121

Powered By Blogger

Saturday 12 October 2019

നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടില്‍ പലിശ എത്തിയോ? പരിശോധിക്കാം

ന്യൂഡൽഹി: ആറു കോടി ഇപിഎഫ് വരിക്കാർക്ക് ദീപാവലിവേളയിൽ ആഘോഷിക്കാൻ വകയുണ്ട്. 2018-19 സാമ്പത്തിക വർഷത്തെ പലിശ അക്കൗണ്ടിൽ വരവുവെയ്ക്കാൻ ഇപിഎഫ്ഒ തുടങ്ങിയിട്ടുണ്ട്. പലരുടെയും അക്കൗണ്ടിൽ 2018-19 സാമ്പത്തിക വർഷത്തെ പലിശയായ 8.65 ശതമാനം വരവുവെച്ചുകഴിഞ്ഞു. പലിശമാത്രമായി 54,000 കോടി രൂപയാണ് അംഗങ്ങളുടെ അക്കൗണ്ടിലെത്തുക. 11 ലക്ഷം കോടി രൂപയിലേറെയാണ് ഇപിഎഫ്ഒയുടെ മൊത്തം ആസ്തി. മുൻ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 10 ബേസിസ് പോയന്റിന്റെ വർധനവാണ് പലിശയിനത്തിൽ വരിക്കാർക്ക് ലഭിക്കുക. 8.55 ശതമാനമായിരുന്നു മുൻവർഷം പലിശ. എങ്ങനെ ബാലൻസ് പരിശോധിക്കാം നിങ്ങളുടെ ഇപിഎഫ് അക്കൗണ്ടിലെ ബാലൻസ് ഓൺലൈനിൽ പരിശോധിക്കാം. ഇപിഎഫ്ഒ പോർട്ടൽ, ഉമാങ്(UMANG) ആപ്പ്, മിസ്ഡ് കോൾ, എസ്എംഎസ് എന്നിവവഴിയെല്ലാം ബാലൻസ് അറിയാം. പോർട്ടൽ, ആപ്പ് എന്നിവ വഴി പരിശോധിച്ചാൽ നിങ്ങളുടെ പിഎഫ് പാസ്ബുക്ക് കാണാം. എത്ര പലിശ വരവുവെച്ചിട്ടുണ്ടെന്നും അറിയാം. ഇപിഎഫ്ഒ വെബ് സൈറ്റിൽ പ്രവേശിച്ച് യുഎഎൻ(യൂണിവേഴ്സൽ അക്കൗണ്ട് നമ്പർ)നൽകുക. പാസ് വേഡ് നൽകി ലോഗിൻ ചെയ്യുക. വ്യു പാസ്ബുക്ക്-ടാബിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ മുഴുവൻ വിവരങ്ങളും ലഭിക്കും. നിക്ഷേപിച്ചതും പിൻവലിച്ചതുമായ തുകയെത്രയെന്നും അറിയാം. പാസ്ബുക്ക് ഡൗൺലോഡ് ചെയ്യാനും കഴിയും. ഉമാങ് ആപ്പ് വഴിയാണെങ്കിൽ, എംപ്ലോയീ സെൻട്രിക് സർവീസസ്-ലേയ്ക്ക് പോയി വ്യു പാസ്ബുക്ക്-എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. യുഎഎനും ഒടിപിയും നൽകിയാൽ ഇപിഎഫ് പാസ്ബുക്ക് ലഭിക്കും. എസ്എംഎസ് വഴി ബാലൻസ് അറിയാൻ 7738299899 ലേയ്ക്ക് എസ്എംഎസ് അയയ്ക്കുകയോ അല്ലെങ്കിൽ 011-22901406 ലേയ്ക്ക് മിസ് കോൾ ചെയ്യുകയോ വേണം. കൂട്ടുപലിശയുടെ നേട്ടംനഷ്ടമാകും കഴിഞ്ഞ ഫെബ്രുവരിയിൽ ഇപിഎഫ്ഒ തീരുമാനിച്ച പലിശ നിരക്കിന് ധനമന്ത്രാലയം അംഗീകാരം നൽകുന്നത് കഴിഞ്ഞ മാസമാണ്. അതുകൊണ്ടുതന്നെ പലിശ വരവുവെയ്ക്കുന്നത് വൈകി. കഴിഞ്ഞ സാമ്പത്തിക വർഷത്തെ പലിശ അക്കൗണ്ടിലെത്തുന്നത് ഒക്ടോബർ മാസത്തിലാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞവർഷത്തെ കൂട്ടുപലിശ ലഭിക്കില്ല. പലിശ വരവുവെച്ച ഒക്ടോബർ ഏഴിനുശേഷമുള്ള നിക്ഷേപത്തിനാകും കൂട്ടുപലിശയുടെ ഗുണം ലഭിക്കുക. മുൻവർഷങ്ങളിലെ പലിശ

from money rss http://bit.ly/35ukzM7
via IFTTT

നികുതി ദായകരായ കോടീശ്വരന്മാരുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധന

ന്യൂഡൽഹി: നികുതിദായകരായ കോടീശ്വരന്മമാരുടെ എണ്ണത്തിൽ 20 ശതമാനം വർധനവുണ്ടായതായി റവന്യു വകുപ്പ് പുറത്തുവിട്ട റിപ്പോർട്ടിൽ പറുന്നു. 2018-2019 സാമ്പത്തിക വർഷത്തിൽ 97,689 പേരാണ് ഈ പട്ടികയിലുള്ളത്. 2017-2018 വർഷത്തിൽ ഒരു കോടി രൂപയിലേറെ വരുമാനമുള്ളവരുടെ എണ്ണം 81,344 ആയിരുന്നു. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസാണ് ഡാറ്റ ശേഖരിച്ചത്. കോടി രൂപയിലേറെ വരുമാനമുള്ള കോർപ്പറേറ്റുകൾ, വിവിധ കമ്പനികൾ, ഹിന്ദു അവിഭക്ത കുടുംബങ്ങൾ, വ്യക്തികൾ എന്നിവരുടെ വിവരങ്ങളെല്ലാം ശേഖരിച്ചിട്ടുണ്ട്. ഒരുകോടി രൂപയിലേറെ നികുതി ദായക വരുമാനമുള്ള വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മൊത്തം എണ്ണം 1.67 ലക്ഷമാണ്. 2017-18 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 20 ശതമാനമാണ് വർധന. 5.87 കോടി ആദായ നികുതി റിട്ടേണുകളാണ് ഫയൽ ചെയ്തിട്ടുള്ളത്. ഇതിൽ 5.52 കോടിയും വ്യക്തികളുടേതാണ്. 11.3 ലക്ഷം കോടി ഹിന്ദു അവിഭക്ത കുടുംബങ്ങളും 12.69 ലക്ഷം സ്ഥാപനങ്ങളും 8.41 ലക്ഷം കമ്പനികളും ഇതിൽ ഉൾപ്പെടും. Number of crorepati taxpayers up 20% to 97,689

from money rss http://bit.ly/329XuMB
via IFTTT