121

Powered By Blogger

Monday 22 March 2021

അസംസ്‌കൃത എണ്ണവില 10ശതമാനംതാഴ്ന്നു: പെട്രോളിനും ഡീസലിനും വിലകുറയുമോ?

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില കുറയുന്നു. രണ്ടാഴ്ചക്കിടെ ബാരലിന് 10ശതമാനത്തോളമാണ് വിലയിൽ ഇടിവുണ്ടായത്. ബാരലിന് ഈമാസം തുടക്കത്തിലുണ്ടായിരുന്ന 71 ഡോളറിൽനിന്ന് വില 64 ഡോളറായി കുറഞ്ഞു. യുറോപ്പിൽ വീണ്ടും കോവിഡ് വ്യാപന ഭീഷണി ഉയർന്നതോടെ പല നഗരങ്ങളിലും ഗതാഗത നിയന്ത്രണംവന്നേക്കുമെന്ന സൂചനമൂലം ഡിമാൻഡ് കുറഞ്ഞതാണ് എണ്ണവിലയെ ബാധിച്ചത്. വാക്സിൻ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയതും യുഎസ് സമ്പദ്ഘടനയിൽ ഉണർവുണ്ടായതും അസംസ്കൃത എണ്ണവിലവർധിക്കാനിടയാക്കിയിരുന്നു. ഈ സാഹചര്യത്തിൽ എണ്ണവിപണന രാജ്യങ്ങൾ വിതരണംകുറച്ച് വില ഉയർത്താൻ ശ്രമംനടത്തിവരികെയാണ് ആവശ്യകത കുത്തനെ ഇടിഞ്ഞത്. ആഗോള വിപണിയിലെ വിലവ്യതിയാനത്തിനനസുരിച്ചാണ് രാജ്യത്തെ വിലയും പരിഷ്കരിക്കുന്നത്. ഇതുപ്രകാരം പെട്രോൾ, ഡീസൽ വിലയിൽ കുറവുവരേണ്ടതാണ്. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ദിനംപ്രതിയുള്ള പെട്രോൾ, ഡീസൽ വിലവർധന തൽക്കാലം നിർത്തിവെച്ചിരിക്കുകയാണ്.

from money rss https://bit.ly/3lKTXif
via IFTTT

സ്വർണവില പവന് 120 രൂപകുറഞ്ഞ് 33,520 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. സ്വർണവില പവന് 120 രൂപകുറഞ്ഞ് 33,520 രൂപയായി. 4190 രൂപയാണ് ഗ്രാമിന്റെ വില. 33,640 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെവില. ആഗോള വിപണിയിൽ ഡോളർ കരുത്താർജിച്ചതോടെ സ്പോട് ഗോൾഡ് വില 0.3ശതമാനം താഴ്ന്ന് ഔൺസിന് 1,733.69 ഡോളറിലുമെത്തി. വെള്ളിയുടെ വിലയിലും സമാനമായ ഇടിവുണ്ടായി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന് 44,795 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/3tDTbqa
via IFTTT

വിപണിയിൽ ഉണർവ്: സെൻസെക്‌സിൽ 300 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: കഴിഞ്ഞദിവസത്തെ നഷ്ടത്തിൽനിന്ന് കുതിച്ചുയർന്ന് വിപണി. സെൻസെക്സ് 300 പോയന്റ് നേട്ടത്തിൽ 50,070ലും നിഫ്റ്റി 77 പോയന്റ് ഉയർന്ന് 14,809ലുമാണ് വ്യാപാരം ആരംഭിച്ചത്. കോവിഡ് വ്യാപനത്തെതുടർന്ന് ആർബിഐ പ്രഖ്യാപിച്ച മൊറട്ടോറിയം സംബന്ധിച്ച് ഒരുകൂട്ടം ഹർജികളിൽ സുപ്രീംകോടതി ഇന്ന് വിധിപറയാനിരിക്കെയാണ് വിപണിയിലെ നേട്ടം. എച്ച്സിഎൽ ടെക്, മാരുതി, ഇൻഡസിൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ആക്സിസ് ബാങ്ക്, ടൈറ്റാൻ, എച്ച്ഡിഎഫ്സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ടിസിഎസ്, എൽആൻഡ്ടി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഡോ.റെഡ്ഡീസ് ലാബ്, എൻടിപിസി, നെസ് ലെ, എച്ച്ഡിഎഫ്സി, ഏഷ്യൻ പെയിന്റ്സ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി ഉൾപ്പടെ നിഫ്റ്റിയിലെ എല്ലാ സൂചികകളും നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളിൽ ഒരുശതമാനംനേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.

from money rss https://bit.ly/2Pm3DDD
via IFTTT

2031-ൽ ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുമെന്ന് ബാങ്ക് ഓഫ് അമേരിക്ക

മുംബൈ: പത്തു വർഷത്തിനകം ഇന്ത്യ ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസിന്റെ റിപ്പോർട്ട്. അതേസമയം, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയാൽ മുമ്പ് കണക്കാക്കിയിരുന്നതിനെക്കാൾ മൂന്നുവർഷത്തെ അധികസമയംകൂടി ഇതിനു വേണ്ടിവരുമെന്നും റിപ്പോർട്ടിൽ പറയുന്നു. 2017-ൽ നടത്തിയ അനുമാനത്തിൽ 2028-ൽ ഇന്ത്യ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ലോകത്തിൽ മൂന്നാമതെത്തുമെന്നായിരുന്നു ബാങ്ക് ഓഫ് അമേരിക്ക സെക്യൂരിറ്റീസ് പറഞ്ഞിരുന്നത്. എന്നാൽ, പുതിയ സാഹചര്യത്തിൽ 2031-32 സാമ്പത്തിക വർഷം മാത്രമേ അതിനു സാധ്യതയുള്ളൂ. ശരാശരി ആറുശതമാനം വളർച്ചനിരക്ക്, അഞ്ചു ശതമാനം പണപ്പെരുപ്പം, രണ്ടു ശതമാനം മൂല്യശോഷണം എന്നിങ്ങനെയാണ് പുതിയ അനുമാനത്തിന് മാനദണ്ഡമായി കണക്കാക്കിയിരിക്കുന്നത്. നിലവിൽ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ ലോകത്തിൽ ആറാമതാണ് ഇന്ത്യ. 2017-ലെ റിപ്പോർട്ടിൽ ഒമ്പതു ശതമാനം വളർച്ചയായിരുന്നു കണക്കാക്കിയിരുന്നത്. എന്നാൽ, 2014 മുതൽ ഇതുവരെയുള്ള കണക്കനുസരിച്ച് ശരാശരി വളർച്ചനിരക്ക് 6.5 ശതമാനം മാത്രമാണ്. അതുകൊണ്ടാണ് ശരാശരി വളർച്ചനിരക്ക് ആറു ശതമാനമായി പുതിയ റിപ്പോർട്ടിൽ നിശ്ചയിക്കാൻ തീരുമാനിച്ചത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില ഉയരുന്നത് പണപ്പെരുപ്പ ഭീഷണി ഉയർത്തുന്നുണ്ട്. ബാരലിന് നൂറു ഡോളറിൽ കൂടുതൽ വന്നാൽ സ്ഥിതി വഷളാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. Bank of America predicts India will become the worlds third largest economy by 2031

from money rss https://bit.ly/3d0iJaa
via IFTTT

വീടുകളിലെ നിക്ഷേപം കുറയുന്നു, ഉപഭോഗം കൂടുന്നതിന്റെ സൂചന

മുംബൈ: രാജ്യത്ത് വീടുകളിൽ പണമായും സാമ്പത്തിക ആസ്തികളായും സൂക്ഷിക്കുന്ന നിക്ഷേപം കോവിഡിനുമുമ്പുണ്ടായിരുന്ന നിലവാരത്തിനടുത്തേക്ക് കുറയുന്നതായി റിസർവ് ബാങ്ക്. 2020-'21 സാമ്പത്തികവർഷത്തിന്റെ രണ്ടാംപാദത്തിൽ വീടുകളിൽ സാമ്പത്തിക ആസ്തികളിലുള്ള നിക്ഷേപം മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 10.4 ശതമാനമാണെന്നാണ് ആർ.ബി.ഐ.യുടെ കണക്ക്. കോവിഡ് വ്യാപനം തടയാൻ ലോക്ഡൗൺ ഏർപ്പെടുത്തിയ ആദ്യ പാദത്തിലിത് 21 ശതമാനം വരെ എത്തിയിരുന്നു. 2019-'20 സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ജി.ഡി.പിയുടെ 9.8 ശതമാനമായിരുന്നു ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതും ഘട്ടംഘട്ടമായി സമ്പദ്വ്യവസ്ഥ സാധാരണനിലയിലേക്കു വരുന്നതും ആളുകളിൽ ഉപഭോഗം കൂടുന്നതിന്റെ സൂചനയായാണ് ഇതിനെ വിലയിരുത്തുന്നത്. ലോക്ഡൗൺ കാലത്ത് അവശ്യവസ്തുക്കൾക്കു മാത്രമായിട്ടായിരുന്നു ആളുകൾ പണം ചെലവഴിച്ചിരുന്നത്. അടിയന്തരസാഹചര്യത്തിന്റെ ഭീതിയാൽ ബാക്കി പണമായും മറ്റും വീടുകളിൽ സൂക്ഷിക്കുകയായിരുന്നു. ബാങ്കുകളിൽനിന്നും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളിൽനിന്നും ഗാർഹിക ആസ്തികൾ ഈടായുള്ള വായ്പകൾ ഉയർന്നതായും ആർ.ബി.ഐ. വ്യക്തമാക്കുന്നു. പണം സൂക്ഷിക്കുന്നതിലും കുറവുണ്ടായിട്ടുണ്ട്.

from money rss https://bit.ly/315z5sA
via IFTTT

സെൻസെക്‌സിൽ 87 പോയന്റ് നഷ്ടം: നിഫ്റ്റി 14,750ന് താഴെ ക്ലോസ്‌ചെയ്തു

മുംബൈ: ദിവസംമുഴുവൻ നീണ്ടുനിന്ന ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ്ചെയ്തു. ഐടി, മെറ്റൽ, എഫ്എംസിജി, ഫാർമ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. സെൻസെക്സ് 86.95 പോയന്റ് നഷ്ടത്തിൽ 49,771.29ലും നിഫ്റ്റി 7.60പോയന്റ് താഴ്ന്ന് 14,736.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1570 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1427 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 223 ഓഹരികൾക്ക് മാറ്റമില്ല. യൂറോപ്പിലും രാജ്യത്തിന്റെ വിവിധയിടങ്ങളിലും കോവിഡ് വീണ്ടുംവ്യാപിക്കുന്നതും യുഎസ് ട്രഷറി ആദായം ഉയർന്നുനിൽക്കുന്നതുമാണ് വിപണിയെ ബാധിച്ചത്. ഇൻഡസിൻഡ് ബാങ്ക്, പവർഗ്രിഡ് കോർപ്, ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. അദാനി പോർട്സ്, ടെക് മഹീന്ദ്ര, ടിസിഎസ്, ബ്രിട്ടാനിയ, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കുകയുംചെയ്തു. നിഫ്റ്റി ഐടി, മെറ്റൽ, ഫാർമ, എഫ്എംസിജി സൂചികകൾ ഒരുശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക്, പൊതുമേഖല ബാങ്ക് സൂചികകൾ ഒരുശതമാനംവീതം നഷ്ടത്തിലായി. അതേസമയം, ബിഎസ്ഇ മിഡ്ക്യാപ്-സ്മോൾക്യാപ് സൂചികകൾ യഥാക്രമം 0.7-1ശതമാനം നേട്ടമുണ്ടാക്കി.

from money rss https://bit.ly/3c6jyz5
via IFTTT

ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപം 74ശതമാനം: ബില്ല് ലോക്‌സഭയും പാസാക്കി

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധത്തിനിടെ ഇൻഷുറൻസ് ഭേദഗതി ബില്ല് പാർലമെന്റും പാസാക്കി. രാജ്യത്തെ ഇൻഷുറൻസ് കമ്പനികളിലെ വിദേശ നിക്ഷേപം നിലവിലുള്ള 49ശതമാനത്തിൽനിന്ന് 74ശതമാനമായി ഉയർത്തുന്നതാണ് ബില്ല്. ബില്ലിലെ വ്യവസ്ഥയനുസരിച്ച് ബോർഡിലെ ഭൂരിഭാഗം ഡയറക്ടർമാരും മാനേജുമെന്റ് വിദഗ്ധരും ഇന്ത്യക്കാർതന്നെയായിരിക്കും. അതിനുപുറമെ, ലാഭത്തിന്റെ നിശ്ചിത ശതമാനം പൊതുകരുതൽധനമായി നിലനിർത്തുകയുംവേണമെന്ന് ബില്ലിൽ വ്യക്തമാക്കുന്നുണ്ട്. മാർച്ച് 18ന് രാജ്യസഭയും ബില്ല് പാസാക്കിയിരുന്നു. ഫെബ്രുവരി ഒന്നിന് അവതരിപ്പിച്ച 2021-22 സാമ്പത്തിക വർഷത്തെ ബജറ്റിലാണ് ധനമന്ത്രി നിർമല സീതാരാമൻ വിദേശ നിക്ഷേപ പരിധി 74ശതമാനമായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചത്. 2015ലാണ് ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപ പരിധി 26ൽനിന്ന് 49ശതമാനമായി ഉയർത്തിയത്. Lok Sabha passes Insurance Amendment Bill 2021, FDI raised to 74%

from money rss https://bit.ly/3lKDR8n
via IFTTT

റിലയൻസ് കരാർ: ഫ്യൂച്ചര്‍ ഗ്രൂപ്പിന് ആശ്വാസമായി ഡല്‍ഹി ഹൈക്കോടതി ഉത്തരവ്

ന്യൂഡൽഹി: ഫ്യൂച്ചർ റീട്ടെയിലിന് ആശ്വാസമായി ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്. ഫ്യൂച്ചർ റീട്ടെയിൽ-റിലയൻസ് കരാർ വിലക്കിക്കൊണ്ടുള്ള ഡൽഹി ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവാണ് ഡിവിഷൻ ബെഞ്ച് സ്റ്റേചെയ്തത്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് ചോദ്യംചെയ്ത് ഫ്യൂച്ചർ ഗ്രൂപ്പ് നൽകിയ അപ്പീലിലാണ് ജസ്റ്റിസ് ജസ്മീത് സിങ്, ജസ്റ്റിസ് ഡി.എൻ പ്ട്ടേൽ എന്നിവരടങ്ങിയ ബഞ്ചിന്റെ സ്റ്റേ. ഇതുമായി ബന്ധപ്പെട്ട് ആമസോണിന് നോട്ടീസയക്കാനും ഉത്തരവിട്ടു. കൂടുതൽ വാദംകേൾക്കാനായി ഹർജി ഏപ്രിൽ 30ലേക്ക് മാറ്റി. കിഷോർ ബിയാനി ഉൾപ്പടെയുള്ളവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ഉത്തരവും സ്റ്റേചെയ്തിട്ടുണ്ട്. ഫ്യൂച്ചർ ഗ്രൂപ്പ് റീട്ടെയിൽ-മൊത്തകച്ചവട ആസ്തികൾ റിലയൻസ് റീട്ടെയിലിന് 24,713 കോടി രൂപയ്ക്ക് വിൽക്കാൻ കരാറിലെത്തിയതോടെയാണ് ആമസോൺ എതിർപ്പുമായി രംഗത്തെത്തിയത്. സിംഗപ്പൂർ ആർബിട്രേഷൻ കോടതിയിൽനിന്ന് അവർ അനുകൂലഉത്തരവും നേടി. 2019ൽ ഫ്യച്ചർ കൂപ്പണിന്റെ 49ശതമാനം ഓഹരി ആമസോൺ 1,500കോടി രൂപയ്ക്ക് സ്വന്തമാക്കിയിരുന്നു. 2020 ഓഗസ്റ്റ് 29നാണ് റിലയൻസുമായി ഫ്യൂച്ചർഗ്രൂപ്പ് കരാറിലെത്തിയത്. ഇതാണ് ഫ്യൂച്ചർ ഗ്രൂപ്പും ആമസോണും തമ്മിലുള്ള നീണ്ട നിയമയുദ്ധത്തിലേയ്ക്കുനയിച്ചത്.

from money rss https://bit.ly/3cXoDZE
via IFTTT

രാജ്യം 12.8ശതമാനം വളർച്ചനേടുമെന്ന് റേറ്റിങ് ഏജൻസി ഫിച്ച്

പ്രമുഖ റേറ്റിങ് ഏജൻസിയായ ഫിച്ച് രാജ്യത്തെ റേറ്റിങ് 11ശതമാനത്തിൽനിന്ന് 12.8ശതമാനമായി ഉയർത്തി. 2021-22 സാമ്പത്തികവർഷത്തെ വളർച്ചാ അനുമാനമാണ് ഉയർത്തിയത്. സമ്പദ്ഘടനയിലെ ഉണർവും കോവിഡ് നിയന്ത്രണവും പരിഗണിച്ചാണ് ഫിച്ച് ഗ്ലോബൽ ഇക്കണോമിക് ഔട്ട്ലുക്കിൽ രാജ്യത്തിന്റെ റേറ്റിങ് പരിഷ്കരിച്ചത്. കോവിഡിനെതുടർന്നുള്ള അടച്ചിടലിൽനിന്ന് രാജ്യം വിമുക്തമാകുമ്പോൾ വളർച്ചയുടെ തോത് പ്രതീക്ഷിക്കുന്നതിലുംവേഗത്തിലാണെന്നാണ് ഫിച്ചിന്റെ വിലിയരുത്തൽ. മൂന്നാം പാദത്തിൽ 7.3ശതമാനം ചുരുങ്ങിയ സമ്പദ്ഘടന നാലംപാദത്തിലെത്തിയപ്പോൾ 0.4ശതമാനംവളർച്ചനേടിയതായി റിപ്പോർട്ടിൽ പറയുന്നു. 2021ന്റെ തുടക്കത്തിൽ മികച്ചവളർച്ചയാണ് സാമ്പത്തിക സൂചകങ്ങൾ നൽകിയത്. മാനുഫാക്ചറിങ് പിഎംഐ ഉയർന്ന നിരക്കിലെത്തി. സർവീസ് പിഎംഐയിലും മികവ് പ്രകടമാണ്. Fitch raises Indias FY22 GDP growth projection to 12.8% from 11%

from money rss https://bit.ly/3tNxHY3
via IFTTT