121

Powered By Blogger

Sunday, 1 March 2015

ഡ്രൈഡേ പിന്‍വലിച്ചതിനുശേഷം മദ്യപാനവും കേസുകളും വര്‍ധിച്ചു











Story Dated: Monday, March 2, 2015 02:50


തിരുവല്ല: ഞായറാഴ്‌ചകളില്‍ സംസ്‌ഥാനത്ത്‌ ഏര്‍പ്പെടുത്തിയിരുന്ന ഡ്രൈഡേ പിന്‍വലിച്ചതിന്‌ ശേഷം മദ്യപാന കേസുകളില്‍ വന്‍ വര്‍ധന. മദ്യനിരോധനത്തിന്റെ ഭാഗമായി ഞായറാഴ്‌ചകളില്‍ അടച്ചിട്ടിരുന്ന മദ്യവില്‍പ്പന ശാലകള്‍ തുറന്ന്‌ പ്രവര്‍ത്തിക്കുന്നതിനായി മദ്യനയത്തില്‍ മാറ്റം വരുത്തിയതാണ്‌ കേസുകളില്‍ വര്‍ധന ഉണ്ടാകാന്‍ ഇടയാക്കിയതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.


മദ്യപിച്ച്‌ വാഹനമോടിക്കുക, പൊതുസ്‌ഥലത്ത്‌ മദ്യപിക്കുക, മദ്യപിച്ച്‌ ബഹളമുണ്ടാക്കുക തുടങ്ങിയ കേസുകളുടെ എണ്ണമാണ്‌ ജില്ലയിലെ വിവിധ പോലീസ്‌ സ്‌റ്റേഷനുകളില്‍ വര്‍ധിച്ചിരിക്കുന്നത്‌.

പൊതുഅവധി ദിവസമായ ഞായറാഴ്‌ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ഡ്രൈഡേ അപകടങ്ങളുടെയും കേസുകളുടെയും എണ്ണം കുറയ്‌ക്കാന്‍ ഏറെക്കുറേ സഹായകരമായിരുന്നതായി പോലീസ്‌ ഉദ്യോഗസ്‌ഥര്‍ പറയുന്നു.


എന്നാല്‍ ഡ്രൈഡേ ഉത്തരവ്‌ പിന്‍വലിച്ചതോടെ മറ്റ്‌ ദിവസങ്ങളെ അപേക്ഷിച്ച്‌ ഞായറാഴ്‌ചകളില്‍ രജിസ്‌റ്റര്‍ ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ ഇരുപത്‌ ശതമാനത്തോളം വര്‍ധനയുണ്ട്‌. ജില്ലയിലെ മിക്ക സ്‌റ്റേഷനുകളിലും മദ്യപിച്ച്‌ വാഹനമോടിക്കുന്നതിന്റെ പേരില്‍ ഞായറാഴ്‌ചകളില്‍ മാത്രം കുറഞ്ഞത്‌ 10 കേസുകള്‍ രജിസ്‌റ്റര്‍ ചെയ്യപ്പെടുന്നുണ്ട്‌.


മദ്യപിച്ച്‌ വാഹനമോടിക്കുന്നതിനിടെ പോലീസ്‌ പിടിയിലായാല്‍ വൈദ്യപരിശോധന നടത്തി കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ ആള്‍ ജാമ്യത്തില്‍ വിട്ടയക്കുകയാണ്‌ ചെയ്യാറുള്ളത്‌. വാഹനത്തിന്റെ രേഖകള്‍ പൂര്‍ണമാണെങ്കില്‍ വാഹനം അടുത്തദിവസം വിട്ടുനല്‍കും. മദ്യപിച്ച്‌ വാഹനമോടിക്കുന്ന വ്യക്‌തിക്ക്‌ 5000 രൂപ വരെ പിഴശിക്ഷ നല്‍കാമെന്ന നിയമത്തില്‍ പറയുന്നുണ്ടെങ്കിലും പരമാവധി 2500-3000 രൂപയാണ്‌ കോടതികള്‍ പിഴ ചുമത്താറുളളത്‌.


രണ്ടു പ്രാവശ്യത്തില്‍ അധികം ഒരേ വ്യക്‌തി സമാനമായ കുറ്റത്തിന്‌ പിടിക്കപ്പെട്ടാല്‍ അയാളുടെ ലൈസന്‍സ്‌ റദ്ദ്‌ ചെയ്യുവാനുളള അധികാരവും കോടതിക്കുണ്ട്‌. പൊതു സ്‌ഥലത്ത്‌ മദ്യപിക്കുന്നതിന്‌ പിടിയിലാകുന്നവര്‍ക്കും സമാനമായ പിഴശിക്ഷയാണ്‌ ലഭിക്കുക. ഞായറാഴ്‌ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന മദ്യനിരോധനം എടുത്തുമാറ്റിയതോടെ പൊതുസ്‌ഥലങ്ങളിലും സ്വന്തം വീടുകളിലും മദ്യപന്‍മാര്‍ ബഹളവും അടിപിടിയും ഉണ്ടാക്കുന്നതിന്റെ പേരില്‍ രജിസ്‌റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്‌.


മദ്യപിച്ച്‌ വാഹനമോടിക്കുന്നത്‌ തടയാന്‍ പോലീസ്‌ പരിശോധന കര്‍ശനമാക്കിയതോടെ ഞായറാഴ്‌ചകളില്‍ നിരവധി പേരാണ്‌ ഇത്തരം കേസുകളില്‍ പിടിയിലാകുന്നത്‌.










from kerala news edited

via IFTTT

Related Posts:

  • ആകാശത്ത്‌ തീഗോളം; ഉല്‍ക്കയെന്നു സംശയം Story Dated: Friday, February 27, 2015 11:45കൊച്ചി: കേരളത്തില്‍ വിവിധയിടങ്ങളില്‍ ആകാശത്തു തീഗോളം കണ്ടതു പരിഭ്രാന്തി പരത്തി. എറണാകുളം, ഇടുക്കി, കോട്ടയം, പാലക്കാട്‌, തൃശൂര്‍, കോഴിക്കോട്‌, മലപ്പുറം ജില്ലകളിലാണു തീഗോളം … Read More
  • ബജറ്റ്: പ്രവാസികളും പ്രതീക്ഷയില്‌ ബജറ്റ്: പ്രവാസികളും പ്രതീക്ഷയില്‌Posted on: 28 Feb 2015 ന്യൂഡല്ഹിയില് നരേന്ദ്രമോദി സര്ക്കാറിന്റെ ആദ്യ പൂര്ണബജറ്റ് ശനിയാഴ്ച അവതരിപ്പിക്കപ്പെടുമ്പോള് ഇങ്ങിവിടെ പ്രവാസികളും വലിയ ആകാംക്ഷയിലാണ്. അതിലേറെ പ്രതീക്ഷകളും അവര് വെച… Read More
  • ഘര്‍വാപസി: പോലീസിന്റെ കണ്ണുവെട്ടിച്ച് 9പേര്‍ മതംമാറി ഘര്‍വാപസി: പോലീസിന്റെ കണ്ണുവെട്ടിച്ച് 9പേര്‍ മതംമാറിPosted on: 28 Feb 2015 ചെന്നൈ: ഘര്‍വാപസി തടയാന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ശ്രമങ്ങള്‍ വിഫലമായി. മതംമാറ്റം തടയാന്‍ ശ്രമിച്ച പോലീസിന്റെ കണ്ണുവെട്ടിച്ച് ശനിയാഴ്ച ഒമ്പതുപേര്‍ … Read More
  • മാനവികമൂല്യങ്ങള്‍ക്കായി മലയാളിയുടെ കാല്‍നടയാത്ര മാനവികമൂല്യങ്ങള്‍ക്കായി മലയാളിയുടെ കാല്‍നടയാത്രPosted on: 28 Feb 2015 ഭാരതപര്യടനം ചെന്നൈയിലെത്തിചെന്നൈ: രാജ്യത്തെ പൊള്ളുന്ന ചൂടും വിറങ്ങലിക്കുന്ന തണുപ്പുമെല്ലാം തിരുവല്ല സ്വദേശി തുളസീകൃഷ്ണനോട് കൂട്ടായിക്കഴിഞ്ഞു. മാനവികമ… Read More
  • ജെ.എല്‍.ടി ഡിസ്‌കവറി ഗാര്‍ഡന്‍സ് ലിങ്ക് റോഡ് തുറന്നു ജെ.എല്‍.ടി ഡിസ്‌കവറി ഗാര്‍ഡന്‍സ് ലിങ്ക് റോഡ് തുറന്നുPosted on: 28 Feb 2015 ദുബായ്: അല്‍ഖൈല്‍ റോഡില്‍ നിന്ന് ജുമേറാ ലെയ്ക്ക് ടവേര്‍സിനെയും ഡിസ്‌കവറി ഗാര്‍ഡന്‍സിനേയും ബന്ധിപ്പിക്കുന്ന പുതിയ റോഡ് വെള്ളിയാഴ്ച തുറന്നു.ദുബാ… Read More