121

Powered By Blogger

Thursday 8 August 2019

എ.ടി.എം. പണം കൊടുത്തു; തിരിച്ചുകിട്ടാതെ ബാങ്കുകാർ കുടുക്കിലായി

കുന്നംകുളം:എ.ടി.എമ്മിലൂടെ 2013-ൽ പിൻവലിച്ച പണം തിരിച്ചുകിട്ടാതായതോടെ ബാങ്കുകാർ വെട്ടിലായി. നാലരവർഷം പിന്നിടുമ്പോൾ പിൻവലിച്ച തുകയുടെ ഇരട്ടിയിലേറെയാണ് അക്കൗണ്ട് ഉടമയുടെ പേരിൽ ബാങ്കിലുള്ള ബാധ്യത. റവന്യൂ റിക്കവറിക്ക് നടപടികൾ തുടങ്ങിയെങ്കിലും പണം അടയ്ക്കേണ്ടയാളെ കണ്ടെത്താനായില്ല. കിഴൂർ ഏറത്ത് വീട്ടിൽ സാജു എന്ന വിലാസത്തിലുള്ള ആളാണ് സിൻഡിക്കേറ്റ് ബാങ്കിന്റെ കുന്നംകുളം ശാഖയിലുള്ള അക്കൗണ്ടിലൂടെ 2013 ഡിസംബറിൽ 4600 രൂപ നാലുതവണയായി എ.ടി.എമ്മിലൂടെ പിൻവലിച്ചത്. ആ സമയത്ത് അക്കൗണ്ടിൽ 531 രൂപയാണ് ഉണ്ടായിരുന്നത്. സേവിങ്സ് അക്കൗണ്ടിൽ പണമില്ലെങ്കിലും അക്കൗണ്ട് ഉടമ പിന്നീട് ബാങ്കിന് പണം നൽകുമെന്ന സംവിധാനത്തിൽ 5000 രൂപ വരെ ഇത്തരത്തിൽ നൽകാറുണ്ടെന്ന് ബാങ്ക് അധികൃതർ പറഞ്ഞു. പരിധി തീർന്നതോടെ പണം ലഭിക്കാതെയായി. സാജു പിന്നീട് ബാങ്കിൽ പണം നിക്ഷേപിക്കുകയോ ബാങ്ക് അധികൃതരുമായി ബന്ധപ്പെടുകയോ ചെയ്തിട്ടില്ല. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പിഴയും ബാങ്കിന് ലഭിക്കേണ്ട തുകയും ചേർത്ത് ഇയാൾ ഇപ്പോൾ 10,422.55 രൂപ ബാങ്കിന് നൽകാനുണ്ടെന്നാണ് കണക്ക്. ബാങ്കിലെ ജീവനക്കാർ സാജുവിനെ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ബാങ്കിൽ നൽകിയിരുന്ന ഫോൺ നമ്പറും ഉപയോഗത്തിലില്ല. ഇതോടെ അവർ റവന്യൂ റിക്കവറിക്ക് അപേക്ഷ നൽകി. അധികൃതർ സാജുവിന്റെ വിലാസത്തിലേക്ക് ജപ്തിനോട്ടീസ് അയച്ചിട്ടുണ്ട്. പ്രശ്നത്തിൽനിന്ന് എങ്ങനെയെങ്കിലും തലയൂരാനുള്ള ശ്രമത്തിലാണ് ബാങ്ക് അധികൃതർ. ഒറ്റത്തവണ തീർപ്പാക്കലിൽ ഉൾപ്പെടുത്തി 2000 രൂപ അടച്ചാൽ എല്ലാ ബാധ്യതകളും അവസാനിപ്പിക്കുമെന്ന് ശാഖാ മാനേജർ മുകേഷ്കുമാർ പറഞ്ഞു. എന്നാൽ, ഈ വിവരം സാജുവിനെ അറിയിക്കാനും ബാങ്ക് അധികൃതർക്ക് കഴിഞ്ഞിട്ടില്ല.

from money rss http://bit.ly/2GYlERs
via IFTTT

ഓഹരി നിക്ഷേപത്തിലെ ദീര്‍ഘകാല മൂലധനനേട്ട നികുതി വേണ്ടെന്നുവെച്ചേക്കും

ഓഹരി വിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഓഹരി നിക്ഷപത്തിന് ഏർപ്പെടുത്തിയിരുന്ന ദീർഘകാല നിക്ഷേപത്തിനുള്ള നികുതി വേണ്ടെന്നു വെച്ചേക്കും. നിലവിൽ നിക്ഷേപിച്ച് ഒരു വർഷത്തിനുശേഷം ലഭിക്കുന്ന ലാഭത്തിൽ ഒരു ലക്ഷം ഒഴിവാക്കി ബാക്കിയുള്ള തുകയ്ക്ക് 10 ശതമാനം നികുതി നിലവിലുണ്ട്. 2018ലെ ബജറ്റിൽ അന്നത്തെ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയാണ് നികുതി കൊണ്ടുവന്നത്. ഓഹരി നിക്ഷേപം മൂന്നുവർഷമെങ്കിലും നിലനിർത്തിയശേഷം ലഭിക്കുന്ന ആദായത്തിന് നികുതി ഒഴിവാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതോടൊപ്പം ലാഭവിഹിതത്തിനുള്ള നികുതിയും ഒഴിവാക്കിയേക്കും. നിർമല സീതാരാമൻ അവതരിപ്പിച്ച കഴിഞ്ഞ ബജറ്റിൽ അതസമ്പന്നർക്ക് കൂടുതൽ നികുതി ബാധ്യത പ്രഖ്യാപിച്ചതോടെ ഓഹരി വിപണിയെ കാര്യമായി ബാധിച്ചു. ഇതുപ്രകാരം അഞ്ചുകോടിയിലേറെ വരുമാനമുള്ളവർക്ക് 42 ശതമാനമാകും ആദായ നികുതി. പല വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരും പെൻഷൻ ഫണ്ടുകളും ട്രസ്റ്റുകളും ഉയർന്ന നികുതി സ്ലബിലാണ്. ഇതോടെ വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ കൂട്ടത്തോടെ രാജ്യത്തെ വിപണിയിൽനിന്ന് പിൻമാറിയത് സൂചികകളെ ബാധിച്ചിരുന്നു.

from money rss http://bit.ly/2MT07xp
via IFTTT

ക്രിപ്‌റ്റോകറൻസി നിരോധനം: ഹർജികളിൽ അന്തിമവാദം തുടങ്ങി

ന്യൂഡൽഹി:ക്രിപ്റ്റോകറൻസികൾ നിരോധിച്ച റിസർവ് ബാങ്കിന്റെ ഉത്തരവിനെതിരായ ഹർജികളിൽ സുപ്രീംകോടതി അന്തിമവാദം തുടങ്ങി. ക്രിപ്റ്റോകറൻസികളുമായി ബന്ധപ്പെട്ട സേവനങ്ങൾ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നൽകുന്നത് വിലക്കിയ 2018 ഏപ്രിൽ ആറിലെ ഉത്തരവ് ചോദ്യംചെയ്യുന്ന ഹർജികളാണ് ജസ്റ്റിസ് ആർ.എഫ്. നരിമാൻ അധ്യക്ഷനായ ബെഞ്ച് കേൾക്കുന്നത്. ഈമാസം 14-ന് തുടർവാദം നടക്കും. റിസർവ് ബാങ്കുമായി ബന്ധമില്ലാതെ പ്രത്യേക എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് സൃഷ്ടിക്കുന്ന ഡിജിറ്റൽ കറൻസികളാണ് ബിറ്റ്കോയിൻ ഉൾപ്പെടെയുള്ള ക്രിപ്റ്റോകറൻസികൾ എന്നറിയപ്പെടുന്നത്. ഇവ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിശാലമായ വിഷയം പിന്നീട് കേൾക്കാമെന്നും ആദ്യം റിസർവ് ബാങ്ക് ഉത്തരവിനെതിരായ ഹർജികൾ പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി. ധാർമികമായ കാരണങ്ങളാലാണ് റിസർവ് ബാങ്ക് ക്രിപ്റ്റോകറൻസികൾ നിരോധിച്ചതെന്ന് ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ വാദിച്ചു. വിർച്വൽ കറൻസികൾ സമ്പദ് വ്യവസ്ഥയിലുണ്ടാക്കുന്ന പ്രതിഫലനങ്ങളെക്കുറിച്ച് പഠനമൊന്നും നടത്തിയിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

from money rss http://bit.ly/2YAzg03
via IFTTT