121

Powered By Blogger

Monday 12 April 2021

പാഠം 120| ഫ്രീഡം@40: സമ്പന്നനാകാം, നേരത്തെ വിരമിക്കാം

ഐഐഎമ്മിൽനിന്ന് ഉന്നത ബിരുദംനേടിയ ബിജുമാത്യുവിന് കാമ്പസ് സെലക്ഷൻവഴി രാജ്യത്തെതന്നെ മുൻനിരയിലുള്ള കോർപറേറ്റ് സ്ഥാപനത്തിൽ ജോലികിട്ടി. 15 ലക്ഷം രൂപയുടെ വാർഷിക പാക്കേജായിരുന്നു ബിജുവിന്കമ്പനി നൽകിയത്. പഠനകാലത്തെപ്പോലെത്തന്നെ ജോലിയിലും ശോഭിച്ച അദ്ദേഹത്തിന് ഭാവിയെക്കുറിച്ച് തുടക്കത്തിലെ വ്യക്തമായ ധാരണയുണ്ടായിരുന്നു, ജോലിയല്ല ജീവിതമെന്ന്. അതുകൊണ്ടുതന്നെ യാത്രകൾ ഏറെ ഇഷ്ടപ്പെട്ട അയാൾ 60വയസ്സുവരെ ജോലിചെയ്ത് ജീവിതം തുലയ്ക്കാൻ തയ്യാറല്ലായിരുന്നു. 23വയസ്സുള്ള ബിജുഒരുകാര്യം തീരുമാനിച്ചുറച്ചു. 35-ാംവയസ്സിൽ വിരമിക്കണം! പിന്നീട് അഞ്ചോ പത്തോവർഷം സ്വന്തം സംരംഭവുമായി മുന്നോട്ടുപോകണം. അതിനായി ലോട്ടറിയെടുക്കാനോ വീട്ടിൽനിന്നുകിട്ടാനിടയുള്ള സ്വത്തിനെ ആശ്രയിക്കാനോ ബിജു തയ്യാറല്ലായിരുന്നു. അധ്വാനിച്ചുതന്നെ സ്വപ്നം യാഥാർത്ഥ്യമാക്കണം. ഒരുപക്ഷേ, കോളേജിൽനിന്നുകിട്ടിയ സാമ്പത്തിക പാഠങ്ങളാകാം അദ്ദേഹത്തെ ഈനിശ്ചയദാർഢ്യത്തിലെത്തിച്ചത്. മലയാളികളുടെ പൊതുവായ കാഴ്ചപ്പാട് 58ൽ വിരമിക്കുകയെന്നതാണ്. മില്ലേനിയൽസ് ഉൾപ്പെടുന്ന പുതുതലമുറ ഈകാഴ്ചപ്പാടിനെ തകിടംമറിക്കുകയാണ്. പുതിയ വേതന നിയമങ്ങളും തൊഴിലുമായിബന്ധപ്പെട്ടമാനസിക സമ്മർദങ്ങളുമാണ് ജോലിമാത്രമല്ല ജീവിതമെന്ന് ഉറക്കെ വിളിച്ചുപറയാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത്. നിശ്ചിതകാലം ഹാർഡ് വർക്ക് ചെയ്ത് ബാക്കിയുള്ള ജീവിതം അടിച്ചുപൊളിക്കുന്ന വിദേശകാഴ്ചപ്പാട് കാടുംമേടുംകടന്ന് കേരളത്തിലേയ്ക്കും എത്തിയിരിക്കുന്നു. യു.എസിൽ പൊട്ടിപ്പുറപ്പെട്ട ഫയർ(ഫിനാഷ്യൽ ഇൻഡിപെന്റൻസ്, റിട്ടയർ ഏർലി)മൂവ്മെന്റാണ് നമ്മുടെ നാട്ടിലെ യുവാക്കളെയും വഴിതെറ്റിച്ചത്. 2020 ജനുവരിയിൽ ഈകോളത്തിൽ ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നു. ഒരുവർഷം പിന്നിടുമ്പോൾ പുതിയ ജീവിതരീതിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചിരിക്കുന്നു. ജോലിയെ ഹോബിയും നേരമ്പോക്കുമായി കാണുന്നവരുടെ ഒരുലോകമാണ് മുന്നിൽ വരാനിരിക്കുന്നത്. ചെലവ് ചെയ്യൽ ബോധപൂർവം ക്രമീകരിച്ച് കൂടുതൽതുക നിക്ഷേപിക്കാനായി നീക്കിവെച്ച് സമ്പത്തുണ്ടാക്കി നേരത്തെവിരമിക്കുക. ചുരുക്കിപ്പറഞ്ഞാൽ ഇതാണ് ഫയർ. സാമ്പത്തികമായി സ്വാതന്ത്ര്യംനേടുകയെന്നാൽ ജോലിയിൽനിന്ന് വിരമിച്ചശേഷം മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുള്ള വരുമാനമുണ്ടാക്കുകയെന്നതാണ്. സമ്പത്തുണ്ടാക്കുന്നതിനായി നിശ്ചിതകാലംജോലിചെയ്യുക-ശേഷിച്ചകാലം പണം നിങ്ങൾക്കുവേണ്ടി ജോലിചെയ്തുകൊള്ളും! സമ്പാദ്യം മികച്ചരീതിയിൽ നിക്ഷേപിച്ചാൽ ഭാവിയിൽ വരുമാനംനിങ്ങളെതേടിയെത്തും.ഗൾഫ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വിയർപ്പൊഴുക്കുന്നവർക്കും ഏറെ ഉപകാരപ്രദമാണ് ഈകാഴ്ചപ്പാട്. പത്തോ പതിനഞ്ചോ വർഷംകഴിഞ്ഞാൽ നാട്ടിൽ ജീവിക്കണമെന്നാണ് ഇവരിൽ പലരുടെയും ആഗ്രഹം. സ്വപ്നം യാഥാർഥ്യമാക്കാൻ നിശ്ചയദാർഡ്യമാണ് ആദ്യമായി വേണ്ടത്. അതോടൊപ്പം മൂന്നു കാര്യങ്ങൾ മുന്നോട്ടുവെയ്ക്കുന്നു: 1. പരമാവധി സമ്പാദിക്കുക. 2. മിതത്വം പാലിക്കുക 3. അധികവരുമാനംനേടുക. വരുമാനത്തിന്റെ 50 മുതൽ 70ശതമാനംവരെതുക നിശ്ചിതകാലം നിക്ഷേപിക്കാൻ തയ്യാറാകുക. ഇത്രയുംതുക നീക്കിവെയ്ക്കുകയോ? അത് അസാധ്യമാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അതിനുള്ള മറുപടിയാണ് മിതത്വം പാലിക്കുകയെന്നത്. പിശുക്കനായി ജീവിക്കുകയെന്നല്ല അതിനർഥം. പണംചെലവഴിക്കുംമുമ്പ് രണ്ടുതവണ ആലോചിച്ചാൽമതി, മിതത്വം ജീവിതത്തിന്റെ ഭാഗമാകും. 50,000 രൂപവിലയുള്ള സ്മാർട്ട്ഫോൺ വാങ്ങണോ അതോ 10,000 രൂപയുടേത് വാങ്ങണോയെന്ന് തീരുമാനിക്കുന്നതിന് തുല്യമാണത്. നിത്യജീവിതത്തിലെ എല്ലാകാര്യങ്ങളും നടത്താൻ 10,000 രൂപയുടെ ഫോൺതന്നെ ധാരാളമന്നിരിക്കെ 50,000 രൂപയുടേത് വേണ്ടെന്നുവെയ്ക്കുന്നതാണ് മിതത്വം. ആവശ്യംകണ്ടറിഞ്ഞ് അതിനുവേണ്ടിമാത്രം ചെലവുചെയ്യുകയെന്ന് ചുരുക്കം. കുടംബം, കുട്ടി പ്രാരാബ്ദങ്ങളൊന്നുമില്ലാത്തതിനാൽ ചെറിയപ്രായത്തിൽ കുറഞ്ഞ ചെലവിൽ ജീവിക്കുകയെന്നത് എളുപ്പവുമാണ്. feedbacks to: antonycdavis@gmail.com 35ലോ 40തിലോ അല്ലെങ്കിൽ 50തിലോ-എപ്പോൾ വിരമിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. അക്കാര്യം ഇപ്പോൾതന്നെ നിശ്ചയിക്കുക. മുന്നോട്ടുള്ളവഴികൾ കല്ലുംമുള്ളം നിറഞ്ഞതോ വളവും തിരിവുമുള്ളതോ അല്ല നേർരേഖയിലുള്ളതാണെന്നറിയുക. എളുപ്പത്തിൽതന്നെ ലക്ഷ്യം പൂർത്തീകരിക്കാം. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക. Loading…

from money rss https://bit.ly/3smiQTn
via IFTTT

പാഠം 120| ഫ്രീഡം@40: സമ്പന്നനാകാം, നേരത്തെ വിരമിക്കാം

ഐഐഎമ്മിൽനിന്ന് ഉന്നത ബിരുദംനേടിയ ബിജുമാത്യുവിന് കാമ്പസ് സെലക്ഷൻവഴി രാജ്യത്തെതന്നെ മുൻനിരയിലുള്ള കോർപറേറ്റ് സ്ഥാപനത്തിൽ ജോലികിട്ടി. 15 ലക്ഷം രൂപയുടെ വാർഷിക പാക്കേജായിരുന്നു ബിജുവിന്കമ്പനി നൽകിയത്. പഠനകാലത്തെപ്പോലെത്തന്നെ ജോലിയിലും ശോഭിച്ച അദ്ദേഹത്തിന് ഭാവിയെക്കുറിച്ച് തുടക്കത്തിലെ വ്യക്തമായ ധാരണയുണ്ടായിരുന്നു, ജോലിയല്ല ജീവിതമെന്ന്. അതുകൊണ്ടുതന്നെ യാത്രകൾ ഏറെ ഇഷ്ടപ്പെട്ട അയാൾ 60വയസ്സുവരെ ജോലിചെയ്ത് ജീവിതം തുലയ്ക്കാൻ തയ്യാറല്ലായിരുന്നു. 23വയസ്സുള്ള ബിജുഒരുകാര്യം തീരുമാനിച്ചുറച്ചു. 35-ാംവയസ്സിൽ വിരമിക്കണം! പിന്നീട് അഞ്ചോ പത്തോവർഷം സ്വന്തം സംരംഭവുമായി മുന്നോട്ടുപോകണം. അതിനായി ലോട്ടറിയെടുക്കാനോ വീട്ടിൽനിന്നുകിട്ടാനിടയുള്ള സ്വത്തിനെ ആശ്രയിക്കാനോ ബിജു തയ്യാറല്ലായിരുന്നു. അധ്വാനിച്ചുതന്നെ സ്വപ്നം യാഥാർത്ഥ്യമാക്കണം. ഒരുപക്ഷേ, കോളേജിൽനിന്നുകിട്ടിയ സാമ്പത്തിക പാഠങ്ങളാകാം അദ്ദേഹത്തെ ഈനിശ്ചയദാർഢ്യത്തിലെത്തിച്ചത്. മലയാളികളുടെ പൊതുവായ കാഴ്ചപ്പാട് 58ൽ വിരമിക്കുകയെന്നതാണ്. മില്ലേനിയൽസ് ഉൾപ്പെടുന്ന പുതുതലമുറ ഈകാഴ്ചപ്പാടിനെ തകിടംമറിക്കുകയാണ്. പുതിയ വേതന നിയമങ്ങളും തൊഴിലുമായിബന്ധപ്പെട്ടമാനസിക സമ്മർദങ്ങളുമാണ് ജോലിമാത്രമല്ല ജീവിതമെന്ന് ഉറക്കെ വിളിച്ചുപറയാൻ ചെറുപ്പക്കാരെ പ്രേരിപ്പിക്കുന്നത്. നിശ്ചിതകാലം ഹാർഡ് വർക്ക് ചെയ്ത് ബാക്കിയുള്ള ജീവിതം അടിച്ചുപൊളിക്കുന്ന വിദേശകാഴ്ചപ്പാട് കാടുംമേടുംകടന്ന് കേരളത്തിലേയ്ക്കും എത്തിയിരിക്കുന്നു. യു.എസിൽ പൊട്ടിപ്പുറപ്പെട്ട ഫയർ(ഫിനാഷ്യൽ ഇൻഡിപെന്റൻസ്, റിട്ടയർ ഏർലി)മൂവ്മെന്റാണ് നമ്മുടെ നാട്ടിലെ യുവാക്കളെയും വഴിതെറ്റിച്ചത്. 2020 ജനുവരിയിൽ ഈകോളത്തിൽ ഇതേക്കുറിച്ച് വിശദീകരിച്ചിരുന്നു. ഒരുവർഷം പിന്നിടുമ്പോൾ പുതിയ ജീവിതരീതിക്ക് കൂടുതൽ സ്വീകാര്യത ലഭിച്ചിരിക്കുന്നു. ജോലിയെ ഹോബിയും നേരമ്പോക്കുമായി കാണുന്നവരുടെ ഒരുലോകമാണ് മുന്നിൽ വരാനിരിക്കുന്നത്. ചെലവ് ചെയ്യൽ ബോധപൂർവം ക്രമീകരിച്ച് കൂടുതൽതുക നിക്ഷേപിക്കാനായി നീക്കിവെച്ച് സമ്പത്തുണ്ടാക്കി നേരത്തെവിരമിക്കുക. ചുരുക്കിപ്പറഞ്ഞാൽ ഇതാണ് ഫയർ. സാമ്പത്തികമായി സ്വാതന്ത്ര്യംനേടുകയെന്നാൽ ജോലിയിൽനിന്ന് വിരമിച്ചശേഷം മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാനുള്ള വരുമാനമുണ്ടാക്കുകയെന്നതാണ്. സമ്പത്തുണ്ടാക്കുന്നതിനായി നിശ്ചിതകാലംജോലിചെയ്യുക-ശേഷിച്ചകാലം പണം നിങ്ങൾക്കുവേണ്ടി ജോലിചെയ്തുകൊള്ളും! സമ്പാദ്യം മികച്ചരീതിയിൽ നിക്ഷേപിച്ചാൽ ഭാവിയിൽ വരുമാനംനിങ്ങളെതേടിയെത്തും.ഗൾഫ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വിയർപ്പൊഴുക്കുന്നവർക്കും ഏറെ ഉപകാരപ്രദമാണ് ഈകാഴ്ചപ്പാട്. പത്തോ പതിനഞ്ചോ വർഷംകഴിഞ്ഞാൽ നാട്ടിൽ ജീവിക്കണമെന്നാണ് ഇവരിൽ പലരുടെയും ആഗ്രഹം. സ്വപ്നം യാഥാർഥ്യമാക്കാൻ നിശ്ചയദാർഡ്യമാണ് ആദ്യമായി വേണ്ടത്. അതോടൊപ്പം മൂന്നു കാര്യങ്ങൾ മുന്നോട്ടുവെയ്ക്കുന്നു: 1. പരമാവധി സമ്പാദിക്കുക. 2. മിതത്വം പാലിക്കുക 3. അധികവരുമാനംനേടുക. വരുമാനത്തിന്റെ 50 മുതൽ 70ശതമാനംവരെതുക നിശ്ചിതകാലം നിക്ഷേപിക്കാൻ തയ്യാറാകുക. ഇത്രയുംതുക നീക്കിവെയ്ക്കുകയോ? അത് അസാധ്യമാണെന്ന് നിങ്ങൾ ചിന്തിച്ചേക്കാം. അതിനുള്ള മറുപടിയാണ് മിതത്വം പാലിക്കുകയെന്നത്. പിശുക്കനായി ജീവിക്കുകയെന്നല്ല അതിനർഥം. പണംചെലവഴിക്കുംമുമ്പ് രണ്ടുതവണ ആലോചിച്ചാൽമതി, മിതത്വം ജീവിതത്തിന്റെ ഭാഗമാകും. 50,000 രൂപവിലയുള്ള സ്മാർട്ട്ഫോൺ വാങ്ങണോ അതോ 10,000 രൂപയുടേത് വാങ്ങണോയെന്ന് തീരുമാനിക്കുന്നതിന് തുല്യമാണത്. നിത്യജീവിതത്തിലെ എല്ലാകാര്യങ്ങളും നടത്താൻ 10,000 രൂപയുടെ ഫോൺതന്നെ ധാരാളമന്നിരിക്കെ 50,000 രൂപയുടേത് വേണ്ടെന്നുവെയ്ക്കുന്നതാണ് മിതത്വം. ആവശ്യംകണ്ടറിഞ്ഞ് അതിനുവേണ്ടിമാത്രം ചെലവുചെയ്യുകയെന്ന് ചുരുക്കം. കുടംബം, കുട്ടി പ്രാരാബ്ദങ്ങളൊന്നുമില്ലാത്തതിനാൽ ചെറിയപ്രായത്തിൽ കുറഞ്ഞ ചെലവിൽ ജീവിക്കുകയെന്നത് എളുപ്പവുമാണ്. feedbacks to: antonycdavis@gmail.com 35ലോ 40തിലോ അല്ലെങ്കിൽ 50തിലോ-എപ്പോൾ വിരമിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. അക്കാര്യം ഇപ്പോൾതന്നെ നിശ്ചയിക്കുക. മുന്നോട്ടുള്ളവഴികൾ കല്ലുംമുള്ളം നിറഞ്ഞതോ വളവും തിരിവുമുള്ളതോ അല്ല നേർരേഖയിലുള്ളതാണെന്നറിയുക. എളുപ്പത്തിൽതന്നെ ലക്ഷ്യം പൂർത്തീകരിക്കാം. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുക. Loading…

from money rss https://bit.ly/3e1yRsm
via IFTTT

സ്വർണവില പവന് 120 രൂപ കുറഞ്ഞ് 34,720 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ചൊവാഴ്ച പവന്റെ വില 120 രൂപ കുറഞ്ഞ് 34,720 രൂപയായി. 4340 രൂപയാണ് ഗ്രാമിന്. 34,840 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിലും സ്വർണവിലയിൽ കുറവുണ്ടായി. സ്പോട് ഗോൾഡ് വില ഔൺസിന് 1,728.15 ഡോളർ നിലവാരത്തിലാണ്. യുഎസ് ട്രഷറി ആദായത്തിൽ വീണ്ടും വർധനവുണ്ടായതും ഡോളർ കരുത്താർജിച്ചതുമാണ് സ്വർണത്തെ ബാധിച്ചത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ മൂന്നാം ദിവസവും സ്വർണവില കുറഞ്ഞു. പത്ത് ഗ്രാം 24 കാരറ്റ് ഗോൾഡ് ഫ്യൂച്ചേഴ്സ് വില 46,464 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3daRRFS
via IFTTT

സെൻസെക്‌സിൽ 172 പോയന്റ് നേട്ടം: നിഫ്റ്റി 14,350ന് മുകലിലെത്തി

മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിൽനിന്ന് തിരിച്ചുകയറി വിപണി. സെൻസെക്സ് 48,000 കടന്നു. സെൻസെക്സ് 172 പോയന്റ് നേട്ടത്തിൽ 48,055ലും നിഫ്റ്റി 54 പോയന്റ് ഉയർന്ന് 14,365ലുമാണ് വ്യാപാരം ആരംഭിച്ചത്. 848 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 357 ഓഹരികൾ നഷ്ടത്തിലുമാണ്. 56 ഓഹരികൾക്ക് മാറ്റമില്ല. ആഗോള കാരണങ്ങളാണ് വിപണിയിലെ നേട്ടത്തിനുപിന്നിൽ. ഒഎൻജിസി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, പവർഗ്രിഡ് കോർപ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഇൻഡസിൻഡ് ബാങ്ക്, ടൈറ്റാൻ, എൽആൻഡ്ടി, ബജാജ് ഫിൻസർവ്, എൻടിപിസി, ബജാജ് ഫിനാൻസ്, റിലയൻസ്, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ഐടിസി, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഏഷ്യൻ പെയിന്റ്സ്, എച്ച്സിഎൽ ടെക്,ടെക് മഹീന്ദ്ര, ഇൻഫോസിസ്, ടിസിഎസ്തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. നിഫ്റ്റി ഐടി ഒഴികെയുള്ള സൂചികകൾ നേട്ടത്തിലാണ്. പൊതുമേഖല ബാങ്ക് സൂചിക 1.2ശതമാനംഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. Sensex up 172 points, Nifty above 14,350

from money rss https://bit.ly/3tfMSJp
via IFTTT

ഇന്ത്യയ്ക്ക് ഇപ്പോൾ പ്രിയം അമേരിക്കൻ എണ്ണ

മുംബൈ: അമേരിക്കയിൽനിന്ന് ഏറ്റവുമധികം അസംസ്കൃത എണ്ണ വാങ്ങുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാമത്. 2021 കലണ്ടർ വർഷത്തെ ആദ്യ മൂന്നുമാസക്കാലത്തെ കണക്കുകൾ പ്രകാരമാണിത്. 2020 കലണ്ടർ വർഷത്തിൽ അമേരിക്കയിൽനിന്ന് എണ്ണവാങ്ങുന്ന രണ്ടാമത്തെ വലിയ രാജ്യമായിരുന്നു ഇന്ത്യ. ദിവസം ശരാശരി 2,87,000 ബാരൽ എണ്ണയാണ് ഇക്കാലത്ത് ഇന്ത്യ വാങ്ങിയത്. 2019-ലേക്കാൾ 26 ശതമാനം അധികമാണിത്. ജനുവരി - മാർച്ച് കാലയളവിൽ പ്രതിദിനം അമേരിക്കയിൽ നിന്ന് 4,21,000 ബാരൽ എണ്ണയാണ് ഇന്ത്യ വാങ്ങിക്കൂട്ടിയിരിക്കുന്നത്. ദിവസം ശരാശരി 3,13,000 ബാരൽ എണ്ണ ഇറക്കുമതിചെയ്യുന്ന ദക്ഷിണ കൊറിയയാണ് രണ്ടാമത്. 2,95,000 ബാരലുമായി ചൈന മൂന്നാമതും. 2020-ൽ അമേരിക്കയിൽനിന്ന് ഏറ്റവുമധികം എണ്ണ വാങ്ങിയത് ചൈനയായിരുന്നു. ദിവസം ശരാശരി 4,61,000 ബാരൽ. 40 വർഷത്തോളം എണ്ണ കയറ്റുമതി നിർത്തിവെച്ചിരുന്ന അമേരിക്ക 2016 ജനുവരിയിലാണ് എണ്ണവിപണി കയറ്റുമതിക്കായി തുറന്നത്. 2020-ൽ ദിവസം 29 ലക്ഷം ബാരൽ എണ്ണയാണ് അമേരിക്ക കയറ്റുമതി ചെയ്തിരുന്നത്. മുൻവർഷത്തെക്കാൾ എട്ടു ശതമാനം അധികം. എണ്ണയുത്പാദനം ഉയർത്തണമെന്ന ഇന്ത്യയുടെ ആവശ്യം സൗദി അറേബ്യ ഉൾപ്പെടെയുള്ള എണ്ണയുത്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് തള്ളിയിരുന്നു. മാത്രമല്ല, കരുതൽ ശേഖരം ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ ഇന്ത്യ ഏറ്റവുമധികം എണ്ണവാങ്ങുന്ന രാജ്യങ്ങളിലൊന്നായ സൗദി ഇന്ത്യയോട് നിർദേശിക്കുകയും ചെയ്തു. ഇതേത്തുടർന്ന് അസംസ്കൃത എണ്ണയ്ക്കായി പുതിയ സ്രോതസ്സുകൾ തേടാൻ സർക്കാർ രാജ്യത്തെ എണ്ണ സംസ്കരണകമ്പനികൾക്ക് നിർദേശം നൽകുകയായിരുന്നു. കോവിഡിനെ തുടർന്ന് കുത്തനെ ഇടിഞ്ഞ ആഗോള എണ്ണവില ഉയർത്തിനിർത്തുന്നതിനാണ് സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഉത്പാദനം കുറച്ചത്. ഇന്ത്യ ഇവിടെ ഉപയോഗിക്കുന്നതിന്റെ 85 ശതമാനം എണ്ണയും ഇറക്കുമതിചെയ്യുകയാണ്. ഇറാഖ് ആണ് ഇന്ത്യയ്ക്ക് ഏറ്റവുമധികം അസംസ്കൃത എണ്ണ നൽകുന്നത്. അതുകഴിഞ്ഞാൽ സൗദി അറേബ്യയും യു.എ.ഇ.യുമായിരുന്നു. ഭൗമശാസ്ത്രപരമായി ഇന്ത്യയോടടുത്താണ് ഈ രാജ്യങ്ങളെന്നതാണ് ആകർഷക ഘടകം. ഇതുവഴി ചരക്കുകൂലിയിൽ വലിയതുക ലാഭിക്കാൻ കഴിയും. ഈ രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തിക്കാൻ എട്ടുമടങ്ങ് അധികയാത്ര വേണ്ടിവരും.

from money rss https://bit.ly/2QhUtJ9
via IFTTT

കോവിഡ് വ്യാപനത്തിൽ തകർന്ന് വിപണി: സെൻസെക്‌സ് 1,708 പോയന്റ് നഷ്ടത്തിൽ ക്ലോസ്‌ചെയ്തു

മുംബൈ: കോവിഡ് വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിൽ മഹാരാഷ്ട്രയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചേക്കുമെന്ന ആശങ്ക വിപണിയെ ആശങ്കയിലാക്കി. കനത്ത വില്പന സമ്മർദമാണ് വ്യാപാരത്തിലുടനീളം പ്രകടമായത്. ഇതോടെ സെൻസെക്സിന് 1,707.94 പോയന്റും നിഫ്റ്റിക്ക് 524.10 പോയന്റും നഷ്ടമായി. 3.44ശതമാനം നഷ്ടത്തിൽ സെൻസെക്സ് 47,883.38ലും 3.53ശതമാനം താഴ്ന്ന് നിഫ്റ്റി 14,310.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 2433 കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലും 493 ഓഹരികൾ നേട്ടത്തിലുമായിരുന്നു. 171 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, അദാനി പോർട്സ്, ഇൻഡസിൻഡ് ബാങ്ക്, ബജാജ് ഫിനാൻസ്, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഡിവീസ് ലാബ്, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെക്ടറൽ സൂചികകളിൽ പൊതുമേഖ ബാങ്ക് സൂചികയാണ് കനത്തനഷ്ടമുണ്ടാക്കിയത്. സൂചിക ഏഴുശതമാനത്തിലേറെ താഴ്ന്നു. ഓട്ടോ, എനർജി, ഇൻഫ്ര, മെറ്റൽ സൂചികകൾ 4-5ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് സൂചികയ്ക്കും സ്മോൾ ക്യാപ് സൂചികകയ്ക്കും 4-5ശതമാനത്തോളം നഷ്ടമായി. Covid wave hits investors; Sensex tanks 1,708 pts

from money rss https://bit.ly/3sahzyo
via IFTTT

രണ്ടാം തരംഗത്തിൽ ആശങ്കപ്പെടേണ്ടതുണ്ടോ? വിപണി കാത്തിരിക്കുന്നത് നാലാംപാദ ഫലങ്ങൾ

ഒരുമാസമായി ഇന്ത്യൻ ഓഹരി വിപണി അൽപം അസ്ഥിരമായിരുന്നു. ഉയർന്ന നിരക്കിൽനിന്ന് നിഫ്റ്റി ഏഴുശതമാനം തിരുത്തലോടെ താഴോട്ടുവന്നു. രണ്ടാംതരംഗത്തിൽ, പെട്ടെന്ന് രോഗവ്യാപനത്തിലുണ്ടായ ഉയർച്ചയും സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിക്കുംതിരക്കുമാണ് പ്രശ്നമായത്. മികച്ച നാലാംപാദഫലങ്ങളുടെ പ്രതീക്ഷയിലാണിപ്പോൾ വിപണി. രണ്ടാംഘട്ടത്തിൽ ആദ്യത്തേതിനേക്കാൾ വ്യാപനശക്തി കാണിക്കുന്നുണ്ട്. ആഭ്യന്തര സാമ്പത്തിക വീണ്ടെടുപ്പിനെ അതു ബാധിക്കുമെന്ന് ആദ്യംഭയന്നിരുന്നു. വിപണിയിൽ ഇതിന്റെ പ്രത്യാഘാതം കൂടതലാണെന്നുതന്നെയാണ് കണക്കാക്കിയിട്ടുള്ളത്. കൂടിയവിലകളിൽ ഇടപാടുനടന്നുകൊണ്ടിരിക്കുന്ന വിപണിയിൽ ആശങ്കവർധിപ്പിക്കാനാണ് രണ്ടാംതരംഗം ഉതകിയത്. 2022 സാമ്പത്തികവർഷം ഒന്നാംപാദത്തിലെ നേട്ടത്തെ ഇതു കനത്ത തോതിൽ ബാധിക്കുമെന്ന ഭയവുമുണ്ട്. പ്രഖ്യാപിത അടച്ചിടലിനുശേഷവും ഭാവിയിലെ ജിഡിപി, വളർച്ചയെ കാര്യമായി ബാധിക്കുകയില്ല എന്നാണ് കണക്കാക്കിയിട്ടുള്ളത്. 2022 സാമ്പത്തികവർഷം പരമാവധി 20 മുതൽ 40 ബിപിഎസ് വരെമാത്രമേ ജിഡിപി വളർച്ചയെ ബാധിക്കൂ. കുറഞ്ഞ കോവിഡ് മരണനിരക്കിന്റേയും സാമ്പത്തിക, ധനകാര്യ പരിഷ്കാരങ്ങളുടേയും പിന്തുണയോടെ ഉൽപാദനക്ഷമതയിൽ മികവു നിലനിർത്താൻ സാമ്പത്തികമേഖലയ്ക്കു കഴിഞ്ഞതുകൊണ്ടാണ് ഇതുസാധിക്കുന്നത്. ആഗോള കണക്കുകളനുസരിച്ച് രണ്ടാംതരംഗം 2 മുതൽ 3 മാസം വരെ നീണ്ടുനിന്നേക്കും. ഇന്ത്യയിൽ ലോക്ഡൗണിന്റേയും വേനൽക്കാലത്തിന്റേയും കുത്തിവെപ്പിന്റേയും പിന്തുണയിൽ ഈ സമയപരിധി കുറയുമെന്നാണ് കരുതപ്പെടുന്നത്. സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പുഫലങ്ങളിൽ അപ്രതീക്ഷിത മാറ്റമുണ്ടായാൽപോലും സാമ്പത്തികരംഗത്ത് നിലവിലുള്ള സ്ഥിതിഗതികൾമാറാനോ കേന്ദ്രനയങ്ങളെ ബാധിക്കാനോ ഇടയില്ല. കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയനില മെച്ചപ്പെടുന്നതിലൂടെ ഓഹരി വിപണിക്കും സാമ്പത്തിക മേഖലയ്ക്കാകെത്തന്നെയും ഭാവിയിൽ നേട്ടമാകുമെന്നാണ് വിലയിരുത്തൽ. വിപണിയിൽ യഥേഷ്ടം പണമൊഴുക്ക് നിലനിർത്താനും ദീർഘകാല ബോണ്ട് യീൽഡ് ക്രമപ്പെടുത്താനുമായി ഒരു ലക്ഷംകോടി മൂല്യമുള്ള ബോണ്ട് വാങ്ങൽ പദ്ധതി മികച്ചതാണ്. ഉയർന്ന തോതിലുള്ള ജിഡിപി വളർച്ചാലക്ഷ്യം നിലനിർത്താനും നബാഡ് പോലുള്ള മുഖ്യസാമ്പത്തിക സ്ഥാപനത്തിന് പുനർമൂലധന നിക്ഷേപം അനുവദിക്കാനുമുള്ള ആർബിഐയുടെ തീരുമാനം വിപണിയെ തണുപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. ഓഹരി വിപണിയുടെകാര്യത്തിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയാണുവേണ്ടത്. കാരണം, 2022-23 സാമ്പത്തിക വർഷങ്ങളിൽ മികച്ച ലാഭമുണ്ടാക്കാൻ അവസരമുണ്ട്. ഈവർഷം ആഗോള, അഭ്യന്തരവിപണികളിൽ ചാഞ്ചാട്ടങ്ങൾക്കു സാധ്യതയുണ്ടെന്നുള്ളതും യാഥാർഥ്യമാണ്. കൂടിയ എണ്ണവില, ഉത്തേജക പദ്ധതികളിലെ മാന്ദ്യംമൂലം പണത്തിന്റെ കാര്യത്തിലുണ്ടാകാവുന്നക്ഷാമം, വർധിക്കുന്ന വിലകളും പലിശ നിരക്കും, കൂടിയ ഓഹരിവിലകൾ, കിട്ടാക്കടങ്ങൾഎന്നിവയെല്ലാംകാരണമാവാം. എന്നാൽ ഇതേച്ചൊല്ലി കൂടുതൽ ഉൽക്കണ്ഠപ്പെടേണ്ട കാര്യമില്ല. കാരണം സാമ്പത്തികരംഗം വളർച്ചയിലേക്കും ലാഭത്തിലേക്കും മടങ്ങിക്കൊണ്ടിരിക്കുകതന്നെയാണ്. സമ്പദ്രംഗം സാധാരണനില വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഉൽപന്ന വിലകളിലുണ്ടാകുന്ന വർധനക്കും പണപ്പെരുപ്പത്തിനും ഹ്രസ്വകാല പലിശനിരക്കിനും പ്രധാനകാരണം ഇതാണ്. ഓഹരിവിലകൾ കൂടുതലാണെങ്കിലും ലാഭവളർച്ചയും പണമൊഴുക്കും ഉത്തേജകപദ്ധതികളും അതിനെ പിന്തുണയ്ക്കുന്നുണ്ട്. നാളിതുവരെ കണ്ടിട്ടില്ലാത്ത മഹാമാരിയുടെ കാലത്ത് കൂടിയ ഓഹരി വിലകൾക്കും താഴ്ന്ന ഇപിഎസ് ബെയ്സിനും, കൂടിയ വരുംകാല വളർച്ചയ്ക്കും പണമൊഴുക്കിനും ഇടയിൽ നിലനിൽക്കാൻ നാം ബാധ്യസ്ഥരാണ്. (ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ഗവേഷണവിഭാഗം മേധാവിയാണ് ലേഖകൻ)

from money rss https://bit.ly/2RoTQ0J
via IFTTT

വിപണിയിലെ ഇടിവ്: നിക്ഷേപകർക്ക് നഷ്ടമായത് എട്ട് ലക്ഷംകോടി

സെൻസെക്സിന് 1,500ലേറെ പോയന്റ് നഷ്ടമായതോടെ ഓഹരി നിക്ഷേപകർക്ക് മണിക്കൂറുകൾക്കകം നഷ്ടമായത് 8.13 ലക്ഷംകോടി രൂപ. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണിമൂല്യം 201.50 ലക്ഷംകോടിയായി കുറഞ്ഞു. ഏപ്രിൽ ഒമ്പതിലെ ക്ലോസിങ് പ്രകാരം മൊത്തംമൂല്യം 209.63 ലക്ഷംകോടി രൂപയായിരുന്നു. സെൻസെക്സിന് 1,639 പോയന്റും നിഫ്റ്റിക്ക് 493 പോയന്റുമാണ് നഷ്ടമായത്. ബിഎസ്ഇയിലെ 2,291 കമ്പനികൾ നഷ്ടംനേരിട്ടപ്പോൾ 436 ഓഹരികൾ മാത്രമാണ് നേട്ടമുണ്ടാക്കിയത്. 174 ഓഹരികൾക്ക് മാറ്റമില്ല. മഹാരാഷ്ട്രയിൽമാത്രം 24 മണിക്കൂറിനിടെ 63,294 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ടുചെയ്തത്. മുംബൈയിൽമാത്രം 10,000ത്തോളം പുതിയ രോഗികൾ.

from money rss https://bit.ly/3sb84Pt
via IFTTT

രൂപയുടെ മൂല്യം ഒമ്പതുമാസത്തെ താഴ്‌നിലവാരത്തിൽ: ഡോളറിനെതിരെ 75 രൂപയായി

മുംബൈ: രൂപയുടെമൂല്യം ഒമ്പതുമാസത്തെ താഴ്ന്ന നിലവാരത്തിലേയ്ക്കുപതിച്ചു. 74.96 രൂപയിലാണ് വ്യാപാരം തുടങ്ങിയതെങ്കിലും 10.30 ഓടെ 75.15 രൂപയിലെത്തി. 2020 ജൂലായ് 16നാണ് ഈ നിലവാരത്തിൽ ഇതിനുമുമ്പ് രൂപയുടെ മൂല്യമെത്തിയത്. കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് വിദേശനിക്ഷേപകർ രാജ്യത്തെ ഓഹരി, കടപ്പത്ര നിക്ഷേപങ്ങൾ വ്യാപകമായി വിറ്റൊഴിഞ്ഞതാണ് മൂല്യത്തെ ബാധിച്ചത്.ഒരുമാസത്തിനിടെ വിദേശ നിക്ഷേപകർ 5530 കോടി രൂപയുടെ ഓഹരികളും 6400 കോടി രൂപയുടെ ബോണ്ടുകളുമാണ് വിറ്റത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ഒറ്റദിവസത്തെ കോവിഡ് രോഗബാധിതരുടെ എണ്ണം 1.68 ലക്ഷംകവിഞ്ഞു. ഇതേതുടർന്ന് ഓഹരി വിപണികൾ കുപ്പുകുത്തി. സെൻസെക്സിന് 1,500ലേറെ പോയന്റാണ് നഷ്ടമായത്. Rupee drops below 75-mark; hits nine month low

from money rss https://bit.ly/3tak7hv
via IFTTT