121

Powered By Blogger

Tuesday 1 December 2020

ബിഗ് ബാസ്‌ക്കറ്റിനെ ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ്: ഇടപാട് 9,600 കോടിയുടെ

രാജ്യത്തെ ഓൺലൈൻ ഷോപ്പിങ് മേഖലയിൽ മറ്റൊരു വൻകിട ഏറ്റെടുക്കൽകൂടി ഉടനെ യാഥാർത്ഥ്യമായേക്കും. 9,600 കോടി രൂപ മുടക്കി ടാറ്റ ഗ്രൂപ്പ് ബിഗ് ബാസ്കറ്റിനെയാണ് ഏറ്റെടുക്കുന്നത്. ഇതുസംബന്ധിച്ച ചർച്ചകൾ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഏറ്റെടുക്കൽ യാഥാർഥ്യമായാൽ ബിഗ്ബാസ്ക്കറ്റിന്റെ 80ശതമാനം ഓഹരികളും ടാറ്റ ഗ്രൂപ്പിന് ലഭിക്കും. അഞ്ചുമാസം നീണ്ടുനിന്ന ചർച്ചകൾക്കൊടുവിൽ കരാർ സംബന്ധിച്ച് ധാരണയായതായാണ് റിപ്പോർട്ടുകൾ. ചൈനീസ് ഇ-കൊമേഴ്സ് ഭീമനായ ആലിബാബയുൾപ്പടെ വൻനിരതന്നെ ബിഗ്ബാസ്കറ്റിൽ നിക്ഷേപകരായുണ്ട്. ആലിബാബയുടേ(29ശതമാനം)തുൾപ്പെടുയുള്ള ഓഹരികൾ ടാറ്റ ഗ്രൂപ്പ് വാങ്ങിയേക്കും. അബരാജ് ഗ്രൂപ്പ്(16ശതമാനം), ആക്സന്റ് കാപിറ്റൽ(9ശതമാനം), മിറ അസെറ്റ് നെവർ ഏഷ്യ(5ശതമാനം)എന്നിങ്ങനെയാണ് മറ്റ് നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം. പ്രാദേശിക ഓൺലൈൻ പലചരക്ക് വിപണന സ്ഥാപനമായ ബിഗ്ബാസ്കറ്റിന് 1.6 ബില്യൺ ഡോളറാണ്(ഏകദേശം 11,800 കോടി രൂപ)മൂല്യം കണക്കാക്കിയിട്ടുള്ളത്. 14,750 കോടി രൂപയുടെ രാജ്യത്തെ ഒൺലൈൻ ഗ്രോസറി വില്പനയിൽ 50ശതമാനം വിഹിതവും ബിഗ് ബാസ്കറ്റിനാണ്. Tata nears deal to buy BigBasket for $1.3 bn

from money rss https://bit.ly/3muDq1B
via IFTTT

പോസ്റ്റ് ഓഫീസ് അക്കൗണ്ടിലെ മിനിമം ബാലന്‍സ് വര്‍ധിപ്പിച്ചു: ഇല്ലെങ്കില്‍ ചാര്‍ജ് ഈടാക്കും

ബാങ്കുകൾ മിനിമം ബാലൻസ് വേണ്ടെന്നുവെയ്ക്കുമ്പോൾ അത് ഏർപ്പെടുത്തി പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക്. സേവിങ്ക് അക്കൗണ്ടിൽ ചുരുങ്ങിയത് 500 രൂപയെങ്കിലും നിലനിർത്തണമെന്ന് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. ഈതുക നിലനിർത്തിയില്ലെങ്കിൽ മെയിന്റനൻസ് ചാർജ് ഈടാക്കുമെന്നാണ് അറിയിപ്പ്.ഡിസംബർ 11 മുതലാണ് പുതിയ തീരുമാനത്തിന് പ്രാബല്യമുള്ളത്. മിനിമം 500 രൂപയെങ്കിലും നിലനിർത്തിയില്ലെങ്കിൽ സാമ്പത്തിക വർഷം അവസാനം മെയിന്റനൻസ് ചാർജിനത്തിൽ 100 രൂപ ഈടാക്കും. അക്കൗണ്ടിൽ ബാലൻസ് ഒന്നുമില്ലെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യും. ഗ്രാമീണമേഖലയിൽ ഉൾപ്പടെ നിരവധി സാധാരണക്കാരുടെ ആശ്രയമാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ട്. പുതിയ തീരുമാനം സാധാരണ നിക്ഷേപകർക്ക് തരിച്ചടിയാകും. Post Office Savings Account: Minimum balance limit increased

from money rss https://bit.ly/2HXYKgP
via IFTTT

വരുമാനത്തില്‍ വര്‍ധന: ഫ്‌ളിപ്കാര്‍ട്ടിന്റെ അറ്റനഷ്ടം 3,150 കോടിയായി കുറഞ്ഞു

ആഗോള ഭീമനായ വാൾമാർട്ടിന്റെ സ്വന്തമായ ഫ്ളിപ്കാർട്ടിന്റെ 2019-2020 സാമ്പത്തിക വർഷത്തെ വരുമാനം 12 ശതമാനം വർധിച്ച് 34,610 കോടിയായി. മുൻവർഷം 30,934.9 കോടിയായിരുന്നു വരുമാനം. കമ്പനിയുടെ നഷ്ടത്തിലും കുറവുണ്ടായിട്ടുണ്ട്. 2018-19 സാമ്പത്തികവർഷത്തെ നഷ്ടം 3,836.8 കോടി രൂപയായരുന്നു. 2020 മാർച്ചിൽ അവസാനിച്ച വർഷത്തിൽ ഇത് 3,150 കോടി രൂപയായി കുറഞ്ഞു. അറ്റനഷ്ടത്തിലുണ്ടായ കുറവ് 18ശതമാനമാണ്. കോവിഡ് വ്യാപനത്തെതുടർന്ന് ദീർഘകാലം അടച്ചിട്ടതിനുശേഷം നടത്തിയ ഉത്സവ ഓഫറിൽ വൻതോതിൽ ഉത്പന്നങ്ങൾ വിറ്റഴിക്കാൻ ഫ്ളിപ്കാർട്ടിനായിട്ടുണ്ട്. ഉത്സവ ഓഫറിനെതുടർന്ന് ക്രിസ്മസ്-പുതവത്സര ഓഫർ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിലൂടെ മുൻവർഷത്തെ അപേക്ഷിച്ച് കൂടുതൽ നേട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സിംഗപ്പൂരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനി. മേഖലയിൽ ആമസോണുമായി കടുത്തമത്സരമാണുള്ളത്. Flipkart narrows loss to Rs 3,150.6 crore in FY20

from money rss https://bit.ly/2HZB0cd
via IFTTT

സ്വര്‍ണവില വീണ്ടും 36,000 കടന്നു: കൂടിയത് പവന് 200 രൂപ

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാമത്തെ ദിവസവും സ്വർണത്തിന് വിലകൂടി. ബുധനാഴ്ച പവന് 200 രൂപ കൂടി 36,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി. ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം രണ്ടുശതമാനം വിലവർധിച്ചശേഷം ഇന്ന് വിലകുറയുകയാണുണ്ടായത്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,813.75 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 48,499 രൂപയായി താഴുകയും ചെയ്തിട്ടുണ്ട്. കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിലെ ശുഭാപ്തി വിശ്വാസമാണ് ആഗോള വിപണിയിലെ സ്വർണവിലയിൽ പ്രതിഫലിച്ചത്.

from money rss https://bit.ly/36rgoTK
via IFTTT

സെന്‍സെക്‌സില്‍ 76 പോയന്റ് നഷ്ടത്തോടെ തുടക്കം

മുംബൈ: തുടർച്ചയായ ദിവസങ്ങളിലെ നേട്ടത്തിനൊടുവിൽ ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 76 പോയന്റ് താഴ്ന്ന് 44,579ലും നിഫ്റ്റി 18 പോയന്റ് നഷ്ടത്തിൽ 13,090ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 881 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 312 ഓഹരികൾ നഷ്ടത്തിലുമാണ്. 55 ഓഹരികൾക്ക് മാറ്റമില്ല. ആഗോള വിപണികളിലെ സമ്മിശ്ര പ്രതികരണമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. മാരുതി സുസുകി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടൈറ്റാൻ, ഒഎൻജിസി, ബജാജ് ഓട്ടോ, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ, എൽആൻഡ്ടി, ഇൻഡസിൻഡ് ബാങ്ക്, എച്ച്സിഎൽ ടെക്, എൻടിപിസി, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടിസിഎസ്, ഐടിസി, നെസ് ലെ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിൻസർവ്, എസ്ബിഐ, എച്ച്ഡിഎഫ്സി, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. സെക്ടറൽ സൂചികകളിൽ സമ്മിശ്ര പ്രകടനമാണ്. നിഫ്റ്റി ഫാർമ, ഓട്ടോ സൂചികകൾ നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികളും 0.5ശതമാനം ഉയർന്നു.

from money rss https://bit.ly/2JxOUTw
via IFTTT

160 കടന്ന്‌ റബ്ബർ വില; മൂന്നുവർഷത്തിനിടെ ആദ്യം

കോട്ടയം: ആഭ്യന്തരവിപണിയിൽ റബ്ബർ വില 160 കടന്നു. മൂന്നുവർഷത്തിനിടെ ആദ്യമായാണ് വില 160 കടക്കുന്നത്. ആർ.എസ്.എസ്.-നാല് റബ്ബറിന് 163 രൂപയാണ് ചൊവ്വാഴ്ചത്തെ വില. തായ്ലൻഡിൽ ഇലവീഴ്ച ഉത്പാദനത്തെ ബാധിച്ചതും അന്താരാഷ്ട്ര വിപണിയിൽ വില ഉയർന്നുനിൽക്കുന്നതുമാണ് പ്രധാന കാരണം. തായ്ലൻഡിൽ അസാധാരണമായ ഇലവീഴ്ച രോഗമാണ്. ഇതോടെ ഉത്പാദനം കുറഞ്ഞു. അന്താരാഷ്ട്ര മാർക്കറ്റിൽ റബ്ബറിന്റെ ലഭ്യത കുറഞ്ഞു. വരും മാസങ്ങളിലും ലഭ്യത കുറയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ബാങ്കോക്ക് വില 183.43 രൂപയാണ്. 2017 ഫെബ്രുവരിയിലാണ് ഇതിനുമുമ്പ് റബ്ബർ വില 160 രൂപയിലെത്തിയത്. രാജ്യത്ത് വാഹനവിപണിയിലുണ്ടായ ഉണർവും വില ഉയരാൻ കാരണമായിട്ടുണ്ട്. കഴിഞ്ഞ ജൂണിലാണ് കേന്ദ്രസർക്കാർ ചൈനയിൽനിന്നുള്ള ടയറിന്റെ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതോടെ ഇന്ത്യയിലെ ടയർ കമ്പനികൾ ആഭ്യന്തരമാർക്കറ്റിൽനിന്ന് കൂടുതലായി റബ്ബർ വാങ്ങിത്തുടങ്ങി. കഴിഞ്ഞ മാസം റബ്ബറിന്റെ ഇറക്കുമതിയിൽ 25,000 ടണ്ണിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. റബ്ബറിന് സർക്കാർ നൽകുന്ന വിലസ്ഥിരതാപദ്ധതിയുടെ പരിധി 150-ൽനിന്ന് 200 രൂപയാക്കണമെന്ന് റബ്ബർ ഡീലേഴ്സ് ഫെഡറേഷൻ പ്രസിഡന്റ് ജോർജ് വാലി, ജനറൽ സെക്രട്ടറി ബിജു പി.തോമസ് എന്നിവർ ആവശ്യപ്പെട്ടു.

from money rss https://bit.ly/3ohkKmC
via IFTTT

നിഫ്റ്റി 13,100ന് മുകളില്‍ ക്ലോസ് ചെയ്തു: സെന്‍സെക്‌സിലെ നേട്ടം 505 പോയന്റ്

മുംബൈ: പുതിയമാസത്തിന്റെ തുടക്കത്തിൽതന്നെ ഓഹരി വിപണിയിൽ മുന്നേറ്റം. പ്രതീക്ഷിച്ചതിലും മികച്ച ജിഡപി കണക്കുകൾ പുറത്തുവന്നതാണ് വിപണിക്ക് കരുത്തുപകർന്നത്. സെൻസെക്സ് 500 പോയന്റിലേറെ കുതിച്ചു. നിഫ്റ്റി 13,100ന് മുകളിലെത്തുകയുംചെയ്തു. സെൻസെക്സ് 5.5.72 പോയന്റ് നേട്ടത്തിൽ 44,655.44ലിലും നിഫ്റ്റി 140 പോയന്റ് ഉയർന്ന് 13,109ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1869 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 974 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 169 ഓഹരികൾക്ക് മാറ്റമില്ല. ഗെയിൽ, സൺഫാർമ, ഇൻഡസിൻഡ് ബാങ്ക്, ഒഎൻജിസി, യുപിഎൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. നെസ് ലെ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടൈറ്റാൻ കമ്പനി, എൻടിപിസി, ബജാജ് ഫിനാൻസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലായിരുന്നു. പൊതുമേഖല ബാങ്ക് സൂചിക മൂന്നുശതമാനത്തോളം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. Nifty ends above 13,100, Sensex jumps 505 pts

from money rss https://bit.ly/37nfXJt
via IFTTT

സമ്പദ്ഘടന ചലിച്ചുതുടങ്ങി: രണ്ടാമത്തെ മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കടന്നു

കോവിഡ് വ്യാപനത്തെതുടർന്നുള്ള അടച്ചിടലിൽനിന്ന് രാജ്യം കരയറുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങി. നവംബറിൽ ജിഎസ്ടിയിനത്തിൽ 1,04,963 കോടി രൂപ സമാഹരിച്ചു. നടപ്പ് സാമ്പത്തികവർഷത്തിൽ രണ്ടാംതവണയാണ് ജിഎസ്ടി കളക്ഷൻ ഒരുലക്ഷം കോടി കവിയുന്നത്. കഴിഞ്ഞ ഒക്ടോബറിൽ നേടിയ 1,05,155 ലക്ഷം കോടി രൂപയാണ് നടപ്പ് സാമ്പത്തികവർഷത്തിലെ ഉയർന്ന വരുമാനം. നവംബറിൽ കേന്ദ്ര ജിഎസ്ടിയായി 19,189 കോടി രൂപയും സ്റ്റേറ്റ് ജിഎസ്ടിയിനത്തിൽ 25,540 കോടി രൂപയും സംയോജിത ജിഎസ്ടി ഇനത്തിൽ 51,992 കോടി രൂപയും സെസായി 8,242 കോടി രൂപയുമാണ് സമാഹരിച്ചത്. കഴിഞ്ഞവർഷം നവംബർ മാസത്തിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ വരുമാനം 1.4ശതമാനം കൂടുതലാണ്. ചരക്ക് ഇറക്കുമതിയിൽനിന്നുള്ള വരുമാനം 4.9ശതമാനവും ആഭ്യന്തര ഇടപാടുകളിൽനിന്നുള്ളവരുമാനം 0.5ശതമാനവും വർധിച്ചു. ചൊവാഴ്ചയാണ് ധനമന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. GST collections cross Rs 1 lakh crore in November for second time in 9 months

from money rss https://bit.ly/36qejaH
via IFTTT

ചന്ദ കൊച്ചാറിന് തിരിച്ചടി: സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കിയതിനെതിരെ നല്‍കിയ ഹര്‍ജി തള്ളി

ഐസിഐസിഐ ബാങ്ക് ചീഫ് എക്സിക്യുട്ടീവ് സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ചന്ദ കൊച്ചാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. രാജിവെച്ചതിനുശേഷമാണ് ബാങ്ക് അവരെ പുറത്താക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. മുൻകൂർ അനുമതിയില്ലാതെ ജോലിയിൽനിന്ന് പിരിച്ചുവിടാൻ കഴിയില്ലെന്ന് കൊച്ചാറിനുവേണ്ടി ഹാജരായ മുൻ അറ്റോർണി ജനറൽ മുകുൾ രോഹ്തഗി വാദിച്ചെങ്കിലും കോടതി അത് പരിഗണിച്ചില്ല. കൊച്ചാറിന്റെ അപേക്ഷ ഈവർഷം ആദ്യം മുംബൈ ഹൈക്കോടതി തള്ളിയിരുന്നു. ഇതേതുടർന്നാണ് അവർ സുപ്രീം കോടതിയെ സമീപിച്ചത്. ഐസിഐസിഐ ബാങ്ക് 1,875 കോടി രൂപ വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വീഡിയോകോൺ ഗ്രൂപ്പിന്റെ വേണുഗോപാൽ എന്നിവർക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരമായിരുന്നു ക്രിമിനൽ കേസെടുത്തത്. ഇതുസംബന്ധിച്ച കുറ്റപത്രം മുംബൈയിലെ പ്രത്യേക കോടതിയിൽ ഇഡി നവംബർ അഞ്ചിനാണ് സമർപ്പിച്ചത്. Chanda Kochhar Loses Supreme Court Case Against Being Fired As ICICI CEO

from money rss https://bit.ly/2VlIyJp
via IFTTT