തുടങ്ങിയ മേഖലകൾക്ക് 16,000 കോടിയുടെ പാക്കേജ്

മുംബൈ: കോവിഡ് വ്യാപനംമൂലം കടുത്ത പ്രതിസന്ധിനേരിട്ട മേഖലകളെ സഹായിക്കാൻ ആർബിഐ 15,000 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചു. ടൂറിസം, റസ്റ്റോറന്റ് തുടങ്ങിയവയോടൊപ്പം ബ്യൂട്ടിപാർലറുകൾക്കും പദ്ധതിയിൽ ആനുകൂല്യം ലഭിക്കും. ഈമേഖലകളിൽ പണലഭ്യത ഉറപ്പാക്കാൻ 2022 മാർച്ച് 31വരെയാണ് വായ്പ അനുവദിക്കുക. പദ്ധതി പ്രകാരം ഹോട്ടലുകൾ, ടൂറിസവുമായി ബന്ധപ്പെട്ട ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, വ്യോമയാനം തുടങ്ങിയവയ്ക്കും വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ, സ്വകാര്യ ബസ് ഓപ്പറേറ്റർമാർ, കാർ വർക് ഷോപ്പുകൾ, റെന്റ് എ കാർ സേവനദാതാക്കൾ, ഇവന്റ് ഓർഗനൈസർമാർ, സ്പാ, ബ്യൂട്ടിപാർലർ, സലൂൺ തുടങ്ങിയവ ഉൾപ്പടെയുള്ള മേഖലകൾക്കുമാകും വായ്പ ലഭിക്കുക. ഇതിനായി ബാങ്കുകൾക്ക് മൂന്നുവർഷക്കാലയളവിൽ റിപ്പോ നിരക്കായ നാലുശതമാനത്തിൽ ആർബിഐ പണംലഭ്യമാക്കും. കോവിഡിന്റെ രണ്ടാംതരംഗം ഏറ്റവുംകൂടുതൽ ബാധിച്ചത് ചെറുകിട വ്യാപാരമേഖലയെയാണ്. റിസർവ് ബാങ്കിന്റെ നടപടി ആശ്വാസകരമാണെങ്കിലും ഉയർന്ന റിസ്ക് ഉള്ളതിനാൽ ബാങ്കുകൾ ഈമേഖലകളെ എത്രത്തോളം പരിഗണിക്കമെന്ന് വ്യക്തമല്ല. ഈ പദ്ധതികൾക്കുപുറമെ, ചെറുകിട ഇടത്തരം വ്യാപാരമേഖലയ്ക്കായി സിഡ്ബിവഴി 16,000 കോടി രൂപയുടെ പാക്കേജും ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. വായ്പയ്ക്കും വായ്പാ പുനഃക്രമീകരണത്തിനുമാകും ഈതുക ചെലവഴിക്കുക. വായ്പ പരിധി 25 കോടിയിൽനിന്ന് 50 കോടി രൂപയായി ഉയർത്തിയിട്ടുമുണ്ട്. ആരോഗ്യമേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായി 50,000 കോടിയുടെ പണലഭ്യതാ പാക്കേജ് റിസർവ് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

from money rss https://bit.ly/3vUjCt2
via IFTTT

20000 കോടി പാക്കേജ് എസ്റ്റിമേറ്റിലില്ല, യഥാര്‍ഥ കമ്മി 37,000 കോടി- കബളിപ്പിക്കലെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ധനമന്ത്രി പ്രഖ്യാപിച്ച രണ്ടാം കോവിഡ് പാക്കേജ് കാപട്യമാണെന്നും ജനങ്ങളെ കബളിപ്പിക്കലാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ധനമന്ത്രിയുടെ ബജറ്റ് അവതരണത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് മുൻനിർത്തി സാധാരണക്കാർക്ക് നേരിട്ട് പണം കൊടുക്കണമെന്നത് തങ്ങളുടെ നിർദ്ദേശമായിരുന്നു. ഇതിന് 8900 കോടി രൂപ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നതായി വി.ഡി സതീശൻ വ്യക്താമാക്കി. എന്നാൽ ബജറ്റിലെ പ്രഖ്യാപനം ധനമന്ത്രി വാർത്താസമ്മേളനത്തിൽ തിരുത്തിയതായും നിലവിലെ ക്ഷേമപദ്ധതികളെ ഉൾപ്പെടുത്തിയാണ് ഈ പ്രഖ്യാപനമെന്ന് വ്യക്തമാക്കിയതായും മാധ്യമപ്രവർത്തകർ പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. ഇതേ തുടർന്നാണ് രണ്ടാം കോവിഡ് പാക്കേജ് കാപട്യമാണെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവിന്റെ വാർത്താസമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങൾ സാധാരണ രീതിയിലുള്ള റിവൈസ്ഡ് ബജറ്റാണ് അവതരിപ്പിച്ചത്. ഒരു മണിക്കൂർ ബജറ്റ് പ്രസംഗം പൂർത്തിയാക്കുന്നതിന് വേണ്ടി ധനമന്ത്രി ബജറ്റിന്റെ പ്രധാന ഭാഗങ്ങളിലെല്ലാം രാഷ്ട്രീയ പ്രസംഗങ്ങൾ കുത്തിനിറച്ചു. സർക്കാരിന് സ്ഥല ജല വിഭ്രാന്തിയാണോ എന്ന് സംശയം ഉണ്ട്. ബജറ്റിൽ പറയേണ്ടത് നയ പ്രഖ്യാപനത്തിലും നയ പ്രഖ്യാപനത്തിൽ പറയേണ്ടത് ബജറ്റിലുമാണ് പറഞ്ഞിരിക്കുന്നത്. ഇപ്പോൾ നടന്നത് ബജറ്റും നയപ്രഖ്യാപനവും രാഷ്ട്രീയ പ്രസംഗവും കൂടിയാണ്.പുത്തരിക്കണ്ടത്ത് പ്രസംഗിക്കുന്നത് ബജറ്റിലൂടെ അവതരിപ്പിച്ചു. ശരിയായ രാഷ്ട്രീയ പ്രസംഗം ആണ് ബജറ്റിന്റെ ആദ്യ ഭാഗം. ഭരണഘടന അനുസരിച്ച്ആന്വൽ ഫിനാൻഷ്യൽ സ്റ്റേയ്റ്റ്മെന്റാണ് ബജറ്റ്. അതിന്റെ പവിത്രത തകർത്ത രീതിയിലുള്ള രാഷ്ട്രീയം പ്രകടിപ്പിച്ചത് ശരിയല്ല. ബജറ്റിലെ സാമ്പത്തിക കണക്കുകളിലുള്ള അവ്യക്തത വ്യക്തമാണ്. 1715 കോടി രൂപയുടെ അധിക ചിലവെന്നാണ് പറഞ്ഞത്. പക്ഷേ 2000 കോടി രൂപയുടെ ഉത്തേജന പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധിക ചിലവല്ലേ. 20,000 കോടിയുടെ കോവിഡ് പാക്കേജ് ബജറ്റ് എസ്റ്റിമേറ്റിലില്ല.ഫലത്തിൽ റവന്യൂ കമ്മി 37,000 കോടിയാകും, ഇതും രേഖകളിൽ നിന്ന് ഇത് മറച്ചുവെച്ചു. സാമ്പത്തിക ഉത്തേജന പാക്കേജ് വഞ്ചനയാണ്. കരാറുകാരുടെ പണവും പെൻഷനും കൊടുക്കാനാണ് പണം നീക്കിവെച്ചത്. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. കൂടാതെ എം.എൽ.എമാരുടെ അസറ്റ് ഡവലപ്പ്മെന്റ് ഫണ്ടിൽ നിന്ന് മൂന്ന് കോടി രൂപ എടുക്കാനുള്ള തീരുമാനം ഉണ്ട്. അത് തങ്ങൾക്കൂടി സമ്മതിച്ചതാണ്. മുഖ്യമന്ത്രി നേതാക്കളുമായി ഇക്കാര്യം കൂടി ആലോചിച്ചിരുന്നു. Content Highlight: Opposition Criticises Budget 2.0

from money rss https://bit.ly/3chhjZz
via IFTTT