121

Powered By Blogger

Friday 20 August 2021

സെൻസെക്‌സ് 300 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു: മെറ്റൽ സൂചികയിലെ നഷ്ടം 6ശതമാനത്തിലേറെ

മുംബൈ: വ്യാപാര ആഴ്ചയുടെ അവസാന ദിനത്തിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 300 പോയന്റ് നഷ്ടത്തിൽ 55,329.32ലും നിഫ്റ്റി 118.30 താഴ്ന്ന് 16,450.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 2021 അവസാനത്തോടെ സാമ്പത്തിക പാക്കേജിൽ മാറ്റംവരുത്തുമെന്ന യുഎസ് ഫെഡറൽ റിസർവിന്റെ നിർദേശംപുറത്തുവന്നത് വിപണിയെ ബാധിച്ചു. ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും നിക്ഷേപകരുടെ ആത്മവിശ്വാസം കെടുത്തി. ടാറ്റ സ്റ്റീൽ, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, നെസ് ലെ, ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. ബിഎസ്ഇ എഫ്എംസിജി ഒഴികെയുള്ള സെക്ടറൽ സൂചികകൾ തകർച്ചനേരിട്ടു. ബിഎസ്ഇ മെറ്റൽ സൂചിക 6.9ശതമാനമാണ് താഴ്ന്നത്. എക്കാലത്തെയും മികച്ച ഉയരംകുറിച്ച് ബുധനാഴ്ച 56,000 പിന്നിട്ടശേഷമാണ് സെൻസെക്സിന്റെ പിൻവാങ്ങൽ.

from money rss https://bit.ly/3j2Aaev
via IFTTT

ഈ ഓഹരിയിൽ പത്തുവർഷംമുമ്പ് ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ 41 ലക്ഷമാകുമായിരുന്നു

കോവിഡ് വ്യാപനത്തെതുടർന്ന് 2020 ഏപ്രിലിൽ വിപണി തകർച്ചനേരിട്ടതിനുശേഷമുണ്ടായ ഉയർത്തെഴുന്നേൽപിൽ ഇരട്ടിയിലേറെ നേട്ടമാണ് നിഫ്റ്റി സൂചികയിലുണ്ടായത്. ശക്തമായ ഈ തിരുച്ചുവരവിൽ എല്ലാസെക്ടറുകളും മികച്ചനേട്ടമുണ്ടാക്കിയപ്പോൾ സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികൾ റെക്കോഡ് ഉയരം കീഴടക്കി. ഈ കുതിപ്പിൽ നിരവധി ഓഹരികളാണ് നിക്ഷേപകരെ ഉയരങ്ങളിലെത്തിച്ചത്. ആ ഗണത്തിൽപ്പെട്ട ഓഹരികളിലൊന്നാണ് മൈൻഡ് ട്രീ. 10 വർഷംമുമ്പത്തെ 81.75 രൂപ നിലവാരത്തിൽനിന്ന് ഈ ഓഹരി കുതിച്ചത് 3,355ലേക്കാണ്. അതായത് 41 ഇരട്ടിയിലേറെ നേട്ടം. അഞ്ച് വ്യാപാര ദിനങ്ങൾക്കിടെ 2,930 രൂപയിൽനിന്ന് 3,355 നിലവാരത്തിലേക്കാണ് വില കുതിച്ചത്. കഴിഞ്ഞ ആറ് മാസത്തെ കണക്കെടുത്താൽ 107ശതമാനമാണ് നേട്ടം. 1,614 രൂപയിൽനിന്ന് 3,355 രൂപയായാണ് ഉയർന്നത്. ഒരുവർഷത്തിനിടെ 185ശതമാനവും ഓഹരി നേട്ടമുണ്ടാക്കി. 569രൂപയിൽനിന്ന് 3355 രൂപയിലെത്തുകയുംചെയ്തു. നിക്ഷേപകന് ലഭിച്ചനേട്ടം ഒരുമാസം മുമ്പ് മൈൻഡ് ട്രീയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കിൽ 1.21 ലക്ഷമായി ഉയരുമായിരുന്നു. ആറ് മാസംമുമ്പായിരുന്നു നിക്ഷേപമെങ്കിൽ 2.07 ലക്ഷം രൂപയാകുമായിരുന്നു. അഞ്ചുവർഷം മുമ്പായിരുന്നെങ്കിൽ 5.86 ലക്ഷമായും പത്തുവർഷം മുമ്പായിരുന്നെങ്കിൽ 41 ലക്ഷം രൂപയുമായും നിക്ഷേപം ഉയരുമായിരുന്നു. മുന്നറിയിപ്പ്: ഒരുവർഷത്തിനിടെ ഓഹരി വിപണിയിലുണ്ടായ കുതിപ്പിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ പരിചയപ്പെടുത്തുകമാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. നിക്ഷേപത്തിനുള്ള ശുപാർശയായി കാണേണ്ടതില്ല. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. സ്വന്തം ഉത്തരവാദിത്വത്തിൽവേണം നിക്ഷേപം നടത്താൻ.

from money rss https://bit.ly/3yZA4Ka
via IFTTT

റീട്ടെയ്ൽ വില്പന കോവിഡിനു മുൻപുള്ള നിലയിലേക്ക്

കൊച്ചി:മിക്ക സംസ്ഥാനങ്ങളിലും കോവിഡ് നിയന്ത്രണങ്ങളിൽ അയവു വന്നു തുടങ്ങിയതോടെ രാജ്യത്ത് ചില്ലറ വ്യാപാര മേഖലയിലെ (റീട്ടെയ്ൽ) വില്പന മെച്ചപ്പെട്ടു തുടങ്ങി. ഈ വർഷം ജൂലായിൽ റീട്ടെയ്ൽ വിഭാഗത്തിൽനിന്നുള്ള വില്പന കോവിഡിനു മുൻപുള്ളതിന്റെ 72 ശതമാനത്തിലേക്കെത്തിയതായി റീട്ടെയ്ലേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (റായ്) സർവേ വ്യക്തമാക്കുന്നു. ഈ വർഷം ജൂണിൽ ഇത് 50 ശതമാനമായിരുന്നു. ഈ ഉത്സവ സീസണിൽ വ്യാപാരികൾക്ക് പ്രതീക്ഷ നൽകുന്ന റിപ്പോർട്ടാണ് റായ് പങ്കുവെച്ചിട്ടുള്ളത്. കേരളം ഉൾപ്പെടെയുള്ള ദക്ഷണിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ള റീട്ടെയ്ൽ വില്പനയിൽ ശക്തമായ തിരിച്ചുവരവ് പ്രകടമായിട്ടുണ്ട്. മേഖലയിൽ വില്പന 2019 ജൂലായിൽ രേഖപ്പെടുത്തിയതിന്റെ 82 ശതമാനം വരെയായി ഉയർന്നിട്ടുണ്ടെന്നാണ് സർവേ വ്യക്തമാക്കുന്നത്. അതായത്, 18 ശതമാനത്തിന്റെ മാത്രം കുറവ്. പശ്ചിമേന്ത്യൻ സംസ്ഥാനങ്ങളിൽ കോവിഡിനു മുൻപുള്ളതിന്റെ 57 ശതമാനമായും വടക്കേ ഇന്ത്യയിൽ 78 ശതമാനമായും വില്പന ഉയർന്നു. വിപണി ഉണർന്നു വിഭാഗങ്ങൾ തിരിച്ചുള്ള കണക്കെടുത്താൽ വില്പനയിൽ ഏറ്റവും മികച്ച പുരോഗതി നിരീക്ഷിച്ചിട്ടുള്ളത് ക്വിക് സർവീസ് റെസ്റ്റോറന്റ്സ് മേഖലയിലാണ്. ഈ മേഖലയിലെ വില്പന കഴിഞ്ഞ മാസം കോവിഡിനു മുൻപുള്ളതിന്റെ 97 ശതമാനമായിട്ടുണ്ട്. ബ്യൂട്ടി ആൻഡ് വെൽനസ് വിഭാഗത്തിൽ 50 ശതമാനത്തിലേക്കും വസ്ത്രവ്യാപാര മേഖലയിൽ 63 ശതമാനത്തിലേക്കും വില്പന എത്തി. ജൂവലറി വില്പന 2019 ജൂലായിൽ രേഖപ്പെടുത്തിയതിന്റെ 69 ശതമാനം വരെയായി. ഭക്ഷണ, പലചരക്ക് വിഭാഗത്തിൽ 88 ശതമാനമായും കൺസ്യൂമർ ഡ്യൂറബിൾസ് ആൻഡ് ഇലക്ട്രോണിക്സ് വില്പന 72 ശതമാനമായും മെച്ചപ്പെട്ടു.

from money rss https://bit.ly/3D00Vbr
via IFTTT

വളർത്തുമൃഗങ്ങൾക്ക് ബാലരാമപുരം കൈത്തറി

കൊച്ചി: ഈ ഓണത്തിന് കൊച്ചിയിൽ നായ്ക്കളും പൂച്ചകളുമുൾപ്പെടെയുള്ള വളർത്തുമൃഗങ്ങൾക്കും ഓണക്കോടി. കൊച്ചി പനമ്പിള്ളി നഗറിലെ ജസ്റ്റ് ഡോഗ്സ് എന്ന പെറ്റ് ഷോപ്പിലാണ് ആൺവർഗത്തിലും പെൺവർഗത്തിലും പെട്ട വളർത്തുമൃഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം ഓണക്കോടികൾ എത്തിയിരിക്കുന്നത്. കേരളത്തിന്റെ തനതു ശൈലിയിലുള്ള കസവുകരയിട്ട ഷർട്ടുകൾ ആൺമൃഗങ്ങൾക്കും കസവിന്റെ ബോ ടൈ വെച്ച ഉടുപ്പ് പെൺമൃഗങ്ങൾക്കുമുണ്ട്. ഇവയക്കു പുറമെ ഡ്രെസ്സുകൾ, ബന്ധനാസ്, ബോ ടൈകൾ എന്നിവയുമുണ്ട്. 399 രൂപ മുതൽ 2299 രൂപ വരെയാണ് വില നിലവാരം. കുട്ടികളുടെ ബ്രാൻഡായ മിറാലി ക്ലോത്തിംഗുമായി സഹകരിച്ചാണ് പെറ്റ്സ് ഓണക്കോടി വിപണിയിലെത്തിച്ചിരിക്കുന്നതെന്ന് ജസ്റ്റ് ഡോഗ്സ് പാർട്ണർമാരിലൊരാളായ എബി സാം തോമസ് പറഞ്ഞു. കേരള സർക്കാരിന്റെ കൈത്തറി ചലഞ്ചിനുള്ള പിന്തുണയുമായി ബാലരാമപുരത്ത് നിർമിച്ച 100% കൈത്തറിവസ്ത്രങ്ങളാണ് ഇവയെന്ന സവിശേഷതയുമുണ്ട്. കോവിഡ് മൂലം മനുഷ്യരും വളർത്തുമൃഗങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സ്നേഹോഷ്മളമായതിന്റെ പശ്ചാത്തലത്തിലാണ് നായ്ക്കൾക്കും ഓണക്കോടി വിപണിയിലെത്തിക്കുന്ന കാര്യം ആലോചിച്ചതെന്ന് എബി സാം തോമസ് പറഞ്ഞു. കുട്ടികളുൾപ്പെടെയുള്ള കുടുംബാംഗങ്ങൾ ഏതാണ്ട് 24 മണിക്കൂറും വീടിനകത്തു തന്നെ കഴിയുന്ന കാലമാണ് കടന്നുപൊയ്ക്കോണ്ടിരിക്കുന്നത്. ഇതു മൂലം വളർത്തമൃഗങ്ങളുമായുള്ള ബന്ധം ഏറെ ദൃഡമാവുകയാണ്. വളർത്തുമൃഗങ്ങളെ വിൽക്കുന്ന കടയിലും വിൽപ്പന വർധിക്കുന്നുണ്ട്. വളർത്തുനായ്ക്കളെ ഭംഗിയുള്ള വസ്ത്രങ്ങൾ ധരിപ്പിക്കുന്ന രീതി പുതുതല്ല. എന്നാൽ ഓണക്കോടി ഇതാദ്യമായിരിക്കും. തൃശൂർ ജില്ലയുടെ ചില ഭാഗങ്ങളിൽ വിഷുവിന് പശുക്കളേയും നായ്ക്കളേയും വിഷുക്കണി കാണിക്കുകയും ഓണത്തിന് ഒരു തൃക്കാക്കരപ്പനെയെങ്കിലും തൊഴുത്തിലും വെയ്ക്കുന്ന രീതിയുണ്ട്. എന്നാൽ മാറുന്ന കാലത്തിനനുസരിച്ച് ഓണക്കോടിയുടെ കാര്യത്തിലും വളർത്തുമൃഗങ്ങളെ അവഗണിയ്ക്കേണ്ടതില്ല എന്ന ചിന്തയാണ് ഈ വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യാൻ പ്രേരണയായതെന്നും എബി സാം തോമസ് പറഞ്ഞു. ഇന്ത്യയിലെവിടെയും ഡെലിവറി സൗകര്യവുമുണ്ട്.

from money rss https://bit.ly/3BbgX0D
via IFTTT

സെൻസെക്‌സിൽ 400ലേറെ പോയന്റ് നഷ്ടം: നിഫ്റ്റി 16,500ന് താഴെയെത്തി

മുംബൈ: ഓഹരി സൂചികകളിൽ കനത്തനഷ്ടം. സെൻസെക്സ് 419 പോയന്റ് നഷ്ടത്തിൽ 55,210ലും നിഫ്റ്റി 161 പോയന്റ് താഴ്ന്ന് 16,407ലുമാണ് വ്യാപാരം നടക്കുന്നത്. യുഎസ് ഫെഡറൽ റിസർവിന് ഉത്തേജകനടപടികളുമായി മുന്നോട്ടുപോകാനാകുമോയെന്ന ആശങ്കയും ഡെൽറ്റ വകഭേദത്തിന്റെ ദ്രുതഗതിയിലുള്ള വ്യാപനവും ചൈനീസ് സമ്പദ് വ്യവസ്ഥയിലെ തളർച്ചയുമൊക്കെയാണ് വിപണിയെ പുറകോട്ടടിച്ചത്. ഇൻഫോസിസ്, നെസ് ലെ, ടൈറ്റാൻ, എൻടിപിസി, ബജാജ് ഫിൻസർവ്, റിലയൻസ്, ഐടിസി, സൺ ഫാർമ, എച്ച്ഡിഎഫ്സി ബാങ്ക്, ഇൻഡസിൻഡ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്സ്, എച്ച്ഡിഎഫ്സി, ബജാജ് ഫിനാൻസ്, ഭാരതി എയർടെൽ, മാരുതി സുസുകി, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം നഷ്ടത്തിലായി. മെറ്റൽ സൂചിക മൂന്നുശതമാനത്തിലേറെ താഴ്ന്നു. അതേസമയം, ഐടി സൂചിക 0.50ശതമാനത്തോളം ഉയരുകയുംചെയ്തു.

from money rss https://bit.ly/3j0V6m0
via IFTTT