ഫ്യൂച്ചർ ഗ്രൂപ്പ് സിഇഒ കിഷോർ ബിയാനിക്ക് ഓഹരി വിപണിയിൽ ഇടപെടുന്നതിന് സെബിയുടെ വിലക്ക്.2017 മാർച്ചിനും ഏപ്രിലിനും ഇടയിൽ ഇൻസൈഡർ ട്രേഡിങ് നടത്തിയതിനാണ് സെബിയുടെ നടപടി. ഇതോടെ കിഷോർ ബിയാനിക്ക് ഓഹരികൾ വാങ്ങുന്നതിനോ വിൽക്കുന്നതിനോ രണ്ടുവർഷത്തേയ്ക്ക് കഴിയില്ല. ഇടപാടിന് വിലക്കുവന്നതോടെ ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. ഫ്യൂച്ചർ ഗ്രൂപ്പിനെ റിലയൻസിന് വിൽക്കുന്നതുമായി ബന്ധപ്പെട്ട് ആമസോൺ നൽകിയ ഹർജി നിലനിൽക്കവെയാണ് കിഷോർ ബിയാനിക്ക് വീണ്ടും...