121

Powered By Blogger

Wednesday 31 December 2014

പാമ്പുകടി ഏറ്റയാളെ ആറ്‌ ലക്ഷത്തിന്റെ ബില്ലിനടിച്ച്‌ ആശുപത്രി അധികൃതര്‍









Story Dated: Wednesday, December 31, 2014 08:58



mangalam malayalam online newspaper

ഹൈദരാബാദ്‌: പാമ്പ്‌ കടിയേറ്റ ആള്‍ക്ക്‌ ആറ്‌ ലക്ഷം രൂപ ബില്ലടിച്ച്‌ ആശുപത്രി അധികൃതര്‍. ഹൈദരാബാദിലെ മെഡിക്കല്‍ ഹൈവേയ്‌ക് സമീപത്തുള്ള റഷ്‌ ഹോസ്‌പിറ്റല്‍സ്‌ ആണ്‌ കൂലിപ്പണിക്കാരനായ ഹൈവേ തൊഴിലാളിയുടെ ആശുപത്രി ബില്ലില്‍ കത്തി വെച്ചത്‌.


മെഡിക്കല്‍ ഹൈവേയിലെ അറ്റകുറ്റപ്പണിക്കാരനായ തൊഴിലാളിയെയാണ്‌ പാമ്പ്‌ കടിച്ചത്‌. തുടര്‍ന്ന്‌ സഹപ്രവര്‍ത്തകര്‍ ഇയാളെ സമീപത്തെ ക്ലിനിക്കില്‍ എത്തിച്ചു. ഇവിടെനിന്നാണ്‌ റഷ്‌ ഹോസ്‌പിറ്റലിലേയ്‌ക്ക് മാറ്റിയത്‌.


റഷ്‌ ഹോസ്‌പിറ്റലില്‍ എത്തിയപ്പോള്‍ പാമ്പുകടി ഏറ്റയാളെ മൂന്ന്‌ ദിവസം കിടത്തി പരിശോധിക്കണമെന്നും 1.5 ലക്ഷം മുതല്‍ 2 ലക്ഷം വരെ ചിലവ്‌ വരുമെന്നും ഡോക്‌ടര്‍ അറിയിച്ചു. ഇത്‌ സമ്മദിച്ച തൊഴിലാളികള്‍ തങ്ങളുടെ സഹപ്രവര്‍ത്തകന്റെ ജീവന്‍ രക്ഷിച്ചാല്‍ മതിയെന്ന്‌ ഡോക്‌ടര്‍ക്ക്‌ മറുപടിയും നല്‍കി.


ഡിസംബര്‍ 18നാണ്‌ പാമ്പ്‌ കടിയേറ്റയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. 23ാം തീയതിവരെ പരിശോധിച്ച ഡോക്‌ടര്‍ എല്ലാ ദിവസവും രോഗിക്ക്‌ നല്‍കിയത്‌ വിഷത്തെ പ്രതിരോധിക്കാനുള്ള മറുമുരുന്ന്‌ മാത്രം. ഒരു വ്യക്‌തിക്ക്‌ താങ്ങാവുന്നതില്‍ കൂടുതല്‍ അളവിലായിരുന്നു ഇത്‌.


ഏകദേശം 3.5 ലക്ഷം രൂപയോളം ആശുപത്രിയില്‍ അടച്ചശേഷമാണ്‌ തങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്ന്‌ രോഗിയും കുടുംബവും തിരിച്ചറിഞ്ഞത്‌. പരിശോധന ചോദ്യം ചെയ്‌ത രോഗിയുടെ ബന്ധുക്കള്‍ രോഗിയെ മറ്റൊരു ആശുപത്രിയിലേക്ക്‌ മാറ്റണമെന്ന്‌ ആശുപത്രി അധികൃതരോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ ഭീഷണി ആയിരുന്നു ഭലം. കൂടാതെ രോഗിക്ക്‌ എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ആശുപത്രി ആയിരിക്കില്ലെന്ന്‌ എഴുതി നല്‍കണമെന്നും ആറ്‌ ലക്ഷം രൂപ ബില്ലടയ്‌ക്കണമെന്നും ആവശ്യപ്പെട്ടതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.


ബന്ധുക്കളുടെ പരാതിയില്‍ കേസെടുത്ത പോലീസ്‌ ആവിശ്യമെങ്കില്‍ രോഗിയെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക്‌ മാറ്റണമെന്ന്‌ അധികൃതര്‍ക്ക്‌ നിര്‍ദേശം നല്‍കി. കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്ന്‌ അധികൃതര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കിയാണ്‌ പോലീസ്‌ മടങ്ങിയത്‌. എങ്കിലും ആശുപത്രി ബില്‍ ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നു.










from kerala news edited

via IFTTT

പിഞ്ചു കുഞ്ഞ്‌ കാറില്‍ വിശന്നുമരിച്ചു; മാതാപിതാക്കള്‍ റസ്‌റ്റോറന്റില്‍ തിന്നു രസിച്ചു









Story Dated: Wednesday, December 31, 2014 08:39



mangalam malayalam online newspaper

മാതാപിതാക്കള്‍ ഹോട്ടലില്‍ തിന്നു രസിക്കുമ്പോള്‍ പിഞ്ചു കുഞ്ഞ്‌ കാറില്‍ പട്ടിണി കിടന്നു മരിച്ചു. 22 ദിവസം മാത്രം പ്രായമുള്ള ബെറ്റ്‌സി സ്‌റ്റീഫന്‍സ്‌ എന്ന കുഞ്ഞാണ്‌ വിശന്നുവലഞ്ഞ്‌ മരിച്ചത്‌. സെന്‍ട്രല്‍ ഫ്‌ളോറിഡയില്‍ നടന്ന സംഭവത്തില്‍ കുട്ടിയുടെ മാതാവ്‌ 23 കാരി റൂബിയേയും 48 കാരന്‍ പിതാവ്‌ റോയിയേയും അറസ്‌റ്റ് ചെയ്‌തു. ഇരുവരും ഒരു റസ്‌റ്റോറന്റില്‍ വയറു നിറയെ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ കാറിനുള്ളില്‍ കുടുങ്ങിയ കുഞ്ഞ്‌ വിശന്നു വലയുകയായിരുന്നു.


ഡിസംബര്‍ 23 ന്‌ സെന്‍ട്രല്‍ ഫ്‌ളോറിഡയില്‍ ബന്ധുക്കള്‍ക്കൊപ്പം ബുഫേ കഴിച്ച്‌ മടങ്ങി വന്നപ്പോള്‍ കുഞ്ഞിനെ അനക്കമില്ലാത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഡോക്‌ടര്‍മാര്‍ മരിച്ചതായി വിധിയെഴുതി. ഹോട്ടലിലേക്ക്‌ കയറുന്നതിന്‌ മുമ്പ്‌ മകളെ പരിശോധിച്ചിരുന്നെന്നും കനത്ത തണുപ്പായതിനാല്‍ ബ്‌ളാങ്കറ്റ്‌ കൊണ്ടു പുതപ്പിച്ചായിരുന്നു കിടത്തിയിരുന്നതെന്നും റൂബി സ്‌റ്റെഫാന്‍സ്‌ പോലീസിന്‌ മൊഴിനല്‍കി. ബന്ധുക്കള്‍ക്കൊപ്പം ബുഫേ ആസ്വദിക്കാന്‍ ലേക്ക്‌ ലാന്റിന്‌ വടക്കുള്ള യു എസ്‌ ഹൈവേ 48 ലെ ഗോള്‍ഡന്‍ കോറല്‍ ചെയിന്റെ ഭാഗമായുള്ള റെസ്‌റ്റോറന്റിലേക്കാണ്‌ കുടുംബം പോയത്‌.


വൈകിട്ട്‌ ആറു മണിയോടെ മാതാവ്‌ കുഞ്ഞിനെ തിരിച്ചെടുക്കുമ്പോള്‍ പ്രതികരണമില്ലാതെ കുഞ്ഞിന്റെ ശരീരം തണുത്തിരുന്നു. കുഞ്ഞ്‌ മരിച്ചത്‌ ആഹാരം കിട്ടാതെയാണെന്ന്‌ പരിശോധനയില്‍ തെളിഞ്ഞു. കുട്ടി മരിച്ച്‌ മൂന്ന്‌ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ മാത്രമാണ്‌ മാതാപിതാക്കള്‍ ഇക്കാര്യം ശ്രദ്ധിച്ചത്‌ തന്നെ. ആറു മണിക്കൂറെങ്കിലും കുഞ്ഞ്‌ വിശപ്പും ദാഹവും സഹിച്ച്‌ കാറിനുള്ളില്‍ കഴിഞ്ഞിരിക്കാമെന്നാണ്‌ ഡോക്‌ടര്‍മാര്‍ പറഞ്ഞത്‌. രണ്ടോ മൂന്നോ മണിക്കൂറുകള്‍ കൂടുമ്പോഴെല്ലാം കുഞ്ഞിനെ മുലയൂട്ടിയിരുന്നതായിട്ടാണ്‌ റൂബി നല്‍കിയിട്ടുള്ള മൊഴി.










from kerala news edited

via IFTTT

ഈജിപ്‌തില്‍ 13 തീവ്രവാദികളെ സൈന്യം വധിച്ചു; 388 പേര്‍ പിടിയില്‍









Story Dated: Wednesday, December 31, 2014 08:11



mangalam malayalam online newspaper

കെയ്‌റോ: അഞ്ച്‌ ദിവസമായി നടത്തുന്ന മിലിട്ടറി ഓപ്പറേഷനിലൂടെ ഈജിപ്‌തില്‍ 13 തീവ്രവാദികളെ സൈന്യം വധിച്ചു. 388 പേര്‍ പിടിയിലായി. തീവ്രവാദികളുടെതെന്ന്‌ കരുതുന്ന 110 വാസ സ്‌ഥലങ്ങളും 16 ടണലുകളും സൈന്യം തകര്‍ത്തു.


മുന്‍ പ്രസിഡന്റ്‌ മുഹമ്മദ്‌ മോര്‍സിക്ക്‌ കഴിഞ്ഞ വര്‍ഷം സ്‌ഥാനം നഷ്‌ടമായതോടെ തീവ്രവാദി ആക്രമണങ്ങള്‍ വര്‍ധിച്ചിരുന്നു. തുടര്‍ന്ന്‌ പോലീസും സൈന്യവും ഉള്‍പ്പടെ 500 ഓളം പേര്‍ക്ക്‌ ജീവന്‍ നഷ്‌ടപ്പെട്ടതായാണ്‌ കണക്കുകള്‍. മോര്‍സി പുറത്തായതിന്‌ പുറമേ അല്‍-അറിഷില്‍ നടന്ന ചാവേര്‍ ആക്രമണത്തില്‍ 30 ഓളം സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.


മോര്‍സിയോട അനുഭാവം പുലര്‍ത്തുന്ന സംഘമാണ്‌ ഈജിപ്‌തിലെ തീവ്രവാദി ആക്രമണങ്ങള്‍ക്ക്‌ പിന്നില്‍. നൂറ്‌ കണക്കിന്‌ മോര്‍സി അനുകൂലികളാണ്‌ കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്‌. ആയിരക്കണക്കിന്‌ പേര്‍ ഇപ്പോഴും ഈജിപ്‌ത് ജയിലില്‍ തടവില്‍ കഴിയുന്നുണ്ട്‌.










from kerala news edited

via IFTTT

എബോളയുടെ ഉറവിടം കണ്ടെത്തി; കൂറ്റന്‍ പോടുകളുള്ള മരമെന്ന്‌ ശാസ്‌ത്രജ്‌ഞര്‍









Story Dated: Wednesday, December 31, 2014 08:08



mangalam malayalam online newspaper

പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ അനേകരെ കൊന്നൊടുക്കിയ മാരകരോഗം എബോള വൈറസിന്റെ യഥാര്‍ത്ഥ ഉറവിടം കൂറ്റന്‍ പോടുകളോട്‌ കൂടിയ മരമായിരുന്നെന്ന്‌ നിഗമനം. എബോള ബാധിതനായി ആദ്യം രേഖപ്പെടുത്തപ്പെട്ട ഇര രണ്ടു വയസ്സുകാരന്‍ താമസിച്ചിരുന്ന കോളനിക്ക്‌ സമീപം സ്‌ഥിതി ചെയ്‌തിരുന്ന മരത്തിന്റെ പോടിനുള്ളില്‍ എബോള വൈറസുകള്‍ ഉണ്ടായിരുന്നിരിക്കാമെന്നാണ്‌ പഠനം സൂചിപ്പിക്കുന്നത്‌.


ആഫ്രിക്കയില്‍ ഉടനീളം സഞ്ചരിച്ച വാവലുകളായിരിാക്കാം വൈറസുകള്‍ പടര്‍ത്തിയതെന്നുള്ള നിഗമനങ്ങളെ വഴി തിരിച്ചു വിടുന്നതാണ്‌ ഈ കണ്ടെത്തല്‍. എബോള വൈറസ്‌ വരുന്ന പോടിനുള്ളിലെ പ്രാണികളെ വാവലുകള്‍ ഭക്ഷണമാക്കിയിരിക്കാം പിന്നീട്‌ അവയുമായി ഇടപെട്ടപ്പോഴായിരിക്കാം ആദ്യ ഇരയായ പയ്യന്‍ മരണമടഞ്ഞതെന്നുമൊക്കെയാണ്‌ പഠനങ്ങളില്‍ പറയുന്നത്‌.


കഴിഞ്ഞ ഡിസംബറില്‍ ഗിനിയയിലെ മെലിയാന്‍ഡുവിലെ ഗ്രാമത്തിലാണ്‌ എബോള ബാധിച്ചുള്ള ആദ്യമരണം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌. എമില്‍ ഔമൗണോ എന്ന ഒരു രണ്ടു വയസുകാരനായിരുന്നു ആദ്യ ഇര. എബോള പടര്‍ന്നതെന്ന്‌ ശാസ്‌ത്രജ്‌ഞര്‍ വിശ്വസിക്കുന്ന മരത്തിന്‌ സമീപത്താണ്‌ കുഞ്ഞ്‌ പിതാവിന്റെ കൈപിടിച്ച്‌ പിച്ച നടന്നിരുന്നത്‌. 2013 ഡിസംബര്‍ 6 ന്‌ മരിക്കുന്നതിന്‌ മുമ്പ്‌ കുഞ്ഞ്‌ ഒരു തരം വാലില്ലാത്ത വവ്വാലുകള്‍ കൂട്ടമായി പാര്‍ത്തിരുന്ന മരത്തിന്‌ സമീപം കളിച്ചിരുന്നു. അതിന്‌ ശേഷമാണ്‌ കുട്ടി അസുഖ ബാധിതനായത്‌. പിന്നേന്ന്‌ കറുത്ത നിറത്തിലുള്ള വിസര്‍ജ്‌ജ്യം പുറത്തുവിട്ട കുട്ടി നാലു ദിവസം കഴിഞ്ഞപ്പോള്‍ മരിക്കുകയും ചെയ്‌തു.


തൊട്ടു പിന്നാലെ കിസ്‌മസ്‌ ദിനത്തില്‍ കുട്ടിയുടെ സഹോദരി, അതിന്‌ ശേഷം മാതാവ്‌, ഈ വര്‍ഷം ആദ്യം മുത്തശ്ശി എന്നിവര്‍ മരണത്തിന്‌ കീഴടങ്ങി. ഗിനിയയുടെ മറ്റ്‌ പ്രദേശങ്ങളിലേക്ക്‌ അസുഖം വ്യാപിക്കുന്നതിന്‌ മുമ്പായി കോളനിയെ ഏറെക്കുറെ പൂര്‍ണ്ണമായും അസുഖം തുടച്ചുമാറ്റി. മാര്‍ച്ച്‌ മാസത്തോടെയാണ്‌ എബോള വ്യാപകമായി ശ്രദ്ധ നേടിയത്‌. പിന്നീട്‌ സിയാറാ ലിയോണ്‍, ലൈബീരിയ, നൈജീരിയ സ്‌പെയിന്‍, യുഎസ്‌, യുകെ, എന്നിവിടങ്ങളിലേക്കും പടര്‍ന്നു. 2014 ഡിസംബര്‍ വരെ കൊല്ലപ്പെട്ടത്‌ 7,800 പേരാണ്‌. ഇതോടെയാണ്‌ എബോളയുടെ ഉറവിടം ശാസ്‌ത്രജ്‌ഞര്‍ തേടാന്‍ തുടങ്ങിയതും വാലില്ലാത്ത വാവലുകള്‍ വില്ലന്മാരായതും. ഇര തേടിയുള്ള ഇവയുടെ ദേശ സഞ്ചാരങ്ങളാകാം വൈറസ്‌ പടര്‍ത്തുന്നത്‌ എന്നായി കണ്ടെത്തല്‍. എന്നാല്‍ ഈ ആശയത്തെ ഒരു കൂട്ടം ശാസ്‌ത്രജ്‌ഞര്‍ എതിര്‍ത്തു. അങ്ങിനെയാണെങ്കില്‍ രണ്ടുവയസ്സുകാരന്‌ പിടിപെട്ടപ്പോള്‍ തന്ന മുതിര്‍ന്നവരേയും അസുഖം ബാധിക്കില്ലായിരുന്നോ എന്നാണ്‌ അവര്‍ ഉയര്‍ത്തിയ സംശയം.


ഗിനിയയില്‍ അസുഖത്തെക്കുറിച്ച്‌ പഠിക്കാനെത്തിയ സംഘം മലിയാന്‍ഡോയിലെയും സമീപ കാടുകളിലെയും വവ്വാലുകളെ പിടിക്കുകയും പഠനം നടത്തുകയും ചെയ്‌തിരുന്നു. വവ്വാലുകള്‍ പാര്‍ത്തിരുന്ന വലിയ പോടോട്‌ കൂടിയ മരത്തില്‍ നിന്നായിരിക്കാം വൈറസ്‌ വവ്വാലിലേക്ക്‌ പടര്‍ന്നതായിരിക്കാം കാരണമെന്ന നിഗമനത്തിലാണ്‌ ഒടുവില്‍ എത്തി നില്‍ക്കുന്നത്‌്. കുട്ടികള്‍ മരത്തിന്‌ ചുറ്റും പതിവായി കളിച്ചിരുന്നെന്നും അങ്ങിനെയാകാം കൂട്ടമായി പാര്‍ത്തിരുന്ന വവ്വാലുകള്‍ ശ്രദ്ധയിലേക്ക്‌ വന്നതെന്നുമാണ്‌ കണ്ടെത്തല്‍. ഈ സംശയമാണ്‌ മരത്തിന്റെ പോടിനുള്ളിലെ വൈറസുകളിലേക്ക്‌ ശ്രദ്ധയെ മാറ്റിയത്‌. കളിക്കിടെ ഈ വൈറസുകള്‍ ബാധിച്ച വവ്വാലുകളുമായുള്ള ഇടപെടലാണ്‌ കുട്ടിയില്‍ അസുഖം ബാധിക്കാന്‍ കാരണമായതെന്നാണ്‌ ഇപ്പോഴത്തെ കണ്ടെത്തല്‍.










from kerala news edited

via IFTTT

മദ്യ നയത്തിലെ വിയോജിപ്പ്‌ തുടരുന്നുവെന്ന്‌ വി.എം സുധീരന്‍









Story Dated: Wednesday, December 31, 2014 07:26



mangalam malayalam online newspaper

തിരുവനന്തപുരം: മദ്യ നയത്തില്‍ തന്റെ വിയോജിപ്പ്‌ തുടരുന്നുവെന്ന്‌ കെ.പി.സി.സി പ്രസിഡന്റ്‌ വി.എം സുധീരന്‍. പ്രശ്‌ന പരിഹാരം ഉണ്ടായെന്ന്‌ മുഖ്യമന്ത്രി പറഞ്ഞത്‌ എന്ത്‌ അടിസ്‌ഥാനത്തിലാണെന്ന്‌ അറിയില്ല. ആറാം തീയതിയിലെ കെ.പി.സി.സി സര്‍ക്കാര്‍ ഏകോപന സമിതി പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നും സുധീരന്‍ വ്യക്‌തമാക്കി. മദ്യ നയത്തിലെ അഭിപ്രായ ഭിന്നത പരിഹരിച്ചെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌ഥാവനയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


മദ്യ നയത്തില്‍ സര്‍ക്കാരും കെ.പി.സി.സിയും വിപരീത നിലപാട്‌ സ്വീകരിക്കുന്നതില്‍ പാര്‍ട്ടിയിലും പുറത്തും പ്രതിഷേധം ശക്‌തമാണ്‌. ഈ സാഹചര്യത്തിലാണ്‌ തന്റെ വിയോജിപ്പില്‍ ഉറച്ച്‌ നില്‍ക്കുന്നതായി സുധീരന്‍ വെളിപ്പെടുത്തിയത്‌.










from kerala news edited

via IFTTT

പാലോട്‌ മേളയുടെ ഓഫീസ്‌ തുറന്നു











Story Dated: Wednesday, December 31, 2014 07:34


പാലോട്‌: അന്‍പത്തിരണ്ടാമത്‌ പാലോട്‌ മേളയുടെ സംഘാടക സമിതി ഓഫീസ്‌ തുറന്നു. പാലോട്‌ സി.ഐ: വേലായുധന്‍നായരും മേളയുടെ ആദ്യകാല സംഘാടകന്‍ എം.എം. സലിമും ചേര്‍ന്ന്‌ ഉദ്‌ഘാടനം ചെയ്‌തു. എം.പി. വേണുകുമാര്‍, കെ.സന്തോഷ്‌, ഡി.രഘുനാഥന്‍നായര്‍, ബി.പവിത്രകുമാര്‍, ഇ.ജോണ്‍കുട്ടി, എസ്‌.സുധീര്‍ഷാ, അന്‍സാരി, സുനില്‍കമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.










from kerala news edited

via IFTTT

മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ കാട്ടി പിതാവ്‌ പരാതി നല്‍കി











Story Dated: Wednesday, December 31, 2014 07:34


കല്ലറ: മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്‌ പിതാവ്‌ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി. മിതൃമ്മല പാണയം മുത്തിക്കാവ്‌ തടത്തരികത്ത്‌ വീട്ടില്‍ പുരുഷോത്തമന്‍ പിള്ളയാണ്‌ മകന്‍ അശോക്‌ കുമാറിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ കാട്ടി മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ക്കും പരാതി നല്‍കിയത്‌. ഇക്കഴിഞ്ഞ നവംബര്‍ പത്താം തീയതി വൈകിട്ട്‌ മൂന്നുമണിയോടെയാണ്‌ അശോക്‌ കുമാറിനെ കല്ലുവരമ്പിലെ ശ്രീനന്ദനം എന്ന വീടിന്റെ സമീപത്തുള്ള കിണറ്റില്‍ മരിച്ചനിലയില്‍ കാണപ്പെട്ടത്‌.


ഭാര്യയുമായി സ്വരച്ചേര്‍ച്ചയിലല്ലായിരുന്നെന്ന്‌ ഇതുസംബന്ധിച്ച കേസുകള്‍ നെടുമങ്ങാട്‌ കോടതിയുടെ പരിഗണനയിലായിരുന്നെന്നും പരാതിയില്‍ പറയുന്നു. കൂടാതെ നേരത്തെ അശോക്‌ കുമാറിന്‌ ആക്‌സിഡന്റ്‌ പറ്റിയതിനെ തുടര്‍ന്നുള്ള നഷ്‌ടപരിഹാര തുകയായ മൂന്നുലക്ഷം രൂപ കിട്ടാനിരിക്കെയാണ്‌ ദുരൂഹമരണം. ഈ പൈസ തട്ടിയെടുക്കാനുള്ള ശ്രമമാണ്‌ മരണത്തിനും പിന്നിലെന്നും പരാതിയില്‍ പറയുന്നു.










from kerala news edited

via IFTTT

ഭവനരഹിതരുടെ കുടിശിക പണത്തിന്‌ ധനവകുപ്പ്‌ ഇടങ്കോലിടുന്നു











Story Dated: Wednesday, December 31, 2014 07:34


മലയിന്‍കീഴ്‌: ഇന്ദിര ആവാസ്‌യോജന പദ്ധതി പ്രകാരം നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ച രണ്ടായിരത്തിലേറെ ഭവന രഹിതര്‍ക്ക്‌ നല്‍കാനുള്ള വര്‍ധിപ്പിച്ച തുക ധനകാര്യ വകുപ്പ്‌ നല്‍കാത്തതില്‍ പ്രതിഷേധിച്ച്‌ നേമം ബ്ലോക്ക്‌ പഞ്ചായത്തംഗവും കോണ്‍ഗ്രസ്‌ നേതാവുമായ ബിനു തോമസ്‌ മലയിന്‍കീഴിലെ നേമം ബ്ലോക്ക്‌ പഞ്ചായത്ത്‌ കാര്യാലയത്തില്‍ ജനുവരി അഞ്ചിന്‌ ഉപവസിക്കും. മലയിന്‍കീഴ്‌ മീഡിയാസെന്ററില്‍ ബിനു തോമസ്‌ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ്‌ സര്‍ക്കാര്‍ നയത്തിനെതിരെ ആഞ്ഞടിച്ചത്‌.


കോണ്‍ഗ്രസ്‌ ഭരണ സമിതിയാണ്‌ നേമം ബ്ലോക്ക്‌ പഞ്ചായത്തില്‍ അധികാരം കൈയാളുന്നത്‌. ഭവനരഹിതര്‍ക്ക്‌ 2014 സാമ്പത്തികവര്‍ഷം മുന്നൂറില്‍താഴെ വീടുകള്‍ക്കാണ്‌ അനുമതി നല്‍കിയത്‌. എന്നാല്‍ ബ്ലോക്ക്‌ പഞ്ചായത്തിനുകീഴിലുള്ള മലയിന്‍കീഴ്‌, മാറനല്ലൂര്‍, വിളപ്പില്‍, വിളവൂര്‍ക്കല്‍, പളളിച്ചല്‍, ബാലരാമപുരം, കല്ലിയൂര്‍ പഞ്ചായത്തുകളിലായി 3500 ഓളം ഭവനരഹിതരുണ്ട്‌. ഇവര്‍ക്ക്‌ കിടപ്പാടമില്ലെന്ന വസ്‌തുത ഏറെ ഗുരുതരമാണ്‌.


2011 മാര്‍ച്ച്‌ ഒന്നുമുതല്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ അനുവദിച്ച രണ്ടായിരത്തിലധികം വീടുകള്‍ക്കായി സര്‍ക്കാര്‍ പത്തു കോടിയോളം രൂപ നല്‍കാനുണ്ട്‌. കഴിഞ്ഞ സര്‍ക്കാര്‍ 75,000 രൂപ ഭവന നിര്‍മാണത്തിന്‌ നല്‍കിയത്‌ അപര്യാപ്‌തമാണെന്ന്‌ മനസിലാക്കിയ യു.ഡി.എഫ്‌ സര്‍ക്കാര്‍ ഒന്നേകാല്‍ലക്ഷം രൂപ കൂടി നല്‍കാന്‍ നിര്‍ദേശിച്ചു. ഈ തുക രണ്ടു സാമ്പത്തിക വര്‍ഷം പിന്നിട്ടിട്ടും നല്‍കാന്‍ ധനകാര്യവകുപ്പ്‌ തയാറായിട്ടില്ല.


ധനകാര്യവകുപ്പിന്റെ നിഷേധാത്മാക നിലപാടില്‍ പ്രതിഷേധിച്ച്‌ 2014 ഒക്‌ടോബര്‍ മുതല്‍ സര്‍ക്കാര്‍ നല്‍കുന്ന ഓണറേറിയം താന്‍ നിഷേധിക്കുകയാണെന്നും ബിനു തോമസ്‌ വ്യക്‌തമാക്കി. ജനുവരി അഞ്ചിലെ ഉപവാസം ആര്‍ക്കെങ്കിലും എതിരായി നടത്തുന്നതല്ലെന്നും ഭവന രഹിതരായ പൊതുസമൂഹത്തോടന്‌ അനുഭാവംപ്രകടിപ്പിക്കാനാണെന്നും ബ്ലോക്ക്‌ പഞ്ചായത്തംഗം ചൂണ്ടിക്കാട്ടി. യൂത്ത്‌ കോണ്‍ഗ്രസ്‌ മണ്ഡലം ജനറല്‍ സെക്രട്ടറി എസ്‌.ആര്‍. വിഷ്‌ണു, വിളവൂര്‍ക്കല്‍ മണ്ഡലം വൈസ്‌ പ്രസിഡന്റ്‌ മണികണ്‌ഠന്‍ എന്നിവരും ബിനു തോമസിനൊപ്പം ഉണ്ടായിരുന്നു.










from kerala news edited

via IFTTT

പുതുവത്സരാഘോഷം സുരക്ഷയ്‌ക്ക് പോലീസ്‌ സന്നാഹം











Story Dated: Wednesday, December 31, 2014 07:34


തിരുവനന്തപുരം: പുതുവത്സരപ്പിറവി ആഘോഷങ്ങളില്‍ ക്രമസമാധാനവും സഞ്ചാരികളുടെ സുരക്ഷയും ഉറപ്പുവരുത്തുന്നതിന്‌ ശക്‌തമായ പോലീസ്‌ സന്നാഹം ഏര്‍പ്പെടുത്തി. സ്‌ത്രീ സുരക്ഷയ്‌ക്കായി ആവശ്യമായ വനിതാ പോലീസിനെ യൂണിഫോമിലും മഫ്‌ടിയിലും വിന്യസിക്കും. തിരുവനന്തപുരം സിറ്റി പോലീസ്‌ കമ്മിഷണറുടെ നേതൃത്വത്തില്‍ രണ്ടു ഡി.സി.പിമാര്‍, കമാന്‍ഡന്റ്‌, 15 അസി. കമ്മിഷണര്‍മാര്‍, വനിതാ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍ ഉള്‍പ്പെടെ 24 പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍, 75 ലധികം സബ്‌ ഇന്‍സ്‌പെക്‌ടര്‍മാര്‍, വനിതാ പോലീസുള്‍പ്പെടെ 1500 ലധികം പോലീസുദ്യോഗസ്‌ഥര്‍ എന്നിവര്‍ ഡ്യൂട്ടിക്കായി ഇന്ന്‌ ഉച്ചമുതല്‍ നിയോഗിക്കും.


കോവളം ബീച്ച്‌, ശംഖുമുഖം ബീച്ച്‌ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍, റെയില്‍വെ സ്‌റ്റേഷന്‍, ബസ്‌ സ്‌റ്റാന്‍ഡ്‌ തുടങ്ങിയ സ്‌ഥലങ്ങളിലും തിരക്കേറിയ ബസുകളിലും പൂവാശല്യവും പോക്കറ്റടിയും മറ്റും തടയുന്നതിന്‌ വനിതകള്‍ ഉള്‍പ്പെടെ നൂറിലധികം മഫ്‌ടി പോലീസുകാരെയും ഷാഡോ പോലീസിനെയും ഡ്യൂട്ടിക്ക്‌ നിയോഗിച്ചിട്ടുണ്ട്‌. ഇപ്പോഴത്തെ പ്രത്യേകസാഹചര്യം കണക്കിലെടുത്ത്‌ ബോംബ്‌ സ്‌ക്വാഡ്‌, ഡോഗ്‌ സ്‌ക്വാഡ്‌, ആന്റി സബോട്ടേജ്‌ പരിശോധനാ സംഘം എന്നിവരെ നിയോഗിച്ചിട്ടുണ്ട്‌.


പുതുവത്സരാഘോഷങ്ങള്‍ നടക്കുന്ന കോവളം സമുദ്രാബീച്ച്‌, ഗ്രേവ്‌ബീച്ച്‌, ഹവ്വാബീച്ച്‌, സീറോക്ക്‌ ബീച്ച്‌, ലൈറ്റ്‌ ഹൗസ്‌ ബീച്ച്‌, കോക്കനട്ട്‌ ബീച്ച്‌, ശംഖുമുഖം, വേളി, ആക്കുളം ബോട്ട്‌ ക്ലബ്‌ തുടങ്ങിയ സ്‌ഥലങ്ങളിലും തിരുവനന്തപുരം സിറ്റിയിലെ പ്രധാന ഹോട്ടലുകള്‍, ക്ലബുകള്‍, സ്‌റ്റാര്‍ ഹോട്ടലുകള്‍ ഇവ കേന്ദ്രീകരിച്ചും വനിതാ ഷാഡോ ഉള്‍പ്പെടെ പോലീസിനെ വിന്യസിച്ചിട്ടുണ്ട്‌. പ്രധാന സ്‌ഥലങ്ങളിലെല്ലാം മഫ്‌ടി പോലീസിനെ കൂടാതെ നിരീക്ഷണ കാമറുകളും സജ്‌ജമാക്കി.


വിനോദ സഞ്ചാരികള്‍ കടലിലിറങ്ങി അപകടം സംഭവിക്കുന്നത്‌ ഒഴിവാക്കുന്നതിനായി ലൈഫ്‌ ഗാര്‍ഡുകളുടെയും കോസ്‌റ്റല്‍ പോലീസിന്റെയും സേവനം ഉറപ്പുവരുത്തി. മോട്ടോര്‍ സൈക്കിളുകളിലും ഓട്ടോറിക്ഷകളിലും യൂണിഫോമിലും മഫ്‌ടിയിലും പ്രത്യേക പോലീസ്‌ പട്രോളിംഗ്‌ ഏര്‍പ്പെടുത്തി. മദ്യപിച്ച്‌ അപകടകരമായി വാഹനം ഓടിക്കുന്നവരെ തടയുന്നതിനായി ഹൈവെ ഉള്‍പ്പെടെ പ്രധാനസ്‌ഥലങ്ങളിലെല്ലാം പോലീസ്‌ പരിശോധനയും പോലീസ്‌ പിക്കറ്റും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.


കൂടാതെ പൊതുജനങ്ങള്‍ എന്തെങ്കിലും കുറ്റകൃത്യങ്ങള്‍ കാണുന്നപക്ഷം 9497996991 (പോലീസ്‌ കമ്മിഷണര്‍), 9497996988 (ഡി.സി.പി, ക്രമസമാധാനം), 9497996987 (ഡി.സി.പി, ഭരണം), 9497990001 (അസി. കമ്മിഷണര്‍), 100, 2331403, 2331843 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.










from kerala news edited

via IFTTT

മൂക്കുന്നിമല: ഖനനമുപേക്ഷിച്ചവരും മടങ്ങിയെത്തി











Story Dated: Wednesday, December 31, 2014 07:34


mangalam malayalam online newspaper

മലയിന്‍കീഴ്‌: ഇക്കഴിഞ്ഞ മേയ്‌മാസത്തില്‍ വിജിലന്‍സ്‌ ഉദ്യോഗസ്‌ഥ സംഘം നടത്തിയ പരിശോധനക്കിടെ ഖനനം ഉപേക്ഷിച്ച്‌ മലയിറങ്ങിയ 15 ഓളം ചെറുകിട പാറമട ഉടമകള്‍ വീണ്ടും മൂക്കുന്നിമലയില്‍ പ്രവര്‍ത്തനം തുടങ്ങി. ഇതില്‍ ക്രഷ്‌ യൂണിറ്റ്‌ പ്രവര്‍ത്തിപ്പിക്കുന്നവരും ഉള്‍പ്പെടും. മടങ്ങിയെത്തിയ പാറമട ഉടമകള്‍ക്ക്‌ പള്ളിച്ചല്‍ പഞ്ചായത്ത്‌ നല്‍കിയ ലൈസന്‍സുകള്‍ ഉണ്ടെന്നാണ്‌ അവകാശവാദം. മലിനീകരണ നിയന്ത്രണ ബോര്‍ഡിലെയും ജിയോളജി ഡിപ്പാര്‍ട്ട്‌മെന്റിലെയും ഉദ്യോഗസ്‌ഥ വൃന്ദത്തിന്‌ അനധികൃത ഖനനത്തെക്കുറിച്ച്‌ വ്യക്‌തമായ വിവരം ലഭിച്ചിട്ടുണ്ടെങ്കിലും പഞ്ചായത്ത്‌ ലൈസന്‍സ്‌ ഉള്ളതുകാരണം നടപടികളൊന്നുമെടുത്തിട്ടില്ല.


സ്‌ഫോടന ശബ്‌ദം പരമാവധി കുറച്ച്‌ നിയന്ത്രിക്കാനാവശ്യമായ അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ്‌ പര്‍വത ശിഖരങ്ങള്‍ ഉടച്ചുവാരുന്നത്‌. ഖനനം ചെയ്‌തെടുക്കുന്ന പാറയുടെ 90 ശതമാനവും ക്രഷ്‌ യൂണിറ്റുകള്‍ക്കാണ്‌ വില്‍ക്കുന്നത്‌. ശേഷിച്ചവ പുറത്തേക്ക്‌ കൊണ്ടുപോകും. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികളില്‍ സിംഹഭാഗവും വന്‍കിട ക്രഷ്‌ യൂണിറ്റുകളുടെ ബിനാമികളാണെന്ന്‌ വിജിലന്‍സ്‌ കണ്ടെത്തിയിട്ടുണ്ട്‌.


യാതൊരു ലൈസന്‍സുകളുമില്ലാതെയാണ്‌ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതെന്നും റിസര്‍വ്‌ ഫോറസ്‌റ്റില്‍ ഉള്‍പ്പെട്ട മൂക്കുന്നിമലയിലെ ഖനനം അനധികൃതമാണെന്നും പരിസ്‌ഥിതിയെ പ്രതികൂലമായി ബാധിക്കുന്നതും സര്‍ക്കാരിന്‌ ഭീമമായ സാമ്പത്തിക നഷ്‌ടം ഉണ്ടാക്കുന്നതുമായ ഖനനം, ഒരര്‍ഥത്തില്‍ രാജ്യസുരക്ഷക്ക്‌ വെല്ലുവിളിയാണെന്നും കാണിച്ച്‌ ആഭ്യന്തര വകുപ്പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി പരിസ്‌ഥിതി പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക്‌ മാര്‍ച്ച്‌ 12ന്‌ കത്തു നല്‍കിയിരുന്നു.


നാടിന്റെ വികസനം, തൊഴില്‍ പ്രശ്‌നങ്ങള്‍ എന്നിവ ചൂണ്ടിക്കാട്ടിയാണ്‌ സര്‍ക്കാര്‍ ആഭ്യന്തര -പരിസ്‌ഥിതി വകുപ്പുകളുടെ ശിപാര്‍ശ നിരാകരിച്ചതെന്നാണ്‌ വിവരം. അതേ സമയം സര്‍ക്കാരിന്‌ ഉണ്ടായിട്ടുള്ള സാമ്പത്തിക നഷ്‌ടം തിരിച്ചു പിടിക്കാന്‍ ധനകാര്യ വകുപ്പ്‌ തയാറാകാത്തതില്‍ ദൂരൂഹതയുണ്ടെന്ന ആക്ഷേപവുംശക്‌തമാണ്‌.










from kerala news edited

via IFTTT