121

Powered By Blogger

Monday 16 February 2015

ഈ ശബ്ദം ഇവരുടെയെല്ലാം ശബ്ദം








തിരുവനന്തപുരം വിസ്മയാമാക്‌സ് സ്റ്റുഡിയോ. ഡബ്ബിങ് ആര്‍ട്ടിസ്റ്റ് യൂണിയന്‍ പുതിയ ശബ്ദം തേടുന്ന ഓഡിഷന്‍ ടെസ്റ്റ് നടക്കുകയാണ്. മലയാളത്തിന്റെ ശബ്ദനായിക ഭാഗ്യലക്ഷ്മി, ഡബ്ബിങ് രംഗത്തെ ഇപ്പോഴത്തെ സൂപ്പര്‍താരം ഷോബി തിലകന്‍, ഡബിംഗ് ആര്‍ട്ടിസ്റ്റ് ദേവി തുടങ്ങിയവര്‍ അകത്ത് ശബ്ദം കൊടുക്കുന്നവരെ വിലയിരുത്തുന്നു. എല്ലാവരുടെയും അനുവാദത്തോടെ ഷോബിയെ ഞങ്ങള്‍ കണ്‍സോളില്‍ നിന്നും തത്കാലം പിന്‍വലിച്ചു. സ്റ്റുഡിയോയിലെ റിസപ്ഷനില്‍ ഇരുന്ന് ഷോബി ശബ്ദം പകര്‍ന്നു.

സ്വന്തം അനുഭവങ്ങള്‍ക്ക് സ്വന്തം ശബ്ദം. അതില്‍ പലശബ്ദങ്ങളുമിങ്ങനെ കയറിയിറങ്ങി. ഫോട്ടോഗ്രാഫര്‍ വിവേകും കൂടെയുണ്ടായിരുന്നു. വിവേക് ഷോബിയുടെ അയല്‍വാസി കൂടെയാണ്. വിവേകിന് അവിടെ താമസം തുടങ്ങിയ കാലത്തുണ്ടായ ഒരനുഭവം പങ്കുവെച്ചു. അടുത്ത വീട്ടിലെ കുട്ടികളെഏതോ വില്ലന്‍ വന്ന് ചീത്ത പറയുന്നു. ഇത് ഏത് വില്ലനാണപ്പാ എന്നൊരു സംശയം. പരിചയപ്പെട്ടപ്പോഴാണ് മലയാളത്തില്‍ പലവില്ലന്‍മാരും സംസാരിക്കുന്നത് ഈ നാവിലൂടെയാണല്ലോ എന്നറിയുന്നത്. വിവേകിന്റെ അനുഭവത്തില്‍ ഷോബി ചിരിച്ചു. ആ ചിരിയില്‍ വില്ലന്‍ ഭാവമില്ലായിരുന്നു. ഈ വര്‍ത്തമാനത്തിലും.




താങ്കള്‍ ഡബ്ബിങ് മേഖല തിരഞ്ഞെടുക്കാനുള്ള കാരണം?


അങ്ങിനെ പ്രത്യേകിച്ച് തിരഞ്ഞെടുത്തതല്ല, അഭിനയം തന്നെയായിരുന്നു ലക്ഷ്യം. അച്ഛന്റെ കൂടെ ലൊക്കേഷനുകളിലും ഡബ്ബിങ് തിയേറ്ററുകളിലും പോയി കാര്യങ്ങള്‍ മനസിലാക്കികൊണ്ടിരിക്കുന്നതിനിടെ കറങ്ങിതിരിഞ്ഞ് ഈ മേഖലയില്‍ എത്തിയതാണ്


മിമിക്രിയിലായിരുന്നില്ലേ തുടക്കം?


ആദ്യം യൂണിവേഴ്‌സിറ്റി യുവജനോത്സവത്തില്‍ മിമിക്രി അവതരിപ്പിച്ചു സമ്മാനങ്ങള്‍ വാങ്ങിയിരുന്നു. പിന്നെ കായംകുളം എം. എസ്.എം. കോളേജില്‍ പഠിക്കുമ്പോള്‍ ഷോബിതിലകനും സംഘവും എന്ന പേരില്‍ മിമിക്രി ട്രൂപ്പുണ്ടാക്കി വിവിധ സ്ഥലങ്ങളില്‍ സ്‌റ്റേജ് പ്രോഗ്രാം അവതരിപ്പിച്ചു.


നാടകരംഗത്തുണ്ടായിരുന്നില്ലേ?


അഞ്ച് പ്രൊഫഷണല്‍ നാടകത്തില്‍ അഭിനയിച്ചു. അതൊരു കഥയാണ്. അച്ഛന്റെ കൂടെ സംവിധാനസഹായിയാണ് പോയത്. അവിടെ ചെന്നപ്പോ ടേപ്പ് റിക്കോര്‍ഡര്‍ ഓപ്പറേറ്റ് ചെയ്യുന്ന പണിയായി. ചെയ്തുകൊണ്ടിരുന്നയാള്‍ പിണങ്ങിപോയപ്പോ പകരക്കാരനായതാണ്. അങ്ങിനെയിരിക്കെ നാടകത്തില്‍ ഒരു ചെറിയ കഥാപാത്രം ചെയ്തയാള്‍ പിണങ്ങിപോയി. പിന്നെ ആ കഥാപാത്രവും ടേപ്പ് റിക്കോര്‍ഡറും എന്റെ ചുമതലയായി. ഞാന്‍ സ്‌റ്റേജില്‍ കയറുമ്പോ ടേപ്പ് മറ്റാരെങ്കിലും ഓപ്പറേറ്റ് ചെയ്യും. കുറച്ചുകാലം കഴിഞ്ഞപ്പോ ഇളമുറതമ്പുരാന്റെ കഥാപാത്രം ചെയ്തയാള്‍ സമിതിവിട്ടു. പിന്നെ ആ കഥാപാത്രവും ചെയ്യേണ്ടി വന്നു. അതാണെന്റെ നാടകം.


ഡബ്ബിങ്ങിലേക്കും സീരിയലിലേക്കും എത്തിയതെങ്ങിനെയായിരുന്നു


കുഞ്ഞുമോന്‍ താഹ ഒരു ടെലിഫിലിം ചെയ്യുമ്പം അതിലെ ആക്രികച്ചവടക്കാരന്റെ വേഷം തന്നു. പഴയയൊരു ചാക്കുകെട്ടും തൂക്കി പഴേ പേപ്പര്‍ തകര കുപ്പി പ്പാട്ടേ..എന്നു വിളിച്ച് പറഞ്ഞ് നടക്കുന്ന ഒരു സാധാരണ കഥാപാത്രം. അതിന്റെ ഡബ്ബിങ്ങിന് പോയ സമയത്ത് അതിലൊരു പോലീസ് ഓഫീസറുടെ കഥാപാത്രത്തിനും ഡബ്ബ് ചെയ്തു. അച്ഛന്റെയും ഷമ്മിചേട്ടന്റെയും പോലീസ് വേഷങ്ങളും ശബ്ദവും ഓര്‍ത്താണ് സംവിധായകന്‍ അതാവശ്യപ്പെട്ടത്. ആക്രി കച്ചവടക്കാരന്റെ ശബ്ദത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായി പോലീസ് ഓഫീസറേയും അവതരിപ്പിച്ചപ്പോള്‍ അത് ശ്രദ്ധിക്കപ്പെട്ടു. വി മാക്‌സ് സറ്റ്ുഡിയോയില്‍ ഞാന്‍ പിന്നെ സ്ഥിരം ഡബ്ബിങ് ആര്‍ട്ടിസ്റ്റായി. സീരിയലുകളില്‍ നായകന്‍മാരില്‍ പലരും എന്റെ സ്വരത്തില്‍ സംസാരിക്കാന്‍ തുടങ്ങി. അപ്പോഴും മറ്റ് സ്റ്റുഡിയോകളില്‍ ആരും എന്നെ വിളിക്കുന്നുണ്ടായിരുന്നില്ല.

ഇതിനിടയില്‍ സ്വാതിഭാസ്‌കറിന്റെ അസി.ഡയറക്ടറായി പല സീരിയലുകളിലും പ്രവര്‍ത്തിച്ചു. മെഗാസീരിയലുകളുടെ ഒഴുക്കുമായി. മഹാത്മാഗാന്ധികോളനി, സുമംഗലി അങ്ങിനെ ധാരാളം. എല്ലാത്തിലും പല കഥാപാത്രങ്ങള്‍ക്കും ശബ്ദം കൊടുത്തു. മറ്റ് സ്റ്റുഡിയോകളിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ രംഗത്തെ പാരകള്‍ കാരണമാണ് ഡബ്ബിങിന് അവസരം കിട്ടാതിരുന്നതെന്ന് മനസിലായത്. അവിടെ പലരും പറയാന്‍ തുടങ്ങി. ഷോബിയെ പ്പറ്റി ഇങ്ങനൊന്നുമല്ലല്ലോ കേട്ടത് എന്ന്. കേട്ടതെന്താണെന്ന് ഞാനങ്ങോട്ട് പറഞ്ഞുകൊടുത്തു. അച്ഛനേക്കാള്‍ ഭീകരനായ മകനായാണ് എന്നെ ചിത്രീകരിച്ചു വെച്ചിരിക്കുന്നത്. ജാട തലക്കനം എന്നിങ്ങനെ എല്ലാം ഹോള്‍സെയിലാണെന്നാണ് ധാരണ. നമ്മളെന്തു ചെയ്യും. അറിയുന്നവര്‍ പിന്നെ അത് തിരുത്തിയെടുത്തു.




എന്നിട്ടും സിനിമ വിളിച്ചില്ലല്ലോ?


അതും ഈ പറഞ്ഞ കാരണങ്ങള്‍ കൊണ്ടാണ്. അന്ന് ചിത്രാഞ്ജലിയില്‍ ഒരു കുത്തക ടീമുണ്ടായിരുന്നു. ഒരു വര്‍ക്ക് വന്നാല്‍ അവരതങ്ങ് വീതിച്ചെടുക്കും. അരോമാ മോഹനാണ് ആദ്യം അവസരം തരുന്നത്. വിജിതമ്പിയുടെ നാറാണത്ത് ഭ്രാന്തന്‍ എന്ന ചിത്രത്തില്‍ ബാബുരാജിന്റെ ശബ്ദമായിരുന്നു അത്. അതും അവസാന നിമിഷമാണ് എത്തിയത്. ഒരു പാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഞാനത് ഓടി ചെന്ന് ചെയ്തു. പിന്നെ ആകാശത്തിലെ പറവകളില്‍ ഐ എം വിജയന് ശബ്ദം കൊടുത്തു. ബാലേട്ടനില്‍ റിയാസ്ഖാന് ശബ്ദം കൊടുത്തതാണ് ഒരു ബ്രേക്ക് ആയത്. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. സിനിമയില്‍ വില്ലന്‍മാര്‍ക്കും സീരിയലില്‍ നായകന്‍മാര്‍ക്കും വേണ്ടിയായിരുന്നു എന്നു മാത്രം.


പഴശ്ശിരാജയിലെ ഡബ്ബിങിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചല്ലോ? അതിന്റെ ഡബ്ബിങ് ഓര്‍മ്മകള്‍ എന്തൊക്കെയാണ്


ആ ചിത്രത്തിലേക്ക് എന്നെ വിളിച്ചപ്പോ ആദ്യം തന്നെ മുട്ടിടിച്ചിരുന്നു. എം ടി യുടെ രചന, ഹരിഹരന്റെ സംവിധാനം മമ്മൂട്ടിയും അച്ഛനും അഭിനയിച്ചിട്ടുണ്ട് ഇത്രയും കാരണങ്ങള്‍ കൊണ്ടു തന്നെ എനിക്കൊരു ഉള്‍ഭയമുണ്ടായിരുന്നു.

ചെന്നൈയില്‍ ഡബ്ബിങ് തുടങ്ങി. ആദ്യടേക്ക് ഓകെയായില്ല. രണ്ടാമതും ശരിയായില്ല. മൂന്നാമത് ശരിയായെന്ന് എനിക്കു തോന്നി. ഇപ്പോ ഓ കെ കേള്‍ക്കാം എന്നു കരുതി കാത്തിരിക്കുമ്പോ ഒരു മറുപടിയും കേള്‍ക്കുന്നില്ല. ആകാംക്ഷയോടെ നില്‍ക്കുമ്പോള്‍ ഹരിഹരന്‍ സാര്‍ വാതിലും തുറന്ന ്അകത്തേക്ക് വരുന്നു. ഷോബി ഇപ്പോ ചെയ്തത് ഓ കെയാണ്. പക്ഷെ വേറൊരു രീതി കൂടി ഒന്നു നോക്കാം. എടച്ചേന കുങ്കന്‍ ഇപ്പോള്‍ വന്നു നില്‍ക്കുന്നത് എന്തെല്ലാം സംഭവങ്ങള്‍ക്കുശേഷമാണ് തുടങ്ങി കഥയുടെ പൂര്‍വ്വഭാഗം മുതല്‍ മൊത്തത്തില്‍ ആ കഥാപാത്രത്തെ എന്നിലേക്ക് ആവേശിപ്പിച്ചു. ശരി ഇനി ഒന്നു കൂടി നോക്കാം. ''ശരി സര്‍''. ഞാന്‍ പറഞ്ഞു.

വീണ്ടും ടേക്ക്.

''ഷോബി ഇപ്പോ പറഞ്ഞത് എടുക്കണോ നീ നേരത്തെ പറഞ്ഞത് എടുക്കണോ''

ഇതു മതി സര്‍

നിങ്ങളെ സാര്‍ വിടുമെന്നും തോന്നുന്നില്ല, ഒന്നും കിട്ടുന്നില്ലെന്ന തോന്നിയാല്‍ ഒരുവിധം ശരിയാവുന്നതൊക്കെ ഓ കെ വെച്ച് വിടും.









from kerala news edited

via IFTTT

പ്രേമം ആദ്യ പോസ്റ്ററെത്തി









നേരത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ ഒരുക്കുന്ന പ്രേമം എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്ററെത്തി. ലോകസിനിമ ചരിത്രത്തില്‍ പുതുമയൊന്നുമില്ലാത്ത രണ്ടാമത്തെ മലയാള ചലച്ചിത്രം എന്നാണ് പ്രേമത്തിന് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍.

നിവിന്‍ പോളി തന്നെയാണ് ഈ ചിത്രത്തിലും നായകന്‍. അന്‍വര്‍ റഷീദിന്റെ അന്‍വര്‍ റഷീദ് എന്റര്‍ടൈന്റ്‌മെന്റാണ് പ്രേമം നിര്‍മ്മിക്കുന്നത്.


ട്യൂണി ജോണ്‍ ഒരുക്കിയ പ്രേമത്തിന്റെ പോസ്റ്ററാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. തമിഴകത്ത് അഞ്ജാന്‍, മദ്രാസ് ഉള്‍പ്പടെ സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട സിനിമകളുടെയെല്ലാം കൗതുകമുള്ള പോസ്റ്ററിന് പിന്നില്‍ ട്യൂണി ജോണായിരുന്നു. നേരത്തിന്റെ പോസ്റ്ററിന് പിന്നിലും ട്യൂണിയായിരുന്നു











from kerala news edited

via IFTTT

മുരളി ഗോപിയുടേയും അനൂപ് മേനോന്റെയും പാ.വ











കൗതുകം ജനിപ്പിക്കുന്ന പേരില്‍ പുതിയൊരു മലയാള സിനിമ കൂടി എത്തുന്നു. മുരളി ഗോപിയും അനൂപ് മേനോനും നായകന്മാരായി അഭിനയിക്കുന്ന സിനിമയുടെ പേര് പാ.വ. പാപ്പന്റെയും വര്‍ക്കിയുടേയും സിനിമയാണിത്. ഇവരുടെ പേരിന്റെ ആദ്യാക്ഷരങ്ങളില്‍ നിന്നാണ് പാ.വ എന്ന പേരിന്റെ ജനനം.

പാപ്പനെക്കുറിച്ചും വര്‍ക്കിയെക്കുറിച്ചും എന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍. ഒരു പറ്റം നവാഗതരാണ് പാ.വയ്ക്ക് പിന്നില്‍. സംവിധായകനായി സൂരജ് ടോമും തിരക്കഥാകൃത്തായി അജീഷ് തോമസും ഈ സിനിമയിലൂടെ ചുവടുവെക്കുന്നു. ആല്‍ബിയാണ് ഛായാഗ്രഹണം. സംഗീതം ആനന്ദ് മധുസൂദനന്‍.











from kerala news edited

via IFTTT

ഓഹരി വിപണികളില്‍ നേരിയ നേട്ടം







ഓഹരി വിപണികളില്‍ നേരിയ നേട്ടം


മുംബൈ: തുടക്കത്തിലെ നേട്ടം സൂചികകള്‍ക്ക് നിലനിര്‍ത്താനായില്ല. സെന്‍സെക്‌സ് സൂചിക 40.95 നേട്ടത്തോടെ 29135.88 പോയന്റിലും നിഫ്റ്റി 3.85 പോയന്റ് നേട്ടത്തോടെ 8809.35ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1336 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1584 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഐടിസി, ടിസിഎസ്, ഭാരതി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നേട്ടത്തിലും സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ഹിന്‍ഡാല്‍കോ, ഹീറോ, ആക്‌സിസ് ബാങ്ക് തുടങ്ങിയ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.











from kerala news edited

via IFTTT

ബജറ്റ് 2015: ക്രൂഡിന് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയേക്കും







ബജറ്റ് 2015: ക്രൂഡിന് ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്തിയേക്കും


ന്യൂഡല്‍ഹി: അസംസ്‌കൃത എണ്ണയ്ക്ക് അഞ്ച് ശതമാനം ഇറക്കുമതി ചുങ്കം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതിലൂടെ 300 കോടി ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം.

രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ക്രൂഡിന് നിലവില്‍ രണ്ട് ശതമാനം കേന്ദ്ര വാണിജ്യ നകുതി ചുമത്തിവരുന്നുണ്ട്. അതേസമയം, ക്രൂഡ് ഓയിലിനാകട്ടെ ഇറക്കുമതി ചുങ്കം ഈടാക്കുന്നുമില്ല. രാജ്യത്തെ ഉത്പാദകരെ അത് ദോഷകരമായി ബാധിക്കുന്നതായി വിമര്‍ശനമുണ്ടായിരുന്നു.


ആവശ്യമുള്ളതില്‍ 20 ശതമാനം അസംസ്‌കൃത എണ്ണയും രാജ്യത്തുതന്നെയാണ് ഉത്പാദിപ്പിക്കുന്നത്. 80 ശതമാനമാണ് ഇറക്കുമതി ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ ഇറക്കുമതിക്ക് നികുതിയിളവ് നല്‍കി രാജ്യത്ത് ഉത്പാദിപ്പിക്കുന്നതിന് മാത്രം നകുതി ഈടാക്കുന്നത് ശരിയല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഫബ്രവരി 28നുള്ള ബജറ്റില്‍ ഇക്കാര്യം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയേക്കും.











from kerala news edited

via IFTTT

സൂചിക നെഗറ്റീവ് ശതമാനത്തില്‍: രാജ്യം പണച്ചുരുക്കത്തിലേയ്ക്ക്‌







സൂചിക നെഗറ്റീവ് ശതമാനത്തില്‍: രാജ്യം പണച്ചുരുക്കത്തിലേയ്ക്ക്‌


ന്യൂഡല്‍ഹി: രാജ്യത്തെ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നെഗറ്റീവ് ശതമാനത്തിലെത്തി. ഡിസംബറിലെ 0.11 ശതമാനത്തില്‍നിന്നാണ് ജനവരിയില്‍ -0.39ശതമാനമായി പണച്ചുരുക്കത്തിലെത്തിയത്. എണ്ണവില താഴ്ന്ന നിലയില്‍ തുടരുന്നതിനാല്‍ മൂന്നുമാസമായി പണപ്പെരുപ്പം താഴേക്കാണ്.

ഇന്ധന-ഊര്‍ജ പണപ്പെരുപ്പം -10.69 ശതമാനമായി. അതേസമയം, ഭക്ഷ്യ-ഭക്ഷ്യേതര വസ്തുക്കളുടെ പണപ്പെരുപ്പം ഡിസംബറിലെ 2.17 ശതമാനത്തില്‍നിന്ന് 3.27 ശതമാനമായും ഭക്ഷ്യ വസ്തുക്കളുടേത് 5.20ല്‍നിന്ന് എട്ട് ശതമാനമായും ഉയര്‍ന്നു.


പണച്ചുരുക്കത്തെ ആശങ്കയോടെയാണ് വ്യവസായലോകം വിലയിരുത്തുന്നത്. ഭക്ഷണവും മരുന്നും ആവശ്യത്തിന് വസ്ത്രവും അല്ലാതെ മറ്റൊന്നും വാങ്ങാന്‍ ജനം പൈസ ചെലവാക്കാത്ത അവസ്ഥ പണച്ചുരുക്കം മൂലമുണ്ടാകാം.











from kerala news edited

via IFTTT

നിക്ഷേപിക്കാം, മ്യൂച്വല്‍ ഫണ്ടിന്റെ പെന്‍ഷന്‍ പ്ലാനുകളില്‍








നിക്ഷേപിക്കാം, മ്യൂച്വല്‍ ഫണ്ട് പെന്‍ഷന്‍ പ്ലാനുകളില്‍


Posted on: 16 Feb 2015


ആന്റണി സി. ഡേവിസ്‌


ബജറ്റില്‍ നികുതിയിളവ് പ്രഖ്യാപിച്ചേക്കും




റിട്ടയര്‍മെന്റിന് മുമ്പുണ്ടായിരുന്ന സുഖകരമായ ജീവിതം തുടരുന്നതിനുള്ള ഭൗതിക സാഹചര്യമൊരുക്കാന്‍ സഹായിക്കുന്നവയാണ് പെന്‍ഷന്‍ പ്ലാനുകള്‍. ഇക്കൂട്ടത്തിലിതാ മ്യൂച്വല്‍ ഫണ്ടുകളും സജീവമാകുന്നു. പെന്‍ഷന്‍ പ്ലാനുകള്‍ അവതരിപ്പിക്കുന്നതിനായി നിരവധി ഫണ്ട് കമ്പനികള്‍ അപേക്ഷനല്‍കി കാത്തിരിക്കുകയാണ്.

രണ്ട് ഫണ്ടുകള്‍മാത്രമാണ് ഈ വിഭാഗത്തില്‍ ഉണ്ടായിരുന്നത്. യുടിഐ റിട്ടയര്‍മെന്റ് ബനഫിറ്റ് പ്ലാനും ടെംപിള്‍ടണ്‍ റിട്ടയര്‍മെന്റ് പ്ലാനും. എസ്ബിഐ, റിലയന്‍സ്, ആക്‌സിസ്, ഡിഎസ്പി ബ്ലാക്ക്‌റോക്ക് തുടങ്ങിയ ഫണ്ട് കമ്പനികള്‍ ഉടനെ റിട്ടയര്‍മെന്റ് പ്ലാനുകളുമായി രംഗത്തെത്തും. ആദായ നികുതി ഇളവ് ലഭിക്കുന്ന 80സി വകുപ്പില്‍ ഇവയെ ഉള്‍പ്പെടുത്താനായാല്‍ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഫണ്ട് കമ്പനികളുടെ പ്രതീക്ഷ. പുതയ ബജറ്റില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും.


ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മാത്രമാണ് അടുത്തകാലംവരെ പെന്‍ഷന്‍ പദ്ധതികള്‍ തുടങ്ങുന്നതിന് അനുമതി നല്‍കിയിരുന്നത്. പുതിയതായി രംഗത്തുവരുന്ന പ്ലാനകള്‍ അടിസ്ഥാനപരമായി മ്യൂച്വല്‍ ഫണ്ടുകള്‍ തന്നെയാണ്.





നികുതിയിളവ്:




നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും നിക്ഷേപം പിന്‍വലിക്കുമ്പോഴും നികുതിയിളവ്(നികുതിയിളവ് സംബന്ധിച്ച് ബജറ്റില്‍ പ്രഖ്യാപനം ഉണ്ടായേക്കും).




കാലയളവ്:




ദീര്‍ഘകലം കൈവശം സൂക്ഷിക്കേണ്ടവയാകും ഇത്തരം ഫണ്ടുകള്‍. ആവശ്യമെങ്കില്‍ നേരത്തെ വിറ്റൊഴിയുകയും ചെയ്യാം.




ചെലവ്:




റിട്ടയര്‍മെന്റിന് മുമ്പ് പണമാക്കി മാറ്റിയാല്‍ ചെലിവിനത്തില്‍(എക്‌സിറ്റ് ലോഡ്) കൂടുതല്‍ തുക കമ്പനികള്‍ ചുമത്തിയേക്കും. ഇത് ഒരു ശതമാനം മുതല്‍ രണ്ട് ശതമാനം വരെ ചുമത്തുന്ന കമ്പനികളുണ്ട്. ഫണ്ടുകളുടെ ഓഫര്‍ ഡോക്യുമെന്റില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ടാകും.




സങ്കീര്‍ണത:




ഓരോ ഫണ്ടുകള്‍ക്കും ഓഹരി, ഡെറ്റ് നിക്ഷേപ പ്ലാനുകള്‍ ഉണ്ടാകും. നഷ്ടം വഹിക്കാനുള്ള ശേഷിക്കനുസരിച്ച് നിക്ഷേപകന് ഓഹരി, ഡെറ്റ് വിഭാഗങ്ങള്‍ തിരഞ്ഞെടുക്കാം.

സാധാരണ ഫണ്ടുകളിലെ ആസ്തിവിഭജനംപോലെതന്നെ അഗ്രസീവ് വിഭാഗത്തിലുള്ളവയില്‍ പരമാവധി ഓഹരി നിക്ഷേപവും നഷ്ടസാധ്യതകുറഞ്ഞ സാമ്പ്രദായിക ഫണ്ടുകളില്‍ പരമാവധി ഡെറ്റ് ഉത്പന്നങ്ങളിലെ നിക്ഷേപവുമാണ് പരിഗണിക്കുക. ഇവ രണ്ടിന്റേയും നിക്ഷേപ അനുപാതമാണ് യഥാര്‍ത്ഥത്തില്‍ റിട്ടയര്‍മെന്റ് പ്ലാനുകളിലെ നഷ്ടസാധ്യതയുടെ പരിധി നിശ്ചയിക്കുന്നത്.


ഒരേ ഫണ്ടുകളിലെ വ്യത്യസ്ത വിഭാഗങ്ങള്‍ നിക്ഷേപകനെ ആശയക്കുഴപ്പത്തിലാക്കാനേ ഉപകരിക്കൂ. ഉദാഹരണത്തിന് പ്ലാന്‍ എ-നോക്കാം. 65മുതല്‍ 100 ശതമാനംവരെ ഓഹരിയില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളാകും ഈവിഭാഗത്തിലുള്ളവ. അതുപോലെതന്നെ 90 മുതല്‍ 95 ശതമാനംവരെ ഡെറ്റ് ഉപകരണങ്ങളില്‍ നിക്ഷേപിക്കുന്നവയാകും ഡെറ്റ് പ്ലാന്‍ അഥവാ പ്ലാന്‍ ബി. സാധാരണ ബാലന്‍സ്ഡ് ഫണ്ടുകളുടെ നിക്ഷേപരീതിതന്നെയന്ന് ചുരുക്കം. നഷ്ടംവഹിക്കാനുള്ള ശേഷി, നിക്ഷേപ ലക്ഷ്യം എന്നിവ വിലയിരുത്തിവേണം നിക്ഷേപകര്‍ പ്ലാന്‍ തിരഞ്ഞെടുക്കാന്‍.





ഏതാണ് മികച്ചത്?




ഡെറ്റ് നിക്ഷേപ സാധ്യത ഉപയോഗപ്പെടുത്തുന്നു എന്നതൊഴിച്ചാല്‍ ഇക്വിറ്റി ലിങ്ക്ഡ് സേവിങ് സ്‌കീമുകളുടെ പതിപ്പ് തന്നെയാണ് ഫണ്ട് കമ്പനികള്‍ അവതരിപ്പിക്കുന്ന പെന്‍ഷന്‍ പ്ലാനുകള്‍. ഇഎല്‍എസ്എസ് ഫണ്ടുകളില്‍ കൈവശംവെയ്‌ക്കേണ്ട കാലവാധി(ലോക്ക് ഇന്‍ പിരിയഡ്) മൂന്ന് വര്‍ഷംമാത്രമാണ്. അതേസമയം, പെന്‍ഷന്‍ മ്യൂച്വല്‍ ഫണ്ടുകളില്‍ 58-60 വയസ്സുവരെ ഫണ്ട് കൈവശംവെയ്‌ക്കേണ്ടിവരും.

പ്രകടനം മോശമാണെങ്കില്‍ നിക്ഷേപം തിരിച്ചെടുക്കാനോ മറ്റ് ഫണ്ടുകളിലേയ്ക്ക് മാറ്റാനോ പെന്‍ഷന്‍ ഫണ്ടുകളില്‍ പരിമിതിയുണ്ട്. അതിന് പ്രത്യേക ഫീസുകള്‍ ഫണ്ട് കമ്പനികള്‍ ചുമത്തുന്നുണ്ട്. എന്നാല്‍ ഇഎല്‍എസ്എസില്‍ മൂന്ന് വര്‍ഷത്തിന് ശേഷം നിക്ഷേപം പിന്‍വലിക്കുകയോ മാറ്റി നിക്ഷേപിക്കുകയോ ചെയ്യാം. മറ്റ് ആവശ്യങ്ങള്‍ക്കുവേണ്ടി നിക്ഷേപം ഇടയ്ക്കുവെച്ച് പിന്‍വലിക്കില്ലെന്ന് ഉറപ്പെുണ്ടെങ്കില്‍ ഇഎല്‍എസ്എസ് ഫണ്ടുകള്‍തന്നെയാണ് മികച്ചത്.












from kerala news edited

via IFTTT

റിയല്‍ എസ്റ്റേറ്റേറ്റ്: മാന്ദ്യം മറികടക്കാന്‍ വന്‍ ഓഫറുകള്‍







റിയല്‍ എസ്റ്റേറ്റേറ്റ്: മാന്ദ്യം മറികടക്കാന്‍ വന്‍ ഓഫറുകള്‍


മുംബൈ: ഡല്‍ഹി, മുംബൈ, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നീ വന്‍കിട നഗരങ്ങളില്‍ വില്പന വര്‍ധിപ്പിക്കാന്‍ വന്‍ ഓഫറുകളുമായി ഫ് ളാറ്റ് നിര്‍മാതാക്കള്‍ രംഗത്ത്. ഉടനെ ഫ് ളാറ്റ് ബുക്ക്‌ചെയ്താല്‍ ചതുരശ്ര അടിക്ക് 25 ശതമാനം ഇളവ്, സൗജന്യ സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ്, മോഡുലാര്‍ കിച്ചണ്‍, വാര്‍ഡ്രോബ് തുടങ്ങിയവയാണ് വാഗ്ദാനം ചെയ്യുന്നത്. റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തുടരുന്ന മാന്ദ്യം മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഓഫറുകള്‍.

ചതുരശ്ര അടിയുടെ നിരക്കില്‍ 25 ശതമാനം ഇളവ്, ഭവനവായ്പ പലിശയില്‍ മൂന്ന് ശതമാനംവരെ പണം സഹായധനമായി അനുവദിക്കല്‍, ആഢംഭര ഫ് ളാറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് സ്റ്റുഡിയോ അപ്പാര്‍ട്ട്‌മെന്റ് ഫ്രീ, മോഡുലാര്‍ കിച്ചണ്‍, വാര്‍ഡ്രോബുകള്‍ തുടങ്ങിയവ വിവിധ ഫ്ലൂറ്റുകള്‍ക്കനുസരിച്ച് സൗജന്യമായി നിര്‍മിച്ചുനല്‍കല്‍ തുടങ്ങിയവയാണ് ഓഫറുകള്‍.


ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ റിയല്‍എസ്റ്റേറ്റ് മേഖലയില്‍ മൊത്തം വില്പനയിടിവ് എട്ട് ശതമാനമാണ് രേഖപ്പെടുത്തിയത്. 832.09 ദശലക്ഷം ചതുരശ്ര അടിയോളം മൊത്തംവരുന്ന ഫ്ലൂറ്റുകളാണ് പ്രധാന നഗരങ്ങളില്‍മാത്രം വിറ്റുപോകാതെ കിടക്കുന്നത്.











from kerala news edited

via IFTTT

ചന്ദ്രബോസിന്റെ നിര്യാണത്തില്‍ അനുശോചിച്ച്‌ മണലൂരില്‍ നാളെ ഹര്‍ത്താല്‍









Story Dated: Monday, February 16, 2015 06:27



തൃശൂര്‍: മണലൂര്‍ നിയോജക മണ്ഡലത്തില്‍ ചൊവ്വാഴ്‌ച എല്‍.ഡി.എഫ്‌ ഹര്‍ത്താല്‍. വിവാദ വ്യവസായി നിസാം കാറിടിപ്പിച്ചതിനെ തുടര്‍ന്ന്‌ ഗുരുതരമായി പരുക്കേറ്റ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്റെ മരണത്തില്‍ പ്രതിഷേധിച്ചാണ്‌ ഹര്‍ത്താല്‍.


കഴിഞ്ഞ 29ന്‌ അര്‍ദ്ധരാത്രിയാണ്‌ നിസാം, ചന്ദ്രബോസിനെ കാറിടിച്ച്‌ പരുക്കേല്‍പ്പിച്ചത്‌. ചികിത്സയിലിരിക്കെ ഇന്ന്‌ ഉച്ചയ്‌ക്കാണ്‌ നിസാം മരണത്തിന്‌ കീഴടങ്ങിയത്‌.










from kerala news edited

via IFTTT

മഹാരാഷ്‌ട്ര മുന്‍ ആഭ്യന്തരമന്ത്രി ആര്‍.ആര്‍ പാട്ടീല്‍ അന്തരിച്ചു









Story Dated: Monday, February 16, 2015 06:12



mangalam malayalam online newspaper

മുംബൈ: മഹാരാഷ്‌ട്ര മുന്‍ ആഭ്യന്തരമന്ത്രിയും എന്‍.സി.പി നേതാവുമായ ആര്‍.ആര്‍ പാട്ടീല്‍ അന്തരിച്ചു. 57 വയസായിരുന്നു. അര്‍ബുദ രോഗത്തെ തുടര്‍ന്ന്‌ മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അദ്ദേഹത്തെ കഴിഞ്ഞ മാസം ആഞ്ചിയോപ്ലാസ്‌റ്റി ശസ്‌ത്രക്രിയയ്‌ക്ക് വിധേയനാക്കിയിരുന്നു. മഹാരാഷ്‌ട്രയിലെ സാംഗ്‌ളിയില്‍ നിന്നുള്ള നേതാവാണ്‌ പാട്ടീല്‍.










from kerala news edited

via IFTTT

എരുമേലിയില്‍ താറവുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു









Story Dated: Monday, February 16, 2015 05:58



കോട്ടയം : കോട്ടയം ജില്ലയില്‍പെട്ട എരുമേലിയില്‍ താറാവുകള്‍ കൂട്ടത്തോടെ ചാകുന്നു. എരുമേലി കെ.എസ്‌.ഇ.ബിയ്‌ക്ക് പിറകു വശത്തെ തോട്ടില്‍ കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ 75 താറവുകളാണ്‌ ചത്തത്‌.


സംഭവത്തെ തുടര്‍ന്ന്‌ ആരോഗ്യ വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്‌.










from kerala news edited

via IFTTT