121

Powered By Blogger

Wednesday 13 November 2019

ജിയോ 149 രൂപയുടെ പ്ലാനിന്റെ കാലാവധിയും ഡാറ്റയും കുറച്ചു

മുംബൈ: ടെലികോം കമ്പനിയായ റിലയൻസ് ജിയോ 149 രൂപയുടെ റീച്ചാർജ് പ്ലാൻ പരിഷ്കരിച്ചു. കാലാവധിയിലും ഡാറ്റയിലും കുറവുവരുത്തിയിട്ടുണ്ട്. നേരത്തെ 149 രൂപയുടെ പ്ലാനിന് 28 ദിവസത്തെ കാലാവധിയുണ്ടായിരുന്നു. 42 ജി.ബി ഡാറ്റയും ഉപയോഗിക്കാമായിരുന്നു. പുതുക്കിയ പ്ലാൻ പ്രകാരം കാലാവധി 24 ദിവസമായി കുറച്ചു. 36 ജി.ബി ഡാറ്റ മാത്രമെ സൗജന്യമായി ലഭിക്കൂ. മറ്റ് നെറ്റ് വർക്കുകളിലേയ്ക്ക് വിളിക്കുന്നതിന് 10 രൂപയിൽ തുടങ്ങുന്ന ടോപ്പ് അപ്പ് വൗച്ചറുകൾ ഉപയോഗിക്കണം. 10 രൂപയുടെ വൗച്ചറിനൊപ്പം ഒരു ജി.ബി ഡാറ്റ സൗജന്യമായി ലഭിക്കും. ജിയോ ആപ്പുകൾ നിരക്കൊന്നും നൽകാതെ ഉപയോഗിക്കാമെന്നതിനൊപ്പം ദിനംപ്രതി 100 എസ്എംഎസുകളും സൗജന്യമാണ്. ജിയോയുമായി മത്സരത്തിലുള്ള കമ്പനിയുടെ സമാന പ്ലാനിന് 222 രൂപ നൽകണം. പക്ഷേ, 28 ദിവസം കാലാവധി ലഭിക്കും. 56 ജി.ബി ഡാറ്റയും സൗജന്യമാണ്. ജിയോയുടെതാല്ലാത്ത നമ്പറുകളിലേയ്ക്ക് 1000 മിനുട്ട് സൗജന്യ കോളുകളും വിളിക്കാം. ജിയോയുടെ 198 രൂപയുടെ പ്ലാൻ പ്രകാരം 28 ദിവസമാണ് കാലാവധി. 56 ജി.ബി ഡാറ്റ സൗജന്യമാണ്. Jios ₹149 recharge plan: Data offer, validity period changed

from money rss http://bit.ly/2NOr2L7
via IFTTT

ആദായനികുതി സ്ലാബിൽ സർക്കാർ മാറ്റംവരുത്തുമോ?

ന്യൂഡൽഹി:അടുത്ത പൊതുബജറ്റിൽ ആദായനികുതിയിലും പ്രത്യക്ഷനികുതികളിലും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് ധനമന്ത്രാലയം വ്യവസായമേഖലയിൽനിന്നും ബന്ധപ്പെട്ട സംഘടനകളിൽനിന്നും അഭിപ്രായങ്ങളും നിർദേശങ്ങളും തേടി. കമ്പനികളുടെ ആദായ നികുതിയെക്കുറിച്ചുള്ള നിർദേശങ്ങളാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും പുതിയ ആദായനികുതി കോഡ് തയ്യാറാക്കുന്നപശ്ചാത്തലത്തിൽ വ്യക്തിഗത ആദായനികുതി നിരക്കുകളുമായി ബന്ധപ്പെട്ട പുതിയ നിർദേശങ്ങളുണ്ടെങ്കിൽ അവയും കണക്കിലെടുക്കും. നവംബർ രണ്ടിനുമുമ്പ് നിർദേശങ്ങൾ നൽകണം. പുതിയ ഡയറക്ട് ടാക്സ് കോഡ് തയ്യാറാക്കാൻ രൂപവത്കരിച്ച ദൗത്യസമിതി ഓഗസ്റ്റിൽ സർക്കാരിനു റിപ്പോർട്ടു നല്കിയിരുന്നു. ശുപാർശകൾ പരസ്യമാക്കിയിട്ടില്ല. അഞ്ചു സ്ലാബുകളാണ് സമിതി ശുപാർശ ചെയ്തതെന്ന് സർക്കാർ സ്ഥിരീകരിക്കാത്ത വാർത്ത പുറത്തുവന്നിരുന്നു. ബജറ്റിനു മുന്നോടിയായി വിവിധ മേഖലകളിലുള്ളവരുമായി ധനമന്ത്രാലയം ചർച്ച നടത്താറുണ്ടെങ്കിലും ആദ്യമായിട്ടാണ് ആദായനികുതി, പ്രത്യക്ഷനികുതി സംബന്ധിച്ച് വിവിധതുറകളിലുള്ളവരുടെ അഭിപ്രായം ക്ഷണിക്കുന്നത്. ഫെബ്രുവരി ഒന്നിനാണ് ബജറ്റ്. ഇക്കൊല്ലത്തെ ബജറ്റ് ജൂലായിൽ അവതരിപ്പിച്ച് രണ്ടുമാസം കഴിഞ്ഞപ്പോൾതന്നെ, സാമ്പത്തികമാന്ദ്യം കണക്കിലെടുത്ത് ധനമന്ത്രി വിവിധ മേഖലകൾക്കുള്ള പാക്കേജുകൾ പ്രഖ്യാപിച്ചുതുടങ്ങി. സെപ്റ്റംബറിൽ കോർപ്പറേറ്റ് ആദായ നികുതിനിരക്ക് 30 ശതമാനത്തിൽനിന്ന് 25 ശതമാനമാക്കി. പുതിയ ഉത്പാദനക്കമ്പനികളുടെ നികുതിനിരക്ക് നേരത്തേ 25 ശതമാനമായിരുന്നത് 15 ശതമാനമാക്കി. കോർപ്പറേറ്റ് നികുതി കുറച്ചതിനുശേഷമാണ് വ്യക്തിഗത ആദായനികുതിനിരക്കുമായി ബന്ധപ്പെട്ട പുതിയ ശുപാർശയുടെ വിവരങ്ങൾ പുറത്തുവന്നത്. പ്രത്യക്ഷ നികുതികളുടെ കാര്യം ജി.എസ്.ടി. കൗൺസിലാണു തീരുമാനിക്കുന്നതെങ്കിലും ഇറക്കുമതിത്തീരുവ, എക്സൈസ് തീരുവ സംബന്ധിച്ച വ്യവസായ മേഖലയിലുള്ളവർക്ക് അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാമെന്ന് ധനമന്ത്രാലയം വ്യക്തമാക്കി. പുതിയ ആദായനികുതി സ്ലാബുകളും നിരക്കും (സാധ്യത) നിലവിലുള്ളത് സ്ലാബ് നിരക്ക് 2.5 മുതൽ 5 ലക്ഷം - 5% 5 ലക്ഷം മുതൽ 10 ലക്ഷം - 20% 10 ലക്ഷത്തിനു മുകളിൽ - 30% 50 ലക്ഷത്തിനു മുകളിൽ -30+10% സർച്ചാർജ് 1 ഒരു കോടിക്ക് മുകളിൽ -30 +15% സർച്ചാർജ് 2 കോടിക്കു മുകളിൽ - 30 +25% സർച്ചാർജ് 5 കോടിക്ക് മുകളിൽ - 30+37% സർച്ചാർജ് നിർദിഷ്ട നിരക്ക് രണ്ടരലക്ഷത്തിൽ താഴെ 0 2.5 മുതൽ 10 ലക്ഷം 10% 10 മുതൽ 20 ലക്ഷം 20% 20 ലക്ഷം മുതൽ രണ്ട് കോടി 30% രണ്ടു കോടിക്കു മുകളിൽ -35% (നിലവിൽ ആദായനികുതിയിൽ 4% സെസിന്റെ അധികനികുതിയും പ്രതിവർഷം 5 ലക്ഷം വരെ വരുമാനമുള്ളവർക്ക് നികുതിയിളവും ഉണ്ട്. സർച്ചാർജുകൾ നിർത്തലാക്കിയ പുതിയ നികുതിയിൽ നികുതിയിളവുകൾ തുടരുന്നുണ്ട്.)

from money rss http://bit.ly/2CTlust
via IFTTT

ഓഹരി വിപണിയില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: മികച്ച നേട്ടത്തിന്റെ ആഴ്ചകൾക്കൊടുവിൽ വിപണിയിൽ നഷ്ടത്തിന്റെ ദിനങ്ങൾ. സെൻസെക്സ് 30 പോയന്റ് നഷ്ടത്തിൽ 40,146ലും നിഫ്റ്റി 2 പോയന്റ് താഴ്ന്ന് 11,841ലുമാണ് വ്യാപാരം നടക്കുന്നത്. ഇൻഫോസിസിന്റെ ഓഹരി വില 1.5 ശതമാനവും ഐസിഐസിഐ ബാങ്കിന്റെ വില 08 ശതമാനവും ഉയർന്നു. മാരുതി സുസുകി, വേദാന്ത, ഒഎൻജിസി, യെസ് ബാങ്ക് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ്. ഭാരതി എയർടെൽ ഓഹരി 2.6 ശതമാനം നഷ്ടത്തിലാണ്. ഹിന്ദുസ്ഥാൻ യുണിലിവർ, എസ്ബിഐ, ഇൻഡസിന്റ് ബാങ്ക് എന്നീ ഓഹരികൾ ഒരുശതമാനംമുതൽ രണ്ടുശതമാനംവരെ താഴ്ന്നു. റീട്ടെയിൽ പണപ്പെരുപ്പം വർധിച്ചതും വ്യവസായ വളർച്ച താഴ്ന്നതുമാണ് ഈ ദിവസങ്ങളിൽ ഓഹരി വിപണിയെ ബാധിച്ചത്.കഴിഞ്ഞദിവസം സെൻസെക്സ് 229 പോയന്റ് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. Sensex slips in early trade

from money rss http://bit.ly/33Nwao2
via IFTTT

പണപ്പെരുപ്പം 16 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

കൊച്ചി:ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഒക്ടോബറിൽ കഴിഞ്ഞ 16 മാസത്തെ ഏറ്റവും ഉയർന്ന നിലയായ 4.62 ശതമാനമായി ഉയർന്നു. കഴിഞ്ഞ മാസം ഇത് 3.99 ശതമാനമായിരുന്നു. സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടത്. ഭക്ഷ്യവസ്തുക്കളുടെ വില ഉയർന്നതാണ് പണപ്പെരുപ്പം ഉയരാൻ കാരണം. പണപ്പെരുപ്പം നാലു ശതമാനത്തിൽ താഴെ പിടിച്ചുനിർത്താനായിരുന്നു റിസർവ് ബാങ്കിന്റെ ലക്ഷ്യം. 2018 ജൂലായ് മുതൽ പണപ്പെരുപ്പം നാലു ശതമാനത്തിൽ താഴെയായിരുന്നു. ഭക്ഷ്യവസ്തുക്കളുടെ വില ഒക്ടോബറിൽ മുൻ മാസത്തെക്കാൾ 7.89 ശതമാനമാണ് വർധിച്ചത്. പച്ചക്കറികളുടെ വില 26 ശതമാനം വർധിച്ചപ്പോൾ പയറുവർഗങ്ങളുടെ വില 11.72 ശതമാനമാണ് കൂടിയത്. പണപ്പെരുപ്പം കഴിഞ്ഞ വർഷം ഒക്ടോബറിൽ 3.38 ശതമാനവും ജൂണിൽ 4.92 ശതമാനവുമായിരുന്നു.

from money rss http://bit.ly/2rIrkKO
via IFTTT

സെന്‍സെക്‌സ് 229 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ദിവസംമുഴുവൻ നീണ്ട തണുത്ത പ്രതികരണത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 229.02 പോയന്റ് താഴ്ന്ന് 40,116.06ലും നിഫ്റ്റി 73 പോയന്റ് നഷ്ടത്തിൽ 11,840.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 954 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1583 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യെസ് ബാങ്ക്, ഗെയിൽ, സീ എന്റർടെയൻമെന്റ്, അദാനി പോർട്സ്, എസ്ബിഐ തുടങ്ങിയ കമ്പനികളുടെ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ബ്രിട്ടാനിയ, ടിസിഎസ്, റിലയൻസ് ഇൻഡസ്ട്രീസ്, നെസ് ലെ, ബജാജ് ഫിൻസർവ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ഊർജ വിഭാഗത്തിലെ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബാങ്ക്, ലോഹം, ഫാർമ, ഇൻഫ്ര, എഫ്എംസിജി, ഐടി വിഭാഗങ്ങളിലെ ഓഹരികൾ നഷ്ടത്തിലായിരുന്നു. sensex down 229 pts

from money rss http://bit.ly/2O5XsiU
via IFTTT

നിത അംബാനി മെട്രോപൊളിറ്റന്‍ മ്യൂസിയം ഓഫ് ആര്‍ട്ടിന്റെ ട്രസ്റ്റിയായി

കൊച്ചി: റിലയൻസ് ഫൌണ്ടേഷൻ സ്ഥാപകയും ചെയർപേഴ്സനുമായ നിത അംബാനി യുഎസിന്റെ ആർട്സ് പവർ ഹൗസായ ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ഓണററി ട്രസ്റ്റിയായി തിരഞ്ഞെടുക്കപ്പെട്ടു. ലോകമെമ്പാടുമുള്ള 5,000 വർഷത്തെ കലയെ ഉൾക്കൊള്ളുന്ന പതിനായിരക്കണക്കിന് വസ്തുക്കൾ പ്രദർശിപ്പിക്കുന്ന യുഎസിലെ സ്ഥാപനമാണ് ദി മെറ്റ് എന്നറിയപ്പെടുന്ന മ്യൂസിയം. ഇന്ത്യയുടെ കലയും സംസ്കാരവും, പൈതൃകവും സംരക്ഷിക്കുന്നതിനുള്ള നിത അംബാനിയുടെ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്.ലോകത്തിന്റെ ഏതുകോണിൽ നിന്നുമുള്ള കല പഠിക്കാനും പ്രദർശിപ്പിക്കാനും മ്യൂസിയത്തിന് വരുടെ പിന്തുണ ഗുണം ചെയ്യുമെന്ന് ബോർഡ് നിയമനം പ്രഖ്യാപിച്ച മ്യൂസിയം ചെയർമാൻ ഡാനിയൽ ബ്രോഡ്സ്കി പറഞ്ഞു. Nita Ambani elected as Honorary Trustee of the MET Museum, US

from money rss http://bit.ly/2X95lbz
via IFTTT

പാദഫലം പുറത്തുവരാനിരിക്കെ ഐആര്‍സിടിസിയുടെ ഓഹരി വില കുതിച്ചു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെ കാറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷ(ഐആർസിടിസി)ന്റെഓഹരി വില എക്കാലത്തേയും ഉയർന്ന നിലവാരത്തിലേയ്ക്ക് കുതിച്ചു. കമ്പനിയുടെ പാദഫലം ബുധനാഴ്ച വൈകീട്ട് പുറത്തുവരാനിരിക്കെയാണ് ഈ കുതിപ്പ്. 981.35 രൂപവരെയെത്തി ഓഹരി വില. ഒക്ടോബർ 14നാണ് ഐആർസിടിസി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്. ഇഷ്യു വിലയായ 320 രൂപയുടെ മൂന്നുമടങ്ങ് നേട്ടത്തിലാണ് ഇപ്പോൾ. ലിസ്റ്റ് ചെയ്ത ആദ്യദിവസംതന്നെ ഓഹരി വില ഇരട്ടിയായിരുന്നു. കമ്പനിയുടെ വിപണി മൂലധനം 15,000 കോടി രൂപയായി ഉയരുകയും ചെയ്തു. രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടിയും ഐആർസിടിസിയുടെ സ്വന്തവുമായ തേജസ് എക്സ്പ്രസ് ഒരുമാസം തികയുംമുമ്പെ 70 ലക്ഷം രൂപ ലാഭത്തിലെത്തിയതായുള്ള റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 21 ദിവസംകൊണ്ടാണ് തേജസുവഴി കമ്പനി ഇത്രയും ലാഭം നേടിയത്. ടിക്കറ്റ് വില്പനയിലൂടെമാത്രം 3.70 കോടി രൂപയാണ് ലഭിച്ചത്. IRCTCs share price jumped as the quarterly results came out

from money rss http://bit.ly/2NJDqMa
via IFTTT