121

Powered By Blogger

Thursday 18 June 2020

അംബാനി വാക്കുപാലിച്ചു: 58 ദിവസംകൊണ്ട് റിലയന്‍സ് കടരഹിത കമ്പനിയായി

ലോകമാകെ കോവിഡ് വ്യാപനത്തിന്റെ പിടിയിലമർന്ന സമയത്ത് 58 ദിവസംകൊണ്ട് റിലയൻസ് ഇൻഡസ്ട്രീസ് സമാഹരിച്ചത് 1,68,818 കോടി രൂപ. 2021 മാർച്ച് 31ഓടെ റിലയൻസിനെ കടരഹിത കമ്പനിയാക്കിമാറ്റുമെന്ന ചെയർമാൻ മുകേഷ് അംബാനിയുടെ പ്രഖ്യാപനമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. ജിയോ പ്ലാറ്റ്ഫോംവഴി വിദേശ നിക്ഷേപ സ്ഥാപനങ്ങളിൽനിന്ന് 1,15,693.95 കോടി രൂപയും അവകാശ ഓഹരി വിഴി 53,124.20 കോടി രൂപയുമാണ് ഈകാലയളവിൽ സമാഹരിക്കാൻ കമ്പനിക്കായത്. 2020 മാർച്ച് 31ലെ കണക്കുപ്രകാരം റിലയൻസ് ഇൻഡസ്ട്രീസിന്റെ കടം 1,61,035 കോടി രൂപയാണ്. ഇതുവരെയെത്തിയ നിക്ഷേപങ്ങളുടെ കണക്കുനോക്കിയാൽ ഇതോടെ കമ്പനി കടത്തിൽനിന്നുപൂർണമായി വിമുക്തമായതായികാണാം. ഫേസ്ബുക്ക്, സിൽവർലേയ്ക്ക്, വിസ്റ്റ ഇ്ക്വിറ്റി, ജനറൽ അറ്റ്ലാന്റിക്, കെകെആർ, മുബാദല, എഡിഐഎ, ടിപിജി, എൽ കാറ്റർട്ടൺ, പിഐഎഫ് എന്നീ കമ്പനികളിൽനിന്നായി ജിയോ പ്ലാറ്റ്ഫോം 1,15,693.95 കോടി രൂപയാണ് സമാഹരിച്ചത്. 2020 ഏപ്രിൽ 22നാണ് അംബനിയുടെ തേരോട്ടംതുടങ്ങിയത്. റിലയൻസിൽ നിക്ഷേപിക്കാനായി ആഗോള ഭീമമന്മാർ വരിവരിയായിനിൽക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യത്തിന്റെ കോർപ്പറേറ്റ് ചരിത്രത്തിലാദ്യമായാണ് വിദേശനിക്ഷേപക സ്ഥാപനങ്ങളിൽനിന്നുൾപ്പടെ ചുരുങ്ങിയകാലയളവിൽ ഒരുകമ്പനി ഇത്രയും നിക്ഷേപം സമാഹരിക്കുന്നത്. അതിനുള്ള മുകേഷ് അംബാനിയുടെ റോഡ്മാപ് നേരത്തെതന്നെ വ്യക്തമായിരുന്നു. ടെലികോം ഡിജിറ്റൽമേഖലയെ വേർതിരിച്ച് പുതിയ കമ്പനിയാക്കുകയാണ് ആദ്യംചെയ്തത്. വിവിധ ആപ്പുകൾ, നിർമിത ബുദ്ധി, ക്ലൗഡ് സംരംഭം തുടങ്ങിയവ ഉൾപ്പെടുത്തി ജിയോ പ്ലാറ്റ്ഫോം അതിനായി രൂപീകരിച്ചു. ടെലികോം, ബ്രോഡ്ബാൻഡ് ബിസിനസുകൾ ഉൾപ്പടെയുള്ളവ ഇതിനകീഴിലാണ്. ജിയോമാർട്ട് മുംബൈയിൽ തുടങ്ങി രാജ്യമൊട്ടാകെ ദിവസങ്ങൾക്കുള്ളിലാണ് പ്രവർത്തനം വ്യാപിപ്പിച്ചത്. രാജ്യത്തൊട്ടാകെയുള്ള ചെറുകിട കച്ചവടക്കാരെ ഉൾപ്പെടുത്തിയുള്ള സംരംഭത്തിനാണ് ജിയോമാർട്ട് തുടക്കമിട്ടത്. ഫോർച്യൂൺ ഗ്ലോബൽ 500 കമ്പനികളുടെ പട്ടികയിൽ(വരുമാനത്തിന്റെയും അറ്റാദായത്തിന്റെയും അടിസ്ഥാനത്തിൽ)106-ാമെത്ത സ്ഥാനമാണ് കമ്പനിക്ക് നിലവിലുള്ളത്. ഫോബ്സിന്റെ പട്ടികയിൽ ആഗോളതലത്തിൽ 71-ാമത്തെസ്ഥാനവും, ഇന്ത്യയിൽ ഒന്നാമത്തെയും. രാജ്യത്തെതന്നെ ഏറ്റവുംവലിയ സ്വകാര്യ സ്ഥാപനമായ റിലയൻസിന്റെ 2020 മാർച്ച് 31ന് അവസാനിച്ച സാമ്പത്തികവർഷത്തെ അറ്റാദായം 39,880 കോടി രൂപ(5.3 ബില്യൺ ഡോളർ)ആണ്.

from money rss https://bit.ly/3fGWaHw
via IFTTT

സെന്‍സെക്‌സില്‍ 166 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായി രണ്ടാംദിവസവും ഓഹരി വിപണിയിൽനേട്ടം. സെൻസെക്സ് 166 പോയന്റ് നേട്ടത്തിൽ 34374ലും നിഫ്റ്റി 51 പോയന്റ് ഉയർന്ന് 101143ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 855 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 183 ഓഹരികൾ നഷ്ടത്തിലുമാണ്. 35 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിനാൻസ്, ഒഎൻജിസി, ബപിസിഎൽ, ആക്സിസ് ബാങ്ക്, റിലയൻസ്, യുപിഎൽ, ടാറ്റ സ്റ്റീൽ, ഗെയിൽ, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ, എൻടിപിസി, ഐഒസി തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, എംആൻഡ്എം, എച്ച്സിഎൽ ടെക്, ഐഷർ മോട്ടോഴ്സ്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോർകോർപ്, ഐടിസി, വിപ്രോ, കോൾ ഇന്ത്യ, ബജാജ് ഓട്ടോ, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ബിഎസ്ഇ മിഡക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനത്തോളം നേട്ടത്തിലാണ്. ഏഷ്യൻ സൂചികകളിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. പഞ്ചാബ് നാഷണൽ ബാങ്ക്, എൽഐസി ഹൗസിങ്, കാഡില ഹെൽത്ത്കെയർ ഉൾപ്പടെ 46 കമ്പനികളാണ് മാർച്ച് പാദത്തിലെ പ്രവർത്തനഫലം ഇന്ന് പുറത്തുവിടുന്നത്.

from money rss https://bit.ly/37K4Olq
via IFTTT

നിർമാണ മേഖലയിൽ തൊഴിലാളികളെ കിട്ടാനില്ല: നിർമാണ വസ്തുക്കൾക്കും ക്ഷാമം

കൊച്ചി: കോവിഡ്-19 ലോക്ഡൗണിൽനിന്ന് ഇളവുകൾ വന്നിട്ടും പ്രതിസന്ധിയിൽനിന്ന് കരകയറാനാകാത്ത അവസ്ഥയിലാണ് ഇപ്പോഴും സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് രംഗം. തൊഴിലാളി ക്ഷാമവും സിമന്റ്, കമ്പി, മെറ്റൽ, ടൈൽസ് തുടങ്ങിയ നിർമാണ വസ്തുക്കൾ കിട്ടാനില്ലാത്തതുമാണ് മേഖലയിലെ പ്രതിസന്ധിക്ക് കാരണം. ഈ മേഖലയിൽ തൊഴിലെടുക്കുന്നവരിൽ ഭൂരിഭാഗവും ഇതര സംസ്ഥാന തൊഴിലാളികളാണ്. 90 ശതമാനത്തിലധികം അതിഥിത്തൊഴിലാളികൾ ഇതിനോടകം സംസ്ഥാനം വിട്ടു പോയിട്ടുണ്ട്. ഇവരിനി എന്നു തിരിച്ചെത്തുമെന്നും പറയാനാകില്ല. ഈ സാഹചര്യത്തിൽ ഏറ്റെടുത്ത പദ്ധതികൾ സമയത്തിന് പൂർത്തിയാക്കി നൽകാൻ കഴിയാത്ത അവസ്ഥയിലാണ് കേരളത്തിലെ ബിൽഡർമാർ. പറഞ്ഞ തീയതിക്ക് പ്രോപ്പർട്ടി കൈമാറാൻ സാധിക്കാത്തതിനാൽ ഉപഭോക്താക്കളിൽനിന്ന് പഴി കേൾക്കേണ്ട സാഹചര്യവുമുണ്ട്. മാത്രമല്ല, ഫ്ളാറ്റുകൾ ബുക്ക് ചെയ്തിട്ടുള്ള എൻ.ആർ.ഐ.കൾ അടക്കമുള്ളവരിൽനിന്ന് പേമെന്റ് കിട്ടാത്തതും വെല്ലുവിളിയാകുന്നുണ്ട്. കൊച്ചി, തിരുവനന്തപുരം, തൃശ്ശൂർ, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളിലായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ 30 പദ്ധതികളാണ് നിർമാണം പൂർത്തിയാക്കാനാകാതെ അനിശ്ചിതത്വം നേരിടുന്നതെന്ന് മാനേജിങ് ഡയറക്ടർ ടി.എ. ജോസഫ് പറഞ്ഞു. ഓരോ ദിവസവും ആയിരത്തോളം അതിഥിത്തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് മടങ്ങുന്നത്. ഓരോ സൈറ്റിലും രണ്ടോ മൂന്നോ പേരെ മാത്രം െവച്ചാണ് നിർമാണം നടക്കുന്നത്. ഈ രീതിയിൽ അധികനാൾ മുന്നോട്ടു പോകാനാകില്ലെന്നും നിർമാണം പൂർണമായി സ്തംഭിക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം വ്യക്തമാക്കി. കുടിയേറ്റ തൊഴിലാളികൾക്കു പകരം വിന്യസിക്കാൻ മലയാളി തൊഴിലാളികൾ ഇല്ലാത്തതും പ്രധാന പ്രശ്നമാണ്. നിർമാണത്തിനാവശ്യമായ മിക്ക സാമഗ്രികളും എത്തുന്നത് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. ഇവിടങ്ങളിൽ കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനാൽ ഫാക്ടറികളെല്ലാം അടഞ്ഞുകിടക്കുകയാണ്. സാധനങ്ങളുടെ ലഭ്യതക്കുറവിനൊപ്പം വിലക്കയറ്റവും ബിൽഡേഴ്സിനെ വലയ്ക്കുന്നുണ്ട്. സിമന്റിനാണെങ്കിൽ ബാഗിന് 70 രൂപയാണ് കൂടിയിരിക്കുന്നത്. ക്വാറി മെറ്റീരിയലുകൾക്കും വില കൂടി. പരിഹാരങ്ങൾ തേടി ക്രെഡായ് തൊഴിലാളിക്ഷാമം പരിഹരിക്കുന്നതിനുള്ള പുതുവഴികൾ തേടുന്നതായി ബിൽഡർമാരുടെ കൂട്ടായ്മയായ ക്രെഡായ്. സംസ്ഥാനത്തുള്ള മലയാളികൾക്കും ഇതര സംസ്ഥാനത്തുനിന്നുള്ള തൊഴിലാളികൾക്കും ക്രെഡായ് 'കുശാൽ' സ്കീമിനു കീഴിൽ തൊഴിൽ പരിശീലനം നൽകി സൈറ്റുകളിലേക്കയയ്ക്കും. കേരളത്തിലേക്ക് തിരിച്ചെത്തുന്ന, നിർമാണ മേഖലയിൽ തൊഴിലെടുക്കുന്നവരെ കണ്ടെത്തുന്നതിന് 'നോർക്ക'യുമായി സഹകരിക്കാനുള്ള നിർദേശവും തങ്ങൾ മുന്നോട്ടു വെച്ചിട്ടുണ്ടെന്ന് ക്രെഡായ് കേരള ചെയർമാൻ എസ്. കൃഷ്ണകുമാർ അറിയിച്ചു. ക്രെഡായ് പോർട്ടലിൽക്കൂടി ഇവർക്ക് രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, ഇക്കാര്യങ്ങൾ ശരിയായി നടപ്പാക്കുന്നതിന് സമയമെടുക്കും. പദ്ധതികളിൽ കാലതാമസം നേരിടുന്നതിനും കാരണമാകും. റെറയ്ക്കും സർക്കാരിനും ഇതു സംബന്ധിച്ച് പരാതികൾ നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. റെറ രജിസ്ട്രേഷൻ നീട്ടുകയോ മൊറട്ടോറിയം പ്രഖ്യാപിക്കുകയോ വേണം. നിലവിൽ റെറ ചട്ടങ്ങൾ പാലിക്കുക ശ്രമകരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

from money rss https://bit.ly/3dc5i53
via IFTTT

ഇന്ധനവില വര്‍ധിച്ചുതന്നെ; 13 ദിവസങ്ങള്‍ക്കൊണ്ട് പെട്രോളിന് കൂടിയത് 7.12 രൂപ

ന്യൂഡൽഹി: തുടർച്ചയായ 13-ാം ദിവസവും രാജ്യത്ത് ഇന്ധനവില കൂടി. പെട്രോളിന് 56 പൈസയും ഡീസലിന് 63 പൈസയുമാണ് വർധിച്ചത്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 78.37 രൂപയും ഡീസലിന് 77.06 രൂപയുമാണ് വെള്ളിയാഴ്ചത്തെ വില. കഴിഞ്ഞ 13 ദിവസങ്ങൾക്കൊണ്ട് പെട്രോളിന് 7.12 രൂപയും ഡീസലിന് 7.35 രൂപയുമാണ് കൂടിയത്. രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസർക്കാർ നികുതി വർധിപ്പിച്ചതിനെ തുടർന്നാണ് വിലവർധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. തുടർച്ചയായി 82 ദിവസം എണ്ണവിലയിൽ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂൺ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്കരണം നടപ്പാക്കിയത്. അന്നു മുതൽ ദിവസവും വില വർധിച്ചുകൊണ്ടിരിക്കുകയാണ്. Content Highlights:fuel price hike continues 13th day

from money rss https://bit.ly/3eiKZnO
via IFTTT

Prithviraj Sukumaran Tests Negative In Voluntary COVID-19 Test, Shares Report On Instagram

Prithviraj Sukumaran Tests Negative In Voluntary COVID-19 Test, Shares Report On Instagram
Prithviraj Sukumaran, who is currently under institutional quarantine after returning from Jordan, has tested negative for COVID-19. The actor took to his social media handle to share the relieving news with his fans. He wrote that he will be

* This article was originally published here

നിഫ്റ്റി 10,000ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 700 പോയന്റ്

മുംബൈ: നഷ്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചതെങ്കിലും ഓഹരി സൂചികകൾ മികച്ചനേട്ടത്തിൽ ക്ലോസ് ചെയ്തു. രണ്ടുശതമാനം ഉയർന്ന് നിഫ്റ്റി 10,000 കടന്നു. ധനകാര്യ വിഭാഗം ഓഹരികളാണ് സൂചികകളുടെ നേട്ടത്തിനുപിന്നിൽ. സെൻസെക്സ് 700.13 പോയന്റ് നേട്ടത്തിൽ 34,208.05ലും നിഫ്റ്റി 210.55 പോയന്റ് ഉയർന്ന് 10091.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1867 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 706 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 133 ഓഹരികൾക്ക് മാറ്റമില്ല. ബജാജ് ഫിൻസർവ്, കോൾ ഇന്ത്യ, സീ എന്റർടെയ്ൻമെന്റ്, ബജാജ് ഫിനാൻസ്, വേദാന്ത തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഏഷ്യൻ പെയിന്റ്സ്, ഹിന്ദുസ്ഥാൻ യുണിലിവർ, ടിസിഎസ്, ബജാജ് ഓട്ടോ, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റി ബാങ്ക് സൂചിക 3.7 ശതമാനത്തോളം ഉയർന്നു. ലോഹ വിഭാഗം സൂചിക മൂന്നും ഊർജവിഭാഗം സൂചിക രണ്ടും ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരുശതമാനം നേട്ടമുണ്ടാക്കി.

from money rss https://bit.ly/3hISzum
via IFTTT

പ്രവര്‍ത്തനം നിര്‍ത്തിയ ഫ്രാങ്ക്‌ളിന്റെ ഫണ്ടുകളിലെ നിക്ഷേപകര്‍ക്ക് ഭാഗികമായി പണം നല്‍കി

പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് ഭാഗികമായി പണം ലഭിച്ചുതുടങ്ങി. സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോ 1-8.25ശതമാനം വൊഡാഫോൺ ഐഡിയ ലിമിറ്റഡ്-ൽനിന്നാണ് പണം ലഭിച്ചത്. വോഡാഫോൺ ഐഡിയയിൽനിന്ന് 102.71 കോടി രൂപ പലിശ ലഭിച്ചതാണ് നിക്ഷേപകർക്ക് വിതരണംചെയ്തത്. ഇതുമായി ബന്ധപ്പെട്ട സ്റ്റേറ്റ്മെന്റ് എഎംസി നിക്ഷേപകർക്ക് അയച്ചിട്ടുണ്ട്. വോഡാഫോണിൽ ഫണ്ടുകളിലുള്ള നിക്ഷേപം പൂജ്യമാക്കി സെഗ്രിഗേറ്റഡ് യൂണിറ്റുകൾ നിക്ഷേപകർക്ക് അനുവദിച്ചിരുന്നു. പണംലഭ്യമാകുന്നമുറയ്ക്ക് വീതിച്ചുനൽകാനായിരുന്നു ഇത്. വലിയതുകയല്ലെങ്കിലും നിക്ഷേപത്തിന് ആനുപാതികമായി പണം പല നിക്ഷേപകർക്കും ഇതിനകം ലഭിച്ചു. സെഗ്രിഗേറ്റഡ് പോർട്ട്ഫോളിയോയിലെ യൂണിറ്റുകളുടെ എണ്ണം ഇതിന് ആനുപാതികമായി കുറയും.

from money rss https://bit.ly/3hyQu41
via IFTTT

രാജ്യത്തെ റേറ്റിങ് സ്ഥിരതയുള്ളതില്‍നിന്ന് നെഗറ്റീവാക്കി ഫിച്ച്

രാജ്യത്തെ റേറ്റിങ് ഫിച്ച് വീണ്ടും പരിഷ്കരിച്ചു. സ്ഥിരതയുള്ളതിൽനിന്ന് നെഗറ്റീവിലേയ്ക്കാണ് റേറ്റിങ് പരിഷ്കരിച്ചത്. രാജ്യത്തിന്റെ വളർച്ചയും കടബാധ്യതയും വിലയിരുത്തിയാണ് ഫിച്ച് റേറ്റിങ് ബിബിബി നെഗറ്റീവാക്കിയത്. കോവിഡ് വ്യാപനം രാജ്യത്തെ വളർച്ചയെ കാര്യമായി ബാധിക്കും. അതോടൊപ്പം പൊതുകടം ഉയരുകയും ചെയ്യുമെന്നുമാണ് ഫിച്ചിന്റെ അനുമാനം. നടപ്പ് സാമ്പത്തികവർഷം സമ്പദ് വ്യവസ്ഥയിൽ അഞ്ചുശതമാനം ഇടിവുണ്ടാകും. ആഗോളതലത്തിൽ നിലനിൽക്കുന്ന പ്രതിസന്ധിതരണംചെയ്താൽ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ നേട്ടമുണ്ടാക്കാനാകുമെന്നും 2022 വർഷത്തിൽ രാജ്യം 9.5ശതമാനം വളർച്ചനേടുമെന്നും റിപ്പോർട്ടിൽ പറയുന്നു. Fitch Ratings revises Indias outlook to negative from stable

from money rss https://bit.ly/3fB4YOZ
via IFTTT