121

Powered By Blogger

Wednesday 27 November 2019

10 ലക്ഷംകോടി വിപണിമൂല്യം സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യത്തെ കമ്പനിയായി റിലയന്‍സ്

മുംബൈ: രാജ്യത്ത് 10 ലക്ഷം കോടി രൂപ വിപണിമൂല്യം നേടുന്ന ആദ്യത്തെ കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ്. വ്യാഴാഴ്ച രാവിലത്തെ വ്യാപാരത്തിലാണ് ഈ നേട്ടം റിലയൻസ് സ്വന്തമാക്കിയത്. കമ്പനിയുടെ ഓഹരി വില 1,581.60 രൂപയായി ഉയർന്നു. ഇതോടെ ഈവർഷംമാത്രം റിലയൻസ് ഇൻഡസ്ട്രീസിന്റെ ഓഹരി വില കുതിച്ചത് 40 ശതമാനമാണ്. എണ്ണശുദ്ധീകരണ വ്യവസായത്തിൽനിന്നുള്ള ലാഭം, ടെലികോം താരിഫ് വർധിപ്പിക്കാനുള്ള തീരുമാനം തുടങ്ങിയവയാണ് കമ്പനിയ്ക്ക് ഗുണകരമായത്. റിലയൻസ് ജിയോ അടുത്തമാസം താരിഫ് ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഓഹരി വാങ്ങാൻ നിക്ഷേപകർ താൽപര്യംകാണിച്ചത് വില വർധിക്കാനിടയാക്കി. 2021ഓടെ കടരഹിത കമ്പനിയായി റിലയൻസിനെ മാറ്റാൻ ഡയറക്ടർബോർഡ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കമ്പനിയുടെ കെമിക്കൽ, റിഫൈനിങ് ബിസിനസിന്റെ 20 ശതമാനം ഓഹരി സൗദി ആരാംകോയ്ക്ക് വിൽക്കും. ഇതൊക്കെ ഓഹരി വിലയിൽ തുടർച്ചയായി നേട്ടമുണ്ടാക്കാൻ സഹായിച്ചതായാണ് വിലയിരുത്തൽ. Reliance is the first company in the country to have a market cap of Rs 10 lakh crore

from money rss http://bit.ly/2KY0EMD
via IFTTT

പൂവാലനും കരിക്കാടിക്കും വിലയിടിയും, നഷ്ടമാകുന്നത് 30 കോടി ഡോളറിന്റെ കച്ചവടം

തോപ്പുംപടി:ഇന്ത്യയിൽനിന്നുള്ള ചെമ്മീനിന് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക്, ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തെയാണ്. പ്രതിവർഷം ശരാശരി 300 മില്യൺ ഡോളർ വിലമതിക്കുന്ന ചെമ്മീനാണ് കേരളം അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നത്. കേരളത്തിന്റെ പൂവാലൻ ചെമ്മീനും കരിക്കാടിയും ആഴക്കടൽ ചെമ്മീനും അമേരിക്കയുടെ ഇഷ്ട വിഭവങ്ങളാണ്. അമേരിക്കയുടെ നിരോധനം വരുന്നതോടെ, കരിക്കാടിക്കും പൂവാലനും വൻതോതിൽ വില കുറയും. ഇപ്പോൾത്തന്നെ കടക്കെണിയിലായ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഇത് കനത്ത തിരിച്ചടിയാകും. കയറ്റുമതി ഇനത്തിൽ പെടുന്ന മത്സ്യങ്ങളിൽനിന്നുള്ള വരുമാനത്തിന്റെ ബലത്തിലാണ് ഫിഷിങ് ബോട്ടുകൾ പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് നൂറുകണക്കിന് ബോട്ടുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം ഉത്പന്നങ്ങൾ ഇറക്കുന്നത് കേരളത്തിലെ ലാൻഡിങ് സെന്ററുകളിലാണ്. ഇവയുടെ കച്ചവടം നൂറുകണക്കിന് ആളുകൾക്ക് വരുമാനമാണ്. ഒറ്റയടിക്ക് പതിനായിരങ്ങൾക്കാണ് തൊഴിലില്ലാതാകുക. കേരളത്തിന്റെ സമ്പദ് ഘടനയ്ക്കും ഇത് ആഘാതമേൽപ്പിക്കും. അമേരിക്കയുടെ തീരുമാനം വന്നപ്പോൾ തന്നെ എം.പി.ഇ.ഡി.എ.യുടെ സഹായത്തോടെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടുവെന്നും ഇതിനുള്ള പരിഹാരം കണ്ടെത്തുന്നതിന് ശ്രമം നടത്തിവരികയാണെന്നും സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് അലക്സ് നൈനാൻ പറഞ്ഞു. അമേരിക്കയിൽനിന്നുള്ള സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടിയുണ്ടായിട്ടുള്ളത്. പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എം.പി.ഇ.ഡി.എ. ഇക്കാര്യത്തിൽ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടലാമകളെ ഒഴിവാക്കി ചെമ്മീൻ പിടിക്കുന്നതിനുള്ള ടി.ഇ.ഡി. സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അമേരിക്കൻ സംഘം നിർദേശിക്കുന്ന വിധത്തിൽ അത് പരിഷ്കരിക്കാൻ തയ്യാറാണെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടർ ഡോ. രവിശങ്കർ പറഞ്ഞു. എം.പി.ഇ.ഡി.എ.യുമായി പ്രശ്നം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ വിവേചനപരമായ നിരോധനം നീക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ.) പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു. നിരോധനത്തിനു പിന്നിൽ വൻകിട കുത്തകകളുടെ ഗൂഢാലോചനയാണുള്ളതെന്ന് സംസ്ഥാന ബോട്ടുടമാ അസോസിയേഷൻ പ്രസിഡന്റ് ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ പറഞ്ഞു. Poovalan and karikkady are expensive, losing $ 300 millions in business

from money rss http://bit.ly/2OUgitA
via IFTTT

പൂവാലനും കരിക്കാടിക്കും വിലയിടിയും, നഷ്ടമാകുന്നത് 300 കോടി ഡോളറിന്റെ കച്ചവടം

തോപ്പുംപടി:ഇന്ത്യയിൽനിന്നുള്ള ചെമ്മീനിന് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക്, ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തെയാണ്. പ്രതിവർഷം ശരാശരി 300 മില്യൺ ഡോളർ വിലമതിക്കുന്ന ചെമ്മീനാണ് കേരളം അമേരിക്കയിലേക്ക് കയറ്റി അയയ്ക്കുന്നത്. കേരളത്തിന്റെ പൂവാലൻ ചെമ്മീനും കരിക്കാടിയും ആഴക്കടൽ ചെമ്മീനും അമേരിക്കയുടെ ഇഷ്ട വിഭവങ്ങളാണ്. അമേരിക്കയുടെ നിരോധനം വരുന്നതോടെ, കരിക്കാടിക്കും പൂവാലനും വൻതോതിൽ വില കുറയും. ഇപ്പോൾത്തന്നെ കടക്കെണിയിലായ മത്സ്യത്തൊഴിലാളി സമൂഹത്തിന് ഇത് കനത്ത തിരിച്ചടിയാകും. കയറ്റുമതി ഇനത്തിൽ പെടുന്ന മത്സ്യങ്ങളിൽനിന്നുള്ള വരുമാനത്തിന്റെ ബലത്തിലാണ് ഫിഷിങ് ബോട്ടുകൾ പ്രവർത്തിക്കുന്നത്. തമിഴ്നാട്ടിൽനിന്ന് നൂറുകണക്കിന് ബോട്ടുകൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം ഉത്പന്നങ്ങൾ ഇറക്കുന്നത് കേരളത്തിലെ ലാൻഡിങ് സെന്ററുകളിലാണ്. ഇവയുടെ കച്ചവടം നൂറുകണക്കിന് ആളുകൾക്ക് വരുമാനമാണ്. ഒറ്റയടിക്ക് പതിനായിരങ്ങൾക്കാണ് തൊഴിലില്ലാതാകുക. കേരളത്തിന്റെ സമ്പദ് ഘടനയ്ക്കും ഇത് ആഘാതമേൽപ്പിക്കും. അമേരിക്കയുടെ തീരുമാനം വന്നപ്പോൾ തന്നെ എം.പി.ഇ.ഡി.എ.യുടെ സഹായത്തോടെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടുവെന്നും ഇതിനുള്ള പരിഹാരം കണ്ടെത്തുന്നതിന് ശ്രമം നടത്തിവരികയാണെന്നും സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ കേരള ഘടകം പ്രസിഡന്റ് അലക്സ് നൈനാൻ പറഞ്ഞു. അമേരിക്കയിൽനിന്നുള്ള സംഘത്തിന്റെ റിപ്പോർട്ട് അനുസരിച്ചാണ് നടപടിയുണ്ടായിട്ടുള്ളത്. പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എം.പി.ഇ.ഡി.എ. ഇക്കാര്യത്തിൽ നടപടിയെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കടലാമകളെ ഒഴിവാക്കി ചെമ്മീൻ പിടിക്കുന്നതിനുള്ള ടി.ഇ.ഡി. സംവിധാനം വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും അമേരിക്കൻ സംഘം നിർദേശിക്കുന്ന വിധത്തിൽ അത് പരിഷ്കരിക്കാൻ തയ്യാറാണെന്നും സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി ഡയറക്ടർ ഡോ. രവിശങ്കർ പറഞ്ഞു. എം.പി.ഇ.ഡി.എ.യുമായി പ്രശ്നം ചർച്ച ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയുടെ വിവേചനപരമായ നിരോധനം നീക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി (ടി.യു.സി.ഐ.) പ്രസിഡന്റ് ചാൾസ് ജോർജ് ആവശ്യപ്പെട്ടു. നിരോധനത്തിനു പിന്നിൽ വൻകിട കുത്തകകളുടെ ഗൂഢാലോചനയാണുള്ളതെന്ന് സംസ്ഥാന ബോട്ടുടമാ അസോസിയേഷൻ പ്രസിഡന്റ് ജോസഫ് സേവ്യർ കളപ്പുരയ്ക്കൽ പറഞ്ഞു. Poovalan and karikkady are expensive, losing $ 3 billion in business

from money rss http://bit.ly/33x1Mxz
via IFTTT

സെന്‍സെക്‌സും നിഫ്റ്റിയും റെക്കോഡ് നേട്ടത്തില്‍: നിഫ്റ്റി ബാങ്ക് ഇതാദ്യമായി 32,000 കടന്നു

മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെൻസെക്സ് 100 പോയന്റ് ഉയർന്ന് 41,163ലെത്തി. നിഫ്റ്റിയാകട്ടെ 12,138 എന്ന പുതിയ ഉയരംകുറിച്ചു. ബാങ്കിങ് ഓഹരികളുടെ സൂചികയായ നിഫ്റ്റി ബാങ്ക് ഇതാദ്യമായി 32,000 ഭേദിച്ചു. ബിഎസ്ഇയിലെ 494 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 245 ഓഹരികൾ നഷ്ടത്തിലുമാണ്. ഭാരതി ഇൻഫ്രടെൽ, യുപിഎൽ, ടിസിഎസ്, സിപ്ല, ടാറ്റ സ്റ്റീൽ, യെസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എൽആന്റ്ടി, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. സീ എന്റർടെയൻമെന്റ്, വേദാന്ത, ഭാരതി എയർടെൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോർകോർപ്, ടാറ്റ മോട്ടോഴ്സ്, ബിപിസിഎൽ, ബജാജ് ഓട്ടോ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഏഷ്യൻ സൂചികകളും നേട്ടത്തിലാണ്. ആഗോള കാരണങ്ങളാണ് വിപണിയുടെ മുന്നേറ്റത്തിന് പിന്നിൽ. ബാങ്ക്, ഫാർമ, ഐടി വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിൽ. ലോഹം, ഊർജം തുടങ്ങിയ ഓഹരികളിൽ വില്പന സമ്മർദം പ്രകടമാണ്. Sensex, Nifty rise to record highs, Nifty Bank index hits 32,000 for first time

from money rss http://bit.ly/37IP69Z
via IFTTT

ഉജ്ജീവന്‍ ഐപിഒ: ഡിസംബര്‍ രണ്ടിന്

മുംബൈ: ഉജ്ജീവൻ സ്മോൾ ഫിനാൻസ് ബാങ്കിന്റെ പ്രാഥമിക ഓഹരി വില്പന ഡിസംബർ രണ്ടിന് ആരംഭിക്കും. 750 കോടി സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ബാങ്ക് ലിസ്റ്റ് ചെയ്യുന്നത്. 36-37 രൂപ നിലവാരത്തിലായിരിക്കും ഓഹരി വില നിശ്ചയിക്കുക. ഉജ്ജീവൻ ഫിനാൻഷ്യൽ സർവീസ് ഓഹരി ഉടമകൾക്ക് ഓഹരിയൊന്നിന് രണ്ടു രൂപ വിലക്കിഴിവ് അനുവദിക്കും. ചുരുങ്ങിയത് 400 ഓഹരികൾക്കോ അതിന്റെ ഗുണിതങ്ങൾക്കോ അപേക്ഷിക്കാം. ഡിസംബർ നാലിനായിരിക്കും ഐപിഒ ക്ലോസ് ചെയ്യുക. ജൂൺ 30ലെ കണക്കുപ്രകാരം 47.2 ഉപഭോക്താക്കളാണ് ബാങ്കിനുള്ളത്. Ujjivan Small Finance Bank IPO to open on December 2

from money rss http://bit.ly/2QXMzmm
via IFTTT

ഓഹരി സൂചികകള്‍ റെക്കോഡ് നിലവാരത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ വീണ്ടും റെക്കോഡ് നേട്ടത്തിൽ ക്ലോസ് ചെയ്തു. വാഹനം, ഐടി, ലോഹം, ഫാർമ ഓഹരികളാണ് സൂചികകൾക്ക് കരുത്തേകിയത്. ബാങ്ക് നിഫ്റ്റിയും റെക്കോഡ് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.8 ശതമാനം നേട്ടമുണ്ടാക്കി. സെൻസെക്സ് 199.31 പോയന്റ് നേട്ടത്തിൽ 41020ലും നിഫ്റ്റി 63 പോയന്റ് ഉയർന്ന് 12100.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1210 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1274 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 209 ഓഹരികൾക്ക് മാറ്റമില്ല. യെസ് ബാങ്ക്, അൾട്രടെക് സിമെന്റ്, എസ്ബിഐ, മാരുതി സുസുകി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്. ഭാരതി ഇൻഫ്രടെൽ, സിപ്ല, എൽആന്റ്ടി, ഐസിഐസിഐ ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. യുസ്-ചൈന വ്യാപാര യുദ്ധത്തിന് താൽക്കാലിക വിരമാമായി ഇടക്കാല കരാർ വരുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണികളെ സ്വാധീനിച്ചത്. Sensex, Nifty rise to end at record closing highs

from money rss http://bit.ly/2QVCfuZ
via IFTTT

വാഹന ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിക്കുക ഡ്രൈവിങ് ശീലം അടിസ്ഥാനമാക്കി

ഇനിമുതൽ വാഹന ഇൻഷുറൻസ് പ്രീമിയം നൽകേണ്ടിവരിക നിങ്ങളുടെ ഡ്രൈവിങ് ശീലം അടിസ്ഥാനമാക്കി. ഇതുസംബന്ധിച്ച കരട് നിർദേശം ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ(ഐആർഡിഎഐ) സർക്കാരിന് സമർപ്പിച്ചു. വാഹനത്തിൽ ഘടിപ്പിക്കുന്ന ജിപിഎസ് ഉപയോഗിച്ചായിരിക്കും വാഹനമോടിക്കുന്ന ശീലം നിരീക്ഷിക്കുക. അതനുസരിച്ചായിരിക്കും നിങ്ങൾ ഇൻഷുറൻസ് പ്രീമിയവും അടയ്ക്കേണ്ടിവരിക. ഇൻഷുറൻസ് ഇൻഫോർമേഷൻ ബ്യൂറോ ഓഫ് ഇന്ത്യ(ഐഐബിഐ)ആയിരിക്കും ഡാറ്റ ശേഖരിക്കുക. ഇൻഷുറൻസ് കമ്പനികൾക്ക് ഈ വിവരങ്ങൾ പരിശോധിക്കാൻ അവസരമുണ്ടാകും. ഇതുപ്രകാരം ഓരോരുത്തരുടെയും ശീലത്തിനനുസരിച്ച് വ്യത്യസ്തമായ പ്രീമിയമാകും അടയ്ക്കേണ്ടിവരിക. വാഹനത്തിന്റെ ഉപയോഗം, മൊത്തം യാത്രചെയ്ത കിലോമീറ്റർ, നിങ്ങളുടെ ഡ്രൈവിങ് ശീലം എന്നിവയാണ് പ്രീമിയം നിശ്ചയിക്കാൻ പരിഗണിക്കുക. ഗുണകരമോ? ഐഡിവി(ഇൻഷ്വേഡ് ഡിക്ലയേഡ് വാല്യു)അനുസരിച്ചാണ് നിലവിൽ മോട്ടോർ വാഹന പോളിസികളുടെ വില നിശ്ചയിക്കുന്നത്. വാഹനം, അതിന്റെ മോഡൽ, എൻജിൻ ശേഷി, പ്രദേശം എന്നിവയും ഇതിനായി കണക്കിലെടുക്കുന്നു. ടെലിമാറ്റിക്സ് സംവിധാനം നിലവിൽവരുന്നതോടെ വാഹനം, അതിന്റെ വില, എൻജിൻശേഷി ഇതൊന്നും പരിഗണിക്കില്ല. ഡ്രൈവിങ് ശീലവും മറ്റുംമാത്രമായിരിക്കും പരിഗണിക്കുക. അതുകൊണ്ടുതന്നെ കുറഞ്ഞ പ്രീമിയം അടച്ചാൽ മതിയെന്നാണ് വിദഗ്ധർ പറയുന്നത്. വാഹനം ട്രാക്ക് ചെയ്യുന്നതിനും റോഡരികിലെ സഹായം ലഭിക്കുന്നതിനും ഇത് സഹായിക്കുകയുംചെയ്യും. Driving habits could determine your motor insurance premium

from money rss http://bit.ly/33mjT91
via IFTTT

വായ്പ തിരിച്ചടക്കുന്നില്ല: മുദ്ര ലോണിനുമേല്‍ നിയന്ത്രണം വരുന്നു

മുംബൈ: മുദ്ര ലോൺ അനുവദിക്കുന്നതിൽ നിയന്ത്രണംവരുന്നു. വായ്പയെടുത്ത പലരും തിരിച്ചടയ്ക്കാത്തത് ശ്രദ്ധയിൽപ്പെട്ടതിനെതുടർന്നാണ് റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദേശം നൽകിയത്. തിരിച്ചടയ്ക്കാനുള്ള ശേഷി വിലയിരുത്തിമാത്രം വായ്പ അനുവദിച്ചാൽമതിയെന്നാണ് ആർബിഐയുടെ നിലപാട്. മുദ്ര വായ്പ അനുവദിക്കുന്നതിലൂടെ ബാങ്കുകളുടെ കിട്ടാക്കടം വർധിക്കുന്നതായാണ് വിലയിരുത്തൽ. മുദ്ര വായ്പയുടെ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരപ്രകാരം നടപ്പ് സാമ്പത്തിക വർഷം 2.9 കോടി പേർക്ക് 1.41 ലക്ഷം കോടി രൂപ വായ്പ അനുവദിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷമാകട്ടെ മൂന്നുലക്ഷം കോടി രൂപയാണ് ഈയിനത്തിൽ ബാങ്കുകൾ വിതരണം ചെയ്തത്. പ്രധാനമന്ത്രി മുദ്ര യോജനപ്രകാരം ജാമ്യമില്ലാതെ പത്തുലക്ഷം രൂപവരെ വായ്പ അനുവദിക്കുന്നതാണ് പദ്ധതി. ചെറുകിട സംരംഭകരെ സഹായിക്കാനായി 2015ലാണ് മോദി സർക്കാർ വായ്പ പദ്ധതി കൊണ്ടുവന്നത്.

from money rss http://bit.ly/2rzGPEz
via IFTTT