121

Powered By Blogger

Thursday 16 December 2021

എന്‍.പി.എസില്‍ ഓണ്‍ലൈനായി എങ്ങനെ അക്കൗണ്ട് തുടങ്ങാം ?

എൻ.പി.എസിൽ നിക്ഷേപിക്കാൻ താൽപര്യമുണ്ട്. അക്കൗണ്ട് തുടങ്ങുന്നതിനുള്ള നടപടിക്രമങ്ങൾ എന്തൊക്കെയാണ്? അനിൽകുമാർ, സനൂപ്, പാർത്ഥസാരഥി, ശ്രീജിത്ത് വിജയൻ, സഫിയ, ബഷീർ, മുരളി, ലിജോ അബ്രഹാം, സനീഷ്, സൗമ്യ, സുജിത്ത് തുടങ്ങി നിരവധിപേരാണ് ഇതേക്കുറിച്ച് വിശദമാക്കണമെന്ന് ആവശ്യപ്പെട്ടത്.എൻപിഎസ്-മ്യൂച്വൽ ഫണ്ട്: മാസം ഒരു ലക്ഷം രൂപ പെൻഷൻ ലഭിക്കാൻ എത്രതുക നിക്ഷേപിക്കണം? (പാഠം 154)പ്രസിദ്ധീകരിച്ചപ്പോഴാണ് നിരവധി പേർ ഇക്കാര്യം ആവശ്യപ്പെട്ടത്. കംപ്യൂട്ടറോ സ്മാർട്ട്ഫോണോ ഉണ്ടെങ്കിൽ എളുപ്പത്തിൽതന്നെ നേരിട്ട് സിആർഎ എൻപിഎസിൽ അക്കൗണ്ട് തുടങ്ങാനാകും.അതിന് ബുദ്ധിമുട്ടുണ്ടെങ്കിൽ പോയന്റ് ഓഫ് പ്രസൻസ്(പി.ഒ.പി) വഴി ചേരാം. മിക്കവാറും ബാങ്കുകളുടെ ശാഖകൾ, പോസ്റ്റ് ഓഫീസുകൾ എന്നിവ പി.ഒ.പിയിൽ ഉൾപ്പെടുന്ന സേവനകേന്ദ്രങ്ങളാണ്. സി.ആർ.എവഴി നേരിട്ട്(ഇ-എൻപിഎസ്)എൻപിഎസിൽ ചേരുമ്പോൾ വിവിധ സേവന നിരക്കുകൾ കുറയുമെന്നുമാത്രമല്ല. ആതുകകൂടി നിക്ഷേപത്തോടൊപ്പംചേരുകയുംചെയ്യും(പട്ടിക കാണുക). Charges associated with the NPS Charge POP NCRA(NSDL)* KCRA (Karvy)* Initial subscriber registration/Account opening Rs 200 Rs 40 Rs 39.36 Contribution 0.25% of contribution amount Min: Rs 20 & Max: 25,000 Rs 3.75 per transaction Rs 3.36 per transaction Non-financial transaction Rs 20 per transaction Rs 3.75 per transaction Rs 3.36 per transaction Persistency/Annual maintenance Rs 50: Only for NPS-All Citizen Rs 95 Rs 57.63 Asset servicing(per annum) 0.0032% of assets under custody Investment management(per annum) 0.01% of assets under management Reimbursement of expense (per annum) 0.005% of assets under management *CRA പി.ഒ.പി എന്നാൽ വരിക്കാരനെ സി.ആർ.എയുമായി ബന്ധിപ്പിക്കുന്ന ഇടനിലക്കാരാണ്. അതുകൊണ്ടുതന്നെ സി.ആർ.എവഴി നേരിട്ട് അക്കൗണ്ട് തുറന്നാൽ സേവനനിരക്കിനത്തിൽ തുകലാഭിക്കാൻ കഴിയും. അതിനായി മുകളിലെ പട്ടിക പരിശോധിക്കുക. അക്കൗണ്ട് തുറക്കാനുള്ള ചാർജ്, ഇടപാട് നിരക്ക് എന്നിവയെല്ലാം നേരിട്ട് നിക്ഷേപിച്ചാൽ ഒഴിവാക്കാനാകും. ഉദാഹരണത്തിന് ഒരോതവണ നിക്ഷേപം നടത്തുമ്പോഴും 20 രൂപയാണ് പി.ഒ.പി സേവന നിരക്കായി ഈടാക്കുക. നേരിട്ട് നിക്ഷേപിക്കുന്നവർക്ക് അനുയോജ്യമായരീതിയിലാണ് സി.ആർ.എ സൗകര്യമൊരുക്കിയിട്ടുള്ളത്. ഓൺലൈൻവഴിയാണ് അതിന്കഴിയുക. വ്യത്യസ്ത ആസ്തികളുടെ സവിശേഷതകൾ, ആസ്തിവിഭജനം, ഓൺലൈൻ ഇടപാട് എന്നിവയെക്കുറിച്ച് അറിയാത്തവർ പി.ഒ.പിവഴി ചേർന്ന് നിക്ഷേപംനടത്തുന്നതാകും നല്ലത്. ഓൺലൈനായി എങ്ങനെ അക്കൗണ്ട് തുടങ്ങാം പാൻ കാർഡിന്റെയും കാൻസൽ ചെയ്ത ചെക്കിന്റെയും സ്കാൻ ചെയ്ത്കോപ്പിയെടുക്കുക. ഫോട്ടോയുംവേണം. ഇ-എൻ.പി.എസിന്റെ ഔദ്യോഗിക സൈറ്റിൽ(https://enps.nsdl.com/eNPS/NationalPensionSystem.html)കയറുക. നാഷണൽ പെൻഷൻ സിസ്റ്റം-എന്നതിൽ ക്ലിക് ചെയ്യുക. അതിനുശേഷം രജിസ്ട്രേഷനിൽ ക്ലിക്ക് ചെയ്യുക. രിജിസ്റ്റർ വിത്ത്-ൽ ആധാർ ഓപ്ഷൻ സെലക്ട് ചെയ്യുക. ടയർ 1 ഓൺലി-സെലക്ട് ചെയ്ത് നിർദേശങ്ങൾ പാലിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുക. antony@mpp.co.in How to open NPS account?

from money rss https://bit.ly/3m8Bdun
via IFTTT

സെന്‍സെക്‌സില്‍ 304 പോയന്റ് നഷ്ടം: നിഫ്റ്റി 17,150ന് താഴെ|Market Opening

മുംബൈ: കഴിഞ്ഞ ദിവസത്തെ നേട്ടം സൂചികകൾക്ക് നിലനിർത്താനായില്ല. വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. സെൻസെക്സ് 304 പോയന്റ് താഴ്ന്ന് 57,597ലും നിഫ്റ്റി 100 പോയന്റ് നഷ്ടത്തിൽ 17,147ലുമാണ് വ്യാപാരം നടക്കുന്നത്. വിലക്കയറ്റം ചെറുക്കുന്നതിനും പണലഭ്യതയിൽ കുറവുവരുത്തുന്നതിനുമുള്ള നടപടികളുമായി വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകൾ മുന്നോട്ടുപോകുന്നതിനാൽ കരുതലോടെയാണ് നിക്ഷേപകർ വിപണിയിൽ ഇടപെടുന്നത്. യുഎസ് ഫെഡറൽ റിസർവിനുശേഷം യൂറോപ്യൻ കേന്ദ്ര ബാങ്കും ബാങ്ക് ഓഫ് ജപ്പാനും ആസ്തി വാങ്ങൽ നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് കാൽശതമാനം ഉയർത്തുകയുംചെയ്തു. കോവിഡിനുശേഷം ഇതാദ്യമായാണ് ഒരു വികസിത രാജ്യത്തെ കേന്ദ്ര ബാങ്ക് നിരക്ക് ഉയർത്താൻ തയ്യാറാകുന്നത്. ബജാജ് ഓട്ടോ, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ സ്റ്റീൽ, ഐടിസി, നെസ് ലെ, റിലയൻസ്, ഭാരതി എയർടെൽ, എസ്ബിഐ, പവർഗ്രിഡ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഇൻഫോസിസ്, എച്ച്സിഎൽ ടെക്, ടിസിഎസ്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.33ശതമാനവും സ്മോൾ ക്യാപ് 0.10ശതമാനവും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex slips 304 pts, Nifty below 17,150.

from money rss https://bit.ly/3q3YhvB
via IFTTT

നേട്ടംതിരിച്ചുപിടിച്ച് വിപണി: ഇന്‍ഫോസിസും റിലയന്‍സും കുതിച്ചു| Market Closing

മുംബൈ: ചാഞ്ചാട്ടത്തിന്റെ ദിനത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, ഓയിൽ ആൻഡ് ഗ്യാസ് ഓഹരികളാണ് മികച്ചനേട്ടമുണ്ടാക്കിയത്. സെൻസെക്സ് 113.11 പോയന്റ് ഉയർന്ന് 57,901.14ലിലും നിഫ്റ്റി 27 പോയന്റ് നേട്ടത്തിൽ 17,248.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് ഫെഡ് റിസർവിന്റെ തീരുമാനത്തിൽ വ്യക്തതയുണ്ടായതോടെ മികച്ച നേട്ടത്തിലാണ് രാവിലെ വ്യാപാരം ആരംഭിച്ചത്. എന്നാൽ, വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിക്കൽ തുടർന്നതോടെ ഉച്ചയ്ക്കുശേഷം സൂചികകളിൽ നേട്ടംകുറഞ്ഞു. എങ്കിലും നാലുദിവസം തുടർന്ന നഷ്ടത്തിൽനിന്ന് നേട്ടമുണ്ടാക്കാൻ വ്യാഴാഴ്ച വിപണിക്കായി. ബജാജ് ഫിനാൻസ്, ഇൻഫോസിസ്, ബിപിസിഎൽ, ടൈറ്റാൻ, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഹിൻഡാൽകോ, സിപ്ല, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, ഹീറോ മോട്ടോർകോർപ് തുടങ്ങിയ ഓഹരികളാണ് നഷ്ടംനേരിട്ടത്. ഐടി, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ ഒഴികെയുള്ളവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.50ശതമാനം താഴുകയുംചെയ്തു. Sensex, Nifty end higher amid volatility led by IT stocks.

from money rss https://bit.ly/3IUPJQj
via IFTTT

എസ്ബിഐ മ്യൂച്വല്‍ ഫണ്ട്‌സിലെ ആറ് ശതമാനം ഓഹരികള്‍ എസ്ബിഐ കയ്യൊഴിയുന്നു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മ്യൂച്വൽ ഫണ്ട് ബിസിനസിലെ ഓഹരി വിഹിതം കുറയ്ക്കുന്നു. ബാങ്കിന്റെ മ്യൂച്വൽ ഫണ്ട് വിഭാഗമായ എസ്ബിഐ മ്യൂച്വൽ ഫണ്ട് മാനേജുമെന്റ് പ്രൈവറ്റ്ലിമിറ്റഡിന്റെ ആറ് ശതമാനം ഓഹരികൾ ഐ.പി.ഒവഴി വിൽക്കാനാണ് പദ്ധതി. ഫ്രാൻസിലെ അമന്ദി അസറ്റ് മാനേജുമെന്റ് കമ്പനിയുടെയും എസ്ബിഐയുടെയും സംയുക്ത സംരംഭമാണ് എസ്ബിഐ മ്യൂച്വൽ ഫണ്ട്. ഐപിഒ വഴി നാലുശതമാനം ഓഹരികൾ അമന്ദിയും കയ്യൊഴിയും. നിലവിൽ ഫണ്ട് ഹൗസിൽ എസ്ബിഐക്ക് 63ശതമാനം ഓഹരികളാണുള്ളത്. അമന്ദിക്കാകട്ടെ 37ശതമാനവും. രാജ്യത്തെ ഏറ്റവും വലിയ മ്യൂച്വൽ ഫണ്ട് കമ്പനികളിലൊന്നായ എസ്ബിഐ എംഎഫ് പ്രാരംഭ ഓഹരി വില്പനയിലൂടെ 100 കോടി ഡോളർ(7,600 കോടി രൂപ) സമാഹരിക്കാൻ ലക്ഷ്യമിടുന്നതായി ബ്ലൂംബർഗ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കമ്പനിയുടെ മൊത്തം മൂല്യം 53,250 കോടി രൂപ(700 കോടി ഡോളർ)ആണ്. വിപണിയിലെത്തിയാൽ, ലിസ്റ്റ്ചെയ്യുന്ന അഞ്ചാമത്തെ ഫണ്ട് കമ്പനിയാകും എസ്ബിഐ. എച്ച്ഡിഎഫ്സി എംഎഫ്, നിപ്പോൺ ലൈഫ്, യുടിഐ, ആദിത്യ ബിർള തുടങ്ങിയ ഫണ്ട് കമ്പനികളാണ് ഇതിനകം വിപണിയിൽ ലിസ്റ്റ്ചെയ്തിട്ടുള്ളത്. 2020-21 സാമ്പത്തിക വർഷത്തിൽ 862 കോടി രൂപയാണ് എസ്ബിഐ എഎംസിയുടെ അറ്റദായാം. 1,619 കോടി രൂപയാണ് വരുമാനം. സെപ്റ്റംബർ പാദത്തിലെ കണക്കുപ്രകാരം 5.78 ലക്ഷംകോടി രൂപയുടെ നിക്ഷേപ ആസ്തിയാണ് എസ്ബിഐ കൈകാര്യംചെയ്യുന്നത്.

from money rss https://bit.ly/3dUizCj
via IFTTT

ജിയോ ഉപയോഗിക്കുന്നുണ്ടോ? ഇനി ഒരു രൂപയ്ക്കും ചാര്‍ജ് ചെയ്യാം

റിലയൻസ് ജിയോ വരിക്കാർക്ക് ഇനി ഒരു രൂപയ്ക്കും ചാർജ് ചെയ്യാം. രാജ്യത്തുതന്നെ ഏറ്റവും ചെലവുകുറഞ്ഞ റീച്ചാർജ് പ്ലാനാണ് ജിയോ അവതരിപ്പിച്ചത്. ഒരു രൂപ ചാർജ് ചെയ്താൽ 30 ദിവസത്തെ വാലിഡിറ്റായാണ് അവതരിപ്പിച്ച ഉടനെ നൽകിയിരുന്നത്. വൈകാതെ ഇത് ഒരു ദിവസമാക്കി കുറച്ചു. 100 എം.ബി അതിവേഗ ഡാറ്റ 10 എംബിയായും കുറച്ചു. അതിനുശേഷം വേഗം 64കെപിബിഎസ് ആയി കുറയും. മൈ ജിയോ ആപ്പ് വഴിമാത്രമാണ് ഒരു രൂപയുടെ പ്ലാൻ റീച്ചാർജ് ചെയ്യാൻ കഴിയുക. റീച്ചാർജ് സെക്ഷനിൽ വാല്യു പാക്ക് വിഭാഗത്തിൽ അദർ പ്ലാൻസ്-വഴിയാണ് ചാർജ് ചെയ്യാൻ കഴിയുക. കുറഞ്ഞ താരിഫിൽ കൂടിയ ഡാറ്റ ലഭിക്കുന്ന ജിയോയുടെ മറ്റൊരു പ്ലാനാണ് 119 രൂപയുടേത്. 14 ദിവസമാണ് വാലിഡിറ്റി. ദിനംപ്രതി 1.5ജി.ബി ഡാറ്റ ഉപയോഗിക്കാം. 199 രൂപയുടെ പ്ലാനിൽ 23 ദിവസം പ്രതിദിനം 1.5 ജി.ബി ഡാറ്റയാണ് ലഭിക്കുക. ഈയിടെയാണ് ജിയോ ഉൾപ്പടെയുള്ള ടെലികോം കമ്പനികൾ വിവിധ പ്ലാനുകളുടെ താരിഫ് ഉയർത്തിയത്. Jio Introduces Re. 1 Prepaid Recharge Plan.

from money rss https://bit.ly/3E0h53O
via IFTTT