121

Powered By Blogger

Friday 14 February 2020

സെന്‍സെക്‌സ് 202 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: തുടർച്ചയായി രണ്ടാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 202.05 പോയന്റ് നഷ്ടത്തിൽ 41,257.74ലിലും നിഫ്റ്റി 61.20 പോയന്റ് താഴ്ന്ന് 12,133.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 901 ഓഹരികൾ നേട്ടത്തിലും 1589 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, ഭാരതി ഇൻഫ്രടെൽ, ഐഷർ മോട്ടോഴ്സ്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. യെസ് ബാങ്ക്, ഭാരതി എയർടെൽ, യുപിഎൽ, എച്ച്സിഎൽ ടെക്, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. സെക്ടറൽ സൂചികകളെല്ലാം നഷ്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക രണ്ടുശതമാനം താഴ്ന്നു. വാഹനം, എഫ്എംസിജി, ലോഹം, ഊർജം, ഐടി തുടങ്ങിയ ഇൻഡക്സുകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡക്യാപ് ഒരുശതമാനവും സ്മോൾക്യാപ് 0.4ശതമാനവും നഷ്ടമുണ്ടാക്കി.

from money rss http://bit.ly/2HrjOZ6
via IFTTT

ഓഹരി വില കുതിച്ചു: രാധാകൃഷ്ണന്‍ ധമാനി സമ്പന്നരില്‍ അഞ്ചാമനായി

അവന്യു സൂപ്പർമാർട്ടിന്റെഓഹരി വില കുതിച്ചതോടെ രാജ്യത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളിൽ അഞ്ചാമനായി രാധാകൃഷ്ണൻ ധമാനി. ഫെബ്രുവരി 14ലിലെ കണക്കുപ്രകാരം 13.30 ബില്യൺ ഡോളറാണ് ധമാനിയുടെ ആസ്തി. ഇതോടെ നിലവിൽ അഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ലക്ഷ്മി മിത്തലിനെ അദ്ദേഹം മറികടന്നു. 13.10 ബില്യൺ ഡോളരാണ് ലക്ഷ്മി മിത്തലിന്റെ ആസ്തി. 10.9 ബില്യൺ ഡോളറുമായി ഗൗതം അദാനിയും 9.62 ബില്യൺ ഡോളറുമായി സുനിൽ മിത്തലും തൊട്ടുപിന്നിലുണ്ട്. ഫെബ്രുവരി 10ന് അവന്യു സൂപ്പർമാർട്ടിന്റെഓഹരി വില എക്കാലത്തെയും ഉയർന്ന നിലവാരമായ 2,560 രൂപയിലെത്തിയിരുന്നു. ഇതോടെ വിപണിമൂല്യത്തിന്റെ കാര്യത്തിൽ നെസ് ലെയെയും ബജാജ് ഫിൻസർവിനെയും കടത്തിവെട്ടി 18-ാംസ്ഥാനത്തെത്തി അവന്യു സൂപ്പർമാർക്കറ്റ്. ഈയാഴ്ച മികച്ച ഉയരം കുറച്ചതോടെ 300 ശതമാനത്തിലേറെയാണ് ഓഹരി വിലയിലുണ്ടായ നേട്ടം. വിപണിമൂല്യമാകട്ടെ 39,388 കോടി രൂപയായി. Radhakrishnan Damani becomes the fifth richest person in India

from money rss http://bit.ly/2uyTNod
via IFTTT

രാജ്യത്ത് ഒരുകോടിക്കുമുകളില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ എത്രപേരുണ്ട്?

ഒരു കോടി രൂപ വാർഷിക വരുമാനമുള്ള എത്ര പ്രൊഫഷണൽസ് ഇന്ത്യയിലുണ്ടാകും? 2,200 പേർമാത്രം. 2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്ത കണക്കുകൾ പരിശോധിച്ചാണ് ഐടി വകുപ്പ് ഈ വിവരം പുറത്തുവിട്ടത്. ഇവരിൽ ഡോക്ടർമാരും ചാർട്ടേഡ് അക്കൗണ്ടന്റുമാരും വീക്കീൽമാരും മറ്റ് പ്രൊഫഷണലുകളും ഉൾപ്പെടും. നടപ്പ് സാമ്പത്തിക വർഷത്തിൽ 2018-19വർഷത്തെ വരുമാനം വെളിപ്പെടുത്തിക്കൊണ്ട് ആദായ നികുതി റിട്ടേൺ നൽകിയത് 5.78 കോടി പേരാണ്. ആദായ നികുതി വകുപ്പ് ട്വീറ്റ് ചെയ്തതതാണ് ഇക്കാര്യങ്ങൾ. Out of these,1.03 crore individuals have shown income below Rs 2.5 lakh & 3.29 crore individuals disclosed taxable income between Rs.2.5 lakh to Rs.5 lakh. Out of 5.78 crore returns filed during this financial year,4.32 crore individuals have disclosed income upto Rs 5 lakh..2/6 — Income Tax India (@IncomeTaxIndia) February 13, 2020 ഇതിൽ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കുറവുള്ളവർ 1.03 കോടി പേരാണ്. 2.5 ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയിൽ വരുമാനമുള്ളവർ 3.29 കോടി പേരാണുള്ളത്. 5.78 കോടി നികുതി ദായകരിൽ അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവർ മൊത്തം 4.32 കോടി പേരാണ്. 208-19 സാമ്പത്തിക വർഷത്തിൽ അഞ്ചുലക്ഷം രൂപവരെ വരുമാനമുള്ളവരെ ആദായ നികുതി നൽകുന്നതിൽനിന്ന് ഒഴിവാക്കിയിരുന്നു. അതുകൊണ്ടുതന്നെ 1.46 കോടി പേർക്കുമാത്രമാണ് ആദായനികുതി ബാധ്യതയുള്ളത്. നടപ്പ് സാമ്പത്തികവർഷത്തിലും അഞ്ചുലക്ഷം രൂപവരെയുള്ളവരെ ആദായനികുതി നൽകുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. 5 മുതൽ 10 ലക്ഷം രൂപവരെ വരുമാനമുള്ളവരുടെ എണ്ണം ഒരുകോടിയോളമാണ്. 10 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവരാകട്ടെ 46 ലക്ഷവും. 50 ലക്ഷത്തിന് മുകളിൽ വരുമാനമുണ്ടെന്ന് വെളിപ്പെടുത്തിയതാകട്ടെ 3.16 ലക്ഷം പേരാണ്. അഞ്ചുകോടി രൂപയ്ക്കുമുകളിൽ വാർഷിക വരുമാനമുണ്ടെന്ന് വ്യക്തമാക്കിയതാകട്ടെ വെറും 8,600 പേരും. How many professionals declared income above ₹1 crore

from money rss http://bit.ly/2tWZWKx
via IFTTT

ജെ.എം. ഫിനാന്‍ഷ്യലിന്റെ മൂന്നാംഘട്ട കടപ്പത്ര വില്‍പന ആരംഭിച്ചു

കൊച്ചി : രാജ്യത്തെ പ്രമുഖ സാമ്പത്തിക സേവന ദാതാക്കളായ ജെ.എം. ഫിനാൻഷ്യലിന്റെ മൂന്നാം ഘട്ട കടപ്പത്ര വിൽപന ആരംഭിച്ചു. ലിസ്റ്റ് ചെയ്യപ്പെട്ടതും റെഡീം ചെയ്യാവുന്നതും ഓഹരിയാക്കാൻ കഴിയാത്തതുമായ സുരക്ഷിത കടപ്പത്രങ്ങളുടെ മൂന്നാം ഘട്ട പൊതു വിൽപനയാണ് ഇപ്പോൾ ആരംഭിച്ചിട്ടുള്ളത്. ജെ.എം. ഫിനാൻഷ്യലിന്റെ സബ്സിഡറി കമ്പനിയായ ജെ.എം. ഫിനാൻഷ്യൽ പ്രൊഡക്ടസ് ലിമിറ്റഡാണ് കടപ്പത്രങ്ങൾ പുറത്തിറക്കിയിട്ടുള്ളത്. 1000 രൂപ അടിസ്ഥാന വിലയും 100 കോടിയുടെ അടിസ്ഥാന മൂല്യവുമുള്ള കടപ്പത്രങ്ങളാണ് ഇറക്കുന്നത്. 200 കോടി രൂപ മുതൽ 300 കോടി രൂപ വരെ ഇത് വർധിക്കാം. ആകെ 2000 കോടി രൂപയാണ് കടപ്പത്ര വിൽപനയിലൂടെ സ്വരൂപിക്കാൻ കമ്പനി ഉദ്ദേശിക്കുന്നത്. ഫെബ്രുവരി 13 മുതൽ മാർച്ച് 9 വരെയാണ് കടപ്പത്ര വിൽപ്പനയെങ്കിലും കാലാവധിക്ക് മുമ്പ് ഇത് നിർത്താനോ ആവശ്യമെങ്കിൽ കാലാവധി ദീർഘിപ്പിക്കാനോ ഡറക്ടർ ബോർഡിനോ, ബോർഡ് രൂപീകരിക്കുന്ന എൻ.സി.ഡി പബ്ലിക്ക് ഇഷ്യൂ കമ്മറ്റിക്കോ അധികാരമുണ്ടായിരിക്കും. കടപ്പത്ര അപേക്ഷയ്ക്കുള്ള ഏറ്റവും കുറഞ്ഞ തുക 10,000 രൂപയും അതിന് ശേഷം 1000 രൂപ വീതം മുഖവിലയുള്ള ഒരു എൻ.സി.ഡി യുടെ ഗുണിതങ്ങളുമായിരിക്കും. അപേക്ഷകരെ മുൻഗണനാ ക്രമത്തിലായിരിക്കും പരിഗണിക്കുക. 24, 40, 60, 120 മാസങ്ങളായിരിക്കും കടപ്പത്രങ്ങളുടെ കാലാവധി. വർഷത്തിൽ 10 ശതമാനം വരെ ആദായം പ്രതീക്ഷിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു. കമ്പനി രാജ്യത്താകെ അതിന്റെ അടിത്തറ ശക്തമാക്കിക്കൊണ്ടിരിക്കുകയാണെന്ന് ജെ. എം. ഫിനാൻഷ്യൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിശാൽ കംപാനി പറഞ്ഞു.

from money rss http://bit.ly/2SLmLJo
via IFTTT