121

Powered By Blogger

Thursday 23 December 2021

മൂന്നാംദിവസവും നേട്ടം: നിഫ്റ്റി വീണ്ടും 17,000കടന്നു |Market Closing

മുംബൈ: മൂന്നാമത്തെ ദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ്ചെയ്തു. നിഫ്റ്റി 17,000ന് മുകളിലെത്തി. ഒമിക്രോൺ ഭീഷണിയുണ്ടെങ്കിലും വർഷാവസാന റാലിയിൽ നിക്ഷേപകർ പ്രതീക്ഷ പ്രകടിപ്പിച്ചതാണ് വിപണിയിൽ പ്രതിഫലിച്ചത്. സെൻസെക്സ് 384.72 പോയന്റ് ഉയർന്ന് 57,315.28ലും നിഫ്റ്റി 117.10 പോയന്റ് നേട്ടത്തിൽ 17,072.60ലും വ്യാപാരം അവസാനിപ്പിച്ചു. പവർഗ്രിഡ് കോർപ്, ഐഒസി, ഒഎൻജിസി, ഐടിസി, സിപ്ല തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ജെഎസ്ഡബ്ല്യു സ്റ്റീൽ, ഡിവീസ് ലാബ്, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലായി. മെറ്റൽ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. പൊതുമേഖല ബാങ്ക്, റിയാൽറ്റി, എഫ്എംസിജി, ഓയിൽ ആൻഡ് ഗ്യാസ്, പവർ സൂചികകൾ 1-2ശതമാനം ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് ഒരുശതമാനവും സ്മോൾ ക്യാപ് 0.73ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. Sensex, up 384pts, Nifty tops 17k.

from money rss https://bit.ly/3z0nEm7
via IFTTT

ഡിജിറ്റല്‍ മാപ്പിങില്‍ വിസ്മയംതീര്‍ത്ത് ദമ്പതിമാര്‍: സ്വന്തമാക്കിയത് 4,400കോടി

ദമ്പതിമാർ. രാകേഷും രശ്മി വെർമയും. വെബ് കാർട്ടോഗ്രാഫിയിൽ ഗൂഗിൾ വിപ്ലവം സൃഷ്ടിക്കുന്നതിനു വളരെമുമ്പ്. രണ്ടുപതിറ്റാണ്ടുമുമ്പ്. രാജ്യത്തെ നഗരങ്ങളും തെരുവുകളും ഇവർ മനസിൽ കണ്ടു. ബാലികേറാമലയെന്ന് കരുതി പിൻതിരിയാതെ അതെല്ലാം ഡിജിറ്റൽ മാപ്പിലേയ്ക്കുപകർത്തി. ആ ദൗത്യത്തിന്റെ ഏറ്റവും പുതിയ ചുവടുവെപ്പായിരുന്നു ചൊവാഴ്ച. ദമ്പതിമാർ കെട്ടിപ്പൊക്കിയ സൗധം മാപ്പ് മൈ ഇന്ത്യ രാജ്യത്തെ വിപണിയിൽ ലിസ്റ്റ് ചെയ്ത ദിവസം ഓഹരി 35ശതമാനം കുതിപ്പ് രേഖപ്പെടുത്തി. ഓഹരിയൊന്നിന്റെ വില 1,393.65 രൂപയായി ഉയർന്നു. സങ്കീർണമായ ഭൂപ്രകൃതിയുള്ള രാജ്യത്തിന്റെ ഡിജിറ്റൽ ഭൂപടവും ഭൂമിശാസ്ത്രവിവരങ്ങളും നൽകുന്ന ഒരു കമ്പനിക്ക് എന്തുകൊണ്ടും മികച്ച തുടക്കമായിരുന്നു അത്. ദമ്പതിമാരുടെ ആസ്തി 4,400 കോടി(586 മില്യൺ ഡോളർ)യായി. വളർച്ച ഇങ്ങനെ 25 വർഷംമുമ്പ് ഇവർ ഡാറ്റാ മാപ്പിങ് ആരംഭിച്ചപ്പോൾ പലർക്കും അതെന്താണെന്ന് മനസിലായില്ല. ഇപ്പോഴാകട്ടെ, സർവത്രമേഖലകളിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യം ഈമേഖല പിടിച്ചടക്കിയിരിക്കുന്നു. വർഷങ്ങൾക്കുമുമ്പേ ഭാവി പ്രവചിക്കാൻ കഴിയണം. സ്റ്റാർട്ടപ്പുകൾ ഇങ്ങനെയാകണം. ആപ്പിൾ, ആമസോൺ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾ കമ്പനിയുടെ സോഫ്റ്റ് വെയറിന്റെ ഉപഭോക്താക്കളായി. സി.ഇ ഇൻഫോസിസ്റ്റം-എന്നപേരിൽ അറിയപ്പെടുന്ന മാപ്പ് മൈ ഇന്ത്യ-യുടെ വിപണിയിലെ അരങ്ങേറ്റം മികച്ചതായിരുന്നു. 150 ഇരട്ടയിലേറെ അപേക്ഷകളാണ് ഐ.പി.ഒയ്ക്ക് ലഭിച്ചത്. കമ്പനിയിൽ 54ശതമാനം ഓഹരി വിഹിതമാണ് ഈ ഭർതൃ-ഭാര്യ കൂട്ടുകെട്ടിനുള്ളത്. വിപണിയുടെ മുന്നേറ്റത്തിനിടെ വിജയക്കൊടിപാറിച്ച കമ്പനികളുടെ മുൻനിരയിൽ മാപ് മൈ ഇന്ത്യ സ്ഥാനംപിടിച്ചു. മുൻ സാമ്പത്തിക വർഷം 192 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. 59.43കോടി രൂപ അറ്റാദായവുംനേടി. നടപ്പ് സാമ്പത്തികവർഷം ആദ്യരണ്ട് പാദങ്ങളിൽ ലാഭത്തിൽ ലഭിച്ച മാർജിൻ 46ശതമാനമാണ്. ചരിത്രം രചിച്ചവർ മാപ്പിങ് ഡാറ്റയിൽ ആർക്കും താൽപര്യമില്ലാത്ത കാലം. 1990കളുടെ മധ്യം. രാകേഷും രശ്മിയും കമ്പനിക്ക് തുടക്കമിടുന്നു. ഇന്റർനെറ്റ് പോലുമില്ലാത്ത അക്കാലത്ത് ബെംഗളുരുവും ഗുരുഗ്രാമും ടെക്കികൾക്ക് അജ്ഞാതമായിരുന്നു. സാങ്കേതിക മുന്നേറ്റത്തിന്റെകാലമെത്തിയപ്പോഴും ഇവർ വേറിട്ട ബിസിനസുമായി പിടിച്ചുനിന്നു. രശ്മിക്കായിരുന്നു സ്ഥാപനത്തിലെ ടെക്നോളജി വിഭാഗത്തിന്റെ ചുമതല. ചീഫ് ടെക്നോളജീ ഓഫീസറായി സ്ഥാപനത്തെ നിയന്ത്രിച്ചു. വാഹനം, സർക്കാർ സ്ഥാപനങ്ങൾ എന്നിങ്ങനയുള്ള മേഖലകളിലേയ്ക്ക് കമ്പനിയുടെ ഉത്പന്നമെത്തിക്കാൻ രാകേഷ് നിർണായക പങ്കുവഹിച്ചു. ആദ്യകാലം എൻജിനിയറിങിൽ ബിരുദംനേടി യുഎസിലേയ്ക്കുപറന്ന അവർ ഉന്നത ബിരുദവും സ്വന്തമാക്കിയശേഷമായിരുന്നു കോർപറേറ്റ് കരിയറിന് തുടക്കമിട്ടത്. രാകേഷ് ജനറൽ മോട്ടോഴ്സിലും രശ്മി ഇന്റർനാഷണൽ ബിസിനസ് മെഷീൻ കോർപറേഷനിലും പ്രവർത്തിച്ചു. ഇന്ത്യയിൽ തിരിച്ചത്തിയ ദമ്പതിമാർ, വികിസിത രാജ്യങ്ങളിൽ സാധ്യതകൾ തുറന്ന ഡിജിറ്റൽ മാപ്പിങിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. സർവെയർമാരോടൊപ്പം ചേർന്ന് മുംബൈയിലെ തെരുവുകൾ ഡാറ്റയാക്കിമാറ്റുകയാണ് ആദ്യംചെയ്തത്. സാങ്കേതികവിദ്യയുടെ കുതിപ്പിനനസുരിച്ച് അവരുടെ ലോകം വിശാലമായി. ബിസിനസ് ആരംഭിച്ച് ഒരുവർഷം പിന്നിട്ടപ്പോൾ, വിതരണശൃംഖല ശക്തിപ്പെടുത്താൻ കൊക്കക്കോള കമ്പനി ഇവരുടെ സാഹയംതേടി. മോട്ടറോള, എറിക്സൺ, ക്വാൽകോം തുടങ്ങി നിരവധി കമ്പനികൾ പിന്നീട് ഇവരുടെ ഉപഭോക്താക്കളായി. 2004ൽ ഇരുവരുംചേർന്ന് ആദ്യത്തെ ഇന്ററാക്ടീവ് മാപ്പ് പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ബിഎംഡബ്ല്യു, ബെൻസ് തുടങ്ങി വൻകിട കാർ കമ്പനികളും മക്ഡൊണാൾഡ് കോർപറേഷൻ പോലുള്ള ആഗോള ബ്രാൻഡുകളും മാപ് മൈ ഇന്ത്യയെ തേടിയെത്തി. ഭാവി 200ലേറെ രാജ്യങ്ങളുടെ മാപുകൾ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തുകയാണ് കമ്പനിയുടെ അടുത്ത ലക്ഷ്യം. ഇനിയുമേറെ മുന്നോട്ടുപോകാനുണ്ടെന്ന വ്യക്തമായ ധാരണ ദമ്പതിമാർക്കുണ്ട്. ദശാബ്ദത്തിന്റെ അവസാനത്തോടെ 1,400 കോടി ഡോളറിന്റെ വിപണിയാണ് ഡിജിറ്റൽ മാപ്പിങ് മേഖലയെ കാത്തിരിക്കുന്നതെന്ന് അവർ ഇപ്പോഴെ തിരിച്ചറിയുന്നു.

from money rss https://bit.ly/3yWvTzM
via IFTTT