121

Powered By Blogger

Monday 9 March 2020

പാഠം 64: പിപിഎഫില്‍ നിക്ഷേപിച്ച് 1.80 കോടി രൂപ സമ്പാദിക്കാം

റിട്ടയർമെന്റുകാല ജീവിതത്തിനായി സമ്പത്ത് സ്വരൂപിക്കാൻ യോജിച്ച സാമ്പ്രദായിക നിക്ഷേപ പദ്ധതിയാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്). ഓഹരിയുമായി ബന്ധപ്പെട്ട നിക്ഷേപ പദ്ധതികളെപ്പോലെയല്ല, നഷ്ടസാധ്യത തീരെയില്ലാത്തതും സർക്കാർ ഗ്യാരണ്ടി നൽകുന്നതുമായ പദ്ധതിയാണിത്. ഉറപ്പുള്ള നേട്ടം ലഭിക്കുമെങ്കിലും ആദായത്തിന്റെകാര്യത്തിൽ അല്പം പിന്നിലാണെന്നകാര്യം മറക്കേണ്ട. സർക്കാർ സെക്യൂരിറ്റികളുടെ ആദായത്തെ അടിസ്ഥാനമാക്കിയാണ് ചെറു നിക്ഷേപ പദ്ധതിയായ പിപിഎഫിന്റെ പലിശ മൂന്നുമാസം കൂടുമ്പോൾ പരിഷ്കരിക്കുന്നത്. നിലവിലെ പലിശ 7.9ശതമാനമാണ്. നികുതി ബാധ്യത പഴയ നികുതി സ്ലാബ് സ്വീകരിക്കുന്നവർക്ക് പിപിഎഫിലെ നിക്ഷേപത്തിന് വർഷം 1.50 ലക്ഷം രൂപയ്ക്കുവരെ നികുതി ആനുകൂല്യം ലഭിക്കും. കാലാവധി പൂർത്തിയാക്കി നിക്ഷേപം പിൻവലിക്കുമ്പോൾ മൂലധന നേട്ടത്തിന് ഒരുരൂപപോലും നികുതിയും നൽകേണ്ടതില്ല. അതായത് നിക്ഷേപിക്കുമ്പോഴും നിക്ഷേപം വളരുമ്പോഴും നിക്ഷേപം പിൻവലിക്കുമ്പോഴും നികുതി ബാധ്യതയില്ലെന്ന് ചുരുക്കം. കാലാവധി 15 വർഷമാണ് പദ്ധതിയുടെ ചുരുങ്ങിയ കാലാവധി. ആവശ്യമെങ്കിൽ ഫോം 4 (നേരത്തെഫോം എച്ച്)നൽകി അഞ്ചുവർഷംവീതം നീട്ടുകയും ചെയ്യാം. നീട്ടിയ കാലയളവിൽ നിങ്ങൾക്ക് നിക്ഷേപം നടത്തുന്നത് തുടരുകയോ തുടരാതിരിക്കുകയോ ചെയ്യാം. ഭാഗികമായി നിക്ഷേപം പിൻവലിക്കാനും കഴിയും. ചെയ്യേണ്ടത് പിപിഎഫിലെ ചുരുങ്ങിയ കാലയളവായ 15 വർഷം പൂർത്തിയാക്കിയിട്ടും പെൻഷനാകാൻ വർഷങ്ങൾ ബാക്കിയുണ്ടെങ്കിൽ അഞ്ചുവർഷംവീതം നീട്ടിനൽകാം. അതായത്, നിലവിൽ 30 വയസ്സാണ് പ്രായമെങ്കിൽ 45 വയസ്സാകുമ്പോൾ പിപിഎഫിന്റെ കാലവധിയെത്തും. അങ്ങനെവരുമ്പോൾ റിട്ടയർമെന്റിന് ഇനിയം 15 വർഷംകൂടി ബാക്കിയുണ്ടാകും. മൂന്നുതവണയായി കാലാവധി നീട്ടിനൽകിയാൽ റിട്ടയർമെന്റ് കാലത്തേയ്ക്ക് ഈ തുക പ്രയോജനപ്പെടുത്താം. വർഷംകൂടുംതോറും കൂട്ടുപലിശയുടെ ഗുണം നിങ്ങൾക്ക് ലഭിക്കും. മാസം 12,500 രൂപവീതം(വർഷത്തിൽ 1,50,000 രൂപ)15 വർഷം നിക്ഷേപിച്ചാൽ കാലാവധിയെത്തുമ്പോൾ 43,60,517 രൂപയാണ് ലഭിക്കുക. അടുത്ത അഞ്ചുവർഷത്തേയ്ക്കുകൂടി നിക്ഷേപം നീട്ടിയാൽ(20വർഷംകഴിഞ്ഞാൽ)ഈ തുക 73,25,040 രൂപയായി വളരും. 15 വർഷത്തെ നിക്ഷേപം വളർച്ച ഇങ്ങനെ​ പ്രതിവർഷ നിക്ഷേപം 1,50,000രൂപ കാലയളവ് 15 വർഷം നിക്ഷേപിച്ചതുക 22,50,000രൂപ മൊത്തം പലിശ 21,10,517 രൂപ മെച്ച്യൂരിറ്റി തുക 43,60,517രൂപ നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്. 20 വർഷത്തെ നിക്ഷേപം വളർച്ച ഇങ്ങനെ​ പ്രതിവർഷ നിക്ഷേപം 1,50,000രൂപ കാലയളവ് 20 വർഷം നിക്ഷേപിച്ചതുക 30,00,000രൂപ മൊത്തം പലിശ 43,25,040 രൂപ മെച്ച്യൂരിറ്റി തുക 73,25,040രൂപ നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്. 25വർഷത്തെ നിക്ഷേപം (25 വർഷം നിക്ഷേപം തുടരുകയാണെങ്കിൽ നിങ്ങളുടെ നിക്ഷേപം 1,16 കോടി രൂപയായി വളരും) വളർച്ച ഇങ്ങനെ​ പ്രതിവർഷ നിക്ഷേപം 1,50,000രൂപ കാലയളവ് 25 വർഷം നിക്ഷേപിച്ചതുക 37,50,000രൂപ മൊത്തം പലിശ 79,10,769രൂപ മെച്ച്യൂരിറ്റി തുക 1,16,60,769രൂപ നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്. 30വർഷം നിക്ഷേപിച്ചാൽ (30വർഷം നിക്ഷേപം തുടരുകയാണെങ്കിൽ നിങ്ങളുടെ നിക്ഷേപം 1,80കോടി രൂപയായി വളരും) വളർച്ച ഇങ്ങനെ​ പ്രതിവർഷ നിക്ഷേപം 1,50,000രൂപ കാലയളവ് 25 വർഷം നിക്ഷേപിച്ചതുക 45,00,000രൂപ മൊത്തം പലിശ 1,35,01,939 രൂപ മെച്ച്യൂരിറ്റി തുക 1,80,01,939രൂപ നിലവിലെ പലിശ നിരക്കായ 7.9ശതമാനപ്രകാരമാണ് ഈ കണക്കുകൂട്ടൽ നടത്തിയിരിക്കുന്നത്. ആർക്കാണ് അനുയോജ്യം സർക്കാർ ജീവനക്കാർക്കുള്ള പദ്ധതിയാണ് പിഎഫ്(നിലവിൽ പകരം എൻപിഎസ് ആണുള്ളത്) സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ഇപിഎഫുമുണ്ട്. എന്നാൽ സ്വയം തൊഴിൽ ചെയ്യുന്നവർക്കും ബിസിനസ് സംരംഭങ്ങളിലേർപ്പെട്ടവർക്കും സമാനമായ പദ്ധതിയില്ല. അതുകൊണ്ടുതെന്ന പൊതുജനങ്ങളിൽ ആർക്കും ചേരാവുന്ന പദ്ധതിയായ പിപിഎഫിന് പ്രസക്തിയുണ്ട്. നഷ്ടസാധ്യതയില്ലാത്ത പദ്ധതികൾ തേടുന്നവർക്ക് അനുയോജ്യമാണ് സ്ഥിര നിക്ഷേപ പദ്ധതിയായ പിപിഎഫ്. എങ്ങനെ നിക്ഷേപിക്കും നിങ്ങളുടെ അടുത്തുള്ള പോസ്റ്റ് ഓഫീസ് വഴിയോ, ബാങ്ക് ശാഖവഴിയോ പദ്ധതിയിൽ ചേർന്ന് നിക്ഷേപം നടത്താം. നെറ്റ് ബാങ്കിങ് സൗകര്യമുള്ളവർക്ക് ഓൺലൈനായും ചേരാം. പലിശനിരക്കിൽ വിവിധകാലയളവിൽവന്ന വ്യതിയാനം​ കാലയളവ് നിരക്ക് January-March, 2020 7.9% October-December, 2019 7.9% July – September, 2019 7.9% April –June, 2019 8% January –March, 2019 8% October-December, 2018 8% July-September, 2018 7.6% April-June, 2018 7.6% January-March, 2018 7.6% October–December, 2017 7.8% July–September, 2017 7.8% April–June, 2017 7.9% January–March , 2017 8.0% October–December, 2016 8.1% July–September, 2016 8.1% April–June, 2016 8.1% April 2015– March 2016 8.7% April 2014 – March 2015 8.7% April 2013 – March 2014 8.7% April 2012 – March 2013 8.8% മുകളിലുള്ള പട്ടികയിൽനിന്ന് 2012 ഏപ്രിൽ മുതലുള്ള പിപിഎഫിന്റെ പലിശ നിരക്ക് അറിയാം. 2012 ഏപ്രിൽ-2013 മാർച്ച് കാലയളവിലെ 8.8ശതമാനത്തിൽനിന്ന് 2018ൽ 7.6ശതമാനമായി പലിശ കുറഞ്ഞതായും കാണാം. നിലവിലെ പലിശ നിരക്ക് 7.9ശതമാനമാണ്. feedbacks to: antonycdavis@gmail.com കുറിപ്പ്: ഭാവിയിൽ പലിശ നിരക്ക് ചെറിയതോതിൽ കൂടാനും കുറയാനും സാധ്യതയുണ്ട്. അതിനനുസരിച്ച് കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന തുകയിലും വ്യതിയാനം ഉണ്ടാകാം. മൂന്നുമാസത്തിലൊരിക്കലാണ് പിപിഎഫിന്റെ പലിശനിരക്ക് സർക്കാർ പരിഷ്കരിക്കുന്നത്.

from money rss http://bit.ly/2TBHyRd
via IFTTT

ഹോളി: ഓഹരി വിപണിക്ക് അവധി

മുംബൈ: ഹോളി ആഘോഷം പ്രമാണിച്ച് ഓഹരി വിപണിക്ക് ചൊവാഴ്ച അവധി. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചായ ബിഎസ്ഇയും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചായ എൻഎസ്ഇയും പ്രവർത്തിക്കുന്നില്ല. ലോഹം, ബുള്ളിയൻ ഉൾപ്പടെയുള്ള കമ്മോഡിറ്റി മാർക്കറ്റുകൾക്കും അവധിയാണ്. കഴിഞ്ഞ ദിവസം ഓഹരി സൂചികകൾ കനത്ത നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. സെൻസെക്സ് 1941 പോയന്റും നിഫ്റ്റി 538 പോയന്റും താഴ്ന്നു. അടുത്തകാലത്തുണ്ടായ ഏറ്റവും വലിയ തകർച്ചയാണ് വിപണി നേരിട്ടത്.

from money rss http://bit.ly/2W35Y7V
via IFTTT

വിപണിയിലെ രക്തച്ചൊരിച്ചിലിന്റെ കാരണങ്ങള്‍

ഓഹരി വിപണിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രക്തച്ചൊരിച്ചിലിന് ഇടയാക്കിയ കാരണങ്ങൾ എന്തൊക്കെയാണ്? ഉച്ചയ്ക്ക് ഒരുമണിയോടെ 30 ഓഹരികളുടെ സൂചികയായ സെൻസെക്സ് 2,400 ലേറെ പോയന്റാണ് തകർന്നടിഞ്ഞത്. ദിനവ്യാപാരത്തിലെ എക്കാലത്തെയും വലിയ തകർച്ചയാണ് നിക്ഷേപക ലോകം തിങ്കളാഴ്ച കണ്ടത്. ലോകമാകെ കൊറോണ വ്യാപിക്കുന്നതിന്റെ ഭീതിയും അസംസ്കൃത എണ്ണവിലയിലെ കനത്ത തകർച്ചയും വിപണിയെ പിടിച്ചുകുലുക്കി. രാജ്യത്തെ അഞ്ചാമത്തെ വലിയ സ്വകാര്യ ബാങ്കായ യെസ് ബാങ്കിന്റെ പ്രതിസന്ധി ഇന്ത്യ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്കേൽപ്പിച്ച മുറിവായി. ഇതേതുടർന്ന് വിദേശ നിക്ഷേപകർ കൂട്ടത്തോടെ ഓഹരികൾ വിറ്റ് കൂടൊഴിഞ്ഞു. 1.45ഓടെ സെൻസെക്സ് 2,467 പോയന്റ് കൂപ്പുകുത്തി 35,109 നിലവാരത്തിലേയ്ക്ക് താഴ്ന്നിരുന്നു. നിഫ്റ്റിയാകട്ടെ 647 പോയന്റ് നഷ്ടത്തിൽ 10,342ലേയ്ക്കുമെത്തി. നിക്ഷേപകരുടെ ആസ്തിയിൽനിന്ന് മണിക്കൂറുകൾകൊണ്ട് 6.50 ലക്ഷം കോടി അപ്രത്യക്ഷമായി. 15 ദിവസമായി വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരികൾ വിറ്റൊഴിയുകയാണ്. 21,947 കോടി രൂപയാണ് ഈ ദിവസത്തിനിടെ ഓഹരികൾവിറ്റ് അവർ രാജ്യത്തുനിന്ന് കടത്തിയത്. നഷ്ടത്തിന്റെ കണക്കുകൾക്ക് പുറകെയുള്ള ആഗോള വിപണികളും രാജ്യത്തെ സൂചികകൾക്ക് ഭീഷണിയായി. ജപ്പാന്റെ നിക്കി 5.2ശതമാനവും ഓസ്ട്രേലിയയിലെ കമ്മോഡിറ്റി മാർക്കറ്റ് 6.4ശതമാനവും വീണു.

from money rss http://bit.ly/3cGFj6M
via IFTTT

യെസ് ബാങ്കിന്റെ മൊറട്ടോറിയം ശനിയാഴ്ചയോടെ നീക്കിയെക്കും

മുംബൈ: യെസ് ബാങ്കിന്റെ മൊറട്ടോറിയം മാർച്ച് 14ഓടെ നീക്കിയേക്കും. എന്നാൽ ഇത് എസ്ബിഐ നൽകുന്ന മൂലധനത്തെ ആശ്രയിച്ചിരിക്കുമെന്നും റിസർവ് ബാങ്ക് നിയമിച്ച അഡ്മിനിസ്ട്രേറ്റർ പ്രശാന്ത് കുമാർ വ്യക്തമാക്കി. അതിവേഗ പരിഹാരത്തിനായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായി എസ്ബിഐ ആദ്യം പണം നിക്ഷേപിക്കേണ്ടതുണ്ട്. പണംലഭിച്ചാൽ ശനിയാഴ്ചയോടെ മൊറട്ടോറിയും നീക്കും-എസ്ബിഐയുടെ മുൻ സിഎഫ്ഒയും ഡപ്യൂട്ടി ഡയറക്ടറുമായ പ്രശാന്ത കുമാർ പറഞ്ഞതായി മിന്റ് റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മൂന്നുവരെ ഒരുമാസത്തേയ്ക്കാണ് യെസ് ബാങ്കിനുമേൽ ആർബിഐ നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതേതടുർന്ന് ബാങ്കിന്റെ എടിഎം, ഇന്റർനെറ്റ് ബാങ്കിങ്, യുപിഐ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾ താറുമാറായിരുന്നു. യെസ് ബാങ്കിന്റെ നിലനിൽപ്പ് സാമ്പത്തിക മേഖലയെ സംബന്ധിച്ചെടുത്തോളം നിർണായകമാണെന്നും 2,450 കോടി രൂപ ഉടനെ നിക്ഷേപിക്കേണ്ടിവരുമെന്നും എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞിരുന്നു. മാർച്ച് അഞ്ചിനാണ് യെസ് ബാങ്കിന്റെ രക്ഷാപദ്ധതി ആർബിഐ പ്രഖ്യാപിച്ചത്. കരട് പദ്ധതി പ്രകാരം യെസ് ബാങ്കിന്റെ അംഗീകൃത മൂലധനം 600 കോടിയിൽനിന്ന് 5000 കോടി രൂപയായി വർധിപ്പിക്കുകയും കൊടുത്തുതീർത്ത മൂലധനം 4,800 കോടി രൂപയായി ഉയർത്തുകയും ചെയ്യും.

from money rss http://bit.ly/2TTtsJW
via IFTTT

യുവജനതയുടെ സമ്പത്തിക ലക്ഷ്യങ്ങളിലും മനോഭാവത്തിലും വന്ന മാറ്റങ്ങള്‍ എന്തൊക്കെ?

പുതുതായി നിയമിതരായ സർക്കാർ കോളേജ് അധ്യാപകർക്കായി സംഘടിപ്പിക്കപ്പെട്ട പരിശീലന പരിപാടിയിൽ പങ്കെടുത്ത അധ്യാപികയുടെ എന്നോടുള്ള ചോദ്യം ഏറെ ചിന്തിപ്പിക്കാനിടയായി. ജീവിതവീക്ഷണത്തിന്റെ കാര്യത്തിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായുള്ള തലമുറകൾ തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചായിരുന്നു ചോദ്യം. അതിൽത്തന്നെ എന്റെ കഴിഞ്ഞ മുപ്പത് വർഷത്തെ അധ്യാപന അനുഭവത്തിന്റെ വെളിച്ചത്തിൽ യുവാക്കളുടെ സാമ്പത്തികലക്ഷ്യങ്ങളിലും മനോഭാവത്തിലും വന്ന വ്യത്യാസമായിരുന്നു കൂടുതൽ ചർച്ച ചെയ്തത്. 'തലമുറകളുടെ വിടവ്' എന്ന പ്രയോഗം നമുക്ക് ഏറെ സ്ഥിരപരിചിതമായ പദമാണ്. പ്രത്യേകിച്ച് സാമൂഹികവും സാംസ്കാരികവുമായ തലങ്ങളിൽ ഇത് ഏറെ പ്രകടവുമാണ്. എന്നാൽ, സാമ്പത്തികലക്ഷ്യങ്ങളിലും മനോഭാവങ്ങളിലും സാമ്പത്തികസമീപനത്തിലുള്ള വിടവ് വളരെ ശ്രദ്ധേയമാണ്. മൂന്ന് തലങ്ങളായി നമുക്ക് ഇതിനെ വിശകലനം ചെയ്യാനാവും. ഈ വിഭജനത്തിൽ ചില അപവാദങ്ങളും ഏറ്റക്കുറച്ചിലുകളും കണ്ടെത്താനാവുമെങ്കിലും ഒരു ശരാശരി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തുമ്പോൾ മൂന്നായി തരംതിരിക്കാം. ആദ്യതലമുറയെ നമ്മൾ എൺപതുകളിലാണ് കണ്ടുമുട്ടുന്നത്. എങ്ങനെയെങ്കിലും ഒരു ജോലി സമ്പാദിക്കണം, മാതാപിതാക്കളുടെ ജീവിതം മെച്ചപ്പെടുത്തണം, അവർക്കായി നല്ലൊരു വീട് പണിയണം, സഹോദരിമാരുടെ കല്യാണം നടത്തണം, മറ്റ് ഇളയ സഹോദരങ്ങളെ പഠിപ്പിക്കണം എന്നിങ്ങനെ പോവുന്ന സ്വപ്നങ്ങൾ അവരിൽ പലരെയും ജോലിതേടി അന്യനാടുകളിൽ എത്തിച്ചു. രണ്ടാം തലമുറയെ രണ്ടായിരാമാണ്ടിന്റെ തുടക്കത്തിലാണ് നമ്മൾ പരിചയപ്പെടുന്നത്. അവരുടെ മാതാപിതാക്കളിലൂടെ അത്യാവശ്യം മെച്ചപ്പെട്ട ജീവിതനിലവാരം അവർക്കുണ്ടായിരുന്നു. അതിനാൽ അത് നിലനിർത്തേണ്ടതും കുറച്ചുകൂടി മെച്ചപ്പെടുത്തേണ്ടതുമായ ആവശ്യങ്ങളാണ് അവരെ നയിച്ചത്. ജോലിയോടൊപ്പം അൽപ്പം സാമ്പാദ്യവും ചെറിയ നിക്ഷേപവും അവരുടെ സാമ്പത്തികസ്വപ്നങ്ങളിൽ കടന്നുകൂടി. മൂന്നാമത്തെ തലമുറ ഈ കാലഘട്ടത്തിന്റെ മക്കളാണ്. ജീവിതാസ്വാദനത്തിന് ഉതകുന്ന സോഷ്യൽ ലൈഫ് ആണ് അവരുടെ മുൻഗണനകളിൽ പ്രധാനപ്പെട്ടത്. അതുകൊണ്ട് തത്കാലം ഒരു ജോലിയിൽ പ്രവേശിക്കുക, രണ്ടുകൊല്ലം കഴിയുമ്പോൾ അതിൽനിന്ന് ചാടണം. ഭക്ഷണം, യാത്രകൾ, വിനോദസഞ്ചാരകേന്ദ്രങ്ങൾ ഇവയൊക്കെ ബലഹീനതകളാവുന്ന യുവത്വം. കലാലയ വിദ്യാഭ്യാസത്തിന്റെ ഭാഗമായുള്ള വിനോദയാത്രകൾ പ്ലാൻ ചെയ്യുമ്പോഴുള്ള ഇവരുടെ താത്പര്യം വർണനാതീതമാണ്. സാമ്പത്തികശാസ്ത്രത്തിൽ വ്യക്തിപരമായ സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറെ പ്രതിപാദിച്ച ശാസ്ത്രജ്ഞനാണ് മിൽട്ടൻ ഫ്രീഡ്മാൻ. സാമ്പത്തികതിരഞ്ഞെടുപ്പുകൾ നടത്താനുതകുന്ന തരത്തിൽ സുലഭമായി അവസരങ്ങൾ ലഭ്യമാക്കണമെന്ന് 'തിരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം' എന്ന പേരിലുള്ള അദ്ദേഹത്തിന്റെ ലിബറൽ ചിന്തകൾ പ്രസ്താവിക്കുന്നു. ഈ തിരഞ്ഞെടുപ്പുകളാവട്ടെ ഓരോരുത്തരുടേയും കഴിവുകൾക്ക് അനുയോജ്യമായതും അവരുടെ മൂല്യങ്ങൾ നിർണയിക്കുന്നതിലേക്ക് നയിക്കുന്നതുമാകണമെന്ന് അദ്ദേഹം വാദിച്ചു. നമ്മുടെ യുവജനതയുടെ കരിയറിലും വിദ്യാഭ്യാസപരമായ തിരഞ്ഞെടുപ്പിലും കുടുംബത്തിന്റെയും മുൻതലമുറയുടേയും സ്വാധീനം ക്രമേണ കുറയുകയാണ്. ആധുനിക തലമുറയ്ക്ക് പണം സൃഷ്ടിക്കുന്നതിനേക്കാളുപരി ചെലവാക്കുന്ന കാര്യത്തിൽ വന്ന മാറ്റമാണ് കൂടുതൽ ശ്രദ്ധേയമായിട്ടുള്ളത്. അവരുടെ വ്യക്തിപരമായ അഭിലാഷങ്ങളെ പ്രതിഫലിപ്പിക്കുന്നതും ആത്മസാക്ഷാത്കാരത്തിന് ഉതകുന്നതുമായ പന്ഥാവുകൾ അന്വേഷിക്കുകയാണ്. ഉദാഹരണത്തിന് ഷോർട്ട് ഫിലിം നിർമിക്കുക എന്നത് ഇന്ന് ഭൂരിഭാഗം കലാലയവിദ്യാർഥികളുടേയും സ്വപ്നമാണ്. ഭാരത സമ്പദ്വ്യവസ്ഥയുടെ ഏറ്റവും മൂല്യമുള്ള ആസ്തിയും വെല്ലുവിളിയും നമ്മുടെ യുവസമ്പത്താണ്. ലോക സാമ്പത്തികഫോറം നടത്തിയ സർവേ അനുസരിച്ച് ഭാരത യുവത്വം കൂടുതൽ സ്വതന്ത്രരും തൊഴിൽവിപണിയിലേക്ക് തുറവിയുള്ളവരുമാണ്. മെച്ചപ്പെട്ട തൊഴിൽസാഹചര്യങ്ങൾ തേടുന്നവരും അതിനാവശ്യമായ നിപുണത സ്വായത്തമാക്കാൻ പരിശ്രമിക്കുന്നവരുമാണ്. ഓരോ തലമുറയും പണം സമ്പാദിക്കുന്നതും ചെലവാക്കുന്നതും എപ്രകാരമെന്നതിന് സാമൂഹികവും രാഷ്ട്രീയവുമായ മാനങ്ങളുമുണ്ട്. അതിനാൽത്തന്നെ യുവജനങ്ങളുടെ സാമ്പത്തിക നിലപാടുകൾ വ്യക്തിപരവും ദേശീയപരവുമായ അഭിവൃദ്ധി പ്രോത്സാഹിപ്പിക്കുന്നതിലും നിലനിർത്തുന്നതിലും പൊതുനയ രൂപവത്കരണത്തിലും പ്രധാന പങ്കുവഹിക്കുന്നു.

from money rss http://bit.ly/2xndP65
via IFTTT