121

Powered By Blogger

Tuesday 30 December 2014

ആദ്യകാല ചലച്ചിത്ര നിര്‍മ്മാതാവ്‌ ടി.ഇ വാസുദേവന്‍ അന്തരിച്ചു









Story Dated: Tuesday, December 30, 2014 07:52



mangalam malayalam online newspaper

കൊച്ചി: പ്രശസ്‌ത ചലച്ചിത്ര നിര്‍മ്മാതാവ്‌ ടി.ഇ വാസുദേവന്‍(98) അന്തരിച്ചു. കൊച്ചി പമ്പള്ളി നഗറിലെ വസതിയില്‍ വൈകുന്നേരം 6.30നായിരുന്നു അന്ത്യം. മലയാളത്തിലെ ആദ്യകാല നിര്‍മ്മാതാവും വിതരണക്കാരനുമായിരുന്നു. പ്രഥമ ജെ.സി ദാനിയല്‍ പുരസ്‌ക്കാര ജേതാവാണ്‌. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി ഭാഷകളിലായി അദ്ദേഹം ആയിരക്കണക്കിന്‌ ചിത്രങ്ങള്‍ വിതരണം ചെയ്‌തിട്ടുണ്ട്‌. 1950കളോടെ ജയമാരുതി എന്ന പേരില്‍ ചലച്ചിത്ര നിര്‍മ്മാണ മേഖലയിലേക്ക്‌ പ്രവേശിച്ച അദ്ദേഹം അമ്പതിലധികം ചിത്രങ്ങള്‍ നിര്‍മ്മിച്ചു.


1953ല്‍ പുറത്തിറങ്ങിയ ആശാദീപമാണ്‌ അദ്ദേഹം ആദ്യമായി നിര്‍മ്മിച്ച ചിത്രം. 1987ല്‍ പുറത്തിറങ്ങിയ കാലം മാറി കഥ മാറി എന്ന ചിത്രമാണ്‌ നിര്‍മ്മാതാവെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രം. ലോട്ടറി ടിക്കറ്റ്‌, കോട്ടയം കൊലക്കേസ്‌, ഭാര്യമാര്‍ സൂക്ഷിക്കുക, പാടുന്ന പുഴ, കാവ്യമേള, മറുനാട്ടില്‍ ഒരു മലയാളി, ഫുട്‌ബോള്‍ ചാമ്പ്യന്‍, എഴുതാത്ത കഥ, പ്രിയംവദ തുടങ്ങിയവയാണ്‌ അദ്ദേഹം നിര്‍മിച്ച ഹിറ്റ്‌ ചിത്രങ്ങള്‍. കൊച്ചിന്‍ എക്‌സ്‌പ്രസ്‌, കണ്ണൂര്‍ ഡീലക്‌സ്‌, ഡെയ്‌ഞ്ചര്‍ ബിസ്‌കറ്റ്‌ എന്നീ ചിത്രങ്ങളുടെ കഥ അദ്ദേഹത്തിന്റെ സംഭാവനയാണ്‌.


സേതുമാധവന്‍ സംവിധാനം ചെയ്‌ത സ്‌ഥാനാര്‍ഥി സാറാമ്മ, രാമു കാര്യാട്ട്‌ സംവിധാനം ചെയ്‌ത മായ, ശശികുമാര്‍ സംവിധാനം ചെയ്‌ത എല്ലാം നിനക്കുവേണ്ടി, ഹരിഹരന്‍ സംവിധാനം ചെയ്‌ത മധുരപ്പതിനേഴ്‌, കുടുംബം ഒരു ശ്രീകോവില്‍, കൃഷ്‌ണന്‍ നായര്‍ സംവിധാനം ചെയ്‌ത മൈലാഞ്ചി, മണിയറ, മണിത്താലി തുടങ്ങിയ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു.


പില്‍ക്കാലത്ത്‌ മലയാളത്തില്‍ പ്രശസ്‌തരായ പല തിരക്കഥാകൃത്തുക്കളും സംവിധായകരും നടീനടന്‍മാരും സംഗീത സംവിധായകരും രംഗപ്രവേശം ചെയ്‌തത്‌ ടി.ഇ വാസുദേവന്റെ ചിത്രങ്ങളിലൂടെയായിരുന്നു.










from kerala news edited

via IFTTT

ആഭ്യന്തര മന്ത്രിയ്‌ക്ക് ഇനി ഔദ്യോഗിക മൊബൈല്‍ ആപ്പ്‌









Story Dated: Tuesday, December 30, 2014 07:26



mangalam malayalam online newspaper

തിരുവനന്തപുരം: ജനങ്ങളുമായുള്ള അകലം കുറയ്‌ക്ക്ാന്‍ ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്പ്‌. ജനങ്ങളുമായി തുറന്ന്‌ സംവദിക്കുവാനും ആശയ വിനിമയം നടത്താനുമാണ്‌ പുതിയ പദ്ധതിവഴി ഉദ്ദേശിക്കുന്നത്‌. അഴിമതി സംബന്ധിച്ച ജനങ്ങളുടെ പരാതി ആപ്ലിക്കേഷനിലൂടെ തനിക്ക്‌ നേരിട്ട്‌ തരാന്‍ സാധിക്കുമെന്ന്‌ ആപ്ലിക്കേഷന്‍ ഉദ്‌ഘാടനം ചെയ്‌ത് രമേശ്‌ ചെന്നിത്തല പറഞ്ഞു. ആന്‍ഡ്രോയിഡ്‌ ഫോണുകളില്‍ ആപ്ലിക്കേഷന്‍ പിന്തുണയ്‌ക്കും.


മന്ത്രിയുടെ ഓരോ ദിവസത്തെയും ഔദ്യോഗിക പരിപാടികളുടെ വിശദ വിവരങ്ങള്‍ ഈ ആപ്ലിക്കേഷനില്‍ ഉണ്ടാകും. ആഭ്യന്തര വകുപ്പിലെ ഏത്‌ പരിപാടിയെ കുറിച്ചും ജനങ്ങള്‍ക്ക്‌ ഇതിലൂടെ മന്ത്രിയുമായി ആശയവിനിമയം നടത്താം. ജനങ്ങള്‍ക്ക്‌ മന്ത്രിയെ നേരിട്ട്‌ കാണാനുള്ള സമയവും ആപ്ലിക്കേഷനിലൂടെ മുന്‍കൂട്ടി ലഭിക്കും. സംസ്‌ഥാനത്തെ എല്ലാ പ്രധാന പോലീസ്‌ ഉദ്യോഗസ്‌ഥരുടെയും മൊബൈല്‍ നമ്പരുകള്‍ ഈ ആപ്ലിക്കേഷനില്‍ ലഭ്യമാണ്‌. ഇതുവഴി ജനങ്ങള്‍ പ്രാധാന്യം നല്‍കുന്ന വിഷയങ്ങളെ കൂടുതല്‍ ശ്രദ്ധിക്കാന്‍ സാധിക്കുമെന്നും ചെന്നിത്തല അറിയിച്ചു. രമേശ്‌ ചെന്നിത്തല എന്ന പേരില്‍ ഈ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്യാം.










from kerala news edited

via IFTTT

മഹീന്ദ രാജപക്‌സെയ്‌ക്കായി തെരഞ്ഞെടുപ്പ്‌ പ്രചരണം: സല്‍മാന്‍ ഖാനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം









Story Dated: Tuesday, December 30, 2014 07:20



mangalam malayalam online newspaper

ചെന്നൈ: ശ്രീലങ്കന്‍ പ്രസിഡന്റ്‌ മഹീന്ദ രാജപക്‌സെയ്‌ക്ക് വേണ്ടി തെരഞ്ഞെടുപ്പ്‌ പ്രചരണം നടത്തിയ സല്‍മാന്‍ ഖാനെതിരെ തമിഴ്‌നാട്ടില്‍ വ്യാപക പ്രതിഷേധം. സല്‍മാന്‍ വഞ്ചകനാണെന്ന്‌ എം.ഡി.എം.കെ നേതാവ്‌ വൈകോ പറഞ്ഞു. യുദ്ധകുറ്റവാളിയായ രജപക്‌സയെ്‌ക്ക് വേണ്ടി സല്‍മാന്‍ പ്രചരണം നടത്തുന്നത്‌ തെറ്റാണെന്നും വൈകോ പറഞ്ഞു. സല്‍മാന്റെ പ്രവര്‍ത്തി അംഗീകരിക്കാനാകില്ലെന്ന്‌ ഡി.എം.കെ നേതാവ്‌ ടി.കെ.എസ്‌ ഇളങ്കോവന്‍ പറഞ്ഞു.


അടുത്ത മാസം നടക്കാനിരിക്കുന്ന ശ്രീലങ്കന്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായാണ്‌ രാജപക്‌സെയ്‌ക്ക് വേണ്ടി തെരഞ്ഞെടുപ്പ്‌ പ്രചരണം നടത്താന്‍ സല്‍മാന്‍ ഖാന്‍ ശ്രീലങ്കയില്‍ എത്തിയത്‌. ബോളിവുഡ്‌ നടിയും ശ്രീലങ്കന്‍ വംശജയുമായ ജാക്വിലിന്‍ ഫെര്‍ണാണ്ടസും തെരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ പങ്കെടുത്തിരുന്നു. ഇത്‌ ആദ്യമായാണ്‌ ശ്രീലങ്കയിലെ തെരഞ്ഞെടുപ്പില്‍ ബോളിവുഡ്‌ താരങ്ങള്‍ പ്രചരണത്തിന്‌ എത്തുന്നത്‌.


ജാക്വിലിന്റെ സുഹൃത്തും രാജപക്‌സെയുടെ മകനുമായ നമലിന്റെ ക്ഷണപ്രകാരമാണ്‌ സല്‍മാന്‍ തെരഞ്ഞെടുപ്പ്‌ പ്രചരണത്തിന്‌ എത്തിയത്‌.










from kerala news edited

via IFTTT

രാജ്യാന്തര വിമാന ഹബ്ബുകളില്‍ നിന്നും കൊച്ചി പുറത്ത്‌









Story Dated: Tuesday, December 30, 2014 06:41



കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തെ രാജ്യാന്തര വിമാന ഹബ്ബുകളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി. കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തുവിട്ട പുതിയ പട്ടികയില്‍ നിന്നാണ്‌ കേരളത്തെ ഒഴിവാക്കിയത്‌. വ്യോമയാന മന്ത്രാലയം വിളിച്ച്‌ ചേര്‍ത്ത യോഗത്തില്‍ ഇത്‌ സംബന്ധിച്ച പ്രതിഷേധം കേരളം രേഖപ്പെടുത്തി.










from kerala news edited

via IFTTT

മത പരിവര്‍ത്തനം സമ്മര്‍ദത്തിലൂടെ ആകരുതെന്ന്‌ എന്‍.എസ്‌.എസ്‌









Story Dated: Tuesday, December 30, 2014 06:29



mangalam malayalam online newspaper

കോട്ടയം: ഘര്‍ വാപസിയിലൂടെ ഉള്ള മത പരിവര്‍ത്തനം സമ്മര്‍ദത്തിലൂടെ ആകരുതെന്ന്‌ എന്‍.എസ്‌.എസ്‌ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ഒരു മനുഷ്യന്‌ അയാള്‍ക്ക്‌ ഇഷ്‌ടമുള്ള മതം സ്വീകരിക്കാം. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാത്തത്‌ ഇതിന്‌ പിന്നില്‍ രാഷ്‌ട്രിയം ഉള്ളതുകൊണ്ടാണ്‌. വിശാല ഹിന്ദു ഐക്യം എന്‍.എസ്‌.എസിന്റെ അജണ്ടയിലില്ല. എന്‍.എസ്‌.എസ്‌ ലക്ഷ്യമിടുന്നത്‌ ഭൂരിപക്ഷ സമുദായ ഐക്യമാണെന്നും സുകുമാരന്‍ നായര്‍ വ്യക്‌തമാക്കി.










from kerala news edited

via IFTTT

കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത കേസില്‍ വി.എസിന്‌ പങ്കുള്ളതായി സൂചനയില്ലെന്ന്‌ ചെന്നിത്തല









Story Dated: Tuesday, December 30, 2014 06:20



mangalam malayalam online newspaper

തിരുവനന്തപുരം: പി. കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ത്ത സംഭവത്തില്‍ പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്റെ പങ്കില്‍ സൂചനയില്ലെന്ന്‌ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. അന്വേഷണം ശരിയായ ദിശയിലാണ്‌ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


പി. കൃഷ്‌ണപിള്ളയുടെ സ്‌മാരകം തകര്‍ത്ത കേസില്‍ വി.എസിനും പങ്കുണ്ടെന്ന്‌ മാരാരികുളം മുന്‍ ഏരിയ സെക്രട്ടറി ടി.കെ പളനി ഇന്നലെ ആരോപിച്ചിരുന്നു. വി.എസിന്‌ കാര്യങ്ങള്‍ മുന്‍കൂട്ടി അറിയാമായിരുന്നു. വി.എസിന്റെ ആരാധകരാണ്‌ സ്‌മാരകം തകര്‍ത്തത്‌ എന്നുമായിരുന്നു പളനിയുടെ ആരോപണം. സ്‌മാരകം തകര്‍ത്തത്‌ ഒറ്റുകരാണെന്ന്‌ വി.എസ്‌ മുന്‍പ്‌ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ഒറ്റുകാര്‍ ആരെന്ന്‌ വി.എസ്‌ വ്യക്‌തമാക്കണമെന്നും ആലപ്പുഴയിലെ പാര്‍ട്ടി വിഭാഗീയതയ്‌ക് പിന്നില്‍ വി.എസ്‌ ആണെന്നും പളനി വ്യക്‌തമാക്കി.










from kerala news edited

via IFTTT

ബൈക്ക്‌ യാത്രികനെ ഇടിച്ച കാര്‍ നിര്‍ത്താതെ പോയി











Story Dated: Tuesday, December 30, 2014 07:35


കോട്ടയം: ബൈക്ക്‌ യാത്രികനെ ഇടിച്ചശേഷം കാര്‍ നിര്‍ത്താതെ പോയി. ഇന്നലെ രാത്രി 10.15ന്‌ പുളിമുട്‌ ജംഗ്‌ഷനിലാണു സംഭവം. മാന്നാര്‍ സ്വദേശി രാജേഷ്‌(38)സഞ്ചരിച്ചിരുന്ന ബൈക്കില്‍ പിന്നില്‍നിന്നെത്തിയ കാര്‍ ഇടച്ചതിനുശേഷം നിര്‍ത്താതെ പോകുകയായിരുന്നു.


അപകടത്തെ തുടര്‍ന്നു റോഡിലേയ്‌ക്കു തെറിച്ചുവീണ രാജേഷിന്റെ കാല്‍ ഒടിഞ്ഞു. രാജേഷിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. അപകടം നടന്നയുടന്‍ പിന്നാലെയെത്തിയ പോലിസ്‌ കാറിന്‌ പിന്നാലെ പാഞ്ഞെങ്കിലും കണ്ടെത്താനായില്ല.










from kerala news edited

via IFTTT

പുളിങ്ങോം പോലിസ്‌ ഔട്ട്‌ പോസ്‌റ്റ് പുന:സ്‌ഥാപിക്കുമെന്ന്‌ ഡി.ഐ.ജി











Story Dated: Tuesday, December 30, 2014 02:58


ചെറുപുഴ: മാവോവാദി ഭീഷണിയുടെ പശ്‌ചാത്തലത്തില്‍ കര്‍ണാടക വനാതിര്‍ത്തിയോട്‌ ചേര്‍ന്ന്‌ പെരിങ്ങോം പോലിസ്‌ സ്‌റ്റേഷന്‍ അതിര്‍ത്തിയിലുണ്ടായിരുന്ന പുളിങ്ങോം പോലീസ്‌ ഔട്ട്‌ പോസ്‌റ്റ് പുന:സ്‌ഥാപിക്കുമെന്ന്‌ കണ്ണൂര്‍ റേഞ്ച്‌ ഡി.ഐ.ജി. ദിനേന്ദ്ര കശ്യപ്‌. മലബാര്‍ കുടിയേറ്റ കാലത്ത്‌ സ്‌ഥാപിച്ചതും പെരിങ്ങോം പോലിസ്‌ സ്‌റ്റേഷനില്‍ ജീവനക്കാരുടെ എണ്ണം പരിമിതമായ സാഹചര്യത്തില്‍ ഒരു വ്യാഴവട്ടം മുമ്പ്‌ ഉപേക്ഷിച്ചതാണ്‌ വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പുളിങ്ങോം ഔട്ട്‌പോസ്‌റ്റ്. കേരളത്തിന്റെ വനാതിര്‍ത്തികളില്‍ മാവോവാദി സാന്നിധ്യം ശക്‌തമാവുകയും കര്‍ണാടക പോലിസും വനം വകുപ്പും മുണ്ടറോട്ട്‌ റേഞ്ച്‌ ഉള്‍പ്പെടെയുള്ള പരിധികളില്‍ സുരക്ഷ ശക്‌തമാക്കുകയും ചെയ്‌ത സാഹചര്യത്തിലാണ്‌ പെരിങ്ങോം പോലീസ്‌ സ്‌റ്റേഷനില്‍ നിന്നും 20 കിലോ മീറ്റര്‍ അകലെയുള്ള പുളിങ്ങോത്ത്‌ പോലീസ്‌ ഔട്ട്‌ പോസ്‌റ്റ് പുന:സ്‌ഥാപിക്കാന്‍ നടപടിയെടുക്കുന്നത്‌.










from kerala news edited

via IFTTT

വീടിന്‌ നേരെ ബോംബേറ്‌: 12 പേര്‍ക്കെതിരെ കേസെടുത്തു











Story Dated: Tuesday, December 30, 2014 02:58


കൂത്തുപറമ്പ്‌:സി.പി.എം -ബി.ജെ.പി സംഘര്‍ഷം നടക്കുന്ന കാഞ്ഞിലേരിയില്‍ സി.പി.എം പ്രവര്‍ത്തകന്റെ വീടിന്‌ നേരെ ബോംബേറ്‌. മാടമ്പള്ളി കുന്നേല്‍ കുഞ്ഞിരാമന്റെ വീടിനു നേരെയാണ്‌ കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ബോംബേറു നടന്നത്‌. ബോംബേറില്‍ വീടിന്റെ ചുമരിന്‌ വിള്ളല്‍ സംഭവിച്ചു. ബി.ജെ.പി പ്രവര്‍ത്തകനായ രാഹുലിനെ ഒരു സംഘം കാര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ്‌ ബോംബേറ്‌. മര്‍ദ്ദനത്തില്‍ പരുക്കേറ്റ രാഹുല്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഇരു സംഭവങ്ങളിലുമായി ഇരുവിഭാഗത്തിലെയും 12 പേര്‍ക്കെതിരെ കേസെടുത്തു. ഇരിട്ടി ഡിവൈ.എസ്‌.പി സുകുമാരന്‍, മട്ടന്നൂര്‍ സി.ഐ. ഉത്തംദാസ്‌ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ്‌ സംഘം സ്‌ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. കണ്ണൂരില്‍ നിന്നെത്തിയ ഡോഗ്‌ സ്‌ക്വാഡ്‌ തിരച്ചില്‍ നടത്തിയെങ്കിലും ആയുധങ്ങള്‍ കണ്ടെത്താനായില്ല.










from kerala news edited

via IFTTT

ഏ ആര്‍ റഹ്മാന്‍ ബ്രാന്‍ഡ് അംബാസിഡറായി തെന്നിന്ത്യന്‍ ജ്വല്ലറി പരസ്യം











സംഗീതസംവിധായകന്‍ ഏ ആര്‍ റഹ്മാന്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ തെന്നിന്ത്യന്‍ പരസ്യം. അതും മലയാളത്തില്‍. മലയാളിയായ ഗോപിനാഥ മേനോന്‍ ആശയവും സംവിധാനവും നിര്‍വ്വഹിക്കുന്ന സുല്‍ത്താന്‍ഗോള്‍ഡിന്റെ പരസ്യചിത്രത്തിലാണ് റഹ്മാന്‍ പ്രത്യക്ഷപ്പെടുന്നത്. ഇതാദ്യമായാണ് റഹ്മാന്‍ ഒരു കേരളീയ സ്ഥാപനത്തിന്റെ ഒരു ബ്രാന്‍ഡ് അംബാസിഡറാവുന്നത്. ഓസ്‌കറിനും ഡോക്ടറേറ്റിനു ശേഷം റഹ്മാന്‍ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ പരസ്യചിത്രവുമാണിത്.

സ്വര്‍ണക്കടയുടെ പരസ്യമാണെങ്കിലും സ്ത്രീധനവിരുദ്ധ സന്ദേശം അടങ്ങിയ പരസ്യത്തിന്റെ ആശയമാണ് റഹ്മാനെ ആകര്‍ഷിച്ചത്്. അദ്ദേഹത്തോടൊപ്പമുള്ള ചിത്രീകരണത്തിന്റെ ആദ്യഘട്ടം മുംബൈയില്‍ പൂര്‍ത്തിയായി. ജീവിതത്തില്‍ കിട്ടിയ ഒരസുലഭ നിമിഷങ്ങളായിരുന്നു അത്. അദ്ദേഹം നല്ലൊരു സംഗീതഞ്ജന്‍ മാത്രമല്ല മികച്ച നടന്‍ കൂടിയാണെന്ന് ഈ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മനസിലായി-ബെഞ്ചമാര്‍ക്ക് ഇന്റര്‍നാഷണലിന്റെ സി ഇ ഒ കൂടിയായ ഗോപിനാഥ മേനോന്‍ പറഞ്ഞു.


ഭാരതി എയര്‍ടെല്ലിന്റെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട റഹ്മാന്‍ ടയോട്ട, വോഗ്,ജെ ബി എല്‍, കാസിയോ തുടങ്ങിയ അന്താരാഷ്ട്ര ബ്രാന്‍ഡുകളുടെ പരസ്യത്തില്‍ മാത്രമേ പിന്നീട് പ്രത്യക്ഷപ്പെട്ടിട്ടുള്ളൂ.


കര്‍ണാടകയിലും കേരളത്തിലുമായി ബിസിനസ് വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സുല്‍ത്താന്‍ ഗോള്‍ഡ് ഏ ആര്‍ റഹ്മാനെ പോലുള്ള ഒരു സെലിബ്രിറ്റിയെ ബ്രാന്‍ഡ് അംബാസിഡറാക്കിയത്. കേരളത്തില്‍ ഇതിന്റെ ഉദ്ഘാടനം ഫിബ്രവരിയിലായിരിക്കും. ഉദ്ഘാടനത്തിനും റഹ്മാന്‍ കേരളത്തില്‍ എത്തും. ജനവരി 15 ഓടെ പരസ്യചിത്രം റിലീസ് ചെയ്യും.











from kerala news edited

via IFTTT

നാല് ചിത്രങ്ങളുമായി 2015 ആഘോഷിക്കാന്‍ എല്‍.ജെ ഫിലിംസ്‌











ലാല്‍ജോസിന്റെ പ്രൊഡക്ഷന്‍ ബാനറായ എല്‍.ജെ ഫിലിംസ് 2015 ല്‍ നാല് ചിത്രങ്ങള്‍ പ്രദര്‍ശനത്തിക്കുന്നു. ജയിംസ് ആല്‍ബര്‍ട്ടിന്റെ മറിയംമുക്ക്, ജി. പ്രജിത്തിന്റെ ഒരു വടക്കന്‍ സെല്‍ഫി, ലാല്‍ജോസിന്റെ നീന, മൊഹ്‌സിന്‍ പരാരിയുടെ കെ എല്‍ 10 - പത്ത് എന്നിവയാണ് എല്‍.ജെ ഫിലിംസ് തിയേറ്ററുകളിലെത്തിക്കുക. ഇതില്‍ ജനുവരി 23ന് മറിയംമുക്ക് തിയേറ്ററുകളിലെത്തും.

ക്ലാസ്‌മേറ്റ്‌സ് എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നിന്റെ രചയിതാവായ ജെയിംസ് ആല്‍ര്‍ട്ട് ആദ്യമായി സംവിധാനം ചെയ്യുന്ന മറിയംമുക്ക് എ. കെ. കബീറിന്റെ പ്രഥമ നിര്‍മാണസംരംഭം കൂടിയാണ്. കൊല്ലം തീരദേശം പശ്ചാത്തലമാക്കി കഥ പറയുന്ന ചിത്രത്തിലെ നായകന്‍ ഫഹദ് ഫാസിലാണ്. നായിക പുതുമുഖം സന അല്‍ത്താഫ്. ജോയ് മാത്യു, മനോജ് കെ ജയന്‍, പ്രതാപചന്ദ്രന്‍, അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിയ താരനിര മറിയം മുക്ക ില്‍ അണിനിരക്കുന്നു. വിദ്യാസാഗര്‍ ഈണം നല്‍കിയിരിക്കുന്ന ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഗിരീഷ് ഗംഗാധരന്‍.





നവാഗതനായ ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രമായ ഒരു വടക്കന്‍ സെല്‍ഫി എല്‍.ജെ. ഫിലിംസ് മാര്‍ച്ച് അവസാനവാരം തിയറ്ററിലെത്തിക്കുന്നു. വടക്കേ മലബാറിന്റെ ഹൃദയത്തില്‍ നിന്നും ഇന്നത്തെ തലമുറയുടെ രസകരമായ ഒരു ഛായാ ചിത്രമാണ് ഒരു വടക്കന്‍ സെല്‍ഫി. നിരവധി ചിത്രങ്ങളുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി പ്രവര്‍ത്തിച്ചിട്ടുള്ള വിനോദ് ഷൊര്‍ണൂര്‍ നിര്‍മിച്ച്, കാസ്റ്റ് ആന്‍ഡ് ക്രൂവിന്റെ ബാനറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന് വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതുന്നു.

തട്ടത്തിന്‍ മറയത്തിനു ശേഷം വിനീത് ശ്രീനിവാസനും നിവിന്‍ പോളിയും വീണ്ടും ഒന്നിക്കുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ബാലതാരമായി വന്നു പ്രേക്ഷകമനം കവര്‍ന്ന മഞ്ജിമ മോഹനാണ് നായിക. ജോമോന്‍ ടി ജോണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍.എഡിറ്റര്‍ രഞ്ജന്‍ എബ്രഹാം. കലാസംവിധാനം അജയ് മാങ്ങാട്.





വിക്രമാദിത്യന്റെ വന്‍വിജയത്തിനു ശേഷം എല്‍ ജെ ഫിലിംസ് നിര്‍മിക്കുന്ന ലാല്‍ ജോസ് ചിത്രമാണ് നീന. പരസ്യചിത്രരംഗത്തു നിന്നും വന്ന്, ഗാനരചനയിലൂടെ സിനിമാരംഗത്ത് ശ്രദ്ധേയനായി തീര്‍ന്ന ആര്‍. വേണുഗോപാല്‍ ആദ്യമായി തിരക്കഥയെഴുതുന്ന ചിത്രമാണിത്. വിജയ് ബാബു ആദ്യമായി നായകനാകുന്ന ചിത്രത്തില്‍ നീന, നളിനി എന്നീ രണ്ടു നായികമാരാണുള്ളത്. ആന്‍ അഗസ്റ്റിനാണ് നളിനിയെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ നീനയെ അവതരിപ്പിക്കാന്‍ അനുയോജ്യയായ നടിക്കായുള്ള അന്വേഷണത്തിലാണ്. ജോമോന്‍ ടി ജോണ്‍ നീനയുടെ ഛായാഗ്രഹണം നിര്‍വഹിക്ക

ുന്നു.



ആഷിക് അബുവിന്റെ അസിസ്റ്റന്റായിരുന്ന മൊഹ്‌സിന്‍ പരാരി ആദ്യമായി സംവിധാനം ചെയ്യുന്ന കെ എല്‍ 10 എല്‍ ജെ ഫിലിംസ് തീയറ്ററില്‍ എത്തിക്കുന്നു. മലപ്പുറത്തിന്റെ സാംസ്‌കാരികത്തനിമ രസകരമായി ആവിഷ്‌കരിക്കുന്ന റൊമാന്റിക് കോമഡിയാണ് കെ എല്‍ 10. ഉണ്ണി മുകുന്ദനാണ് നായകന്‍. ടോം ചാക്കോ, ശ്രീനാഥ് ഭാസി, മാമുക്കോയ, അഹമ്മദ് സിദ്ധിക്ക്, അനീഷ് മേനോന്‍, സൗബിന്‍ ശഹീര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഗീരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം ബിജിബാല്‍.









from kerala news edited

via IFTTT