121

Powered By Blogger

Sunday 1 March 2015

വിലതകര്‍ച്ചയും തൊഴില്‍ കൂലിവര്‍ധനവും: മരവ്യവസായം പ്രതിസന്ധിയില്‍











Story Dated: Monday, March 2, 2015 02:51


കല്‍പ്പറ്റ: മരങ്ങളുടെ വിലതകര്‍ച്ചയും, തൊഴില്‍ മേഖലയിലെ കൂലിവര്‍ധനവും ഈര്‍ച്ചക്കൂലി വര്‍ധനവും, ഉദ്യോഗസ്‌ഥ പീഡനങ്ങളും ചെറുകിട മരവ്യാപാരികളെയും, കര്‍ഷകരെയും പ്രതിസന്ധിയിലാക്കിയതായി ടിമ്പര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ആരോപിച്ചു.


കപ്പല്‍ നിര്‍മാണത്തിനും ബോട്ടുനിര്‍മാണത്തിനുമെല്ലാം മരങ്ങളുപയോഗിച്ചിരുന്നത്‌ മാറി ഇന്ന്‌ ഫൈബറും മറ്റുലോഹങ്ങളും ഈ വിപണിയെ പൂര്‍ണ്ണമായും കീഴടക്കി. കെട്ടിട നിര്‍മാണത്തിന്‌ ഇന്ന്‌ ഉപയോഗിക്കുന്നത്‌ സിമന്റ്‌ കട്ടിള, പ്ലൈവുഡ്‌, അലുമിനിയും എന്നിവയാണ്‌. ഇതോടെ മരത്തിന്‌ ചിലവ്‌ കുറഞ്ഞു. മരവ്യവസായത്തില്‍ രണ്ടാംസ്‌ഥാനത്തുള്ള കല്ലായിയിലാണ്‌ 90 ശതമാനവും മരങ്ങള്‍ വിറ്റഴിക്കുന്നത്‌. എന്നാല്‍ ഇപ്പോള്‍ ഇവിടെയുള്ള ആയിരകണക്കിന്‌ ഈര്‍ച്ച മില്ലുകള്‍ പൊളിച്ചുമാറ്റി ഗോഡൗണുകളും, മറ്റുവ്യാപരസ്‌ഥാപനങ്ങളുമായി. സര്‍ക്കാര്‍ ഡിപ്പോകളിലെ മരങ്ങളും കെട്ടികിടക്കുകയാണ്‌. 14.5 ശതമാനം വാറ്റ്‌ നികുതി പാഴ്‌മരങ്ങള്‍ക്കുപോലും ചുമത്തിയിരിക്കുകയാണ്‌.


ഇത്‌ കുറക്കാനാവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ഡിപ്പോകളില്‍ നിന്നും വാങ്ങുന്ന മരങ്ങള്‍ക്ക്‌ വരുമാന നികുതി ഉള്‍പ്പടെ 29 ശതമാനം നികുതി വരുന്നുണ്ട്‌. പാതയോരത്തും വനത്തിലും വീണുകിടക്കുന്ന കോടികളുടെ മരങ്ങളാണ്‌ ചിതലരിച്ച്‌ നശിക്കുന്നത്‌. ഇത്‌ ശേഖരിച്ച്‌ ലേലം ചെയ്ണം. യമരവ്യവസായികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു. വൃക്ഷതൈകള്‍ സൗജന്യമായി കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്യാനും യോഗം തീരുമാനിച്ചു.


സയ്യിദ്‌ കെ.സി.കെ. തങ്ങള്‍ യോഗം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡന്റ്‌ ജെയിംസ്‌ അമ്പലവയല്‍ അധ്യക്ഷത വഹിച്ചു. കെ.പി. വേണുഗോപാല്‍, എന്‍.സി. ഹുസൈന്‍ ഹാജി, വി.കെ. മോഹനന്‍, ജോസ്‌, പി.എസ്‌. മോഹനന്‍, ബേബി, നാസര്‍, ബാവ, മജീദ്‌, ഹനീഫ, അബ്‌ദുള്‍ അസീസ്‌, ജോര്‍ജ്‌, നിര്‍മ്മല, തങ്കച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT

കൃഷിയിടം കത്തി നശിച്ചു











Story Dated: Monday, March 2, 2015 02:51


പുല്‍പ്പള്ളി: പുല്‍പ്പള്ളി എഴുപത്തിമൂന്നില്‍ കൃഷിയിടത്തിന്‌ തീപിടിച്ചു. ഇന്നലെ ഉച്ചക്ക്‌ ശേഷം 2.30 ഓടെയായിരുന്നു സംഭവം. എഴുപത്തിമൂന്ന്‌ ഈയന്നത്തില്‍ ബേബി, പള്ളിക്കുന്നേല്‍ വീട്ടില്‍ ഡൊമിനിക്‌ എന്നിവരുടെ തോട്ടത്തിലാണ്‌ തീപടര്‍ന്നത്‌. ഇവരുടെ ഒരേക്കറോളം കൃഷിയിടത്തിന്‌ തീപടര്‍ന്നു. തോട്ടത്തില്‍ കുരുമുളക്‌ ചെടികളും റബര്‍ മരങ്ങളുമായിരുന്നു ഉണ്ടായിരുന്നത്‌. നാട്ടുകാര്‍ ചേര്‍ന്നാണ്‌ തീയണച്ചത്‌.










from kerala news edited

via IFTTT

തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധനവ്‌ നടപ്പിലാക്കണം











Story Dated: Monday, March 2, 2015 02:51


പുത്തുമല: തോട്ടം തൊഴിലാളികളുടെ കൂലി വര്‍ധനവ്‌ അടിയന്തിരമായി നടപ്പിലാക്കണമെന്ന്‌ ജില്ലാ എസേ്‌റ്ററ്റ്‌ ലേബര്‍ യുണിയന്‍-സി.ഐ.ടി.യു. പുത്തുമല ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു. കൂലി വര്‍ധനവിന്റെ കരാര്‍ കാലാവധി കഴിഞ്ഞിട്ടും യു.ഡി.എഫ്‌. സര്‍ക്കാരും തോട്ടമുടമകളും ഒത്തുകളിച്ച്‌ നീട്ടികൊണ്ടുപോവുകയാണ്‌. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവ്‌ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കുറഞ്ഞ കൂലിക്ക്‌ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജീവിത നിലവാരം ദുസഹമായിരിക്കുകയാണ്‌.


ഇക്കാര്യത്തില്‍ അടിയന്തിരമായി തൊഴില്‍ വകുപ്പും, സര്‍ക്കാരും ഇടപെടണം. കടുത്ത വേനല്‍ ചൂടില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്ക്‌ സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ ജോലിസമയം ക്രമീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. യുണിയന്‍ ജനറല്‍ സെക്രട്ടറി പി. ഗഗാറിന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. പ്രസിഡന്റ്‌ മുഹമ്മദ്‌ ഷാഫി, രമേശന്‍, ത്യാഗരാജന്‍, രാജേഷ്‌, ഉഷ ലക്ഷ്‌മണന്‍ എന്നിവര്‍ പ്രസംഗിച്ചു.


ഭാരവാഹികളായി മുഹമ്മദ്‌ ഷാഫി (പ്രസിഡന്റ്‌), രമേശന്‍ (വൈസ്‌ പ്രസിഡന്റ്‌), ത്യാഗരാജന്‍ (സെക്രട്ടറി), രാജേഷ്‌ (ജോയിന്റ്‌ സെക്രട്ടറി), ഉഷ ലക്ഷ്‌മണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. സമ്മേളനത്തോടനുബന്ധിച്ച്‌ തൊഴിലാളികളുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രകടനം നടത്തി.










from kerala news edited

via IFTTT

ഘോഷയാത്രക്കിടെ വിരണ്ടോടി കായലില്‍ പുതഞ്ഞ ആനയെ രക്ഷപ്പെടുത്തി











Story Dated: Monday, March 2, 2015 06:58


mangalam malayalam online newspaper

കടയ്‌ക്കാവൂര്‍: വക്കം പുത്തന്‍നട ദേവേശ്വരം ക്ഷേത്രത്തിലെ ഉത്സവ സമാപനത്തോടനുബന്ധിച്ച്‌ നടന്ന പുറത്തെഴുന്നള്ളത്ത്‌ ഘോഷയാത്രക്കിടെ വിരണ്ടോടിയ അകത്തുമുറി കായലിലെ ചേറില്‍ പുതഞ്ഞു. ആനയെ മണിക്കൂര്‍ നീണ്ട പരിശ്രമത്തിനുശേഷം നാട്ടുകാരുടെ സഹായത്തോടെ രക്ഷിക്കാനായി.


ഉത്സവത്തിന്റെ സമാപന ദിവസമായ ശനിയാഴ്‌ച ദേവന്റെ തിടമ്പുമേറ്റി പുറത്തെഴുന്നള്ളിപ്പിന്‌ കൊണ്ടുവന്ന ആനയാണ്‌ വിരണ്ടോടിയത്‌. ഘോഷയാത്ര, വക്കം പ്രൈമറി ഹെല്‍ത്ത്‌ സെന്ററിന്‌ സമീപത്തെത്തിയപ്പോള്‍ ഒരു കൂട്ടം യുവാക്കള്‍ ആനയ്‌ക്ക് പിന്നാലെ കൂടി ബഹളം വയ്‌ക്കുകയും ആനയുടെ വാലില്‍ ബലമായി പിടിച്ച്‌ തൂങ്ങാന്‍ ശ്രമിച്ചതായും ദൃക്‌സാക്ഷികള്‍ പറയുന്നു.


പരിഭ്രമിച്ചോടിയ ആന തിരിഞ്ഞോടാന്‍ തുടങ്ങി. ക്ഷേത്ര ഭാരവാഹികളായ വക്കം സ്വദേശികളായ മനീഷും ആദര്‍ശുമായിരുന്നു ആനപ്പുറത്ത്‌ ഇരുന്നിരുന്നത്‌. ഇരുവരേയും കൊണ്ട്‌ ഒന്നരകിലോമീറ്ററോളം റോഡിലൂടെ ഓടിയ ആന ഒടുവില്‍ ചെന്നിറങ്ങിയത്‌ അകത്തുമുറി കായലിനോട്‌ ചേര്‍ന്ന്‌ തൊണ്ടഴുക്കിയിരുന്ന ചേറിലാണ്‌. ഈ തക്കം നോക്കി ആനപ്പുറത്തുനിന്നും ചാടിയ മനീഷും ആദര്‍ശും നിസാര പരുക്കുകളോടെ പാപ്പാന്‍മാരുടെയും നാട്ടുകാരുടെയും ശ്രമഫലമായി കരയ്‌ക്കെത്തിച്ചു.


വലിയ വടം ഉപയോഗിച്ച്‌ കെട്ടിവലിച്ചാണ്‌ ആനയെ കരയ്‌ക്കെത്തിച്ച്‌ തളച്ചത്‌. സംഭവമറിഞ്ഞ്‌ കടയ്‌ക്കാവൂര്‍ പോലീസ്‌ സ്‌ഥലത്തെത്തി. നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ ആനയെ വിരട്ടിയതിന്‌ വക്കം സ്വദേശി രജുവിനെ കടയ്‌ക്കാവൂര്‍ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.










from kerala news edited

via IFTTT

വിവാഹ തട്ടിപ്പുവീരന്‍ അറസ്‌റ്റില്‍











Story Dated: Monday, March 2, 2015 02:50


പാലക്കാട്‌: ആള്‍ മാറാട്ടം നടത്തി വിവാഹം കഴിച്ച യുവാവിനെ ചെര്‍പ്പുളശ്ശേരി പോലീസ്‌ അറസ്‌റ്റ് ചെയ്‌തു. കരിമ്പുഴ തോട്ടര കാഞ്ഞിരത്തിങ്കല്‍ മൊയ്‌തുണ്ണി(35)യാണ്‌ അറസ്‌റ്റിലായത്‌. നെല്ലായ പുലാക്കാട്‌ പാറക്കത്തൊടി മൊയ്‌തീന്റെ മകള്‍ ഹാജറയെ വയനാട്‌ സ്വദേശി സലീം എന്ന വ്യാജപേരില്‍ ഇയാള്‍ വിവാഹം കഴിച്ചിരുന്നു. വിവാഹം കഴിഞ്ഞ്‌ പിറ്റേ ദിവസം മുതല്‍ തന്നെ പണവും സ്വര്‍ണവും ആവശ്യപ്പെട്ടപ്പോള്‍ സംശയം തോന്നിയ ബന്ധുക്കള്‍ കൂടുതല്‍ അന്വേഷിച്ചപ്പോഴാണ്‌ ഇയാളുടെ വിവാഹ തട്ടിപ്പു കഥകള്‍ പുറത്താവുന്നത്‌.


നാട്ടുകല്‍, വയനാട്‌ മാനന്തവാടി, വിളയൂര്‍ കുപ്പൂത്ത്‌, പെരിന്തല്‍മണ്ണ എന്നീ സ്‌ഥലങ്ങളില്‍ നിന്ന്‌ നാല്‌ വിവാഹങ്ങള്‍ കഴിച്ചിട്ടുണ്ട്‌. ഇവരില്‍ ആദ്യ മൂന്ന്‌ ഭാര്യമാര്‍ നല്‍കിയ വ്യത്യസ്‌ത പരാതികളില്‍ മൊയ്‌തുണ്ണിയുടെ പേരില്‍ നിലവില്‍ കേസുകളുണ്ട്‌. മാത്രമല്ല കോങ്ങാട്‌ സ്‌റ്റേഷനില്‍ മോഷണക്കേസും ശ്രീകൃഷ്‌ണപുരം സ്‌റ്റേഷനില്‍ കരിമ്പുഴ മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ടാപ്പിംഗ്‌ തൊഴിലാളിയെ മര്‍ദിച്ചതുമായി ബന്ധപ്പെട്ടും കേസുകളുണ്ട്‌. ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT

ചെമ്പൈ ഏകാദശി സംഗീതോത്സവത്തിന്‌ പരിസമാപ്‌തി











Story Dated: Monday, March 2, 2015 02:50


കുഴല്‍മന്ദം: നൂറ്റിയൊന്നാമത്‌ ചെമ്പൈ ഏകാദശി സംഗീതോത്സവത്തിന്‌ ആവേശ തികവോടെ പരിസമാപ്‌തി. ശുദ്ധ സംഗീതത്തിന്റെ ആരോഹണ അവരോഹണത്താല്‍ ചെമ്പൈയുടെ ജന്മ ഗ്രാമത്തിനു ഒരിക്കല്‍ക്കൂടി പുണ്യപൂര്‍ണ്ണത പകര്‍ന്നു. ഗുരുവിന്റെ സ്‌മരണകളെ ദീപ്‌തമാക്കി ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ നാദാര്‍ച്ചന ഏകാദശി സംഗീതോത്സവത്തെ ഒരിക്കല്‍ക്കൂടി അവിസ്‌മരണീയമാക്കി.


പ്രസിദ്ധ സംഗീതജ്‌ഞന്‍ മണ്ണൂര്‍ രാജകുമാരനുണ്ണിയുടെ നേതൃത്വത്തില്‍ നടന്ന പഞ്ചരത്നകീര്‍ത്തന ആലാപനത്തോടെയാണ്‌ സമാപന ദിനമായ ഇന്നലെ ചെമ്പൈ ഏകാദശി സംഗീതോത്സവ വേദിയുണര്‍ന്നത്‌. സദനം ഹരികുമാര്‍, വെള്ളിനേഴി സുബ്രഹ്‌മണ്യന്‍, മേഘനാ മൂര്‍ത്തി, സുനീതി, ബാബുരാജ്‌, ഗംഗാദേവി, രാധാരാമചന്ദ്രന്‍, എന്നിവരുടെ കച്ചേരികളും നടന്നു.


പാര്‍ഥസാരഥി ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള ഉഞ്ചവൃത്തി ചടങ്ങുകള്‍ക്ക്‌ ശേഷമാണ്‌ പഞ്ചരത്നകീര്‍ത്തനാലാപനത്തിനു തുടക്കമിട്ടത്‌. ത്യാഗരാജസ്വാമികള്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട്‌ ഭിക്ഷാടനം നടത്തുന്നതിനെ അനുസ്‌മരിക്കുന്ന ചടങ്ങായ ഉഞ്ചവ്യത്തിക്ക്‌ ചെമ്പൈ കോതാണ്ഡരാമഭാഗവതരാണ്‌ നേതൃത്വം നല്‍കിയത്‌.


പഞ്ചരത്ന കീര്‍ത്തനാലാപനത്തിനു ശേഷം പ്രമുഖ സംഗീതഞ്‌ജന്‍ ടി.വി. ഗോപാലകൃഷ്‌ണന്റെ കച്ചേരിയാണ്‌ നടന്നത്‌. തുടര്‍ന്ന്‌ വിവിധ സംഗീതജ്‌ഞരുടെ കച്ചേരികള്‍ അരങ്ങേറി. വൈകീട്ട്‌ ചെമ്പൈ വിദ്യാപീഠം വിദ്യാര്‍ത്ഥികളും അധ്യാപകരും നയിച്ച സംഗീതാരാധന, ചെന്നെ ജി രാമനാഥന്‍ നയിച്ച സാക്‌സ ഫോണ്‍ കച്ചേരി, വിജയ്‌ യേശുദാസ്‌ അവതരിപ്പിച്ച കച്ചേരി തുടങ്ങിയവ ശ്രദ്ധേയമായി. രാത്രി ഒന്‍പതോടെയാണ്‌ ഗുരു സമക്ഷം അര്‍ച്ചനാ പുഷ്‌പങ്ങള്‍ തീര്‍ത്ത്‌ ഡോ: കെ.ജെ. യേശുദാസ്‌ ആലാപനത്തിന്‌ തുടക്കമിട്ടത്‌. ഗുരുവിന്റെ ഇഷ്‌ട കീര്‍ത്തനങ്ങളുടെ ആലാപനത്തോടെയായിരുന്നു തുടക്കം. ആരാധകത്തിരക്കില്‍ ചെമ്പൈ ഗ്രാമത്തെ വീര്‍പ്പുമുട്ടിച്ചു.










from kerala news edited

via IFTTT

കവിതാപിള്ളയുടെ വെളിപ്പെടുത്തല്‍: അനേ്വഷിക്കുമെന്ന്‌ ചെന്നിത്തല











Story Dated: Monday, March 2, 2015 02:50


ചിറ്റൂര്‍(പാലക്കാട്‌): കവിതാപിള്ളയുടെ വെളിപ്പെടുത്തലില്‍ ശക്‌തമായ അനേ്വഷണം നടത്തുമെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. ഇതിനായി ഉത്തരമേഖല ഐ.ജിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്‌. മീനാക്ഷിപുരം പോലീസ്‌ സ്‌റ്റേഷന്‍ ഉദ്‌ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു.


കവിതപിള്ളയുടെ ശബ്‌ദം മാത്രമാണ്‌ പുറത്തുവന്നിട്ടുള്ളത്‌. ആര്‍ക്കും ആരുടെ പേരിലും എന്ത്‌ ആരോപണവും ഉന്നയിക്കാം. അനേ്വഷണത്തില്‍ വസ്‌തുതയുണ്ടെന്ന്‌ തെളിഞ്ഞാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകും. നിയമം ലംഘിക്കുന്നവര്‍ ആരായാലും നടപടി നേരിടേണ്ടിവരും. നിയമവിരുദ്ധമായും ചട്ടവിരുദ്ധമായും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയാല്‍ പോലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.










from kerala news edited

via IFTTT

കിണറ്റില്‍ വീണ മാനിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി











Story Dated: Monday, March 2, 2015 02:50


ആനക്കര: ആനക്കരയില്‍ കിണറ്റില്‍ വീണ പുള്ളിമാനിനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ആനക്കര മലേഷ്യബില്‍ഡിങ്ങിന്‌ സമീപം കോടിയില്‍ മുഹമ്മദിന്റെ(കുഞ്ഞിപ്പ) കിണറ്റിലാണ്‌ രാവിലെ മാനിനെ കണ്ടെത്തിയത്‌. പിന്നീട്‌ നാട്ടുകാര്‍ ചേര്‍ന്ന്‌ കരയ്‌ക്കു കയറ്റുകയായിരുന്നു. ചെറുതായി പരിക്കേറ്റ മാനിന്‌ വട്ടംകുളം മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി ഡോക്‌ടര്‍ വി.കെ.പി. മോഹന്‍കുമാര്‍ പരിശോധിച്ചു. മാനിനെ കണ്ടെത്തിയ വാര്‍ത്ത പരന്നതിനെ തുടര്‍ന്ന്‌ നൂറുകണക്കിനാളുകളാണ്‌ കാണാനെത്തിയത്‌. നിലമ്പൂരില്‍ നിന്ന്‌ ഫോറസ്‌റ്റ് അധികൃതര്‍ എത്തി മാനിനെ കൊണ്ടുപോയി. മാസങ്ങളായി ആനക്കര മേഖലയില്‍ പുലിയെ കണ്ടതായി വാര്‍ത്തകള്‍ വന്നിരുന്നു.










from kerala news edited

via IFTTT

പോലീസില്‍ എട്ടുമണിക്കൂര്‍ ഡ്യൂട്ടി പരിഗണനയില്‍: മന്ത്രി











Story Dated: Monday, March 2, 2015 02:50


ചിറ്റൂര്‍: പോലീസിന്റെ സേവനസമയം എട്ടു മണിക്കൂറാക്കി പരീക്ഷണാടിസ്‌ഥാനത്തില്‍ ഉടന്‍ നടപ്പാക്കുമെന്നും വിജയം കണ്ടാല്‍ ഘട്ടംഘട്ടമായി സംസ്‌ഥാന വ്യാപകമായി നടപ്പില്‍വരുത്തുമെന്നും ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. മീനാക്ഷിപുരത്ത്‌ പുതിയ പോലീസ്‌ സ്‌റ്റേഷന്‍ ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 15 ദിവസത്തിനകം മീനാക്ഷിപുരം സ്‌റ്റേഷന്‌ പുതിയ ജീപ്പ്‌ അനുവദിക്കും. ജനസംഖ്യക്ക്‌ ആനുപാതികമായി സ്‌റ്റേഷനുകളില്‍ ജീവനക്കാരില്ലാത്തതാണ്‌ പ്രശ്‌നപരിഹാരം നീണ്ടുപോകാന്‍ ഇടയാകുന്നത്‌.


പൊതുജന സംരക്ഷണം കണക്കിലെടുത്ത്‌ മന്ത്രിസഭ നടപ്പിലാക്കിയ ഓപ്പറേഷന്‍ സുരക്ഷ പ്രകാരം നിരവധി ക്രിമിനലുകളെ ഒരാഴ്‌ച്ചക്കകം അറസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌. ഇതില്‍ രാഷ്‌ട്രീയ ഇടപെടലുകള്‍ അനുവദിക്കില്ല. മുപ്പത്‌ വര്‍ഷം പിന്നിട്ട പോലീസുകാരുടെ പ്രമോഷന്‍ ലിസ്‌റ്റ്‌ ഉടന്‍ പ്രഖ്യാപിക്കുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.


ഒരു വര്‍ഷം മുമ്പ്‌ സര്‍ക്കാര്‍ അനുമതി ലഭിച്ചിട്ടും പോലീസ്‌ സ്‌റ്റേഷന്‍ ഉദ്‌ഘാടനം നീണ്ടുപോവാന്‍ കാരണം പെരുമാട്ടി ഗ്രാമപഞ്ചായത്ത്‌ ഹൈകോടതിയെ സമീപിച്ച്‌ തടസമുണ്ടാക്കിയതുകൊണ്ടാണെന്ന്‌ അധ്യക്ഷത വഹിച്ച കെ. അച്യുതന്‍ എം.എല്‍.എ. പറഞ്ഞു. എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ച ഒന്നരക്കോടിയില്‍ നിലവിലുള്ള ഔട്ട്‌പോസ്‌റ്റില്‍ കെട്ടിടം പണിത്‌ ഒരു വര്‍ഷത്തിനകം സ്‌റ്റേഷന്‍ മാറ്റിസ്‌ഥാപിക്കും. മുന്‍ എം.പി. വി.എസ്‌. വിജയരാഘവന്‍, നോര്‍ത്ത്‌ സോണ്‍ എ.ഡി.ജി.പി. എന്‍. ശങ്കര്‍റെഡി, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ പി.എസ്‌. ശിവദാസ്‌ (പട്ടഞ്ചേരി), കെ.എസ്‌. തനികാചലം (കൊഴിഞ്ഞാമ്പാറ) എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ പോലീസ്‌ മേധാവി എച്ച്‌. മഞ്‌ജുനാഥ്‌ സന്നിഹിതനായിരുന്നു.










from kerala news edited

via IFTTT

ബാങ്കിന്റെ അനാസ്‌ഥ: കാര്‍ഷിക സ്‌ഥാപനം അടച്ചുപൂട്ടി











Story Dated: Monday, March 2, 2015 02:50


പാലക്കാട്‌: ബാങ്ക്‌ ഉദ്യോഗസ്‌ഥരുടെ അനാസ്‌ഥമൂലം സ്‌ഥാപനം അടച്ച്‌ പൂട്ടിയതായി ഉടമ വള്ളിക്കോട്‌് സ്വദേശി കെ.എ. കുട്ടപ്പന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 2000ല്‍ കാനറാ ബാങ്ക്‌ സുല്‍ത്താന്‍പേട്ടയില്‍ നിന്ന്‌ കൂണ്‍ കൃഷി സ്‌ഥാപനം തുടങ്ങുന്നതിനായി അഗ്രിലോണായി 14,31,700 രൂപയും എസ്‌.ഐ.ഡി.ബി.ഐയില്‍ നിന്ന്‌ എന്‍.ഇ.എഫ്‌ അസിസ്‌റ്റന്‍സായി 5,48,500 രൂപ പലിശയില്ലാതെയും വായ്‌പ എടുക്കുകയും 2001ല്‍ പ്രോജക്‌ട് പൂര്‍ത്തീകരിച്ച്‌ കൂണ്‍ ഉത്‌പാദനം തുടങ്ങുകയും ചെയ്‌തു.


2003ല്‍ അഗ്രിഡിപ്പാര്‍ട്ട്‌മെന്റും ബാങ്ക്‌ മാനേജരും സംയുക്‌ത പരിശോധന നടത്തുകയും ഇതിന്റെ അടിസ്‌ഥാനത്തില്‍ പ്ര?ജക്‌ടിന്റെ അമ്പത്‌ ശതമാനം (11.5 ലക്ഷം) സബ്‌സിഡിയായി അനുവദിക്കുകയും ചെയ്‌തു. ഈ തുകക്ക്‌ ഇന്ററസ്‌റ്റ് ചാര്‍ജ്‌ ചെയ്യരുതെന്നും ബാങ്ക്‌ വായ്‌പയിലേക്ക്‌ അഡ്‌ജറ്റ്‌ ചെയ്യണമെന്നും പ്രത്യേകം നിര്‍ദേശം നല്‍കുകയും ചെയ്‌തു. എന്നാല്‍ ചില ബാങ്ക്‌ ജീവനക്കാര്‍ ഇതിന്‌ വിരുദ്ധമായി പ്രവര്‍ത്തിക്കുകയും 18,99369 രൂപ കെട്ടണമെന്ന്‌ കാണിച്ച്‌ 2009ല്‍ വക്കീല്‍ നോട്ടീസ്‌ അയക്കുകയായിരുന്നു. ശരിയായ രീതിയില്‍ പണം നല്‍കാമെന്നും ആര്‍.ബി.ഐ പ്രകാരം ഒ.ടി.എസ്‌ ബെനിഫെറ്റ്‌ നല്‍കണമെന്നാവശ്യപ്പെട്ടെങ്കിലും അതെല്ലാം നിരസിച്ച്‌ നിയമവിരുദ്ധമായി വീടും പറമ്പും ബാങ്ക്‌ പിടിച്ചെടുക്കുകയും സ്‌ഥാപനം അടച്ച്‌ പൂട്ടേണ്ടതായും വന്നു.


ബാങ്കിന്റെ നടപടിക്കെതിരെ ഡി.ആര്‍.ടി എറണാകുളത്തെ സമീപിച്ച്‌ അനുകൂല വിധി നേടി. കോടതി ഉത്തരവ്‌ പ്രകാരം എസ്‌.എ ഫീസായ ആറായിരം രൂപയും പൊസഷന്‍ ചാര്‍ജ്‌ 11,000 രൂപയും കൂടാതെ സബ്‌സിഡി തുകക്ക്‌ ഇന്ററസ്‌റ്റ് ചാര്‍ജ്‌ ചെയ്യാതെയുള്ള പുതിയ ബാങ്ക്‌ സ്‌റ്റേറ്റ്‌മെന്റ്‌ നല്‍കാനും വിധിയുണ്ടായെങ്കിലും നടപടി മാത്രമായില്ല. നല്ലനിലയില്‍ ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കൃഷി സ്‌ഥാപനം ബാങ്കിന്റെ തെറ്റായ നയം മൂലം അടച്ച്‌ പൂട്ടിയത്‌ മൂലം 25 ലക്ഷത്തിലേറെ നഷ്‌ടം സംഭവിച്ചതായും കെ.എ. കുട്ടപ്പന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.










from kerala news edited

via IFTTT