121

Powered By Blogger

Thursday 2 September 2021

മ്യൂച്വൽ ഫണ്ട് ഇൻഡസ്ട്രിയിൽ മത്സരംമുറുകുന്നു: നിക്ഷേപകർക്ക് നേട്ടമുണ്ടാകുമോ?

ഫിൻടെക് സ്ഥാപനങ്ങളും ബ്രോക്കിങ് ഹൗസുകളുംകൂടി എത്തുന്നതോടെ മ്യൂച്വൽ ഫണ്ട് മേഖലയും കടുത്ത മത്സരത്തിലേയ്ക്ക്. സെറോധയാണ് ഒടുവിൽ മ്യൂച്വൽ ഫണ്ട് ഇൻഡസ്ട്രിയിലേക്ക് എത്തിയത്. രാജ്യത്ത് ഡിസ്കൗണ്ട് ബ്രോക്കിങ് സംവിധാനം വ്യാപകമാക്കിയ സെറോധയുടെ വരവ് നിക്ഷേപകർക്ക് ഗുണകരമാകുമോയെന്നാണ് ഇനി കണ്ടറിയേണ്ടത്. സെറോധയെക്കൂടാതെ വിസെമാർക്കറ്റസ് അനലിറ്റിക്സ്, ഹെലിയോസ് ക്യാപിറ്റൽ, ആൽകെമി ക്യാപിറ്റൽ തുടങ്ങിയവ എഎംസിക്കായി അപേക്ഷനൽകിയിട്ടുണ്ട്. ബജാജ് ഫിൻസർവിനും എൻ.ജെ ഗ്രൂപ്പിനും ഇതിനകം അനുമതി ലഭിച്ചു. ഗ്രോ ഇന്ത്യബുൾസ് മ്യൂച്വൽ ഫണ്ട്സിനെയും നവി ഗ്രൂപ്പ് എസ്സൽ മ്യൂച്വൽ ഫണ്ട്സിനെയും ഏറ്റെടുക്കുകയുംചെയ്തിട്ടുണ്ട്. 2020 ഡിസംബറിൽ നടന്ന സെബിയുടെ ബോർഡ് യോഗത്തിലാണ് മ്യൂച്വൽ ഫണ്ട് ബിസിനസ് തുടങ്ങുന്നതിനുള്ള നടപടക്രമങ്ങൾ ലഘൂകരിച്ചത്. ഇതേതുടർന്നാണ് നിലവധി സ്ഥാപനങ്ങൾ അനുമതിക്കായി അപേക്ഷ നൽകിയത്. മത്സരം ഗുണകരമാകുമോ? ചെലവിനത്തിൽ നിക്ഷേപകിൽനിന്ന് ഈടാക്കുന്ന തുകയാണ് ഫണ്ട് കമ്പനികളുടെ പ്രധാനവരുമാനമാർഗം. 2018 ഡിസംബറിലാണ് എക്സ്പെൻഷ് റേഷ്യോയിൽ സെബി നിയന്ത്രണംകൊണ്ടുവന്നത്. അതിനുമുമ്പെ നിക്ഷേപകർക്ക് ഗുണകരമാകുന്നതരത്തിൽ കുറഞ്ഞ ചെലവിൽ(കമ്മീഷൻ ഒഴിവാക്കി) ഫണ്ടുകളുടെ ഡയറക്ട് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. ബ്രോക്കിങ് ഫീസ് ഒഴിവാക്കി ഓഹരി നിക്ഷേപ മേഖലയിൽ മത്സരത്തിന് തുടക്കമിട്ട സെറോധയുടെ വരവ് ഫണ്ട് ഇൻഡസ്ട്രി നിരീക്ഷിച്ചുവരികയാണ്. ബ്രോക്കിങ് മേഖലയിൽ അവതരിപ്പിച്ച മോഡൽ ഫണ്ട് വ്യവസായത്തിലും സെറോധ കൊണ്ടുവന്നേക്കാം. അതോടെ ചെലവ് അനുപാതം കുറക്കുന്നതിനുള്ള മത്സരംകൂടി വിപണിയിലുണ്ടാകും. റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ചെലവ് കുറഞ്ഞ പാസീവ് ഫണ്ടുക(ഇടിഎഫ്, ഇൻഡക്സ് ഫണ്ട് എന്നിവ)ളിലാകും സെറോധയുടെ ശ്രദ്ധ. മികച്ച ആദായം നൽകാൻ തുടങ്ങിയതോടെ അടുത്തകാലത്തായി പരോക്ഷമായി കൈകാര്യംചെയ്യുന്ന ഫണ്ടുകളിൽ നിക്ഷേപ താൽപര്യംവർധിച്ചിട്ടുണ്ട്. നിലവിൽ 60 ലക്ഷം സജീവമായ ട്രേഡിങ് അക്കൗണ്ടുകളാണ് സെറോധക്കുള്ളത്. മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കുന്നിനുള്ള പ്ലാറ്റ്ഫോമായ സെറോധ കോയിന് 10 ലക്ഷം വരിക്കാരുമുണ്ട്. കൈകാര്യംചെയ്യുന്ന മൊത്തം ആസ്തിയാകട്ടെ 15,000 കോടി രൂപയുമാണ്.

from money rss https://bit.ly/2WOgZg4
via IFTTT

ചൈനയിൽനിന്നുള്ള ഡിമാന്റ് കുറവിൽ തട്ടിത്തടഞ്ഞ് ലോഹവില

ചൈനയിൽനിന്നുള്ള ദുർബലമായ സാമ്പത്തിക കണക്കുകളും, ലോകമെങ്ങും കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വർധനയും യുഎസ് ഡോളറിന്റെ കരുത്തും വ്യാവസായിക ഉൽപന്നവിലകളുടെ തിളക്കത്തിന് മങ്ങലേൽപിച്ചിരിക്കയാണ്. ചൈനയിൽ നിന്നുള്ള ഡിമാന്റിൽവന്ന കുറവാണ് അടിസ്ഥാന ലോഹങ്ങളിലും ഊർജ്ജ ഉൽപന്നങ്ങളിലും ഈയിടെ ഉണ്ടായ തിരുത്തലിന്റെ അടിസ്ഥാനകാരണം. ചൈനീസ് സമ്പദ് വ്യവസ്ഥ മഹാമാരിയുടെ മുമ്പുള്ള വളർച്ചാനിലവാരത്തിലേക്കു തിരിച്ചെത്തിയെങ്കിലും വർധിച്ച ചിലവുകളുമായി മല്ലിടുകയാണ് ബിസിനസ് മേഖല. വിതരണതടസങ്ങൾ ഇതിനുപുറേമയും. അണുബാധയിലുണ്ടായ വർധന പുതിയ നിയന്ത്രണങ്ങൾക്കു കാരണമാവുകയും ഫാക്ടറികളേയും കടുത്തവേനലിന്റെ പിടിയിൽപെട്ട വ്യവസായ മേഖലയിലെ ഉൽപാദനത്തേയും ബാധിക്കുകയും ചെയ്തു. തീവ്രകാലാവസ്ഥയും രാജ്യത്തുടനീളം പുതുതായി ആരംഭിച്ച കോവിഡ് വ്യാപനവും ചൈനീസ് സമ്പദ് വ്യവസ്ഥയെ കഴിഞ്ഞമാസങ്ങളിൽ പ്രതീക്ഷിച്ചതിലും വലിയ താഴ്ചയിലേക്കുനയിച്ചു. ഫാക്ടറി പ്രവർത്തനങ്ങൾ, ചില്ലറ വിൽപന, കയറ്റുമതി, നിക്ഷേപ കണക്കുകൾ തുടങ്ങിയവയെല്ലാം സൂചിപ്പിച്ചത് വളർച്ച പ്രതീക്ഷിച്ചതിലും വേഗത്തിൽ പിന്നോട്ടടിക്കുന്നതായാണ്. ചൈനയുടെ വ്യാവസായിക ഉൽപാദനം ജൂലൈയിൽ പ്രതീക്ഷിച്ച 7.8 ശതമാനത്തിനു പകരം 6.4 ശതമാനമേ ഉയർന്നുള്ളു. ജൂണിൽ ഇത് 8.3 ശതമാനമായിരുന്നു. ചില്ലറവിൽപന കണക്കുകളിലും ഈവ്യതിയാനം കാണാം. ജൂലൈയിൽ പ്രതീക്ഷിച്ച 11.5 ശതമാനത്തിനു പകരം 8.5 ശതമാനം മാത്രമാണ് വളർച്ചയുണ്ടായത്. സാമ്പത്തികവിദഗ്ധരും ഗവേഷണസ്ഥാപനങ്ങളും ചൈനയുടെ സാമ്പത്തികവളർച്ച സംബന്ധിച്ച കാഴ്ചപ്പാടുകളിൽ മാറ്റംവരുത്തിത്തുടങ്ങി. ഗോൾഡ്മാൻ സാക്സ്, മോർഗൻ സ്റ്റാൻലി തുടങ്ങിയ വൻകിട നിക്ഷേപ ബാങ്കുകൾ ചൈനയുടെ ജിഡിപി വളർച്ചാനിരക്ക് 8.6-8.9 ശതമാനമായി കണക്കാക്കിയിരുന്നെങ്കിലും പിന്നിടത് 8.2-8.3 ശതമാനമേ ഉണ്ടാവൂ എന്നാണ് വിലയിരുത്തിയത്. ചൈനയുടെ സാമ്പത്തിക ഭാവിയെക്കുറിച്ച് അശുഭ കാഴ്ചപ്പാട് പ്രചരിക്കാൻ തുടങ്ങിയതോടെ മറ്റുപലരും ഇത്തരം കണക്കുകൾ കൊണ്ടുവന്നു. മുൻവർഷത്തെയപേക്ഷിച്ച് ചൈനയുടെ സാമ്പത്തിക മേഖല 2021ന്റെ ഒന്നാംപകുതിയിൽ 12.7 ശതമാനം വളർച്ച രേഖപ്പെടുത്തി. അടിസ്ഥാനലോഹങ്ങളും ഇന്ധനവും ഉൾപ്പടെ പല വ്യാവസായിക ഉൽപന്നങ്ങളുടേയും ഏറ്റവുംവലിയ ഉപഭോക്താവാണ് ചൈന. വ്യാവസായിക പ്രവർത്തനങ്ങളിൽ വ്യാപകമായുണ്ടായ മാന്ദ്യം സൂചിപ്പിക്കുന്നത് അവരുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഗതിവേഗം നഷ്ടപ്പെടുന്നു എന്നാണ്. ഇതോടെ വ്യാവസായിക ഉൽപന്നങ്ങളിൽ നിക്ഷേപിക്കാൻ നിക്ഷേപകർക്കു താൽപര്യംകുറഞ്ഞു. വ്യാപകമായി ഉപയോഗിക്കപ്പെടുന്ന വ്യാവസായിക ഉൽപന്നങ്ങൾക്ക് വർഷത്തിന്റെ ആദ്യപകുതിയിൽ വിപണിയിൽനിന്നും നല്ല പിന്തുണലഭിച്ചു. മഹാമാരിയെത്തുടർന്നു ഡിമാന്റിലുണ്ടായകുറവ് ആഗോള സാമ്പത്തിക വീണ്ടെടുപ്പിന്റെ പ്രതീക്ഷയിൽ പരിഹരിക്കപ്പെട്ടതാണ് കാരണം. അതിവേഗത്തിലുണ്ടായ ആഗോള സാമ്പത്തിക വീണ്ടെടുപ്പിനെത്തുടർന്ന് ഡിമാന്റ് വർധിക്കുകയും അടിസ്ഥാന ലോഹങ്ങൾക്കു ക്ഷാമം നേരിടുമോ എന്ന പ്രതീതി ജനിക്കുകയും ചെയ്തു. എന്നാൽ, ഈയിടെ അടിസ്ഥാന ലോഹങ്ങൾ, ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട ഉൽപന്നങ്ങൾ എന്നിവയ്ക്ക് പകിട്ട് നഷ്ടമായത് പ്രധാനമായും ചൈനയിൽ നിന്നുള്ള ഡിമാന്റ് കുറഞ്ഞതുകൊണ്ടാണ്. അടിസ്ഥാന ലോഹങ്ങെളുടെ കൂട്ടത്തിൽ ഏറ്റവും ഡിമാന്റുള്ള ചെമ്പിന് നാലുമാസത്തെ ഏറ്റവും വലിയ വിലക്കുറവാണുണ്ടായിട്ടുള്ളത്. നിക്കൽ, ലെഡ് എന്നിയ്ക്കും സമാനമായ അനുഭവമുണ്ടായി. എണ്ണ സൂചികയായ നയ്മെക്സിൽ ക്രൂഡോയിൽവില കാര്യമായി താഴെപ്പോയത് ഏഷ്യൻ ഡിമാന്റിൽ വന്നകുറവും ആഗോളതലത്തിൽ കൂടുതൽ എണ്ണ ഉൽപാദനംനടക്കും എന്നപ്രതീക്ഷയും കാരണമാണ്. എന്നാൽ സർക്കാർ നയങ്ങളും വൻകിട ചൈനീസ് കമ്പനികൾ ഏർപ്പെടത്തിയ ഉൽപാദന നിയന്ത്രണങ്ങളും കാരണം അലുമിനിയംവില മുന്നോട്ടുപോയി. കരുത്തു വീണ്ടെടുത്ത യുഎസ് ഡോളറും ഉൽപ്പന്ന വിലകളെ പിന്നോട്ടുതള്ളുന്നു. യുഎസ് കറൻസി ശക്തിയാർജ്ജിക്കുമ്പോൾ ഡോളർഇതര കറൻസി കൈവശമുള്ളവർ ഉൽപന്നങ്ങൾക്കു കൂടുതൽ വില നൽകേണ്ടിവരും. ഇത് ഡിമാന്റിനേയും വിലകളേയും പ്രതികൂലമായി ബാധിക്കും. പ്രധാനപ്പെട്ട ആറ് ഇതര കറൻസികൾക്കെതിരെ കണക്കാക്കപ്പെടുന്ന ഡോളർ സൂചിക കഴിഞ്ഞമാസം ഒമ്പതുമാസങ്ങൾക്കിടയിലെ ഏറ്റവും വലിയ ഉയരത്തിലെത്തി. അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ആസന്നമായ കുതിപ്പിനെക്കുറിച്ചുുണ്ടായ ശുഭപ്രതീക്ഷയായിരുന്നു കാരണം. ലോഹ വിലകളുടെ കാര്യത്തിൽ ഇപ്പോൾ നിലനിൽക്കുന്ന പ്രക്ഷുബ്ധാവസ്ഥ അൽപകാലത്തേക്കു തുടരുമെന്നാണു കണക്കാക്കേണ്ടത്. എന്നാൽ ചൈനീസ് ഡിമാന്റിൽ പെട്ടെന്നുവീണ്ടെടുപ്പുണ്ടായാൽ പുതിയ കുതിപ്പിനു സാധ്യതയുമുണ്ട്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ കമ്മോഡിറ്റി റിസർച്ച് വിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2WQpOWj
via IFTTT

കുതിപ്പ് തുടരുന്നു: സെൻസെക്‌സ് ഇതാദ്യമായി 58,000വും നിഫ്റ്റി 17,300ഉം കടന്നു

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിലും റെക്കോഡ് പുതുക്കി സൂചികകൾ. ഇതാദ്യമായി സെൻസെക്സ് 58,000വും നിഫ്റ്റി 13,000വും കടന്നു. സെൻസെക്സ് 217 പോയന്റ് നേട്ടത്തിൽ 58,070ലും നിഫ്റ്റി 61 പോയന്റ് ഉയർന്ന് 17,300ലുമാണ് വ്യാപാരം ആരംഭിച്ചത്. കൊട്ടക് മഹ്രീന്ദ്ര ബാങ്ക്, ടൈറ്റാൻ, റിലയൻസ്, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹകിളാണ് നേട്ടത്തിൽ. ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, നെസ് ലെ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ബാങ്ക്, ഓട്ടോ, ഹെൽത്ത് കെയർ, ഓയിൽ ആൻഡ് ഗ്യാസ് തുടങ്ങിയ സൂചികളാണ് നേട്ടത്തിൽ. ഐടി സൂചികയാണ് നഷ്ടംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും അരശതമാനത്തോളം ഉയർന്നു.

from money rss https://bit.ly/3zD7Vca
via IFTTT

പതിനഞ്ചു ദിവസത്തിനുള്ളിൽ പാചകവാതകത്തിനു കൂടിയത് 50 രൂപ: അടുക്കള പൂട്ടിക്കുമോ?

വര:വിജേഷ് വിശ്വം തൃശ്ശൂർ: ഇക്കണക്കിന് പാചകവാതകവില വർധിച്ചാൽ അടുക്കളകൾ പൂട്ടേണ്ടിവരും. പുതിയ നിരക്കനുസരിച്ച് ഗാർഹികാവശ്യത്തിനുള്ള സിലിൻഡറിന് 25.50 രൂപ കൂടി; രൂപ 892 കൊടുക്കണം. പതിനഞ്ച് ദിവസത്തിനുള്ളിൽ കൂട്ടിയത് ഒന്നും രണ്ടുമല്ല, 50 രൂപയാണ്. ജൂലായിലും ഓഗസ്റ്റിലും വില കൂട്ടിയതിന് ശേഷം തുടർച്ചയായ മൂന്നാം മാസമാണ് വിലവർധന. മഹാമാരിക്കാലത്ത് ജനങ്ങൾക്ക് അടുക്കളയിൽനിന്നൊരു ഇരുട്ടടി. നടുവൊടിച്ച് ബജറ്റ് കോവിഡ് മൂലം നടുവൊടിഞ്ഞിരിക്കുകയാണ് സാധാരണക്കാരന്റെ കുടുംബബജറ്റ്. ജോലിയില്ല, വരുമാനവും കുറവ്. പച്ചക്കറി, പലവ്യഞ്ജനങ്ങൾ വാങ്ങണം. പാലിന്റെ ബിൽ, ഫോണിന്റെ ബിൽ തുടങ്ങി ഒന്നാം തീയതിയാവാൻ കാത്തിരിക്കുന്ന നിരവധി ബില്ലുകളുണ്ട് സാധാരണക്കാരന്റെ ജീവിതത്തിൽ. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്നവർക്കിടയിലാണ് വിലവർധനയെന്ന ഇടിത്തീ. ഇടിവെട്ടേറ്റവരെ പാമ്പുകടിച്ചാൽ പാചകവാതക വിലവർധന വന്നതോടെ ഇടിവെട്ടേറ്റവനെ പാമ്പുകടിച്ച അവസ്ഥയിലാണ് ഹോട്ടലുകാർ. ഏഴുതവണയായി 603 രൂപയാണ് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വർധിപ്പിച്ചത്. 19 കിലോഗ്രാമിന്റെ സിലിൻഡർ ലഭിക്കണമെങ്കിൽ ഇപ്പോൾ 1,692.50 രൂപ കൊടുക്കണം. 2020 ഡിസംബറിൽ 1,282 രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്. ഡിസംബർ 15-ന് 1,319-ഉം ഏപ്രിലിൽ 1,634-ഉം ആയിരുന്നു. വിലവർധന ഹോട്ടൽ മേഖലയെ തളർത്തിയതായി ഹോട്ടലുടമകൾ പറയുന്നു. ജീവിക്കാൻ വഴിയില്ലാതെ ആത്മഹത്യയുടെ വക്കിലാണ് പലരും. വിറകിനോട് നോ പറഞ്ഞ് ന്യൂജെൻ ഹോട്ടൽ അടുക്കളകളിൽ വിറകടുപ്പുകളിൽ വലിയ ഉരുളികളിൽ ഭക്ഷണം തയ്യാറാക്കിയിരുന്ന കാലമൊക്കെ പണ്ട്. ഗ്യാസ് സ്റ്റൗ വന്നതോടെ ഹോട്ടൽ മേഖലയിലും വിറകടുപ്പിന്റെ ഉപയോഗം കുറഞ്ഞു. ന്യൂജെൻ ജീവനക്കാർക്ക് വിറകടുപ്പിനോട് അത്ര പഥ്യം പോരാ. ഹോട്ടൽ അടുക്കളകളിൽ ഗ്യാസ് സ്റ്റൗ സ്ഥിരതാമസമാക്കിയതിൽ നിയമത്തിനും പങ്കുണ്ട്. അടുക്കളകളിൽ കരി പടർന്നാലോ പുകനിറഞ്ഞാലോ ഉടമയുടെ കീശയിൽനിന്ന് പിഴയായി പണം നഷ്ടപ്പെടും. ഗ്യാസ് സിലിൻഡർ സുലഭമായതോടെ ഹോട്ടലുടമകൾ പാചകം സ്റ്റൗവിലാക്കി.

from money rss https://bit.ly/3yGaUiR
via IFTTT

സെൻസെക്‌സിൽ 514 പോയന്റ് നേട്ടം: നിഫ്റ്റി 17,200ന് മുകളിൽ ക്ലോസ്‌ചെയ്തു

മുംബൈ: ഒരുദിവസത്തെ ഇടവേളക്കുശേഷം പ്രതാപം തിരിച്ചുപിടിച്ച് സൂചികകൾ. ഐടി, എഫ്എംസിജി ഓഹരികളുടെ കരുത്തിൽ നിഫ്റ്റി 17,200ന് മുകളിൽ ക്ലോസ്ചെയ്തു. അനുകൂലമായ സാമ്പത്തിക സൂചകങ്ങളും വിദേശ നിക്ഷേപകരുടെ സാന്നിധ്യവുമാണ് വിപണിയെ മുന്നോട്ടു ചലിപ്പിച്ചത്. 514.33 പോയന്റാണ് സെൻസെക്സിലെ നേട്ടം. 57,852.54ലിലായിരുന്നു ക്ലോസിങ്. നിഫ്റ്റി 157.90 പോയന്റ് ഉയർന്ന് 17,234.20ലുമെത്തി. ശ്രീസിമെന്റ്സ്, എച്ച്ഡിഎഫ്സി ലൈഫ്, സിപ്ല, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ഒഎൻജിസി, ഡിവീസ് ലാബ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകൾ ഒഴികെയുള്ളവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ഫാർമ സൂചികകൾ ഒരുശതമാനംവീതം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനവും നേട്ടമുണ്ടാക്കി.

from money rss https://bit.ly/3gXNcbT
via IFTTT

തെലങ്കാനയിലെ വിപുലീകരണ പദ്ധതിക്ക് അംഗീകാരമായി: കിറ്റക്‌സിന്റെ ഓഹരി 10ശതമാനം കുതിച്ചു

കിറ്റക്സിന്റെ വിപുലീകരണ പദ്ധതിക്ക് തെലങ്കാന സർക്കാരിന്റെ അംഗീകാരം ലഭിച്ചതോടെ ഓഹരി വില 10ശതമാനം കുതിച്ച് 164.10 രൂപയിലെത്തി. സ്റ്റോക്ക് എക്സ്ചേഞ്ചിൽ കമ്പനി ഇക്കാര്യം അറിയിച്ചതോടയെയായിരുന്നു ഓഹരി വില അപ്പർ സർക്യൂട്ട് ഭേദിച്ചത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇതുസംബന്ധിച്ച് ഉത്തരവിറങ്ങും. മികച്ച വളർച്ചാ സാധ്യത, സർക്കാർ സബ്സിഡി ഉൾപ്പടെയുള്ള ആനുകൂല്യങ്ങൾ, അസംസ്കൃത വസ്തുക്കളുടെ എളുപ്പത്തിലുള്ള ലഭ്യത, കുറഞ്ഞ തൊഴിൽ ചെലവ് എന്നിവവഴി ദീർഘകാലയളവിൽ മികച്ച ലാഭംനേടാനാകുമന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. രണ്ടുവർഷത്തിനുള്ളിൽ 1000 കോടി രൂപയുടെ നിക്ഷേപമാണ് തെലങ്കാനയിൽ കമ്പനി നടത്തുക. ഇതിലൂടെ 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നും നേരത്തെ തെലങ്കാന സർക്കാരിനെ കിറ്റക്സ് അറിയിച്ചിരുന്നു. വ്യാപാരം ആരംഭിച്ചയുടനെ 9.30ന് ബിഎസ്ഇയിലും എൻഎസ്ഇയിലുമായി കമ്പനിയുടെ 2,10,000 ഓഹരികളുടെ ഇടപാടാണ് നടന്നത്.

from money rss https://bit.ly/38zeII1
via IFTTT